Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഇണയില്ലാത്ത മീനുകൾ

ഇണയില്ലാത്ത മീനുകൾ

അക്വേറിയത്തിലെ തണുപ്പുള്ള വെള്ളത്തിൽ മീൻ നീന്തിക്കൊണ്ടിരുന്നുകുമിളകൾക്കൊപ്പം അവന്റെ വലിയ നീലവാലും ചെകിളകളും താളത്തോടെനീങ്ങി.

 

അവനെ കാണാൻ ദൂരങ്ങളിൽ നിന്ന് വന്ന മനുഷ്യർ,അവരുടെ ആശ്ചര്യം നിറഞ്ഞകണ്ണുകൾ!അവൻ എല്ലാ ദൂരങ്ങളിലും നീന്തി .താഴെ നിറച്ചിരിക്കുന്ന ലവണങ്ങളില്ലാത്ത കളിമണ്ണ്മുതൽ ,അക്വേറിയത്തിനു വെളിച്ചം നൽകുന്ന മങ്ങിയ വെള്ള വെട്ടം വരെ.

ചില്ലു കൂട്,നേരാനേരം ഭക്ഷണം.ആഴങ്ങളുടെ കറുപ്പില്ലാത്ത ജീവിതം.

ഇടയിലുറക്കത്തിലവൻ കടൽ സ്വപ്നം കണ്ടിരിക്കുന്നുഅമ്മയെ,കൂടെ നീന്തിയവരെ,വേട്ടക്കാരനെ എല്ലാം ഒരു മിന്നായം പോലെ .യുഗങ്ങൾ കടന്നു പോയിരിക്കുന്നു.കടലിന്റെഉപ്പുരസവും വള്ളത്തിന്റെ ചുഴിനീക്കങ്ങളും അവന്റെ ഓർമയിൽ തികട്ടി വന്നു.
 

 

അവൻ അസ്വസ്ഥനായി,നീന്തലിന്റെ വേഗം കൂടി,ഇടയ്ക്കിടെ ചില്ലു പാത്രത്തിൽ തലയും വാലും ഇടിച്ചു.തീറ്റയായിട്ട കുഞ്ഞുമീനുകൾ ചുറ്റുമോടിക്കളിക്കാൻ തുടങ്ങി.അവനെകാണാൻ വന്ന കുഞ്ഞുങ്ങളുടെ  മുഖത്തെ വിസ്മയമറിയാതെ നീലമൽസ്യം തളർന്നുപിന്നെന്നെന്നേക്കുമായുറങ്ങി.

********************************************************************************************************************************************************************


മ്യൂസിയം മാനേജർ ദേഷ്യപ്പെടുന്ന ശബ്ദംകേട്ട് ഓടിക്കൂടിയവരിൽ ആനന്ദുമുണ്ടായിരുന്നു.ലക്ഷങ്ങൾ കൊടുത്തു വാങ്ങിയ മൽസ്യം ഒരാഴ്ചക്കകം ചത്തിരുന്നുആരാണത്തിനെനോക്കിയത്മീനിന് അവസാനമായി തീറ്റ കൊടുത്തതാരാണ്?നൂറു ചോദ്യങ്ങൾ,കൂട്ടത്തോടെ ആരൊക്കെയോ നൽകുന്ന അവ്യക്തങ്ങളായ ഉത്തരങ്ങൾ.

ആനന്ദ് ഒരടി പിന്നിലേക്ക് നടന്നു.അവൻ ജോലിക്കു വന്ന അതേ ദിവസമാണാ മീനിനെയും കൊണ്ടുവന്നത്.ഇന്ന് രാവിലെ അവൻ ഒരു സ്വപ്നം കണ്ടു.കരയിലൊരു  നീലവാലുള്ള പെൺമത്സ്യം ചത്തടിഞ്ഞെന്ന്

പെട്ടെന്നൊരു ഭയം ഉള്ളിലാളി.മറന്നതെന്തൊക്കെയോ കണ്മുന്നിൽ തെളിഞ്ഞു വന്നു.തിരികെ വരുമെന്നൊരു വാക്ക്,കൊടുക്കാൻ ബാക്കി വച്ച സ്നേഹംഅങ്ങനെ പലതും.
കടം വാങ്ങി നേടിയ  ജോലി ഉപേക്ഷിക്കാൻ പശ്ചാത്താപം തോന്നിയില്ലനാട്ടിലെത്തിയാൽകൂട്ടിനവളുണ്ട്അരപ്പട്ടിണിയെങ്കിലും കഴിഞ്ഞുകൂടാനൊരു തൊഴിലുണ്ട്.വീട് വിറ്റുകടങ്ങൾ തീർക്കാം

തീരുമാനങ്ങൾ നിമിഷങ്ങൾക്കുള്ളിലെടുത്തു ആനന്ദ് തിരിച്ചിരുന്നുഇനിയൊരു മീൻ ചാകുന്നതിനു മുന്നേ,തുലാമഴ തകർത്തു പെയ്യുന്ന നാട്ടിലെ ചോരുന്ന വീട്ടിലേക്ക് .

അന്ന് പെയ്ത മഴയ്ക്ക് പതിവില്ലാത്ത താളമുണ്ടായിരുന്നു.അടുക്കളയിൽ തിളച്ചുകൊണ്ടിരുന്ന കാപ്പിക്ക് പതിവില്ലാത്ത സുഗന്ധവും. വീടിന്റെ മുറ്റത്തു തളം കെട്ടിക്കിടന്ന വെള്ളത്തിൽ, ഒരുപാട് പരല്മീനുകൾ തെന്നി കളിച്ചിരുന്നു.