Skip to main content
Srishti-2022   >>  Short Story - Malayalam   >>  വേർപിരിയും മുൻപേ..!

GOPIKA S MADHU

AUTRAM INFORTECH

വേർപിരിയും മുൻപേ..!

വേർപിരിയും മുൻപേ...!

20/05/2019

"തിരികെ പോകുകയാണ്...3 വർഷം,3 പതിറ്റാണ്ടിന്റെ ഓർമകൾ സമ്മാനിച്ചിരുന്നു എനിക്ക്.. കാരണക്കാരായ വ്യക്തികളും സന്ദർഭങ്ങളും ഇനിയെന്റെ ഓർമകളിൽ ഉണ്ടാകരുത്..ഉപേക്ഷിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല..! ഒരു യാത്രപറച്ചിലിന് വഴിയൊരുക്കാതെ ഒളിച്ചോടുകയാണ് ഞാൻ..."

തേങ്ങലോടെ അവസാനവാക്കും പൂർത്തിയാക്കി അവൾ പുസ്തകം ബാഗിലേക്ക് വച്ചു...പായ്ക് ചെയ്തു വച്ചിരുന്ന ലഗ്ഗേജുമായി ഗംഗ ഫ്ലാറ്റിനു പുറത്തെത്തി...തികച്ചും അസ്വസ്ഥയായിരുന്നു അവൾ...ഒറ്റപ്പെട്ടുവെന്ന തോന്നൽ അവളെ അലട്ടികൊണ്ടേയിരുന്നു..അയല്പക്കകാരോട് പോലും യാത്ര പറയാതെ അവൾ താഴെ വെയിറ്റ് ചെയ്തിരുന്ന യൂബറിൽ കയറി...റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി കാർ മുന്നോട്ട് ചലിച്ചു...കാറിന്റെ വേഗത ഗംഗയെ പഴക്കം ചെന്ന ചില ഓർമകളിൽ കൊണ്ടെത്തിച്ചു..

3 വർഷങ്ങൾക്ക് മുൻപാണ് ഗംഗ ബാംഗ്ലൂരിലേക്ക് ചേക്കേറിയത്.. ഗവണ്മെന്റ കോളേജിൽ എന്ജിനീറിങ് പഠനം പൂർത്തിയാക്കിയതിന് പുറമെ ക്യാംപസ് പ്ലേസ്മെന്റിൽ കിട്ടിയ ജോലിയാണ് ടെക് മഹിന്ദ്രയിൽ..കോളേജിലെ മെക്ക് റാണിയായിരുന്നു ഗംഗ..അവളുടെ സുഹൃദ് വലയത്തിനു പരിമിതികൾ ഇല്ലായിരുന്നു.എന്നിരുന്നാലും പ്രണയത്തിലേക്ക് വഴുതി വീഴാൻ തക്ക ബന്ധങ്ങൾ ഒന്നും അവൾക്ക്
ഉണ്ടായിട്ടില്ല..
കഥ ആരംഭിക്കുന്നത് ഗംഗയുടെ കോളേജിലെ ഫെയർവെൽ ദിനത്തിൽ നിന്നാണ്.4 വർഷക്കാലത്തെ ഓർമകളും അനുഭവങ്ങളും ഉൾപ്പെടുത്തി ഒരു തകർപ്പൻ പ്രസംഗം കാഴ്ച വച്ചതിനു ശേഷം ബാക്ക്സ്റ്റേജിൽ നിൽക്കുകയായിരുന്നു ഗംഗ..സ്റ്റേജിൽ അടുത്ത ഇനത്തിന്റെ അനൗൻസ്മെന്റ് മുഴങ്ങി..
'Introduce your favrourite Senior.'
ഉടൻ തന്നെ തേർഡ് ഇയർ മെക്കിന്റെ റെപ്പ് സഖാവ് അഭിമന്യു രാഘവ് സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു..കാണികളെ നിറഞ്ഞ പുഞ്ചിരിയോടെ നോക്കി അവൻ ആരംഭിച്ചു.

"നമസ്തേ സുഹൃത്തുക്കളെ..ഞാൻ അഭിമന്യു രാഘവ്..തേർഡ് ഇയർ മെക്കാനിക്കൽ വിദ്യാർത്ഥി ആണ്..കാണികളായിട്ടുള്ളവരിൽ കുറച്ചു പേർക്കെങ്കിലും എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. നമ്മുടെ തലമൂത്ത ചങ്ങാതിമാർക്ക് അതായത്, നമ്മുടെ സ്വന്തം സീനിയർസിന് വിട പറയുന്ന ചടങ്ങാണ് ഇവിടെ അതിവിപുലമായി നടന്നുകൊണ്ടിരിക്കുന്നത്... Introduce ur fav senior എന്ന ഈ റൗണ്ടിൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും സുപരിചിതമായ ഒരു കഥാപാത്രത്തെ ആണ്..നമ്മുടെ സ്വന്തം മെക്ക് റാണി...സോറി..നമ്മുടെ സ്വന്തം ഗംഗ ചേച്ചി..!"

അഭിമന്യുവിന്റെ പ്രസംഗം കേട്ട് ഗംഗ ഒരു നിമിഷം സ്തംഭിച്ചു നിന്നു..തന്നോട് ഇന്നേവരെ‌ക്കും സംസാരിച്ചിട്ടില്ലാത്ത,തന്റെ പേര് പോലും ഉച്ചരിച്ചു കേൾക്കാത്ത ഒരു വ്യക്തി..പരിചിതമായ മുഖം ആണ്..എന്നിരുന്നാലും വ്യക്‌തിപരമായി തീർത്തും അപരിചിതനാണ്..ഗംഗ അല്പം മുന്നോട്ട് നിന്ന് ബാക്കി ഭാഗം ശ്രദ്ധിക്കാൻ തുടങ്ങി..അവൻ തുടർന്നു..

"ഒരുപക്ഷേ എന്നെ ഏറ്റവുമധികം സ്വാധീനിച്ച ഈ കോളേജിലെ വ്യക്തിത്വം ഗംഗ ചേച്ചി ആണ്...സജീവമായി പ്രവർത്തിച്ചിട്ടുള്ള ഏതൊരു പരിപാടിക്കും വിജയം മാത്രമായിരുന്നു മുന്നിൽ..ഈ ഒരു ചുറുചുറുക്ക് പകർന്നു നല്കിയിട്ടാണ് ഈ കോളേജിൽ നിന്നും ചേച്ചി പടിയറങ്ങുന്നത്...ഇനിയും തുടർപ്രവർത്തനങ്ങൾക്ക് പൂർവവിദ്യാർഥി എന്ന രീതിയിലുള്ള സമ്പൂർണ സഹകരണം പ്രതീക്ഷിക്കുന്നു..ലാൽ സലാം..!"

കാണികളിൽ കയ്യടിശബ്ദം ഉയർന്നു..ഒച്ച പുറത്തേക്ക് വരാതെ ഗംഗ വിയർക്കുന്നുണ്ടായിരുന്നു..വേദി വിട്ടുപോയ മറ്റു 9 പേരിൽ 4 പേരും അവളെപ്പറ്റി സംസാരിച്ചുവെങ്കിലും മനസ്സിൽ ഉടക്കിയത് അഭിമന്യുവിന്റെ പ്രസംഗം ആയിരുന്നു...താൻ അറിയാതെ തന്നെ ഇത്രത്തോളം മനസിലാക്കിയ സുഹൃത്തിനെ ഒന്നു
പരിചയപ്പെടാം എന്ന ഉദ്ദേശത്തോടെ ഗംഗ ഹാളിൽ നിന്ന് പുറത്തിറങ്ങി...ഗ്രൗണ്ടിലും കോറിഡോറിലും ഒക്കെ തിരഞ്ഞുവെങ്കിലും നിരാശ ആയിരുന്നു ഫലം...തിരികെ ഹാളിലേക്ക് കയറുന്നതിനു മുൻപ് ഗംഗ അവളുടെ സുഹൃത്തുക്കളോട് അഭിമന്യുവിനെ കുറിച്‌ അന്വേഷിച്ചു.

"ടാ..രാഹുലെ...ഒന്നു വന്നേ..
"ഓ...എന്താണ് ഗംഗ മാഡം...ആളാകെ പോപുലർ ആയല്ലോ..
"ഓഹ്..!അല്ല, ഞാനൊന്നു ചോദിച്ചോട്ടെ...ഈ അഭിമന്യുവിന് എന്നെ എങ്ങനെ അറിയാം...? എനിക്ക് അവനെ തീരെയും പരിചയം ഇല്ലല്ലോ..
"ഏത്...ആ തേർഡ് ഇയർ റെപ്പ് ഓ?
"അതെന്നെ..
"നീ ഇലക്ഷന് ഒക്കെ നിന്നിട്ടില്ലേ... പിന്നെ ഓൾ റൗണ്ടർ ആയിരുന്നല്ലോ...ആരാധന മൂത്ത് പ്രാന്ത് ആയതാകും.."
"ആഹാ...എനിക്ക് അവനെ ഒന്നു കണ്ടേ പറ്റൂ.. തിരഞ്ഞു..കിട്ടിയില്ല...ഒരു വട്ടം കൂടി ശ്രമിച്ചു നോക്കട്ടെ..
"അവൻ എവിടേലും കാണും..നീ നോക്ക്.."

യാത്രപറച്ചിലിന്റെ തിരക്കിനിടയിൽ അഭിമന്യുവിന് വേണ്ടിയുള്ള തിരച്ചിൽ ഭാഗികമായി നിർത്തിവച്ചു.
താഴേക്കിറങ്ങി കോളേജ് ബസിനായി കാത്തു നിൽക്കുമ്പോഴാണ് പാർക്കിങ്ങ് ഏരിയയിൽ അവനെ കണ്ടത്...സംസാരിക്കാനായി മുൻപോട്ട് നടക്കാൻ തുടങ്ങിയപ്പോഴേക്കും അവൻ അടുത്തെത്തി.

"ഹേയ്...
ചേച്ചിക്ക് എന്നെ മനസിലായോ..? ഞാൻ അഭിമന്യു..!ഒത്തിരി നാളായി സംസാരിക്കണമെന്ന് വിചാരിക്കുന്നു.. പക്ഷെ സാധിച്ചിട്ടില്ല..

"ഹായ്...ഞാൻ തന്നെ അന്വേഷിക്കുന്നുണ്ടായിരുന്നു....തനിക്ക് എന്നെ ഇത്രത്തോളം ബഹുമാനം ആണെന്ന് ഞാൻ അറിഞ്ഞില്ല...

"Actually.. ബഹുമാനം അല്ല..ആരാധന ആണ്...ഇന്നെന്തായാലും സംസാരിക്കാനും പരിചയപ്പെടാനുമൊക്കെ സാധിച്ചല്ലോ...ഹാപ്പി ആണ് ഞാൻ.."

"ഓഹ്...ആദ്യമായാണ് ഇങ്ങനൊക്കെ കേൾക്കുന്നത്...anyway.. കണ്ടതിൽ സന്തോഷം...! പോകുന്നില്ലേ താൻ.? അതോ..എന്തേലും കലാപരിപാടികൾ ബാക്കി ഉണ്ടോ..?"

"ഏയ്...ഒന്നുമില്ല... എന്റെ കാമറ ക്ലാസ്സിൽ വച്ച് മറന്നു ഞാൻ...ഫ്രണ്ട് എടുക്കാൻ പോയെക്കുവാ...അവൻ വന്നിട്ട് പോകും..."

"താൻ ഫോട്ടോഗ്രാഫർ ആണോ..?

"എന്തൊരു ചോദ്യം ആണ് ഇത്...ഇവിടുത്തെ എല്ലാ പ്രോഗ്രാമിംസിന്റെയും ഫോട്ടോഗ്രാഫർ ചുമതല എനിക്കാണ്...എന്നിട്ടും എന്നെ ശ്രദ്ധിച്ചിട്ടില്ല..?

"ഇല്ലെടോ...പേര് പരിചിതമാണ്...പക്ഷെ താൻ...
അതിശയം തോന്നുന്നു...

"അതിശയം അവിടെ നിൽക്കട്ടെ...ചേച്ചി കോളേജ് ബസിൽ അല്ലെ...? ദേ നോക്കിക്കേ...ബസ് പോയി കേട്ടോ..

"അയ്യോ...ഇയാളോട് സംസാരിച്ചു സമയം പോയതറിഞ്ഞില്ല...ഇനിയിപ്പോ എന്താ ചെയ്ക? എനിക്കിന്ന് നാട്ടിൽ പോകേണ്ടതാ..

"ടെൻഷൻ ആകണ്ട..എവിടാണെന്നു വച്ചാൽ ഞാൻ ഡ്രോപ്പ് ചെയ്യാം...

സംഭാഷണം നീളുന്നത് അവർ പോലും അറിയുന്നുണ്ടായിരുന്നില്ല...അവന്റെ നിർബന്ധം സഹിക്കവയ്യാതെ ഗംഗയെ അവൻ ബസ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി..

"താങ്ക്സ് അഭി...

"അതൊന്നും വേണ്ടെന്നെ...സേഫ് ആയിട്ട് എത്തിയെച്ചാൽ മതി...എത്തിക്കഴിഞ്ഞു ഒന്നു ടെക്സ്റ്റ് ചെയ്താൽ നന്ന്...!

"തന്റെ ഫോൺ നമ്പർ തന്നെക്കു...

"എന്തിനും എളുപ്പമാർഗം സ്വീകരിക്കുന്നതിനോട് എനിക് യോജിപ്പില്ല..പ്രയാസത്തിലൂടെ നേടിയെടുത്തതിലെ ആയുസ്സ് ഉള്ളു...തയ്യാറാണെങ്കിൽ ഞാൻ ഒരു ടാസ്‌ക് തരാം..."

"താൻ ഇതെന്തൊക്കെയാ പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല..."

"കോളേജിൽ എല്ലാരുമായി നല്ല പിടിപാടുള്ള ആളല്ലേ.. എന്റെ ഫോൺ നമ്പർ കണ്ടുപിടിച്ച് ടെക്സ്റ്റ് ചെയ്തോളുട്ടോ.."

"താൻ ആള് കൊള്ളാലോ...ഇതിനാണോ പ്രയാസം... അങ്ങനെ ആകട്ടെ... അപ്പോ ശരി...ബൈ..!"

വീട്ടിലേക്കുള്ള യാത്രക്കിടയിലും മനസ്സു നിറയെ കോളേജ് ഓർമകൾ ആയിരുന്നു..വൈകികിട്ടിയ സുഹൃത്തിനെയും ഉൾപ്പെടുത്താതിരുന്നില്ല..
എങ്ങനെയെങ്കിലും ഫോൺ നമ്പർ ഒപ്പിക്കണം എന്നതായി അടുത്ത ചിന്ത...കോളേജ് ഗ്രൂപ്പുകളിലെല്ലാം പരതിയെങ്കിലും അഭിയുടെ നമ്പർ കണ്ടെത്താനായില്ല...കൂട്ടുകാരുടെ പക്കൽ ഉണ്ടാകുമെന്നു കരുതിയെങ്കിലും ആ സാധ്യതയും പരാജയപെട്ടു...

"ഉയിരിൽ തൊടും തളിർ..."
ഫോണിന്റെ ശബ്ദം അവളെ ഓർമകളിൽ നിന്നു ഉണർത്തി.
"ഹലോ ഗംഗേ... നീ എവിടെയാ...നീ എന്തു പണിയാ കാണിച്ചേ... എനിക് നിന്നെ കാണണം...

"ഇനി അവിടെക്കില്ല ദേവി..മടുത്തു എനിക് അവിടം...തിരികെ പോകുകയാണ് ഞാൻ..5.30 ന് ആണ് ട്രെയിൻ..നീ ഇവിടേക്ക് വരാൻ നിൽക്കേണ്ട...

"അതിനും വേണ്ടി എന്താ സംഭവിച്ചേ....നമുക്ക് പരിഹാരം ഉണ്ടാക്കാം...നീ വായോ...

"ഒന്നിനെപ്പറ്റിയും ഓർക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല..So..Just leave me alone..!"

ദേവിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഗംഗ ഫോൺ കട്ട് ചെയ്തു.
കാറിൽ നിന്നു പുറത്തിറങ്ങി അവൾ റെയിൽവേ സ്റ്റേഷന് ഉള്ളിലേക്ക് കയറി..പകുതി ഭാഗം കണ്ട ചലച്ചിത്രം പോലെ മനസ്സിൽ ഓർമകൾ കുമിഞ്ഞു കൂടിയിരുന്നു..
--------------------------------------------------------------------------
"പരിശ്രമിച്ചെങ്കിലും പരാജയപ്പെട്ടല്ലേ...."
നോട്ടിഫിക്കേഷനിൽ പുതുതായി കണ്ട മെസ്സേജിന് ധൃതഗതിയിൽ അവൾ റിപ്ലൈ ചെയ്യാൻ തുനിഞ്ഞു..
മറുപടി അയക്കുന്നതിനു മുൻപ് തന്നെ അവൾ ബാക്കി മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

"സാരമില്ല...പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടി ആണല്ലോ...
ഞാൻ അഭി ആണ്...ധൈര്യമായി നമ്പർ സേവ് ചെയ്തോളൂ..."

എന്തിനെന്നില്ലാത്ത സന്തോഷം അവളുടെ മുഖത്തു പ്രകടമായിരുന്നു...ദിവസങ്ങളോളം, ആഴ്ചകളോളം,മാസങ്ങളോളം നീണ്ടു നിന്ന വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പതിയെ ഫോൺ വിളികളിലേക്ക് വഴി മാറി...ദിവസങ്ങൾ കടന്നുപോയത് അവർ അറിഞ്ഞിരുന്നതെ ഇല്ല...ബാംഗ്ലൂരിലെ ജോലിയുമായി അവൾ ഒരു വർഷം പൂർത്തിയാക്കി..കോളേജ് പഠനം കഴിഞ്ഞ് അഭിയും ജോലി അന്വേഷിച്ചു തുടങ്ങി..അവളുടെ സഹായത്തോടെ അവൻ ബാംഗ്ലൂരിൽ തന്നെ മറ്റൊരു കമ്പനിയിൽ ജോലി തരപ്പെടുത്തി... ആഴ്ചയിലൊരിക്കലുള്ള കൂടികാഴ്ച്ചകൾ അവരുടെ ബന്ധത്തെ ഏറെ ദൃഢപ്പെടുത്തുകയായിരുന്നു..

തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം...ബീച്ച് റോഡിലെ പടികെട്ടിൽ അഭിയെയും കാത്തിരിക്കുകയാണ് ഗംഗ..അസ്തമയത്തിന് സമയം ആയി വരുന്നു...എന്നിട്ടും അവൻ എത്തിയിട്ടില്ല... മനസ്സിൽ വിചാരിച്ച് പിന്നിലേക്ക് നോക്കിയതും ഓടിപിടച്ചു വരുന്ന അഭിയെയാണ് കണ്ടത്..

"നിനക്കു വല്ലാത്ത ഭാഗ്യം ആണ് കേട്ടോ...10 മിനുറ്റ് കൂടി വൈകിയിട്ടുന്നേൽ ഞാൻ നിന്നോട് പറയാതെ തിരികെ പോയേനെ...

"ഓ പിന്നെ... ഒന്നു പോയെടി...ഇവിടെത്തെ ട്രാഫിക് ബ്ലോക്ക് നിനക്കു അറിയാഞ്ഞിട്ടാണോ..?"

"തർക്കിക്കാൻ ഞാനില്ല...നേരത്തെ ഇറങ്ങാൻ വയ്യേ നിനക്ക്..?

"നീ പിണങ്ങാതെ....,! നിനക്ക് ഈ ക്ലൈമറ്റ് ഒന്നു ആസ്വദിച്ചൂടെ? എന്നതാ ഒരു ഫീൽ.."

അഭി പറയുന്നതൊന്നും ഗംഗ ശ്രദ്ധിച്ചിരുന്നില്ല..മറ്റേതോ ചിന്തയിൽ അവളുടെ മനസ്സ് ചലിക്കുകയായിരുന്നു..ഒരു ദീര്ഘനിശ്വാസത്തോടെ അവൾ അവനോട് ചോദിച്ചു..
"അഭി...നിനക്കു എന്റെ ചോദ്യത്തിന് നീ വ്യക്തമായ മറുപടി തരാമോ?
" നീ ചോദിക്...നോക്കാം..
"ഞാൻ നിന്റെ ആരാണ്..??"
ഇടിവെട്ടേറ്റ പോലെ അവൻ ഒരുനിമിഷം സ്തംഭിചിരുന്നു..അപ്രതീക്ഷിതമായി കേട്ട ചോദ്യത്തിന്റെ മറുപടി അവൻ ഉള്ളിൽ തിരയുന്നുണ്ടായിരുന്നു.."സത്യത്തിൽ അവൾ എന്റെ ആരാണ്..!'

"ടാ...ഇത്രയും നേരം വേണോ ആലോചിക്കാൻ...മറുപടി പറയ്..

"വേണം...ഇക്കാലമത്രയും പോരാതെ വരും..കാരണം, ഈ ചോദ്യത്തിന്റെ മറുപടി എന്റെ പക്കൽ ഇല്ല.."

"ഓ... അങ്ങനെയാണോ...എങ്കിൽ ശെരി...യെസ്/നോ പറഞ്ഞാൽ മതി..!ഓക്കെ?

"ഹും!

"ഞാൻ നിന്റെ സഹോദരി അല്ലെടാ..?

"നോ..!

"പിന്നെ..?

"നീ ഒന്നു നിർത്തുന്നുണ്ടോ..കുറെ നേരമായല്ലോ തുടങ്ങിയിട്ട്... വാ...എന്തേലും കഴിക്കാം...ഹോസ്റ്റലിൽ പോകണ്ടേ നിനക്ക്.."

താൽകാലികമായി അവൻ ആ സംഭാഷണം അവസാനിപ്പിച്ചു...വാസ്തവത്തിൽ ആ ചോദ്യത്തിന്റെ മറുപടി അവന്റെ ഒഴിഞ്ഞുമാറലുകളിൽ നിന്നു അവൾക്ക് വ്യക്തമായിരുന്നു...

--------------------------------------------------------------------

"Your Attention Please..!"

റെയിൽവേ സ്റ്റേഷനിലെ അനൗൻസമെന്റ് കേട്ട് അവൾ പരിസരം നോക്കി...പ്ലാറ്റ്‌ഫോമിൽ നിന്ന് ലഗ്ഗേജ് എടുത്ത് അവൾ ട്രെയ്നിനുള്ളിലേക്ക് കയറി.. നിരന്തരമായി ശബ്ദിച്ചു കൊണ്ടിരുന്ന ഫോൺ കോളുകൾ ഒന്നും അവൾ ചെവിക്കൊണ്ടില്ല...ട്രെയിൻ പതിയെ ചലിച്ചു തുടങ്ങിയപ്പോഴേക്കും നിയന്ത്രണമില്ലാതെ ഗംഗ കരയുന്നുണ്ടായിരുന്നു..കണ്ണുനീർ നിയന്ത്രിച്ച് അവൾ മുന്നോട്ട് നടന്ന് സീറ്റ് കണ്ടെത്തി..ജനാലക്കരികിലുള്ള സീറ്റിലേക്ക് അവൾ തല ചായ്ച്ചു..ക്ഷീണവും അസഹ്യമായ തലവേദനയും കാരണം അവൾ ചെറുതായൊന്നു മയങ്ങി...

"ടാ..നല്ല മഴക്കാർ ഉണ്ട്...ഇന്നത്തേക്ക് കളി നിർത്തിക്കോ....എന്നെ വേഗം ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കണം.."

"ടീ..ഒരു 15 മിനുറ്റ്....ഇപ്പോൾ വരാം...വൈകിയാൽ എന്താ...ഞാൻ ഇല്ലേ കൂടെ.."

ചാറ്റൽമഴ പെരുമഴ ആയി മാറാൻ അധിക സമയം വേണ്ടി വന്നില്ല...പ്ലൈഗ്രൗണ്ടിന്റെ കാർ പാർക്കിങ്ങിൽ ഇരുവരും ഓടിക്കയറി.

"മഴ കുറയുന്ന ലക്ഷണമില്ല.. വായോ..നമുക്ക് പോയേക്കാം..

"ഈ മഴയത്തോ..? ഞാൻ എങ്ങോട്ടും ഇല്ല....

"ഇവിടെ വാ പെണ്ണേ.."

അഭി അവളുടെ കൈ പിടിച്ച് അവന്റെ നെഞ്ചോടു ചേർത്തു..അവളുടെ ഹൃദയമിടിപ്പിന്റെ താളം അവന് കേൾക്കാമായിരുന്നു...ഇരുവരും കൈകൾ മുറുകെ പിടിച്ച് ഗ്രൗണ്ടിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്നു..മഴയ്ക്ക് ശക്തി കൂടുന്നുണ്ടായിരുന്നു..സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ, കോരിച്ചൊരിയുന്ന മഴ അവർ ആസ്വദിച്ചു..അവളുടെ കണ്ണുകൾ അഭിക്ക് കൂടുതൽ ആകര്ഷണീയമായി തോന്നി..

"നീ എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..? നമുക്ക് പോകാം...ഒത്തിരി വൈകി...

"കണ്ടു കൊതി തീർന്നില്ല പെണ്ണേ...!!"

ഗംഗയുടെ മുഖത്ത് പുഞ്ചിരി വിടർന്നു.. നാണത്താൽ അവളുടെ മുഖമാകെ ചുവന്നിരുന്നു..
അവളുടെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു..പറയാതെ പറഞ്ഞ അവരുടെ പ്രണയത്തിനു മഴയും സാക്ഷ്യം വഹിച്ചു...ഇക്കാലമത്രയും എഴുതിയ ഡയറിക്കുറിപ്പുകളിൽ ഹൃദയം കൊണ്ടെഴുതിയത് ഈ ദിവസം ആയിരുന്നു...

മനസ്സാൽ അംഗീകരിച്ച ദിനം മുതൽ ഒന്നരവര്ഷത്തോളം യാതൊരു ആശങ്കകളും ഇല്ലാതെ അവർ പ്രണയിച്ചു..
എന്നാൽ ഭാവിയെക്കുറിചുള്ള ചിന്തകൾ മാറ്റിനിർത്താനാകില്ല എന്നു തിരിച്ചറിഞ്ഞതോടെ
അവർക്കിടയിൽ ചോദ്യങ്ങൾ കടന്നുവന്നു...ഗംഗയുടെ വീട്ടിൽ അവതരിപ്പിക്കാൻ പ്രയാസം ഉണ്ടായിരുന്നില്ല...അവൾ പറയുന്നതെന്തും ഉൾകൊള്ളാൻ അച്ഛനമ്മമാർ തയ്യാറായിരുന്നു..
അഭിയുടെ വീട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അവൻ നന്നേ ബുദ്ധിമുട്ടി..നിരന്തരമായുള്ള ആക്ഷേപങ്ങളും പരിഹാസങ്ങളും അവനിൽ മാറ്റം വരുത്തുന്നതായി അവൾക് തോന്നിതുടങ്ങിയിരുന്നു..ഗംഗയ്ക്ക് ഈ അവഗണന സഹിക്കാവുന്നതിലും അധികമായിരുന്നു...നേരിട്ട് കാണണമെന്ന് അവൾ ആവശ്യപ്പെട്ടുവെങ്കിലും അവൻ അതിനു കൂട്ടാക്കിയില്ല..ഒടുവിൽ രണ്ടും കല്പിച്ച് അവൾ അഭിയുടെ ഫ്ലാറ്റിലേക് പോയി.
വാതിൽ തുറന്ന അഭിക്ക് മുന്നിൽ നിൽക്കുന്ന ഗംഗയെ കണ്ട് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

"എന്താ നിന്റെ ഉദ്ദേശ്യം.? നീ എന്താ എന്റെ കാൾ എടുക്കാത്തത്..? അങ്ങനെ അവോയ്ഡ് ചെയ്യാൻ പറ്റുമോ നിനക്ക്?

അവളുടെ ചോദ്യങ്ങൾക് അവൻ നിശബ്ദത പാലിച്ചു..

"നീ എന്താ മിണ്ടാതെ നിക്കുന്നത്..? നിനക്കിത് എന്തു പറ്റി അഭി.? എന്തേലും പ്രശ്നം ഉണ്ടെങ്കിൽ നമുക്ക് ഒന്നിച്‌ സോൾവ് ചെയ്യാം.."

"നീ ആണ് എന്റെ പ്രശ്‌നം എങ്കിലോ?

അവന്റെ മറുപടി കേട്ട് അവൾ സ്തംഭിച്ചു നിന്നു..

"അഭി...

"അതേ...നീ തന്നെയാണ് എന്റെ പ്രശ്‌നം..എനിക് ടോളേറേറ്റ് ചെയ്യാവുന്നതിലും അധികം ആണ് സംഭവിക്കുന്നത്...ഐ ആം ഫെഡ് അപ് ഗംഗ..!

മറുത്തൊന്നും പറയാതെ അവൾ പുറത്തേക്കിറങ്ങി...മനസ്സ് ശൂന്യമായിരുന്നു..പിൻവിളി പ്രതീക്ഷിച്ചുവെങ്കിലും അത് ഉണ്ടായില്ല...ദിവസങ്ങൾ കഴിഞ്ഞുപോയി...അഭിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല...കേവലം ഡയറികുറിപ്പുകളിൽ അവളുടെ വിഷമം ഒതുങ്ങി നിന്നു..യാന്ത്രികമായുള്ള അവളുടെ രീതികളിൽ മറ്റു സുഹൃത്തുകൾക്കും നീരസം തോന്നിത്തുടങ്ങി...
പതിയെ എല്ലാം മടുത്തുതുടങ്ങിയപ്പോൾ ഒരു മാറ്റം അനിവാര്യമാണെന്ന് അവൾ മനസ്സിലാക്കി.
അധികനാൾ ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവൾ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു..
എടുത്തുചാട്ടം ആകാതിരിക്കാൻ വീണ്ടും അഭിയെ ഫോണിൽ വിളിച്ചു..മറുപടിക്ക് കാത്തു നിൽക്കാൻ മനസ്സ് അനുവദിചില്ല..ഈ മടങ്ങിപോക്കിലൂടെ 3 വർഷം സമ്മാനിച്ച എല്ലാ ഓർമകളും മായ്ച്ചു കളയണമെന്ന ഉദ്ദേശ്യം മാത്രമേ ഗംഗയ്ക് ഉണ്ടായിരുന്നുള്ളൂ..

"എസ്ക്യൂസ്‌ മി മാഡം...ടിക്കറ്റ് പ്ലീസ്..

ടി.ടി.ആർ ന്റെ ശബ്ദം കേട്ട് ഗംഗ ഉണർന്നു..ഉറക്കച്ചടവ് മാറ്റി അവൾ ടിക്കറ്റ് കാണിച്ചു...പരിശോധനയ്ക്കു ശേഷം ചെറുതായൊന്നു പുഞ്ചിരിച് അയാൾ അവിടെ നിന്നും പോയി..ചാഞ്ഞും ചരിഞ്ഞും ക്ഷീണം കാരണം അവൾ വീണ്ടും മയങ്ങി..
പിറ്റേന്ന് രാവിലെ 7 മണിയോടെ ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ എത്തി..ലഗ്ഗേജുമായി പുറത്തേക്കിറങ്ങിയ ഗംഗ
തന്നെ കാത്തുനിന്നിരുന്ന ആളെ കണ്ട് ഞെട്ടി നിന്നു...കഴിഞ്ഞു പോയ കയ്പ്പ് നിറഞ്ഞ ദിവസങ്ങൾ സമ്മാനിച്ച വ്യക്തി..
'അഭിമന്യു രാഘവ്..'

ഗംഗയെ കണ്ട പാടെ ചിരിച്ചു കൊണ്ട് അഭി അടുത്തേക്ക് ചെന്നു..

"ട്രെയിൻ 30 മിനിറ്റ് നേരത്ത ആണല്ലോ..
നീ ആകെ ക്ഷീണിച്ചു...വാ...നമുക്ക് വീട്ടിലേക്ക് പോകാം...

പൊടുന്നനെ കരണം പുകയുമാറ് ഗംഗ അവനെ തല്ലി...ദിവസങ്ങളോളം അടക്കി വച്ചിരുന്ന രോഷം പുറത്തു കാട്ടാൻ ഈ മാർഗമേ അവൾക്ക് തോന്നിയുള്ളൂ...

"ഉഫ്ഫ്...!! സാരല്യ.. ഞാൻ ഇത് പ്രതീക്ഷിച്ചു...ഇനി എന്തേലും കലാപരിപാടികൾ ഉണ്ടോ..? ഇല്ലെങ്കിൽ കാര്യത്തിലേക്ക് കടക്കാം...

"എനിക്കൊന്നും പറയാനും കേൾക്കാനും ഇല്ല...കുറച്ചു മനസമാധാനത്തിനാണ് ഇങ്ങോട്ടേക് വന്നത്...പ്ളീസ്...ഒന്നു പോയി തരാമോ..

"എനിക് പറയാനുള്ളത് പറഞ്ഞിട്ട് ഞാൻ പൊയ്കോളം..
നിന്റെ മനസിലെ വില്ലൻ കഥാപാത്രം ആണ് എനിക് ഇപ്പോൾ എന്നറിയാം..നിന്നെ ചതികണമെന്ന ഉദ്ദേശ്യം ആയിരുന്നേൽ എനിക് മുൻപേ ആകാമായിരുന്നു.. പ്രായം എനിക് ഇന്നേവരേകും നമ്മുടെ ബന്ധത്തിന് തടസ്സമായ ഒരു കാരണം ആയി തോന്നിയിട്ടേയില്ല...ഒരു പെണ്കുട്ടി എന്ന നിലക്ക് നീ നിറവേറ്റേണ്ട ഒത്തിരി അവതാരങ്ങൾ തിരിച്ചറിഞ്ഞിട്ടുള്ളവനാണ് ഞാൻ..സോ, അടുത്ത റോൾ...അതായത് എന്റെ ഭാര്യയായി ഞാൻ ക്ഷണിക്കുകയാണ്...വെൽക്കം!

"നീ ഇനി എന്തൊക്കെ പറഞ്ഞാലും കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ അനുഭവിച്ച വിഷമത്തിന് പകരം ആകില്ല അഭി...

"ഐ നോ...എന്റെ തീരുമാനം ശെരിയാണെന്ന്
വീട്ടുകാരെ ബോധിപ്പിക്കാനുള്ള താമസം ആണ് നീ ഇപ്പോൾ ഉദ്ദേശിച്ച കഴിഞ്ഞ നാളുകൾ...പിന്നെ നീ അന്ന് ഫ്‌ളാറ്റിൽ വന്നപ്പോൾ എനിക് അങ്ങനെയേ റിയക്ട് ചെയ്യാൻ പറ്റിയുള്ളൂ...കാരണം, നിന്റെ കണ്ണുനീർ എന്നെ തളർത്തും...അതാണ് നിന്നെ മാറ്റിനിർത്താൻ ഞാൻ ശ്രമിച്ചത്...നമുക്ക് വേണ്ടിയല്ലേ...

പറഞ്ഞു തീർന്നതും ഗംഗ അവനെ വാരിപ്പുണർന്നു..
അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു..

"കരയാതെടി പെണ്ണേ..ഞാൻ ഉണ്ടല്ലോ കൂടെ...
അവൻ അവളുടെ നെറുകയിൽ ചുംബിച്ചു...അവളെയും ചേർത്തു പിടിച്ച് അവർ പതിയെ നടന്നു നീങ്ങി..

പ്രണയം ചിലപ്പോൾ ഇങ്ങനെയാണ്...എല്ലാ വിഷമത്തിന് പിന്നിലും ഇത്തരത്തിൽ ഒരു കുസൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും..ജീവിതം മാധുര്യമുള്ളതാക്കാൻ അതു തന്നെ ധാരാളം....!!