Skip to main content
Srishti-2022   >>  Short Story - Malayalam   >>  തങ്കൻ ഏലിയാസ് തീ തങ്കൻ

തങ്കൻ ഏലിയാസ് തീ തങ്കൻ

ഇരുട്ടിലേക്ക് വീണു തുടങ്ങുന്ന കോത്താഴമുക്കിലെ ഇടിച്ചു കുത്തി പെയ്ത മഴ തോർന്നൊരു കുളിരുന്ന സന്ധ്യ നേരം. മുക്കിലെ സകലമാന കുടിയന്മാർക്കും കൂലിപ്പണിയും കഴിഞ്ഞ് ചേക്കേറാൻ പ്രൊപ്രൈറ്റർ പീതാംബരൻ തന്റെ ഷാപ്പിന്റെ വാതിൽ മലർക്കെ തുറന്ന് വച്ചു. എന്നിട്ട് ഒരു തെറുപ്പു ബീഡി വലിച്ച് ആത്‌മാവിനെ ഒന്ന് പുകച്ചുണർത്താൻ ശ്രമിച്ചു വെറുതെ കുരച്ചു ചുമച്ചിരുന്നു .. ഇടവപ്പാതി വിട്ടു നിൽക്കുന്ന ഇടുങ്ങിയ ഇടവഴിയെ ചവുട്ടി ഉണർത്തി കുടിയ പ്രമാണിമാർ കടന്നു വന്നു കൊണ്ടിരുന്നു. രണ്ടു കാലുകളുടെ വരവിലും നാലുകാലുകളുടെ പോക്കിലും ഇടവഴി ആകെ ചെളി പുരണ്ടു കിടന്നപ്പോൾ, കാലുകൾക്കിടയിലൂടെ തെന്നി മാറിയ പൊക്‌റാച്ചി തവള ഒരെണ്ണം ജീവനും കൊണ്ട് വയലിലേക്ക് ചാടി നെടുവീർപ്പിട്ടു.  

പെട്ടെന്നാണ് പതിവുകാരൻ പാൽക്കാരൻ കോര വലിവ് പിടിച്ചു വലഞ്ഞ വയറ്റിലേക്ക് ഒഴിച്ചു കൊടുത്ത കള്ളിന്റെ ബലത്തിൽ ഒന്ന് ആഞ്ഞ് കത്തിയത്. താൻ പാലിൽ വെള്ളം ചേർത്തതിനെ പണ്ടെങ്ങാണ്ടോ ചോദ്യം ചെയ്ത മൈക്കാടുകാരൻ മോനിച്ചന്റെ കുത്തിനു പിടിച്ചു വേച്ചു പോകുന്ന കാലിൽ തൂങ്ങി നിന്നാടി കോര അലറി. "നിനക്കൊക്കെ പാലിൽ വെള്ളം അല്ലാതെ കള്ള് കലക്കി തരാൻ പറ്റുമോടാ പുന്നാര "(ബീപ്, ബീപ് സുവിശേഷക്കാരൻ മത്തക്കൊച്ചു കോരച്ചേട്ടന്റെ തെറി ബീപ് ചെയ്തു ഒരു പ്ലേറ്റ് ബീഫ്‌ ഓർഡർ ചെയ്തു ) അത്രയും പറഞ്ഞപ്പോളേക്കും കോരച്ചേട്ടൻ മോനിച്ചന്റെ തോളിൽ നിന്ന് ചാർജ് തീർന്ന് ഊർന്നിറങ്ങി ബെഞ്ചിൽ ഇരുന്ന് വലിച്ചു. താൻ ഒന്ന് തുമ്മിയാൽ പോലും വെടി തീർന്നു പോയേക്കാവുന്ന കോരച്ചേട്ടന്റെ ഇൻഷുറൻസ് ഇല്ലാത്ത ലൈഫിനെക്കുറിച്ചും, അതിലുപരി കെട്ടു പ്രായത്തിൽ മുട്ടി നിൽക്കുന്ന അയാളുടെ രണ്ടു പെൺമക്കളെയും കുറിച്ച് ഓർത്തപ്പോൾ കോരച്ചേട്ടനെ അവോയ്ഡ് ചെയ്ത് മോനിച്ചൻ ചുളുങ്ങിയ ഷർട്ട്‌ നേരെ ഇട്ടിരുന്നു.എന്നിട്ട് തന്റെ വലിയ മനസ്സ് മുഴുവൻ കള്ളിന് സമർപ്പിച്ചു..

എന്നാൽ ഇതെല്ലാം ശ്രദ്ധിച്ചു ഒരു സംഘം ഇളകിയാടുന്ന ബഞ്ചിൽ തുളുമ്പിയൂറുന്ന കുടം കള്ളും മോന്തി ഇരിപ്പുണ്ടായിരുന്നു. കള്ളവാറ്റുകാരൻ കോമപ്പന്റെ കണ്ണുകളും സംഘ തലവൻ മാർജാരൻ മണിയുടെ കണ്ണുകളും തമ്മിൽ ഉടക്കിയപ്പോൾ ഉടക്കാൻ കണ്ണുകൾ കിട്ടാത്ത മണിയുടെ വാലുകളായ മറ്റു മൂന്നു പേർ പരസ്പരം കണ്ണുകൾ ഉടക്കി കോക്രി കാട്ടി. തെക്കൻ മലയിൽ ഒരു പണിയും ഇല്ലാതെ ഫെമിനിച്ചികളായി തുടങ്ങിയ കെട്ടിയോൾമാരുടെ ആട്ടു കേട്ടും, ആ കലിപ്പ് തീർക്കാൻ ഈച്ചയും ആട്ടി കുത്തിയിരുന്നു കാലിൽ വേര് കിളിർത്ത മാർജാരൻ മണിയേയും അവന്റെ ശിങ്കിടികൾ ആയ അടിയോടടി ഓടെടാ ഓട്ടം കണ്ടം വഴി ടീമിനെയും മലയിറക്കി കോത്താഴത്തു മുക്കിലെ ഷാപ്പിൽ എത്തിച്ചതിനു പിന്നിൽ കള്ളവാറ്റുകാരൻ കോമപ്പന്റെ കുടില ബുദ്ധി ആയിരുന്നു.. തന്റെ വാറ്റു ചാരായം കൊണ്ട് മൂന്നോ നാലോ പേരുടെ കണ്ണ് പോയതൊഴിച്ചാൽ മുക്കിലെ കുടിയൻമാർക്ക് തുച്ഛമായ പൈസയ്ക്ക് ബാറ്ററിയും അട്ടത്തോടും പോലുള്ള പോഷകസമ്പൂർണ്ണം ആയ സംഗതികൾ ഇട്ടു വാറ്റി നൽകുന്ന കുടിയ സഹായിയും കുടില ബുദ്ധിയും ആയ കോമപ്പന്റെ കള്ളവാറ്റ്‌ പോലീസിനോട് ഒറ്റിക്കൊടുത്തു പൂട്ടിച്ച ചെത്തുകാരൻ തങ്കപ്പനോടുള്ള പ്രതികാരം തീർക്കാൻ ആണ് കോമപ്പൻ വരുത്തന്മാരായ ചട്ടമ്പികളെ തന്റെ വാറ്റു പുരയുടെ ആധാരം വരെ പണയപ്പെടുത്തി ഇറക്കിയത്.. മുക്കിലെ പനകളിലും, തെങ്ങുകളിലും ചെത്തിയടിച്ചു കറങ്ങി നടക്കുന്ന തങ്കപ്പൻ സകലമാന കുടിയന്മാർക്കും മായം കലരാത്ത isi മുദ്രയുള്ള കള്ള് നൽകുന്നവനും എന്ത്‌ പ്രശ്നം ഉണ്ടായാലും ന്യായത്തിന്റെ ഭാഗത്തു നിൽക്കുന്നവനും, സർവ്വോപരി കോത്താഴ മുക്കിലെ തരുണീമണികളുടെ ആരാധ്യ പുരുഷനും ആണ്. പക്ഷെ ഓർമ്മകളുടെ കനലുകൾക്കിടയിൽ ഓർത്തിരിക്കാൻ ഒരു പുല്ലും ഇല്ലാത്ത തങ്കപ്പന്റെ ചങ്കിനെ പ്രണയം കൊണ്ട് പുഷ്പ്പിപ്പിച്ചത് മീൻകാരി മാറിയമ്മേടെ മൂത്ത പുത്രി അന്നക്കുട്ടി ആയിരുന്നു. വേലി ചാടാൻ വെമ്പി നിന്ന അന്നക്കുട്ടി അങ്ങനെ തങ്കപ്പന്റെ ചങ്കിന്റെ വേലി പൊളിച്ചു. അന്യായം കണ്ടാൽ തങ്കപ്പൻ പിന്നെ തീ തങ്കൻ ആണ്. തോമസ് ചാക്കോയ്ക്ക് ആട് തോമ എന്ന പേര് വീണപോലെ തങ്കപ്പന് തീ തങ്കൻ എന്ന പേര് കിട്ടാനും ഒരു കാരണം ഉണ്ട്. തങ്കപ്പന്റെ ചങ്കെന്നു സ്വയം വ്യാഖ്യാനിക്കുന്ന കോര ചേട്ടന്റെ വാക്കിൽ പറഞ്ഞാൽ "അതിപ്പോൾ നാല് കുടം കള്ളടിക്കാൻ ആണെങ്കിലും നാല് ചട്ടമ്പികളെ അടിക്കാൻ ആണെങ്കിലും തുടങ്ങുന്നതിനു മുൻപ് തങ്കപ്പൻ ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു മുകളിലോട്ടു എറിയും, ആ കൊള്ളി വായുവിൽ ഉയർന്നു കത്തിയമർന്നു താഴെ വീണ് കെടുന്നതിനു മുൻപ് തങ്കപ്പൻ തീ തങ്കൻ ആയി പഷ്ടായിട്ടു തന്റെ ജോലി തീർത്തു അച്ചാറും തൊട്ട് നക്കിയിരിക്കും. ഒരു തീപ്പെട്ടിക്കൊള്ളി കത്തിത്തീരുന്ന സമയത്തിനുള്ളിൽ നാല് കുപ്പി കള്ളും നാല് തടിയന്മാരെയും ഒരുമിച്ചടിച്ചു തന്റെ റെക്കോർഡ്‌ ബ്രേക്ക്‌ ചെയ്ത് ഗിന്നസ് ബുക്കിൽ ട്രൈ ചെയ്യാൻ മൂച്ചെടുത്തു നിൽക്കുന്ന തങ്കപ്പനെ തേടി ആണ് തെക്കൻ മല ഇറങ്ങി മാർജാര സംഘം എത്തിയേക്കുന്നത്.വിനാശകാലേ വിപരീത ബുദ്ധി. കോമപ്പന്റെ സിഗ്‌നലു കിട്ടിയ മണി പതുക്കെ എഴുന്നേറ്റു. മണി എഴുന്നേൽക്കുന്നത് കണ്ടു കപ്പയിൽ നിന്നും കയ്യെടുത്തു നക്കി എന്തിനെന്നറിയാതെ മാർജാര സംഘവും എഴുന്നേറ്റു. 

മോനിച്ചൻ വിട്ടിടത്തു നിന്ന് തുടങ്ങാൻ ആയിരുന്നു ലവന്മാരുടെ പ്ലാൻ. കോരയെ കുത്തിനു പിടിച്ചു കൂകിച്ചാൽ ചങ്ക് ബ്രോ ആയ തങ്കപ്പൻ ഏത് പനയിറങ്ങിയും വരുമെന്നും, തങ്കപ്പനെ തവിടു പൊടിയാക്കി കള്ളിന് തൊട്ട് നക്കി ആനയും പുലിയും ഒക്കെ ഇറങ്ങുന്നതിന് മുൻപ് മല കയറാം എന്നും ചട്ടമ്പികൾ വെറുതെ വ്യാമോഹിച്ചു. വലിച്ചു വലിച്ചു എവിടെ നിന്നോ വലിച്ചെടുത്ത കള്ളിന്റെ പിൻബലത്തിൽ ഒരിക്കൽക്കൂടി സട കുടഞ്ഞെഴുന്നേൽക്കാൻ വെമ്പി നിന്ന കോരച്ചേട്ടനെ നൈസ് ആയിട്ട് കോളറിന് കുത്തി പൊക്കിയെടുത്തു മണി ആക്രോശിച്ചു. "അതെന്നാടാ നിനക്ക് പാലിൽ കള്ള് കലക്കിയാൽ "ബുൾസൈ കണക്കെ മിഴിച്ചു വന്ന മണിയുടെ ചുവന്ന ഉണ്ടക്കണ്ണും പോളിസ്റ്റർ ഷർട്ടിന്റെ കുത്തഴിക്കാൻ പോന്ന കയ്യിലെ കലിപ്പു മസ്സില് കണ്ടിട്ടും കോര ഞെട്ടിയില്ല, ഷാപ്പിലെ മറ്റു കുടിയന്മാർ ആരും ഞെട്ടിയില്ല. മത്തക്കൊച്ചു മാത്രം ഒരു ബീഫ്‌ കൂടി ഓർഡർ ചെയ്തു. മണിയും സംഘവും ചമ്മി നാശം ആയെങ്കിലും മസ്സില് വിട്ടില്ല, മാർജാരൻ മണിയുടെ തടിച്ച കൈകളിൽ തൂങ്ങി ആടുന്ന കോരച്ചേട്ടൻ വെറുതെ ഒന്ന് ഇളിച്ചു. പെട്ടെന്നാണ് ചുവരിലെ ക്ലോക്കിൽ മണി ആറടിച്ചതു. ആറു മണി എന്നൊരു സമയം ഉണ്ടെങ്കിൽ തങ്കപ്പൻ ഫ്രഷ്‌ കള്ളും ആയി ഷാപ്പിൽ ലാൻഡ് ചെയ്യും എന്ന് സകല കുടിയന്മാർക്കും അതിലുപരി കോരച്ചേട്ടനും കണിശമായ കാര്യം ആയിരുന്നു. ആറുമണി അടിച്ച് അവസാനിച്ച ക്ലോക്കിനും അപ്പുറം, ചമ്മി നിൽക്കുന്ന ചട്ടമ്പിക്കൂട്ടത്തെയും, ഇളിച്ചവായനായ കോരച്ചേട്ടനെയും മറ്റു സകലമാന കുടിയന്മാരെയും ഒരു നിശബ്ദത പൊതിഞ്ഞു എങ്കിലും, മത്തക്കൊച്ചു ബീഫ്‌ ചവയ്ക്കുന്ന ശബ്ദം മാത്രം ഉയർന്നു കെട്ടു.ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ബെല്ലുകൾ ഷാപ്പിലേക്കു ഒഴുകി എത്തി. ചിറകടി ശബ്ദം കണക്കെ ചെയിനടി ശബ്ദവും ആയി ആ സൈക്കിൾ ഷാപ്പിന്റെ മുൻപിൽ വന്നു നിൽക്കുന്നത് ചട്ടമ്പികളും മറ്റുള്ളവരും ഓല മെടഞ്ഞ വാതിലിലൂടെ വ്യക്തമായി കണ്ടു. തന്റെ ഒരു സൈക്കിൾ സഡൻ ബ്രേക്ക്‌ ഇട്ടു വായുവിൽ ഒന്ന് വീൽ ചെയ്ത് സ്റ്റൈൽ ആയി ചാടി ഇറങ്ങിയ തങ്കപ്പൻ, സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു ഞെളിഞ്ഞു നിന്ന് മീശ പിരിച്ചു കേറ്റി. മണിയുടെ കയ്യിൽ തൂങ്ങി ആടി ഇളിക്കുന്ന കോരച്ചേട്ടനെ കണ്ടപ്പോളേ തങ്കപ്പൻ നല്ലൊരു അടിക്ക് വകയുണ്ടെന്നു അറിഞ്ഞു ദ്രിതങ്കപുളകിതനായി. വായിലെ കുറ്റിബീഡിയും തുപ്പി എറിഞ്ഞു ഊരി തോളിലിട്ട ഷർട്ടും ആയി കള്ള് പാത്രവും തൂക്കിപ്പിടിച്ചു നെഞ്ചു വിരിച്ചു തങ്കപ്പൻ ഷാപ്പിലേക്കു നടന്നു കയറിയപ്പോൾ ഇടവപ്പാതിയിൽ ഉറങ്ങി പോയ ഇടി മിന്നൽ ഒരെണ്ണം വെറുതെ ആകാശത്തു വെടി പൊട്ടിച്ചു തങ്കപ്പന് ബിൽഡ് അപ്പ്‌ നൽകി കടന്നു പോയി. 

ഗോദായിൽ എത്തിയ തങ്കപ്പൻ മാർജാരൻ മണിയേയും സംഗത്തിനെയും നോട്ടം കൊണ്ടളന്നു, എന്നിട്ട് ഫോൺ എടുത്ത് ഫേസ്ബുക് ലോഗിൻ ചെയ്ത് തീപ്പൊരി അടി എന്ന് പേരും കൊടുത്തു അന്നക്കുട്ടിയെ ടാഗും ചെയ്ത് ലൈവ് വന്നു. തങ്കപ്പൻ ചോദിക്കാതെ തന്നെ പ്രൊപ്രൈറ്റർ പീതാംബരൻ നാല് കുപ്പി കള്ള് കൊണ്ട് വന്ന് മേശപ്പുറത്തു വച്ചു. തങ്കപ്പന് ഫീൽഡ് ഒരുക്കി മറ്റു കുടിയൻമാർ മേശ വലിച്ചിട്ടു മാറി ഇരുന്നു. കോരച്ചേട്ടനെ വിട്ടിട്ടു മണിയും സംഘവും തങ്കപ്പന് നേരെ തിരിഞ്ഞു. തങ്കപ്പൻ തന്റെ അണ്ടർ വയറിന്റെ പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്തതും കുടിയന്മാർ എല്ലാം ആകാംഷാഭരിതർ ആയി. ഒണക്കച്ചുള്ളി പോലെ ഇരിക്കുന്ന തങ്കപ്പന് കിട്ടുന്ന നാട്ടുകാരുടെ ഓവർ ബിൽഡ് അപ്പിനെ മാർജാരൻ മണിയും സംഘവും നിസ്സാരവൽക്കരിച്ചു. മണിയും സംഘവും തങ്കപ്പന്റെ കൈപ്പാങ്ങിനു വന്നപ്പോൾ തങ്കപ്പൻ തീപ്പെട്ടി ഉരച്ചു ആകാശത്തേക്ക് എറിഞ്ഞു. ഞൊടി ഇട കൊണ്ട് തങ്കപ്പൻ തീ തങ്കൻ ആയി മാറി.പിന്നെ പറയണോ പൂരം വലത്തേ കൈകൊണ്ടു കുപ്പിയിലെ കള്ളും ഇടത്തെ കൈകൊണ്ടു മാർജാര സംഘത്തിനെയും തീ തങ്കൻ നേരിട്ടു. മണിയെ കുത്തിനു പിടിച്ചു കറക്കിയെടുത്തു ഇടതു മാറി വലതു മാറി മാർജാര സംഘത്തിനേയും തൊഴിച്ചു പറത്തി തങ്കൻ കുപ്പി രണ്ടെണ്ണം കാലിയാക്കി. തീപ്പെട്ടിക്കൊള്ളി തറയിൽ വീഴാൻ ഞൊടിയിട ബാക്കി നിൽക്കെ മിച്ചമുള്ള രണ്ടു കുപ്പി കള്ളും അടിച്ചു മാർജാരൻ മണിയേയും കറക്കി എറിഞ്ഞു കോത്താഴമുക്കിലെ കുടിയ സഭയ്ക്ക് മുൻപിൽ തങ്കപ്പൻ തന്റെ തന്നെ റെക്കോർഡ് ബ്രേക്ക്‌ ചെയ്തു. കണ്ടം വഴി ഓടിയ മണിയും സംഘവും ഉറങ്ങിക്കിടക്കുന്ന കെട്ടിയോൾമാരെ ഉണർത്തി തങ്കപ്പൻ ബാക്കി വച്ച ഇടി മേടിക്കാൻ നിൽക്കാതെ മാർജാര പാദം സ്വീകരിച്ചു പതുങ്ങി പതുങ്ങി അകത്തു കയറി അണച്ചണച്ചു കിടന്നു .കള്ളവാറ്റുകാരൻ കോമപ്പൻ തങ്കപ്പനെ ഇടിക്കാൻ പറ്റിയ പുതിയ ചട്ടമ്പികളെ തേടി നൈസ് ആയിട്ട് ഷാപ്പിൽ നിന്നും ഒഴിവായപ്പോൾ, കോത്താഴ മുക്കുകാർക്കു പാടി നടക്കാൻ അടിയിൽ പുതിയ ചരിത്രം സൃഷ്ട്ടിച്ച തീ തങ്കപ്പന്റെ ഫേസ്ബുക് ലൈവ് അന്നക്കുട്ടിയുടെ ഷെയറിലൂടെ വയറൽ ആയി തുടങ്ങിയിരുന്നു..

ശുഭം ...

Srishti-2022   >>  Short Story - English   >>  SMOKING SAVES

SARAVANA PRIYA.V

Toonz Animation Academy

SMOKING SAVES

It was a cold month, even a leaf refused to move. No one even dare to step because of the temperature there. The city was so calm, that even made the cat’s walk more loud.

But the people were so busy in talking about the thief. Police got no clue about what’s happening there. They checked every banks and jewelry shops, everywhere for sign of theft, but nothing happened there. After two days of investigation, they found out that the theft was in cigarette factory. The security guards said that they heard a woman’s voice inside the factory. When they opened the door, nobody was there, but the cigarette boxes were missing in tons.

 After a week somebody called the police station and told them that again there is someone inside the cigarette factory and stealing the cigarettes. They were very afraid to go inside the factory, so they waited for the police to arrive. The police team arrived there so fast and rounded her up. They presented her at the court.

When they produced the prisoner in front of the judge, the judge got shocked. It was a butterfly. Everyone there was so confused, that this little tiny thing is capable of doing this much bigger crime in the city…. It can’t even smoke, so everyone started questioning her about what she did with the cigarettes….

So the old  judge asked her very calmly, what is your name? and  why you did that?? She replied” my name is buff” in her bold voice and then she continued to talk. She said ”I’m a mother of three larvas. After the winter started, it was so cold that made my children even very difficult to breathe. I couldn’t find anything to keep my children alive. One of my children died because of this merciless winter and the other two were fighting for their life. At that time, in front of my home, someone dropped their leftover cigarette , I opened my door to see who’s that. I suddenly sensed the smile from my children’s face because of that heat comes from that cigarette. It kept them warm for seconds. I asked everyone to help me by giving me some free cigarettes. But no one helped. So then I decided to steal them away. And stole tons of cigarettes to keep them alive”.

The crowd remained silent after they finished listening her story. Everyone waited for the old judge’s judgement. With the serious face, the old judge was writing his judgement. After finished writing, he saw buff and said “in the history of this world, first time smoking saved a life. And I’m glad for that. And I cannot file any case on buff, because her action was selfless. So I’m declaring her guilt free.”

After the court dismissed, the old judge came towards buff and told her that he wants to meet her kids. So she took him with her, when she opened the door, those larva formed a cocoon around them. She felt very happy. And after the cocoon broke, buff and her children butterflies started living that old judge and they were so happy…..

Srishti-2022   >>  Short Story - Malayalam   >>  അവൾ

Nanda Balakrishnan

Toonz Animation Academy

അവൾ

അവൾ അവനു എല്ലാം ആയിരുന്നു. അവന്റെ ജീവിതം വരേ അവൻ അവൾക്ക് നൽകിയിരുന്നു. അവന്റെ സമയങ്ങൾ പോലും അവളുടെ കയ്യിൽ ആയിരുന്നു.അമ്മയുടെയും അച്ഛന്റെയും വാത്സല്യം പോലും അവനു ഒന്നും അല്ലായിരുന്നു. അവൻ ഇരുട്ടിൽ ആയപ്പോൾ അവൾ അവനു വെളിച്ചം നൽകിയിരുന്നു.സൂര്യൻ ഉദിച്ചു അസ്തമിച്ചു എന്നത് പോലും അവളാണ് അവനു പറഞ്ഞു കൊടുത്തത്.അവന്റെ ഭാവി പോലും അവൻ മറന്നു പോയിരുന്നു.വഴി തെറ്റുന്ന സാഹചര്യത്തിൽ പോലും അവനു നേർവഴി കാണിച്ചു കൊടുക്കാൻ .. ഉറക്കം വരാതെ ഇരിക്കുമ്പോൾ കാതിൽ പാട്ട് മൂളി ഉറക്കാൻ....അവനു ഉത്തരങ്ങൾ നൽകാൻ ....എല്ലാം അവൾക്കു കഴിഞ്ഞു...അവളിൽ അവൻ ലോകത്തിലെ എല്ലാം കാര്യങ്ങളും അറിഞ്ഞു.വിവിധ സ്ഥലങ്ങളിൽ നിന്നും സൗഹൃദം പുലർത്തി.അവൾ കൂടെ ഉള്ളപ്പോൾ അവന്റ മുഖത്തു പ്രകാശം നിറഞ്ഞു..അവളിൽ നിന്ന് കണ്ണ് എടുക്കുന്നത് എങ്ങനെ എന്നു പോലും അവൻ മറന്നു പോയിരുന്നു.ഒടുവിൽ റോഡ് അരികിൽ ചോര ഒഴുകി മരിച്ചു കിടന്നപ്പോൾ പോലും കുറച്ചു അകലെ അവളും കിടന്നു ...

ചെക്കൻ ഫോണിൽ നോക്കി റോഡ് മുറിച്ചു നടന്നപ്പോൾ ആണ് കാർ ഇടിച്ചതു...പാവം..”

 

തിരക്കിനിടയിൽ ആരോ പറഞ്ഞത് കേട്ട് ചങ്കു പൊട്ടി തന്റെ നാഥന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത്ബാറ്ററി ലോഎന്ന് എഴുതി കാണിച്ചു അവളും മടങ്ങി ...

....

 

എഴുതി കഴിഞ്ഞ് പേന അടച്ചു വെച്ചപ്പോൾബാറ്ററി ഫുൾഎന്ന് എഴുതി കാണിച്ചു എന്റെ

അവൾപുഞ്ചിരി നീട്ടി പ്രകാശം പരത്തി...ഞാനും കൂടെ പോയി,അവളുടെ ലോകത്തിൽ...അവളോടൊപ്പം.....

Srishti-2022   >>  Short Story - Malayalam   >>  ഒരു ലൈവ് ക്രൈം സ്റ്റോറി

Sambhu. G. Das

Toonz Animation Academy

ഒരു ലൈവ് ക്രൈം സ്റ്റോറി

റിട്ടയേഡ് മേജർ ശിവൻകുട്ടി അക്കാര്യത്തിൽ വളരെ നിര്ബന്ധബുദ്ധിയുള്ള ആളാണ്അല്ലെങ്കിലും ചീറിപ്പായുന്ന വെടിയുണ്ടകൾക്കുംമൈനുകൾക്കും ഒക്കെ നടുവിൽ മാതൃരാജ്യത്തിന് വേണ്ടി പോരാടിയ ഒരു പട്ടാളക്കാരന് ജീവിതത്തിലെ ഓരോ നിമിഷത്തിന്റെയും  വില ആരും പറഞ്ഞു കൊടുക്കേണ്ടല്ലോ?

                                   അത് കൊണ്ടാണ്അലസമായിരുന്നും മറ്റും ജീവിതത്തിലെ വിലപിടിച്ച സമയം പാഴാക്കുന്നത് അദ്ദേഹത്തിന് സഹിക്കാൻ പറ്റാത്തത്പ്രത്യേകിച്ചും ഇന്നത്തെ ആബാലവൃദ്ധം ജനങ്ങളിൽ ആസക്തമായിരിക്കുന്ന സൈബർ മീഡിയ അഡിക്ഷൻ അദ്ദേഹത്തിനെ വല്ലാതെ അലോരസപ്പെടുത്തിവിർച്വൽ റിയാലിറ്റിയുടെ മായിക ലോകത്ത് നിന്ന് അവരെ മോചിപ്പിച്ച് സ്പോർട്സിലേക്കും സർഗ്ഗ പ്രക്രിയകളിലേക്കും വായനയിലേക്കും മറ്റും  തിരികെ കൊണ്ടുവരാൻ അദ്ദേഹം 'പുനർജ്ജനിഎന്നപേരിൽ  ഒരു സംഘടന  രൂപം കൊടുത്തിട്ടുണ്ട്. 'ലീവ് മൊബൈൽ ഫോൺ ആൻഡ് ലിവ് മോർഎന്നതാണ്  സംഘടനയുടെ മുദ്രാവാക്യം.

                                        അന്നും പതിവ്പോലെയുള്ള വ്യായാമത്തിന് ശേഷം കുളിച്ച് തനറെ മസിലുകളെ എടുത്ത് കാണിക്കുന്ന റ്റീഷർട്ടുംപാൻറ്സുംറൈബാൻ കൂളിങ്ങ്ഗ്ലാസ്സും ധരിച്ച് സംഘടനയുടെ പ്രചാരണത്തിനായി മേജർ ശിവൻകുട്ടി ഇറങ്ങി.

                                              ബസ്റ്റാന്റിൽ എത്തിയപ്പോൾ മോഡേൺ വേഷം  ധരിച്ച ഒരു സുന്ദരിയായ പെൺകുട്ടി  അവിടെ സ്റ്റീൽ ചാരുബഞ്ചിൽ ഇരിക്കുന്നത് കണ്ടു.  ഏതോ സമ്പന്ന കുടുംബത്തിൽ പിറന്നവളാണെന്ന് കാണുമ്പോഴേ അറിയാംഇവളെ എങ്ങനെ തന്റെ സംഘടനയിലേക്ക് കൊണ്ടുവരാം എന്ന് ആലോചിച്ച് അദ്ദേഹം കുറച്ച് നേരം അവിടെ നിന്നുഅപ്പോഴാണ് അദ്ദേഹം അത് ശ്രദ്ധിച്ചത്ഒരു കള്ളൻ മെല്ലെ  പെൺകുട്ടിയുടെ ബാഗ് കൈക്കലാക്കി കടന്നു കളയുന്നു.

"കുട്ടി ഒന്നുകൊണ്ടും ഭയക്കേണ്ടഞാൻ ഇപ്പോൾ തന്നെ അവന്റെ കൈയ്യിൽ നിന്ന് ബാഗ് മേടിച്ച് തരാം." എന്ന്  പെൺകുട്ടിയോട് പറഞ്ഞിട്ട് അദ്ദേഹം   കള്ളന്റെ പിറകെ ഓടിഎന്നാൽ ഇതൊന്നും  പെൺകുട്ടി അറിയുന്നുണ്ടായിരുന്നില്ല.

                           നഗരത്തിലെ ഇടറോഡ് വഴി കള്ളന്റെ പുറകെ  മേജർ ശിവൻകുട്ടി കുറെ ഓടിഒടുവിൽ അവന്റെ മേൽ ചാടിവീണ് അവനെ നിലത്തിട്ട്  ഒരു മല്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി അവന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ കൈക്കലാക്കി.

               അദ്ദേഹം തിരികെ വന്നപ്പോഴും പെൺകുട്ടി മൊബൈലിന്റെ സ്ക്രീനിൽ ലയിച്ചിരിക്കുകയാണ്അവളുടെ തോളിൽ ബാഗ് കൊണ്ട് തട്ടിയിട്ട് അദ്ദേഹം പറഞ്ഞു,

"ബാഗ് മേടിക്കാൻ അൽപ്പം കഷ്ടപ്പെട്ടുസാരമില്ലഏതായാലും കിട്ടിയല്ലോ?"

             അപ്പോഴാണ് പെൺകുട്ടിയ്ക്ക് പരിസരബോധം ഉണ്ടാകുന്നത്തന്റെ ബാഗും കൈക്കലാക്കികീറിയ അഴുക്ക് പുരണ്ട വസ്ത്രവും ധരിച്ച് കൂളിങ്ങ്ഗ്ലാസ്സും വച്ച് നിൽക്കുന്ന ഭീമാകാരൻ കള്ളനാണ് എന്നാണ് അവൾ കരുതിയത്.

കള്ളൻ കള്ളൻ .." എന്ന് അവൾ ഉറക്കെ അലറിവിളിച്ചു.

                        അത് കേട്ട് നാട്ടുകാർ ഓടിക്കൂടിഅതിലെകൂടെ പോയിരുന്ന ഒരു പോലീസ് ജീപ്പും ബഹളം കേട്ട് അവിടെ നിർത്തി.

                                   ഓടിക്കൂടിയ പോലീസുകാരോടും നാട്ടുകാരോടും ഒക്കെ താൻ പട്ടാളത്തിൽ മേജറായി റിട്ടയർ ചെയ്തയാളാണെന്നുംകള്ളന്റെ കൈയ്യിൽ നിന്ന് ബാഗ് തിരികെ മേടിച്ച് പെൺകുട്ടിയ്ക്ക് കൊടുക്കാൻ ശ്രമിച്ചതാണെന്നും ഒക്കെ പറഞ്ഞ് മനസിലാക്കിക്കാൻ ശ്രമിച്ചിട്ട് ആരും വിശ്വസിച്ചില്ലപോലീസുകാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജീപ്പിലിരുത്തി കൊണ്ട് പോയി.

                   കുറേനേരം കഴിഞ്ഞ്  പോലീസ് ജീപ്പ് കറങ്ങിത്തിരിഞ്ഞ്  പെൺകുട്ടി ഇരുന്ന ബസ്റ്റോപ്പിനരികിൽ എത്തിയപ്പോൾ ട്രാഫിക് ബ്ലോക്ക് കാരണം അൽപ്പസമയം നിർത്തിയിട്ടു.

                                      അപ്പോൾ മേജർ ശിവൻകുട്ടി  പെൺകുട്ടി ഇരുന്ന സ്ഥലത്തേക്ക് നോക്കിഅവൾ അപ്പോഴും മൊബൈൽ ഫോണിൽ മുഴുകിയിരിക്കുകയാണ്മാത്രമല്ല  കള്ളൻ വീണ്ടും  പെൺകുട്ടി ഇരിക്കുന്ന സ്റ്റീൽ ചാരുബഞ്ചിന്റെ  പിറകിലൂടെ വന്ന് ബാഗ് കൈക്കലാക്കാനുള്ള ശ്രമത്തിലാണ്ഒരു നിമിഷം മേജർ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോയിപെട്ടെന്ന് ഒരു ഐഡിയ കിട്ടിയപോലെ അദ്ദേഹം പാൻറ്സിന്റെ പോക്കറ്റിൽ നിന്ന് തന്റെ മൊബൈൽ ഫോൺ എടുത്ത് ഫേസ്ബുക്ക് പേജ് ഓപ്പൺ ചെയ്ത് ഒരു ലൈവ് വിഡിയോ ആയി  കള്ളൻറെ മോഷണ ശ്രമം അപ്ലോഡ് ചെയ്തു.

             'ബാഗ് മോഷണത്തിന് ഇരയാകുന്ന  പെൺകുട്ടി ഇപ്പോൾ ഫേസ്ബുക്കിൽ ഉണ്ട്എല്ലാവരും ഷെയർ ചെയ്താൽ അവളെ രക്ഷിക്കാൻ സാധിക്കുംപ്ലീസ് ഷെയർ'. എന്ന് ക്യാപ്ഷനും കൊടുത്തു.

   അതോടെ നിമിഷങ്ങൾക്കകം  ലൈവ് വിഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയർ ലഭിച്ചുഒടുവിൽ  പെൺകുട്ടിയ്ക്കും  വിഡിയോ ലഭിച്ചുഅതിൽ തന്നെയാണ് കാണുന്നതെന്നറിഞ്ഞപ്പോൾ പെൺകുട്ടി തിരിഞ്ഞ് കള്ളനെ കണ്ടുഅവൾ വീണ്ടും "കള്ളൻ കള്ളൻ.." എന്ന് അലറി വിളിച്ചുഅപ്പോൾ  നാട്ടുകാരും പോലീസും ഓടിക്കൂടി യഥാർത്ഥ കള്ളനെ പിടിച്ചു.

                                  മേജർ അവർക്ക് നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ച് കൊടുത്തുസത്യം മനസിലായപ്പോൾ പോലീസ് ഇൻസ്പെക്ടറും നാട്ടുകാരും ഒക്കെ അദ്ദേഹത്തോട് ക്ഷമ ചോദിച്ചുമാത്രമല്ല അദ്ദേഹത്തിന്റെ സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

                             കൂടാതെ പെൺകുട്ടി അപ്പോൾ തന്നെ 'പുനർജ്ജനി' എന്ന അദ്ദേഹത്തിന്റെ സംഘടനയിൽ  അംഗമാകുകയും ചെയ്തു

                                                    
                                                      *********************

Subscribe to Toonz Animation Academy