Visakh Karunakaran
Allianz Technologies
ഞാൻ
അടിച്ചമർത്താൻ വരുമൊരു നേരം
ഉദിച്ചുയർന്നു ഞാൻ സൂര്യനായി മാറും
ജ്വലിച്ചു നിൽക്കാൻ പണ്ടേ ഞാനീ
കനൽ തിരികൾ മനസിൽ കാത്തു.
വരണ്ട ഭൂവിൽ ഇരുട്ട് വിതറി നീ
ഭയപ്പെടുത്താൻ നോക്കിയില്ലേ
ആ ഭയതിനെ ഞാൻ ഭയപ്പെടുത്തിയ
കഥയതു ചൊല്ലാം കെട്ടിരുന്നോ
അശാന്തി പടരാൻ എൻ മനസ്സിൽ നീ
ജാതി എന്നൊരു വിത്തു വിതച്ചു
ഒരു മരമായി മാറിയ ബീജത്തെ ഞാൻ
മുറിച്ചു നീക്കാൻ ശക്തനായി
എനിക്കു ചുറ്റും വിരിഞ്ഞു നിന്നു
പുഞ്ചിരിച്ച കുഞ്ഞു പൂക്കളെ
അറുത്തു മാറ്റി ഭോഗിച്ചവരെ
വെള്ള പൂശി നീ വിശുദ്ധരാക്കി
ദേവ സൂക്തം ഉരുവിട്ടിപ്പോൾ
ദേവനു വേണ്ടി പടവെട്ടും നീ
പൈശാച്ചിക്കനെന്നറിഞ്ഞ നേരം
നിന്നുടെ അന്ത്യം ആഗമമായി
ഓർക്കുക ഭൂത പരിജ്ഞാനത്തെ
വൻ മരങ്ങളും വീണിട്ടുണ്ട്
കോട്ട മുകളിൽ നിന്നു ചിരിക്കാൻ
എന്നും നിനക്ക് ആവുകയില്ല
അശക്തരായൊരു ജനതായ്കയി
വിശുദ്ധ യുദ്ധം പോരാടും ഞാൻ
എരിഞ്ഞുണങ്ങിയ ആയുധമായി
നിനക്കു മുന്നിൽ വന്നു നിൽക്കും
ഇല്ലൊരയുദ്ധം ഇല്ലൊരു പടയും
ഇല്ലൊരു രാജ്യവും ഇല്ലൊരു തന്ത്രം
കാലിൽ കെട്ടിയ അടിമച്ചങ്ങല
പൊട്ടിച്ചേരിയാൻ സമയമതായി
അശുദ്ധി ചൊല്ലും നിന്നുടെ നാവാൽ
വിശുദ്ധി എല്ലാം ചൊല്ലിക്കും ഞാൻ
നിശബ്ദമായ നാവുകൾ ഇപ്പോൾ
ശബ്ദമുയർത്തും നേരമതായി
പുതിയൊരു ലോകം പാടുത്തുയർത്താൻ
ഭീമ തരംഗ രൂപവും പേറി
വരുന്നു നവീനമായൊരു ജനത
അടിപതറും നീ അവർക്കുമുന്നിൽ
മറച്ചുവച്ച ചിറകുകൾ രണ്ടും
വിരിച്ചിടാനായ് പോവുകയാണ്.
ഞാൻ പറന്നുയരും നേരത്തിൽ നീ
ഇരുട്ടിലേക്ക് ഓടി മറഞ്ഞോ.
ഇരുട്ട് നിന്റെ കാവലാളായി
ഉള്ളൊരു മാത്രയിൽ അറിയുക നീയും
ഇരുട്ടിനെ ഞാൻ വെല്ലും നാളും
വിദൂരമല്ല വിദൂരമല്ല.