Skip to main content
Srishti-2022   >>  Short Story - Malayalam   >>  പുഴകടന്നു പോയവർ

Vinod Kadungoth

Tata Elxsi

പുഴകടന്നു പോയവർ

രഘുവും അനുരാധയും വാതിൽപ്പൂട്ടി കുംഭമാസത്തിലെ നട്ടുച്ചവെയിലിലേക്ക് ഇറങ്ങിനടന്നുപുറത്ത് വെയിൽനിന്നുകത്തുകയാണ്.വായുവിന് ചൂടുപിടിച്ച് നീരാവിപോലെ മണ്ണിൽനിന്ന് ഉയർന്നുപൊങ്ങുന്നു വെയിലിലൂടെയാണ് രഘുവിനുംരാധക്കും പുഴകടന്നു പോകേണ്ടത്.

 

പുഴക്ക് അക്കരെയാണ് കുടപ്പാറ ക്ഷേത്രം.റോഡുമാർഗം പോകാനാകുംപക്ഷെ വളരെ ദൂരകൂടുതലാണ്.ഇതാകുമ്പോൾ ഒരുകിലോമീറ്ററോളം വീതിയുള്ള പുഴകടന്ന് ചെറിയ രണ്ടു ഇഷ്ടികച്ചൂളയും കഴിഞ്ഞാൽ പൂത്തുനിൽക്കുന്ന പറങ്കിമരങ്ങൾ  വിരിച്ചിട്ടതണലിലൂടെ ഇത്തിരിദൂരം നടന്നാൽ മതി പൂരപ്പറമ്പിൽ എത്താൻ.കൈയ്യിൽ തുങ്ങിനടക്കുന്ന രാധയേയുംകൂട്ടി രഘു വെയിലിലൂടെനടന്നുനീങ്ങി

 

അവർ നടന്നു നീങ്ങവേ  നീ   വയറ്റിലുള്ള പെണ്ണിനേം കൂട്ടി എങ്ങോട്ടാടാ ചെക്കാ എന്ന പാത്തുമ്മയുടെ അരിശംകലർന്ന ചോദ്യംമുറുക്കി കറവീണ പല്ലുംകാട്ടി വേലിചാടി രഘുവിനുമുന്നിൽ പ്രത്യക്ഷപെട്ടു.

അതിനു അവൾക്കിപ്പോ ആറുമാസം ആയല്ലേയുള്ളു.അവൾക്ക് ഉത്സവം കാണാൻ ഒരു പൂതീം പിന്നെ  പുരയിൽ ഒറ്റക് ഇരുത്തണ്ടല്ലോഎന്ന് ആലോചിച്ചപ്പോ കൂടെപോന്നോട്ടെ എന്ന് കരുതി. 

 

നീ ഇങ്ങനെ പെണ്ണുംപിള്ള പറയുന്നതുംകേട്ട് തുള്ളിക്കൊപാത്തുമ്മക്ക് വീണ്ടും അരിശംവന്നു അരിശത്തിനൊത്ത് പാത്തുമ്മയുടെമേൽകാതുകളിൽ തൂക്കിയിട്ടിരുന്ന സ്വർണ്ണക്കമ്മലുകൾ കൂട്ടിമുട്ടി ചിലമ്പിച്ചു.

ഓരോ കാതുകളിലും  ഏഴുമേൽക്കാതുകളുണ്ട് പാത്തുമ്മക്ക്ഏറ്റവും താഴത്തെ കാതിൽ ഒരു വലിയ ജിമിക്കിയും മേൽകാതുകളിൽനെറ്റിപ്പട്ടംപോലെ വീതികൂടിയ കമ്മലുകളും.ഒൻപതാമത്തെ വയസ്സിലാണ് പാത്തുമ്മയെ രഘുവിന്റെ ദേശത്തേക്ക് കല്യാണംകഴിച്ച്‌  കൊണ്ടുവരുന്നത്ശേഷം പാത്തുമ്മ എട്ടുപെറ്റുഓരോ ഗർഭധാരണത്തിനും പാത്തുമ്മക്ക് സമ്മാനമായി ഒരുജോഡി കമ്മലും ഒരുമേൽക്കാതും നിർബന്ധംഅടുത്ത ഒരു മേൽകാതിന്  കാതിൽ ഇടമില്ലാണ്ടെ ആയപ്പോഴാണ് ഒൻപതാമത്തേതിനു എത്ര നിർബന്ധിച്ചിട്ടുംപാത്തുമ്മ വഴങ്ങാതിരുന്നത്.

 

വീണ്ടും പാത്തുമ്മ രഘുവിനോട് അരിശപ്പെട്ടുപണ്ട് നിന്റെ അച്ഛനും അമ്മയും ഇതുപോലെ ഉത്സവംകാണാൻ പുഴകടന്നുപോയത് നിനക്ക്അറിയാലോ രഘു.അന്ന് അവൾക്ക്  മാസം എട്ടാഅന്നും  ഉമ്മ ഇതുപോലെ ശാസിച്ചതാ.ആര് കേൾക്കാൻ ? എന്നിട്ട് എന്താണ്ടായെന്ന്അറിയോനിനക്ക് ?

രഘു വയസ്സൻ ശബ്ദത്തിൽ അതേചോദ്യം പാത്തുമ്മയോട് തിരിച്ചുചോദിച്ചു.

"എന്നിട്ട് എന്താ ഇണ്ടായേ ?"

അതുകണ്ട് രഘുവിന്റെ കൈയ്യിൽ തൂങ്ങികിടന്ന രാധ മഴനനഞ്ഞ കുഞ്ഞുപക്ഷികണക്കെ വിറച്ചതും നേർത്തതുമായ  ശബ്ദവീചിയിൽമനോഹരമായി ഒന്നുചിരിച്ചു.

 

ഇജ്ജ്  (നീയ്യ് )വല്ലാണ്ടെ ചിരിക്കണ്ട  പെണ്ണേ ...

അന്ന് അൻറെ   കെട്ടിയോൻ അവൾടെ വയറ്റിലാഅന്ന് പൂരത്തിന് കൊണ്ടുവന്ന ആന വെടികെട്ടിനിടക്ക് ഇടഞ്ഞു.ആളുകൾചിതറിയോടിഅവന്റെ അമ്മേടെ വയറ്റിൽ ആരോചവിട്ടിചോരപോവാൻ തുടങ്ങിഅന്ന് ഡോക്ടർ തറപ്പിച്ച് പറഞ്ഞതാ ഒന്നുങ്കിൽ തള്ളഅല്ലെങ്കിൽ കുട്ടി.രണ്ടുംകൂടി കൂട്യാകൂടില്ലാന്നുഏതോ ഭാഗ്യത്തിനാ തടികേടാവാണ്ടെ രണ്ടിനേം കിട്ടിയത്.

രഘോ എപ്പഴും പടച്ചോൻ കാത്തുന്നു വരില്ല.

പടച്ചോൻ എന്നെ കാക്കണ്ട കൊടപ്പാറ ഭഗവതി എന്നെ കാത്തോളും.

രഘു വീണ്ടും പാത്തുമ്മയെ ശുണ്ഠി പിടിപ്പിച്ചു.

അപ്പോൾ പുകയില കൂട്ടിമുറുക്കിയ വെറ്റില നീട്ടിത്തുപ്പി രഘുവിനെ പാത്തുമ്മ ആട്ടി.എടാ  എട്ടാംമാസത്തിലെ പൊട്ടാ അന്ന് അന്റെതള്ളക്ക് ചോരപോയപ്പോ എൻറെമോൻ ഉമ്മറാടാ ചോരകൊടുത്തത്.അതിലൊരു പങ്ക് അന്റെ  ഞരമ്പിലൂടേം ഓടുന്നുണ്ടടാ കള്ളഹിമാറെഅപ്പൊ എൻറെ പടച്ചോനും നിന്റെമേൽ ഒരു അവകാശം ഉണ്ടെടാ.

 

രാധയുടെ മുന്നിൽവെച്ച് പാത്തുമ്മയുടെ ആട്ടുംതുപ്പും ഇനിയും കേൾക്കണ്ട  എന്നുവെച്ചു വീണ്ടും രഘു രാധയേയും കൂട്ടിനട്ടുച്ചവെയിലിലൂടെ നടന്നുനീങ്ങിഅവർ നടന്നകലുന്നത് വേലിപടർപ്പിൽ ചാരിനിന്നു പാത്തുമ്മ നോക്കി നിന്നുനെഞ്ചിൽ കൈവെച്ച്   പെണ്ണിന് ഒന്നും വരുത്തല്ലേ എന്ന് ഉടയതമ്പുരാനായ പടച്ചോനോട് അവർ തേടി.

 

പാത്തുമ്മ അങ്ങനൊക്കെ പറഞ്ഞപ്പോൾ രാധക്ക് ഒരുൾഭയംഎന്നാ രഘുവേട്ടാ ഞാൻ തറവാട്ടിൽ ഇരിക്കാംഏട്ടൻ പോയിവാഇങ്ങോട്ട്നടക്ക് പെണ്ണേ... രഘു ദേഷ്യത്തോടെ നടത്തത്തിനു വേഗതകൂട്ടി.

 

അവർ നട്ടുച്ചവെയിലിനോടൊപ്പം പുഴയിലേക്ക് ഇറങ്ങി.  കുംഭത്തിൽ വറ്റിക്കിടക്കുന്ന പുഴകണ്ടാൽ മണൽ വാരിവിതറി ഇട്ടിരിക്കുന്ന  മറ്റൊരു ആകാശമാണെന്നും പുഴയിലൂടെ പൂരം കാണാൻ പോകുന്ന ചെറിയ ചെറിയ മനുഷ്യ കൂട്ടങ്ങൾ സന്ധ്യക്ക് ആകാശത്തിലൂടെകൂടണയാൻ പോകുന്ന  ചെറിയ പക്ഷിക്കൂട്ടങ്ങളെപ്പോലെയാണെന്നും  തോന്നിപ്പിച്ചു.

 

രഘുവും രാധയും പുഴകടക്കുമ്പോൾ കാളി പുറകിൽനിന്നും വിളിച്ചുചോദിച്ചു.

രഘോ...ഇവൾക്കിതിപ്പൊ എത്രാംമാസ്സാ?

ആറായി രഘു വിളിച്ചുപറഞ്ഞു.

 

നിങ്ങൾ രണ്ടാളും ഇങ്ങനെ പോകുന്നത് കാണുമ്പോ നിന്റെ അച്ഛനും അമ്മയും പണ്ട് പൂരംകാണാൻ പോയതാ ഓർമ്മവരണെഭാഗ്യത്തിനാനിൻറെ അമ്മ അന്ന് രക്ഷപെട്ടത് എൻ്റെ കുട്ട്യേ..

 

നിങ്ങൾക്ക് ഇത്ര വയസ്സായില്ലേ കാളിതള്ളേ...  പ്രായത്തിൽ ഇനി പുഴകടന്ന്  പൂരപ്പറമ്പ് കാണാൻ പോണോരാധ കൂടുതൽപേടിക്കാതിരിക്കാൻവേണ്ടി രഘു വിഷയംമാറ്റാൻ  ശ്രമിച്ചു.

ഇനിയിപ്പോ എത്രകാലാന്നുവെച്ചാ അണിഞ്ഞൊരുങ്ങി നിൽക്കണ ഭഗവതിയെ ഒന്ന് കാണാൻപറ്റ?.കൊല്ലത്തിൽ ഒരിക്കൽ അല്ലെയുള്ളൂവയ്യെങ്കിലും പോവുകതന്നെ.കാളി പറഞ്ഞു

രഘുവിന്റെ  ചോദ്യം കാളിയെ വീണ്ടും വയസത്തിയാക്കികാളിയുടെ കാൽവേഗം കുറഞ്ഞുഅതുകൊണ്ടു രാധയും രഘുവുംകാളിയേക്കാൾ ഒരുപാട് മുന്നിൽ എത്തി.

 

ഇവിടെ ഇരുന്നല്ലേ രഘുവേട്ട കല്യാണ ആൽബത്തിൽവെക്കാൻ നമ്മൾ ഫോട്ടോഎടുത്തത്ഒരു മണൽത്തിട്ട കാണിച്ചുകൊണ്ട് രാധചോദിച്ചുആദ്യായി തോണിയിൽ കയറിയതും ഞാൻ ഇവിടുന്നാട്ടോ രഘുവേട്ട.

നീ ഇങ്ങോട്ട് വാ പെണ്ണെ കളിച്ച് നിൽക്കാണ്ടെവേഗം പുഴക്കടക്കാം പിന്നെ തണലാ ..അപ്പൊ ക്ഷീണം അത്രക്ക് അങ്ങ് അറിയില്ലരഘുഅവളുടെ കൈപിടിച്ച്‌ പുഴകടന്നു.

 

അപ്പോൾ കാളിതള്ള പാതിപുഴതാണ്ടി എന്നെ കാത്തോളണേ ഭഗവതി എന്ന് നീട്ടിവിളിച്ച് കാൽമുട്ടിൽ കൈകൾ ഊന്നി കിതച്ച്നിൽക്കുകയായിരുന്നു.

 

ക്ഷേത്രത്തിലേക്ക് അടുക്കുംതോറും ജനത്തിരക്ക് കൂടിവന്നുവടക്കുംമുറി ദേശത്തിന്റെയും കിഴക്കുമുറി ദേശത്തിന്റെയും ഗജവീരന്മാർപൂരപ്പറമ്പിൽ നിരന്നുനിൽക്കുന്നുരഘു രാധയേയുംകൂട്ടി ഭഗവതിയുടെ നടക്കൽ വന്നുനിന്നുഅവർക്ക് അരികിലൂടെ ഗജവീരന്മാർഒന്നൊന്നായി ഭഗവതിയെ വന്നു വണങ്ങി.അതിൽ ഒരു കൊമ്പൻ  ഭഗവതിയെ വണങ്ങിയ ശേഷം തുമ്പികൈ മേൽപ്പോട്ടുയർത്തിവളച്ചുപിടിച്ച് ഉറക്കെ ചിന്നംവിളിച്ചുരാധ പേടികൊണ്ട് രഘുവിന്റെ കൈത്തണ്ടയിൽ മുറുക്കിപിടിച്ചു.

 

വാ നമുക്ക്  ആശ്രമത്തിൽ പോയിനിൽക്കാംക്ഷേത്രത്തിനോട് ചേർന്നുള്ള ആശ്രമത്തിലേക്ക് രഘു രാധയെ കൊണ്ടുപോയിഅവിടെ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന വലിയ മരത്തിന്റെ ചുവട്ടിൽ നിന്നാൽ വെടികെട്ട് വളരെ വ്യക്തമായി കാണാം 

 

രഘുവും രാധയും ആശ്രമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആശ്രമത്തിന്റെ അതിരിനോട് ചേർന്ന്  വെടിമരുന്നുകൾ മഹാശബ്ദത്തോടെപൊട്ടിത്തെറിക്കാൻ തയ്യാറായായി ഒരു തീജ്വാലക്കായ് ദാഹിച്ച് ചെറിയ ചെറിയ കുഴികളിൽ തുല്യ അകലത്തിൽ അക്ഷമരായികാത്തുനിൽക്കുന്നുണ്ടായിരുന്നു.

 

സന്ധ്യമയങ്ങിപകൽപ്പൂരം കാവുകേറി!

അക്ഷമരായിനിന്ന കരിമരുന്നുകൾക്ക് തീകൊടുത്തു.അവ ആകാശത്തേക്ക് കുതിച്ചുപൊങ്ങി പൊട്ടിത്തെറിച്ചുകൊണ്ടിരുന്നു.വെടിക്കെട്ടിന്റെ അമരം കൂടിവന്നുവെടിക്കെട്ടിന്റെ  ശബ്ദം രാധക്ക് അസഹനീയമായി തോന്നിവെടിമരുന്നിന്റെ പ്രകാശം അവളുടെകാണ്ണുകളെ ഇറുക്കിയടപ്പിച്ചുവെടിക്കെട്ട് അവസാനിക്കുംതോറും അമരം കൂടിക്കൂടി വന്നുഭൂമി കുലുങ്ങാൻ തുടങ്ങി.  ആശ്രമത്തിലെപഴകിയ മേൽക്കൂരകളിൽനിന്ന് മൺകട്ടകൾ അടർന്നുവീണുരാധ വീണ്ടും കാതുകളും കണ്ണുകളും കൂടുതൽ ഇറുക്കിയടച്ചുകൊട്ടികലാശത്തിൽ വെടിമരുന്നിനു ഭ്രാന്തുപിടിച്ചുകൂടുതൽ കൂടുതൽ അമരത്തിൽ അവ പൊട്ടിത്തെറിച്ചുവെടിമരുന്നിന്റെഅട്ടഹാസം ഗജവീരന്മാരിൽ പരിഭ്രാന്തി ഉണർത്തിഅവ ഉറക്കെ ചിന്നം വിളിച്ചു.കൂട്ടത്തിൽ ഒരാന ജനക്കൂട്ടത്തിലേക്ക് ഇറങ്ങിയോടിജനക്കൂട്ടം പരിഭ്രമിച്ച് ചിതറിയോടിവെടികെട്ടുകഴിഞ്ഞു കണ്ണുതുറന്ന രാധ പേടിച്ചുവിറച്ചുനിന്നുരാധ രഘുവിന്റെ കൈത്തണ്ടക്കായ്തിരഞ്ഞു.
രാധയുടെ ഭയം കൂടിവന്നു.അപ്പോൾ നാഗപുഷ്പങ്ങൾ പൂത്തുനിൽക്കുന്ന  മരച്ചില്ലക്കിടയിൽനിന്ന്
ഇണയെ വിളിക്കുന്ന ഏതോ പക്ഷിയുടെ നാദം ചിറകുവിടർത്തി ദൂരേക്ക് പറന്നുപോയി.

വിവരമറിഞ്ഞ പാത്തുമ്മ നെഞ്ചിൽ കൈവെച്ച് ഉടയതമ്പുരാനായ പടച്ചോനെ വിളിച്ചു.

കാൽമുട്ടിൽ കൈകൾ ഊന്നി കുനിഞ്ഞുനിന്ന് കാളിതള്ള ഭഗവതിയെ വിളിച്ചു കരഞ്ഞു.

ഇടക്കെപ്പഴോ ബോധം വന്നപ്പോൾ അനുരാധമാത്രം എൻറെ രഘുവേട്ടാ എന്ന്  നീട്ടിവിളിച്ചു.