Reji Thomas Mathew
Speridian
ബന്ധങ്ങൾ ബന്ധനങ്ങൾ
കഥ തുടങ്ങുന്നത് കേരളത്തിലെ പ്രശസ്തമായ ഹാർട്ട് സ്പെഷ്യാലറ്റി ഹോസ്പിറ്റൽ ഠശാ െ ൽ നിന്നുമാണ്.
രാജു ആകെ അസ്യസ്ഥനാണ് തന്റെ ഭാര്യ മൃണാളിനിക്ക് ഉടനെ ഒരു ഓപ്പൺ ഹാർട്ട് സർജറി ചെയ്തില്ല എങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. എന്നാണ് ഡോക്ടർ പറഞ്ഞത്. ഇൻഷ്വറൻസ് കിട്ടുമോ എന്ന് ശ്രമിക്കുകയാണ്. എന്നാൽ നേരത്തെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കിട്ടുവാൻ സാദ്ധ്യതയില്ല എന്ന് കൂടെ അറിഞ്ഞപ്പേൾ അയാൾ തകർന്നു. ഇന്റർനാഷണൽ ക്ളബ് മെമ്പർഷിപ്പിനു കൊടുത്ത തുക 5 ലക്ഷം തിരികെ കിട്ടാൻ സുനിലിനെ ട്രെയി ചെയതു. രൂപ തിരികെ കൊടുക്കണമെന്നറിയുന്ന സുനിൽ ഫോൺ കട്ട് ചെയ്തു.
രാജു വിഷണ്ണനായി. ഇനി എങ്ങനെ പണം ഉണ്ടാക്കും. അച്ഛന്റെ അക്കൗണ്ടിൽ പണം കാണും. പക്ഷേ എങ്ങനെ ചോദിക്കും. തന്റെ പിതാവിനോട് ഭാര്യയും താനും ചെയ്ത പ്രവർത്തി ഓർത്ത് അയ്യാൾ സ്വയം പഴിച്ചു.
കുറച്ചു നാളുകൾക്ക് മുമ്പ്
രാജുവും ഭാര്യയും പ്രൈവറ്റ് ജോലിക്കാരാണ്. അമ്മ ചെറുപ്പത്തിൽ മരിച്ചു. ജേഷ്ഠനും മരിച്ചതാണ്. അച്ഛൻ കൂടെ യാണ് താമസം രണ്ട് കുഞ്ഞുങ്ങൾ. അവരെ സ്കൂളിൽ വിടാനും വിളിക്കാനും അത്യാവശ്യം വീടുപണികൾ ചെയ്യവാനും അവർ ശാന്തചേച്ചിയെ പാർട്ട് ടൈമായി നിർത്തിയിട്ടുണ്ട്.
കുട്ടികളുടെ പഠിത്തം ഉഴപ്പുന്നതിനാൽ ഒരു ട്യൂഷൻ ഏർപ്പടാക്കി. എന്നാൽ അധികം താമസിയാതെ കിങ്ങിണിയുടെ സന്തോഷവും കളിയും കുറഞ്ഞു വന്നു. അമ്മ അവളോട് തിരക്കിയപ്പോൾ സാർ അവളെ ഉത്തരം പറയാത്തതിന് വല്ലാതെ കിഴുക്കുന്നു. എന്നു സങ്കടം പറഞ്ഞു. കുട്ടികളുടെ കാര്യത്തിൽ അച്ഛൻ ശ്രദ്ധിച്ചാൽ നല്ലതാണെന്നും ചെലവും കുറയും എന്നും രാജുവിനോട് മൃണാളിനി പറഞ്ഞു.
രാജു ആകട്ടെ അച്ഛന്റെ ആരോഗ്യം കണക്കിലെടുക്കണ്ട എന്ന ഒഴുക്കൻ ന്യായം പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. എങ്കിലും അവൾ പിണങ്ങുന്നു. ഇത് കേട്ട് വന്ന അച്ഛൻ അല്പം കുശലം പറയുന്നു എങ്കിലും കാര്യങ്ങൾ കൂടുതൽ വഷളായതെയുള്ളു. അച്ഛൻ ദേഷ്യപ്പെടുന്നു എങ്കിലും പിന്നീട് ശാന്തനാകുന്നു. പക്ഷെ മൃണാളിനി അത് ഗൗരവായി തന്നെ എടുത്തു.
രാജുവിന് ഇന്റർനാഷണൽ ക്ളബ് മെമ്പർഷിപ്പ് എടുക്കാൻ 5 ലക്ഷം രൂപ വേണമായിരുന്നു. അത് തന്റെ ഭാര്യയുടെ ഡയമെൻഡ് നെക്കലസ് (അത് അവൾ ഉപയോഗിക്കാറില്ല എന്നറിഞ്ഞുകോണ്ട്) എടുത്ത് വിറ്റ് സുഹൃത്തിന് രൂപാ കൊടുത്തു.
പക്ഷേ കഷ്ടകാലത്തിന് അവൾ ഒരു വിവാഹത്തിന് പോകാൻ തിരക്കുകയും കാണാതെ ആയപ്പോൾ അച്ഛനെ സംശയിച്ചു. രാജു ദേഷ്യപ്പെട്ടു എങ്കിലും കുറ്റം ആരോപിച്ചു സമ്മതിച്ചു കൊടുത്തു.
പിതാവ് രാജശേഖരൻ തന്റെ ദു:ഖങ്ങൾ മറക്കാൻ സുഹൃത്ത് ചെറിയാനെ കണ്ട് വരുമ്പോളാണ് ആ മനസ്സ് തകർക്കുന്ന കാര്യം അറിഞ്ഞത്. തന്റെ മക്കൾ തന്നെ സംശയിക്കുന്നു. അപ്പോഴേക്കും കാര്യം കൈവിട്ടു പോയിരുന്നു.
മൃണാളിനി രാജുവിനോട് കള്ളനായ പിതാവിനെ വേണോ അതോ കുഞ്ഞുങ്ങളെ വേണമോ എന്ന് ചോദിച്ചപ്പോൾ അച്ഛനെ ഓൾഡേജ് ഹോമിൽ ആക്കാൻ തീരുമാനിച്ചു.
അച്ചനോട് പറഞ്ഞപ്പോൾ ആ മനുഷ്യൻ സസന്തോഷം അത് സമ്മതിച്ച് അവർ എഡൻ ഗാർഡൻ ഓൾഡേജ് ഹോമിൽ പോയി അവിടത്തെ വാർഡൻ ഫ: ഡാനിയേൽ നെ കണ്ടു. രാജു പോയി കഴിഞ്ഞ് ഫ: ഡാനിയേൽ ചോദച്ചു എങ്കിലും ആദ്യം രാജശേഖരൻ ഒഴിഞ്ഞ് മാറി. പക്ഷേ പിന്നീട് എല്ലാം പറഞ്ഞു. രാജു തന്റെ മകനെല്ലന്നും ഒരു ഡൽഹി യാത്രയിൽ ട്രയിനിൽ നിന്നും കിട്ടിയതാണെന്നും സ്വന്തം മകൻ യുദ്ധത്തിൽ മരിച്ചപ്പേളും ഭാര്യയ്ക്ക് ക്യാൻസർ വന്നപ്പോഴും ഉണ്ടായതിലും ദു:ഖമാണ് തനിക്ക് തന്നെ മക്കൾ കള്ളൻ എന്ന് വിളിച്ചപ്പോൾ ഉണ്ടായത്.
***********
ഇങ്ങനെ ഇറക്കിയ അച്ഛനെ എങ്ങനെ കാണും എന്നാലും കാണാതെ തരമില്ല എന്നതിനാൽ പോയി ഫ: ഡാനിയേലിനെ കണ്ടപ്പോളാണ് താൻ ആ മനുഷ്യന്റെ മകനല്ല എന്ന ഞെട്ടിപ്പിക്കുന്ന സത്യം അിറഞ്ഞത്. കുറ്റഭാരത്തിൽ തിരികെ പോകാൻ പോയി എങ്കിലും രാജശേഖരൻ അിറഞ്ഞ് അയാളോടെപ്പം വരുകയും ചികിത്സക്കുള്ള പണം കൊടക്കുകയും ചെയ്തു.