Skip to main content
Srishti-2022   >>  Short Story - Malayalam   >>  കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

ഏറെ നാളായിയുള്ള അവന്ടെ ആഗ്രഹം ആണ് ; ഈ വരവിലെങ്കിലും തമ്മിലൊന്നു കാണണം . രണ്ടാമതൊന്നാലോചിച്ചില്ല കാണാം അതൊരു തീരുമാനമായിരുന്നു, നടക്കുമോ എന്നറിയാഞ്ഞകൊണ്ടും പെട്ടന്നങ്ങു സമ്മതിക്കാനുള്ള സ്ഥിരം ബുദ്ധിമുട്ടുകൾ കൊണ്ടും പറ്റില്ല നോക്കാം എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.
ഓരോതവണ വന്ന മെസ്സേജിലും കാണുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ തൊട്ടും തൊടാതെയും വന്നും പോയുമിരുന്നു. ഞാൻ ഉത്തരങ്ങളിൽ നെഗറ്റീവ് കുത്തിനിറച്ചു രസിച്ചു,
ഒരു മനസുഖം അല്ലാണ്ടെന്താ പറയ്യ .
അവനാണെങ്കിൽ ഒന്ന് കണ്ടാമതീന്നാണ് പറഞ്ഞത്.
കാണുന്നു ചിരിക്കുന്നു തിരിക്കുന്നു അതാകാം അജണ്ട മനസ്സിൽ ഉറപ്പിച്ചു. അതിനിടയിലും വെറുതെ ചോദ്യം ചോതിച്ചു ബുദ്ധിമുട്ടിക്കാൻ ഞാൻ മറന്നില്ല അതും ഭാവന ഉണർത്തുന്ന നല്ല രസികൻ ചോദ്യങ്ങൾ.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞാൻ നാട്ടിലെത്തി. എന്താന്നറിയില്ല സ്ഥിരം വീട്ടിൽ കുത്തിയിരിപ്പു പരിപാടികൾക്കു വിപരീതമായി ഇത്തവണ കുറച്ചധികം പരിപാടികൾ ഉണ്ടായിരുന്നു. അങ്ങനെ വന്നപ്പോ ഞാൻ ഉറപ്പിച്ചു ഇതിനിടയിൽ അവനേം കുത്തിക്കേറ്റ്റാം.
അങ്ങനെ രാവിലെ തന്നെ അവനെ വിളിച്ചു കാര്യം പറഞ്ഞു, കേട്ട പാതി കേൾക്കാത്ത പാതി ആശാന്റെ ഭാവന വിരിയാൻ തുടങ്ങി, ഇത് വരെ ഇല്ലാത്ത കൊറേ ചോദ്യങ്ങൾ. എന്താചെയ്യാ ഞാൻ ആൾറെഡി പ്ലാൻഡ് ആയി പോയില്ലേ. അങ്ങനെ പോകുന്ന പോക്കിൽ അവനെ കണ്ടു - കണ്ടുനു വെച്ചാ ആ പരിസരത്തു കിട്ടാവുന്നതിൽ ഏറ്റവും തിരക്കുള്ള സ്ഥലത്തു വെച്ച് അങ്ങനെ വർഷങ്ങൾക് ശേഷം ഞങ്ങൾ കണ്ടുമുട്ടി . കണ്ടപ്പൊആണ് തോന്നിയത് വേണ്ടിയിരുന്നില്ലന്, അത് വരെ മനസ്സിൽ തോന്നിയ എല്ലാ തമാശകളും എങ്ങോട്ടോ ഓടി പോയപോലെ.
എന്നാലും പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ പലതും ഓടിവന്നെന്നെ രക്ഷപെടുത്തി. നിരത്ത് നിറയെ കാറുകളും ബസ്സുകളും ഓട്ടോറിക്ഷകളും, വൈകുന്നേരത്തെ വെയിലിന്റെ വക വിറ്റാമിൻ ഡിയും റോഡരികിലെ പൊടിയും  ഒക്കെ നിറഞ്ഞതായിരുന്നു കൂടികാഴ്ചയ്ക് ഞാൻ കണ്ടെത്തിയ പശ്ചാത്തലം.

കാഴ്ചകളും പരിചയക്കാരും അങ്ങനെന്തോകെയോ നമ്മൾക്ക് ചുറ്റിലും കടന്നു പോയി. കളിപ്പാട്ടകടകൾക്കും, ബേക്കറികൾക്കും പച്ചക്കറികടയ്ക്കും ഒക്കെ ഇടയിലൂടെ നടന്നു തിരിച്ച ബസ് കയറാൻ ചെന്ന് നിന്നപ്പോഴാണ് ശ്വാസം വിടാനെന്ന പോലെ ഞാനെന്റെ വായൊന്നടച്ചത്. അതിനിടയിലെപ്പോഴോആയിരിക്കണം ഹൃദയം മിടിക്കുന്നതിനെ പറ്റി ഓർത്തത്. കുറച്ചു ദൂരെയായി എന്നെ നോക്കി ചിരിച്ചോണ്ടിരുന്ന നീരിറക്കവും പനിയും ഇത്തിരികൂടി അടുത്തേക്ക് വരുന്നതായി തോന്നി. കഴിച്ച പാരസെറ്റാമോളോക്കെ എൻഡുചെയ്യുവാനോ എന്തോ. ബസ് രണ്ടുമൂന്നെണ്ണം വന്നും പോയുമൊക്കെയിരുന്നു, നേരവും സന്ധ്യയായി തുടങ്ങിയിരുന്നു. വീടുപിടിക്കണ്ടേ ആ ചിന്ത അടുത്ത ബസ്സിലേക്ക് പിടിച്ചുകേറ്റി .
ഇനി കാണുമോ എന്ന് പോലുമറിയത്തെ കൈകൊടുത്തു പിരിഞ്ഞപ്പോ അവനു പറയുവാനിനിയും ഒരുപാട് ബാക്കിയുണ്ടെന്ന് തോന്നി.

തിരിഞ്ഞു നോക്കാൻ എന്തുകൊണ്ടോ മനസ്സ് സമ്മതിച്ചില്ല.
തിരിചു വീടെത്തും വരെ എനിക്ക് ചുറ്റിലുമുള്ള കാറ്റിന് ഞാൻപോലുമറിയാത്ത ഒരോളമായിരുന്നു.