Skip to main content
Srishti-2022   >>  Short Story - Malayalam   >>  യുദ്ധം

Manukumar V S

Flytxt BV

യുദ്ധം

ചുറ്റും വെടിയൊച്ചകളും ആരവങ്ങളും മാത്രം. വെടിയുണ്ടയേറ്റു ചിതറിത്തെറിച്ച രക്തത്തുള്ളികള്മണ്ണില്വീഴുമ്പോഴുള്ള പുതുമണം മൂക്കിലേക്കടിച്ചു കയറുന്നു. കണ്ണില്കാണുന്ന ശത്രുക്കളെയെല്ലാം ഒരാവേശത്തോടെ കൊന്നു മുന്നേറുകയാണ്; പെട്ടെന്നാണതു സംഭവിച്ചത്, പാഞ്ഞു വന്ന ഒരു വെടിയുണ്ട തോളില്തുളച്ചു കയറി, ഹാ....വല്ലാത്ത വേദന, പുളഞ്ഞുപോയി, പ്രാണന്പറിഞ്ഞു പോകുന്ന വേദന. ഇനി ഒരടി മുന്നോട്ടു നീങ്ങാന്പറ്റുമെന്ന് തോന്നുന്നില്ല.പക്ഷേ മനസ് പറഞ്ഞു വിജയം ഒരു വിളിപ്പാടകലെയാണ്.അതേ, വിജയം, അതിന്റെ ലഹരി, അതെപ്പറ്റിയാലോചിച്ചപ്പോള്‍  മറ്റെല്ലാം മറന്നു, മുന്നോട്ടു തന്നെ നീങ്ങി. പൊരിഞ്ഞ യുദ്ധം . രണ്ടിടത്തും നല്ല ആള്നാശം ഉണ്ടായി. പക്ഷെ അന്തിമ വിജയം നാം നേടിക്കഴിഞ്ഞു. ശത്രു സൈന്യത്തെ ഏതാണ്ട് പൂര്ണമായിത്തന്നെ തകര്ത്തിരിക്കുകയാണ്. പിന്നില്വിജയക്കൊടി പാറിക്കളിച്ചു. യുദ്ധവിജയത്തിന്റെ ലഹരിയില്മദിച്ചു നില്ക്കുകയാണ് എല്ലാവരും. എന്നിട്ടും എന്തോ ഒരു വിഷാദം മനസ്സില്തളം കെട്ടി കിടക്കുന്നു, സന്തോഷിക്കാന്കഴിയുന്നില്ല. തോളിലെ വേദന മൂലമാണോ...?, അല്ല.....ഇത് മറ്റെന്തോ ആണ്....മറ്റെന്തോ..........

            കുറച്ചു ദിവസമായി ഉറക്കമോന്നും അങ്ങോട്ട്ശരിയാകുന്നില്ല, എഴുന്നേറ്റു മുറ്റത്തിറങ്ങി വന്നിട്ടും കണ്ണൊന്നും നല്ലപോലെ തുറന്നു വരുന്നത് കുടിയില്ല. എങ്കിലും കുടവുമായി വെള്ളമെടുക്കാന്പോകുന്നവരെ അകലെ കാണാം. ഇന്നും വെള്ളത്തിന്റെ വണ്ടി വന്നില്ലത്രേ. രണ്ടു ദിവസമായി അത് വന്നിട്ട്, വീട്ടിലാണെങ്കില്ഒരു തുള്ളി വെള്ളമില്ല. ഇന്നലെ അമ്മ കുറെ ദൂരെയുള്ള ഒരു കുളത്തില്നിന്നും കുറച്ചു വെള്ളം കൊണ്ടുവന്നിരുന്നു. നേരിയ മഞ്ഞ നിറം കലര്ന്ന വെള്ളമായിരുന്നെങ്കിലും അതാണ്പാചകത്തിനും മറ്റാവശ്യങ്ങള്ക്കും ഉപയോഗിച്ചത്.ഇന്നിപ്പോള്അമ്മക്ക് കാലുവേദന കലശലാണെന്നു തോന്നുന്നു. എങ്കിലും ഒരു പരിഭവവും പറയാതെ രണ്ടു കുടവുമായി അമ്മ മുറ്റത്തേക്കിറങ്ങി വന്നു. "കാലു വയ്യാതെ അമ്മ ഇന്ന് പോകേണ്ട, ഞാന്പൊയീ വെള്ളം കൊണ്ടുവരാം", മനസില്ലാമാനസോടെയാണ് പറഞ്ഞതെങ്കിലും, അതോരനിവാര്യത ആയിരുന്നു, അമ്മക്ക് കാലിനു തീരെ മേല. സാരമില്ലെന്നൊക്കെ ആദ്യം പറഞ്ഞെങ്കിലും അവസാനം അമ്മ നിര്ബന്ധത്തിനു വഴങ്ങി കുടങ്ങള്തന്നിട്ട് അകത്തേക്ക് പോയി. അന്നും രണ്ടു കുടം വെള്ളം കൊണ്ട് കാര്യങ്ങളൊക്കെ കഴിക്കേണ്ടി വന്നു. വെള്ളത്തിന്റെ മഞ്ഞ നിറം ലേശം കുടിയോ എന്ന് സംശയം!.

            വെള്ളം കൊണ്ട് വരുന്ന ടാങ്കേര്ലോറി വരാത്തതിന്റെ കാരണം പിറ്റേന്നാണ് അറിഞ്ഞത്, അവര്വെള്ളമെടുക്കാറുണ്ടായിരുന്ന പുഴയും വറ്റിത്തുടങ്ങിയത്രേ, ഇപ്പോള്അവിടെ റേഷന്വച്ചാണ് വെള്ളം എടുക്കാന്അനുവദിക്കുന്നത്. പിന്നെ കുണ്ടും കുഴിയും നിറഞ്ഞ റോഡിലുടെ വേണം വെള്ളം ഇവിടെത്തിക്കാന്‍. ...ഇപ്പോഴാ ഓര്ത്തത്‌, വടക്കേ മുക്കിലെ റോഡിന്റെ നടുക്കുള്ള  കുഴിയില്കുറെ വെള്ളം കേറി കിടക്കുന്നത് കണ്ടു, എങ്ങിനെ വന്നതാണെന്ന് അറിയില്ല, എങ്കിലും ഇന്ന് അവിടുന്ന് വെള്ളം എടുത്താലോ  എന്നൊരാലോചന, ഇത്രയും ദൂരം നടന്നു കുളം വരെ പോകേണ്ടല്ലോ. പിന്നെ വെള്ളത്തിന്മഞ്ഞ നിറത്തിന് പകരം തവിട്ടു നിറമാണെന്ന് മാത്രം,അതിപ്പോ ഒരു പ്രശ്നമായി തോന്നുന്നേ ഇല്ല.

                      ആരോ പറഞ്ഞു കേട്ട്, ടാങ്കേര്ലോറിക്കാര്അടുത്ത ഗ്രാമത്തില്വെള്ളമെത്തിക്കാറുണ്ടെന്നു. ഹാ....അവര്കുടുതല്കാശ് കൊടുത്തു കാണും, മാത്രമല്ല അവിടേക്ക് നല്ല റോഡുമുണ്ട്‌. പക്ഷെ അത് മാത്രമല്ല കാരണം എന്ന് പിന്നീട് മനസിലായി. സംസ്ഥാനം  ഭരിക്കുന്ന മന്ത്രിയുടെ സ്വന്തം സ്ഥലമാണല്ലോ അത്, അതാണ്പ്രധാന കാരണം. ഇനിമുതല്എവിടെയെങ്കിലും ഒരിടത്തെ അവര്ക്ക് വെള്ളം കൊടുക്കാന്പറ്റുവത്രേ, എന്താ ചെയ്യാ?. മന്ത്രിയെ കണ്ടു നോക്കി , ഉടനെ പൈപ്പ് കണക്ഷന്ഇട്ടു തരാം എന്ന് അദ്ദേഹം വാഗ്ദാനവും നല്കി. പക്ഷെ പൈപ്പ് കണക്ഷന്രണ്ടു വര്ഷത്തിനു മുന്പേ ഉള്ളതാണെന്നും, അതില്വെള്ളം മാത്രമാണ് ഇല്ലാത്തതെന്നും ആരോ അദേഹത്തെ ഓര്മിപ്പിച്ചു. അതുടന്ശരിയാക്കാമെന്ന് പറഞ്ഞു അങ്ങേരു തടിതപ്പി. എവിടെ ശരിയാവാന്‍?, അതിനു വെള്ളമെവിടെ?.

         ഒരാഴ്ചകൊണ്ട് ജലക്ഷാമം രൂക്ഷമായി. ചെളിവെള്ളമെങ്കിലും കിട്ടിയിരുന്ന കുളവും വറ്റി.....ഇനിയെന്ത്?....എല്ലാവരും കൂടിയാലോചന തുടങ്ങി. പല അഭിപ്രായങ്ങളും ഉയര്ന്നു വന്നു. അവസാനം ഒരു തീരുമാനത്തിലെത്തി. വെള്ളമില്ലാതെ എന്തായാലും ജീവിക്കാന് കഴിയില്ല, മാത്രമല്ല അടുത്ത ഗ്രാമക്കാര്നമ്മുടെ അവസ്ഥയിലും സുഖിച്ചു കഴിയുന്നു...അത് പാടില്ല...അത് തടയണം...അതിനു ഒരു വഴിയേ ഉള്ളു.....ടാങ്കേര്ലോറി പിടിച്ചെടുക്കുക...

അടുത്ത ദിവസം അതിനുള്ള തയ്യാറെടുപ്പുകള്എല്ലാം നടത്തി. നാട്ടിലെ ആരോഗ്യവാന്മാരായ ചെറുപ്പക്കാരെയെല്ലാം സംഘം ചേര്ത്തു. പട്ടാളക്കാരനാകാന്സ്വപ്നം കണ്ടു നടന്നിരുന്നത് കൊണ്ടും, കൂട്ടത്തില്നല്ല ആരോഗ്യവാനായത്കൊണ്ടും സംഘത്തിന്റെ നേതാവാകാന്പറ്റി. ഒരു യുദ്ധത്തില്പങ്കെടുക്കണം എന്നുള്ളതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ മോഹം, അതോ നടന്നില്ല, പിന്നെ ഇങ്ങനെയെങ്കിലും ആഗ്രഹം ഒന്ന് സഫലമാകട്ടെ. എന്തോ വലിയ ഒരു ആവേശം മനസ്സില്തോന്നുന്നു, മറ്റൊന്നിലും ശ്രദ്ധിക്കാന്കഴിയുന്നില്ല, യുദ്ധം...യുദ്ധം മാത്രമാണ് മനസ്സില്‍. 

      അങ്ങിനെ ദിവസം വന്നെത്തി.എല്ലാ പദ്ധതികളും തയ്യാറാക്കി, എല്ലാവരെയും അതതു സ്ഥാനങ്ങളില്നിലയുറപ്പിച്ചു നിര്ത്തി. കയ്യില്ഉള്ളത് ഒരു വടി മാത്രമായിരുന്നെങ്കിലും ഒരു . 47 പിടിച്ചു നില്ക്കുന്ന പോലെയാണ് തോന്നിയത്. ടാങ്കേര്ലോറി ഏതാണ്ട്  9 മണിയോടടുപ്പിച്ച് അടുത്ത ഗ്രാമത്തിലേക്ക് പോകുന്ന വഴിയിലേക്ക് തിരിഞ്ഞു. മുന്നിശ്ചയപ്രകാരം ആക്രമണം തുടങ്ങി. പക്ഷെ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങള്‍, ലോറിയുടെ  പിറകെ ഒരു ജീപ്പ് നിറയെ അവരുടെ ആള്ക്കാര്ഉണ്ടായിരുന്നു. പക്ഷെ രണഭൂമിയില്തോറ്റോടാന്പാടില്ലല്ലോ, ശക്തമായി എതിര്ത്ത് നിന്നു . ഓരോരുത്തരെയായി അടിച്ചു വിഴ്ത്തിക്കൊണ്ട് മുന്നേറുമ്പോള്സിരകളില്യുദ്ധത്തിന്റെ ലഹരി പതഞ്ഞു. പെട്ടെന്നാണ് എവിടെ നിന്നോ ഒരടി വലത്തേ തോളില്കൊണ്ടത്‌. ഹാ..വല്ലാത്ത വേദന....പുളഞ്ഞു പോയി....പ്രാണന്പറിഞ്ഞു പോകുന്നതുപോലെ, ഇനി ഒരടി മുന്നോട്ടു നീങ്ങാന്കഴിയുമെന്ന് തോന്നുന്നില്ല, പക്ഷെ നിന്നില്ലാ, വിജയം ഒരു വിളിപ്പാടകലെയാണ് , അതിന്റെ ലഹരിയില്വേദനയെല്ലാം മറന്നു.പൊരിഞ്ഞ യുദ്ധം...........പക്ഷെ അവസാന വിജയം നമ്മള്തന്നെ നേടി.....ലോറി നമ്മള്കൈക്കലാക്കി കഴിഞ്ഞു. വിജയം......അതിന്റെ ലഹരിയില്എല്ലാവരും മതിമറന്നാഘോഷിക്കുകയാണ്. പക്ഷേ  എന്തോ ഒരു വിഷാദം മനസ്സില്കയറിക്കൂടി....എന്തോ ഒരു വല്ലായ്മ....തോളിന്റെ വേദന മൂലമാണോ?....അല്ല..ഇത് മറ്റെന്തോ ആണ്...മറ്റെന്തോ....

      ടാങ്കേര്ലോറിയുമായി ഞങ്ങളെത്തുന്നത് കണ്ടു എല്ലാവരും സന്തോഷത്തോടെ  ഓടിയെത്തി, പാത്രങ്ങളില്വെള്ളം നിറച്ചു മടങ്ങിപ്പോയി. ഒഴിഞ്ഞ ടാങ്കേര്ലോറിയില്നോക്കി നിന്നപ്പോള് വിഷാദത്തിന്റെ കാരണം മനസിലായി.......നാളെ......നാളെ എന്ത് ചെയ്യും.....ഇത്രയും കഷ്ട്ടപ്പെട്ടിട്ടു കിട്ടിയ ഒരു ടാങ്കേര്വെള്ളം തീർന്നു  കഴിഞ്ഞു.....ഇനി നാളെയും ഇത് പോലെ തന്നെ.....അതേ....അടുത്ത യുദ്ധം......ഒരു യുദ്ധവും അവസാനിക്കാറില്ല....അഥവാ അവസാനിച്ചാല്തന്നെ അത് മറ്റൊരു യുദ്ധത്തിന്റെ തുടക്കം മാത്രമായിരിക്കും....കൂടുതൽ വലിയ ഒരു യുദ്ധത്തിന്റെ..