Anusha Lukose
Tryzens India Pvt. Ltd.
പുഞ്ചിരി എന്ന മഹാവിസ്മയം
അന്ന് പതിവിലും നേരത്തേ ഉറക്കമുണര്ന്നു.
ജോലി സ്ഥലത്തേക്ക് പോകുവാൻ തയ്യാറെടുത്ത്
മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി
അതിരാവിലെ വീട്ടിൽ നിന്നും യാത്രയായി.
പതിവുപോലെ ട്രെയിനിൻ്റെ സ്റ്റാറ്റസ് നോക്കിയപ്പോൾ
വളരെ നേരത്തെയാണെന്ന് കണ്ടു. സ്റ്റേഷനിൽ എത്തിയുടനെ തന്നെ വണ്ടിയിൽ നിന്നും ചാടിയിറങ്ങി
ടിക്കറ്റ് വാങ്ങി ഒന്നുകൂടെ നോക്കിയപ്പോൾ സ്ഥിരം
വണ്ടി മലബാർ എക്സ്പ്രസ്സ് 45 മിനിറ്റ് വൈകിയോടുന്നു.
ടിക്കറ്റ് സൂപ്പർ ഫാസ്റ്റും. തിരിച്ച് മാറി വാങ്ങാനുളള
ഒരുതരം മടികൊണ്ട് അതിൽ തന്നെ കയറി. നേരത്തെ
എത്താമെന്നുള്ള പ്രതീക്ഷയായിരുന്നു ഉള്ളു നിറയെ...
പക്ഷെ എന്നിലുള്ള പ്രതീക്ഷ കംപാർട്മെൻ്റിലെ
തിരക്കിൽ ഇല്ലാതാവാൻ അതിക സമയം വേണ്ടി
വന്നില്ല. എനിക്കായി ഒരു സ്ഥലം ഒഴിഞ്ഞു കിട്ടി.
ഒരമ്മയും അവരുടെ വയ്യാത്ത ഒരു മകനും തമിഴിലാണ്
അവരുടെ സംസ്സാരം. ഒരു പുഞ്ചിരി മുഖത്ത് വരുത്തി
അവരുടെയടുത്തിരുന്നു. ഞാനിരുന്നപ്പോൾ തൊട്ട് ആ
കുട്ടി എന്നെ നോക്കിക്കൊണ്ടിരിക്കുന്നു
അതെനിക്കൊരീർച്ചയുളവാക്കി... മനസ്സിലൊരായിരം
ചോദൃങ്ങളടക്കി ഞാനെൻ്റെ ഫോണിൽ പാട്ടു വച്ചു.
ആ സമയവും ആ കുട്ടി ഞാൻ ചെയ്യുന്നതും
ശ്രദ്ധിച്ചിരിക്കുകയാണ്. ഞാനൊന്ന് നോക്കി
മുഖത്തപ്പോളും ചിരി മാത്രം. തിരിച്ച് ഞാനും ഒരു
ചിരി പാസ്സാക്കി. എന്താണിതിനു മാത്രം ചിരിക്കാൻ
ചോദൃം എന്നോടു തന്നെ ചോദിക്കുമ്പോളേക്കും
അമ്മയുടെ വക ചോദൃമെത്തി
"പഠിക്കുവാണോ?".
"അല്ല ജോലിയാണ്".
"എവിടെ?" .
"തിരുവനന്തപുരം".
"എവിടാണിറങ്ങുന്നത്?". ഞാനും തിരക്കി.
"തിരുവല്ല".
അപ്പോളേക്കും മനസ്സിനൊരാധിയായി തുടങ്ങി.
ആ ഒരു സ്ത്രീ ഒപ്പമുണ്ടല്ലോ എന്ന ധൈരൃമായിരുന്നു അതുവരെ.
കാരണം ബാക്കി മുഴുവൻ പുരുഷന്മാരായിരുന്നു.
അന്നേരവും ആ കുട്ടി ഞങ്ങളുടെ സംസ്സാരം
ശ്രദ്ധിച്ചിരിക്കുകയായിരുന്നു. ഇറങ്ങേണ്ട സമയം
അടുക്കുന്തോറും ആ കുട്ടിയുടെ ചിരി മങ്ങിത്തുടങ്ങി.
കാരണമന്വേഷിക്കാൻ ഞാൻ മുതിർന്നില്ല.
തിരുവല്ല എത്തിയപ്പോൾ അവരിറങ്ങാനൊരുങ്ങി.
ആ സമയവും ആ കുട്ടി നോക്കിക്കൊണ്ടിരിക്കയാണ്.
ഈ കുട്ടി എന്താ ഇങ്ങനെ എന്നുളള ചോദൃം മനസ്സിലലയടിച്ചുയർന്നു.
സകല ദൈവങ്ങളേയും ആ സമയം ശലൃപ്പെടുത്തിയെന്നു
വേണം പറയാൻ. ട്രെയിനിൽ നിന്നും അവരിറങ്ങി.
ആ കുട്ടി അടക്കി വച്ചിരുന്ന ജനലരിക് ഇനി എനിക്കു സ്വന്തം.
ഉള്ളിൽ ഒരുപിടി സന്തോഷം വിതറി ജനലരികിലേക്ക് നീങ്ങിയിരുന്നു.
ദാ വീണ്ടും ആ കുട്ടി ജനലരികിലേക്ക് വരുന്നു.
എന്താണിവിടെ സംഭവിക്കുന്നതറിയാതെ പകച്ചിരിക്കുമ്പോൾ
പുഞ്ചിരി തൂകിക്കൊണ്ടാകുട്ടി പറഞ്ഞു.
"അക്കാ.... നാൻ പോകിരേൻ.........." - ഞാൻ പോവുകയാണ്...
ആ പരിഭ്രമത്തിനിടയിൽ ശരി എന്നു മാത്രം പറഞ്ഞു.
അവിടെ നിന്നും ട്രെയിൻ നീങ്ങുന്നതുവരെ കൈകൾ വീശി എന്നെ
യാത്രയാക്കി..
മനസ്സിൽ ആധി കയറിത്തുടങ്ങിയെങ്കിലും ഒന്നും പുറത്ത് കാണിക്കാതെ
ഫോണിലെ പാട്ടു തുടർന്നു. എന്നിരുന്നാലും ഭയം ഇരമ്പിക്കയറി.
അസഹനീയമായ മദ്യത്തിൻ്റെ ദുർഗന്ധം എന്നെ അസ്വസ്തയാക്കി.
കൂട്ടുകാരെ ഓരോന്നായി വിളിച്ചു തുടങ്ങി എൻ്റെ ഭാഗ്യമെന്നോണം
ആരും തന്നെ എടുത്തില്ല എന്നുവേണം പറയാൻ. അല്ലെങ്കിലും അതിരാവിലെ
വിളിച്ചാൽ ആരെടുക്കാനാണ്. പക്ഷെ ശ്രമിച്ചുകൊണ്ടിരുന്നു.
അമ്മു റിസീവ്ഡ്..... ആ സമയം അവളെൻ്റെ മുന്നിലൊരു മാലാഖയായി...
വിശന്നുവലഞ്ഞിരിക്കുന്നവൻ്റെ മുന്നിൽ ചിക്കൻ ബിരിയാണി കിട്ടിയ
സുഖം. ട്രെയിനിലാണെന്ന് മാത്രം ഞാൻ പറഞ്ഞുള്ളൂ അപ്പോളേക്കും
അവൾക്ക് കാര്യം മനസ്സിലായി അല്ലെങ്കിലും എല്ലാ ഉടായിപ്പുകളും
കണ്ടുപിടിക്കുന്നവൾ ഇതു മനസ്സിലാക്കിയതിൽ വല്യ അതിശയമൊന്നുമില്ല..
കുറച്ച്നേരം സംസ്സാരിച്ച് മനസ്സൊന്ന് ശാന്തമാക്കി. തിരക്ക് പതിയെ
വർദ്ധിച്ചുതുടങ്ങി. വെളുത്ത് മെലിഞ്ഞ് വിടർന്ന കണ്ണുകളോടുള്ള ഒരു
പെൺകുട്ടി അടുത്ത് വന്നിരുന്നു. പ്രസന്നമായ മുഖം. ആ സമയം
എനിക്കുണ്ടായ സന്തോഷത്തിനതിരില്ല.. ദൈവമുണ്ടെന്ന് തോന്നിയ നിമിഷം.
മുഖത്ത് ചിരി വിടർന്നു. സംസ്സാരിക്കില്ല എന്നറിഞ്ഞപ്പോൾ
ദൈവത്തിനോടമർഷം തോന്നി. അല്ലെങ്കിലും ചിലകാര്യങ്ങളിൽ ആള്
ക്രൂരൻ തന്നെ. ആംഗ്യഭാഷ അതെനിക്കൊട്ട് വശവുമില്ല. ഭൂമി പിളർന്ന്
താഴേക്ക് പോയിരുന്നെങ്കിലെന്ന് ചിന്തിച്ച നിമിഷം ആ കുട്ടിയുടെ ചിരി
ചെറിയ ആശ്വാസമൊന്നുമല്ല നൽകിയത്.ഒരു പുഞ്ചിരികൊണ്ട് മനസ്സിലിടം
പിടിക്കാൻ, മനസ്സിനെ ശാന്തമാക്കാൻ കഴിയുമെന്ന് പഠിപ്പിച്ച രണ്ട്
കഥാപാത്രങ്ങൾ....
നിങ്ങൾ ആരാണെന്നെനിക്കറിയില്ല...
ആ ഒരു നിമിഷം... എന്നോട് കാണിച്ച അടുപ്പം..
അക്കാ എന്ന് വിളിച്ച് ഞാനാരെന്നുപോലുമറിയാതെ യാത്രയാക്കിയ സമയം...
മറക്കില്ലൊരിക്കലും...
ഞാനാരെന്ന തിരിച്ചറിവ് നൽകിയ നിനക്ക്...
ആ മനസ്സിന് ഒരായിരം നന്ദി.
ആരെയും മുൻവിധിയോടെ കാണാൻ പാടില്ലെന്ന തിരിച്ചറിവ് നൽകിയതിന്..
ഓരോ യാത്രയും ഓരോരോ അനുഭവങ്ങളും തിരിച്ചറിവുകളാണ്..
നമ്മളാരെന്നും എന്താണെന്നുമറിയിക്കുന്ന വലിയ തിരിച്ചറിവ്...
ചിരിക്കുക ആവുന്നിടത്തോളം.നമ്മുടെ ഒരു പുഞ്ചിരി ചിലപ്പോൾ
നമ്മുക്കൊപ്പമുള്ളവർക്കൊരാശ്വാസമാകാം...
ജീവിതമാകുന്ന കഥയിലേക്ക് ഇതുപോലിനിയും കഥാപാത്രങ്ങൾ
വന്നുചേരും കാത്തിരിക്കുന്നു.