Skip to main content
Srishti-2022   >>  Short Story - Malayalam   >>  കാവിലെ പാദസ്വരം

കാവിലെ പാദസ്വരം

കാവിലെ പാദസ്വരം   

യാത്രകളും മറ്റും ഒരു പാട് ഇഷ്ടപ്പെട്ടിരുന്ന ഞാൻ ,യാത്രക്കായി കിട്ടുന്ന അവസരങ്ങൾ എല്ലാം  അതിനായി മാറ്റി വയ്ക്കുമായിരുന്നു .പ്രതേകിച്ചും  വടക്കൻ കേരളത്തിലേക്ക് ഉള്ള ഓരോ യാത്രകളും  സമ്മാനിച്ചത് അതിമനോഹരമായ അനുഭവങ്ങളാണ് .ഒരടുത്ത ബന്ധുവിന്റ്റെ വിവാഹത്തിൻ്റെ  കഷ്‌ണത്തിനുള്ള  യാത്രക്കായ് വിവാഹത്തിനു ഒരാഴ്ച  മുൻപേ ചെറുതുരുത്തി (ഇന്നത്ത വള്ളത്തോൾ നഗർ) വരെ പോകാൻ ഇടയായി ഭാരതപുഴക്കടുത്തുള്ള ഒരു മനയാണ് ബന്ധുവിന്റ വീട് തനി നാട്ടിപുറം. ഇതുപോലുള്ള സ്‌ഥലങ്ങളിൽ വരുമ്പോൾ ആണ് നാട്ടിൻ പുറത്തിന്റയും മറ്റും യാഥാർഥ്യം കൂടുതൽ  അടുത്തറിയാൻ സാധിക്കുന്നത് .വീടുകൾ എല്ലാം പണികഴിപ്പിച്ചിരിയ്ക്കുന്നതു  തനി  വള്ളുവനാടൻ ശൈലിയിൽ ,എല്ലാം പഴക്കം ചെന്നവയാണ്.ഒരു പാട് നാളായ്യിട്ടുള്ള ആഗ്രഹമായിരുന്നു ഒരു മനയിൽ   ഒരു ദിവസം എങ്കിലും താമസിക്കണം എന്ന്..അത് സാധിച്ചതിന്റ സന്തോഷമായിരുന്നു മനസ്സിൽ മുഴുവൻ.രാത്രി പുറപ്പെട്ട് ഏകദേശം രാവിലെയോടെ പത്തരയോടെ മനയിൽ എത്തി.സത്യത്തിൽ ഒരു പ്രതേക അന്തരീക്ഷം  തന്നയാണ്   ആ വീട്ടിൽ പുറത്തും അകത്തും ഒക്കെ ഒരു നാൽപതു വര്ഷത്തിനു മുകളിൽ പഴക്കം വരും.രണ്ട്  നിലകളായിട്ടാണ്  പണികഴിപ്പിച്ചിരിക്കുന്നത് .തടി ഉപയോഗിച്ച് പണിത കോണിപ്പടി ...പിന്നെ സർപ്പക്കാവും തുളസ്സിത്തറയും  യെല്ലാം ..ഇവയില്ലെല്ലാം മുടങ്ങാതെ വിളക്കുകൾ തെളിയിക്കുന്നുമുണ്ട്

ദേവീ സാമിപ്യം ഉണ്ടെന്ന്  'അമ്മ പറഞ്ഞതായി കേട്ടിട്ടുണ്ട് . മുൻപ് .ആദ്യം ഒന്നും ഞാനും വിശ്വസിച്ചില്ല .ഇ നൂറ്റാണ്ടിൽ ഇപ്പോഴും ഇങ്ങനയൂള്ള  വിശ്വങ്ങളൊക്കെ  ഉണ്ടോ എന്ന് ഞാനും അന്ന് വിചാരിച്ചു.പക്ഷേ അവിടുത്തേക്കു പോയപ്പോൾ എനിക്കും ചെറുതായി തോന്നിത്തുടങ്ങി .കാരണം അവിടുത്ത പൂജാമുറിയിൽ ഒരു നില  വിള ക്ക് എപ്പോഴും   കത്തി നിൽക്കും ....ഒരിക്കലും കെടാത്ത രീതിയിൽ ....ആ  വീട്ടിലെ പ്രായം ചെന്ന ഒരു വല്യമ്മയാണ്  ഇതൊക്കെ മുടങ്ങാതെ ചെയ്യുന്നത് ..മനയുടെ  പുറകിലായിട്ടാണ് സർപ്പകാവ്   .അങ്ങോട്ട് പോകുന്നത്തു  വളരെ സൂക്ഷിച്ചു  വേണം പോകാൻ  എന്ന് അവിടുത്ത വല്യമ്മ  പറഞ്ഞിരുന്നു.തുളസിത്തറയും മറ്റും  ഉള്ളതിനാൽ വളരെ കൃത്യതയോടെ ഓരോ കാര്യങ്ങളും ചെയ്തു പോന്നിരുന്നത്.സ്ത്രീകളാരും തന്നെ സർപ്പാക്കിവന്റ അടുത്തോട്ടു പോകി ല്ലായിരുന്നു.

സത്യം പറഞ്ഞാൽ പകൽ സമയത്തു നമ്മൾ ആ വീടിനോടു അലിഞ്ഞു ചേരുന്നു അന്തരീക്ഷമാണ് അവിടുത്തെതു .ഞാൻ അവിടെല്ലാം ചുറ്റി നടന്ന് സമയം  പോയത് അറിഞ്ഞതേ ഇല്ല ;അപ്പോഴത്തേക്കും വല്യമ്മ പറഞ്ഞു സന്ധ്യ  ആകാറായി .....മോൻ  അകത്തേക്ക് വാ ...സന്ധ്യയ്ക്കു തുളസിത്തറയിലും ,കാവിലും  വിളക്കു തെളിയിച്ചാൽ ആരും അങ്ങനെ പുറത്തിറങ്ങാറില്ല ..അതുകൊണ്ടാ അകത്തേക്കു  വരാൻ വല്യമ്മ പറഞ്ഞത് അങ്ങനെ വല്യമ്മ നാമം  ചൊല്ലി വിളക്കെല്ലാം വയ്ക്കാനുള്ള ഒരുക്കത്തിലാണ് 

ഞാൻ ഇ രീതിയിൽ ഉള്ള ഒരു ചുറ്റുപാടിൽ ആദ്യ മായതിനാൽ ഇവിടുത്ത ആചാരാനുഷ്ടാങ്ങൾ എല്ലാം കണ്ടപ്പോൾ മനസിൽ വല്ലാത്ത ഒരു ഭയം. വല്യമ്മ വിളക്കു വയ്ക്കാനായി സർപ്പക്കാവിൽ പോയപ്പോൾ ഞാനും കൂടി   വന്നോട്ടെ എന്ന് ചോദിച്ചു.അതിനെന്താ "മോൻ കൂടി വാ" എന്ന് പറഞ്ഞു എന്നെയും  കൂട്ടി  കാവിലേക്കു പോയി

 കാവിനടുത്തയി ഒരു ചെമ്പകപൂ മരം ഉണ്ട് . അപ്പോഴത്തേക്കും നേരം നല്ല ഇരുട്ടി തുടങ്ങി ..ചെറുതായി തണുക്കുന്നു..ചെറിയ കാറ്റും ഉണ്ട് .ആ  സമയത്തു ചെമ്പകപൂ മരത്തിൽ നിന്നും വരുന്ന  സുഗന്ധം ഒന്ന് വേറെ തന്നയാണ്

"ദൈവമേ ഇ അനുഭവങ്ങളെല്ലാം" ഒരിക്കൽ  കൂടി ഇനി എന്നാണോ കിട്ടുന്നതുതെന്നു    ഓർത്തു പോയ്യി..സമയം ഏതാണ്ട് ഏഴു മണി ...വല്യമ്മ പറഞ്ഞു മോൻ വേഗം നടക്കു ഇഴ ജന്തുക്കളുടെ ശല്യം ഉണ്ട് നോക്കി നടക്കാൻ ..ഇ തെല്ലാം കേട്ടതോടെ  ഞാൻ വിറച്ചു ..എന്റ ഭയം കണ്ട്  വല്യമ്മ പറഞ്ഞു "എല്ലാം നമ്മുടെ ദൈവങ്ങളാ "ആരെയും ഒന്നും ചെയ്യില്ലാ":അത് കേട്ടപ്പോൾ  അരല്പം ധൈര്യം വന്നത്  ...വീടിനകത്തു കയറിയപ്പോളാണ് മൊത്തത്തിൽ പേടി മാറി കിട്ടിയതു് . ഒന്നാമത് ആയ്യില്യം നക്ഷത്രം മായതിനാൽ ....കുറേ  അധികം  'അമ്മ പറഞ്ഞു കേട്ടിട്ടുള്ള അന്ധവിശ്വാസങ്ങളും   മറ്റും കുട്ടികാലം മുതൽക്കേ മനസ്സിൽ കയറി കൂടിയിരുന്നു .....രാത്രിലെ ആഹാരവും കഴിഞ്ഞു  മുകളില്ലത്ത മുറിയിലേക്കു  പോയ്യി."കിടക്കുമ്പോൾ ജന്നാല"  തുറന്നിട്ടാ മതി   നല്ല കാറ്റു  കിട്ടുമെന്നു വല്യമ്മ പറഞ്ഞു ...അങ്ങനെ ഞാൻ  കിടക്കാനായി മുകളിലേക്കു  പോയി

ആ  സമയത്താണ് രാവിലേ  കുറെ ചിത്രങ്ങൾ  ക്യാമറയിൽ പകർത്തിയത് ഓർത്തത് ചിത്രങ്ങൾ എടുത്തു ഞാൻ വെറുതെ നോക്കി കൊണ്ടിരുന്നു.അങ്ങനെ നോക്കികൊണ്ടിരുന്നപ്പോൾ  സർപ്പകാവിനടുത്തുവച്ചു എടുത്ത ഒരു ചിത്രത്തില് ,  വെള്ളി പാദസ്വരം കിടക്കുന്നാതായി ശ്രദ്ദയിൽപ്പെട്ടു..അപ്പോഴാ ഞാൻ  ഓർത്തത്   "സന്ധ്യക്ക്‌ വല്യമ്മക്കൊപ്പം വിളക്കു വയ്ക്കാൻ പോയപ്പോൾ ഇതു  കണ്ടില്ലലോ എന്നു”    "കിടന്നിട്ടാണെങ്കിൽ ഉറക്കവും ഇല്ല ...അടുത്തു വീട്ടുകാരെല്ലാം ഉണ്ട് എന്നാലും അവരെല്ലാം വേറെ മുറിയിൽ .....

ഒരു പക്ഷേ  വിളക്ക്  വയ്ക്കാൻ പോയ നേരം ഞാൻ  ആ  പാദസ്വരം കാണാത്തതു ആയിരിക്കും എന്ന് വിചാരിച്ചു ഞാൻ കണ്ണടച്ചു ..എന്നിട്ടും മനസ്സിൽ ഒരേ ചിന്ത സാധരണ സ് ത്രീകളാരുംഅങ്ങോട്ട് പോകാറായില്ല ..പിന്നെ എങ്ങനാ ആ  പാദസ്വരം അവിടെ വന്നു എന്നു.

       എങ്ങനേലും നേരം പുലരാറായി .....എണിക്കുമ്പോൾ തന്നെ എല്ലാരുടെയും കണ്ണു വെട്ടിച്ചു ആ  പാദസ്വരം അവിടെ ഉണ്ടോന്ന്‌ നോക്കിയാൽ കൊള്ളാം  എന്നായിരുന്നു മനസ്സിൽ ....രണ്ടും കൽപിച്ചു ഞാൻ അങ്ങോട്ട് പോയി ..പക്ഷേ അവിടെങ്ങും ഒന്നും  കണ്ടില്ല അന്ന്  രാവിലെ വിവാഹ ചടങ്ങു ആയതിനാൽ  ഞാൻ വേഗം കാവിൽ നിന്നു എത്തി. നാട്ടിൻ പുറം ആയതിനാൽ വിവാഹ ചടങ്ങുകൾ  പെണ്ണിൻ്റെ  വീട്ടിൽ വച്ചാണ്  നടക്കാറ് ഞാൻ നേരെ അങ്ങോട്ട് പോയ്യി വളരെ ലളിതയിട്ടുള്ള ഒരു ചടങ്ങ്.വളരെ കുറച്ചു  ബന്ധുക്കൾ മാത്രം.അവിടെല്ലാം കല്യാണപ്പെണ്ണ്  വരുമ്പോൾ വരവേൽക്കാനായി നാലഞ്ചു  പെൺകുട്ടികൾ കൂടെ ഉണ്ടാവും  അത് കഴിഞ്ഞാണ്‌ താലികെട്ട് .ഞാൻ ഇ കാഴ്ച്ചകൾ  എല്ലാം  തന്നെ ക്യാമറയിൽ പകർത്തി കൊണ്ടിരുന്ന സമയത്താണ് സർപ്പക്കാവിൽ വച്ച് കണ്ട പാദസരം വരവേൽക്കാനായി വന്ന പെൺകുട്ടികളുട കൂട്ടത്തിൽ  ഒരാളുടെ പാദത്തിൽ കിടക്കുന്നു .പെട്ടന്നു ഞാൻ  ഇന്നലെ എടുത്ത ചിത്രങ്ങൾ എടുത്തു  നോക്കി

"ദൈവമേ  അതെ പാദസ്വരം അതിൽ ഒരു നീല നിറത്തിൽ ഉള്ള  ഒരു കല്ലും പിടിപ്പിച്ചിട്ടുണ്ട് "ഇപ്പോൾ എടുത്ത  ചിത്രം ഞാൻ ഒന്നും കൂടി നോക്കി അതിലും അതെ കല്ല് .ആ  ഒരു സാഹചര്യത്തിൽ എനിക്ക് ഒന്നുമാരോടും  ചോദിക്കാൻ പറ്റില്ല .ഒന്നാമത് ഒരു പരിചയവും  ഇല്ലാത്ത സ്ഥാലം.എനിക്കാ കുട്ടീടെ അടുത്തു പോയ്യി ചോദിച്ചാൽ  കൊള്ളാം എന്നുണ്ട് .പക്ഷേ ഒന്നിനും സാധിച്ചില്ല അങ്ങനെ വിവാഹ ചടങ്ങു ഒക്കെ കഴിഞ്ഞു നേരെ വല്യമ്മട വീട്ടിലേക്കു  പോയ്യി....അടുത്ത ദിവസം രാവിലെ  ഉള്ള വണ്ടിക്കു വീട്ടിലും പോണം ....ആ  കുട്ടി ആയ്യിരുന്നു   മനസിൽ .ആര്  കണ്ടാലും .നോക്കി പോകും`അത്രക്കാണ് .അവളുടെ മുടിയഴകും മുഖഐശ്വര്യവും. ഞാൻ,ചിത്രങ്ങൾ എടുക്കുന്ന സമയത്തു അവൾശ്രദ്ധിക്കുന്നുണ്ടായിരുന്നു.പിന്നീടാണ് അതെനിക്ക് മനസിലായത്.

           അങ്ങനെ പോകുന്നതിന്റ തലേ ദിവസത്ത വീണ്ടും ഒരു സന്ധ്യ നേരം എന്തായാലും നാളെ  പോവുകയല്ല  തിരിച്ചു നാട്ടിലേക്ക്.ഒന്നും കൂടി കാവിൽ വിളക്ക്  വയ്ക്കാൻ  പോണം അതും തനിച്ചു തന്നെ പോണം .അങ്ങനെ വല്യമ്മട  അടുത്തു അനുവാദം വാങ്ങി  ഞാൻ പോയ്യി..അന്ന് പതിവിലും നേരത്ത തന്നേ ഇരുട്ടിയിരുന്നു ..ഞാൻ  കാവിൽ എത്തിയില്ല .നടന്നു പോകുന്ന വഴിക്കു  തന്നെ  ദൂര കാഴ്ചയിൽ  കാവ് കാണാം കാവിനടുത്തു വേറെ ആരോ വന്നു ദീപം തെളിയിക്കുന്നതി തോന്നി ..."ഈശ്വാരാ " ഞാൻ സകല ദൈവങ്ങളേയും വിളിച്ചു.എന്തയാലും വിളക്ക് വയ്ക്കാത്ത തിരിച്ചു പോകാൻ  പറ്റില്ലല്ലോ.

      "നാഗ ദൈവങ്ങളേ മനസിൽ വിചാരിച്ചു  കാവിനടുത്തു എത്തി .അപ്പോഴത്തേക്കും വിവാഹത്തിന് കണ്ട ആ  സുന്ദരികുട്ടി .ഞാൻ ഒന്ന് മിണ്ടാനായി  പോയതും .എന്ന കണ്ടമാത്രയിൽ അവൾ പെട്ടന്ന് ഓടി മറഞ്ഞു.അങ്ങനെ  ഒരായിരം സംശയങ്ങള് മനസ്സിൽ.

 "ദൈവമേ  ഇവൾ എന്തിനാ  ഇ കാവിൽ" അതും ഇ "സന്ധ്യ സമയത്ത് " അവസാനം ഞാൻ വിളക്കും വച്ചിട്ടു മനയിലേക്കു പോയ്യി.അപ്പോഴത്തേക്കും വല്യമ്മ എന്നൈ  കാണാത്തതിൽ മുഖം  കറുപ്പിച്ചിരിക്കുവായിരുന്നു .

                     "എന്താ ഇത്രയും  താമസിച്ചത്‌ .. "ഞാൻ  പറഞ്ഞു  വാല്യമേ കാവിൽ വച്ച്  ഒരു കുട്ടിയ കണ്ടു "വല്യമ്മ  ഒരു കൂസലും ഇല്ലാത്ത പറഞ്ഞു അത്"ആ നമ്മുടെ തൊട്ടടുത്ത ഇല്ലത്ത കുട്ടി ആവും.പാവം  അതിന്റ അമ്മയെ അടക്കം ചെയ്ത മണ്ണ് നമ്മുടെ കാവിന്റ തൊട്ടടുട്ടാണ് അവിടെ എല്ലാ വെള്ളിയാഴ്ച്ചകളിലും വിളക്കു വയ്ക്കാൻ വരും അതിനെ    ആവും നീ കണ്ടത്  എന്ന്."എന്ത് പറയാനാ ഇ ചെറിയ പ്രായത്തിൽ ദൈവം എല്ലാം അതിനു  കൊടുത്തു അതിന്റ അമ്മയെ ഒഴിച്ചു"..പാവം കുട്ടി ഇടക്കിടെ  ഇവിടെ  വരാറുണ്ട് ...ഞാൻ ചോദിച്ചു അമ്മയ്‌ക്കെന്താ പറ്റിയത് . വല്യമ്മ പറഞ്ഞു സർപ്പ ദോഷം ഉള്ള ഒരു ജാതകം  ആയ്യിരുന്നു അതിന്റ അമ്മയ്ക്കു. ഇവിടുത്ത മുറ്റത്തു കളിച്ചു വളർന്നതാണ് അവളുടെ 'അമ്മ' അതിനേക്കാൾ ഉപരി എന്റ സ്വന്തം കുട്ടിയപോലെ നോക്കിയതാ; അവളുടെ അമ്മയുടെ മുടി അഴകും സൗന്ദര്യയും ഒക്കെ തന്നെയാ അവളുടേതും.

അപ്പോഴത്തേക്കും  വല്യമ്മ ന്റ കണ്ണ് നിറഞ്ഞു " ദൈവം നേരത്തൈ വിളിച്ചു അല്ലാതെ  എന്ത് പറയാൻ   അതിൻ്റെ   ശാപം അതിനും  കിട്ടിയിരിക്കുന്നു ആ  കുട്ടി സംസാരിക്കില്ലത്ര ….

ഇതെല്ലാം.....പറഞ്ഞു കൊണ്ടിരിക്കേ ..അവൾ വല്യമ്മട വീട്ടിൽ എത്തി.എന്ന കണ്ട മാത്രയിൽ എന്തൊക്കയോ ആംഗ്യം കാണിച്ചു ..എനിക്ക് ഒന്നും മനസ്സിലായില്ല .അവസാനം വല്യമ്മ പറഞ്ഞു "നീ കല്യാണത്തിനു എടുത്ത ചിത്രങ്ങൾ "അതിനു കാണണം.അതാ അവൾ ഉദ്ദേശിച്ചത്   .ഞാൻ  മുറിയിൽ പോയ്യി ക്യാമറ എടുത്തു അവളുടെ കയ്യിൽ കൊടുത്തു അതിലുള്ള ഓരോ ചിത്രം കാണുമ്പോഴും അതിന്റ മുഖത്തുള്ള  സന്തോഷം....

എല്ലാം കണ്ടു തിരുന്നതിനിടക്ക്‌  ഏതോ  ഒരു    ചിത്രത്തിൽ നോക്കി അവൾ എന്തോ  കാണിച്ചു .എനിക്ക് മനസിലായില്ല "പാവം "എന്നിട്ടു അവളുടെ ആ  പാദസ്വരം  കിലുക്കി കേൾപ്പിച്ചു ".അപ്പോഴത്തേക്കും വല്യമ്മട വിളിവന്നു .മോളെ "ദേവീ ".നേരം ഇരുട്ടി തുടങ്ങി “കുട്ടിക്ക്    വീട്ടിലേക്കു പോകേണ്ടെന്ന്” . അവൾ  ചിരിച്ചു കൊണ്ട് തല  കുലുക്കി .അങ്ങനെ എന്റ അടുത്തും വന്നു യാത്ര പറഞ്ഞു .പോകാൻ നേരം ഞാൻ അവളുടെ കയ്യിൽ ഒരു കുങ്കുമച്ചെപ്പ്  വച്ച്  കൊടുത്തു ആദ്യം അവൾ അത്  വാങ്ങാൻ മടിച്ചെങ്കിലും

പിന്നീടതു വാങ്ങി .അപ്പോഴത്തേക്കും   അവളുടേ    കണ്ണൊക്കെ നിറഞ്ഞു.അങ്ങനെ അതും വാങ്ങി.അവൾ വീട്ടിലേക്ക്.അന്ന് രാത്രി മുഴുവൻ  മനസ്സിൽ ദേവിയുടെ  മുഖം. "സ്വന്തമാക്കാൻ  ആവില്ല എന്ന് നൂറുവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും വീണ്ടും ഓരോ പ്രാവശ്യം അവളുടെ മുഖം മനസ്സിൽ  കാണുമ്പോൾ  സ്വന്തമെന്നു തോന്നുന്നു "…………………

                  പോകുന്ന  ദിവസം രാവിലെ .....എന്റ ബാഗിന്റ  അടുത്ത്  ഒരു വെള്ള കടലാസ്സ് മടക്കി വച്ചിരിക്കുന്നു. എന്തയാലും അത് എനിക്കുള്ളതാണെന്ന് മനസിലായയി അപ്പോഴത്തേക്കും അമ്മ…………

 "വേഗംഇറങ്ങു കുട്ടി" പോകേണ്ട വണ്ടി വന്നു.പെട്ടന്ന് തന്നെ ഞാൻ ആ കടലാസ്സ് മടക്കി ബാഗിനുള്ളിൽ വച്ചു. അങ്ങനെ  വല്യമ്മട അടുത്തു യാത്രയൊക്ക പറഞ്ഞു.വീണ്ടും നാട്ടിലേക്ക്.....

  യാത്രക്കിടെ  കടലാസ്സ്  നോക്കിയപ്പോൾ, അവളുടെ 

  വാക്കുകൾ എന്റ നെറുകയിൽ നിന്ന് നെഞ്ചിലേക്ക് ഒരു മഴ പോലെ............

"വീണ്ടും കാണുക  എന്നൊന്നുണ്ടാകില്ല. എന്നിരുന്നാലും  ഞാൻ  കാത്തിരിക്കും .

"ഓർമ്മിക്കാൻ  നമുക്കിടയില്  ഒന്നുമില്ല .....എന്നാൽ  മറക്കാതിരിക്കാൻ  നമുക്കിടയിൽ  എന്തോ ഉണ്ട് "

                                                                                                    എന്ന്  സ്വന്തം "ദേവീ "