Skip to main content
Srishti-2022   >>  Short Story - Malayalam   >>  ഭീമ ചരിതം

VISHNULAL SUDHA

ENVESTNET

ഭീമ ചരിതം

ഒഴുക്കു ശക്തമായിരുന്നിട്ടും പായലാൽ  മൂടിയ   പാറയിൽ കാലുറപ്പിച്ചു നിന്ന്  ധാമിനി വസ്ത്രങ്ങൾ അലക്കി തുടങ്ങിചെറു  പരൽ മീനുകൾ വെൺചന്ദ്രിക പോൽ തിളങ്ങി നിന്ന അവളുടെ പാദങ്ങളിൽ തൊട്ടുരുമ്മി അവളെഇക്കിളിയാക്കികൊണ്ടേയിരുന്നുകണ്ണുകളിൽ ആലസ്യം മറനീക്കിയില്ലെങ്കിലും ദൂരത്തു നിന്ന് തന്നെ ഉപമന്യു അവളെ കണ്ടുപതിവിലും കൂടുതൽ  ഉറങ്ങി പോയതിൻറെ  ജ്യാള്യത ഉള്ളിലൊതുക്കി അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

 

"ഉച്ചയായിട്ടും  നിൻറെ  പണികൾ ഒന്നും കഴിഞ്ഞില്ലേ ധാമിനി?"

"നേരം  വൈകുന്നേരത്തോടടുത്തുഇന്നെന്തേ എഴുന്നേൽക്കാൻ വൈകി?"

"രാത്രി മുഴുവൻ നിലാവിനോട് കിന്നാരം പറയുവായിരുന്നുഎൻറെ പുതിയ കവിത അവളെ കുറിച്ചല്ലേവെളുപ്പിനാ ഒന്നുറങ്ങാൻ പറ്റിയെ"

 

ഉപമന്യുവിൻറെ   വാക്കുകൾ കേട്ട് അവൾ അവനെ നോക്കിഅവളുടെ കണ്ണുകൾ അവനോടെന്തോ പറയാൻ ആഗ്രഹിച്ചുനിനവിലും കനവിലും അവൾ സ്വരുക്കൂട്ടിവെച്ചൊരു സ്വപ്നത്തിൻറെ നിഴലുകൾ അവളിൽ പ്രതിഫലിച്ചു.കാണാമറയത്തെ  അവളുടെ സങ്കൽപ്പസൃഷ്ടിയെ അവൾ  അത്രയ്ക്ക് മോഹിച്ചിരുന്നു.

 

"എന്താ നീ ചിന്തിക്കുന്നത്?"  അവളുടെ കണ്ണുകൾ  ഉപമന്യു  വായിച്ചെടുത്തിരുന്നു.

"നിൻറെ കവിതകളിലൂടെ ഞാൻ കണ്ട  സുന്ദരിയായ  നിലാവിനെ എനിക്കൊന്നു കാണുവാൻ  സാധിക്കില്ലെ?"

"ധാമിനി ...  നീ  ഇതെന്താ  പറയുന്നതെന്ന്  വല്ല  നിശ്ചയവുമുണ്ടോ... സ്ത്രീകൾ രാത്രിയിൽ  നിന്നും  ഒളിച്ചിരിക്കണംഅതിനാൽ തന്നെ  അവൾക്കു  നിലാവിനെ കാണാൻ  വിധിയില്ല . നിനക്കതറിയയാവുന്നതല്ലേ."

അവളുടെ  ആഗ്രഹത്തിൻറെ പ്രയാണം അവിടെ കിതയ്ച്ചൊടുങ്ങുമെന്നു അവൾക്കറിയാമായിരുന്നുഅതിനാൽ തന്നെ അവൻറെ പ്രതികരണം അവളെ വേദനിപ്പിച്ചില്ല . അവളെ മനസിലാക്കിയിട്ടെന്നോണം അവൻ തുടർന്നു,

 

"നിനക്കെൻറെ  കവിതകളിലൂടെ അവളെ കാണാമല്ലോനിനക്കുവേണ്ടി മാത്രമല്ലേ ഞാൻ നിലാവിനെ കുറിച്ച് എഴുതുന്നത്."

 

അവളുടെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിടർന്നുഎന്നിട്ടു പെട്ടെന്നെന്തോ ഓർത്തെടുത്ത അവൾ വേഗം കരയിലേക്ക് കയറി .

 

"എന്താഎന്തുപറ്റി ?"  ഉപമന്യു അന്വേഷിച്ചു.

"സമയം  താമസിച്ചുവൈകിട്ടത്തേക്കുള്ള  വിറകുകൾ  ശേഖരിച്ചിട്ടില്ല."

ഉപമന്യു ആകാശത്തേക്ക്  നോക്കിഎന്തോ ഒന്ന് അവനെ വല്ലാതെ അലട്ടി.

 

"കാറ്റിൽ മഴയുടെ ദൂതുണ്ട്നേരം വേഗം ഇരുട്ടുംഇപ്പൊ നീ കാട്ടിൽ വിറകുകൾ ശേഖരിക്കാൻ പോകുന്നത് അപകടമാണ്."

 

ഉപമന്യുവിൻറെ ആശങ്ക ധാമിനിയ്ക്കു  മനസിലാവുമായിരുന്നു.  ഉപമന്യു തുടർന്നു.

 

"ഇന്ന് നിനക്ക് പകരം ഞാൻ കാട്ടിൽ പോകാം."

"അയ്യോ അത് പറ്റില്ലതൂലിക പിടിക്കുന്ന കൈകളാൽ വിറകുകൾ ഒടിക്കാൻ പ്രയാസമാകുംനേരമിരുണ്ടാൽ പരിചയമില്ലാത്ത കാട്ടിൽ വഴി  തെറ്റിപോകാനുമിടയുണ്ട്."

 

അവളുടെ വേവലാതിയിൽ  ഉപമന്യു ചിരി തൂകി.  അവൻ അവളെ ആശ്വസിപ്പിച്ചു.

 

"ഞാനൊരു പുരുഷനാണ്എനിക്ക് രാത്രിയെ ഭയക്കേണ്ട ആവശ്യമില്ലമാത്രമല്ല  രാത്രിയ്ക്കു ഇത്രയും ഭയാനകമായ  സൗന്ദര്യം നൽകിയത് എൻറെ തൂലികയിലൂടെയാണ്അതുകൊണ്ടു അതെന്നെ അപായപ്പെടുത്തില്ല.

 

ഇത്രയും പറഞ്ഞു  ഉപമന്യു നടന്നു നീങ്ങി.

 

സഹദേവൻ വീണ്ടും ദ്രൗപദിയുടെ അറയിലേക്കു വന്നുദ്രൗപദിയുടെ ഉള്ളിൽ ചിന്തകളുടെ അതിപ്രസരം അവളുടെ മനസിനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നുഅവളോട് എന്ത് പറയണമെന്ന് സഹദേവന് അറിയില്ലായിരുന്നു.അവിടേക്കെത്തിയ കൗല്യ മഹർഷി ദ്രൗപദിയുടെ കണ്ണിലെ വ്യാകുലത മനസിലാക്കിയിരുന്നു.

 

"പുത്രിനീ വിചാരിക്കുന്നതിലും ബലവാനാണ് ഭീമൻ."

ഗുരുവേ , ഭീമൻ ബലവാനാണ്പക്ഷെ അവിടെ അദ്ദേഹത്തിന് അപകടം സംഭവിക്കുമെന്ന് എൻറെ മനസ് ഭയപ്പെടുന്നു."  ദ്രൗപദി തൻറെ മനസിലെ  ആകുലത  അദ്ദേഹത്തെ  അറിയിച്ചു.

 

മഹർഷി ഒരു നിമിഷത്തെ  മൗനത്തിനു  ശേഷം  സഹദേവനെ  നോക്കി.

 

"സഹദേവാഭീമൻ  പറഞ്ഞതിന് എതിരായി നീ പോയാൽ..."

"ഭീമന് അപകടം സംഭവിക്കുന്നതിലും വലുതല്ല ഒന്നും." മഹർഷി പറഞ്ഞവസാനിക്കും  മുൻപേ  ദ്രൗപദി  അതിനു ഉത്തരം  നൽകി.

 

"ബാക്കി മൂന്നു പേരുടെ കാര്യത്തിലും എനിക്ക് ഭയമില്ലപക്ഷെ ഭീമൻ... ഞാൻ പോകുന്നതാകും  ഉചിതമെന്ന് എൻറെയും  മനസ്  പറയുന്നു."

 

സഹദേവനും  ദ്രൗപദിയുടെ പക്ഷം ചേർന്നപ്പോൾ കൗല്യ മഹർഷിയ്ക്കു വേറെ  മാർഗ്ഗമില്ലായിരുന്നു.

 

"ദ്രൗപദി ശക്തയാണ്ഞങ്ങൾ മടങ്ങി വരുംവരെ അവൾക്കൊന്നും സംഭവിക്കില്ലെന്ന് അങ്ങേയ്ക്കും അറിയാവുന്ന സത്യമല്ലേ?"

 

"ശെരിനിന്നെ ഞാൻ അവിടെയെത്തിക്കാംഭീമനോട് ഞാൻ പറഞ്ഞ വാക്കുകൾ നീ മറക്കാതിരിക്കുക." സഹദേവനോട് അത്രയും പറഞ്ഞു മഹർഷി തൻറെ ഭസ്മ ഭണ്ഡാരം തുറന്നു.

 

മുടിയിഴകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വേദനയിൽ ചെറിയൊരു ആർത്തനാദത്തോടെയാണ് ഉപമന്യു കണ്ണുകൾ തുറന്നതുകാഴ്ച മങ്ങിയിരിക്കുന്നു.  നെറ്റിക്കിടയിലൂടെ ചുടു ചോര ഒഴുകിയൊലിച്ചിരിക്കുന്നുകൈകാലുകൾചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നുതാനിപ്പോൾ കാടിനുള്ളിലെ പൊളിഞ്ഞൊരു അമ്പലത്തിനുള്ളിലാണെന്നു പതിയെ അവൻ തിരിച്ചറിഞ്ഞുഅവനെല്ലാം ഒന്നോർത്തെടുക്കാൻ ശ്രമിച്ചുവിറകൊടിക്കാനായാണ് അവൻ കാടിനുള്ളിൽകയറിയത്നേരം പെട്ടെന്ന് ഇരുട്ടിയതു അവൻ അറിഞ്ഞതേയില്ലഇരുട്ടിൽ വഴി തെറ്റി വന്നപ്പോഴാണ് ആരുടെയോ ഒരലർച്ച കേട്ടത്ശബ്ദം കേട്ട  ദിശയിലേക്കു  നടന്നടുത്തപ്പോഴാണ്   പൊളിഞ്ഞ  അമ്പലം കണ്ണിൽ പെട്ടത്ഇവിടേയ്ക്ക്നടന്നടുത്തപ്പോൾ ആരോ പിറകിൽ നിന്നാക്രമിച്ചു.

 

ഉപമന്യു തലയുയർത്തി ചുറ്റും നോക്കിതൻറെമുന്നിലായി തന്നെപോലെ ഒരാളെ കൂടി ചങ്ങലയ്ക്കിട്ടിരിക്കുന്നുഅതികായനായ ഉരുക്കുപോലും പേശികളുള്ള അയ്യാൾ അവശനായി തലകുനിച്ചു തറയിൽ ഇരിക്കുകയാണ്അയ്യാൾകണ്ണുകൾ അടച്ചിരിക്കുവാണ് എന്നാൽ ഉറങ്ങുകയല്ലശരീരമാസകലം മുറിവുകളുമുണ്ട്പെട്ടെന്നു ഉപമന്യു അത് തിരിച്ചറിഞ്ഞുചുറ്റും വേറെയാരുമില്ലതങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചവർ ഒന്നുകിൽ അവിടുന്ന് പോയി,  അല്ലേൽഎവിടെയോ മറഞ്ഞിരുന്നു ഞങ്ങളെ വീക്ഷിക്കുന്നുഎത്രയും പെട്ടെന്ന് രക്ഷപ്പെടണംഅതിനാദ്യം   ചങ്ങല  ഊരണംപക്ഷെ എങ്ങനെ ...  ഉപമന്യു മുന്നിൽ ഇരിക്കുന്ന  അതികായനെ  നോക്കി.

 

"സഹോദരാകണ്ണുകൾ തുറക്കുഇതാണ് തക്ക സമയംനമുക്കിവിടുന്നു രക്ഷപെടാം"

ഉപമന്യുവിൻറെ വാക്കുകൾ അയാൾ കേട്ടതായി പോലും നടിച്ചില്ല അയാൾ കണ്ണുകളടച്ചു അങ്ങനെ തന്നെ ഇരുന്നുഉപമന്യുവിൻറെ പ്രതീക്ഷകളുടെ ഭാണ്ഡം അരിശത്തിലേക്കുള്ള  തീയിലെ എണ്ണയായി മാറിഅവൻ അലറി.

 

"കണ്ണുകൾ തുറക്കുനിങ്ങളുടെ പേശികൾക്ക്  ചങ്ങല പൊട്ടിയ്ക്കാൻ കഴിവുണ്ട്അത് പൊട്ടിച്ചെറിയൂഎന്നിട്ടെന്നെ രക്ഷിക്കൂ."

 

ഉപമന്യുവിൻറെ അലർച്ച  അയാൾ ഒരു  ഭാവ വ്യത്യാസവും  വരുത്തിയില്ലരോക്ഷവും വേദനയും പതിയെ നിരാശയിലേക്കു വഴിമാറിഉപമന്യു  കരയുവാൻ  തുടങ്ങി.

 "ഒരു ബ്രാഹ്മണൻ കരയുന്നുഅതും അമ്പലത്തിനുള്ളിൽഇതിലും നയനമനോഹരമായ എന്ത് കാഴ്ചയാണുള്ളതുലകിൽ."

 

ഉപമന്യു ശബ്ദം  കേട്ട ഭാഗത്തേക്ക് നോക്കിഒരു ഇരുണ്ട രൂപം അവനു നേരെ നടന്നു വന്നു.

 

"ആരാണ് നീഎന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്?"

"എന്നെ നീ കണ്ടു കാണാൻ സാധ്യതയില്ലഅല്ലേലും ഞങ്ങളെ കാണുന്നത് അശുദ്ധിയാണല്ലോ നിങ്ങളുടെ വർഗത്തിന്തൽക്കാലം  നീ കാരണം എല്ലാം  തകർന്ന  ഒരു ഹതഭാഗ്യൻ എന്ന് പരിചയപ്പെടുത്താം."

"ഞാനൊന്നും  ചെയ്തിട്ടില്ലഎനിക്ക് നിന്നെ  അറിയുക പോലുമില്ല."

"നീയല്ലെങ്കിൽ  നിൻറെ  കുലംനിൻറെ  വർഗംബ്രാഹ്മണ വർഗ്ഗം."

"എന്നെ  രക്ഷിക്കൂനീ ചോദിക്കുന്നതെന്തും  ഞാൻ  തരാം."

"എനിക്ക് വേറൊന്നും വേണ്ടനിന്നപോലുള്ള ഞങ്ങളെ കണ്ടാൽ അറപ്പു തോന്നുന്ന ബ്രാഹ്മണനും ക്ഷത്രിയനുമെല്ലാം എൻറെ  മുന്നിൽ ചത്തൊടുങ്ങണംഎനിക്കതുമതി."

 

അവനോടു പറഞ്ഞു നിൽക്കാൻകഴിയില്ലെന്ന് ഉപമന്യുവിന് ബോധ്യമായിഏത് നിമിഷവും അവൻ തന്നെ കൊല്ലാംചാവുന്നതിലും ഭീകരം അവനെപ്പോലെ  ഒരു താഴ്ന്ന ജാതിയിലുള്ളവൻറെ  കൈകൊണ്ടു ചാവുന്നതാണ്ഉപമന്യു അലറിക്കരഞ്ഞുമുന്നിലെ  അതികായൻ അപ്പോഴും  ഭാവവ്യത്യാസമെന്യേ അവിടിരിപ്പുണ്ടായിരുന്നുഉപമന്യുവിൻറെ  കണ്ണുകൾ അയ്യാളെ  ദയനീയഭാവത്തിൽ നോക്കി.

 

"നീ ആരെയാണ് നോക്കുന്നത്ഇവനെയോഏഴു ദിവസമായി ഭക്ഷണം കിട്ടാതെ ചാവാറായ ഇവൻ നിന്നെ രക്ഷിക്കാനോ."

"ഇത് ക്രൂരതയാണ്." ഉപമന്യു  കേണു.

"അതെഇതിലും ക്രൂരത നിങ്ങൾ ഞങ്ങളോട് കാട്ടിയില്ലേഞങ്ങടെ എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വിശന്നു മരിക്കുന്നത് വേദന നിങ്ങളറിയണംനീയൊക്കെ  വിശന്നു  മരിക്കണം."

 

"എന്നെ കൊല്ലാൻ നിനക്കാവുമോ കരുമാ?"

 

ഉപമന്യു കരച്ചിൽ നിർത്തി അതികായനായ നോക്കിഅത്രയും ഗാംഭീര്യമുള്ള ശബ്ദം അവൻ ആദ്യമായി കേൾക്കുവായിരുന്നുഅതികായൻ പതിയെ തലയുയർത്തിഅയ്യാളുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നുമുഖത്ത് വല്ലാത്തൊരുതേജസ്സു  പ്രതിഫലിക്കുന്നുണ്ടായിരുന്നുഅയ്യാൾ  തുടർന്നു.

"നിൻറെ കൈകളാൽ വധിക്കപെടാൻ ജനിച്ചവനല്ല  ഞാൻഎൻറെ  ജീവിതം  ഇതിഹാസത്തിൽ കുറിച്ചിടേണ്ടതാണ്അവിടെ നിന്നെപോലൊരുവന് സ്ഥാനമില്ല."

 

"അങ്ങാരാണ്?" ഉപമന്യുവിന് അറിയാൻ തിടുക്കമായി.

 

 അതികായൻ സർവ്വശക്തിയുമെടുത്ത് അലറി,

"ഞാൻ ഭീമനാണ്!"

 

"ഭീമൻപക്ഷെ എങ്ങനെ...? എനിക്ക് മനസിലാവുന്നില്ല."

എൻറെ  ഉള്ളിലെ കൗതുകം  മനസിലാക്കിയിട്ടെന്നോണം എൻറെ  മുന്നിലിരുന്ന   അധ്യാപകൻ പുഞ്ചിരി  തൂകികറുത്ത  കോട്ടും നീണ്ട  വെള്ള താടിയും  അദ്ദേഹത്തിൽ  വല്ലാത്തൊരു ചൈതന്യം  പ്രകടിതമാക്കി.

"ഞാൻ പറയാം."

 

എൻറെ  ജിജ്ഞാസയെ ഇന്ധനം  നൽകി വളർത്താനെന്നോണം  അയ്യാൾ പറഞ്ഞു തുടങ്ങി.

 

"ഇത് നടക്കുന്നത് ഏകദേശം എട്ടു ലക്ഷം വർഷങ്ങൾക്കു മുൻപ് അങ്ങ് ദ്വാപര യുഗത്തിലാണ്പാണ്ഡവർ വനവാസത്തിനു പോയ സമയംവനവാസം  കഴിഞ്ഞു അജ്ഞാത വാസ കാലയളവിൽ ഒരിക്കൽ ഒരു മഹർഷിയെ ഒരു വന്യ മൃഗംഉപദ്രവിക്കാൻ നോക്കുന്നത് ഭീമൻ കണ്ടുഭീമൻ  മൃഗത്തിനെ നിമിഷ നേരം കൊണ്ട് കൊന്നു  മഹർഷിയെ രക്ഷപെടുത്തിശിവ ഭക്തനും അത്ഭുത ശക്തികളുമുള്ള കൗല്യ മഹർഷിയായിരുന്നു  അത്ഭീമൻറെ ക്രിയയിൽ പ്രസന്നനായമഹർഷി ഭീമനോട് അദ്ദേഹത്തിൻറെ ഒരാഗ്രഹം സാധിച്ചു കൊടുക്കാമെന്നു വരം നൽകിതനിക്കും  തൻറെ  സഹോദരങ്ങൾക്കും  കാലങ്ങൾക്കപ്പുറത്തു  ജനങ്ങൾ അവരെ എങ്ങനെ നോക്കി കാണുമെന്നു അറിയണമെന്ന് ഭീമൻ ആഗ്രഹംഅറിയിച്ചു."

 

"അതെന്താ അങ്ങനൊരു വിചിത്രമായ ആഗ്രഹം?"

 

എൻറെ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് പോലെ എനിക്ക് തോന്നിഅതിനുള്ള മറുപടിയും വളരെ ലളിതമായിരുന്നു.

 

"പാണ്ഡവരിൽ  ഏറ്റവും ശക്തനും  ശ്രേഷ്ഠനും താനാണെന്നുള്ള കാര്യത്തിൽ ഭീമന് സംശയമില്ലായിരുന്നുഎന്നാൽ  പലപ്പോഴും താൻ അർജുനനോ ചിലപ്പോൾ യുധിഷ്ഠിരനോ താഴയേ പരിഗണിക്കപ്പെടാറുള്ളുതാൻ ഏറ്റവും കൂടുതൽസ്നേഹിക്കുന്ന പാഞ്ചാലി പോലും തന്നെ ശ്രേഷ്ഠനായി അംഗീകരിക്കുന്നില്ലഅതിനാൽ ഭാവിയിൽ ആളുകൾ ഭീമനാണ് ശ്രേഷ്ഠൻ എന്ന് പറയുന്നത് സഹോദരങ്ങളെ അറിയിക്കാൻ ആഗ്രഹിച്ചിരുന്നു."

 

 ഉത്തരം എന്നെ ചിന്തിപ്പിച്ചുഭീമനെ കൂടുതൽ അറിയണമെന്ന് എനിക്ക് തോന്നിഅദ്ദേഹം തുടർന്നു.

 

"തൻറെ  കയ്യിലെ  ഭാണ്ഡത്തിലുള്ള  ഭസ്മം  പൊതിഞ്ഞു കൗല്യ മഹർഷി ഭീമനും സഹോദരങ്ങൾക്കും കൊടുത്തുഅതിന്റെ പകുതി ഭക്ഷിച്ചു ഇഷ്ടമുള്ള കാലം മനസ്സിൽ വിചാരിച്ചാൽ അവർ ആ കാലത്തേക്ക് പോകുംഅവിടെ ചെന്ന്അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞാൽ ബാക്കി പകുതി കഴിച്ചു തിരികെ വരാംപക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്."

 

"എന്ത്?"

 

"ദ്രൗപദി."

 

"എനിക്ക് മനസിലായില്ല." ഞാൻ സംശയത്തോടെ  അദ്ദേഹത്തെ  നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്ക് നിർത്തി പോകാൻ  ഭീമന് കഴിയുമായിരുന്നില്ലഅതിനാൽ സഹദേവനെ ദ്രൗപദിക്ക് കൂട്ട് നിർത്തി അവർ  നാല്  പേരും  നാല് വ്യത്യസ്ത  കാലങ്ങളിലേക്കു  പോയി  മറഞ്ഞുഎന്നാൽ അവിടെ വെച്ച് ചിലബ്രാഹ്മണരെ കുരുതികൊടുക്കുന്നതിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഭീമൻ ബന്ധനസ്ഥനായി."

 

"എന്നിട്ടു  ഭീമനെന്തു പറ്റിഅവിടെ നിന്നും എങ്ങനെ രക്ഷപെട്ടു.?"

"ഭീമൻ  അപകടത്തിൽ  പെടുമെന്ന്  ഉറപ്പുണ്ടായിരുന്ന  ദ്രൗപദി ഭീമൻറെ അടുത്തേക്ക് സഹദേവനെ പറഞ്ഞയച്ചുതക്ക സമയത്തു സഹദേവൻ അവിടെത്തി    കൊലയാളിയെ കൊന്നു ഭീമനെ രക്ഷപെടുത്തി."

 

എന്നെ  അപ്പോഴു എന്തോ അലട്ടുന്നുണ്ടായിരുന്നുശക്തരിൽ  ശക്തനായ മഹാഭാരത യുദ്ധ വീരനായ ഭീമനെ ഒരു സാധാ  മനുഷ്യന് എങ്ങനെ ബന്ധനസ്ഥനാക്കാൻ  പറ്റിഎൻറെ   ചോദ്യ മനസിലാക്കിയ അദ്ദേഹം വീണ്ടും ഒന്ന്പുഞ്ചിരിച്ചുഅതിനു  വ്യക്തമായ  കാരണമുണ്ടായിരുന്നു.

 

ധാമിനി ഉണ്ടാക്കികൊടുത്ത കഞ്ഞി ഭീമൻ ആർത്തിയോടെ വാരി കഴിച്ചുഉപമന്യുവിന് അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലഭീമൻറെ പാത്രം ഒഴിയുന്നതനുസരിച്ചു ധാമിനി വിളമ്പിക്കൊണ്ടേയിരുന്നു.വിശപ്പിൻറെ കാഠിന്യം തെല്ലോന്നൊടുങ്ങിയപ്പോൾ  ഭീമൻ  സഹദേവനെ നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്കാക്കി നീ ഇവിടെ വരാൻ പാടില്ലായിരുന്നു സഹദേവാഒന്നും ആലോചിക്കാതെ  മനുഷ്യനെ നീ  കൊല്ലരുതായിരുന്നു."

"അവൻ  ജേഷ്‌ടനെ അപായപ്പെടുത്തുമെന്നു ഞാൻ ഭയന്നുഎൻറെ  മുന്നിൽ  വേറെ നിവർത്തിയില്ലായിരുന്നുജേഷ്ഠനു  അപായം  വരാതെ നോക്കാമെന്നു ഞാൻ ദ്രൗപദിക്ക് വാക്കു  കൊടുത്തിരുന്നു."

 

ഭീമൻ സഹദേവനെ ഒന്ന് നോക്കികോപത്താൽ  അവൻറെ കണ്ണുകൾ ചുവന്നുഎന്നാലും  അമർഷം ഭീമൻ ഉള്ളിൽ അടക്കി നിർത്തി.

 

"ഇനി  എന്താകുമെന്ന്  നിനക്കറിവില്ലായിരുന്നോ?"

 

"എന്തായാലും  അപായങ്ങളില്ലാതെ  നമ്മൾ  രക്ഷപെട്ടല്ലോഅതിൽ  സന്തോഷിക്കുകയല്ലേ വേണ്ടത്അല്ലേലും നീച കുലത്തിൽ പെട്ട അവൻ ചാകേണ്ടതായിരുന്നുഅതിനെ ചൊല്ലിയൊരു തർക്കം വേണോ ?" ഭീമനെസാന്ത്വനിപ്പിക്കാനെന്നോണം  ഉപമന്യു  പറഞ്ഞു  നോക്കി.

 

"എല്ലാത്തിനും  എന്തുവേലും  ഒരു  പ്രതിവിധി  ഉണ്ടാകും  ജേഷ്ടാ." സഹദേവൻ  സമാധാനിപ്പിച്ചു.

"എന്ത്  പ്രതിവിധിഇനി ജീവിതകാലം  മുഴുവൻ  ഇവിടെ നരകിക്കുംവെറുമൊരു  മനുഷ്യനായി"

 

"എന്താ പ്രശ്നംഎനിക്കൊന്നും മനസിലാവുന്നില്ല." ഉപമന്യു തനിക്കെന്തുവേലും സഹായം ചെയ്യുവാൻ കഴിയുമോ  എന്നറിയാനായി  ചോദിച്ചുഉത്തരം  പറഞ്ഞത് സഹദേവനാണ്.

 

"മറ്റൊരു കാലത്തേക്ക് പോകുമ്പോൾ കൗല്യ മഹർഷി ചില നിബന്ധനകൾ വെച്ചിരുന്നുസ്വന്തം കാലത്തിലേക്കെത്തിച്ചേരിന്നതിനു  മുൻപ്  ഞങ്ങളാൽ പോകുന്നിടത്തെ വസ്തുവിനോജീവികൾക്കോ മനുഷ്യനോ ക്ഷതമോ ജീവഹാനിയോസംഭവിക്കാൻ പാടില്ല."

 

"അങ്ങനെ സംഭവിച്ചാൽ...?"

 

"പിന്നൊരിക്കലും  ജീവനോടെ  ഞങ്ങളുടെ യഥാർത്ഥ  കാലത്തിലേക്ക് പോകാൻ  സാധിക്കില്ല."

 

ഞെട്ടിക്കുന്ന   സത്യം കേട്ട ശേഷം കുറച്ചു നേരം നീണ്ട ഒരു മൗനം എല്ലാവരെയും പൊതിഞ്ഞുഭീമൻറെ ചുവന്നു  തുടുത്ത  കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നുതൻറെ ജീവിതം അവിടെ നരകിച്ചില്ലാതാകുമെന്നത്  അദ്ദേഹത്തിന് ചിന്തിക്കാവുന്നതിലും  അപ്പുറമായിരുന്നു.

 

"ഞാനൊരു  കാര്യം  പറയട്ടെ?"

 

ധാമിനിയുടെ വാക്കുകൾ കേട്ട് രോക്ഷാകുലനായി ഭീമൻ അവളെ നോക്കിഭീമൻറെ മനസ് മനസിലാക്കിയെന്നോണം  ഉപമന്യു  അവളെ  വിലക്കി.

 

"സ്ത്രീകൾ  ഇവിടെ  എന്ത്  പറയാൻ.  അവർക്കു പരിഹരിക്കാവുന്നതിലും വലിയ  കാര്യങ്ങളാണ് ഇത്നീ  അകത്തു  പോ."

എന്നാൽ  ഉപമന്യുവിൻറെ  വാക്കുകളെ  സഹദേവൻ  തടുത്തു.

"അവൾ  പറയട്ടെചിന്ത ശക്തിയിൽ  സ്ത്രീകൾ പുരഷന്മാരെക്കാൾ  മുൻപന്തിയിലാണ്."

ഉപമന്യുവിൻറെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ തലകുനിച്ചു നിന്ന ധാമിനി സഹദേവൻറെ അനുമതിയോടെ പറഞ്ഞു  തുടങ്ങി.

"മഹാഭാരത യുദ്ധവും ദുര്യോധനൻറെ വധവും അതിൽ ഭീമനും സഹദേവനും വഹിച്ച പങ്കുമെല്ലാം നമ്മൾ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമൊക്കെയാണ്അതിനർത്ഥം അവർ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അവർ തിരികെ പോയിട്ടുമുണ്ട്."

 

"പക്ഷെ  എങ്ങനെവായിച്ച പുസ്തകങ്ങളിലൊന്നും ഭീമനെ പറ്റി  ഇങ്ങനൊരു  കഥ  കേട്ടിട്ടേ  ഇല്ല."

 

"ഒരു പക്ഷെ  നമ്മൾ വായിച്ചിട്ടില്ലാത്ത  പുസ്തകത്തിൽ  അത്  കാണും"

"ഏത്  പുസ്തകം"

"ഭീമചരിതം.  കൗല്യ മഹർഷിയുടെ  ഭീമ ചരിതം."

 

"ഭീമ ചരിതം.  അതെന്താ  പുസ്തകം ആരും വായിച്ചിട്ടില്ലാതെ?"

എൻറെ  എല്ലാ ചോദ്യങ്ങൾക്കുമുള്ള  ഉത്തരം  അദ്ദേഹത്തിൻറെ കയ്യിൽ  ഉള്ളതായി എനിക്ക് തോന്നിഒരു മടിയും കൂടാതെ  അദ്ദേഹം പറഞ്ഞു  തുടങ്ങി.

 

"ഉപമന്യുവിൻറെ  മുത്തച്ഛൻറെ  കാലത്തു അവരുടെ  തറവാട്ടിൽ  ഭീമചരിതമെന്ന പുസ്തകം ഉണ്ടായിരുന്നതായി ഉപമന്യു കേട്ടിട്ടുണ്ട്എന്നാൽ പെട്ടെന്നൊരു ദിവസം അത് കാണാതായെന്നും പിന്നെ ലോകത്താരും അതുപോലൊരുപുസ്തകം കണ്ടിട്ടില്ലെന്നും ആണ് ചരിത്രംപിന്നീട് ആളുകൾ ഭീമചരിതം വെറും മിഥ്യയാണെന്നും  അങ്ങനൊരു പുസ്തകം  ഉണ്ടായിരുന്നതേയില്ലയെന്നും പറഞ്ഞു പരത്തിഎന്നാൽ തങ്ങളുടെ പുർവികനായ  കൗല്യ  മഹർഷിഅങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെന്നും  അത് പിന്നീട് കാണാതായെന്നും  തറവാട്ടുകാർ തങ്ങളുടെ പുതുതലമുറയ്ക്ക്  മുത്തശ്ശിക്കഥ പോൽ പറഞ്ഞു കൊടുത്തിരുന്നു."

 

"കൗല്യ മഹർഷി അങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെങ്കിൽ അതിൽ ഭീമൻറെ  കഥ ഉറപ്പായിട്ടും എഴുതിയിട്ടുണ്ടാവുംഅങ്ങനാണെങ്കിൽ ഭീമൻ എങ്ങനെ തിരിച്ചു പോയെന്നു അതിൽ കൂടെ മനസിലാകും." എൻറെ  നെഞ്ചിടിപ്പ്  കൂടി.

 

"അതെഅത് അവർക്കും മനസിലായിഅതിനാൽ തന്നെ തങ്ങളുടെ കയ്യിലുള്ള ബാക്കി ഭസ്മം ഭക്ഷിച്ചു ഭീമചരിതമുണ്ടായിരുന്ന തറവാട്ടിലേക്ക് പോകാൻ അവർ  തീരുമാനിച്ചുസഹായത്തിനായി  ഉപമന്യുവിനെയും ഒറ്റയ്ക്കാക്കാൻവയ്യാത്തതുകൊണ്ടു ധാമിനിയെയും കൂടെ കൊണ്ട് പോകാൻ അവർ തീരുമാനിച്ചുഅവർ    ഭസ്മം  നാലായി പകുത്തു."

 

"പക്ഷെ  ഉപമന്യുവും  ധാമിനിയും എങ്ങനെ തിരികെ വരുംഅവരുടെ  കയ്യിൽ വേറെ ഭസ്മമില്ലല്ലോ."

"ഉപമന്യുവിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുഭീമചരിതം കിട്ടുവാണെങ്കിൽ സംരക്ഷിക്കുകതങ്ങളുടെ കുടുംബ  പൈതൃകം അതിലൂടെ എല്ലാരും അറിയുക."

"അവർക്കു  ഭീമചരിതം  കിട്ടിയോ?"

"കിട്ടിപക്ഷെ അത് വായിച്ചു അവർ വിറങ്ങലിച്ചു നിന്ന് പോയി."

 

തറവാട്ടിൽ നിന്നും പുസ്തകവും മോഷ്ടിച്ച അവർ  മൊട്ടകുന്നിലെത്തി അത് വായിച്ചു തുടങ്ങി വരികൾ ആദ്യം വായിച്ചത് ഉപമന്യുവാണുഞെട്ടി വിറങ്ങലിച്ച അവൻറെ കയ്യിന്നു പുസ്തകം താഴെ വീണുഉപമന്യുവിൻറെകണ്ണിലെ  ഭയവും രോക്ഷവും കണ്ടു  സഹദേവനാണ് അത് വായിച്ചു ഭീമനോട് പറഞ്ഞത്.

"ഇവിടെ നിന്നും നമ്മുടെ യഥാർത്ഥ  കാലത്തേക്ക് പോകണമെങ്കിൽ നമ്മൾ ഒരു പെണ്ണിൻറെ കയ്യാൽ കൊല്ലപ്പെടണംഅതും രണ്ടു  നാഴികയ്ക്കുള്ളിൽ"

 

ഭീമൻ  ഒന്നും മിണ്ടിയില്ലമുഖം നിർവികാരമായികുറച്ചു നേരത്തെ മൗനത്തിനു ശേഷം സഹദേവൻ ധാമിനിയ്ക്കു  നേരെ  ചെന്നു.

"ഇനി ഞങ്ങളെ സഹായിക്കാൻ ധാമിനിയ്ക്കു  മാത്രേ  കഴിയുള്ളു."

 

സഹദേവൻ കയ്യിലെ  കഠാര ഊരി അവളുടെ കയ്യിൽ കൊടുത്തുഅവൾ ഞെട്ടി പിന്നോട്ടാഞ്ഞുഅവളുടെ നെഞ്ചിലൂടെ  ഒരു  കൊള്ളിയാൻ പോയതുപോലെ അവൾക്കു  തോന്നി.

"ഇല്ല.  എനിക്കതിനു  കഴിയില്ല."

 

"വേറെ ഒരു മാർഗവുമില്ല സഹോദരിമാത്രമല്ല നിന്നെ പോലൊരു വ്യക്തിയുടെ കയ്യാൽ മരണപ്പെടുക  പുണ്യമാണ്മാത്രമല്ല ഇത് മരണമല്ലല്ലോരക്ഷപെടലല്ലേഞങ്ങളെ രക്ഷപെടാൻ  സഹായിക്കു."

 

ഉപമന്യുവിന് ഒന്ന് ഉരിയാടാൻ സാധിക്കുമായിരുന്നില്ലഅവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

"എന്നെകൊണ്ടിതിനാവില്ല."  ധാമിനി  പൊട്ടിക്കരഞ്ഞു.

"വേണംനിനക്കെ  അതിനാവു." സഹദേവൻ കഠാര അവളുടെ വിറയാർന്ന  കൈകളിലേക്ക് വെച്ച്അവളുടെ മുന്നിൽ  മുട്ടുകുത്തിയിരുന്നു.  എന്നിട്ടു തുടർന്നു.

"സമയമില്ല സഹോദരിനിന്നിലൂടെ  എന്നെ  രക്ഷപെടുത്തു."

ധാമിനി സഹദേവൻറെ കണ്ണുകളിലേക്കു നോക്കിഅതിൽ നിറഞ്ഞു നിന്ന ദയനീയത അവൾക്കു താങ്ങാനാകുമായിരുന്നില്ല.  അവൾ  അവളുടെ കണ്ണുകൾ അടച്ചുഅത് നിറഞ്ഞൊഴുകികൊണ്ടേയിരുന്നുഅവൾ സർവ്വ ശക്തിയുമെടുത്തു അലറിതൻറെ കയ്യിലെ കഠാര സഹദേവൻറെ ഹൃദയ ധമനികളിലേക്കു ആഴ്ന്നിറങ്ങുന്ന  നേരം അവൾ  പൊട്ടിക്കരഞ്ഞുസഹദേവൻറെ  കണ്ണുകളിൽ സംതൃപ്തി നിഴലിച്ചുചുണ്ടിൽ ചെറു മന്ദഹാസവുംഅവൻ മുന്നിലേക്ക് കമിഴ്ന്നുവീണുമണ്ണിൻറെ ഗന്ധത്തോടൊപ്പം അവൻ അവസാന ശ്വാസമെടുത്തുചെറു  പൊടിപടലങ്ങളോടെ നിശ്വാസവും.

 

ഭീമൻ തലയുയർത്തി സഹദേവനെ നോക്കിയില്ലഉപമന്യു ഭീമൻറെ അടുത്തേക്ക് ചെന്നുഭീമൻ കണ്ണുകൾ ഉയർത്തി  ഉപമന്യുവിനെ നോക്കിഅത്  നിറയ്ഴ്ഞ്ഞൊഴുകിഉപമന്യു  ഭീമൻറെ തോളിൽ  തൻറെ  കൈ വെച്ചു കണ്ണുകൾ ഭീമനോടെന്തോക്കെയോ പറഞ്ഞിരുന്നുഭീമൻ മുട്ടുകുത്തി താഴെ ഇരുന്നുഎന്നിട്ടു അലറിക്കരഞ്ഞു.

 

ഉപമന്യു സഹദേവൻറെ നെഞ്ചിൽ നിന്നും കഠാര വലിച്ചെടുത്തു ധാമിനിയുടെ രക്താവൃതമായ വിറയാർന്ന കൈകളിൽ  വെച്ച്  കൊടുത്തുധാമിനി  ഉപമന്യുവിനെ  നോക്കിഉപമന്യു  കണ്ണുകൾ താഴ്ത്തി അവളുടെ കണ്ണിൽ നിന്നുംനോട്ടം മാറ്റിഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരലർച്ചയോടെ ഭീമൻ നിലംപതിച്ചുസിരകളിലേക്കൊഴികിയ  രക്തം  കണ്ഠം  വഴി  പുറത്തേക്കു  ഒലിച്ചു.

 

ഉപമന്യു  എന്തോ  തീരുമാനിച്ചുറച്ചിരുന്നുഅവൻ  ധാമിനിയുടെ അടുത്തേക്ക് നടന്നുഅവൾ നിർവികാരയായി  അവിടെ  നിന്നു.  ഉപമന്യു  അവളെ  വാരി  പുണർന്നുഅവൻറെ  കണ്ണുകൾ  നിറഞ്ഞൊഴുകി.

 

"ധാമിനി ... ലോകത്തൊരു വ്യക്തിയെയും  ഞാൻ  നിൻറെ അത്ര സ്നേഹിച്ചിട്ടില്ലനീ എന്നോട് ക്ഷമിക്കണം."

 

തൻറെ കയ്യിലെ  കഠാര അവൻ  ധാമിനിയുടെ അടിവയറ്റിലേക്കു കുത്തിയിറക്കികണ്ണുകൾ തള്ളി ഒരു ദീർഘ നിശ്വാസത്തോടെ  അവൾ  അവൻറെ മടിയിലേക്കു വീണു.

"അയ്യോ എൻറെ ദൈവമേ..." ഉപമന്യു  അലറിക്കരഞ്ഞു.

 

ചെറു മന്ദഹാസത്തോടെ  ധാമിനി പറഞ്ഞു, "നിലാവിനെയും ഇരുട്ടിനെയും ഇനിയെനിക്കും പ്രണയിക്കാം അല്ലെ... ഇനി  കവിത  എന്നെ കുറിച്ചെഴുതണം  കവിതയിലൂടെ എനിക്കേറ്റവും  ഭംഗിയുള്ളവളാവണം..."

 കണ്ണുകൾ നിശ്ചലമായിഎന്നെന്നേക്കുമായി.

 

"പക്ഷെ എന്തിനു ധാമിനി?" എൻറെ സംശയം ഞാനുന്നയിച്ചുഎപ്പോഴത്തെയും പോലെ അദ്ദേഹം മറുപടി പറഞ്ഞു.

 

"പഞ്ചപാണ്ഡവരിൽ ഏറ്റവും ശ്രേഷ്ഠൻ താനാണെന്ന് തെളിയിക്കാൻ ഇവിടെ വന്ന ഭീമന് വെറുമൊരു പെണ്ണിൻറെ കയ്യാൽ മരണപ്പെടുക താങ്ങാനാവുന്നതിലും അധികമായിരുന്നുതാൻ ആരാധിക്കുന്ന ചരിത്ര പുരുഷനായ ഭീമനെ നാളെ ജനം ഇങ്ങനെ അറിയപ്പെടുന്നത് ഉപമന്യുവും ഇഷ്ടപ്പെട്ടിരുന്നില്ലഅതിനാൽ തന്നെ ഇങ്ങനൊന്നു നടന്നതിനെ എന്നെന്നേക്കുമായി മറയ്ച്ചു വെയ്ക്കാൻ  ഉപമന്യു തീരുമാനിച്ചുഅത് ആദ്യം മനസിലാക്കിയത് ധാമിനി തന്നെയാണ്."

 

"അപ്പോൾ  ഉപമന്യു  തന്നെ  വധിക്കുമെന്ന് ധാമിനിയ്ക്കു  അറിയാമായിരുന്നല്ലേ."

 

"അതെ."

 

"അപ്പോൾ ഭീമചരിതം..."

"അവനതു നശിപ്പിച്ചു.  ലോകത്തുള്ള  അവസാന ഭീമചരിതവും തീയിട്ടു നശിപ്പിക്കുമെന്ന് അവൻ ഭീമന്   മരിക്കും മുൻപ് വാക്ക് നൽകിയിരുന്നു."

 

ഞാനൊരു  ദീർഘ നിശ്വാസത്തിനു ശേഷം എഴുന്നേറ്റു ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചുഎന്നോട് കഥ പറഞ്ഞ  കറുത്ത  കോട്ടിട്ട  അധ്യാപകന്  കൗല്യ  മഹർഷിയുടെ  മുഖമായിരുന്നു.

പുറത്തു ജനൽ പടിയിലൂടെ നോക്കിയാൽ മരച്ചില്ലയിലായി ഒരു കാക്ക ഇരിക്കുന്നത് കാണാംഅതിനെ ഞാനെവിടെയൊക്കെയോ  കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നിഎല്ലാത്തിനും സാക്ഷിയായി അതെവിടെയൊക്കെയോ മറഞ്ഞിരുന്നിരുന്നു.  ഉപമന്യുവിന് അത് കാണാൻ കഴിഞ്ഞിരുന്നില്ല.

 

ഞാനെൻറെ മുന്നിലെ മേശപ്പുറത്തേക്കു നോക്കിഅവിടെ കറുത്ത ചട്ടമിട്ട പാതി കരിഞ്ഞ പുസ്തകത്തിൽ വ്യക്തമായി  എഴുതിയിരുന്നു  "ഭീമ ചരിതം".

 

സരയു  തീരത്തു  അവസാന ഭീമ ചരിതം  തീയിട്ടു നശിപ്പിക്കുന്നതിന്  മുൻപേ    പൂണൂൽ  ധാരിയായ മനുഷ്യൻ  ഇങ്ങനെ പറഞ്ഞു.

"എനിക്കറിയാം... ഇതോടുക്കമല്ലഞാൻ ഇനിയും ജനിക്കുംഇനിയും ഇവിടെ വരുംപക്ഷെ ഒരിക്കലും   രഹസ്യം  ലോകമറിയില്ലഇതെൻറെ  വാക്കാണ്ഞാൻ ഭീമന് കൊടുത്ത വാക്കു."

 

ദൂരെയെവിടെയോ  ഒരു  കാക്ക ശബ്ദ്ധിക്കുന്നുണ്ടായിരുന്നു .