Skip to main content
Srishti-2022   >>  Poem - Malayalam   >>  സ്നേഹസമ്മാനം

സ്നേഹസമ്മാനം

ഇരുകരകളെ മുഖമുദ്രയാക്കിനാം

ഇരുപ്പുറപ്പിച്ചു പാറകൾ പോലവെ ,

അരണ്ട വെട്ടം കാട്ടിയ ദീപങ്ങൾ

അങ്ങകലെയായ് കൺ ചിമ്മി നിൽക്കവെ,

പതിയെ കൊക്കനക്കുവാൻ തുടങ്ങിയെൻ

കണ്ഠമാo പക്ഷിയെ പിടിച്ചുകെട്ടിയാൾ

വെളിച്ചം  പകർന്നെത്തി .

നേർത്ത ദീപത്തിൻ നൃത്ത ലഹരിയിൽ

ഒരു പുഞ്ചിരിയാൽ ശോഭിച്ചു നിൻ മുഖം .

എതിർ ദിശകളിൽ ഉറ്റുനോക്കുന്നു നാം

ഇരുകരകളിൻ സമദൂര യാത്രികർ

ഒറ്റവാക്കിനായ് കിണയുന്നു കണ്ഠങ്ങൾ

ആദ്യമായാരു ചൊല്ലേണ്ടതെന്നുമെന്തെന്നും .

ഒന്നു നാം എന്നു മറ്റുള്ളോർ നിനക്കിലും

ഉള്ളിൽ നാം രണ്ടു നേർ രേഖകൾമാത്രമായ് .

അവളുടെ ശബ്ദത്തെ കാതോർത്തിരുന്ന -

പോൽ ,എൻ്റെ കണ്ഠവും പതിയെ പിടഞ്ഞെത്തി .

ഒന്നായിരുന്നു നാം പണ്ടെന്നോ പലനാൾകളിൽ

ഇന്നതൊരന്യന്റെ കൺകളിൽ മാത്രമായ് .

താലിച്ചരടിനാൽ ബന്ധിച്ച കൊണ്ടാവാം ,

നമ്മൾ തൻ  സൗഹൃദം മാറി  മറഞ്ഞുപോയ്

കളിക്കുട്ടുകാരായിരുന്നു നാം ബാല്യത്തിൽ

കൗമാര കാലത്തിൽ പ്രണയശലഭങ്ങളായ് നാം

കാലം തയ്യിച്ചിട്ട വിവാഹക്കോലം കെട്ടി നാം

ലോകം നേടിയെന്നാർത്തു പലപ്പോഴും

ഇന്നതോർക്കുമ്പോൾ വൻ തമാശയായ് ,

ബാല്യത്തിൽ ചുട്ട മണ്ണപ്പം പോലവെ

ഏറെ ആശിച്ചു നേടിയ കൊണ്ടാവാം

ഏറെ ദുഃഖം നാം പേറി പലപ്പോഴും

ഒന്നിച്ചിയാത്ര തുടങ്ങിയ നാം

ഇന്ന് ,ഇരു കരകളിൻ സഞ്ചാരികൾ മാത്രം .

അവസാനമായിപിരിയുന്ന നേരത്തീ

മിഴികളറിയാതെ നിറയുന്നതെന്തിനോ?

ഒരു പക്ഷെ നിന്നെ സ്നേഹിക്കയാലാവാം

ഏറെ സ്നേഹമായ് എന്റെയീ "സമ്മാനം "