Skip to main content
Srishti-2022   >>  Short Story - Malayalam   >>  വിശപ്പും,അവകാശവും

Anoop Rajan

IBS

വിശപ്പും,അവകാശവും

                                

"അമ്മേ ! എനിക്ക് വിശക്കുന്നു .എന്തെകിലും കഴിക്കാൻ താ !" .അച്ചു സ്കൂളിൽ നിന്ന് വരുന്ന വഴിയാണ് .തന്റെ പുതിയ സൈക്കിൾ അച്ചുവിന് വളരെ ഇഷ്ടമായിരുന്നു. ,അതിന്റെ "ട്രിം ട്രിം" ബെൽ ശബ്ദമാണ് അവനു ഏറ്റവും ഇഷ്ടം.അച്ചു വേഗം വീടിന്റെ ഉള്ളിലേക്കു കേറി മേശപ്പുറത് കഴിക്കാൻ ഇരുന്നു.                                                        

 "ഇന്നും ദോശയാണോ? എനിക്ക് വേണ്ട!" അച്ചുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു ."ഇന്ന് കൂടി മോൻ ഇത് കഴിക്കു,നാളെ അമ്മ അച്ചുവിന് കുറെ പലഹാരങ്ങൾ ഉണ്ടാക്കി തരാം ".അമ്മ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.    

 "എനിക്ക് ഈ നശിച്ച ദോശ വേണ്ടെന്നു പറഞ്ഞില്ലെ! "

അച്ചു ദേഷ്യത്തിൽ എണീറ്റ്,ദോശ വെച്ചിരുന്ന പ്ലേറ്റ് നിലത്തേക്കു വലിച്ചു എറിഞ്ഞ ശേഷം വീടിന്റെ ഉമ്മറത്തേക്ക് നടന്നു.

 

നിലത്തു വീണത് ഇനി ആര് കഴിക്കാനാണ് ? നിലമാണെങ്കിൽ പൊടി പിടിച്ചു കിടക്കുകായാണ്, അമ്മക്കാണെങ്കിൽ നല്ല നടു വേദന കാരണം അടിച്ചു വാരാനും പറ്റിയിട്ടില്ല.

അച്ചുവിന്റെ അച്ഛന് ഇതൊന്നും അന്യൂഷിക്കാൻ സമയമില്ല, വീട്ടിൽ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത വ്യെക്തി ഒരു ദോശയെ പറ്റി എന്ത് പറയാൻ?  

 

മകനെ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് വളർത്തിയത് . ഒരു പക്ഷെ ഇത് അവന്റെ കുറ്റമലായിരിക്കും,അവൻ കുട്ടി അല്ലെ..അമ്മ ചിന്തിച്ചു.

 

പൊടി പിടിച്ചു കിടക്കുന്ന ആ തറയിൽ..ആ ദോശ അങ്ങനെ കിടന്നു..

ആർക്കും വേണ്ടാതെ....

 

 

"അമ്മേ ഇന്നും പണി ഇല്ല. കുഞ്ഞാവേക്കുള്ള പാൽ രാമേട്ടന്റെ കടയിൽ നിന്ന് ഞാൻ വാങ്ങി വരം.ഇന്നലത്തെ പണിയുടെ കുറച്ച കാശ് ബാക്കി ഉണ്ട്." 

ചിന്നൻ അവന്റെ അമ്മയോട് പറഞ്ഞു.

അച്ചുവിന്റെ വീടിന്റെ അടുത്തുള്ള ഒരു ചേരിയിലാണ് ചിന്നന്റെ വീട് . വീട് എന്ന് പറയാൻ പറ്റുമോ എന്നറിയില്ല , ഒരു കുടിൽ.

"കുഞ്ഞാവ നല്ല ഉറക്കമാണല്ലെ അമ്മേ? അവൾ എണീറ്റാൽ നല്ല വിശപ്പായിരിക്കും, ഞാൻ കടയിൽ പോയി വേഗം പാൽ വാങ്ങിച്ചിട്ടു വരാം.."

പുറത്തേക്ക് ഇറങ്ങിയ ചിന്നൻ അവന്റെ മുഷിഞ്ഞ ഷർട്ടിലെ കീശയിൽ ഒന്ന് തപ്പി.കുഞ്ഞാവക്ക് വേണ്ടതെലാം വാങ്ങണം.

തന്നെ കൊണ്ടാവുന്ന പോലെ അവരെ നോക്കണം. .അച്ഛൻ എവിടെയാണെന്നു പോലും അറിയില്ല,ചിന്നന് അതിൽ വിഷമവുമില്ല,കാരണം കള്ളു കുടിച്ചു വീട്ടിൽ വന്നു ഭാര്യയെയും,മക്കളേയും തല്ലുന്ന അച്ചന്മാരെ അവൻ ഒരുപാട് കണ്ടിട്ടുണ്ട്, അതിലും നല്ലതു അങ്ങനെ ഒരാൾ ഇണ്ടാവാതെ ഇരികുന്നതല്ലേ?

 

തനിക് ആരോഗ്യമുണ്ട്,ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസും, പിന്നെ ആരെ പേടിക്കാൻ ? അമ്മയെ നന്നായി നോക്കണം,കുഞ്ഞാവയെ പഠിപ്പിക്കണം!

ഈ കാര്യത്തിൽ കടകാരൻ രാമേട്ടനാണ് ചിന്നന്റെ ഹീറോ! രാമേട്ടൻ തന്റെ മക്കളെ പൊന്നു പോലെ നോക്കുന്നത് ചിന്നൻ കണ്ടിട്ടുണ്ട്.

രാമേട്ടൻ എപ്പോഴും പറയും -" പഠിച്ഛ് വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "

കുഞ്ഞാവയെ എന്തായാലും പഠിപ്പിക്കണം ..ചിന്നൻ മനസ്സിൽ ഉറപ്പിച്ചു!

 

അച്ചുവിന്റെ വീടിന്റെ മുമ്പിലൂടെയാണ് ചിന്നന് പോവേണ്ടത്.

അച്ചു തന്റെ വീടിന്റെ ഉമ്മറത്ത് നിന്ന് കളിക്കുകായായിരുന്നു. അപ്പോഴാണ് ഗേറ്റിന്റെ സൈഡിൽ ആരോ നിന്ന് പരുങ്ങുന്നതു അച്ചുവിന്റെ ശ്രെദ്ധയിൽ പെട്ടത്. അച്ചു ചെന്ന് നോക്കിയപ്പോൾ ഗേറ്റിന്റെ സൈഡിലെ വേസ്റ്റ് കുട്ടയിൽ നിന്ന് ദോശ എടുക്കാൻ നോക്കുന്ന ചിന്നനെയാണ് കണ്ടത്.

"ഏയ് നീ ആരാ ? എന്തിനാ ഈ വേസ്റ്റ് നീ എടുക്കുന്നത് ?" അച്ചു ചോദിച്ചു . പെട്ടെന്ന് അച്ചുവിനെ കണ്ടപ്പോൾ ചിന്നൻ ഒന്നു ഭയന്നു, അച്ചുവിന്റെ പുറകിൽ അവന്റെ അമ്മയും നിൽക്കുന്നുണ്ടായിരുന്നു .

 

"രാത്രിയിലേക് എന്തെങ്കിലും കഴിക്കാൻ ഉണ്ടോ എന്ന് നോക്കിയതാ. എന്റെ വീട്ടിൽ അമ്മയും, ഒരു വാവയും മാത്രമേ ഉള്ളു , ദാ അവിടെയാണ് ഞങ്ങളുടെ വീട്. 

ഈ ദോശ... ഞാൻ എടുത്തോട്ടെ ?"

 

അച്ചു തലയാട്ടി.വേസ്റ്റ് കുട്ടയിൽ കിടന്ന കവറിലെ ദോശ എടുത്ത് ചിന്നൻ വേഗം നടന്നു.

നേരം സന്ധ്യയായിരുക്കുന്നു.

 

അച്ചു അവന്റെ അമ്മയെ നോക്കി .അവന്റെ കണ്ണുകൾ നിറയുന്നത് അവന്റെ അമ്മ കണ്ടു .

അന്ന് കുറേ നാളുകൾക്കു ശേഷം, അച്ചു അവന്റെ അമ്മയേ കെട്ടിപിടിച്ചു. ..കെട്ടിപിടിച്ചു കരഞ്ഞു ..

 

അടുത്ത ദിവസം ചിന്നൻ പതിവ് പോലെ എണീറ്റ വായെയും മുഖവും കഴുകി പുറത്തേക് ഇറങ്ങാൻ നിൽക്കവേ, ഒരു പാക്കറ്റ് അവന്റെ കുടിലിന്റെ മുമ്പിൽ കാണാൻ ഇടയായി.ചിന്നൻ മേലേ പാക്കറ്റ് പൊട്ടിച്ചു നോക്കി . അന്ന് വരെ അവൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത് . അവൻ സന്തോഷം കൊണ്ട് ഉള്ളിലേക്കോടി.

 

"നല്ല തൂശനിലയിൽ പൊതിഞ്ഞ ദോശയും ചമ്മന്തിയും ".

 

കുറച്ചു ദൂരെ ഒരു സൈക്കിളിന്റെ "ട്രിം ട്രിം" ഉച്ച ചിന്നൻ കേട്ടു.

 

 

"അമ്മേ ! എനിക്ക് വിശക്കുന്നു !! " ചിന്നൻ സന്തോഷം കൊണ്ട് അലറി.

 

അടുത്ത ദിവസം ദോശയുടെ കൂടെ ഒരു പാക്കറ്റ് കൂടി ചിന്നന് കിട്ടി . പൊട്ടിച്ചു നോക്കിയപ്പോൾ ഒരു ബാഗും,കുറച്ചു പുസ്തകങ്ങളും.

ചിന്നൻ ആ പുസ്തകങ്ങൾ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു.സന്തോഷം കൊണ്ടും കരച്ചിൽ വരുമെന്നു അന്ന് അവനു മനസിലായി .

 

**** ശുഭം***

" പഠിച്ചു വളരണം,പഠിക്കാനുള്ള അവകാശം എലാവർക്കും ഉള്ളതാണ്! "