Ajmal Khan B S
PIT solutions
ലാസ്റ്റ് ഡേ ബഗ്
പതിവിലും നേരത്തേയായ് അന്നേദിവസം യാസിം ഓഫീസിലേക്ക് പുറപ്പെടാൻ ഇറങ്ങി. തലേദിവസത്തെ ഷിഫ്റ്റിന്ടെ ക്ഷീണം ഒട്ടുംതന്നെ അവനെ തളർത്തിയിരുന്നില്ല. ഓഫീസിൽഅന്നെത്തുകയെന്നുള്ളത് അവന് നിർബന്ധമായിരുന്നു. ഒരു പ്രോജെക്ട് റിലീസ് ചെയ്യുവാനുണ്ടെന്നതിൽ ഉപരിയായി, അവന്ടെ ജീവിതത്തിലെ മറ്റെന്തിനോടോ ഒരു താല്കാലികവിടപറയേണ്ട ദിവസമാണന്ന്.
പ്രണയിക്കാൻ കാരണങ്ങൾ ഏതൊന്നും തന്നെ ഇല്ലായിരുന്നെങ്കിലും, പ്രണയിക്കുന്നത് അത്രത്തന്നെ എളുപ്പമല്ലായിരിന്നിട്ടും അവളെ അത്ര അധികം അവന് ഇഷ്ടമായിരുന്നു. ആഇഷ്ട്ടം എങ്ങനെ മനസ്സിനുള്ളിൽ കയറിക്കൂടിയെന്ന് ഇന്നും ഉത്തരമില്ലാത്ത ഒരു ചോദ്യം മാത്രമാണ്. മറ്റ് സുഹൃത്തുക്കളിൽ നിന്നും എന്തോ ഒരു വ്യത്യസ്ഥത അവളിൽഉണ്ടായതുകൊണ്ടാവാം, അവളെ വേർപിരിയാൻ അവന് ഒട്ടും തന്നെ ആഗ്രഹമില്ലാത്തതും.
ഒരു വർഷത്തോളമായി ഒരേ ഓഫീസിൽ ജോലിനോക്കുന്നവരാണവർ. പക്ഷേ, ഒരേ ഷിഫ്റ്റിൽ വളരെ വിളരമായിമാത്രമേ അവർ വർക്ക് ചെയ്തിട്ടുള്ളു. ജെസ്സീക്കയെ ആദ്യമായിയാസിം കാണുന്നതുതന്നെ അവരുടെ ട്രെയിനിങ് ടൈമിലാണ്. അൻപത് ഉദ്യോഗാർത്ഥികളിൽ ഒരുവൾ മാത്രമായിരുന്നു അന്ന് അവൾ. കറുത്ത ടി-ഷർട്ടും ചുവപ്പ് കണ്ണടയും ധരിച്ചെത്തിയ ആപാവക്കുട്ടിയെപ്പോലത്തെ പെണ്കുട്ടിയെ, ഒരു ട്രെയിനിങ് ഡേ ഇടവേളയിലായിരുന്നു ആദ്യമായി അവൻ പരിചയപ്പെടുന്നത്. വളരെ യാതിര്ച്ഛികമായ ഒരുപരിചയപ്പെടൽമാത്രമായിരുന്നു അത്.
ദിവസങ്ങൾ കടന്നുപോകവേ, ട്രെയിനിങ് ബാച്ചിലെ അൻപത് ഉദ്യോഗാർത്ഥികളെയും പലപല ടീമുകളിലേക്കും പല ഷിഫ്റ്റുകളിലേക്കുമായി തിരിച്ചു. അവരുടെ ആദ്യത്തെപ്രൊജക്റ്റിന്റെ തുടക്കമെന്നോണം ആയിരുന്നു ആ സ്സ്പ്ലിറ്റിങ്. യാസിമും ജെസ്സീക്കയും ഒരേ ടീമിലായിരുന്നുവെങ്കിലും വേറെ ഷിഫ്റ്റുകളിലേക്കായിരുന്നു നിയോഗിച്ചിരുന്നത്. എന്നുംഓഫീസിലെത്തുന്ന യാസിം, ജെസ്സീക്കയുടെ കംപ്യൂട്ടറിനുമുന്നിൽ കാത്തുനിക്കും. സ്നേഹംകൊണ്ടല്ല! മറിച്ചൊ, അവൾ ആ സിസ്റ്റത്തിൽനിന്ന് ഇറങ്ങീട്ട് വേണം അവന്റെതായ വർക്ക് അവന്ആരംഭിക്കാൻ.
ജെസ്സീക്ക വർക്കിൽ മുൻപന്തിയിൽ ആയത്കൊണ്ടാവണം യാസിമിന് എന്നും അവളുടെ സിസ്റ്റത്തിനടുത്തായി കാത്തുനില്പ്പ് തന്നായിരുന്നു ഫലം. അവന്ടെ വർക്ക് നേരത്തെതുടങ്ങുവാനായി അവൻ അവളുടെ വർക്ക്കൂടി ഫിനിഷ് ചെയ്യുവാൻ തുടങ്ങിയിരുന്നു. അങ്ങനെ ജെസ്സീക്ക യഥാസമയം ഷിഫ്റ്റ് കഴിഞ്ഞിറങ്ങാൻ തുടങ്ങി. യാസിമിൻടെ ഈസഹായമെന്നും പതിവായിമാറുകയും ചെയ്തു.
മാസങ്ങൾ പലത് കടന്നുപോകവേ, ഓഫീസിലെ ഓണാഘോഷങ്ങൾക് തുടക്കമായി. ആ മാസത്തെ ഷിഫ്റ്റിൽ ജെസ്സീക്കയ്ക് രാവിലത്തെ ഷിഫ്റ്റും യാസിമിന് വൈകുന്നേരത്തെഷിഫ്റ്റും ആയിരുന്നു വർക്ക്. ഓണാഘോഷങ്ങളായതിനാൽ, നൈറ്റ് ഷിഫ്റ്റുകാരെയും വൈകുന്നേരത്തെ ഷിഫ്റ്റുകാരെയും പതിവിലും നേരത്തെയായി ഓഫീസിലേക്ക് വരുവാൻനിർദ്ദേശിച്ചുള്ള മെയ്ൽസ് നേരത്തെതന്നെ എല്ലാവർക്കും ലഭിച്ചിരുന്നു.
അന്നേദിവസം ഉച്ചകഴിഞ്ഞു ഓഫീസിലെത്തിയ യാസിമിൻടെ കാതുകളിൽ ഒരു ചൂടുള്ളവാർത്ത വന്നെത്തി. പട്ടുസാരി ഉടുത്തെത്തിയ തരുണീമണികളിൽ ജെസ്സീക്കയായിരുന്നുഅതീവ സുന്ദരി. അത് പറയുന്നത് മറ്റൊരു പെൺകുട്ടിയായുന്നതിനാൽ നിശ്ലേഷം സംശയമില്ലായിരുന്നു അവന്. എന്നാലും അവർ അവനെ, അവളുടെ സാരിയുടുത്ത ഫോട്ടോകാണിച്ചുകൊടുത്തു. ആ ഫോട്ടോ കണ്ടതുമുതൽ അവന്റെ ഉള്ളിൽ ഒരു നഷ്ട്ടബോധം നിഴലിക്കാൻ തുടങ്ങി. അല്പം കൂടി നേരത്തേയെത്തിയിരുന്നെങ്കിൽ അവളെ നേരിട്ട്കാണാൻകഴിയുമായിരുന്നു എന്നുള്ള നിരാശയായിരുന്നു അവന്റെ ഉള്ളിൽ.
അവന്റെയുള്ളിലേക്ക് ആരോ പറഞ്ഞുവിട്ടതുപോലെ അവളുടെ സാരിയുടുത്ത രൂപം കയറിക്കൂടി. മറ്റുള്ളവർ അവളെപ്പറ്റി വർണിക്കുന്നത് കേട്ടിട്ട് കൂടിയാവാം അവനിത്രയുംആകാംക്ഷയുണ്ടായത്. എന്തായാലും അവളുടെ ഷിഫ്റ്റിൽ വർക്കുചെയ്യണമെന്നായി അവന്റെ ആദ്യത്തെ ആഗ്രഹം. എന്നാൽ, മാസത്തിൽ ഒരിക്കൽ മാത്രം മാറ്റുന്ന ഷിഫ്റ്റിൽ അത് നടക്കുകഅസാധ്യമായിരുന്നു. അതിനുപുറമെ, ലേഡീസ് സ്റ്റാഫുകൾക്ക് വളരെ ചുരുക്കമായിമാത്രമേ മാനേജ്മെൻറ് നൈറ്റ് ഷിഫ്റ്റ് അനുവദിച്ചിരുന്നുള്ളു.
ആദ്യത്തെ പദ്ധതി നടക്കില്ലെന്ന് മനസ്സിലായവൻ, എങ്ങനയും അവളുമായി കോണ്ടക്ടസിൽ ഏർപ്പെടുക എന്ന പദ്ധതിയുമായി മുന്നോട്ട് നീങ്ങി. അതിനായ് അവൻ തന്റെ സുഹൃത്ത്ബന്ധങ്ങളെ വലയംവെക്കാൻ തുടങ്ങി, പലതരം മധുര വാഗ്ദാനങ്ങളും അവരുടെ മുന്നിലേക്ക് അവൻ നിരത്തി. അവസാനം, ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളത്തിന്റെ കോഴയുടെപിൻബലത്തിൽ, ഒരു പെൺസുഹൃത്തിൽനിന്നും അവൻ ആ നമ്പർ കൈക്കലാക്കി. എന്നാൽ കൈയിൽ, കിട്ടിയ നമ്പർവെച്ചുകൊണ്ട് എങ്ങനെ അവളോട് മിണ്ടുമെന്നോ, എവിടെ നിന്ന്സംസാരിച്ചുതുടങ്ങണമെന്നോ അവന് യാതൊരുതര മുന്പരിചയവുമുണ്ടായിരുന്നില്ല. ആകെ അവനുള്ള ചിന്തതന്നെ മറ്റുള്ളവർക്ക് അവളെ വിട്ട് നൽകുവാൻ താൻ ഒരുക്കമല്ല. അവണ്ടേത്മാത്രമായ്, എന്നെന്നും അവൻടോപ്പംതന്നെ അവൾ ഉണ്ടാവണം. അതൊരു സുഹൃത്തായിട്ടായിരുന്നാൽപോലും.
സുഹൃത്തുക്കളിൽ പലരും അവളോട് അടുപ്പം കാണിക്കുന്നതും, അവളെ വല്ലാണ്ടങ്ങ് കെയർ ചെയ്യുന്നതും അവനത്രയൊന്നും രസിച്ചിരുന്നില്ല. അവൻ അവൾക്കായിചെയ്ത്കൊടുക്കാറുള്ള കോഡിങ്ങിനുപോലും പകരക്കാർ പലതും വന്നിരുന്നു. എന്നാൽ, അവന്റെ ഉള്ളിലെ ഏക ആശ്വാസമെന്നത്, അവൾ ആരോടും അധികമായി സംസാരിക്കാൻനിക്കാറില്ലയെന്നുള്ളതാണ്. യാസിമിനോടുപോലും ചുരുക്കം സന്ദർഭങ്ങളിൽ മാത്രമാണ് ജെസ്സീക്ക അല്പമെങ്കിലും സന്ദോഷത്തോടെ സമയം ചിലവഴിച്ചത്.
വീട്ടിലേക്ക് പോകുവാൻ ക്യാബ് കാത്തുനിക്കുകയായിരുന്ന യാസിമിൻടെ ഉള്ളിൽ, അവളോട് മിണ്ടുവാനുള്ള ആഗ്രഹം ഉറക്കമുണർന്നെത്തി. രാത്രിയായതിനാൽ അവൾഉറക്കമായ്ക്കാണുമോയെന്നുള്ള ആശങ്ക മനസ്സിലൊതുക്കി, അവൻ അവൾക്കൊരു "ഹലോ" മെസ്സേജ് അയച്ചു. എന്നാൽ, അല്പം സമയങ്ങൾക്കപ്പുറം മറുതലപ്പത് നിന്നും മറുപടി മെസ്സേജുംഎത്തി. അവന്റെ നമ്പർ മുന്പരിചയമുള്ളതുപോലെ "ഹെലോ, യാസിം" എന്നായിരുന്നു ആ മെസ്സേജ്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും, മെല്ലെ അവളുടെ പ്രീതിപിടിച്ചെടുക്കുവാനുള്ളതത്രപ്പാടിലേക്ക് അവൻ മുഴുകി. ആ രാത്രിയിൽ തുടങ്ങിയ മെസ്സേജിങ്, പല രാത്രികളിലേക്ക് അവർ വ്യാപിപ്പിച്ചു.
ഒരു രാത്രിയിലെ പതിവ് മെസ്സേജിങിനിടയിൽ, അടുത്ത മാസത്തേക്കുള്ള ഷിഫ്റ്റ് ലിസ്റ്റിനെപ്പറ്റി അവൾ അവനെ ഓർമപ്പെടുത്തി. പതിവ്പോലെ യാസിമും ജെസ്സീക്കയും വെവ്വേറെഷിഫ്റ്റുകളിലാണ് വർക്കുചെയ്യേണ്ടത്. ആ വിവരം അവന്ടെ ഉള്ളിൽ വിഷമം ഉളവാക്കി. അവൻ അവളോട് തന്റെ നൈറ്റ് ഷിഫ്റ്റിലേക്ക് മാറിവരാൻ നിർബന്ധിച്ചു. എന്നാൽ, തന്റെവീട്ടിൽ സമ്മതിക്കില്ലായെന്നായിരുന്നു അവളുടെ മറുപടി. പക്ഷേ, യാസിമിനെ വിഷമിപ്പിക്കാണ്ടിരിക്കാനായ് അവൾ നൈറ്റ് ഷിഫ്റ്റ് ചോദിച്ചുവാങ്ങി. അതിനെ പ്രത്യുപകാരമായി അവൾഅവനോട് എന്നും തന്റെകൂടെ സമയം ചിലവഴിക്കണമെന്ന് ആവിശ്യപ്പെട്ടു.
ആദ്യമായി അവർ രണ്ടുപേരും ഒരേ ഷിഫ്റ്റിൽ വർക്ക് ചെയ്യാൻപോകുന്നു എന്നുള്ളത് അവരുടെയുള്ളിൽ വല്ലാത്തൊരു ആകാംക്ഷ ഉളവാക്കി. ഷിഫ്റ്റിൽ കൂടുതൽ ടൈമും അവർവർക്കിലാണെങ്കിലും, ഇടവേളകൾ ഒരുമിച്ച് ചിലവഴിക്കാൻ അവർ ശ്രമിക്കാരുണ്ടായിരുന്നു. എന്നാൽ ഓഫീസിലെ അസ്സൂയക്കാർ, അവരെ 'യുവ മിഥുനങ്ങൾ' എന്ന വിളിപ്പേരിൽകാളിയാക്കുവാൻ തുടങ്ങി. തന്റെ മനസ്സിലെ ഇഷ്ടം തുറന്ന് പറയുവാൻ യാസിം ഒട്ടും ഒരുക്കമായിരുന്നില്ല. അതിന് പലകാരണങ്ങൾ അവന്റെ മനസ്സിൽത്തന്നെ ഉണ്ടായിരുന്നു. അതിൽപ്രധാനമായി അവനെ അലട്ടിയിരുന്നത് അവരുടെ മതമായിരുന്നു. വ്യത്യസ്ഥ മതക്കാരെന്നുള്ളത് അവർക്കിടയിൽ അകൽച്ചയ്ക്ക് വക വെക്കില്ലെങ്കിലും, തങ്ങളുടെ വീട്ടുകാർവിയോജിക്കുമെന്നുള്ള വസ്തുത ഉറപ്പായിരുന്നു. മറ്റൊരുകാര്യമാകട്ടെ, താൻ ഇഷ്ടം അറിയിച്ചിട്ട് അവൾ അത് വിസമ്മതിച്ചാൽ, പിന്നീടുള്ള നാളുകൾ പിരിഞ്ഞിരിക്കേണ്ടിവരുമെന്നുള്ളപേടിയുമാണ്. പക്ഷേ, ഈ ഒരു കാരണങ്ങളാലും അവളെ നഷ്ടപ്പെടുത്തുവാനും അവൻ ഒരുക്കമല്ലായിരുന്നു.
ജെസ്സീക്കയുടെ പിറന്നാൾ ദിവസത്തെ നൈറ്റ് ഷിഫ്റ്റിൽ, പതിവിലും നേരത്തെയായി ഓഫീസിലേക്ക് വരുവാൻ യാസിം അവളോട് ആവിശ്യപെട്ടു. പാതി സമ്മതം മാത്രം പറഞ്ഞാണ്അവൾ തലേ ദിവസത്തെ ഷിഫ്റ്റിൽ നിന്ന് പോയത്. എന്നാൽ, അവനുവേണ്ടി വളരെ നേരത്തെതന്നെ അവൾ വീട്ടിൽ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ടു. അവളെയും കാത്ത് യാസിമുംബസ്റ്റോപ്പിൽ നിൽപ്പുണ്ടായിരുന്നു. ബൈക്കിന്റെ പിന്നിലേക്ക് കയറുവാൻ പറഞ്ഞുകൊണ്ട് അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. 'എങ്ങോട്ടേക്കാ' എന്നുള്ള അവളുടെ ചോദ്യത്തിന്ന് അപ്പൊപ്രസക്തി ഇല്ലായിരിന്നിയിരിക്കണം. ആ ചോദ്യത്തിന് അവൻ ഉത്തരം നൽകിയില്ല. അവന്റെ ബൈക്കിന്റെ പിന്നിലിരുന്നുള്ള യാത്ര, ആദ്യത്തെ അനുഭവം ആയിരുന്നതിനാൽ അവളുംമറുത്തൊരക്ഷരവും പറഞ്ഞില്ല.
ജീവിതത്തിൽ ആദ്യമായിട്ടാണവൾ വേറൊരു പുരുഷന്റെ ബൈക്കിന്റെ പിന്നിൽ യാത്രചെയ്യുന്നത്. അത് യാസിമിന്റെ കൂടെയായതിൽ അവൾക്ക് യാതൊരു പരിഭവവുമില്ല.ബൈക്കിന്റെ ചക്രങ്ങൾ മുന്നോട്ട് നീങ്ങുന്നതിന്റെ സ്പീഡിൽ കാറ്റ് അവരെ വാരിപ്പുണർന്നു. അവന്റെ ശരീത്തിലെ സുഗന്ധത്തിന്റെ വശീകരണമോ? അവളെ അവനിലേക്ക് അടുപ്പിച്ചു.അവൾ അവന്റെ നെഞ്ചുകളിലേക്ക് തന്റെ രണ്ടുകൈകളും ചേർത്തുപിടിച്ചു. അവളെ മൂടിയ തണുപ്പിൽ നിന്നും അവന്റെ നെഞ്ചിലെ ചൂട് അവൾക് മുക്തി നൽകിയിരിക്കണം.പെട്ടെനനുണ്ടായ അവളുടെ ആ മാറ്റത്തിൽ അവനും വല്ലത്തൊരു അനുഭൂതി ഉളവായി. അവൻ അവളുടെ കൈകളെ തന്റെ ചുണ്ടോടുചേർത്ത് ചുംബിക്കാൻ അടുപ്പിച്ചു. എന്നാൽ, അവൻആഗ്രഹിച്ചതിന് വിപരീതമായി അവൾ കൈകൾ പിൻവലിച്ചു. മറുപടിയെന്നോണം ഒരു കളിയാക്കലും വന്നു:
"ഇഞ്ചി! അയ്യേ ഇഞ്ചി ".
അവളുടെ ആ വിളികേൾക്കേണ്ട മാത്രയിൽ അവന്റെ മുഖo തിരിത്താഴ്ത്തിയ റാന്തൽ പോലെയായി മാറി. അവന്റെ മുഖത്തെ ഭാവവ്യത്യാസം ശ്രദ്ധയിൽപെട്ടിട്ടാവണം, അവൾ അവന്റെകഴുത്തിന്റെ പിറകിലായി ഒരു ചെറു ചുംബനം നൽകി.
ആ ദിവസത്തെ ബൈക്ക് റൈഡിനിടയിലായ്, അവൾ അവളുടെ മനസ്സ് അവനുമുന്നിൽ തുറന്നു.
"എനിക്ക് നിന്നെ ഇഷ്ടമാണ്! നീ ഒരിക്കലും അങ്ങനൊരു ഇഷ്ടം എന്നോട് പറയില്ലെന്നും എനിക്ക് നന്നായിട്ടറിയാം. ഇതിപ്പോ ഞാൻ പറഞ്ഞില്ലെങ്കിൽ, അത് ഒരു ഭാരമായി എന്റെ മനസ്സിൽകിടക്കും. നീ മറുപടി പറയുമുന്നേ ഇതുകൂടി കേൾക്കണം, ഞാൻ അടുത്ത മാസം റേസിഗ്നേഷൻ ചെയ്യാൻപോകുകയാണ്. എനിക്ക് ദുബായിയിൽ ജോബ് റെഡിയാക്കുന്നുണ്ട്.
പിന്നേ, നീയെന്നെ ശ്രദ്ധിക്കുന്നതൊക്കെ ഞാനും കാണുന്നുണ്ടായിരുന്നു. ആണുങ്ങൾ ശ്രദ്ധിക്കുന്നത് അറിയ്യാത്ത ഒരു പെണ്ണും കാണില്ല. നിന്നെ കാണാൻ വേണ്ടി മാത്രമായിട്ടാണ് ഞാൻ എന്റെവർക്ക് അത്രയധികം നേരം നീട്ടികൊണ്ടുപോയിരുന്നത്പോലും. എനിക്ക് നിന്നെ കാണുകയും ചെയ്യാം, പിന്നെ നീ ആകുമ്പോ എന്നെക്കാൾ നന്നായിട്ട് എന്റെ വർക്സ് തീർക്കുകയുംചെയ്യും."
യാസിമിൻടെ മനസ്സിൽ സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വല്ലാത്ത അവസ്ഥ ആയിരുന്നു. അവൻ ആഗ്രഹിച്ചു സ്വന്തമാക്കാൻ ശ്രയമിക്കുന്ന പെൺകുട്ടി ഇങ്ങോട്ട് ഇഷ്ടംപറഞ്ഞിരിക്കുന്നു. ലോകം അവന്റെ കാൽക്കീഴിൽ വന്നതുപോലെ അവന് അനുഭവപ്പെട്ടു. എന്നാൽ, അവന്റെ മുന്നിൽ അവൾക്കൊപ്പം ചിലവഴിക്കാൻ ഒരു മാസംപോലും തികച്ചില്ലഎന്നുള്ള വസ്തുത കരിനിഴൽ ആയി നിന്നു. ഇനിയുള്ള ഒരു മാസം അവർക്കിടയിലെ നല്ല ഓർമകൾക്കായി മാറ്റിവെക്കാൻ അവൻ തീരുമാനിച്ചു. അവൾ ഇപ്പോൾ അവന്റെ പ്രണയിനിആയിരിക്കുന്നു. ആരോടും പറയാം, ആരെയും ഭയക്കേണ്ട, അവൾ അവണ്ടേത് മാത്രമാണ്.
അവർക്ക് രാത്രികളിലെ യാത്രകൾ പതിവായിതുടങ്ങിയിരിക്കുന്നു. ആ യാത്രകളിലെല്ലാം, അവൾ അവണ്ടേത് മാത്രമായിത്തീർന്നു. അവൾ നൽകിയിരുന്ന ചുംബനങ്ങൾ നൈറ്റ്ഷിഫ്റ്റിലെ ഉറക്കത്തെ കെടുത്തിയിരുന്നു. ജോലിക്കിടയിലെ ഇടവേളകൾ ഭാവിയിലെ ഓരോ മാറ്റങ്ങൾക്കുമായി ചർച്ചചെയ്തു. അവൾക്ക് അവനിൽ പല മാറ്റങ്ങൾ വേണ്ടിയിരുന്നു.അതിലൊന്ന് തന്നെ, മറ്റൊരു നല്ല ജോബ് ആയിരുന്നു.
അവൾ ഓഫീസിൽ നിന്ന് പോയാൽ ഉടൻ തന്നെ വേറെ ജോബ് നോക്കണം എന്നുള്ളതാണ് അവളുടെ നിബദ്ധന. പുതിയ ജോബിന് നല്ല ശബ്ബളം അനുവാര്യമാണ്. അങ്ങനെ അവൾആഗ്രഹിച്ചതൊക്കെയും അവൾ അവനോട് പറഞ്ഞു.
അവരുടെ അടുപ്പം ഉൾകൊള്ളാൻ പറ്റാത്ത സുഹൃത്തുക്കളുടെ പ്രേരണയുടെ ഫലംകൊണ്ടാവണം, അവൾ രാജിവെച്ചുപോകുന്ന മാസത്തെ ഷിഫ്റ്റിൽ രണ്ടുപേരെയും വ്യത്യസ്ഥഷിഫ്റ്റുകളിലേക്കിട്ടു. യാസിം വളരെ ദേഷ്യത്തോടെ ആ തീരുമാനത്തെ എതിർത്തുവെങ്കിലും ഫലം ഒന്നുംതന്നെ ഉണ്ടായില്ല. എന്നാൽ, അവൾ പടിയിറങ്ങുന്ന അവസാന ദിവസം മാത്രം അവൾക്കൊപ്പം ഒരേ ഷിഫ്റ്റിൽ വന്ന് വർക്ക് ചെയ്യുവാൻ മാനേജർ അനുവാദം നൽകി.
തലേ ദിവസത്തെ നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലെത്തിയ യാസിം, ഉടൻ തന്നെ റെഡിയായി അടുത്ത ഷിഫ്റ്റിലേക്ക് പുറപ്പെട്ടു. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് "വർക്ക് ലോഡ്" എന്നുള്ളമറുപടി മാത്രമെ അവന് നൽകുവാൻ ഉണ്ടായിരുന്നുള്ളു. ഓഫീസിലേക്ക് എത്തിയ അവൻ അന്നത്തേക്കുള്ള ടാസ്കുകൾ വളരെ നേരത്തെ തന്നെ അസ്സെയ്ൻ ചെയ്ത വാങ്ങി പണിആരംഭിച്ചു. പതിവിലും നേരത്തെ ആയി അന്ന് അവൻ തീർക്കുകയും ചെയ്തു. ലാസ്റ്റ് ദിവസത്തെ പ്ലാൻ അവൾ രാത്രിയിലെ മെസ്സേജിൽ വളരെ വ്യക്തമായി പറഞ്ഞിരുന്നു. എത്ര നേരത്തെവർക്ക് തീർക്കുന്നുവോ, ബാക്കി ടൈം അവൾക്ക് മാത്രമായിട്ടുള്ളതാണ്. അവന്റെ ഷിഫ്റ്റ് മാറിയുള്ള വരവിന്റെ ഉദ്ദേശതന്നെ അവളെയും കൂട്ടി പുറത്തേക്ക് പോകുക, അവസാനമായിഅവളെ വീട്ടിനടുത്തായ് കൊണ്ട് വിടുകയെന്നുള്ളതാണ്. ദുബായിലേക്ക് പോയാൽ പിന്നെ അവൾ വരുന്നത് വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആകാം. ചിലപ്പോൾ അതൊരു കാത്തിരിപ്പ്മാത്രമായ് ഒതുങ്ങുകയും ചെയ്യാം. എന്നാലും ഈ ലാസ്റ്റ് ഡേ അവൾക്ക് മാത്രം കൊടുക്കാനുള്ളതാണ്.
പല ചിന്തകൾ അവനെ അലട്ടികൊണ്ടിരുന്നു. ഉറക്കക്ഷീണം കണ്ണുകളെയും വല്ലാണ്ടങ് ഉപദ്രവിക്കാൻ തുടങ്ങി. അവന്റെ വർക്കിന്റെ അവസാനം ഘട്ടമെന്നോണം ഒരു ഇഎക്സിഎടുത്ത റൺ ചെയ്തു. എന്നാൽ ഇഎക്സി റണ്ണാകുന്നത് നോക്കിയിരിക്കുകയായിരുന്ന യാസിമിന്റെ കണ്ണുകൾനിറഞ്ഞു, അവൻ തലയിൽ കൈകൾവെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക്നോക്കി. പതിവിലും വിപരീതമായി എന്തോ ഒന്ന് സംഭവിച്ചിരിക്കുന്നു. അവൾ അവന്റെ അടുത്തേക്ക് ഓടിയെത്തി, സിസ്റ്റത്തിലേക്ക് നോക്കിയ അവളുടെ തൊണ്ടകൾ ഇടറി. യാസിംഓടിച്ച ഇഎക്സി മാറിപ്പോയിരിക്കുന്നു. ഇതുവരെ ചെയ്ത വർക്കുകൾ ഫലമില്ലാതായിരിക്കുന്നു. അവൻ ചെയ്തുതീർത്ത ഫയൽസിലെ വിവരങ്ങളിൽ പലതും നഷ്ടപ്പെട്ടിരിക്കുന്നു. ഇത്സാധാരണയായി എല്ലാ ഡെവലപ്പേഴ്സിനും സംഭവിക്കാറുള്ളതാണെങ്കിലും, ആ ദിവസം സംഭവിച്ചതിൽ അവനൊട്ടും യോജിക്കാൻ പറ്റിയില്ല.
പ്രോജക്ടിന്റെ റിലീസ് ദിവസം ഉണ്ടായിരിക്കുന്ന ആ ബഗ് ചെയ്തു തീർത്തെങ്കിൽ മാത്രമേ ഇനി യാസിമിന് ഓഫീസിൽ നിന്ന് ഇറങ്ങുവാൻ കഴിയുകയുള്ളു. അടുത്തേക്ക്വന്നവരെല്ലാം തന്നെ ആശ്വാസവാക്കുകൾ പറഞ്ഞപോയ്. എന്നാൽ അവന്റെയുള്ളിലെ ചിന്ത മറ്റൊന്നായിരുന്നു, ജെസ്സീക്കയെ യാത്ര അയക്കാനായിപ്പോകാൻ അവന് സാധിക്കില്ല. ആസങ്കടം അവനെ തീരെയൊന്നുമല്ല തളർത്തിയത്. എട്ട് മണിക്കൂർകൊണ്ട് തീർത്ത ഫയലുകൾ, ഇനിയും അവൻ ഒന്നുക്കൂടി ചെയ്യേണ്ടി ഇരിക്കുന്നു
അവന്റെ നിസ്സഹായാവസ്ഥ വളരെ ബോധ്യമുള്ള അവൾ, അവന്റെ തോളുകളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.
"പുറത്തേക്ക് വരൂ, ഒരു പതിനഞ്ച് മിനിറ്റുകൾ എനിക്കായി വേണം."
തൊട്ടടുത്ത ബസ്സ്റ്റാണ്ടിലേക്കായിരുന്നു അവർ നടന്നു നീങ്ങിയത്. നടക്കുന്നതിനിടയിലെ അവളുടെ ആശ്വാസവാക്കുകൾ ഒന്നുംതന്നെ അവന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.എന്തിനായിട്ടാണോ അവനിന്ന് ഓഫീസിലേക്ക് വന്നത്, ആ കാര്യം മാത്രം നടക്കാൻപോകുന്നില്ല. ഒരു ചെറിയ അശ്രദ്ധക്കൊണ്ട് ഉണ്ടായ നഷ്ടം മാത്രമാണത്. ഉറക്കക്ഷീണം നിഴലിക്കുന്നകണ്ണുകളെ തുടച്ചുകൊണ്ട് അവൻ അവളുടെ മുഖത്തേക്ക് നോക്കി. ഇനി അടുത്തൊന്നും കാണുവാൻ സാധിക്കാത്ത അവളെ, എന്ത് പറഞ്ഞവൻ യാത്ര അയക്കും?.
അല്പസമയത്തെ നിശ്ശബ്ദതക്കിടയിൽ, അവളെ കയറ്റിവിടേണ്ട ബസ്സ് വരുന്നത് അവന്റെ ശ്രദ്ധയിൽപെട്ടു. അവൾ ബസ്സ് കയറിപ്പോകുന്നത് അവന് കണ്ടുന്നിക്കാനും പറ്റില്ലായിരുന്നു.അവളുടെ കൈകളെ ചേർത്തുപിടിച് ചുംബിച്ചുകൊണ്ട് അവൻ തിരിഞ്ഞു നടന്നു. ഒരു യാത്രയയപ്പിന്ന് പോലും കാത്ത് നിൽക്കാതെ അവൻ നടന്നു നീങ്ങി. നിറ കണ്ണുകളോടെനടന്ന്പോകുന്ന അവനെ ചുറ്റുമുള്ളവർ ശ്രദ്ധിച്ചിരുന്നെങ്കിലും, ബസ്സിനുള്ളിൽ ഒറ്റയ്ക്കിരുന്നു കരയുന്ന അവളെ ആരും ശ്രദ്ധിക്കാൻ ഇടയില്ല.
ഓഫീസിലേക്കുള്ള പടികൾ വീണ്ടും നടന്നകയറുമ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചിരിക്കണം, ഇതുപോലൊരു അശ്രദ്ധയ്ക് തന്റെ കരിയറിൽ സ്ഥാനമുണ്ടാകില്ലെന്ന്.
****************************************