Skip to main content
Srishti-2022   >>  SS Mal   >>  മരണം

മരണം

നഗരത്തിലെ വളരെ തിരക്കുള്ള ഒരു ആശുപത്രി , നൂറു കണക്കിന് ആളുകൾ വന്നു പോകുന്ന ആ ഹോസ്പിറ്റലിന്റെ 8  ആം  നിലയിലെ  തിരക്കേറിയ  വരാന്തയിലൂടെ ആ 'അമ്മ ഓടി ചെന്നത്  തന്റെ കുഞ്ഞിനെ അവസാനമായി ഒന്നു കാണാനായിരുന്നു . ചില്ലു ഗ്ലാസിന്റെ വിടവിലൂടെ അലറി കരഞ്ഞ അവൾ  കണ്ടത് , അകത്തു ശ്വാസം  കിട്ടാൻ വേണ്ടി ശരീരം വിതുമ്പന്ന ഒരു കുഞ്ഞു ശരീരം ആയിരുന്നു .രാവിലെ സ്കൂളിലേക്കു പോയ കുഞ്ഞിനെ ഈ അവസ്ഥയിൽ കാണാൻ ആകുമെന്ന്  ഒരിക്കലും ആ 'അമ്മ പ്രതീക്ഷ്ച്ചു കാണില്ല . ICU ന്റെ  window ഇൽ  തല അടിച്ചു കരഞ്ഞ 'അമ്മ അവിടെ തന്നെ നിലവിളിച്ചു വീണു. അപ്പോഴേക്കും കരഞ്ഞു തളർന്നിരുന്നു . സ്കൂളിൽ പോയ കുഞ്ഞിനെ  ചീറി പാഞ്ഞു വന്ന ഒരു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു ,ഒരു പക്ഷെ കുഞ്ഞായതു  കൊണ്ടാവാം ആരുടെയോ മനസാക്ഷി കൊണ്ട് ഹോസ്പിറ്റൽ  എത്തപ്പെട്ടു . .കുട്ടിയുടെ ID  കാർഡ് നോക്കിയാണ് അമ്മയെ നാട്ടുകാരിൽ ഒരാൾ വിവരം അറിയിക്കുന്നത് , പ്രതീക്ഷിക്കാത്ത സമയത്തു വന്ന ആ call  അമ്മയെ തളർത്തി , Private കമ്പനിയിലെ മാനേജർ ആയ കുട്ടിയുടെ അച്ഛൻ കമ്പനിയിലെ ഒരു confidential മീറ്റിംഗ് നടക്കുന്നതിനാൽ മൊബൈൽ switch ഓഫ് ആക്കിയിരുന്നു , അറിയിക്കാനായി ആള് പോയിട്ടുണ്ട് , പക്ഷെ എപ്പോൾ വരുമെന്ന് ആർക്കും അറിയില്ല  വിളിക്കാൻ പോയ ആൾക്കും കുട്ടിയുടെ അച്ഛൻ ഏതാണ് എന്ന് അറിയില്ല, കമ്പനിയുടെ പേരും വിലാസവും മാത്രം  മനസിലാക്കി അച്ഛനെ വിളിക്കാൻ പോയത്  ആ ആശുപത്രി വരാന്തയിൽ കൂടി നിന്ന ജനക്കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ .

ഒരു മുപ്പതു വയസുകാരിക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു ,  casuality ഇൽ  നിന്നുമുള്ള റിപ്പോർട്ട് കിട്ടുന്നവരെ കുഞ്ഞിന് FIRST AID  ഉം  oxygen  ഉം  മാത്രേ കൊടുക്കാൻ സാധിക്കുമായിരുന്നുള്ളൂ .Detailed  report  കിട്ടുന്നവരെ കുഞ്ഞിനെ Observation തന്നെ ഇരുത്തി ഡോക്ടർസ് .

                                                                       അപകടം പറ്റി  വന്ന ഉടനെ എടുത്ത  X -RAY, MRI SCAN  റിപ്പോർട്ട് വരാതെ എന്താണ് ഉള്ളിലുള്ള കുഞ്ഞിന്റെ പ്രശ്നം  എന്ന് കണ്ടുപിടിക്കുക ബുധിമുട്ടായിരുന്നു , പനിയെ തുടർന്ന് 3  ദിവസത്തെ അവധിക്കു ശേഷം ക്ളാസ്സിലെക്  പോയ കുഞ്ഞാണ്  എന്ന് അമ്മയുടെ കരച്ചിലിൽ നിന്നും ഡോക്ടർസ് മനസിലാക്കി , അവരുടെ ഇടയിലുള്ള ആശയകുഴപ്പം വർധിപ്പിച്ചു  കാരണം ഉള്ളിൽ പനി ഉണ്ടെകിൽ ഈ സമയം അത് കുഞ്ഞിന്നെ നന്നായി ബാധിക്കും എന്ന്  അവർ മനസിലാക്കി .അപ്പോഴേക്കും സ്കൂളിൽ നിന്നും അദ്യാപികമാരും 3 -4 സഹപാഠികളും  അവിടേക്കു വന്നിരുന്നു, അവർ അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് പുറത്തു നിന്ന് . അടക്കി പിടിച്ചു കരഞ്ഞ അവരുടെ കണ്ണുകളിൽ നിന്നും ഒഴുകി പോയ കണ്ണുനീരുകൾക്കു ഇത്രയും നാലും മണ്ണിൽ തൊടാതെ വളർത്തിയ ഒരുപാട് നിമിഷങ്ങളുടെ  വേദന ഉണ്ടായിരുന്നു . ആ അമ്മയുടെ കണ്ണീരിന്റെ പിന്നിൽ ഒരുപാട് നാളത്തെ കാത്തിരിപ്പിന്റെ വേദന ഉണ്ടായിരുന്നു  മംഗല്യഭാഗ്യം  ഇല്ല എന്ന് വിധി എഴുതിയ ജ്യോത്സ്യന്റെ  മുന്നിൽ ഒരുപാട് നാളത്തെ പ്രാർത്ഥനയുടെയും പൂജയുടേം ഫലം ആണോ എന്നോ അതോ തനിക് വിധിച്ച ഒരുത്തൻ ഇതുവരെ മുന്നിൽ വരാഞ്ഞത് കൊണ്ടാണോ എന്താണെന്ന് അറിയില്ല ഒരുപാട് താമസിച്ചാണ് ഗായത്രി വിവാഹം  കഴിച്ചത് . തന്നപ്പോൾ ദൈവം മനസറിഞ്ഞു തന്നു എല്ലാം കൊണ്ടും തനിക് ചേർന്ന ഒരു ഭർത്താവു കൂടി ജീവിതത്തിലേക് വന്നപ്പോൾ ഗായത്രി മംഗല്യഭാഗ്യം ഇല്ല ഏന്  പറഞ്ഞു വര്ഷങ്ങളോളം പൂജക്ക് വേണ്ടി പണം വാങ്ങിച്ച ആ ജ്യോത്സനെ മനസുകൊണ്ട് പോലും ശപിച്ചിരുന്നു , വീട്ടുകാർക്കൊക്കെ ഇങ്ങനെ ഉള്ള അന്ധവിശ്വാസങ്ങൾ  വളരെ കൂടുതൽ ആയിരുന്നു .

                      

                                                                                  മനസിനെ വേദനിപ്പിച്ച ഒന്നും തന്നെ അവരുടെ ജീവിതത്തിൽ ഇല്ലായിരുന്നു .വിവാഹം കഴിച്ച ഉടൻ കുട്ടികളെ  പറ്റി ഉള്ള ചിന്ത ഒന്നും 2  പേർക്കും ഇല്ലായിരുന്നു  . മിഥുന് ഗായത്രി എന്ന് പറഞ്ഞാൽ ജീവനാണ്  വേറൊന്നും കൊണ്ടല്ല ഒരു പെണ്ണ്  ആത്മാർത്ഥമായി സ്നേഹിച്ചാൽ അതിന്റെ 4 ഇരട്ടി ഒരു ആണിന് കൊടുക്കാൻ സാധിക്കും . ജീവിച്ചു തുടങ്ങിയ അവർ തത്കാലം കുട്ടികൾ വേണ്ട എന്ന് തന്നെ തീരുമാനിച്ചു കൊണ്ട് അവരുടെ  ജീവിതം ആസ്വദിച്ചു തുടങ്ങി  ഉടനെ ഒരു കുഞ്ഞൊക്കെ ആയി കഴിഞ്ഞാൽ പെട്ടെന്ന്  ഒരു ബാധ്യത ആയാലോ എന്ന് ചിന്തിച്ചു ഇരുവരും  .വളരെ ഭക്ഷണ  താല്പര്യക്കാരൻ  ആരുന്നു മിഥുൻ , മിഥുന് വേണ്ടി പല തരത്തിൽ ഉള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി surprise  കൊടുക്കുന്ന ഒരു ശീലം ഉണ്ടായിരുന്നു ഗായത്രിക്കു . പ്രതീക്ഷികാതെ  കിട്ടുന്ന ആഹാരത്തിനു പകരം കൊടുക്കാൻ മിഥുന്  സ്നേഹചുംബനങ്ങൾ മാത്രമായിരുന്നു കയ്യിൽ. മാസങ്ങൾ കടന്നു പോയി ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുപോലെ അടുത്തറിഞ്ഞ അവർ  ഒരു കുട്ടി വേണമെന്നു ആഗ്രഹിച്ചു ,അങ്ങനെ  ഒരു ദിവസം  ജോലി കഴിഞ്ഞു വീട്ടിലേക് വന്നു കയറിയ  മിഥുൻ കണ്ടത്  തറയിൽ കിടക്കുന്ന ഭാര്യെനെ ആണ് , എന്ത് ചെയ്യണം എന്ന് അറിയാതെ വിറച്ചു നിന്ന മിഥുൻ ശ്വാസം ഉണ്ടായ എന്ന് ഉറപ്പു വെര്ത്യ ശേഷം വണ്ടിയിലേക് കിടത്തി കാറു വേഗം പുറത്തേക് പാഞ്ഞു ,  കണ്ണുകളിൽ വെപ്രാളവറും ഒറ്റ്പ്പെടലിന്റെ വേദനയും എല്ലാം കൂടി ആയപ്പോൾ കാലിന്റെ ശക്തി കാറിന്റെ  സിരകളിലെ  വേഗതയെ  വർധിപ്പിച്ചു .

 

                                                                                                    ആശുപത്രയിൽ വന്ന ഉടനെ സ്ട്രെച്ചിൽ കയറ്റി കിടത്തിയെ ഗായത്രിയുടെ പുറകെ  കണ്ണുകൾ തുടച്ചു  കൊണ്ട്  മിഥുൻ ഓടി . .ഓരോ തവണയും മനസ്സിൽ കേട്ടത് അവളുടെ ശബ്ദമോ കരച്ചിലിന്റെ ഭീദിയോ അല്ലായിരുന്നു . അന്ന് ജ്യോതിഷ്യൻ  പറഞ്ഞ ആ വാക്കുകൾ ആണ്  മിഥുന്റെ മനസ്സിൽ കേട്ട്   കൊണ്ടിരുന്നത് ഗായത്രിക്കു മംഗല്യഭാഗ്യം ഇല്ല . .ഇതിലൊക്കെ പൊതുവെ വിശ്വാസം ഇല്ല എങ്കിൽ പോലും പലരും  ഉള്ളു കൊണ്ട് ഒന്ന് ഭയക്കുന്ന ചില നിമിഷം എങ്കിലും ഉണ്ടാവും . മിഥുന്റെ ചിന്തകളിൽ മൊത്തം  നേർച്ചകളും വഴിപാടുകമായി നിറഞ്ഞു  വേദനകൾക്ക്  സ്ഥാനമായില്ലാത്ത ഒരിടം ആയിരുന്നു അവരുടെ ജീവിതം  ഗായത്രി ഇല്ലാതെ മിഥുനോ മിഥുൻ ഇല്ലാതെ ഗായത്രിക്കോ ജീവിക്കാൻ പറ്റില്ല എന്ന് പലരും പറയാതെ പറഞ്ഞ  നിമിഷങ്ങൾ  വരെ ഉണ്ട് . .ഗായത്രിയുട  ഈ തകർച്ചയെ മിഥുൻ സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു . Casulaty  ഇൽ  നിന്നും പുറത്തേക് വന്ന ഡോക്ടർ നിറകണ്ണുകളോട് നിൽക്കുന്ന മിഥുന്റെ കയ്യിൽ പിടിച്ചു , തണുത്തു മരവിച്ചിരുന്ന ആ കയ്യിലേക് ഒരു shakehand കൊടുത്തുകൊണ്ട്  ഡോക്ടർ പറഞ്ഞു congrats. .

                                                                            ഇരുട്ട് കയറിയ കണ്ണുകളിൽ പ്രകാശം എന്ന പോലെ എന്തൊക്കെയോ പുതിയ പ്രതീക്ഷകളിലേക്കു ജീവിതം കയറി തുടങ്ങി എന്ന് മനസിലാക്കിയ  മിഥുൻ ഗ്ലാസിന്റെ ഉള്ളിലൂടെ അകത്തേക്കു നോക്കി   .ബെഡിലേക് നോക്കിയാ മിഥുനെ നോക്കി ചിരിച്ചു കൊണ്ട്  ഗായത്രി  അടുത്തേക് വരാൻ കണ്ണ് കാണിച്ചു .. വന്ന ഉടനെ ഗായത്രിയുടെ ചെവിക്കു പിടിച്ചു കൊണ്ട്  മിഥുൻ  ചോദിച്ചു നിനക്കു എന്നെ ഒന്ന് വിളിച്ചൂടാരുന്നോ പെണ്ണെ . .മുഖത് നോക്കാതെ  പരിഭവം ഉള്ളിൽ ഒതുക്കി ഗായത്രി പറഞ്ഞു അതെങ്ങനാ ആ മൊബൈൽ ഒന്നു ON  ആക്കി വെക്കു എപ്പോ നോക്കിയാലും നിങ്ങടെ ഒരു മീറ്റിംഗ് , മീറ്റിംഗ് എന്ന് കേട്ടാൽ അപ്പൊ മൊബൈൽ ഓഫ് ചെയ്യും . ഒരു അത്യാവിഷത്തിനു വിളിച്ചാൽ കിട്ടുന്ന നമ്പറുകൾ ഒന്നും തന്നെ ഇല്ല.. ഇങ്ങനെ പരിഭവങ്ങൾ പറഞ്ഞു കോട്നിരുന്ന ഗായത്രിയുടെ കവിളിലേക്കു  മിഥുൻ കണ്ണടച്ച് ഒരുമ്മ  കൊടുത്തു .പ്രതീഷിക്കാതെ കിട്ടിയ സമ്മാനം പോലെ ഗായത്രി ഞെട്ടി നിന്ന്  എല്ലാ പരിഭവങ്ങളും പൊടുന്നനെ ഇല്ലാണ്ടായി . ഗായത്രി മിഥുന്റെ  കണ്ണുകളിലേക്കു നോക്കി . .നിനക്കു എന്താണ്  പെണ്ണെ വേണ്ടത്. എനിക്കൊന്നും വേണ്ട  മിഥുന്റെ കൂടെ ഇങ്ങനെ ഇരുന്നാൽ മതി ഗായത്രി  വളരെ സന്തോഷത്തോടെ പറഞ്ഞു .മറ്റു പ്രശ്നങ്ങൾ  ഒന്നും തന്നെ ഇല്ലാതിരുന്ന ഗായത്രിയെ വൈകിട്ടു ഹോസ്പിറ്റലിൽ നിന്നും discharge ചെയ്തു പോകുന്ന വഴി അവൾക്കു ആവശ്യമുള്ള എല്ലാം ഭക്ഷണവും കരുതിയിരുന്നു ,  ഇതുവരെ തനിക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി തന്നിരുന്ന ഒരുവളെ കുറച്ചു നാളത്തേക് നോക്കേണ്ടിയ ചുമതല തന്നിലേക്കു വന്നു എന്ന ആ തിരിച്ചറിവ് മിഥുനുണ്ടായി , മാസങ്ങൾ കടന്നു പോയി ,  ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയ ഗായത്രിക്കു പെട്ടെന്ന് വേദന തുടങ്ങി,  നഴ്സുമാർ അവളെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി  ഡോക്ടർസ്  എല്ലാരും വളരെ വേഗതയിൽ  ഓപ്പറേഷൻ തിയേറ്റർ ലക്ഷ്യമാക്കി നടന്നു  .ഉടനെ തിരിച്ചു വരും എന്ന്  പറഞ്ഞു രാവിലെ ഒരു urgent മീറ്റിംഗ് നു പോയ മിഥുൻ  ഇതുവരെയും വന്നിട്ടില്ല മറ്റാരും കൂടെയില്ല  വിളിച്ചിട്ടാണേൽ മിഥുന്റെ ഫോൺ switch  ഓഫ് ആണ് . ഡോക്ടർസ്  പറഞ്ഞ പ്രകാരം അടുത്ത ആഴ്ച ആണ് ഗായത്രിയുടെ date ,  പക്ഷെ പെട്ടെന്ന് വേദന കൂടി ഇതൊന്നും അറിയാതെ മിഥുൻ രാവിലെ പോയത് .ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയ ഗായത്രി കണ്ണുകൾ മുറുക്കി അടച്ചു കരഞ്ഞു കരഞ്ഞു .

                                                        തോളിൽ തട്ടി കൊണ്ട് ഡോക്ടർ പറഞ്ഞു പേടിക്കാൻ ഒന്നുമില്ല  2  ദിവസത്തെ observationu ശേഷം  പോകാം കണ്ണ് തുറന്നു നോക്കുമ്പോൾ  ചാറ്റും കൂടിയിരിക്കുന്ന ആളുകൾ തന്നെ നോക്കി ഇരിക്കുന്നു . .വിവാഹത്തിന്റെ ആദ്യ നാളുകളിലെ ഓർമകളിലെ പോയ ഗായത്രി പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് ,  അകത്തു തന്റെ മകൾ  ജീവനുമായി മല്ലടിക്കുന്നു അപ്പോഴാണ്  ഗായത്രി തിരിച്ചറിഞ്ഞത്  ഇപ്പോഴത്തെ അവസ്ഥ  അവൾ ചുറ്റും നോക്കിയപ്പോ തന്റെ കുഞ്ഞിന്റെ സ്കൂളിലെ അദ്യാപികമാരും സഹപാഠികളും നാട്ടുകാരും എല്ലാരും തന്നെ തന്നെ നോക്കുന്നു  ഗായത്രി  ഡോക്ടറുടെ കൈകൾ പിടിച്ചു കൊണ്ട് ചോദിച്ചു ഡോക്ടർ എന്റെ കുഞ്ഞിനിപ്പോ എങ്ങനെ ഉണ്ട്  അവള് കണ്ണ് തുറന്നോ . .പേടിക്കാനൊന്നുമില്ല  മൂക്കിടിച്ചു വീണതിന്റെ ആണ് blood  വന്നത് , ,Detaild റിപ്പോർട്ട് വന്നായിരുന്നു ഞാൻ എല്ലാം ചെക്ക്  ചെയ്തു വീണതിന്റെ shock ആവാം ബോധം വന്നിട്ടില്ല പേടിക്കാൻ ഒന്നുമില്ല .മോൾ  observationil  തന്നെ ആണ്  ഒരുപക്ഷെ  2 ദിവസം കഴിഞ്ഞു പോവാൻ സാധിച്ചേക്കും  , എന്ന് ഡോക്ടർ പറഞ്ഞു കേട്ടപ്പഴേ ഗായത്രിക്കു നല്ല ജീവൻ വീണു . .കണ്ണുകൾ  തുടച്ചു കൊണ്ട്  അവൾ ICU  ന്റെ ഡോറിന്റെ  view പോയിന്റ്  ഇൽ  കൂടി അകത്തേക്കു നോക്കി, ഇതുവരെയായിട്ടും മിഥുൻ വന്നിട്ടില്ല  ചുറ്റും നിൽക്കുന്ന ആൾകൂട്ടത്തിൽ നോക്കി , ഇല്ല അവിടെയെങ്ങും മിഥുൻ ഇല്ല  അന്വേശിച്ചപ്പോൾ അറിയിക്കാൻ ആള് പോയിട്ടുണ്ട് എന്നാണ് അറിഞ്ഞത് , മിഥുൻ അറിഞ്ഞാൽ എങ്ങനെ  react  ചെയ്യൂവെന്  അറിയാൻ പാടില്ല  കുഞ്ഞെന്നു പറഞ്ഞാൽ  ജീവനായിരുന്നു . കുഞ്ഞിന് കുഴപ്പം ഒന്നുമില്ല എന്ന് മനസിലാക്കിയ ജനക്കൂട്ടം പതുകെ പിരിഞ്ഞു പോവാൻ തുടങ്ങി 

  

സമാധാനത്തോടെ കുഞ്ഞിനെ നോക്കി നിന്ന ഗായത്രി  താഴെ നിന്നും എഴുനേറ്റു ജനാലയുടെ side ലേക്ക് നീങ്ങി  നിന്നും  അപ്പോൾ തന്റെ പിന്നിൽ കൂടി ഒരുപറ്റം ഡോക്ടർസും  നഴ്സുമാരും  ഓടുന്നത്  മനസിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ എല്ലാവരും പുറത്തേക് ഇറങ്ങി ഓടുന്നു എന്നാൽ തന്റെ കുഞ്ഞിന് ഒന്നും തന്നെ പറ്റിയിട്ടില്ല  എന്ന വിശ്വാസത്തോടെ ഉള്ളിലേക്കു നോക്കിയാ ഗയത്രി  കുഞ്ഞിന് ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനസിലാക്കുന്നു , വീണ്ടും ജനാലയുടെ അടുത്തേക് മാറി നിന്ന ഗായത്രി 8 ആമത്തെ നിലയിലെ നിന്നും താഴേക്കു നോക്കിയപ്പോ ആംബുലൻസിൽ നിന്നും ആരെയോ ഇറക്കി കൊണ്ട് പോവുന്നതാണ് കണ്ടതാണ് കൂടെ ആരുമില്ലാതെ ആരൊക്കെയോ കൊണ്ടുവന്ന ഒരു ശരീരം എന്ത് പറ്റിയതാവും എന്ന്   ചിന്തിച്ചു നിന്ന ഗായത്രിയുടെ മൊബൈലിൽ പെട്ടെന്നൊരു കാൾ ,  attend  ചെയ്ത ഹലോ പറഞ്ഞ നിമിഷം തന്റെ  ഭർത്താവിനെ വിളിക്കാൻ പോയ ആൾ അതാ തന്റെ മുന്നിൽ നിസ്സഹായനായി നിൽക്കുന്ന അവസ്ഥ ,  അയാളുടെ കണ്ണുകളിലേക്കു  സൂക്ഷിച്ചു നോക്കിയാ ഗായത്രി ഓടി ജനാലയുടെ അടുത്തെത്തി അവിടെ നിന്നും താഴേക്കു നോക്കിയെങ്കിലും ഒന്നും കണ്ടില്ല ,  അലറി കരഞ്ഞ അവൾ എല്ലാം മറന്നു ഓടി ചെന്നത്  തന്റെ ഭർത്താവിന്റെ വിറങ്ങലിച്ച ശരീരത്തിന്റെ അടുത്തായിരുന്നു  , കണ്ണിലേക്കു ഇരുട്ട് കയറി വീഴുമ്പോ ആരോ പിറകിൽ നിന്ന് പറയുന്നത്  അവൾ കേട്ടു മംഗല്യ ഭാഗ്യം  ഇല്ലെന്നു പണ്ടേ ജ്യോത്സ്യൻ വിധി എഴുതിയ പെണ്ണാണെന്ന് . .

Subscribe to SS Mal