Skip to main content
Srishti-2022   >>  Short Story - Malayalam   >>  നീ൪കുമിളകൾ

Adarsh Nrendran

Tata Elxsi

നീ൪കുമിളകൾ

ആകാശ ചക്രവാളങ്ങളിൽ നിന്ന് സിംഹ ഗര്ജ്ജനങ്ങൾ ഇനിയും കേട്ടേക്കാം...വജ്രശിലകൾ ഇനിയും ഭൂമിയിൽ പൊട്ടി വീണേക്കാം...പക്ഷെ എനിക്ക് പറയാനുള്ളത് സ്വപ്നങ്ങൾ എത്തിപ്പിടിക്കും മുൻപ് തകർന്നു പോയ മഴ കുമിളകകളെ കുറിച്ചാണ് .....ഒരു പക്ഷെ നാണുവേട്ടനും അമരേഷും നിങ്ങൾക്കും ചിരപരിചിതരാവും. മരണമെന്ന കോമാളി തോൽക്കുന്ന ഒരേ ഒരിടം....ഓർമകൾ....അവർ അവിടെ ജീവിക്കുന്നു ....നീർകുമിളകളായി...

ആകാശം മുഴുവൻ കത്തി പടരുന്ന സൂര്യൻ ...കൃഷ്ണ മണിയിലേക്ക് ആഴന്നിറങ്ങുന്ന സുഖം..മുഖത്ത് പെയ്തിറങ്ങിയ വെള്ള തുള്ളികൾ അയാൾ തുടച്ചു മാറ്റി. ഒന്നു നടുനിവർക്കണന്നുണ്ട് ...പക്ഷെ വയ്യ....വിഷ്ണു , പട്ടണത്തിൽ നിന്നയക്കുന്ന പണമൊരു പാതിയാ....പക്ഷെ അത് മാത്രം പോരാ മൂന്നു കുട്ടികളുടെ വയറു നിറയ്ക്കാൻ ....പാവം കുട്ടി , തന്തയും തള്ളയും മരിച്ചതിൽ പിന്നെ വീടിന്റെ ഭാരം മുഴുവൻ അവന്റെ തലയിലാണ് ...വല്യ മാർക്ക് വാങ്ങി പാസ്സായതാ....പേരിന് ഒരു ജോലി പോലും ആയില്ലഇക്കാലത്തു പഠിപ്പ് കൂടിയാലാ പ്രശ്നം...ജോലി ഒന്നും ശരിയാവുല്ലാ ....ഉയർന്നു പൊങ്ങിയ മഴു വിറയലോടെ മരത്തിൽ പതിച്ചു കൊണ്ടിരുന്നു ....ചാട്ട വാറടി കിട്ടിയ കാളയെ പോലെ അയാൾ കിതക്കുന്നുണ്ടായിരുന്നു...

നാണുവേട്ടാ പണ്ടത്തെ ഉശിരൊന്നും ഇല്ലേ ?"

ആരാത് ..." അമരേഷോ....കിഴേക്കേടത്തെ  രഞ്ജിത്തിന്റെ മോൻ. " നീ എങ്ങോട്ടാടാ വാലിനു തീ പിടിച്ച പോലെ... ?" . " ഒന്നും പറയേണ്ട നാണുവേട്ടാ ഒരു ജനറൽ ബോഡി മീറ്റിംഗ് ഉണ്ട്..വിഷ്ണു വിളിക്കാറുണ്ടോ ? ...അവനൊട് കളക്ടർ പഠിത്തമൊക്കെ നിർത്തി രാഷ്ട്രീയത്തിലോട്ട് ഇറങ്ങാൻ പറയ് നാണുവേട്ടാ ...ആളുകളെ മണ്ടന്മാരാക്കാൻ അറിഞ്ഞാൽ കോടികൾ സമ്പാദിക്കാമെന്നേ ...ഒരിക്കൽ ജയിച്ചാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട ...തിരഞ്ഞെടുപ്പടുക്കുമ്പോൾ ആളുകളെല്ലാം മറക്കും. ഇവിടെ നല്ല നേതാക്കളെക്കാൾ വലുത് പാർട്ടി ആണല്ലോ.." . അയാൾ അവനെ കുറച്ച നേരം നോക്കി നിന്നു. കറുത്ത കരുവാളിച്ച മുഖം....ഷർട്ടിൽ അങ്ങിങ്ങായി തുന്നലുകൾ പല്ലിളിക്കുന്നു ...ചെറുപ്പം മുതലേ ഒന്നിച്ചിരുന്നു പഠിച്ചവരാണ് അവനും വിഷ്ണുവും...അവരുടെ അത്ര  ചങ്ങാത്തം വേറെ ആരിലും നാണുവേട്ടൻ കണ്ടിട്ടും ഇല്ല. അമരേഷ് അപ്പോഴും വയൽ വരമ്പിലൂടെ  ഓടുകയായിരുന്നു ...നേരം വൈകി ...ഇന്ന് ജനറൽ സെക്രട്ടറിയുടെ കയ്യിൽ നിന്നും  വഴക്കുറപ്പാ....ഇടക്ക്   ഒരു തവളയെ ചവിട്ടിയോ എന്നറിയില്ല...സമയമില്ല....നെൽ കതിരുകൾ സൂര്യ പ്രഭയിൽ വെട്ടി തിളങ്ങി മണവാട്ടിയെ പോലെ നിൽക്കുന്നു..

ദൂരെ കുളത്തിൽ നിന്ന് കുട്ടികളുടെ ആർപ്പു വിളികൾ കേൾക്കാം .....സ്വർണ നിറം പൂശിയൊരു ചേര ചെളിവെള്ളത്തിലേക്ക് ആഴന്നിറങ്ങി പോയ് .....ചേര തന്നെ ആന്നോ അത് ?.....പാർട്ടി ഓഫീസിന്റെ വാതിലിൽ അവൻ നിന്നു പരുങ്ങി ....കസേര യിൽ ജനറൽ സെക്രട്ടറി ഇരിക്കുന്നു ...പൊന്തി നിന്ന കുടവയർ കാഴ്ച മറക്കുന്നത് പോലെ ..കയ്യിലെ സിഗരറ്റ് പെട്ടി , മേശമേൽ വെച്ചു അയാൾ അവനെ നോക്കി ...

"അജണ്ട ഒക്കെ കഴിഞ്ഞല്ലോ അമരേഷേ !..എല്ലാവര്ക്കും പിരിഞ്ഞു പോവാം. പക്ഷെ അമരേഷിനോട് മാത്രം എനിക്ക് ചിലത് പറയാനുണ്ട് .."അയാളുടെ പത്തമത്തെ സ്വർണ്ണ പല്ല് അവനെ നോക്കി ചിരിച്ചു. അനന്ദുവും കണാരേട്ടനുമെല്ലാം എഴുന്നേറ്റു പോയി.മുറിയിൽ ജനറൽ സെക്രട്ടറി യും  അമരേഷും മാത്രം ബാക്കിയായി..." ഒന്നുമില്ലെടാ ...നിനക്കറിയില്ലേ ... പ്രീകാശിന്റെ മോൻ ...എന്തുവാ ചെക്കന്റെ പേര് ... ...വിപിൻ ...അവനിയിടെയായി മറ്റേ പാർട്ടി പ്രവർത്തനം ഇത്തിരി കൂടുതലാ ...ആൾക്കാർക്ക് നല്ലതാണെകിലും നമ്മളെ പാർട്ടിക്ക് അതിത്തിരി ക്ഷീണാ..ഓനെ ഒന്ന് തീർക്കണം ...എംഎൽ യുടെ പൂതിയാടാ...." " അയ്യോ കൊല്ലുകയൊന്നും വേണ്ട .." സ്വർണ പല്ല് അവനെ കളിയാക്കി ചിരിച്ചു.... " മതി ..തല്ക്കാലം അവന്റെ കയ്യൊന്ന് തളർത്തിയേക്ക് ...മുൻകൂട്ടി ഓനോട്പറഞ്ഞില്ലെന്ന് വേണ്ട ....ഡാ അമരേഷേ ...ജീവിതമൊരു പേമാരിയാടാ ....അവിടെയെന്തിന്ന്  ജീവിക്കുന്നു! ...എന്തിനാ മരിക്കുന്നേ! ..എന്നൊന്നുമറിയാത്ത ഒരു പാട് കുമിളകളുണ്ടാവുമെടാ ....കുമിളകളില്ലാതെ എന്തു  പ്രളയം!... പുറത്തുന്ന് ആളെയിറക്കാം....ഇന്ന് രാത്രി തന്നെ വേണം ..."

രാത്രിയാകുംതോറും അമരേഷിന്റെ നെഞ്ചിടിപ്പ് കൂടി വന്നു ....ഇതിപ്പോ ആദ്യമായിട്ടാ ഇങ്ങനെ .....കൂടെ വന്നവരാരും ആരോടും മിണ്ടുന്നില്ല...അവരുടെ കണ്ണുകൾ നിർജീവമായിരുന്നു...രാത്രി പതിനൊന്ന് മണിയാണ് സമയം ...നായയുടെ ഓരിയിടൽ മാത്രമാണാ നിശബ്തതയെ കീറി മുറിക്കുന്നത്..നാട്ടുകാരെല്ലാം ഇന്ന് നേരത്തെ ഉറങ്ങിയെന്നുതോന്നുന്നു. മിന്നാമിനുങ്ങിന്റെ പ്രകാശംപഞ്ചായത്തുപൈപ്പിനെ നാണം കെടുത്തുന്നുണ്ട് ....അടുത്ത് നിൽക്കുന്നവരുടെ മുഖം പോലും വ്യക്തമായി കാണണമെങ്കിൽ സൂക്ഷിച്ചുനോക്കണം . ദൂരെ നിന്നൊരു ടോർച്ചുലൈറ്റ് തെളിഞ്ഞുവരാൻ തുടങ്ങി .പ്രേകാശം ക്രമരഹിതമായി ആകാശത്തെക്കലയടിച്ചു. " ഇവനെന്താ നക്ഷത്രങ്ങളെ നോക്കുക്കയാന്നോ ? " ഒരു മുഖമൂടി പൊട്ടിച്ചിരിച്ചു . പ്രകാശമടുത്തെത്തി. ഇല്ല മുഖം കാണാൻ വയ്യ ....വിപിൻ വീട്ടിൽ വരുന്നതീ നേരമാണ് ..." ഛെ! മുഖം കാണാൻ വയ്യല്ലോ ...അവസരമിനി കിട്ടില്ല ...നമുക്ക് തുടങ്ങാം!" അനുമതിയ്ക്ക് കാത്തു നിൽക്കാതെ മൂന്നാമത്തെയാൾ ഊരിപ്പിടിച്ച വാളുമായി പുറപ്പെട്ടു കഴിഞ്ഞിരുന്നു ...." കൊല്ലില്ലാന്നു  പറഞ്ഞിട്ട് .."...അമരേഷിന്റെ വാക്കുകൾ അലർച്ചയിൽ മുങ്ങി പോയി. ടോർച്ചുലൈറ്റ് നിലത്തുവീണ വെളിച്ചത്തിൽ അവൻ മുഖം കണ്ടു. അത് വിഷ്ണുവായിരുന്നു. അമരേഷിന്റെ കാലുകൾ മരവിച്ചു . ഒരടി നീങ്ങാൻ വയ്യ . ദൂരെ നിന്ന് പോലീസിന്റെ ഹോണടി മുഴങ്ങിക്കൊണ്ടിരുന്നു . കൂടെ വന്ന മുഖമൂടികൾ വല്ലാത്തൊരു പാടവത്തോടെ ഇരുട്ടിലേക്കിറങ്ങി മാഞ്ഞു. ജനറൽ സെക്രെട്ടറിയുടെ വാക്കുകൾ അവന്റെകാതിൽ ഇരമ്പിച്ചു. അതെ താനുമൊരു കുമിളയാണ്സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള കളിയിൽ പൊളിഞ്ഞു പോവാൻ പോകുന്ന  വെറുമൊരു കുമിള...