Amy Elizabeth John
Innovation Incubator Advisory Pvt Ltd
വിക്ടർ നിനക്കായ്
കാലങ്ങൾ മുന്നോട്ടു സഞ്ചരിക്കെ
കേൾക്കയായ് നിൻ നാമം ഉച്ചത്തിൽ
പരിചിതമാം നിൻ മുഖമെങ്കിലും
അറിഞ്ഞിരുന്നില്ല നീയാരെന്നു മുൻപെന്നോ
വിക്ടർ ആരു നീ ? -ഞാനാരാഞ്ഞു
പെട്ടെന്നു പേയ്തൊരാമഴയിൽ
മിന്നൽക്കൊടി വിണ്ണിൽ പതിക്കും പോലെ
വന്നിറങ്ങുന്നൊരാ ചെങ്ങാതിയെന്നോടോതി:
"മഴയെ നിത്യകാമുകിയാക്കിടും വേഴാമ്പൽ ഞാൻ
അകലെ അവൾ തൻ കാലൊച്ച
കേൾക്കുവാൻ കാതോർത്തീടവേ
ചിത്രമെടുക്കുവാൻ നോക്കിടവേ
ക്ഷണമാത്രയിൽ
ജലപാളികളാർത്തു , നടനമാടി
എൻ നേരെ കുതിപ്പൂ
താഴ്ന്നുപോയ്യ് ഞാനതിലലിഞ്ഞുപോയ്
ദിശയറിയാതെ ദൂരേയ്ക്ക്
യാത്രയായ് ഞാൻ."
കണ്ണീർ നിറഞ്ഞൊരാ
മിഴികളെൻ നേർക്കു പായ്യുന്നേൻ
പ്രിയതോഴാ !പോയ്വരിക -യെന്നു
ചൊല്ലുവാനാവുകയില്ലെനിക്ക്.
സന്ധ്യമയങ്ങും നേരം,
അച്ഛനെയും കാത്ത് പുഞ്ചിരി തൂകി
പടിമേൽ നിൽക്കും,കിടാങ്ങൾ,
ഒരു ശിലാബിംബമായ്, മിണ്ടാതെ
കരയാതനങ്ങാതിരിക്കെ,
വിറപൂണ്ട കൈകളാൽ
പ്രിയസഖി ഏറ്റുവാങ്ങി
നിൻ ചേതനയറ്റ ശരീരം.
കാലചക്രം നീങ്ങീടവേ ,
വന്നുപോയ് മഴമാസങ്ങൾ
ഒന്നു ചോദിച്ചു കൊള്ളട്ടെ വിക്ടർ
കിലുകിലെപൊട്ടിചിരിച്ചുകൊണ്ടോ,
കരഞ്ഞുകൊണ്ടോ, നീ
മന്നിടത്തിലേയ്ക്ക് പെയ്യ്തിറങ്ങുന്നേൻ ?
നീയറിയുന്നുവോ വിക്ടർ ,
നീയറിയാതെ, നിനക്കായ്
കേഴുന്നു,
നൂറുനൂറു ഹൃദയങ്ങൾ....