Skip to main content
Srishti-2022   >>  Poem - English   >>  Only for you...!

Hridya KT

UST Kochi

Only for you...!

Seems like the plates I had food clean by itself before, 

But why Iam missing that miracle now? 

Oh yes... Mom is not at home! 

 

Seeing me after long, alarms shouted "where were you? "

I replied, "My Mom was with me"

 

Kitchen smiled and asked, "You still alive? "

I smiled back "Mom never allowed me to meet you! "

 

Yeah.. Being with Mom is a never ending childhood..! 

 

When I was wandering in my thoughts, I heard a voice,"Mom.. I am hungry"

 

Yes.. Being a Mother, it's time for me to wake from my comfort zone... 

 

Since the little girl is following me, 

Need to be the best Mom ever.... 

 

Looking into her cute little eyes, 

I promised, "I will be my best possible version dear... Only for you!! "

Srishti-2022   >>  Poem - English   >>  My life, My world

Soumya Xavier

UST Kochi

My life, My world

Holding your hands I could remember

The day you helped me glow my ember

The day when our souls met

Fulfilling the dreams not achieved yet

 

Every second my heart was anxious

Still each moment was precious

The journey was not simple

But your thoughts made it dwindle

 

Touching you my tiny, for the first time

I felt sense of elation for the lifetime

For me, love towards you is my fuel

My lil, you will be always my jewel

 

Oh sweety, when you touched my finger

With your little hands so tender

Tears rolled down from my eyes

Making promises to be kept until I demise

 

I may not be the perfect mom

But I will do the best as known

I will be always by your side my dear

In all your needs, pulling out your fear

 

I thought I gave you my life

But the truth is that you are my life

In future I don't know who you will be

But remember, I would be your lee

 

Holding your hands today, I could say

Everyday you make my day

Hey darling, I was your home once

And you are my world, ever since

Srishti-2022   >>  Poem - Malayalam   >>  തോണി

Moona Hannah Eipe

UST Kochi

തോണി

പാഞ്ഞെത്തും ചെറുമീനുകളെ തലോടിയൊഴുകും 

ഈ ചെറുപുഴയുടെ തീരത്തവിടൊരു ചെറുതോണി 

തരളമാം തിരകളിൻ അകമ്പടിയോടു വന്നടുത്തു.

 

വഞ്ചിയൂന്നും തുഴകളിൻ കരംപിടിക്കുമെൻ തോണി ക്കാരനൊപ്പം മുങ്ങിനിവർന്നൊരു ഉദയത്തിൽ 

മെഴുകിട്ടുരച്ചൊരെൻ മേനിയോ മിന്നിത്തിളങ്ങി.

 

തെളിനീർതടത്തിൽ വിടരുമാമലർമൊട്ടുകളെല്ലാം 

മെല്ലെയൊരു കുസൃതി ചിരിത്തൂവിപ്പുണർന്നുവൊ

കൂട്ടുവന്ന ഇളം തെന്നല്ലിന്റെ കുളിരിനെയും.

 

മഴപൊഴിക്കുമി സായന്തനത്തിൽ തുഴകൾ പാടും പാട്ടിനൊപ്പം ആടിത്തിമിർത്തൊഴുകിയൊഴുകി കടവത്തെത്തി ചെറുതോണിയുടെ കൊഞ്ചലും.

 

നിലാത്തിരിപടർത്തും തിങ്കളിൻ ചെരുവിലോടിമറയും നീലപ്പിലികളെ കണ്ടുകണ്ടങ്ങു മയങ്ങുമെൻമടിയിലെ 

തോണിക്കാരനെ പൊതിഞ്ഞു ഒരുപിടികിനാക്കൾ .

 

കിഴക്കുദിക്കും ദീപത്തെ മറച്ചു അന്നൊരു പുലരിയിൽ

ഇരുണ്ടുകൂടും മേഘപാളികളിൽ നിന്നടരും മിന്നൽ

പ്പിണരുകളിൻ പ്രഹരമേറ്റു പിടഞ്ഞു തോണിക്കാരൻ.

 

തുഴകളൂന്നാൻ കരങ്ങളെത്തേടി പുഴയിൽ ഞെരിയും

തോണിയൊ നുരകുത്തിപ്പെയ്യും മഴയിൽ ദിശതെറ്റി ആടിയുലഞ്ഞു ഒഴുകിയകന്നു എവിടെയ് ക്കൊ.

 

ഈയൊരു തീരത്തടിഞ്ഞു മണ്ണിന്റെ മടിത്തട്ടിൽ

ഏകമായി നിശ്ചലമായൊരുതൊട്ടാവാടി തണ്ടുപോൽ 

വാടിത്തളർന്നു തുഴകളും പുഴയുടെതുടിപ്പറിയാതെ.

 

 നിശബ്ദതയിൽ വിങ്ങിയുറങ്ങിയ രാവോ എതിരെറ്റു പുലരിയുടെ മൗനത്തെ ഒരു ചെറുതേങ്ങലോടെ

പുഴയുടെ ഓളങ്ങളും വ്യഥയിലാണ്ടു മുങ്ങിതാഴ്ന്നു.

 

മാനം വിടർത്തും നിറങ്ങൾക്കൊപ്പം പൂക്കൾ വിടർത്തും മോഹവുമായി പ്രണയത്തിൻ കുളിരിൽ

മയങ്ങി എന്നേക്കുമായി മുങ്ങിത്താഴാനായി കാത്തിരിക്കുന്നുയി ചെറുതോണിയും 

Srishti-2022   >>  Poem - Malayalam   >>  നമ്മുടെ ഭൂമി

Soumya Xavier

UST Kochi

നമ്മുടെ ഭൂമി

അയ്യോ പാവം, കഷ്ടമീ കാലം,

നമ്മുടെ നെഞ്ചിൻ നോവാണ് ഈ ഭൂമി! 

 

ആരുടെ മടിയിൽ കാലൂന്നി നിന്നുവോ,

ആ നെഞ്ചു പിളർക്കും നമ്മുടെ ചെയ്തികൾ; 

 

ഊട്ടി വളർത്തി നമ്മെ ഈ ഭൂമി, 

വെള്ളവും വായുവും ജീവനും നൽകി; 

 

തീയേറ്റു പുകയേറ്റു വിഷമേറ്റു വാടി,

നമ്മെ പോറ്റുവാൻ പാവമീ അമ്മ; 

 

ഞാനും നീയും നമ്മളെല്ലാവരും, 

ചേർന്നു നിർമ്മിച്ചതി നോവിന്റെ താളം; 

 

ചിന്തയില്ലാത്തവർ ചിന്തിപ്പാൻ ഇനിയും,

വൈകരുതരുതേ താമസമിനിയും; 

 

ധാത്രിതൻ കരുതലിൻ തണലൊന്നു മങ്ങിയാൽ,

ഓർക്കണേ മനുജനു ക്ലേശം സുനിശ്ചയം; 

 

ഒന്നു പിണങ്ങിയാൽ കലിയൊന്നു തുള്ളിയാൽ,

ജീവനും മാർഗ്ഗവും പോകുമെന്നോർക്കണേ; 

 

കരുണയും കരുതലും സമയവും നൽകി, 

ഈ ഭൂമിയെ ജീവനായി കരുതി മുന്നേറാം; 

 

നമ്മുടെ ഭൂമി, പാവമീ ഭൂമി, 

നമ്മുടെ നെഞ്ചിൻ തുടിപ്പായി തീരണം!

 

Srishti-2022   >>  Poem - Malayalam   >>  ഒരു വേനൽ മരമാകുമ്പോൾ

Sreejamol N S

UST Kochi

ഒരു വേനൽ മരമാകുമ്പോൾ

ഒരു വേനൽ മരമാകുമ്പോൾ

മഞ്ഞിനെയെന്ന പോലെ

കനൽ പുതയ്ക്കുമ്പോഴും

പുഞ്ചിരി പടർത്തണം

 

ഒരൊറ്റ വേരിനെ ആഴ്ത്തി വയ്ക്കണം

ഭൂമിയുടെ നെഞ്ചിലെ തെളിനീരുറവയിലെയ്ക്കു

കത്തിപ്പടരുമ്പോഴും

പൊള്ളി അടരുമ്പോഴും

ഇലകളും ശാഖകളും

കരിഞ്ഞു വീഴുമ്പോഴും

ഉള്ളിൽ കാത്തു വയ്ക്കണം

പ്രാണന്റെ പച്ചപ്പ്‌ .

 

സ്വപ്നങ്ങളിൽ ചേർത്ത് പിടിക്കണം

കാടനക്കങ്ങൾ,

ഇലത്തണുപ്പ്,

ചില്ലകളിൽ കിളിപ്പാട്ടുകൾ,

പൊത്തുകളിൽ അണ്ണാറക്കണ്ണന്മാർ,

നീലാകാശം തൊടാൻ കൊതിയിൽ

നാണിച്ചു ചുവക്കുന്ന തളിരുകൾ,

മഴത്തുള്ളികളിലേയ്ക്കു മൊട്ടുകളുടെ പൂത്തുലയൽ,

രാവിനെയാകെ ഭ്രമിപ്പിച്ചു

കാറ്റിൻ കൈകളിലേറി യാത്ര പോകുന്ന പൂമണം,

ചില്ലകളിലൊരു തേനീച്ചക്കൂട്,

വേരുകൾക്കിടയിലൊരു പാമ്പിൻ പടം,

പലവർണ്ണ തുമ്പികളുടെ

പ്രകടനപ്പറക്കൽ,

ഇലക്കുമ്പിളിൽ

നനഞ്ഞു കുതിർന്നൊരു ചന്ദ്രൻ.

 

വേനൽ മരമല്ലേ

തണലോ ,തണുപ്പോ കൊതിക്കരുത്‌

ചേർത്തു പിടിക്കണം

ഉറവ വറ്റാത്ത സ്വപ്നങ്ങളുടെ ചെപ്പിനെ മാത്രം

Srishti-2022   >>  Poem - Malayalam   >>  എന്റെ കണ്ണന്.....

Hridya K T

UST Kochi

എന്റെ കണ്ണന്.....

 

കാലത്തിന്റെ പ്രയാണത്തിലെപ്പോളോ 

ഞാൻ വഴി മാറി നിൽക്കവേ

എന്റെ തൂലികയിൽ വിങ്ങിയ അക്ഷരങ്ങളെ

നിങ്ങൾക്ക് യാത്രാമൊഴിയേകിയിരുന്നു.

 

ഒരു നാളെന്റെ കാർവർണനവൻ

നിങ്ങളിൽ വെണ്ണയായ് നിറയാതിരിക്കില്ല.

നിങ്ങളിൽ അവൻ എന്നെ തേടാതിരിക്കില്ല.

 

എന്നുടെ നോവുകൾക്ക് ചിരി പടരുന്ന നാൾ

പരിശ്രമത്തിൻ മുള്ളുകളിൽ ഭാഗ്യത്തിൻ തേൻ തുള്ളികൾ നിറയുന്ന നാളതിൽ

നിങ്ങളിലൂടെ ഞാൻ അവനെ കാത്തു നിൽപ്പൂ.

 

കണ്ണാ...!

 

ഈ അക്ഷരങ്ങളിലോരോന്നിലും 

ഞാൻ നിൻ പേര് കോർത്തിടട്ടെ

ഒരു നേർത്ത പുഞ്ചിരിയിലാൽ അലിയാത്ത പരിഭവങ്ങൾ നമ്മളിലിന്നുമുണ്ടോ?

 

Srishti-2022   >>  Article - Malayalam   >>  അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

Hridya K T

UST Kochi

അന്ധവിശ്വാസങ്ങളും സാക്ഷരകേരളവും

ഒരുപാട് ചിന്തിച്ചു കാട് കയറിയ വിഷയമാണ് "അന്ധവിശ്വാസങ്ങളും സാക്ഷരതകേരളവും".

 

കഴിഞ്ഞ വര്ഷം ഞങ്ങൾ ആഗ്രഹിച്ചാണ് ഒരു കാർ വാങ്ങിയത്. അതിനാൽ തന്നെ കൃഷ്ണനോടൊപ്പം യേശുവിന്റെ ചിത്രവും ഞാൻ കാറിന്റെ മുന്നിൽ വെച്ചു. കാർ കണ്ടതും കുറ്റവാക്കുകൾ കേട്ട് തുടങ്ങി. " അന്യ ദൈവങ്ങൾ എന്തിനാണ് നമ്മുടെ കാറിൽ?  " എനിക്കന്നു ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. പ്രപഞ്ചം മുഴുവൻ നിറയുന്ന ശക്തിയെ സ്വന്തക്കാരനും അന്യനും ആയി ഏതളവുകോൽ ഉപയോഗിച്ചാണ് ഞാൻ മുറിച്ചിടേണ്ടത്? വിവേകാനന്ദ സ്വാമി കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചതായി കേട്ടിട്ടുണ്ട്. ഒന്ന് കൂടി അദ്ദേഹം ഇവിടെ സന്ദര്ശിക്കാനെത്തിയാൽ ഇനിയെന്ത് പേര് വിളിക്കും?  ശ്രീ നാരായണ ഗുരുവും മറ്റും ജീവിച്ചു പോയിട്ടും ഒരു പുരോഗതിയും വന്നിട്ടില്ലാത്ത മനുഷ്യ ചിന്താഗതിയെ എന്ത് പറഞ്ഞു വിശേഷിപ്പിക്കും?

 

എന്റെ അകന്ന ഏതോ ബന്ധത്തിലുണ്ടായ,  പേര് പോലും ഞാൻ കേട്ടിട്ടില്ലാത്ത ആരോ മരിച്ചു പോയതിനു,  'പെല' എന്നും പറഞ്ഞു ഞാൻ കയറിയ അമ്പലം ശുദ്ധി കലശം ചെയ്തു .എന്നെ കൊണ്ട് മാപ്പു പറയിക്കുകയും ചെയ്തു. പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന കാലത്ത് തറവാട്ടിൽ ഒരു മരണമുണ്ടായാൽ ആരും പുറത്തു പോവാതിരിക്കാൻ ഉണ്ടാക്കിയ ഒരു സമ്പ്രദായ മാണിതെന്നു ഞാൻ ആരോട് പറയും?

അതിനാൽ തന്നെ കോഴിക്കോട്ടൊരാൾ പ്രസവിച്ചാലോ മരിച്ചാലോ കൊച്ചിയിലുള്ള എനിക്ക് 'പെല ഇല്ലെന്നും !

 

പണ്ട് കേട്ട ഒരു കഥ ഓർമ വരുന്നു.. ഒരു സന്യാസി തന്റെ ധ്യാനത്തിൽ അവിടത്തെ പുഴയിലെ വെള്ളം കുടിച്ചാൽ ഭ്രാന്ത് വരുമെന്നും, അത് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകണമെന്നും കാണുന്നു.... അദ്ദേഹം അത് അന്നാട്ടുകാരെ ധരിപ്പിക്കുന്നു... എന്നാൽ ആരും അത് മനസ്സിലാക്കാതെ പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തന്മാരാവുന്നു.... ഒടുക്കം എല്ലാവരും ചേർന്നു സന്യാസിക്ക് ഭ്രാന്തണെന്ന് പറയാൻ തുടങ്ങി.. നിവർത്തിയില്ലാതെ സന്യാസിയും പുഴയിലെ വെള്ളം കുടിച്ചു ഭ്രാന്തനായി വന്നു നാട്ടുകാരോടൊപ്പം സുഖമായി ജീവിക്കുന്നു.

പുഴയിലെ വെള്ളം കുടിക്കാം....

"അശുദ്ധി" മാറിക്കിട്ടട്ടെ......

 

കഷ്ടപ്പെട്ടു പഠിച്ചു ജോലി നേടിയ ഒരു പെൺകുട്ടി കല്യാണം കഴിഞ്ഞു വരുമ്പോൾ എന്തിനാണ് കൊണ്ട് വരുന്ന പെട്ടിയുടെ കനവും സ്വർണത്തിന്റെ അളവും നോക്കുന്നത്?

പണ്ട് ആണിന്റെ ചിറകിനു കീഴെ ജീവിക്കുന്ന പെൺകുട്ടിക്ക് വീട്ടിൽ നിന്ന് കൊണ്ടുവരുന്ന സ്വത്തു ഒരു ആത്മവിശ്വാസമായിരിക്കാം.   ഇന്ന് പുരുഷനോടൊപ്പം വിദ്യാഭ്യാസം നേടി,  ജോലിയും നേടിയിയിട്ടും പെൺകുട്ടി എഴുന്നേൽക്കുന്ന സമയവും നോക്കി അയൽക്കാരിരിക്കുന്നതെന്തിനാണ് ?  

 

ഈ അടുത്തിടെയാണ് സ്വന്തം മോൾ കല്ല്യാണം കഴിഞ്ഞു ആദ്യ മാസം തന്നെ ഗർഭിണിയായത്തിനും ,  അതിൽ ഒരാണ്കുഞ്ഞു പിറന്നതിലും അഭിമാനം പൂണ്ടു ഒരു സ്ത്രീ എന്നോട് സംസാരിച്ചത്.ആ കുട്ടിയുടെ പഠിത്തം മുടങ്ങിയത് അവർക്കൊരു വിഷയമേ അല്ലായിരുന്നു. ഐശ്വര്യ റായ് വെറും പെണ്ണും അപ്പുറത്തെ തെങ്ങു കയറ്റക്കാരൻ രാജേട്ടൻ ആണും ആയതു കൊണ്ട് രാജേട്ടനെ മാത്രം അംഗീകരിക്കുന്ന ഇത്തരക്കാർ ഇപ്പോളും ഇവിടുണ്ട്.

 

അയൽക്കാർ നോക്കി നിൽക്കുന്നത് കൊണ്ട് ഇഷ്ടവേട്ട വേഷം മടക്കി കയ്യിൽ പിടിച്ചു ,  ഓഫീസിൽ പോയി അവിടെന്നു മാറ്റി,  തിരിച്ചു ചുരിദാർ തന്നെ ഇട്ടുവരുന്ന എത്രയോ പെൺകുട്ടികളെ എനിക്കറിയാം.അവനവനിണങ്ങുന്ന ഒരു വേഷം ധരിക്കാൻ നമ്മൾ ഇനിയും എത്ര നാൾ കാത്തിരിക്കണം?  

 

ശാസ്ത്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങളിലേക്കു വഴി തെളിയിക്കാവുന്ന എത്രയോ അമൂല്യമായ അറിവുകൾ ഭക്തിയുടെയും,  ആചാരത്തിന്റെയും പേരു പറഞ്ഞു നമ്മൾ പൂട്ടി കെട്ടി വെച്ചിട്ടുണ്ട്. ജാതിയോ,  മതമോ, സ്ത്രീ പുരുഷ വ്യത്യാസമോ ഇല്ലാത്ത ദൈവത്തെ നമ്മൾ എന്ന് അംഗീകരിക്കും?  

 പഴഞ്ചൻ ചിന്താഗതികൾ ഇവിടെ നിലനിൽക്കുന്നത് കൊണ്ടും,  അത് നമ്മുടെ വളർച്ചയെ ബാധിക്കുന്നതും കൊണ്ട് തന്നെയാണ് ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്കും,  മറ്റു രാജ്യങ്ങളിലേക്കും മാറി പാർക്കുന്നത് . ഏതു വികസിത രാജ്യങ്ങളിലും ഇന്ത്യൻ തലച്ചോറുകൾ വഹിക്കുന്ന പങ്കു വലുതാണ്. പ്രേത്യേകിച്ചു മലയാളികൾ.

 

മഹത്തായ പൈതൃകം ഉള്ള ഒരിടമാണ് കേരളം .നമ്മുടെ പൂർവികമായ അറിവുകളും, ശാസ്ത്രത്തിന്റെ നൂതനമായ കണ്ടു പിടുത്തങ്ങളും സംയോജിച്ചാൽ ഏതു ഉയരവും നമുക്ക് കയ്യെത്തി പിടിക്കാം. നമ്മുടെ വിവരക്കേടുകളും,  അന്ധവിശ്വാസങ്ങളും അതിനൊരു മറയാവാതിരിക്കട്ടെ ,..

Srishti-2022   >>  Article - English   >>  Benefits and Challenges of Hybrid work model in IT Industry

SAE-03:Hridya K T

UST Kochi

Benefits and Challenges of Hybrid work model in IT Industry

From Early 2020 almost all IT companies declared complete Work from Home policy due to the unexpected pandemic. The only sector having the privilege of complete work from home was IT sector where all the fields like banking , health sector etc where in trouble.

As a part of returning to normal life instead of asking everyone to return for all the working days, now IT companies has bought Hybrid Work Model, where employee must be in office for at least three working days which is very flexible system.But of course, there is another side of the coin as well, where we have a question regarding security, people relationship etc. Let me deep dive to this topic little bit.

For all working mothers, I have seen much advantage on hybrid work model. Since it helps in work life balance of an individual. People can balance personal as well as professional life parallelly. All resources will get more time in a day since travelling time can be ignored and the the morning peak time stress can be reduced. Hence one can feel more relaxed and work quality and can extend the work hours.I feel companies are also can achieve more profits, since workspace used is less. Internet charge, electricity, water cost etc can be saved more.An individual can be in his comfort zone and work.Fewer people in the office means fewer chances of passing on illnesses. Infections are less likely when there are fewer workers on premises. 

But there are some disadvantages also for hybrid work model. As people start working remotely, interpersonal relationships are harmed. Absence of many festive celebrations like onam celebration, Christmas etc are making like a bit boring. Since there is not a fixed time to work, sometimes over work hours are making us stressful.

Employees working outside the office could create cybersecurity vulnerabilities. They may use personal computers for work or connect to unsecured networks. An organization must confirm all remote employees meet their security standards.

Srishti-2022   >>  Short Story - Malayalam   >>  കാവില്ലാത്ത ഭഗവതി....

Hridya KT

UST Kochi

കാവില്ലാത്ത ഭഗവതി....

ചുറ്റിലും ദൈവികമായ ചുവപ്പ് നിറം..... മുല്ലപ്പൂ പല്ലുകൾ കാട്ടി ഭഗവതി ചിരിക്കുന്നു... ആ ശോഭയിൽ നാട് മുഴുവൻഐശ്വര്യത്താൽ നിറയുന്നു...,

ഉത്സവം കഴിഞ്ഞു... കൊടിയിറങ്ങി.... കച്ചവടക്കാർ പൂരപ്പറമ്പോഴിഞ്ഞു....

കുട്ടികൾ വീണ്ടും അമ്പലപ്പറമ്പിൽ കളി തുടങ്ങി... അമ്പലകുളത്തിൽ കളി പന്ത് എറിഞ്ഞു നീന്തി കളിച്ചു... തലേന്ന് കഴിഞ്ഞ പൂരത്തെ അഭിനയിച്ചു തകർക്കലായിരുന്നു കുട്ടികളുടെ ഇഷ്ട വിനോദം... ഇനിയും എരിഞ്ഞടങ്ങിയിട്ടില്ലാത്ത കനൽ വാരിയും, ചാരത്തിലൂടെ ഓടി കളിച്ചും അവർ ഉല്ലസിച്ചു.. ഇതെല്ലാം കാണാൻ ഭഗവതിക്കും ഇമ്പമായിരുന്നു.... അമ്പലകുളത്തിൽ കുളികഴിഞ്ഞെത്തുന്ന സുന്ദരിമാർക്കിടയിലൂടെ ഭഗവതിയും പൂ ചൂടി നടന്നു.... എല്ലാം ശുഭം.... എങ്ങും നന്മ... പൂർണത....

ആ നാടിന്റെയും തറവാടിന്റെയും ഐശ്വര്യം ഭഗവതിയുടെ മുഖപ്രസാദം എന്ന കാര്യത്തിൽ തർക്കമില്ല...

വർഷങ്ങൾ കടന്നു പോയി.. റോഡ് വീതി കൂട്ടലിന്റെ ഭാഗമായി അമ്പല പരിസരം അളന്നെടുത്തു.... ഭഗവതി പെരുവഴിയിലായി... മുല്ലപ്പൂ നൈർമ്മല്യമുള്ള ഭഗവതി കരിയിൽ പുരണ്ടു.... ശോഭ മങ്ങി... ആരും ദേവിയെ തിരിച്ചറിഞ്ഞില്ല.. കുട്ടികൾ കല്ലെറിഞ്ഞു....

പാവം ഭഗവതി... ദീപാരാധനയും, വഴിപാടുകളുമായി കഴിഞ്ഞ ഭഗവതി തെരുവിൽ അലഞ്ഞു നടന്നു...

ഒടുവിൽ ഭഗവതിക്ക് ക്ഷമ കെട്ടു... കോപത്താൽ ജ്വലിച്ചു... നാട്ടിൽ മാറാ വ്യാധികൾ വിതറി... തറവാട്ടിലെ ഇളം തലമുറയ്ക്ക് ശാപമേറ്റ് തുടങ്ങി.... ചിലർക്കു ഭഗവതിയുടെ കോപ ജ്വാലയിൽ മനോനില തെറ്റി തുടങ്ങി... എന്നിട്ടും ഭഗവതിക്ക് കലിയടങ്ങിയില്ല..

ദുശകുനങ്ങൾ കണ്ടു തറവാട്ടു കാരണവർ പ്രശ്നം വെച്ചു... അപ്പോഴതാ ശ്രീകോവിലിൽ ഇരിക്കേണ്ട ഭഗവതി രോഷാകുലയായി അങ്ങിങ്ങു അലഞ്ഞു നടക്കുന്നു... തറവാട് വേരോടെ നിലമ്പതിക്കുമെന്ന് മനസ്സിലായ കാരണവർ എല്ലാരേയും വിളിച്ചു കൂട്ടി.... "ഒരു ശ്രീകോവിൽ പണിയേണം. ഭഗവതിയെ സർവലങ്കാര വിഭൂഷിതയായി പൂജ ചെയ്യേണം.. തെറ്റുകൾക്ക് മാപ്പപേക്ഷിക്കേണം..."

എല്ലാവരും സമ്മതിച്ചു... സ്ഥലമന്വേഷണം തുടങ്ങി.... പറ്റിയ സ്ഥലം കിട്ടുന്നില്ല.. ഓരോന്നിനും ഓരോ മുടക്കം.. എല്ലാവരും തിരച്ചിൽ നിർത്തി.....

ഭഗവതിക്ക് ഇതെല്ലാം കണ്ടു കണ്ണിൽ തീ കത്തി....

ഇവരെയാണോ താനിത്രെയും സ്നേഹിച്ചത്... ഇവർക്കു വേണ്ടിയാണോ മണ്ണിലവതരിച്ചത്... നാട്ടിൽ മാറാവ്യാധികൾ കൂടി കൂടി വന്നു....

ഒടുവിൽ എല്ലാവരും ചേർന്നു തത്കാലം ഒരു പ്രശ്നം കണ്ടു.... ക്ഷേത്രത്തിനു സ്ഥലം ലഭിക്കുന്നത് വരെ തറവാട്ടിൽ എല്ലാ ദിവസവും നാമജപം വെക്കണം... പൂജയും കഴിക്കാം.... ഭഗവതി തത്കാലം അടങ്ങി....

എല്ലാ ദിവസവും പൂജയും നാമജപവും തുടങ്ങി... പക്ഷേ ഓരോ ആസ്വാരസ്യങ്ങൾ കാരണം എന്നും വീട്ടുകാർ തമ്മിൽ വഴക്ക്... പൂവിനും, പൂജാ ദ്രവ്യത്തിനും... എന്തിനു ഉണ്ടാക്കുന്ന പ്രസാദത്തിന്റെ പേരിൽ വരെ അടി... എല്ലാവരുടെയും ശ്രദ്ധ ഭക്തിയിലല്ലായിരുന്നു ... ആർക്ക് ക്ഷേത്ര പരിപാലത്തിന്റെ മേൽനോട്ടം എന്നതിലായി... ഭഗവതി നിസ്സഹായയായി....

ഇതിലൊന്നും പെടാത്ത ഒരു പാവമായിരുന്നു സുമതി... അവൾ എന്നും തറവാട് മുഴുവൻ അടിച്ചു വാരി വൃത്തിയാക്കും.... പൂജാ ദ്രവ്യങ്ങൾ ഒരുക്കും... ആളുകളുടെ പ്രഹസനങ്ങൾ ശ്രദ്ധിക്കാതെ ഭക്തിയോടെ നാമം ജപിക്കും... മറ്റുള്ളവരുടെ വമ്പിച്ച കനമുള്ള നോട്ടുകൾക്കിടയിലും സുമതിയുടെ ഒരു രൂപ തുട്ട് തിളങ്ങാറുണ്ടായിരുന്നു... ഭഗവതി അവളെ ശ്രദ്ധിച്ചു .

ഏഴു സഹോദരന്മാരുടെ ഒറ്റ പെങ്ങളായ സുമതി.... അച്ഛനും അമ്മയും താഴത്തും തലയിലും വെക്കാതെ വളർത്തിയവൾ.... ഗ്രാമീണതയുടെ വസന്തത്തിൽ ജനിച്ചു വളർന്ന അവൾ ഒറ്റപെട്ട നഗരത്തിൽ സ്വാർത്ഥതയുടെ നടുവിൽ ജീവിച്ചു പോവുകയാണ്... ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ഒരു പ്രഹസനത്തിലും പെടാതെ ഒരിത്തിരി നന്മയും മുറുകെ പിടിച്ച്...

സുമതിയായിരുന്നു പ്രായമായ തറവാട്ടമ്മയെ നോക്കുന്നത്... മക്കളെല്ലാവരും ഉപേക്ഷിച്ചു പോയ തൊണ്ണൂറ് കഴിഞ്ഞ ആ വൃദ്ധയെ സുമതി പരിചരിക്കുന്നത് കണ്ണിൽ ആർദ്രത യോടെ യാണ് ഭഗവതി നോക്കി കണ്ടത്..... സ്വന്തം അമ്മയെ തിരിഞ്ഞു നോക്കാത്ത തറവാട്ടുകാർ തനിക്ക് ക്ഷേത്രം പണിയാത്തതിലും, പൂജ കഴിക്കാത്തതിലും ഭഗവതിക്ക് ഒരു അത്ഭുതവും തോന്നിയില്ല....

ഭഗവതിക്ക് അവളൊരു ആശ്വാസമായിരുന്നു.... ഭഗവതി അവളോട് പറഞ്ഞു.. "സുമതി... നമ്മൾ തുല്യ ദുഃഖിദരാണ്... പ്രഹസനങ്ങളിൽ നമ്മുടെ നിഷ്കളങ്കത പോലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം... നീ ഭക്തിയോടെ സമർപ്പിക്കുന്ന ഒരു നുള്ള് പ്രസാദം മതി എനിക്ക്.. ആ ഒരു തിരി വെളിച്ചം മതി എനിക്ക്.. ഈ ബഹളത്തിലും ഞാൻ കേൾക്കുന്നത് നിന്റെയുള്ളിലെ പ്രാർത്ഥനയാണ്..

സുമതി മന്ദഹസിച്ചു... അവർ പരസ്പരം ഒരിക്കലും ഒറ്റപ്പെടുത്തിയില്ല... ഏറെ കാലം സന്തോഷത്തോടെ തറവാട്ടിൽ കഴിഞ്ഞു....

മനുഷ്യന്റെ സ്വാർത്ഥതയിലും, ആത്മാർത്ഥതയില്ലായ്മയിലും പെട്ടു ഈശ്വരന്മാർ പോലും നിസ്സഹായരാവരുണ്ടാവാം.. മനുഷ്യന് ഊഹിക്കാവുന്നതിലും വലിയ പരിതാപകരമായ അവസ്ഥ അവർക്കുമുണ്ടാവാം... ഒരു കുഞ്ഞു ഹൃദയത്തിലെ ഇത്തിരി നന്മയും തേടി അമൂർത്തമായി അവർ നമുക്ക് ചുറ്റുമുണ്ടാവാം...!!!!

 

Image removed.

8You, Rajeev Krishnan, Rahul Chandran and 5 others

Subscribe to UST Kochi