Skip to main content
Srishti-2022   >>  Short Story - Malayalam   >>  അപ്പുവിന്റെ അച്ഛൻ

Jithin PM

Digital Marketer

അപ്പുവിന്റെ അച്ഛൻ

അപ്പുവിന്റെ അച്ഛൻ

അപ്പുവിന് ഇഷ്ട്ടം അച്ഛനെയാണ്. അച്ഛന്റെ ചലനങ്ങൾ സൂഷ്മതയോടെ ശ്രെദ്ധിച്ചു  പകർത്താൻ അവൻ ശ്രെമിച്ചിരുന്നു . അച്ഛന്റെ സംസാരശൈലിയും പെരുമാറ്റവും എല്ലാം അനുകരിച്ചു വലുതാവുബോൾ അച്ഛനെപ്പോലെ ആവണം എന്ന്  അപ്പു എന്ന നാലാം ക്ലാസ്സുകാരൻ പറയുമായിരുന്നു. കൂട്ടുകാർക്കിടയിലൊക്കെ അപ്പുവിന് അച്ഛനെക്കുറിച്ചു പറയാനേ സമയമുള്ളൂ. അച്ഛനൊപ്പം വേല കാണാൻ പോയതും അച്ഛൻ തോളിലേറ്റി ആനയെ കാണിച്ചുതന്നതും നാരങ്ങവെള്ളം വാങ്ങിത്തന്നതും ഓക്കേ കൂട്ടുകാരോടു പറഞ്ഞില്ലേൽ അവനു ഉറക്കം വരില്ലായിരുന്നു.


ദിവസവും അച്ഛൻ അപ്പുവിന് പലഹാരം കൊണ്ടുവരും. ബോണ്ട , പരിപ്പുവട, പപ്പടവട അങ്ങനെ ദിവസവും എന്തേലും കാണും അപ്പുവിന് കൊടുക്കാനായി അച്ഛന്റെ കൈയിൽ. അമ്മ ഇതുകണ്ട് അച്ഛനോട് പറയും ഇ ചെക്കനെ ഇങ്ങനെ കള്ളപലഹാരം കൊടുത്തു പഠിപ്പിക്കരുതെന്ന്.  അച്ഛനപ്പോൾ പറയും എന്റെ അപ്പുവിന് ഞാൻ അല്ലാണ്ട് വേറെ ആര് വാങ്ങി കൊടുക്കാനാ എന്ന്.

അച്ഛനു എല്ലാദിവസവും ജോലി ഉണ്ടാവാറില്ല കാരണം ജോലി ചെയുന്ന ഫാക്ടറിയിൽ സമരവും പിരിച്ചുവിടലൊക്കെ പതിവായികൊണ്ടിരിക്കാണ്. ഈ ഒരു ജോലിയാണ് അപ്പുവും അച്ഛനും അമ്മയും അടങ്ങുന്ന ചെറിയ കുടുബത്തിന്റെ നെടുംതൂൺ . ഇടക്കൊക്കെ ഉമ്മറപ്പടിയിൽ ഇരുന്നു അച്ഛൻ എങ്ങോട്ടോ നോക്കി എന്തൊക്കെയോ ആലോചിച്ചിരിക്കും. അച്ഛന്റെ ശ്രെദ്ധമാറ്റാനായി എന്തെകിലുമൊക്കെ  ചോയ്ച്ചോണ്ടേ ഇരിക്കും അപ്പു . എല്ലാ ചോദ്യങ്ങൾക്കും  മൂളിയാണ് അച്ഛൻ മറുപടി കൊടുത്തിരുന്നതെങ്കിലും അവൻ ചോദ്യങ്ങൾ തുടർന്നുകൊണ്ടുതന്നെ ഇരിക്കും കാരണം അവനറിയാം അച്ഛന്റെ മനസ്സിൽ എന്താണെന്ന് . അച്ഛന്റെ  മുഖം മാറിയാൽ  അപ്പുവിനറിയാം.

അങ്ങനെ ഇരിക്കുബോളാണ് ഒരുദിവസം അച്ഛന്റെ പഴയ ഒരു കളികൂട്ടുകാരൻ വീട്ടിൽ വരുന്നത്. കുറെ നാളായി അവർതമ്മിൽ  കണ്ടിട്ടും മിണ്ടിയിട്ടും ഒക്കെ. അന്നു പതിവില്ലാതെ വീട്ടിൽ മീന്കൂടാനും പപ്പടവും എല്ലാം  ഉണ്ടാക്കി. പപ്പടം അടുത്തവീട്ടിലെ ദേവുചേച്ചിടെ വീട്ടിൽ നിന്നും വാങ്ങിയതാണെന് അപ്പുവിനറിയാം. അവിടെ എന്നും പപ്പടം കാച്ചുന്ന മണം അവനു കിട്ടാറുണ്ട്. ഊണു കഴിഞ്ഞു അച്ഛൻ കൂട്ടുകാരനുമൊത്തു നാടുകാണാൻ ഇറങ്ങി. നേരം ഇരുട്ടിയിട്ടും അച്ഛനെ കാണാതെ അവൻ വിഷമിച്ചു. ഓർമ്മവച്ച നാൾമുതൽ  അച്ഛൻ ഇത്രയും നേരമിരുട്ടി വീട്ടിൽ വന്നിട്ടില്ല, അവൻ ഓർത്തു. ഒരുപാട്  വൈകിയാണ് അച്ഛൻ വന്നത്. ഉറക്കമൊഴിച്ചു അപ്പു ഉമ്മറപ്പടിയിൽ തന്നെ കാത്തുനിന്നു. ദൂരെനിന്നും അച്ഛൻവരുന്നുണ്ടെന്ന് അവനു മനസിലായി. കൂട്ടുകാരൻ നാട്ടിലേക്കുതന്നെ തിരിച്ചുപോയിരിക്കുന്നു. അപ്പു പതിവുപോലെ അച്ഛനിൽ നിന്നും പലഹാരപ്പൊതി പ്രേതീക്ഷിച്ചിരുന്നു പക്ഷെ അന്നു അച്ഛൻ  ഒന്നും കൊണ്ടുവന്നിട്ടില്ല എന്ന്  അവനു മനസിലായി. വിഷമം പുറത്തുകാട്ടാതെ അച്ഛനടുത്തേക്കു അവൻ ഓടിച്ചെന്നു. എന്നും ഊടിവരുബോൾ സ്വീകരിച്ചിരുന്ന കൈകൾ ആദ്യമായി അവനെ തടഞ്ഞു. എന്തൊക്കെയോ  കുഴപ്പങ്ങൾ അച്ഛനുണ്ടെന്നു അവനു ബോധ്യമായി. മനം മടുപ്പിക്കുന്ന മണവും ചെളിപുരണ്ട വസ്ത്രവും അവൻ ശ്രെദ്ധിച്ചു. അച്ഛൻ മദ്യപിച്ചാണ് വന്നിരിക്കുന്നതെന്ന്‌  അവനു മനസിലായി. ആദ്യമായി സ്വബോധം നഷ്ടപെട്ട നിലയിൽ അച്ഛനെ കാണേണ്ടി  വന്ന അവന്റെ കണ്ണിൽ കണ്ണുനീര് പൊടിഞ്ഞു. അവന്റെ കാഴ്ചയയെ അത് മറച്ചിരിക്കുന്നു. അവൻ ഒന്നും ചോദിക്കാതെ വീടിനകത്തേക്ക്‌ ഓടി പോയി.

അപ്പുവിന് ഇപ്പോൾ അച്ഛനെ കുറിച്ച് ഓർക്കാനാണിഷ്ടം കാരണം അവൻ കണ്ടിട്ടുള്ള ഇഷ്ടപെട്ടിട്ടുള്ള അച്ഛൻ ഇന്നില്ല. മദ്യത്തിന്റെ ലഹരി ഇഷ്ടപെടുന്ന കുടുബത്തേക്കാൾ വില ചില്ലുകുപ്പികളിൽ നിറച്ച കഷായത്തിന്റ നിറമുള്ള കയ്പ്പുള്ള ആ ലായനിക്കാന് അച്ഛൻ കൊടുക്കുന്നതിന് അവനു അറിയാം. ഒരു ദിവസം എവിടെ നിന്നോ വന്ന  ഒരു കൂട്ടുകാരൻ കൊടുത്ത സമ്മാനം അതിന്റെ ലഹരി അച്ഛനെ അവനിൽ നിന്നും അമ്മയിൽ നിന്നും അകറ്റിയിരിക്കുന്നു. അമ്മ ഇപ്പോൾ അച്ഛനോട് വഴക്കിടാറില്ല. കുടുബം നോക്കുന്ന തിരക്കിൽ അതിനതിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലഹരി നുണയാനുള്ള സമയമായാൽ അച്ഛൻ അമ്മ ജോലി ചെയ്തു സ്വരുക്കൂട്ടി വച്ചിരിക്കുന്ന പൈസ മോഷ്ടിച്ച് അത് കണ്ടെത്തുന്നു.

അപ്പുവിന് ഈ മാറ്റം താങ്ങവുന്നതിൽ ഏറെ ആയിരുന്നു. അവൻ അച്ഛനെ ഒരുപ്പാട് നഷ്ട്ടപെടുന്നു. അച്ഛൻ കൊണ്ടുവന്നിരുന്ന സ്നേഹം നിറച്ച മധുരപലഹാര പൊതികൾ നഷ്ടപ്പെടുന്നു. ഈ മാറ്റം അതു വിധിയോ നിർഭാഗ്യമോ കാലകേടോ ആയി അവനു തോന്നിയില്ല പകരം ലഹരിയുടെ പ്രലോഭനങ്ങളെ  പ്രീതിരോധിക്കാൻ ശക്തിയില്ലാത്ത ഒരു മനുഷ്യന്റെ  നിസ്സഹായാവസ്ഥ എന്നവൻ മനസിലാക്കി. മനുഷ്യൻ കുപ്പിയിൽ നിറച്ച ഈ ദ്രവ്യത്തിന് കുടുംബങ്ങൾ തകർക്കാനേ കഴിയു എന്നവൻ മനസിലാക്കി. സ്നേഹം പങ്കുവെക്കേണ്ട മനുഷ്യർ പൈസക്കുവേണ്ടി കുടുബങ്ങൾ തകർക്കുന്ന ലോകത്തിൽ ജനിച്ചതിനു ലജ്ജിച്ചു തലതാഴ്ത്തി. അന്നവൻ മനസ്സിൽ കുറിച്ചു ഒരിക്കലും മറക്കാത്ത  ആ വരികൾ

ജനിക്കുക ഒരിക്കൽ മരിക്കുക ഒരിക്കൽ
ഒരിക്കലും ജീവിച്ചു മരിച്ചീടില്ല ഞാൻ !