Skip to main content
Srishti-2022   >>  Short Story - Malayalam   >>  അഭയാര്ത്ഥി

Deepu Uday

IBS

അഭയാര്ത്ഥി

നസീമ കണ്ട ലോകം

എന്തൊരു ചൂടാനേ ഇതേഒരു ചെറിയ ഞരക്കത്തോടെ മജീദ് നിലത്തു വിരിച്ച കീറപുതപ്പിൽ നിന്നെ പതുക്കെഎഴുനേൽക്കാൻ നോക്കിശരീരം മൊത്തം വല്ലാത്ത ഒരു നീറ്റൽ,   തല കറങ്ങുന്നതു പോലെ , ഉമ്മാമജീദ്വീണ്ടും നീട്ടി വിളിച്ചുവല്ലാത്ത ദാഹം തൻറ്റെ ചുറ്റുപാടും കണ്ണോടിച്ചു ഒരിത്തിരി വെള്ളമെങ്കിലുംകിട്ടിയിരുന്നെങ്കിൽ എൻ്റെ  പടച്ചോനെചുണ്ടൊക്കെ വല്ലാതെ വരളുന്നു തൻ്റെ പ്രാണൻ ദേഹത്തിൽ നിന്നെവിട്ടുപോകുന്നത് അവനറിയാൻ തുടങ്ങുകയായിരുന്നുഒരു  വിധം വേച് വേച് തകര ഷീറ്റ് കൊണ്ടേ മറച്ച ചുട്ടുപഴുത്ത  മുറിക്കു വെളിയിലേക് അവൻ പതുക്കെ എത്തി.

ജൂൺ മാസത്തിലെ ദില്ലിയിലെ സൂര്യന് മജീദ് എന്ന  റോഹിൻഗ്യ ബാലനോട് ഒരു കരുണയും കാണിക്കേണ്ട ആവശ്യമുള്ളതായി തോന്നിയില്ലഎത്രെയോ പേര്  മഹാനഗരത്തിൽ പല കാരണങ്ങൾ കൊണ്ട് മരിച്ചുവീണിരിക്കുന്നു ഇന്ന് ഇപ്പൊ ഒരാൾ കൂടി അതിലേക്കായി വരുന്നു അത്ര മാത്രം,  കുറച്ചു വിഷമത്തോടെആണെങ്കിലും സൂര്യന്റെ പൂർവാധികം ശക്തിയോടെ റെഫ്യൂജി കോളനിക്  മേൽ തന്റെ ശക്തി കാണിച്ചുതുടങ്ങിതീച്ചൂളയിൽ നിന്നു ഉരുകിയൊലിച് വരുന്ന ലോഹത്തിനേക്കാളും കഷ്ടപെട്ടാണ്  മജീദ് വെളിയിൽഎത്തിയത്തന്റെ ചുറ്റുപാടും ഒന്ന് നോക്കിയത് മാത്രമേ അവനെ ഓര്മയുള്ളുബോധം മറയുന്നതുംപരിചയമില്ലാത്ത രണ്ടു മൂന്ന്   പേര് അടുത്തേക് ഓടി വരുന്നതുമായിരുന്നു   മനോഹര  ഭൂമിയില് ഒരു ജന്മoകൂടി തരുമോ എന്നെ  കവി വിശേഷിപ്പിച്ച  ഭൂമിയിലെ മജീദിറ്റെ അവസാനത്തെ കാഴ്ച്ച.

 

"മജീദെ എണീക്കെ മജീദെ", മജീദിക്കാ നസീമയുടെയും അവന്റെ കൊച്ചനുജത്തി റഹ്മത്തിന്റെയും കരച്ചിൽഅവിടെ കൂടിയ ആരിലും ഒരു വികാരവിക്ഷോഭവും ഉണ്ടാക്കിയില്ലവിശപ്പും ദൈനതയും കൈമുതലായുള്ളറെഫ്യൂജി കോളണിയിൽ ഉള്ളവർ മരണത്തെ അവരുടെ ഒരു ബന്ധുവിനെ പോലെ കാണാൻ ശീലിച്ചുകഴിഞ്ഞിരിക്കുന്നുമരിച്ചു കഴിഞ്ഞാൽ  വിശപ്പിനെ പറ്റി ഓർക്കണ്ടല്ലോ എന്നതാണ് അവരുടെ ഏറ്റവും വലിയആശ്വാസം . തന്റെ അവശേഷിക്കുന്ന ഒരേ ഒരു മകനാണ്  കിടക്കുന്നതനസീമയുടെ മാതൃഹൃദയം വല്ലാതെനൊന്തു പിടച്ചുകഴിഞ്ഞ  ഒരു മാസമായിട് അവൻ ഒരേ കിടപ്പായിരുന്നു   അപകടത്തിന് ശേഷംആ നാളുകളെ പറ്റി ഓർകുമ്പോഴേ നസീമക് ഈ ഭൂമിയിൽ തങ്ങളെ മനുഷ്യരായി ജനിപ്പിച്ച പടച്ചോനോട് ദേഷ്യം തോന്നും എങ്കിലും മക്കളുടെ മുഖമാണ്  കാലം അവളെ മുൻപൊട്ടെ  നയിച്ചിരുന്നത്, പ്രതീക്ഷകൾ ഓരോന്നായി നഷ്ട്ടപെടുകയാണല്ലോ, എങ്കിലും തന്റെ മകനെ കൂടുതൽ കാലം കഷ്ടപെടുത്താതെ അവന്റെ അടുത്തേക്ക് വിളിച്ച പടച്ചോനോടെ അവൾ നിറഞ്ഞ മനസോടെ തന്നെ ദു :ആ ചെയ്തു. നിറമില്ലെങ്കിലും നസീമയുടെ ഓർമകൾ നാഫ് നോട്ടി നദിക്കരയിലെ മനോഹരമാ അവരുടെ ഗ്രാമത്തിലേക്ക് പോയി. വിശപ്പ് എന്ന മഹാ സമസ്യകെ അവിടെയും ഉത്തരമില്ലെഗിലും സമാധാനം ഉണ്ടായിരുന്നു.  വല്ലപ്പോഴും നോട്ടി നദിയിൽ നിന്നും മജീതിന്റെ ബാപ്പ ഒളിച്ചു പിടിച്ചു കൊണ്ട് വരുന്ന മീന ചുട്ടത്തിന്റെ നല്ല ഓര്മകളുണ്ടായിരുനു . നസീമയുടെ ഓർമയിൽ അവൾ ജനിച്ചതും കളിച്ചു വളർന്നതും പിന്നെ മജീദിന്റെ ബാപ്പാനെ നികാഹ് കഴിച്ചതും  അഞ്ച് പൈതങ്ങളുടെ ഉമ്മയായതും എല്ലാം ആ ആര്കാന് താഴ്വാഴത്തിലായിരുന്നു. സ്വന്തം  ജനിച്ചിട്ടും അവരെ ആ നാട്ടിലുള്ളവർ എല്ലാം  ശത്രു രാജ്യത്തിലുള്ളവരെ പോലെ ആയിരുന്നു കണ്ടിരുന്നതെ. റോഹിൻഗ്യ എന്ന അവരുടെ വിളിപ്പേരിനെ നസീമ വല്ലാതെ ഭയപ്പെട്ടിരുന്ന  നാളുകൾ കൂടി ആയിരുന്നു കഴിഞ്ഞ കലാപ കാലം. പട്ടാളക്കാർ കൂട്ടത്തോടെ അവരുടെ തന്നെ നാട്ടുകാർ കൂടി ആയ തങ്ങളെ എന്തിനാണ് ആക്രമിച്ചതെന്ന് ഇപ്പോഴും അവൾക്കറിയില്ല .യുദ്ധം എപ്പോഴും ആണുങ്ങൾക്ക് അവരുടെ മേല്കോയിമ കാണിക്കാനുള്ള ഒരവസരമായിട്ടാണ് അവൾക് എപ്പോഴും  തോന്നിയിട്ടുള്ളതാണ് , പക്ഷേ കഷ്ടപ്പെടുന്നത് മൊത്തം ഞങ്ങൾ സ്ത്രീകളും കുട്ടികളും മാത്രം ലോകത്തിലെ എല്ലാ ആണുങ്ങളെയും അവൾ വെറുത്തു.  വെറുപ്പിനിടയിലും അവൾക് ഒരിക്കലും മജീദിന്റെ ബാപ്പാനെ മാത്രം വെറുക്കാൻ പറ്റാറില്ല. ആ കലാപത്തിൽ പെട്ടു എല്ലാവരും മരിച്ചു പോകും എന്നെ വിചാരിച്ചതാണ്, തന്റെ ഭർത്താവിന്റെ ധൈര്യവും ചങ്കുറപ്പും ഒന്നു കൊണ്ടാണ് ജീവനോടെ അവശേഷിച്ച രണ്ടു കുട്ടികളെ എങ്കിലും രെക്ഷികാൻ കഴിഞ്ഞത് . ഇപ്പൊ ഒരാൾ കൂടി പടച്ചോന്റെ അടുത്തേക് പോയി ഇനി ഞങ്ങൾക്ക് റഹ്മത് മാത്രം, നസീമക്ക് എന്തെന്നില്ലാത്ത  ഭയം തോന്നി,ഈ  ഇന്ത്യ മഹാരാജ്യത്തിലും രക്ഷ ഇല്ല എന്നാണോ. അവരുടെ പേരിൽ എന്തോ കേസ് നടക്കുന്നുണ്ടന് കഴിഞ്ഞ ആഴ്ച അവിടെ വന്ന റഹിം സർ പറഞ്ഞതായി അവൾ ഓർമിച്ചു.റഹിം സർ മാത്രമാണ് നഗരത്തിൽ നിന്നെ കോളനിയിൽ വന്ന്  അവരുടെ കാര്യങ്ങൾ അന്വേഷിച്ചിരുന്ന ഒരേ  വ്യക്തി.

റഹിം കണ്ട ലോകം

മറ്റുള്ളവർ  ചെയ്ത  തെറ്റിന് ജീവിച്ചിരിക്കുന്ന ബാക്കി ഉള്ളവരെ മൊത്തം വേട്ടയാടുന്നത്  എന്ത് നീതിയാണ്. വിവരമുള്ള മനുഷ്യരുടെ നീതി വ്യവസ്ഥ കുറച്ചു മൃഗീയം തന്നെ അന്ന് റഹിമിന് തോന്നി. സഹകജീവികളോട് സ്നേഹം വേണം എന്നാണ് എല്ലാ മതങ്ങളും ആചാര്യന്മാരും പഠിപ്പിച്ചിട്ടുള്ളതാണ് പക്ഷേ യഥാര്തത്തില് ഇവിടെ നടക്കുന്നത് ചില മനുഷ്യരുടെ സ്വാർത്ഥ താല്പര്യങ്ങളും അവരുടെ ആവശ്യത്തിനനുസരിച്ചു് മഹത് വചനങ്ങൾ വളച്ചൊടിച്ചു പാവം മനുഷ്യരുടെ മേൽ അവർ പോലും അറിയാതെ അടിച്ചേല്പിക്കപ്പെടുകയുമാണ്. ഇതിനെല്ലാം ഒരവസാനമില്ലേ എന്റെ ദൈവമേ, റഹിം അറിയാതെ ദൈവത്തിനെ വിളിച്ചു പോയി. റഹീമിന്റെ തത്വശാസ്ത്രപ്രകാരം ദൈവത്തിനേക്കാളും കൂടുതൽ ഈ ഭൂമിയിൽ  മാറ്റം കൊന്ടു വരാൻ സാധിക്കുന്നതു മനുഷ്യന് തന്നെ ആണ്. രാഷ്ട്രപിതാവിന്റെ ആശയത്തിൽ  ആകൃഷ്ടനായാണ് താൻ ഈ സാമൂഹിക പ്രവർത്തനം എന്നെ   ബാക്കിഉള്ളവർ  കാണുന്ന  ഈ പണിക്കു ഇറങ്ങിയത്. സ്വന്തം ഉപ്പാന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ഓന്റെ തല തിരിഞ്ഞു പോയി റുഖിയ , നീ എങ്ങനെ ഒരു ശൈത്താന് ജന്മം കൊടുത്തിട്ടില്ല എന്ന് വിചാരിച്ചാൽ മതി".  ജെ.ണ് യൂ വിൽ നിന്ന് പഠിച്ചിറങ്ങിയ  തനിക്കു നല്ലൊരു ജോലി കിട്ടാൻ പ്രയാസമൊന്നും തന്നെ ഇല്ല, പക്ഷേ പടച്ചോൻ  കാണിച്ചു തന്ന വഴി ഇതാണ്, ഇനി ഒരു തിരിച്ചു നോട്ടം ഇല്ല. ഉമ്മാനെ പറ്റി  ഓർക്കുമ്പോൾ മാത്രമേ വിഷമമുള്ളൂ .

 തനിക് കുറേ ഏറെ കാര്യങ്ങൾ പുലരുന്നതിനു മുൻപേ ചെയ്തു തീർക്കാനുണ്ട്.  ബർമയിൽ നിന്ന് വന്ന ആ ഏഴു കുടുംബങ്ങളെ കുറച്ചോർത്തപ്പോൾ അയാളുടെ കണ്ണിൽ ഇരുട്ട് കയറുന്നതു  തോന്നി. കീറ പുതപ്പിനു മുകളിൽ ദേഹം മൊത്തം നീര് വെച് വേദന കൊണ്ട് തളര്ന്നെ ഉറങ്ങുന്ന കുഞ്ഞു മജീദിന്റെ മുഖം  നേർത്ത വിങ്ങലായി അയാളുടെ മനസ്സിൽ ഉരുകാൻ തുടങ്ങിയിട്ട് നാളേറെയായി. അവസാന ശ്രെമം എന്ന നിലയിൽ ആണ് കോടതിയെ  സമീപിച്ചത് ,പക്ഷേ എല്ലാ പ്രദീക്ഷയും അസ്ഥാനത്തായി . അവരെ  തിരിച്ചു അവരുടെ കലാപഭൂമിയിലേക്കു കയറ്റി അയക്കാനാണ് അവസാന കോടതി വിധി.ഇത് അവരെ അറിയിക്കാനുള്ള ശക്തി ഇല്ലാത്തതു കൊണ്ട്  ഞാൻ  ഭീരുവിനെ പോലെ ഓരോന്നാലോചിച്ചു കൊണ്ടിരിക്കുന്നു . കുടിയിരിപ്പു ഭീഷണി നേരിടുന്ന അടുത്ത കോളനിയിലെ ആൾക്കാരെ എങ്കിലും രക്ഷിക്കണം തനിക്ക് . മറ്റവരെ പറ്റി ആലോചിച്ചിരുന്നാൽ ഇനി ഒന്നും നടക്കില്ല,ഒളിച്ചോട്ടമാണെന്നറിയാം പക്ഷേ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല. ഒരു തരത്തിൽ പറഞ്ഞാൽ മലയാളിയായ താനും ഈ നാട്ടിൽ ഒരഭയാർത്രീ ആണ് .

 

ബിജേന്ദർ കണ്ട ലോകം

എത്ര ചൂടുണ്ടെങ്കിലും കിടന്നുകഴിഞ്ഞാൽ അടുത്ത് ഒരു പടക്കം  കൊണ്ട് പൊട്ടിച്ചാൽ പോലും അറിയില്ല എന്ന് കുസുമം പറയാറുള്ളത് ബിജേന്ദർ ഓർത്തു . പക്ഷേ ഈ രാത്രി അയാൾക് ഒരു പോള കണ്ണടക്കാൻ കഴിയുമെന്ന് തനിക് തോന്നുന്നില്ല. ഒരു നെടുവീർപ്പോടെ തന്റെ ചാർപ്പായയിൽ നിന്ന് എഴുന്നേറ്റ് തന്റെ താഴേ കിടക്കുന്ന ഭാര്യയെയും മൂന്ന് മകളെയും നോക്കി. ഈ മഹാനഗരത്തിൽ മൂന്ന് വര്ഷം മുന്പെത്തുമ്പോൾ എല്ലാവരെയും പോലെ തനിക്കും കുറെ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. എത്ര സുന്ദരമായിരുന്നു  തങ്ങൾ ജനിച്ചു വളർന്ന ഗ്രാമം. ഗോതമ്പ് വയലുകളും നിറഞ്ഞൊരുകുന്ന മാ ഗംഗയുടെ കൈവഴിയും കന്നുകാലികളും എല്ലാം കൊണ്ടും ഒരു സ്വർഗം ആയിരുന്നു . എത്ര പെട്ടന്നാണ് കാര്യങ്ങൾ മാറിയത് . നീണ്ട നാല് വർഷത്തെ വരൾച്ച എല്ലാ സൗഭാഗ്യവും ഒറ്റയടിക്ക് കൊണ്ട് പോയി. ഗ്രാമവാസികൾ ഓരോരുത്തരായി ഓരോ സ്ഥലങ്ങളിലേക്ക് മാറി പോയി തുടങ്ങി. തങ്ങളെ പോലെ ഉള്ള കുറച്ചു പേർ മാത്രം അവിടെ ആയി. അപ്പോഴാണ്‌ പുതുതായി വന്ന ഗവണ്മെന്റ് വലിയ ഒരു റോഡ് അത് വഴി നിർമിക്കാൻ തുടങ്ങിയതു . കൃഷിയിടങ്ങളുടെ നടുവിലൂടെ ആണത്രേ പുതിയ റോഡ് , കേട്ടപ്പോൾ മനസൊന്നു ഞെട്ടി . റോഡ് വന്നാൽ കൃഷി എങ്ങനെ ചെയ്യും എങ്ങനെ തന്റെ കുട്ടികൾ ഭക്ഷണം കഴിക്കും, എന്ത് ജോലി ചെയ്യും. എല്ലാം ശെരിയാകും അന്ന് തന്നെ വിചാരിച്ചു , പക്ഷേ ഭൂമിദേവിയും എല്ലാവരെയും ചതിച്ചു , ആ വർഷവും കൊടും വരൾച്ച തന്നെ.അവസാനത്തെ പ്രതിഷേധവും അങ്ങനെ കാറ്റിൽ അലിഞ്ഞില്ലാതായി .കിട്ടിയ വിലക്കെ തന്റെ ഇരുപതേക്കർ സ്ഥലം ഗവണ്മന്റ്റ്യന് കൈമാറുമ്പോൾ ബിജേന്ദറിന്റെ

കൈകൾ വിറക്കുന്നുണ്ടായിരുന്നു.പിതാമഹമാരായിട്ട് തലമുറകളായി കൃഷി ചെയ്ത് കുടുംബം നോക്കി ജീവിച്ചിരുന്ന സ്ഥലമാണ് താൻ ഒറ്റയടിക്ക് കൊടുക്കുന്നത് അവർ ഒരിക്കലും എന്നോട് ക്ഷമിക്കുന്നുണ്ടാകില്ല. പക്ഷേ ഇനി തന്റെ ഒരു തലമുറ ജീവനോടെ ഉണ്ടാവണമെങ്കിൽ ഇതല്ലാതെ വേറെ ഒരു വഴിയും ഇല്ല .

 

ലജ്പത് നഗറിലെ കോളനിയിൽ ഒരു റൂം വാങ്ങിക്കുമ്പോൾ കുറെ ഏറെ പ്രദീക്ഷകൾ അയാൾക്കേ ഉണ്ടായിരുന്നു . എല്ലാം അവസാനിക്കാൻ പക്ഷേ കുറച്ചു നാളുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. നഗരവത്ക്കരണത്തിന്റെ ഭാഗമായിട്ട് കോളണിയിലുള്ള ആള്ക്കാകെ മുഴുവൻ മാറ്റി പാർപ്പിക്കാൻ തീരുമാനിച്ച ഗവണ്മെന്റ് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം തന്നെ ഉണ്ടായി.എല്ലാം കണ്ട ബിജേന്ദറിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി മാത്രം. അയാൾ എത്ര പ്രതിഷേധം തന്റെ ഗ്രാമത്തിൽ തന്നെ കണ്ടിരിക്കുന്നു . എല്ലാം വെറും പോയ് മുഖങ്ങൾ , പാവങ്ങളുടെ കൂടെ ആരും കാണില്ല .മുൻപ് കൃഷി ചെയ്‌തെങ്കിലും കുടുംബം നോക്കാമായിരുന്നു., ഇപ്പൊ എല്ലാം സാധനവും മേടിക്കണം , കൂടെ കിടപ്പാടം വരെ പോകുമോ എന്നുള്ള സംശയവും. ഈ രാജയത്തിനു പാവപ്പെട്ടവരെ വേണ്ടേ , കർഷകരെ വേണ്ടേ .. എല്ലാവരും തങ്ങളെ ഇല്ലാതാക്കിയതിൽ ഒരു കാലത്തു ദുഖിക്കും അയാൾ മനസ്സിൽ തന്നോട് തന്നെ പറഞ്ഞു..

ആട്ടക്കലാശം

മൂന്ന് അടിയന്തര ഉത്തരവുകൾ ആണ് ലോധി കോളനി പോലീസ് സ്റ്റേഷനിൽ ആ രാത്രി എത്തിയത് - അനധികൃതമായി ഇന്ത്യയിലേക്കു കടന്നു കയറിയ റോഹിൻഗ്യൻ കുടുംബങ്ങളെ വെസ്റ്റ് ബംഗാൾ പോലീസിന് കൈമാറുക, മാറാനുള്ള സമയപരിധി കഴിഞ്ഞും വെസ്റ്റ് കോളനി സൈഡിൽ താമസിക്കുന്ന കുടുംബങ്ങളെ ഒരാഴ്ച്ചകകം മാറ്റി പാർപ്പിക്കുക അതിനു വേണ്ടിയുള്ള പോലീസ് സഹായം ഉദ്യോഗസ്ഥർക്കു കൊടുക്കുക, അർബൻ നക്സലിസം  എന്ന പുതിയ ഒരു സംഘടിത പ്രവർത്തനം ഗവണ്മെന്റിന്റെ  ശ്രദ്ധയിൽ  പെട്ടിട്ടുണ്ട്  രാജ്യ ദ്രോഹമാണ് അവർ ചെയ്യുന്നത് റഹിം എന്ന യുവാവ്  ആ സംഘടനയിൽ പ്രവർത്തിക്കുന്നതായി തെളിഞ്ഞിട്ടുണ്ട് അവനെ ഇത്രെയും പെട്ടന്ന് കസ്റ്റഡിയിൽ എടുക്കുക ...

 

എവെർത്തിങ് ഹാസ് ബീൻ ഫിഗ്രേഡ് ഔട്ട് ,എസ്സ്സപ്റ്റ് ഹൌ ടു ലിവ് - ജീൻ പോൾ