Skip to main content
Srishti-2022   >>  Poem - Malayalam   >>  പ്രളയം ഒരു സന്ദേശം

പ്രളയം ഒരു സന്ദേശം

ആർത്തിരമ്പുമൊരു കാറ്റിനെ കണ്ടു് ഞാൻ 

അലറി അടുക്കുമാ  കടലിനെയും
അലമുറയിട്ടു ഒഴുകുമാ നദിയെ കണ്ടു് ഞാൻ 
അലഞ്ഞു നടക്കും അവൾ തൻ മക്കളെയും
നിറഞ്ഞു ഒഴുകും അവൾ‌ തൻ പരിഭവം കണ്ടു് ഞാൻ 
അല തല്ലും അവൾ‌ തൻ രോക്ഷഭാവങ്ങളും
കരയോട് കോപിക്കും അവൾ‌ തൻ മേനിയും കണ്ടു് ഞാൻ 

ചുവന്നു രൗദ്രമാം കണ്ണുകളും
പ്രകൃതി തൻ പരിഭവം മഴയായ് പൊഴിക്കുന്നതു കണ്ടു് ഞാൻ 

അവൾ തൻ സിംഹ ഗർജ്ജനവും
കനിവ് ഇല്ലാതെ പെയ്തൊഴിയും  അവൾ തൻ കണ്ണീരു കണ്ടു് ഞാൻ 

മിന്നി മറയുന്ന കൺ ഇമ തൻ തീഷ്ണ ജ്വാലകളും

 

ഒരു സംഹാര രുദ്രയെ പോലെ ഒഴുകുന്നു അവൾ അനന്തമായ്......

 

നിറഞ്ഞൊഴുകുമാ  നഷ്ടസ്വപ്നമുണ്ടതിൽ

തച്ചുടച്ച ഓർമ തൻ നേർത്ത നെടുവീർപ്പ് ഉണ്ടതിൽ 

കാത്തു വെച്ചോരു മനുഷ്യ പ്രയത്നം ഉണ്ടതിൽ 

മാനം മുട്ടെ കെട്ടിപ്പൊക്കിയ മനോഹര മാം മാളിക ഉണ്ടതിൽ

ചോര മണക്കുമാ ജീവന്റെ രോദനം ഉണ്ടതിൽ

കാലത്തിൻ കഥപറയുമാ ദീർഘ ചരിത്ര മുണ്ടതിൽ 

ഭൂമിയിൽ ജീവന്റെ സ്പന്ദനമാം മര ക്കാടുകൾ ഉണ്ടതിൽ

നിസ്വാർത്ഥ സ്നേഹം കാട്ടുമാ മിണ്ടാപ്രാണി കൾ ഉണ്ടതിൽ

മണ്ണിനു മനുഷ്യൻ നൽകിയ മാലിന്യ കൂമ്പാര മുണ്ട തിൽ 

ചേതനയറ്റ ജീവനിൻ ശോഭകെട്ട പിണങ്ങൾ ഉണ്ടതിൽ 

കാല വർഷത്തിൻ കരുത്ത് താങ്ങാത്തൊരാ

കുരുന്നു കുഞ്ഞുങ്ങൾ ഉണ്ടതിൽ

 

അധിനിവേശത്തിൻ കഥകൾ ഇല്ലിവിടെ
മത ചിന്തതൻ ചുറ്റു വരമ്പുകൾ ഇല്ലിവിടെ
പണത്തിൻ പ്രൗ ഡിയി ല്ലിവിടെ പിന്നെ കന കത്തിൻ അഹംബോധവും ഇല്ലിവിടെ
ദുരഭിമാനത്തിൻ തീഷണമാം ചിന്തകൾ ഇല്ലിവിടെ
പുലമ്പി പാടുമാ തെറ്റു കുറ്റങ്ങൾ ഇല്ലിവിടെ
അഴിമതിതൻ നെറി കെട്ട ചേരി തിരിവ് ഇല്ലിവിടെ
പഠിച്ചുറപ്പിച്ച മുദ്രാ വാക്യങ്ങൾ ഇല്ലിവിടെ
പഴകി പതിഞ്ഞോരാ ചിഹ്നങ്ങൾ ഇല്ലിവിടെ
പ്രൗഡിയോടെ ഉയർത്തി പിടിക്കുമാ കൊടി തോരണങ്ങൾ ഇല്ലിവിടെ
ഉള്ളതു സൗഹൃദത്തിൻ വിപ്ലവ ഗാനങ്ങളും
പിന്നെ മനുഷ്യ മനസ്സിന്റെ ദൃഢമാം ചിന്തകളും
മാളിക ഉള്ളവനാകിലും പുൽകുടിലു ഉള്ളവനാകിലും
അന്തി ഉറങ്ങുന്നു ഒരു കുടക്കീഴിൽ ഇവിടെ
രുചിയേറുമാ അനവധ്യ വിഭവങ്ങളില്ലിവിടെ
പകരമോ ഒരു നേരം വയറിനുള്ള ജീവൻ മാത്രം

 

മനുഷ്യർ  ഒന്നായി അണിചേരൂ മാ ശ്രേഷ്ഠമാം സ്ഥാനമിത്
പ്രകൃതി മനുഷ്യന് നൽകിയ മാതൃ സ്ഥാനമിതു
ക്രിസ്തുവും കൃഷ്ണനും നബിയും ഒന്നാകുമാ മാതൃ ക്ഷേത്രം ഇത്
ഒന്നിച്ചിറങ്ങുന്നു നാം ഒരു വിപ്ലവത്തി നെന്ന പോൽ
ദാനം നൽ കിടുന്നു നമ്മൾ തൻ സ്നേഹവും സമ്പാദ്യവും
അണിചേരുന്നു ചോര തിളയ്ക്കുമാ യുവ ശക്തികൾ
നാടിന്റെ മാനം കാക്കാൻ വരുമാ ഓമന കുഞ്ഞുങ്ങൾ
പങ്കായമേന്തി വരുന്നു കടലിന്റെ മക്കൾ പുഞ്ചിരിയോടെ നൽകുന്നു ജീവന്റെ സ്നേഹ സ്പന്ദനം
 

 

ഒന്നാകുന്നു ഇവിടെ നമ്മൾ തൻ ജീവശ്വാസം
ഒന്നാകുന്നു ഇവിടെ നമ്മൾ തൻ സംസ്കാരം
ഒന്നാകുന്നു ഇവിടെ രക്ത ബന്ധങ്ങൾ
ഒന്നാകുന്നു ഇവിടെ നമ്മൾ തൻ സംഘടിത ശക്തി
അണിനിരക്കുന്നു നാടിന്റെ നാനാ ഭാഗവും
പണിതുയർത്തുന്നു സ്നേഹത്തിൻ രാജ ഗോപുരങ്ങൾ.....