Skip to main content
Srishti-2022   >>  Poem - Malayalam   >>  തോണി

Moona Hannah Eipe

UST Kochi

തോണി

പാഞ്ഞെത്തും ചെറുമീനുകളെ തലോടിയൊഴുകും 

ഈ ചെറുപുഴയുടെ തീരത്തവിടൊരു ചെറുതോണി 

തരളമാം തിരകളിൻ അകമ്പടിയോടു വന്നടുത്തു.

 

വഞ്ചിയൂന്നും തുഴകളിൻ കരംപിടിക്കുമെൻ തോണി ക്കാരനൊപ്പം മുങ്ങിനിവർന്നൊരു ഉദയത്തിൽ 

മെഴുകിട്ടുരച്ചൊരെൻ മേനിയോ മിന്നിത്തിളങ്ങി.

 

തെളിനീർതടത്തിൽ വിടരുമാമലർമൊട്ടുകളെല്ലാം 

മെല്ലെയൊരു കുസൃതി ചിരിത്തൂവിപ്പുണർന്നുവൊ

കൂട്ടുവന്ന ഇളം തെന്നല്ലിന്റെ കുളിരിനെയും.

 

മഴപൊഴിക്കുമി സായന്തനത്തിൽ തുഴകൾ പാടും പാട്ടിനൊപ്പം ആടിത്തിമിർത്തൊഴുകിയൊഴുകി കടവത്തെത്തി ചെറുതോണിയുടെ കൊഞ്ചലും.

 

നിലാത്തിരിപടർത്തും തിങ്കളിൻ ചെരുവിലോടിമറയും നീലപ്പിലികളെ കണ്ടുകണ്ടങ്ങു മയങ്ങുമെൻമടിയിലെ 

തോണിക്കാരനെ പൊതിഞ്ഞു ഒരുപിടികിനാക്കൾ .

 

കിഴക്കുദിക്കും ദീപത്തെ മറച്ചു അന്നൊരു പുലരിയിൽ

ഇരുണ്ടുകൂടും മേഘപാളികളിൽ നിന്നടരും മിന്നൽ

പ്പിണരുകളിൻ പ്രഹരമേറ്റു പിടഞ്ഞു തോണിക്കാരൻ.

 

തുഴകളൂന്നാൻ കരങ്ങളെത്തേടി പുഴയിൽ ഞെരിയും

തോണിയൊ നുരകുത്തിപ്പെയ്യും മഴയിൽ ദിശതെറ്റി ആടിയുലഞ്ഞു ഒഴുകിയകന്നു എവിടെയ് ക്കൊ.

 

ഈയൊരു തീരത്തടിഞ്ഞു മണ്ണിന്റെ മടിത്തട്ടിൽ

ഏകമായി നിശ്ചലമായൊരുതൊട്ടാവാടി തണ്ടുപോൽ 

വാടിത്തളർന്നു തുഴകളും പുഴയുടെതുടിപ്പറിയാതെ.

 

 നിശബ്ദതയിൽ വിങ്ങിയുറങ്ങിയ രാവോ എതിരെറ്റു പുലരിയുടെ മൗനത്തെ ഒരു ചെറുതേങ്ങലോടെ

പുഴയുടെ ഓളങ്ങളും വ്യഥയിലാണ്ടു മുങ്ങിതാഴ്ന്നു.

 

മാനം വിടർത്തും നിറങ്ങൾക്കൊപ്പം പൂക്കൾ വിടർത്തും മോഹവുമായി പ്രണയത്തിൻ കുളിരിൽ

മയങ്ങി എന്നേക്കുമായി മുങ്ങിത്താഴാനായി കാത്തിരിക്കുന്നുയി ചെറുതോണിയും