Mohammad Ayoobkhan
Cognizant Technology Solutions
Nov 7,2022-എന്റെ ഡയറിക്കുറിപ്പ്, എന്റേം
രാവിലെ അലാറം അടിക്കുന്ന മുന്നേ ഇന്ന് അവൾ ഞെട്ടി എണീറ്റു, എന്നെ പോലെ ചത്ത് കിടന്ന ക്ലോക്കിലെ സമയം കണ്ടവൾ കോഴിക്കൂട്ടിലേക്ക് ഓടി , തന്റെ കൂവാൻ മറന്ന പൂവനെ തേടി . കോഴിക്കൂടും കോഴികളും സേഫ് ആർന്നു ഇവൾടെ ഓട്ടം കണ്ട് കൂട്ടത്തിലെ കറുമ്പൻ (ബോഡി ഷെയ്മിംംഗ് ആവുമോ ? ഹാ എന്തായാലും ഇരിക്കട്ടെ ) നേരം വെളുക്കാണ്ട് ഞങ്ങൾ കൂവാറില്ല എന്ന കമന്റ് പാസ്സാക്കി അടുത്ത് നിന്ന പെടയെ നോക്കി കുറുകി
ഇത് കണ്ടും കേട്ടും നിന്ന എന്റെെ കെട്ട്യോൾ ഒരു നെടുവീർപ്പിട്ടു, ആ ദീർഘ നിശ്വാസത്തിൽ ബാറ്ററി മാറി ഇടാൻ മറന്ന എന്നെ അവൾ ഒരു നിമിഷം നിറകണ്ണുകളോടെ ഓർത്തു കാണണം ഇല്ലേൽ അജ്ജാതി ഒരു തുമ്മൽ ഞാൻ തുമ്മില്ല , പിന്നേ ഇത് വായിക്കുമ്പോ നിങ്ങൾ കരുതും ഞാൻ എന്തോ അന്ധവിശ്വാസി ആന്നൊക്കെ , അത്രെക്കൊന്നുമില്ല പക്ഷെ നമ്മളെ കുറിച്ച് ഒരാൾ ഓർക്കുമ്പോളോ സംസാരിക്കുമ്പോളോ കാതങ്ങൾക്ക് അപ്പുറം നമ്മൾ ഇരുന്നാലും അറിയാണ്ട് തുമ്മി പോകും അതൊരു നാട്ടു നടപ്പാണ് അല്ലേൽ ജിന്നിന്റെ ടെലിപതി ആവാനും ചാൻസ് ഉണ്ട് ! just like വിശന്നിരിക്കുന്ന ആളുടെ മുന്നിലിരിന്നു കൊതിപ്പിക്കുന്ന രീതിയിൽ ഭക്ഷണം കഴിച്ചാൽ വയറിനു പണി കിട്ടുന്നേ പോലെ
പിന്നെ ഇന്ന് തിങ്കളാഴ്ച ആണല്ലോ അത് കൊണ്ട് as usual കിങ്ങിണിനെ എണീപ്പിക്കാൻ നല്ല പണിപ്പെട്ടു .
ടിഫിൻ പൊതിയാൻ പേപ്പർ തപ്പി അവൾ കൊറേ അലഞ്ഞു ബില്ല് പേപ്പർ കുറേ ഉണ്ടെങ്കിലും അത് വെച്ച് ചോറ് പൊതിയാൻ പറ്റില്ലല്ലോ ..
വായിക്കാൻ ആളില്ലാത്തത് കൊണ്ടാണ് പത്രം നിർത്തിയത് എന്ന് പറഞ്ഞാ സഹധർമ്മിണി സമ്മതിക്കുല്ല, അവൾ പറയുന്നത് കേട്ടാൽ നമ്മുടെ നക്കാപിച്ച ൈപസ കിട്ടിയിട്ട് വേണം മാമ്മൻ മാപ്പിളയുടെ വീട്ടിൽ അടുപ്പ് കത്തിക്കാൻ എന്ന് തോന്നും
"മതി മതി നിങ്ങൾ ടെ കഥ പറച്ചിൽ ബാക്കി എനിക്ക് കുറച്ച് എഴുതാൻ ഉണ്ട് "
" ഓക്കെ ഇന്നാ "
കിങ്ങിണിയെ സ്കൂളിലാക്കി വരും വഴി എപ്ലത്തേം പോലെ ശ്രീധരന്റെ പൂക്കടയിൽ കേറി ഒരു മുഴം മുല്ലപ്പൂ വാങ്ങി , തിങ്കളാഴ്ചത്തെ പതിവ് തെറ്റിക്കല്ലല്ലോ പക്ഷേ അവിടെ തിണ്ണയിൽ ഇരുന്ന ഒന്നിന്റ നോട്ടവും ശരിയായിരുന്നില്ല ഒരു മതത്തിന്റേയും അകമ്പടിയില്ലാണ്ട് ഒരുമിച്ച് ജീവിക്കാൻ താലി നമ്മൾ ഒഴിവാക്കിയപ്പോ അതിവന്മാർക്ക് ഏത് തരത്തിലാണ് നമ്മളെ ഇങ്ങനെ നോക്കാനുള്ള ഒരു ലൈസൻസ് ആയെതെന്ന് എനിക്ക് മനസ്സിലായില്ല
വാങ്ങിയ പുവ് അങ്ങേരെ കൊണ്ട് ചൂടിക്കാണ്ട് ഞാൻ ചൂടിയാ പിന്നെ അടുത്ത പ്രശ്നത്തിന് വേറെ കാരണം
വേണ്ടല്ലോ
ലാസ്റ്റ് തവണ ഇതിന്റെ പേരിൽ 3 ദിവസമല്ലേ മിണ്ടാതെ നടന്നത് ഇതൊക്കെ ഓർത്ത് ഞാൻ സെമിത്തേരിയിൽ അങ്ങേരെ കാണാൻ കേറിയപ്പോ കണ്ട കാഴ്ച എനിക്ക് നല്ല വിഷമമുണ്ടാക്കി (3)
മുല്ലപ്പു മാത്രമാണ് ഇഷ്ടമെന്ന് എന്ന് എന്നോട് പറഞ്ഞിട്ടുള്ള അങ്ങേര് റോസക്കുട്ടിയുടെ ഖബറിടത്തിൽ ആരോ വെച്ചിട്ട് പോയ റോസാ പുഷ്പങ്ങൾ പെറുക്കി എടുക്കുന്നു
" മതി നാടകം സത്യം ഞാൻ തന്നെ പല തവണ പറഞ്ഞതാണ് അന്നിട്ടും അവൾ കള്ളം ഡയറിയിൽ കോരി നിറക്കുവാ . ഞാനല്ലേ എഴുതി തുടങ്ങിയത് ഞാൻ തന്നെ അവസാനിപ്പിക്കാം "
ഞാൻ പെറുക്കി കൂട്ടിയ പനിനീർ പുഷ്പങ്ങൾ അത്രയും നീ തന്നിരുന്ന മുല്ലപ്പൂവിന് പകരം നല്കാൻ മാത്രം ആയിരുന്നു
" Soo Romantic ഇത് ഒന്നുടെ കേൾക്കാൻ തോന്നി "
"അതെനിക്കും മനസ്സിലായ് "
എന്റെ ഡയറിക്കുറിപ്പ്, എന്റേം