Skip to main content
Srishti-2022   >>  Short Story - Malayalam   >>  നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

Hariharan M

EY

നിയോഗം പോലെ ഒരു കണ്ടുമുട്ടൽ

എല്ലാ ദിവസവും നമ്മള്പത്രം വായിക്കാറുണ്ട്, എവിടെങ്ങിലും ആർക്കെങ്കിലും ഒരു ആപത്തു വരുമ്പോള്ചിലപ്പോള്എങ്കിലും നമ്മള്അത് വെറുതെ വായിച്ചു കളയും . അത് എന്താണ് എന്ന് പോലും നമ്മള്നോക്കാറില്ല. ഇപ്പോൾ ഉള്ള നമ്മുടെ പത്ര മാധ്യമങ്ങൾ വെറും വാര്ത്തകള്ക്ക് വേണ്ടി മാത്രം പലതും ചെയ്യാറുണ്ട്.. ഒരിക്കലും അതിനു ഇര ആവുന്ന അവരെ കുറിച്ച് ആരും ആലോചിക്കാറില്ല.

 

"ഒന്ന് ചീഞ്ഞാല്അല്ലെ മറ്റൊന്നിനു വളം ആകൂ " ഒരു നിലപാട് ആയി ഇന്നത്തെ സമൂഹം.

 

രാവിലെ വായിച്ചാ ഒരു വാര്ത്തയിലെ ഒരു കഥാപാത്രത്തെ ജീവിതത്തില്നമ്മള്കണ്ടുമുട്ടിയാല്‍ , ഒരു പക്ഷെ അവര്ഒരു സഹായം ചോദിച്ചാല്നമ്മള്എന്ത് ചെയ്യും,അങ്ങനെ ഒരു കണ്ടു മുട്ടല്ഞാന്എന്റെ ഭാവനയില്എഴുതുന്നു.

 

*****

 

എല്ലാ ദിവസവും പോലെ ആയി പൊയ് അന്നും. തലേന്ന് തിരുവനന്തപുരം വന്നപ്പോള്ഒരുപാടു വൈകി പൊയ്. എന്നിട്ടും വിചാരിച്ചു രാവിലെ നേരത്തെ എഴുനേറ്റു മോന്റെ എഞ്ചിനീയറിംഗ് അഡ്മിഷന്കാരിയം തിരക്കാന്പോകണം എന്ന് . ഒന്നും നടന്നില . ക്ഷീണം കാരണം വല്ലാതെ ഉറങ്ങി പൊയ്.. രാവിലെ വരേണ്ട ഇരുന്ന ചെന്നൈ മെയില്പത്തു മണി ആയി വന്നപ്പോള്‍, മോന്റെ പഠിത്തം നോക്കണം എങ്കില്എന്നും തിരിച്ചു ഉള്ള വണ്ടിക്കു പോയീ പറ്റു. എങ്ങനെ ഒക്കെ ഇരുന്നു ആലോചിച്ചു കൊണ്ട് കട്ടിലില്കിടക്കുമ്പോള്വാതിലില്ഒരു മുട്ടല്‍............

 

എഴുന്നേറ്റ് കതകു തുറന്നു നോക്കിയപ്പോള്നെത്രവതിയുടെ ലോകോ പൈലറ്റ് ദിനേശന്‍ .

 

ദിനേശന്‍: - എന്താണ് രാമു ഏട്ടാ ഇന്നലെ രാത്തിരി മുഴുവന്കോട്ടയത്ത്കിടന്നു അല്ലെ.. സമയം മാറി ഓടിയാല്പിന്നെ നമ്മടെ കാരിയം കഷ്ടമാ. എന്ന് തിരിച്ചു മൂന്ന് മണിയുടെ ചെന്നൈ മെയില്ചേട്ടന്തന്നെയാ എടുക്കണേ. ?

 

ഞാന്‍:- തന്നെ, ഞാന്തന്നെയാ ആണ് . മോനെ കോളേജില്ചേർക്കണം കൊറേ പണത്തിനു ആവശ്യം ഉണ്ട്. എനിക്കോ എഞ്ചിനീയര്അവന്പറ്റിയില്ല അവനെ എങ്കിലും എഞ്ചിനീയര്ആക്കണം അതിനു വേണ്ടി ഇത്തിരി കഷ്ടപെട്ടലും പ്രശനം ഇല്ല.

 

ദിനേശന്‍;- എനിട്ട്ആണോ ചേട്ടന്എവിടെ എങ്ങനെ ഇരിക്കണേ.. പെട്ടന് ഒരുങ്ങാന്നോക്ക് പണ്ട്രണ്ടു മണിക്ക് സ്റ്റേഷനില്റിപ്പോര്ട്ട്ചെയണം ഇല്ലെങ്ങില്വേറെ ആളെ ഏർപ്പാട് ചെയ്യും.

 

ഞാന്‍;- അത് ശരിയാ ഇന്നത്തെ ഓട്ടം കിട്ടിയ എനിക്ക് അടുത്ത ആഴ്ച രണ്ടു ദിവസം തിരുവനന്തപുരത്ത് നിൽകാം മോന്റെ കാരിയം നോക്കുകയും ചെയ്യാം.

 

ദിനേശന്‍ ;- ചേട്ടാ എങ്കില്പൊയ് കുളിക് ഇന്ന് ഏതു വരെ പോകും ഷൊർണുരോ അതോ ചെന്നൈയോ

 

ഞാന്‍;- നോക്കട്ടെ മോനെ ദിനേശാ പ്രായം ആയിലെ പറ്റിയാല്പോകും അങ്ങ് ചെന്നൈ വരെ .

 

ദിനേശന്‍;- നിങ്ങളെ സമ്മതികണം ചേട്ടാ, രണ്ടു ആഴ്ച മുഴുവന്വണ്ടി ഓടിച്ചു എങ്ങനെ നിങ്ങള് ജീവിക്കുന്നു. ഞാന്വല്ലതും ആണെങ്ങില്ഒരു മാസം കൊണ്ട് തീർന്നു പോകും. ഇതു ഞാന്വന്നു അന്ന് തൊട്ടു കാണാന്തുടങ്ങിയതാ .

 

ഞാന്‍;- അതിനു നീ ആദ്യം ഒരു പെണ്ണ് കേട്ട് ഒരു കുട്ടി ഉണ്ടായി കഴിയുമ്പോള്നീയും എന്നെ പോലെ ആകും, ആകെ കിട്ടണ ശമ്പളം ഒന്നും അപ്പൊ പറ്റില മോനെ, നീ തന്നെ നോക്ക് നമ്മടെ കൂട്ടത്തിലെ ഇത്തിരി പ്രായം ചെന്ന എല്ലാരും എന്നെ പോലെ ആണ്.

 

ദിനേശന്‍;- ചേട്ടാ ചേട്ടന്ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത് വീടുകാര് കാണുന്നുണ്ടോ

 

ഞാന്‍;- അറിയില്ല ഞാന്വല്ലപ്പോഴും അല്ലെ വീട്ടില്പോകാറുള്ളത് , ഇനി ഒരു suspension കിട്ടിയില്ല എങ്കില്ഇവിടെ തന്നെ , അവന്പഠിക്കാന്കയറിയാല്തീർന്നു കഷ്ടപാട്

 

അങ്ങനെ വര്ത്തമാനം പറഞ്ഞു കൊണ്ട് ഇരികുമ്പോള്ദൂരെ നിന്ന് anouncement കേട്ടു. ട്രെയിന്നമ്പര്എരുപതിയര് ഇരുപത്തിനാല് ചെന്നൈ മെയില്കൃത്യം മൂന്ന് മണിക്ക് തിരുവനന്തപുര നിന്ന് പോകും എന്ന്.

 

ഇതു കേട്ടു ഞാന്ഓടി കുളിക്കാന്പൊയ് . കൃത്യം പണ്ട്രണ്ടു മണിക്ക് ഞാന്സ്റ്റേഷനില്ചെന്ന് റിപ്പോര്ട്ട്ചെയ്തു. മൂന്ന് മണിക്ക് വണ്ടിയുടെ എന്ജിന്ല്കയറും മുന്പ് ദൂരേക്ക്നോക്കി ഒന്ന് പ്രാര്ത്ഥിച്ചു . ദൈവമേ എന്നും ആര്കും വണ്ടി കിട്ടാതെ പോകലെ ഇല്ലെങ്ങില്അതിനും എനിക്ക് ത്തനെ തെറി വിളി കേള്ക്കും.

 

ട്രെയിന്കൃത്യം മൂന്ന് മണിക്ക് ത്തനെ തിരുവനന്തപുരത്തിന് സലാം പറഞ്ഞു വണ്ടി നീങ്ങി തുടങ്ങി. എഞ്ചിന്ബോഗിയില്ഞാനും എന്റെ അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷ്നായരും മാത്രം..

 

ഇപ്പോഴും വണ്ടി പോകുമ്പോള്ഓരോ സ്റ്റേഷനില്പല പല കാരിയങ്ങള്കാണാം. കഴിഞ്ഞ ഇരുപതു വര്ഷം സര്വീസ് ഉള്ള എനിക്ക് അതെല്ലാം എന്നും ഒരേ പോലെ തോന്നിയിട്ടുള്ളൂ

 

ചിലപ്പോള്എഞ്ചിന്ബോഗിയില്നിന്ന് ദൂരേക്ക്നോക്കുമ്പോള്ആദ്യം കണ്ണില്പെടുന്നത് മക്കളെ ദൂരേക്ക്പറഞ്ഞു വിടാന്വരുന്ന അമ്മമാരുടെ മുഖങ്ങൾ ആണ്. എത്ര സന്തോഷത്തോടെ മക്കളെ ദൂരേക്ക്കയറ്റി വിട്ടാലും വണ്ടി നീങ്ങി തുടങ്ങുമ്പോള്അവരുടെ മുഖത്തു ഒരു സങ്ങടം നിറയും . ഏതൊരു മനുഷ്യനും കരച്ചില്കണ്ടാല്വിഷമം വരും.

 

അങ്ങനെ പലതും . ചിലര്ജീവിതത്തിനു വേണ്ടി ദൂരേക്ക്പോകുന്നവരു, ചെലര് പഠിക്കാന്പോകുന്നവര്‍, അങ്ങനെ പലതു.

 

ചിലപ്പോള്തോന്നും ഞാന്അറിഞ്ഞോ അറിയതോ എത്ര പേര്ക്ക് സഹായം ചെയ്യുന്നു എന്ന് . എന്ന് വരെ ആരും എന്നയോ അതോ എന്നെ പോലെ ലോകോ പൈലറ്റ്മാരോട് നന്ദി പറയാറില്ല . ഞങ്ങള്ക് അത് പ്രതീക്ഷിക്കാരും ഇല്ല.

 

എന്റെ അസ്സിസ്ടന്ന്റ്ലോകോ പൈലറ്റ് പറയണ പോലെ അതിനല്ലേ ചേട്ടാ നമക്ക് റെയില്വേ എല്ലാ മാസവും ശബളം നന്ദിയോടെ തരുന്നത്.

 

അങ്ങനെ ഓരോന്ന് ആലോചിച്ചു വണ്ടി ഓടിക്കുമ്പോള്പെട്ടന് ആണ് ഇന്ന് പത്രം വായിച്ചില എന്ന് ഓര്മ വന്നത്. അതിനു എന്റെ ശിഷ്യന്അല്ല അസിസ്റ്റന്റ്ലോകോ പൈലറ്റ് അനീഷിനോട് പറഞ്ഞു ഒന്ന് പത്രം വയിക്കാടെ എന്ന്.

 

അവനെ കുറിച്ച് പറയുക ആണെങ്ങില്പുള്ളി കിടു തമാശ ആണ്. ഇപ്പോഴും സംശയം മാത്രമേ ഉള്ളു.. ഞാന്അവനോടു പറഞ്ഞപ്പോള്അവന്തിരിച്ചു എന്നോട് ഒരു സംശയം ആണ് ചോദിച്ചത്

 

അനീഷ്‌;- രാമു ഏട്ടാ എനിക്ക് ഒരു സംശയം, ചേട്ടന്ഇതു വരെ എത്ര പേരെ കൊന്നിടുണ്ട്.

 

ഞാന്‍;- നീ ആക്സിഡന്റ് ആണോ ഉദ്ദേശിക്കുന്നെ 

 

അനീഷ്‌;- അതെ ചേട്ടാ ട്രെയിനിനു മുന്നില്ചാടി ചവുന്നവര്ഇല്ലേ അത് .

 

ഞാന്‍:;- എന്റെ ഇരുപതു കൊല്ലത്തെ ജീവിതത്തിനു ഇടക്ക് മൊത്തം കൂട്ടുക ആണെങ്ങില്ആറര പേര് .

 

അനീഷ്‌;- അത് എന്താ ചേട്ടാ ഒരു അര .

 

ഞാന്‍;- അതോ. നാല് കൊല്ലങ്ങള്ക് മുന്പ് ഒരുത്തന്എന്റ വണ്ടിയുടെ മുന്നില്ചാടി പക്ഷെ അവന്മരിച്ചില്ല ,ഇപ്പോഴും ജീവനോടെ ഉണ്ട് അബോധാവസ്ഥയില്‍.

 

അനീഷ്‌;- കഷ്ടം ഇവന്മാര്ക് വേറെ വല്ലതും നോക്കികൂടെ ചാവാന്ആയി, ഇവന്മാര് വണ്ടിക്കു ചാടിയാല്മൂന്ന് മാസം നമ്മക്ക് suspension ഉറപ്പാണ്‌.

 

ഞാന്‍;- നീ അത് കള, ഇന്നത്തെ പത്രം വായിക്കു .

 

അനീഷ്‌;- ചേട്ടാ കോട്ടയം എത്തട്ടെ അപ്പൊ വൈകീട്ട് വരണ മഞ്ഞ പത്രം കിട്ടും, ഇത്തിരി ഏറിയും പുളിയും ആയി വാര്ത്തവായിക്കാം

 

അങ്ങനെ ഓരോന്ന് പറഞ്ഞു ട്രെയിന്ചെന്നൈ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.. കോട്ടയം ഏകദേശം എത്തിയപ്പോൾ വൈകിട്ട് ആറു മണി ആയി. അനീഷ്ഓടി ചെന്ന് ഒരു പത്രം വാങ്ങി വന്നു.

 

അങ്ങനെ കോട്ടയം കഴിഞു വണ്ടി വീണ്ടും നീങ്ങി തുടങ്ങി.. ഓരോ പച്ച സിഗ്നല്കാണുമ്പോള്എനിക്ക് ഉത്സാഹം ആണ്, ഇനി കുറച്ചു കൂടി പോയാല്മതിയല്ലോ എന്ന് .

 

അങ്ങനെ വണ്ടിയില്ഇരുന്നു അനീഷ്പത്രം വായന തുടങ്ങി.

 

അനീഷ്‌:;- ഇന്നത്തെ പ്രദാന വാര്ത്തകള്‍, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടിയുടെ അച്ഛന്ഇന്ന് രാവിലെ വിഷം കഴിച്ചു മരിച്ചു . മകളുടെ അവസ്ഥ കണ്ടു മനം മടുത്ത പിതാവ് അവസാനം മകളെ കൂട്ടാതെ ഒറ്റയ്ക്ക് ആത്മ ഹത്യ ചെയ്തു .

 

ഞാന്‍;- ഛെ ഇവന്ഒക്കെ എന്തൊരു തന്ത ആണ്. അങ്ങേര്ക് മരിക്കുമ്പോള്സ്വന്തം മോളെ കൂടെ കൊന്നു കൂടെ ആയിരുനൂ . അല്ലടാ അനീഷേ എന്താ വാര്ത്തഇത്രക്ക് വലുതായേ.. ഞാന്ഒരു ആഴ്ച ആയി ഇതു മാത്രമേ കാണുന്നുള്ളൂ

 

അനീഷ്‌;- ചേട്ടാ അത് ഒരു കഥ ആണ് ,കൊറേ തെണ്ടികള്ചേര്ന്ന് പെണ്ണിനെ തട്ടി കൊണ്ട് പൊയ് അപമാനിച്ചു . അതില്ഒരു മന്ത്രിയുടെ മോനും ഉണ്ടായിരുന്നു എന്ന്. എപ്പോ ഇലക്ഷന്സമയം അല്ലെ ചേട്ടാ അത് കൊണ്ട് പാര്ട്ടി ക്കാര്ക്ക് ഇതു ഒരു ഉത്സവം, ചാനലിനും പത്രത്തിനും വേറെ news തേടി പോകണ്ടാ .

 

ഞാന്‍:;- വന്നു വന്നു പത്രക്കാര്ക് ഒരു നേരും നെറിയും ഇല്ലാതെ ആയി. ഒരു വാര്ത്തകിട്ടിയാല്അതും പീഡനം കിട്ടിയാല്പിന്നെ പെണ്ണിനെ കുറിച്ചും കേസെനെ കുറിച്ചും കൊറേ നാളു വരും പത്ര ത്തിലും ടീവിയിലും . സമയം കൊണ്ട് പെണ്ണൂ അവളുടെ വീട്ടുകാരും ഇതു പോലെ തീരും.. നീ നിര്ത്ത് പത്രം വായന . കുറച്ചു നേരം ഉറങ്ങിക്കോ ഷോര്ണൂര്വരുമ്പോള്ഞാന്വിളിക്കാം.

 

അങ്ങനെ വണ്ടി വീണ്ടും ചെന്നൈ ലക്ഷ്യം ആകി കുതിച്ചു പാഞ്ഞു.. എന്തിനു എന്ന് അറിയില്ല തൃശൂര്കഴിഞ്ഞു പാലക്കാടിന് മുന്നേ പെട്ടന് എനിക്ക് ഒരു മെസ്സേജ് വന്നു, എന്നൂര് മീറ്റര്അകലെ ഒരു അക്സിടെന്റ്റ് നടന്നു അത് കൊണ്ട് വണ്ടി ഒരു അര മണികൂര്പിടിച്ചു ഇടണം എന്ന്.

 

മെസ്സേജ് വന്ന ഉടനെ ഞാന്ബ്രേക്ക്അപ്ലൈ ചെയ്തു വണ്ടി നിര്ത്തി... ഇതു കേട്ടു അനീഷ്ഉണര്ന്നു, ഞാന്അവനോടു ഉറങ്ങാന്ആംഗ്യം കാണിച്ചു ടോര്ച്ചും ആയി വണ്ടിയില്നിന്ന് ഇറങ്ങി..

 

എന്റെ ഒരു പതിവ് ആണ് അത്....

 

വണ്ടിയില്നിന്ന് മുന്നിലേക്ക്കുറച്ചു വന്നപ്പോള്വണ്ടിയുടെ അടിയില്നിന്ന് ഒരു കരച്ചില്കേട്ടു. ഒരു പെണ്കുട്ടിയുടെ കരച്ചില്‍. അപ്പോഴേ മനസ്സില്വിചാരിച്ചു. ഒരു മരണം കൂടി കാണണം അല്ലോ ദൈവമേ എന്ന്...

 

പക്ഷെ ഭാഗ്യം എന്റെ കൂടെ ആയതു കൊണ്ട് ഞാന്ഇപ്പഴേ കണ്ടു. പെണ്കുട്ടിക്ക് ഒന്നും സംബവച്ചില്ല.

 

കയ്യില്ഇരുന്ന ടോര്ച് എടുത്തു അവളുടെ മുഖത്തു അടിച്ചു വളരെ ദേഷ്യത്തോടെ ഇറങ്ങി വരാന്പറഞ്ഞു . ഇതു കേട്ടു പേടിച്ചു പെണ്കുട്ടി ഇറങ്ങി വന്നു. മരണം മുന്നില്വന്നു തിരിച്ചു പോയാല്എങ്ങനെ ഇരിക്കും എന്ന് എനിക്ക് മുഖത്തു നോക്കി വായിച്ചു എടുക്കാം ആയിരുന്നു.

 

അവള്വന്ന ഉടനെ കയ്യില്ഇരുന്ന ഫോണ്എടുത്തു വണ്ടിയിലെ പോലീസു കാരെ വിളിക്കാന്തുടങ്ങി. ഇതു കണ്ടു പെണ്കുട്ടി എന്റെ കാലില്വീണു കരയാന്തുടങ്ങി. ഇതു കണ്ടു മനസ്സ് അലിഞ്ഞ ഞാന്അവളോട്ആയി ചോതിച്ചു.

 

ഞാന്‍: ;- എന്താ നിന്റെ പേര്

 

പെണ്‍;- ചേട്ടാ എന്നോട് ക്ഷമിക്കു മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടന്നു ഞാന്മരിക്കാന്വന്നത്.

 

ഞാന്‍; - ഞാന്അതല്ല ചോദിച്ചത് നിന്റെ പേര് ആണ്. നീ എവിടെ നിന്ന് വരുന്നു.

 

പെണ്‍ ;- എന്റെ പേര് ലയ..

 

ഞാന്‍;- പേര് ഞാന്എവിടെയോ കേട്ടിടുണ്ടല്ലോ അടുത്ത് ആയി.

 

പെണ്‍;- ചേട്ടന്കേട്ടുകാണും, എപ്പോ ടീവിയിലും പത്രത്തിലും ഒക്കെ എന്നെ കുറിച്ച് മാത്രമേ വാര്ത്തകള്ഉള്ളു, ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി.

 

മറുപടി പറയുമ്പോള്അവളുടെ മുഖത്തു കണ്ണ് നീര്ഒഴുകുന്നു ഉണ്ടായിരുന്നു

 

ഞാന്‍;- മനസിലായി, അതിനു നീ മരിച്ച എന്ത് കിട്ടാനാ, അല്ല നീ എങ്ങനെ എവിടെ എത്തി. നിന്റെ അച്ഛന്അല്ലെ ഇന്ന് രാവിലെ മരിച്ചത്.

 

ലയ;- ചേട്ടാ എനിക്ക് അത് അറിയില്ല, അച്ഛന്മരിച്ചു എന്ന് അറിഞ്ഞപ്പോള്ഞാന്വീട് വിട്ടു ഇറങ്ങി. കൊറേ ദൂരം ട്രെയിന്പാതയില്കൂടി നടന്നു പക്ഷെ ഒരു ട്രെയിന്പോലും വന്നില.

 

അപ്പോഴാണ് ദൂരെ നിന്ന് ട്രെയിന്വരണത് കണ്ടത്, എന്റെ കഷ്ടകാലത്തിനു ട്രെയിന്എന്റെ അടുത്ത് എത്തിയപ്പോഴേക്കും നിന്ന് പൊയ്. എന്നെ മരിക്കാന്അനുവദിക്കണം .

 

എന്നെ വഞ്ചിച്ചു കൊണ്ട് പോയി നശിപിച്ച അവന്മാര് എന്നെ കൊന്നില്ല ,ഒരു ജീവ ചവം പോലെ ആക്കി എന്നെ കാട്ടില്കളഞ്ഞിട്ടു പൊയ് . അഭിമാനി ആയ സ്വന്തം അച്ഛന്എന്റെ അവസ്ഥ കണ്ടു മനസ്സ് മടുത്തു എന്നെ കൈ വിട്ടു അച്ഛനും പൊയ്. എനിക്ക്എനിക്ക് അകെ ആശ്രയം മരണം മാത്രം ആണ്. നേരം വെളുത്താല്പിന്നെ ഞാന്വീണ്ടും പത്രങ്ങളില്വാര്ത്തആവും.

 

ഞാന്‍;- എന്റെ മോളെ, വയസന് നിന്റെ കാരിയം കേട്ടാല്മനസിലാവും, നിന്നെ എനിക്ക് സഹായിക്കണം എന്ന് ഉണ്ട്, പക്ഷെ നിനക്ക് ഒരു കാരിയം aഅറിയുമോ , എനിക്ക് ഇനി ഒരു suspension കിട്ടിയാല്എന്റെ കുടുംബം, എന്റെ മോന്റെ പഠനം എല്ലാം പോകും. ഓരോ ആള്കാര് ട്രെയിനില്ചാടി മരികുമ്പോള്ഞങ്ങളെ പോലെ ആള്ക്കാര്ക്ക് നഷ്ടമാകുന്നത് ആരും നോക്കാറില്ല..

 

ലയ;- ചേട്ടാ, എത്രയും നേരം ചേട്ടന്റെ കാരിയം പറഞ്ഞല്ലോ, ഒരു നിമിഷം ചേട്ടന്എന്നെ ചേട്ടന്റെ മോളായി ഒന്ന് സങ്കല്പിച്ചു നോക്ക്, എന്റെ അച്ഛന് ദൈര്യം ഉണ്ടായിരുന്നു എങ്കില്എന്ന് ഞാന്കൂടെ മരിച്ചേനെ.. പക്ഷെ വിദി എന്നെ എവിടെ കൊണ്ട് വന്നു നിര്ത്തിച്ചു.

 

ഒന്ന് ആലോചിച്ചു നോക്കിയേ ഇവിടെ ചേട്ടന്സിഗ്നല്കണ്ടു നിര്ത്തിയില്ല എങ്കിലും ചേട്ടന്എന്നെ കൊല്ലിലെ.

 

ഞാന്‍;- അത് എന്റെ സമയ ദോഷം മാത്രം ആണ്, പക്ഷെ ഇനി അങ്ങനെ അല്ല. അറിഞ്ഞു കൊണ്ട് ഒരു ജീവന്എടുക്കാന്മാത്രം മനസ്സുറപ്പ് എനിക്ക് ഇല്ല.

 

ലയ;- ചേട്ടന്എന്റെ ജീവന്ആണു രക്ഷിക്കാന്നോക്കുന്നത്. എന്ത് കിട്ടും ചേട്ടാ എന്നെ രക്ഷിച്ചാല്‍, നാളെ പത്രത്തില്ഒരു വാര്ത്ത‍, ഷോര്ണൂര്പെണ്കുട്ടിയെ മരണത്തില്നിന്നും രക്ഷപെടുത്തി എന്നു. ആര്കും വേണ്ടാത്ത എന്റെ ജീവന്രക്ഷിച്ചാല്എന്ത് കിട്ടും, അതിനു പകരം എന്നെ മരിക്കാന്അനുവദിച്ചാല്ചേട്ടന്ജീവിതത്തില്ചെയ്ത ഏറ്റവും വലിയ പുണ്യം ആയിരിക്കും ഇതു,

 

ഞാന്‍;- എന്തായാലും ഇനി ട്രെയിനില്ചാടി മരിക്കാന്പറ്റില, കാരണം നിര്ത്തിയിട്ടു വണ്ടി എടുക്കുമ്പോള്ആരേലും മുന്നില്കിടന്നു മരിച്ചാല്ഞാന്അതിന്റെ ഉത്തരവാദി ആകും. നിനക്ക് വേണം എങ്കില്ഞാന്ഇനി വഴി വരണ ട്രെയിനിന്റെ സമയം പറഞ്ഞു തരാം. അത്ര മാത്രം എന്നെ കൊണ്ട്ട് ചെയ്യാന്കഴിയു. ആകെ വടക്കോട്ട്ഇനി ഒരു ട്രെയിന്ഉണ്ട്, അത് പാസഞ്ചര്ആണ് , പിന്നെ തെക്ക് അതായതു തിരുവനന്തപുരതെക് രണ്ടു വണ്ടി ഉണ്ട്, അതില്ഒന്ന് സൂപ്പര്ഫാസ്റ്റ് ആണ്, ഒന്ന് പാസേഞ്ഞുരും, എവിടെ ഒരു വളവു ആയതിനാല്പാസേഞ്ഞെര്മെല്ലെ മാത്രമേ പോകു, പക്ഷെ സൂപ്പര്ഫാസ്റ്റ് പെട്ടന് പോകും. അതിന്റെ സമയം രാത്തിരി ഒന്നിന് ആണ്. അത് വരെ നിനക്ക് ഇവിടെ മാറി നിൽകാം എങ്കില്നിന്റെ നിയോഗം പോലെ നീ മരിക്കും.

 

അറിഞ്ഞു കൊണ്ട് ഒരു മോളുടെ അത്രയും പ്രായം ഉള്ള നിന്നെ കൊല്ലാന്എനിക്ക് മനസ്സ് വരില്ല . എന്നോട് ക്ഷമിക്.

 

അര മണിക്കൂര്കഴിഞ്ഞു വണ്ടി എടുക്കാന്വീണ്ടും എനിക്ക് മെസ്സേജ് വന്നു. വണ്ടിയില്കയറും മുന്പ് അവളോട്ആയി ഞാന്പറഞ്ഞു , നിന്റെ അച്ഛന്റെ സ്ഥാനത് ഞാന്ആയിരുന്നേല്നിന്നെ പണ്ടേ ഞാന്കൊല്ലുക തന്നെ ചെയ്തേനെ

 

ഇതു കേട്ടു അവള്എന്റെ കാലില്വീണു എനിട്ട്എന്നോട് ആയി പറഞ്ഞു;

 

"ഇതു വരെ അമ്മ ഇല്ലാതെ വളര്ന്ന എനിക്ക് ആരും ഒരു സഹായവും ചെയ്തിടില്ല, ജീവികുമ്പോള്ഞാന്എന്നും ദുരിതം അനുഭവിക്കുക മാത്രമേ ചെയ്തിട്ടുള്ളു , ആദ്യം ആയി ആണ് ഒരാള്എന്നെ സഹായിക്കുനെ , അത് മരിക്കാന്വേണ്ടി. ". എനിക്ക് തോന്നുന്നു ചേട്ടനെ ദൈവം ആണ് എനിക്ക് വേണ്ടി പറഞ്ഞു വിട്ടേ എന്ന്.

 

മനസില്ല മനസ്സോടെ അവിടെ നിന്ന് വണ്ടി എടുത്തു ഞാന്ചെന്നൈ ലക്ഷ്യം വച്ച് ഓടിച്ചു തുടങ്ങി. അങ്ങനെ പാലക്കാടു ട്രെയിന്എത്തിയപ്പോള്എനിക്ക് പെട്ടന് ഒരു മെസ്സേജ് വന്നു, ലോകോ പൈലറ്റ് മത്തായിക്ക് അത്യാവശ്യം ആയി ചെന്നൈയില്പോകേണ്ടി ഇരിക്കുനതിനാല്‍ , എന്നെ മാറ്റി, മത്തായി എന്നാ ലോകോ പൈലറ്റ്നോട് ചെന്നൈ മെയില്ഓടിക്കാന്ആയിരുന്നു.

 

ഒരു ദുരന്തം പോലെ മെസ്സേജ് ബാക്കി ആയി, എനിക്ക് വന്നത്, തിരുവനന്തപുരത്തേക്ക് ഉള്ള സൂപ്പര്ഫാസ്റ്റ് എന്നോട് ഓടിക്കാന്ആയിരുന്നു..

 

ആദ്യം വാര്ത്തകേട്ടു ഒരു ഞെട്ടലോടെ ഞാന്സ്റ്റേനിലെ ഒരു കസേരയില്ഇരുന്നു പൊയ്.. ഏതു ജീവന്ആണോ എടുക്കാന്ഇഷ്ടം ഇല്ലാതെ തിരിച്ചു വന്നത് അതെ ജീവന്എടുക്കാന്വീണ്ടും ഞാന്തന്നെ കാരണം ആയി എന്ന് .

 

അപ്പോള്ആണ് ടീവിയില്വന്ന വാര്ത്തഎന്റെ ശ്രദയില്പെട്ടത് . '

 

വാര്ത്ത‍; ="ഷോര്ണൂര്പീഡന കേസിലെ പെണ്കുട്ടി, ഇന്ന് വൈകീട്ട് മുതല്കാണാതെ ആയി ഇരിക്കുന്നു. "

 

ആദ്യം ഒരു പാപത്തിന്റെ നിഴല്പോലെ തോന്നി എങ്കിലും , വാര്ത്തകേട്ടപോള്എനിക്ക് തോന്നി ദൈവം എന്നെ ഇതിനു വേണ്ടി ആയിരിക്കും നിയോഗിചിരികുക എന്ന്, പാവം പെണ്കുട്ടിയെ മരണം എന്നാ മോക്ഷതിലൂടെ രക്ഷിക്കാന്‍..

 

കഴിഞ്ഞ ഇരുപത്ത വര്ഷത്തെ ജീവിതത്തില്ഇടക്ക് പല മരണങ്ങള്നേരിട്ട് കണ്ടിട്ട്, പക്ഷെ അറിഞ്ഞു കൊണ്ട് ഒരു കൊല പാതകം ആദ്യം ആണ്,.

 

ആലോചിച്ചു ഇരുന്നു സമയം പോയത് അറിഞ്ഞില്ല, സ്റ്റേഷനില്ട്രെയിന്വരുന്നു എന്നാ വാര്ത്തകേട്ടപ്പോള്ആണ് ബോധം വന്നത്. നാട്ടിലെ പത്ര മാധ്യമങ്ങളെ ശപിച്ചു കൊണ്ട് ആദ്യം ആയി എഞ്ചിന്ബോഗിയിലേക്കു ഞാന്കാല് വച്ച് കയറി, ട്രെയിനിന്റെ വലയം പിടിക്കുമ്പോൾ ആദ്യം ആയി അന്ന് എന്റെ കൈ വിറച്ചു.

 

എന്നും പച്ച സിഗ്നല്മാത്രം ഇഷ്ടപെട്ടിരുന്ന എനിക്ക് പച്ച സിഗ്നല്കണ്ടപ്പോള്വല്ലാതെ ഒരു അവസ്ഥ തോന്നി, മനസ്സില്‍ . പക്ഷെ പെണ്കുട്ടിയുടെ മുഖം മനസ്സില്തോന്നിയപ്പോള്അറിയാതെ ഞാന്വണ്ടി ഓടിച്ചു തുടങ്ങി .. അങ്ങനെ വണ്ടി കുറച്ചു ദൂരം ഓടി നല്ല വേഗത്തില്‍, ദൈവങ്ങളോട് പ്രാര്ത്ഥിച്ചു ഞാന്മുന്നോട്ടു നോക്കി ഓടിച്ചു കൊണ്ട് ഇരുന്നു, ഒരിക്കലും അവള്വരല്ലേ, മനസ്സ് മാറി, പോകണേ എന്ന്.

 

പക്ഷെ എന്റെ കണക്കു കൂട്ടലുകള്എല്ലാം തെറ്റിച്ചു, ഞാന്നോക്കുമ്പോള്ഒരു നിഴല്എന്റെ ട്രെയിന്ലക്ഷ്യം ആക്കി ഓടി വരുന്നു, മനസില്ല മനസൂടെ ഞാന്ട്രെയിനിന്റെ വേഗത വീണ്ടും കൂട്ടി....

 

രണ്ടു നിമിഷം ആദ്യം ഒരു നില വിളി. പിന്നെ എല്ലുകള്നുറുങ്ങുന്ന കുറച്ചു ശബ്ദങ്ങള്‍. പിന്നീട് എല്ലാം ശാന്തം.

 

ഒരു നൂറു വാരെ അകലെ പൊയ് ഞാന്വണ്ടി നിര്ത്തി, ടോര്ച്ചും ആയി ഇറങ്ങി വന്നു,

 

സ്വന്തം മോള് മരിച്ച വേദന ആയിരുന്നു എനിക്ക് അപ്പോള്മനസ്സില്‍. , ഓടി ഞാന്ബോഡി കിടക്കണ അടുത്ത് വന്നപ്പോള്കാണാന്കഴിഞ്ഞത് തല അറ്റ് ചതഞ്ഞു അരഞ്ഞു കിടക്കണ ഒരു ശരീരം ആണ്. ഒരു നോക്കും മാത്രം നോക്കി ഞാന്അവിടെ നിന്ന് ദൂരേക് മാറി.

 

പോലീസിന് ബോഡി കൈ മാറി തിരുവനന്തപുരം ലക്ഷ്യം ആക്കി എന്റെ വണ്ടി വീണ്ടും ചലിച്ചു തുടങ്ങി. എന്ത് സംഭവിച്ചാലും വണ്ടി അവിടെ വരെ ഓടി എത്തണം എന്നത് നിയമയം ആണ് .

 

അടുത്ത ദിവസം ഞാന്തിരുവനന്തപുരം സ്റ്റേഷനില്എല്ലാം റിപ്പോര്ട്ട്ചെയ്തു രണ്ടു ദിവസത്തെ ലീവ് എടുത്തു പുറത്തേക്കു വന്നു. അപോ എന്റെ മനസില്ഒന്ന് മാത്രം നിറഞ്ഞു നിന്ന്..

 

"ചിലപ്പോള്ദൈവം എന്നെ നിയോഗിച്ച ജോലിക് വേണ്ടി ആകും, ഇന്നലെ എനിക്ക് തിരിച്ചു ചെന്നൈ വരെ പോകാന്തോന്നിയതും, പാലക്കാടു വച്ച് തിരിച്ചു വരാന്തോന്നിയത്" എല്ലാം ഒരു നിയോഗം പോലെ ഒരു കണ്ടു മുട്ടല്‍.......

 

റെയില്വേ സ്റ്റേഷന്ഇറങ്ങി പുറത്തേക് വരുമ്പോള്‍, രണ്ടു പേര് വാര്ത്തകള്ഉച്ചത്തില്വിളിച്ചു വിളിച്ചു പത്രം വില്കുന്ന്നു..

 

"ഷോര്ണൂര്കേസിലെ പെണ്കുട്ടി ഇന്നലെ ആത്മ ഹത്യ ചെയ്തു എന്ന് ".. ഒരു പക്ഷെ അവളെ കുറിച്ച് ഇതു ആയിരിക്കും അവസാനത്തെ വാര്ത്ത‍.. അല്ല ആകണമേ എന്നാണ് പ്രാര്ത്ഥന .. ഇല്ലെങ്ങില്ഇതു താങ്ങാന്ആവാതെ മരിച്ച കുട്ടിയുടെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടിലാ