Skip to main content
Srishti-2022   >>  Poem - Malayalam   >>  കരുണയും കാത്ത്...

Meera Radhakrishnan

UST Global

കരുണയും കാത്ത്...

അറ്റുവീഴുന്നു കണ്ണീർ നിൻ നേത്രങ്ങളീ-

ന്നുറ്റു നോക്കുന്നു നിന്നെ ലോകർ

ചുറ്റുമുള്ളവയെല്ലാം തേങ്ങുന്നു

വിറ്റുപോകുന്നു നിന്നെ മാതാവും!

 

                ചുട്ടെരിഞ്ഞ പാതയിലൂടെ നീ ഏകനാം

               ചുഴിഞ്ഞ കൺകളിൽ നിന്നിറ്റു വീഴുന്നു

               ചുടുരക്തം വറ്റി വരണ്ടപോൽ

               ചുട്ടടങ്ങിയ  ഗ്രാമവീഥിയിൽ

              

 

വറ്റിനിൻ ദാഹജലം കുടിപ്പാൻ

വഴുതി വീഴുന്നു നീ തേങ്ങുന്നു

വരണ്ട കിനാക്കളാൽ നെയ്തൊരാ

വലിയ സ്വപ്നങ്ങൾ തകർന്നുപോകയോ?

 

             

                 ഉടഞ്ഞു പോകുന്നു നിന്നാശകൾ

                 ഉയിരിനായ് കേഴുന്നുതേങ്ങുന്നു

                 ഉയരുവാൻ മറ്റു മാർഗ്ഗമില്ലാതലയുന്നു നീ

                 ഉയരുവാൻ കൊതിക്കുന്ന കിനാക്കൾ നെയ്തുകൂട്ടി

 

 

ഒന്നുമില്ലെന്നു മുദ്രകുത്തി നിന്നെ

ഒന്നുമില്ലാത്തവനാക്കി തീർത്തു ലോകർ

ഒട്ടുമറിവ് കൂടാതെയോ നിന്നെ

ഒറ്റിക്കൊടുത്തുവോ നിൻ മാതാപിതാക്കൾ

 

 

                കിടക്കാനിടമില്ലാതെ നീ അലയുമ്പോൾ

                കിടക്കാനായി ഒരിടം തേടി അലയുന്നുവോ?

                കടത്തിണ്ണയിൽ കഴിച്ചു നിൻ രാത്രങ്ങൾ

                കിടക്കാൻ കടത്തിണ്ണതന്നെ ആശ്രയം !

 

 

അന്ധമാം നിൻ മധുര സ്വപ്നങ്ങൾ

അലതല്ലി ഇരമ്പുന്നുവോ ?

അന്ധനാം നിന്നെ വഴിയിൽ കളഞ്ഞ

അന്ധരോ നിൻ മാതാപിതാക്കൾ?

 

      

                 വഴിമരച്ചോട്ടിലിരുന്നു നീ

                 വഴിത്തണലിനായ് കേഴുന്നുവോ

                 വഴിയിലിരുന്നു പഥികരോട് കേണിരക്കുന്ന

                 വരാകനാം കുരുടനോ നീ?

 

 

ഇരുണ്ടു മൂടിടും താഴ്വരയിൽ നീ

ഇരുളിന് കൂട്ടായ് നിൽക്കയോ

ഇരമ്പലോടെ പെയ്തു വന്നൊരാ

ഇരുട്ടിനു കാവൽക്കാരൻ നീയോ?

 

 

                  ചുടുവെള്ളം കുടിപ്പാനൊരു മോഹവുമായി നീ

                  ചായക്കടയ്ക്കു മുന്നിൽ ഇരക്കുന്നുവോ

                  ചുടുവെള്ളം തരുന്നതിനു പകരമോ

                  ചുടുവെള്ളം കോരിയൊഴിച്ചു നിന്നിൽ!

 

 

വാർത്ത കണ്ണീരുമായ് നീ

വീണ്ടും ചുടുവെള്ളത്തിനിരക്കുന്നുവോ?

വലിഞ്ഞു കയറുന്നവർക്കില്ലെന്നുചൊല്ലി നിന്നെ

വഴിയിലേക്ക് ആട്ടിപ്പായിക്കുവോ?

 

                   വറ്റി നിൻ ആശകളെല്ലാം

                   വാടിക്കരിഞ്ഞു പോയ് നിൻ മൂകസ്വപ്നങ്ങൾ

                   വഴുതി വീണു നീ മെല്ലെ

                   വഴിയിലായ്  നീ വീഴുകയോ?

 

 

അടർന്നു വീണ നിൻ ജീവിതത്തിൻ

അറുതി നീ കാണുന്നുവോ

അന്ത്യമാം അന്ധകാരത്തിലോ നീ

അറിയാതെ  മറയുന്നുവോ !