Skip to main content
Srishti-2022   >>  Poem - English   >>  Waters of the Twilight

Ashwin Abraham

Allianz Technology

Waters of the Twilight

Glistening and motioning silently, they are,

Like the white pearls upon the evening moon’s face.

Standing still, witness to countless tales and fables,

Living on forever, something like an everlasting maze.

 

Love and warmth nourish the aching soul within,

As gentle raindrops nurturing a budding sapling.

Pain and guilt wrack the restless mind,

As the desert heat burns for the fiery withering.

 

Uphold and cherish her with all my being, I did.

Caressing her golden locks, ever so tenderly.

Whispering sweet nothings into her delicate ears,

Dreaming of an undying bond, always longingly.

 

Eons passed, universes died and was reborn,

Somewhere far away, hearts long lost, kindle like dying embers.

Cocooned for eternity, never to be broken again,

Echoing our love story, upon the waters of the twilight.

Srishti-2022   >>  Article - Malayalam   >>  കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

Jinish Kunjilikkattil

Allianz Technology

കലാസൃഷ്ടികളിലെ ആവിഷ്കാര സ്വാതന്ത്ര്യം

കല എന്ന ആശയം അത് മനുഷ്യജീവിതത്തിലുടനീളം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യരാശിയുടെ വികാസത്തില്‍ കലയ്ക്ക് മുഖ്യ പങ്കുണ്ടെന്നതിന് ഒരു സംശയവുമില്ല. കലയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുമില്ല . സൃഷ്ടികര്‍ത്താക്കള്‍ അവരുടെ കലാസൃഷ്ടികളില്‍ വെളിപ്പെടുത്തുന്ന വിഷയങ്ങളും പ്രശ്നങ്ങളും നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞും പ്രസക്തമായി നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ കലയുടെ പങ്ക് വിലമതിക്കാനാവാത്തതിന്‍റെ കാരണം അതു കൊണ്ടു തന്നെയാണ്. ആളുകളുടെ വികാരങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം എന്നിവയ്ക്ക് കല  രൂപരേഖ നല്‍കുന്നുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഭാവനാപരമായ വിനോദം അവരുടെ വ്യക്തിത്വത്തെ സൃഷിടിക്കുന്നു. എല്ലാ സുപ്രധാന പ്രതിഭാസങ്ങളുടേയും ധാര്‍മ്മികവും സൌന്ദര്യാത്മകവുമായ വിധിയിരുത്തലില്‍ കലയുടെ ചുമതലകള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞത് മാക്സിം ഗോര്‍ക്കിയാണ്. ലോകമെമ്പാടും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമെല്ലാം നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് കലാരൂപങ്ങള്‍‍. മനുഷ്യസംസ്ക്കാരത്തെ അത്രമേല്‍ സ്വാധീനിക്കുന്ന ഒരു വസ്തുതയാണെന്നതുകൊണ്ടുതന്നെ കലാസൃഷ്ടികളിലെ ആവിഷ്ക്കാര സ്വാതന്ത്ര്യം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമായി മാറുന്നു.

            സര്‍ഗ്ഗാത്മക രചനുകളുമായി ബന്ധപ്പെട്ടാണ് നാം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂടുതലായും പറയുന്നത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ചുറ്റുപാടുകളും  സമ്മര്‍ദ്ദതന്ത്രങ്ങളും  വേലിക്കെട്ടുകൾ  നിശ്ചയിക്കാറുണ്ട്. ആവിഷ്ക്കാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സ്വാതന്ത്ര്യ ബോധമുണ്ടാകണം. കലാസൃഷ്ടികള്‍ക്ക് മാത്രമല്ല തന്‍റെ ഭാഷ, ഭാവന തുടങ്ങിയവയ്ക്കും അതിന്‍റെ പരിധി നിശ്ചയിക്കാനുള്ള അവകാശം അതിന്‍റെ കര്‍ത്താവിനു മാത്രം അവകാശപ്പെട്ടതാണ്. അതിരുകളെ അതിലംഘിച്ചു കൊണ്ടാണ് കല അതിന്‍റെ നിലനില്‍പ്പും മുമ്പോട്ടുള്ള വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കാണാം. ഏകാധിപത്യം കൊടുകുത്തി വീണ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിനെ സര്‍ഗ്ഗാത്മകമായി പുതുക്കി പണിതത്. അവിടങ്ങളില്‍ നിന്നും മഹത്തായ കലാസൃഷ്ടികള്‍ ഉരുവം ചെയ്ത് വന്നിരിക്കുന്നത് നമുക്ക് കാണാനാകും. നിരവധി കലാകാരന്‍മാര്‍‍ കലയുടെ നിര്‍വചനങ്ങളെ പൊളിച്ചെഴുതി മുന്നോട്ട് വരികയുണ്ടായി.

                  കലാവിഷ്ക്കാരങ്ങൾ നിലനില്‍ക്കുന്ന കാലത്തോളം ഉന്നയിക്കപ്പെടുന്ന മുഖ്യപ്രശ്നങ്ങളില്‍ ഒന്നായി രേഖപ്പെടുത്തുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ തന്നെയാണ്. അതുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം നിരവധി ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാകുകയും അതിന്മേൽ പല ഭാഗങ്ങളില്‍ നിന്നു ചോദ്യം ചെയ്യപ്പെടലുകള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട് . അത്തരം പ്രതികൂലാവസ്ഥകൾ  നമുക്ക്  ചുറ്റുമുള്ള കലാകാരന്മാർക്ക് റൈറ്റേഴ്സ് ബ്ലോക്ക് എന്ന ഒരു അവസ്ഥ  ഉണ്ടാക്കുന്നതായി കാണാൻ കഴിയും.വർത്തമാന കാലത്തിൽ അത്തരം അവസ്ഥകൾ  ഏറി വരുന്നതായും നമുക്ക് കാണാം  ഫ്രാന്‍സിലെ ഒരു പത്രസ്ഥാപനം കത്തി നശിച്ചതും, ഒരു മാധ്യമ സ്ഥാപനം കേരളത്തില്‍ ആക്രമിക്കപ്പെട്ടതും എഴുത്തുകാരന്‍ സ്വയം എഴുതി അവസാനിപ്പിക്കേണ്ടി വന്നതുമൊക്കെ ഇത്തരം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ചോദ്യം ചെയ്യലുകളായിരുന്നു. കലയേയും അക്ഷരത്തേയും ഉപാസിക്കുന്ന ഒരു നാട്ടില്‍ ഇത്തരം സ്വാതന്ത്ര്യമില്ലായ്മയുടെ ആശയങ്ങളുടെ പരിധി എത്രവരെ ആകാമെന്നതും ചിന്തിക്കേണ്ട വസ്തുതയാണ്. കലാ, സാഹിത്യം എന്നിവ ഒരിക്കലും ഏതെങ്കിലും ആദര്‍ശങ്ങളിലോ, നിയമസംഹിതകളിലോ ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല.

                     ലോകത്തെ മറ്റു രാഷ്ട്രങ്ങളെ പോലെ ഇന്ത്യയിലും പ്രത്യേകിച്ച് നമ്മുടെ കേരളത്തിലും ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയുള്ള ഒരു വിഷയമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. കേരളീയര്‍ വിദ്യാസമ്പന്നരും സ്വയം പ്രബുദ്ധരാണെന്നു കരുതുന്നതു കൊണ്ടും തന്നെ മറ്റിടങ്ങളിൽ നിന്നും  വ്യത്യസ്തമായി ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് ഇവിടെ പറയപ്പെടുമ്പോള്‍ കലാരംഗത്തെ  ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് കൂട്ടിവായിക്കേണ്ടതുണ്ട്.  ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ എസ്.ഹരീഷിന്‍റെ 'മീശ' എന്ന നോവല്‍ വന്‍ വിവാദമായിരുന്നു. മതഭ്രാന്തന്മാരുടെ പരാക്രമങ്ങള്‍ മൂലം പിന്‍വലിക്കേണ്ടി വന്ന മറ്റൊരു സൃഷ്ടിയായിരുന്നു പവിത്രന്‍ തീക്കുനിയുടെ 'പര്‍ദ്ദ' എന്ന കൊച്ചുകവിത. ഏറ്റവുമൊടുവില്‍ കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്ക്കാരവും വിവാദമായി. ഹൈന്ദവ വിശ്വാസത്തില്‍ ജീവിക്കുന്ന ആരാധകരെ മുറിവേല്‍പ്പിക്കുന്നതായിരുന്നു പ്രശസ്ത ചിത്രകാരനായ എം.എഫ്  ഹുസൈന്‍റെ പല രചനകളും. അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിമര്‍ശിക്കപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തു. വിശ്വാസത്തെ ഇത്തരത്തില്‍ കാര്‍ട്ടൂണിലൂടെ അപമാനിച്ചതിനാണ് ഷാര്‍ലി എബ്ദോ എന്ന പാരീസിലെ പ്രശസ്തമായ പത്രസ്ഥാപനത്തിലേക്ക് ഭീകരവാദികള്‍ ഇരച്ചു കയറുകയും ആള്‍ക്കാരെ കൊലപ്പെടുത്തുകയും ചെയ്തത്. പൊതുജന സമൂഹത്തില്‍ ഏറ്റവും സ്വാധീനമുള്ളതുകൊണ്ടാകാം സിനിമയെന്ന കലാരൂപത്തിന്‍റെ മേല്‍ എല്ലായ്പ്പോഴും സെന്‍സര്‍ ബോര്‍ഡ് കണ്ണും തുറന്ന് വച്ചിരിക്കുന്നത്. ഉഡ്താ പഞ്ചാബ് എന്ന ഹിന്ദി ചലച്ചിത്രം മുഴുനീളെ വെട്ടിത്തിരുത്തണമെന്ന് ആവശ്യപ്പെട്ട സെന്‍സര്‍ ബോര്‍ഡിനെ തിരുത്താന്‍ അവസാനം മുംബൈ ഹൈക്കോടതി വേണ്ടി വന്നു. ഭിന്നശേഷിയുള്ള സൈജോ കണ്ണനാക്കന്‍ സംവിധാനം ചെയ്ത കഥകളി എന്ന സിനിമക്കെതിരെയും സെന്‍സര്‍  ബോര്‍ഡ് കത്തി വയ്ക്കുകയുണ്ടായി, ചിത്രത്തിന്‍റെ അവസാന രംഗത്ത് കഥകളി ചമയങ്ങളും വേഷവും അഴിച്ച് വച്ച് നഗ്നനായി കലാകാരന്‍ നടന്നു നീങ്ങുന്ന രംഗത്തിനെതിരെയാണ് സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് സെക്സി ദുര്‍ഗ്ഗ എന്ന സിനിമക്കെതിരെയും സെന്‍സര്‍ ബോര്‍ഡ് രംഗത്ത് വന്നു. സിനിമയുടെ പേര് എസ് ദുര്‍യെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പേര്. മതവികാരം വ്രണപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് അത്തരം നടപടിയെടുത്തതെന്നായിരുന്നു  സെന്‍സര്‍ ബോര്‍ഡിന്‍റെ ഭാഷ്യം. സിനിമയുടെ പേര് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്നതാണ് എന്നാണ് ആരോപണം. എന്നാല്‍ സിനിമ ദുര്‍ഗ്ഗാ ദേവിയെക്കുറിച്ച് ആയിരുന്നില്ല, മറിച്ച് ഒരു റോഡ് മൂവി മാത്രമായിരുന്നു. ഭാവനയ്ക്ക് കത്തിവക്കാന്‍ സെന്‍സര്‍ ബോര്‍ഡിനാവില്ലെന്ന് സംവിധായകന്‍ പ്രതികരിച്ചത് ഓര്‍ത്തുപോകുന്നു,

                    കേരളത്തില്‍  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുമേല്‍ ചര്‍ച്ചകളും വിവാദങ്ങളും തുടങ്ങി വച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എം ആന്‍റണി രചിച്ച ക്രിസ്തുവിന്‍റെ 'ആറാം തിരുമുറിവ്' എന്ന നോവലായിരുന്നു എന്നു തോന്നുന്നു.  കസാന്‍ ദസാക്കീസിന്‍റെ 'ദ ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന നോവലിനെ ആസ്പദമാക്കി മലയാളത്തിലിറങ്ങിയ നോവലായിരുന്നു അത്. മൂലകൃതിയുടെ രചയിതാവിനും സ്വന്തം നോവലിന്‍റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. 'ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ്' നിരോധിച്ചതോടെയാകാം  ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യ ചര്‍ച്ചകള്‍ക്ക് ഊടും പാവും വെച്ചതെന്നു പറയാം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭീഷണികളും വിലക്കുകളും നേരിട്ട അനവധി കൃതികളും, എഴുത്തുകാരും ഉണ്ട്. 'മാതൊരു ഭാഗന്‍' എന്ന നോവലിന്‍റെ പേരില്‍ പെരുമാള്‍ മുരുകന് തന്‍റെ സാഹിത്യ ജീവിതം തന്നെ കുറച്ചു നാളത്തേക്ക് ഉപേക്ഷിക്കേണ്ടി വന്നു. സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വെഴ്സസ്', തസ്ലീമ സ്റിന്‍റെ 'ലജ്ജ' തുടങ്ങിയ കൃതികളൊക്കെ ഇത്തരത്തില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ കൃതികളാണ് . മാധവിക്കുട്ടിയും, അരുന്ധതിറോയിയും തുറന്നെഴുത്തിന്‍റെ പേരില്‍ നേരിട്ട ആരോപണങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല.

                    മലയാളികളുടെ കപടസദാചാരത്തിന്‍റെ തിക്ത ഫലമായി എഴുത്ത് നിറുത്തി ആത്മാഹുതി ചെയ്ത സരസ്വതി അമ്മയായിരിക്കണം  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന കലാകാരി. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന തുടർ നോവല്‍‍, പത്രാധിപരായിരുന്ന എം.ടിയുടെ കൈയ്യില്‍ നിന്നും അവർ തിരിച്ചു വാങ്ങുകയും നോവലിന്‍റെ ബാക്കി ഭാഗം ഇനി പ്രസിദ്ധീകരിക്കേണ്ടത് ആവശ്യപ്പെടുകയും ചെയ്തു. പെണ്ണിനെപ്പറ്റി ആണെഴുതുന്നതെല്ലാം ഭാവനയും, പെണ്ണെഴുത്ത് അനുഭവമാണെന്നും കരുതുന്ന സദാചാര സമൂഹം സരസ്വതി അമ്മയുടെ കാലത്തു മാത്രമല്ല, നൂറുശതമാനം സാക്ഷരത നേടിയെന്നു  അഹങ്കരിക്കുന്ന പ്രബുദ്ധമലയാളി വര്‍ത്തമാന കാലത്തും മാറ്റമൊന്നുമില്ലാതെ തുടരുന്നത് കാണാന്‍ കഴിയും. 

                    കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങളിലൊന്നാണ് മാവിലന്‍ ഗോത്രം. അവരുടെ തനത് കലകളിലൊന്നാണ് മംഗലം കളി. ഗോത്രകലയായ മംഗലം കളിയുടെ പാട്ടുകള്‍ ഇന്ന് കേരളത്തില്‍ ഏറെ പ്രശസ്തമാണ്. എന്നാല്‍ ഗോത്രത്തില്‍ അവതരിപ്പിക്കുന്ന ഈണത്തില്‍ നിന്നും വ്യത്യസ്തമായി വരികള്‍ കൂട്ടിച്ചേര്‍ത്തും മറ്റൊരു രീതിയില്‍ പുനരവതരിപ്പിക്കുന്നതിനോട് ശക്തമായ പ്രതിഷേധം അവര്‍ രേഖപ്പെടുത്തുന്നുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ മംഗലം കിളിപ്പാട്ടുകള്‍ വികലമായി അവതരിപ്പിക്കുന്നത് ആ ജനവിഭാഗത്തോട് കാണിക്കുന്ന അവഹേളനമായി അവര്‍ കാണുന്നു. വിശ്വാസങ്ങളെ വ്രണപ്പെടുത്താതെയാകണം   ആവിഷ്ക്കാരസ്വാതന്ത്ര്യമെന്നും  എല്ലാത്തിനും പരിധികള്‍ നിശ്ചയിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ കലാസൃഷ്ടികൾ  മാനവരാശിയുടെ പരിശ്ചേദമാണെന്നും അവയെ സ്വത്രന്ത്രമായി വിടണമെന്നും മറുവിഭാഗം വാദിക്കുന്നു.

                    ഗൌരി ലങ്കേഷും, ഗോവിന്ദപന്‍സാരെയും, കല്‍ബുര്‍ഗിയും കൊല ചെയ്യപ്പെടാന്‍ കാരണം അവരുടെ സ്വതന്ത്ര ചിന്താഭിവാഞ്ഛയാണ്. അവരുടെ ചിന്താധാരകളുടെ മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ കൈകള്‍കൊണ്ട് അവര്‍ വധിക്കപ്പെട്ടത് നിര്‍ഭാഗ്യകരമെന്നേ പറയേണ്ടു. നിലപാടുകളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റവകാശങ്ങളും നഷ്പ്പെട്ട ജീവിതാന്തരീക്ഷത്തില്‍ വസിക്കുന്നവരാണ് ഇന്നത്തെ ജനത. ആവിഷ്ക്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിനെതിരെ നില്‍ക്കുന്നതിനു പകരം രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കാണ് ഇന്ന് സമൂഹം കൈകോര്‍ക്കുന്നത്. കലയുടെ നിലവാരം ചര്‍ച്ചയാകേണ്ടത് അതിന് സ്വാതന്ത്ര്യവും ധൈര്യവുമായി നിലനില്‍ക്കാവുന്ന ഒരു പശ്ചാത്തലത്തിലാണ്. മോശം കല സാംസ്ക്കാരികമായി തുറന്നു കാട്ടപ്പെടേണ്ടതാണ്. അല്ലാതെ ഭീഷണികളിലൂടെ പിന്‍വലിക്കപ്പെടേണ്ട വസ്തുതയല്ല അത്. ഒരു സമൂഹത്തിന്‍റെ സംസ്ക്കാരത്തിന്‍റെ സാരാംശം കണ്ടെത്താനാകുന്നത്, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും, കലാവിഷ്ക്കാരങ്ങളിലുമാണ്. തങ്ങളുടെ കലാരൂപങ്ങളില്‍ മാറ്റം വരാതെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുക എന്നത് കലാകാരന്മാരുടെ അവകാശമാണ്. രാഷ്ട്രീയ മതസാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ച് മുറിച്ച് മാറ്റാനുള്ളതല്ല കലാസൃഷ്ടികള്‍‍. കലാരൂപത്തില്‍ മാറ്റം വരുത്താന്‍ അതിന്‍റെ സ്രഷ്ടാവിനു മാത്രമാണ് അവകാശം. കലാകാരന്‍റെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ഭീഷണികൊണ്ട് അടിച്ചമര്‍ത്താനാകില്ല. കലാസൃഷ്ടികളുടെ  ആവിഷ്ക്കാര സ്വാതന്ത്ര്യം ആരുടെയും ഒദാര്യവുമല്ല. രാഷ്ട്രത്തിന്‍റെ ഭരണഘടന നല്‍കുന്ന അവകാശമാണ്. അത്തരം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രതയോടെ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള  ആവിഷ്ക്കാര സ്വാതന്ത്ര്യം അത്രമേല്‍ പ്രധാനപ്പെട്ട വസ്തുതയാണ്. അതിന് ആദ്യം കലയും സാഹിത്യവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം.  സമൂഹത്തെ കരുതലോടും ഉത്തരവാദിത്വ ബോധത്തോടും വേണ്ടവിധം ഉൾകൊള്ളാൻ കഴിഞ്ഞെങ്കില്‍ൽ മാത്രമേ ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിന്‍റെ പൂർണ്ണമൂല്യമുണ്ടാകുകയുള്ളൂ .  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ ജാതീയമായോ വംശീയമായോ അധിക്ഷേപിക്കുന്നതോ താഴ്ത്തികെട്ടുന്നതോ ഒട്ടും ഭൂഷണമല്ല.

                    നല്ല കലാരൂപങ്ങള്‍ കൃത്യമായി വകസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മനുഷ്യ സമൂഹത്തിന്‍റെ ചുമതല. സമൂഹം നിരന്തരമായി പുതുക്കപ്പെടേണ്ടതുണ്ട്.  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് രാഷ്ട്രീയമോ, നിയമമോ, ഭരണാധികാരികളോ, മതമോ അതിരുകൾ നിശ്ചയിക്കാന്‍ ശ്രമിച്ചാല്‍ അത് സമൂഹത്തെത്തന്നെ പിന്നോട്ട് വലിക്കാന്‍ ഇടയാക്കും . ചിന്തയുടെ തലങ്ങള്‍ വലുതാകാതെ, സിദ്ധാന്തങ്ങളുടെ വ്യാപ്തി ആകാശം തൊടാതെ ഇവിടെ  ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു അനുകൂലമായ ഒരു മറുപടി ലഭിക്കാന്‍ പോകുന്നില്ല. എങ്കിലും ആവിഷ്ക്കാരത്തിനു ശൂന്യമായിരിക്കാനാകാത്ത കാലത്തോളം കലാകാരന്മാരും, എഴുത്തുകാരും ഇനിയും നാടുകടത്തപ്പെടുകൊണ്ടേയിരിക്കും.

Srishti-2022   >>  Short Story - Malayalam   >>  ഗുരുദക്ഷിണ

ജിനീഷ് കുഞ്ഞിലിക്കാട്ടിൽ

Allianz Technology

ഗുരുദക്ഷിണ

ഗുരുദക്ഷിണ

ഫോണടിക്കുന്നത് കേട്ടാണ് ഉറക്കമുണര്‍ന്നത്. ടേബിളില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന മൊബൈല്‍ തപ്പിപ്പിടിച്ച് ചെവിയോര്‍ത്തപ്പോള്‍ അങ്ങേ തലയ്ക്കല്‍ പെണ്‍മൊഴി. മൊബൈല്‍ കമ്പനീന്നാണ് . പ്രാകി കൊണ്ട് അത് കട്ട് ചെയ്ത് വീണ്ടും തലയിണക്കിടയില്‍ മുഖം പൂഴ്ത്തി. ഉറക്കം പോയിരിക്കുന്നു. ഇനി ഉറങ്ങാന്‍ കഴിയില്ല. മുറ്റത്ത് വീണ് കിടന്ന പത്രത്തില്‍ നനവ് പടര്‍ന്നിരുന്നു. തലേന്ന് രാത്രി മഴ പെയ്തിരിക്കുന്നു. മുറ്റത്ത് അങ്ങിങ്ങായി വെള്ളം കെട്ടികിടക്കുന്നുണ്ട്. വീടിന്‍റെ ഓരത്ത്   ഈയ്യാംപാറ്റയുടെ അവശേഷിപ്പുകള്‍. ചിലതിന് ജീവനുണ്ട്. ചിറകില്ലാതെ അവ കിടന്ന് വിറയ്ക്കുന്നത് കാണാം. ചാവും കാത്ത് കിടക്കകയാണ്.

പത്രം വായിക്കാവുന്ന സ്ഥിതിയിലല്ല. താളുകള്‍ അപ്പാടെ നനഞ്ഞ് ഒട്ടിയിരിക്കുന്നു. ബലം പ്രയോഗിച്ചാല്‍ ചിലപ്പോള്‍ ആകെ നാശകോശമാകും. ഉള്‍പ്പേജുകളിലെ നാട്ടുവര്‍ത്തമാനത്തിനും ചരമപ്പേജിനും നനവ് പറ്റിയിട്ടില്ല. ചരമപ്പേജില്‍ നോക്കുന്ന ശീലം ഇപ്പോള്‍ ഇല്ല.ഒട്ടുമിക്ക പേപ്പറുകളിലും ചരമപ്പേജുകള്‍ കളര്‍ഫുള്‍ ആണ്.ജീവിതയാതനകളില്‍ കറുപ്പിന്‍റേയും വെളുപ്പിന്‍റേയും മേലങ്കി അണിയാന്‍ നിര്‍ബന്ധിതരായവര്‍ മരണശേഷമെങ്കിലും വരണഭയണഞ്ഞിരിക്കുന്നു. നനഞ്ഞ പത്രം ശ്രദ്ധയോടെ നിവർത്തി പാതാമ്പുറത്ത് വച്ച് പ്രതിഷ്ഠിച്ചു. അടുപ്പിലെ ചൂടേറ്റ് അവ താനേ ഉണങ്ങിക്കോളും. റൂമിൽ  പുസ്തകങ്ങളും വാരികകളും ചിതറികിടക്കുന്നു. കഴിഞ്ഞയാഴ്ച തപാലിൽ വന്ന മാഗസിനുകളൊന്നും തന്നെ പൊട്ടിച്ച് നോക്കാൻ  സമയം കിട്ടിയിട്ടില്ല. മേശപ്പുറത്ത് ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവലിന്റെ താളുകൾ . ചുരുട്ടി പന്താക്കിയ മഷി പടർന്ന കടലാസു തുണ്ടുകൾ ഫാനിന്റെ കാറ്റിനനുസരിച്ച് താഴെ  താളബോധമില്ലാതെ ഉരുണ്ടുകളിക്കുന്നു. എല്ലാം ഒന്നു വൃത്തിയാക്കണം. എത്രനാളായി വിചാരിക്കുന്നു. എല്ലാദിവസവും ഉറക്കം വിട്ടെഴുന്നേൽക്കുമ്പോൾ ഇതുതന്നെയല്ലേ താൻ  ഒർക്കാറ്. ചിന്തിക്കാനും ആലോചിക്കാനും എന്തായാലും  നികുതി ചോദിക്കാത്തത്തു ഭാഗ്യം. അല്ലെങ്കിൽ  തന്നെപ്പോലുള്ളവരുടെ അവസ്ഥ എന്തായേനെ.....ഫേസ്ബുക്ക് തുറന്ന് നൊട്ടിഫിക്കേഷനിൽ വിരലമർത്തി. പൊറത്തിശ്ശേരി ന്യൂസ് പേജിൽ പരിചയമുള്ള ഒരു മുഖം. മനസിൽ ഒരു കൊളളിയാൻ  മിന്നി. ആരോ പോസ്റ്റ് ചെയ്ത ദേവകി ടീച്ചറുടെ ചിത്രത്തിന് താഴെ അനുശോചന പ്രവാഹങ്ങൾ.  ഇരുപത്തിരണ്ട് വര്ഷങ്ങൾക്ക് മുന്പ് ടീച്ചർ ജോലിയിൽ നിന്നും വിരമിച്ചതാണ്. ഇപ്പോഴിതാ സ്വന്തം ജീവിതത്തിൽ  നിന്നും  അവധി  എടുത്തു പോയിരിക്കുന്നു . പലതും ഓർമയിലങ്ങനെ തികട്ടി വരികയാണ്. അന്നത്തെ സംഭവങ്ങൾ,കൂട്ടുകാർ ,പരീക്ഷകൾ ,വിനോദയാത്രകൾ .. അങ്ങനെ പലതും .... ഒന്നുപോയി കണ്ടാലോ എന്നാലോചിച്ചു . കാര്യമില്ല.. ഇത് മൂന്നുനാല് ദിവസം മുൻപു പോസ്റ്റ് ചെയ്തതാണ് .എല്ലാംകഴിഞ്ഞിട്ടുണ്ടാകും.ടീച്ചറെ യാത്രയയക്കാൻ മാഷുമ്മാരും ,ടീച്ചർമ്മാരും ,പൂർവ വിദ്യാർഥികളുൾപ്പെടെ ഒരുപാടാളുകൾ വന്നിട്ടുണ്ടാകും . ഞാൻ  മാത്രമായിരിക്കും ചിലപ്പോൾ ......

 

 

എത്ര ജന്മം കഴിഞ്ഞാലാണ് ടീച്ചറോടുള്ള കടപ്പാട്  തീരുക?. താൻ ടീച്ചറോടും കുടുംബത്തോടും ചെയ്ത തെറ്റുകളൊക്കെയും ടീച്ചർ  പൊറുത്തുവെന്ന് പറഞ്ഞാലും എല്ലാം കാണുന്ന ഈശ്വരൻ പൊറുക്കുമോ?

ഇല്ല.. ഒരിക്കലുമില്ല. ചെയ്ത തെറ്റിന് ഒരു ന്യായീകരണവും എനിക്കു പറയാൻ  കഴിയില്ല. അന്നങ്ങനെയൊക്കെ സംഭവിച്ചു എന്നുവേണേൽ സമാധാനപ്പെടാം. അ ത്ര തന്നെ. എന്റെ ഉള്ളിലെ കലാകാരനെ കണ്ടെത്തിയതും തുടർന്ന് പഠിക്കാനുമുള്ള സഹചര്യമുണ്ടാകി തന്നതും ടീച്ചറായിരുന്നു. എന്നിട്ടോടുവിൽ ഞാൻ ടീച്ചറോട് ചെയ്തതെന്താണ്.. ഇല്ല.. എല്ലാം മറന്ന് ക്ഷമിച്ചൂന്നൊക്കെ ടീച്ചറന്നു പറഞ്ഞെങ്കിലും തെറ്റ് തെറ്റല്ലതാകുന്നില്ലല്ലോ. അതിനു ഞാൻ  ശിക്ഷയേൽക്കേണ്ടവാനാണ്. ഉമിത്തീയിൽ വെന്ത്  നീറി പിടയുന്ന മനസ്സിനെ ഉരുവം ചെയ്തെടുക്കാൻ  ഞാൻ പെടുന്ന പാടെനിക്കേ അറിയൂ .ടീച്ചറുടെ ഒരേയൊരു മകളായിരുന്നു ഞാൻ കാരണം........   വിപ്ലവം തലയ്ക്കു പിടിച്ചപ്പോൾ മറ്റൊന്നുമെപ്പോൾ ഓർത്തില്ല.എടുത്തു ചാട്ടത്തിന്റെ  നാളുകൾ...

 

ടീച്ചറുടെ വീട്ടിലേക്കു കയറി ചെല്ലുമ്പോൾ  അധികമാളുകളെ അവിടെ കാണാൻ കഴിഞ്ഞില്ല. മുമ്പത്തെ പോലെ ഇപ്പോഴും  ടീച്ചർ വന്നു തന്നെ അകത്തേക്ക് വിളിക്കുമെന്ന് വെറുതെ ആഗ്രഹിച്ചു പോയിമുറ്റത്തെ തുളസിത്തറയിൽ കരിന്തിരി കത്തുന്നു.കാറ്റിലാടുന്ന മഴനൂലുകൾ ദേഹം മുഴുവൻ നനച്ചുകളഞ്ഞു. അകത്തേക്ക് കയറണോ എന്നുസംശയിച്ചു നിൽക്കുമ്പോൾ ആരോ അവിടേക്കു വന്നു. ആരാ? എവിടുന്നാ? ടീച്ചറ് പഠിപ്പിച്ചതായിരിക്കുമല്ലേ? കയറിയിരിക്കുന്നില്ലേ? കനത്ത മൗനത്തിൽ  ചാലിച്ച മൗനമായിരുന്നു എല്ലാത്തിനും മറുപടി. തിടം വച്ച കണ്ണീരിനെ മറയ്ക്കാനാവാതെ ഞാനവിടെ നിന്നും ഇറങ്ങി നടന്നു. അപ്പോൾ പെയ്ത മഴയിൽ ഞാനെന്റെ  കണ്ണീരിനെ അലിയിച്ചു കളഞ്ഞു.

Srishti-2022   >>  Poem - Malayalam   >>  സാംസ്‌കാരിക നായകൻ

Jinish Kunjilikkattil

Allianz Technology

സാംസ്‌കാരിക നായകൻ

ഉണരുവാൻ വയ്യെനിക്കിനിയുമുറങ്ങണ-

മൊത്തിരിനേരം കിടന്നിങ്ങനെ.

തട്ടിവിളിച്ചമ്മയോടുള്ളമമർഷമത്രയും

പുതപ്പിനുള്ളിൽ നട്ടുച്ചവരെ മയക്കികിടത്തി ഞാൻ.

പിന്നെ തിരക്കൊട്ടുമേയില്ലായെന്നറിഞ്ഞിട്ടും

തിരക്കു കാട്ടി  പത്രപാരായണം തുടങ്ങി.

പത്തു കവിതക്കുള്ള വകയുണ്ടതില്ലെന്ന്കണ്ട്‌

പുസ്തകമെടുത്ത്‌ കുനുകുനെയെഴുത്തും  തുടങ്ങി .

പിന്നെ പ്രസംഗത്തിനുള്ള കഥാകാവ്യങ്ങളു -

മുദ്ധരണികളും മറ്റും ഫേസ്ബുക്കീന്നും

ബാക്കി വാട്സാപ്പ് ഗ്രൂപ്പുകളീന്നുമെടുത്തു .

അപ്പോഴും മുറിയിലെ ചില്ലലമാരയിൽ

ഭാരത രാമായണവും ബൈബിളും പിന്നെ ഖുറാനുമൊക്കെ

പൊടി നിറച്ചു മാറാല പുതച്ചു കിടന്നു .

സന്ധ്യ കഴിഞ്ഞാലന്തി ചർച്ചക്കു പോകണം.

അതിനായി ചാനൽവണ്ടികളത്രയും പുറത്തുകിടക്കും.

ഇവിടെ കൊല്ലിച്ച കണക്കു ചോദിക്കുമ്പം

അവിടെ കൊന്നകണക്കു പറയണം .

പിന്നെ ഉത്തരം മുട്ടുമ്പോൾ  ന്യായീകരണ പട്ടം മേടിച്ചു

വീട്ടിൽ കൊണ്ട് വയ്ക്കണം .

ബുദ്ധിജീവിയെന്ന പേരുണ്ടിപ്പോളതു മാറ്റി

സാംസ്‌കാരിക നായകനെന്നാക്കണം .

അങ്ങനെ ചുളുവിലീകൊല്ലമെണ്ണം പറഞ്ഞവ്വാർഡുകളി-

ലേതെങ്കിലുമൊന്നു തരാക്കണം.

പിന്നെയെന്തെന്നുമേതെന്നുമെപ്പൊഴും  പറയേണ്ട

പറയേണ്ട സമയത്തവർ പറയുമെന്നേരം

കാൽ കീഴിൽ കിടന്നു  വെറുതെ

കുരച്ചുകൊണ്ടിരുന്നാൽ മതി.

Srishti-2022   >>  Short Story - Malayalam   >>  കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

കാറ്റിന്റെ ഏകതാളം

ഏറെ നാളായിയുള്ള അവന്ടെ ആഗ്രഹം ആണ് ; ഈ വരവിലെങ്കിലും തമ്മിലൊന്നു കാണണം . രണ്ടാമതൊന്നാലോചിച്ചില്ല കാണാം അതൊരു തീരുമാനമായിരുന്നു, നടക്കുമോ എന്നറിയാഞ്ഞകൊണ്ടും പെട്ടന്നങ്ങു സമ്മതിക്കാനുള്ള സ്ഥിരം ബുദ്ധിമുട്ടുകൾ കൊണ്ടും പറ്റില്ല നോക്കാം എന്നൊക്കെ പറഞ്ഞൊഴിഞ്ഞു.
ഓരോതവണ വന്ന മെസ്സേജിലും കാണുന്നതിനെ പറ്റിയുള്ള ചോദ്യങ്ങൾ തൊട്ടും തൊടാതെയും വന്നും പോയുമിരുന്നു. ഞാൻ ഉത്തരങ്ങളിൽ നെഗറ്റീവ് കുത്തിനിറച്ചു രസിച്ചു,
ഒരു മനസുഖം അല്ലാണ്ടെന്താ പറയ്യ .
അവനാണെങ്കിൽ ഒന്ന് കണ്ടാമതീന്നാണ് പറഞ്ഞത്.
കാണുന്നു ചിരിക്കുന്നു തിരിക്കുന്നു അതാകാം അജണ്ട മനസ്സിൽ ഉറപ്പിച്ചു. അതിനിടയിലും വെറുതെ ചോദ്യം ചോതിച്ചു ബുദ്ധിമുട്ടിക്കാൻ ഞാൻ മറന്നില്ല അതും ഭാവന ഉണർത്തുന്ന നല്ല രസികൻ ചോദ്യങ്ങൾ.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഞാൻ നാട്ടിലെത്തി. എന്താന്നറിയില്ല സ്ഥിരം വീട്ടിൽ കുത്തിയിരിപ്പു പരിപാടികൾക്കു വിപരീതമായി ഇത്തവണ കുറച്ചധികം പരിപാടികൾ ഉണ്ടായിരുന്നു. അങ്ങനെ വന്നപ്പോ ഞാൻ ഉറപ്പിച്ചു ഇതിനിടയിൽ അവനേം കുത്തിക്കേറ്റ്റാം.
അങ്ങനെ രാവിലെ തന്നെ അവനെ വിളിച്ചു കാര്യം പറഞ്ഞു, കേട്ട പാതി കേൾക്കാത്ത പാതി ആശാന്റെ ഭാവന വിരിയാൻ തുടങ്ങി, ഇത് വരെ ഇല്ലാത്ത കൊറേ ചോദ്യങ്ങൾ. എന്താചെയ്യാ ഞാൻ ആൾറെഡി പ്ലാൻഡ് ആയി പോയില്ലേ. അങ്ങനെ പോകുന്ന പോക്കിൽ അവനെ കണ്ടു - കണ്ടുനു വെച്ചാ ആ പരിസരത്തു കിട്ടാവുന്നതിൽ ഏറ്റവും തിരക്കുള്ള സ്ഥലത്തു വെച്ച് അങ്ങനെ വർഷങ്ങൾക് ശേഷം ഞങ്ങൾ കണ്ടുമുട്ടി . കണ്ടപ്പൊആണ് തോന്നിയത് വേണ്ടിയിരുന്നില്ലന്, അത് വരെ മനസ്സിൽ തോന്നിയ എല്ലാ തമാശകളും എങ്ങോട്ടോ ഓടി പോയപോലെ.
എന്നാലും പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ പലതും ഓടിവന്നെന്നെ രക്ഷപെടുത്തി. നിരത്ത് നിറയെ കാറുകളും ബസ്സുകളും ഓട്ടോറിക്ഷകളും, വൈകുന്നേരത്തെ വെയിലിന്റെ വക വിറ്റാമിൻ ഡിയും റോഡരികിലെ പൊടിയും  ഒക്കെ നിറഞ്ഞതായിരുന്നു കൂടികാഴ്ചയ്ക് ഞാൻ കണ്ടെത്തിയ പശ്ചാത്തലം.

കാഴ്ചകളും പരിചയക്കാരും അങ്ങനെന്തോകെയോ നമ്മൾക്ക് ചുറ്റിലും കടന്നു പോയി. കളിപ്പാട്ടകടകൾക്കും, ബേക്കറികൾക്കും പച്ചക്കറികടയ്ക്കും ഒക്കെ ഇടയിലൂടെ നടന്നു തിരിച്ച ബസ് കയറാൻ ചെന്ന് നിന്നപ്പോഴാണ് ശ്വാസം വിടാനെന്ന പോലെ ഞാനെന്റെ വായൊന്നടച്ചത്. അതിനിടയിലെപ്പോഴോആയിരിക്കണം ഹൃദയം മിടിക്കുന്നതിനെ പറ്റി ഓർത്തത്. കുറച്ചു ദൂരെയായി എന്നെ നോക്കി ചിരിച്ചോണ്ടിരുന്ന നീരിറക്കവും പനിയും ഇത്തിരികൂടി അടുത്തേക്ക് വരുന്നതായി തോന്നി. കഴിച്ച പാരസെറ്റാമോളോക്കെ എൻഡുചെയ്യുവാനോ എന്തോ. ബസ് രണ്ടുമൂന്നെണ്ണം വന്നും പോയുമൊക്കെയിരുന്നു, നേരവും സന്ധ്യയായി തുടങ്ങിയിരുന്നു. വീടുപിടിക്കണ്ടേ ആ ചിന്ത അടുത്ത ബസ്സിലേക്ക് പിടിച്ചുകേറ്റി .
ഇനി കാണുമോ എന്ന് പോലുമറിയത്തെ കൈകൊടുത്തു പിരിഞ്ഞപ്പോ അവനു പറയുവാനിനിയും ഒരുപാട് ബാക്കിയുണ്ടെന്ന് തോന്നി.

തിരിഞ്ഞു നോക്കാൻ എന്തുകൊണ്ടോ മനസ്സ് സമ്മതിച്ചില്ല.
തിരിചു വീടെത്തും വരെ എനിക്ക് ചുറ്റിലുമുള്ള കാറ്റിന് ഞാൻപോലുമറിയാത്ത ഒരോളമായിരുന്നു.

Srishti-2022   >>  Poem - English   >>  Unheard Voices

Athira OK

Allianz Technology

Unheard Voices

The best tunes had started playing

And I had grown up into a beautiful lady-

A lady with opinions, thoughts and questions

Independent and confident individual I was

 

Gifted with a bunch of fabulous experiences

I was writing the beautiful tale of my life

Alas! A pause to the journey over the bed of roses

And life took its drastic twist 

 

My neighbor was he - my childhood buddy

I never realised his hands would grab me

Crushed between his hands, I saw the beast in him

I heard few more boots and chit chats

 

I cried and cried but nowhere my voice reached

I was torn apart like lifeless 

Rods, candles, drugs and what not

Every inch of my body was crushed

 

Severe pain drenched my nerves

Blood oozing out all through my wounds

All pain..unbearable pain is what I remember

My views were blurred and my eyes were closed forever

 

A corpse I am now and have turned a victim

I am sleeping here peacefully cold n frozen

His lusty looks on me and his drooling mouth

The beast enjoyed my lifeless body

 

I screamed but who can hear me?

For I am lifeless and only my soul is awake

I too had my family, friends, ambitions.. 

I too had my dreams to capture

 

All my dreams were smashed..

Shattered for no mistake of mine

What mistake had I done to you

I was born a girl.. nothing else!!!

Srishti-2022   >>  Poem - English   >>  The Angst of a Tree

Ashwin Abraham

Allianz Technology

The Angst of a Tree

The walls crumble all around as day turns to darkness,

A sense of despair and grief overwhelm my core. 

As I close my eyes, my thoughts flash back to my birth. 

The cries and the laughs of my coming into this Earth echo all around.

 

Times when I laughed and cried cling onto my every laboured breath.

As I fight to kick out the demons within and outside.

The paths I was forced down to come to this moment.

Every fabric of my being and soul being ripped to shreds.

 

What did I do to you world to deserve this fate of mine?

Didn’t I love you and cherish you like a sweet honeydew flower,

Caress you and nourish you like a spring fountain in the desert.

Always there by your side, like a mother antelope guarding her fawn.

 

Alas, there is no more time left to reflect and ponder.

Go I must into the eternal and ever-consuming blackness creeping on me.

Let it be known that I will have my sweet revenge.

In this life or the next, revenge against you for plundering and looting me.

Srishti-2022   >>  Poem - Malayalam   >>  കിനാവ്

കിനാവ്

അന്നും തുടക്കം ഒരു ചിരിയിലായിരുന്നു

 എന്നെ നോക്കി ചിരിച്ചത് ആ കണ്ണുകളായിരുന്നു;  

 

പിന്നീടാച്ചിരി ചിരി വാക്കുകളിലേക്കുള്ള വഴിയായിമാറി

അലഞ്ഞു പറന്നു നടന്ന വാക്കുകളൊക്കെയും

 പറഞ്ഞുതീരാത്ത കഥകളായി നമുക്കിടയിൽ ഒളിച്ചു കളിച്ചു .  

ആ കഥകളുടെ മണമാണ്-ഈ മുറി നിറയെ;

ഓര്മകളിലേക്കുള്ള ഊടുവഴികളാണ്.

 

താങ്കളിൽ നിന്ന് നിങ്ങളിലേക്കും-

താനിലേക്കും പിന്നെ നീയിലേക്കും;

അതിനോക്കെയും ശേഷം വളർന്നു

വളർന്നു സ്വയം ചുരുങ്ങി ചുരുങ്ങി

നമ്മളൊന്നായതിന്ടെ എന്റെ ആകാശവും നിറങ്ങളും നമ്മുടേതായതിന്ടെ  ഓർമ്മകൾ .

 

എഴുതി തീരാത്ത വാരിയയും

കേട്ട് മതിവരാത്ത കഥയായും

 

നമ്മളെവിടേക്കൊക്കെയോ ഒഴുകി നടക്കുമ്പോൾ

ഈ ഇരുണ്ട മുറിയിലെ തണുത്ത ചുവരുകൾ

വീണ്ടും വീണ്ടുംതേടുന്നത് ആ കഥകളെയാണ്.

നമ്മളറിയാതെ നമ്മളെ അറിയാതെ.

 

ഈ ചുവരുകൾ പറയുന്നതൊന്നും 

ഇന്ന് നമുക്ക് കേൾക്കാതായിരിക്കുന്നു

 

അവരുടെ കാത്തിരിപ്പ് നമ്മളറിയതായിരിക്കുന്നു

 

ചിലപ്പോൾ  മനസ്സിലെ  കല്ലറയുടെ ജീർണിച്ച-

ചുവരുക്കൾക് എല്ലാം വ്യക്തമാകുന്നുണ്ടായിരിക്കാം

 

ഓടി ഓടി ഓർമകൾക്കും പിന്നിലേക്ക് നമ്മളകന്നത് 

സ്വാതന്ത്ര്യത്തിനു വർണ്ണച്ചിറകുകൾ നൽകാനാണെന്നു അവരറിയുന്നില്ലല്ലോ.

Srishti-2022   >>  Short Story - English   >>  The Last Mile

Arun Jayachandran

Allianz Technology

The Last Mile

The road was dimly lit and it was the torrential rains that told Madhav that he was alive. It was only moments back that he had come crashing down the slippery slope of St James’s compound road. The potholes were familiar, so were the flickering streetlights and yet Madhav lost control of his bike and crashed onto the nearby electric post. Medical examinations revealed that he had severe trauma to his head, a fractured skull that took several months to heal. Beneath the restless body that Madhav was hoping to recuperate was his solitary thought that kept bumping in and out like a terrible daydream – Esha, he would mutter at times. It was his mother’s choice to grieve for him that she would spend hours at his bedside, praying fervently that he would make a quick recovery.

“To find another place,

You can just escape

Trust me as I say,

I am torn aside, you see.

Seasons may change,

The cavern of your memories

And yet bear with me,

Beautiful, yet ecstatic child of mine”

It was months back that a bright looking Madhav stood – gleaming with his guitar and sang one his finest compositions. It wasn’t the typical sold out crowd in cafés and pubs that he was accustomed to playing, but this time had had dedicated himself to playing guitar to mentally challenged children at the Happy Care foundation in the city. It was at this local NGO that they first met, it was Esha who took him by surprise with her session on Mental health. While the entire world seemed chaotic here was a woman, presumably in her late twenties, looking serene and spewing intelligence. Not that Madhav was too particular on mental health, but it was their numerous sessions that followed that made Madhav diligently gaze at her, they debated endlessly on topics that seemed taboo to most people around, for most of the time they were supporting each other’s argument - often spicing up their conversations with a culmination of thoughts that kept generating out of nowhere. Everything from legalizing homosexuality to modern age pseudo feminism formed their point of discussion; it was the magnitude of their similar views that drew them closer.  What followed was endless hours of conversations, seemingly at ease with their admiration for being open and neo liberal. Madhav was a musician, a blatant revolutionary at heart that he always wanted to stick to his dream of playing independent music. The local music scene wasn’t bright either although there were occasional events where he could play with his band and sing out his compositions. So was Esha – a post graduate in Social Sciences, years of working in a prestigious IT company had drained her that she took up a full time job of teaching the impoverished students in local NGOs.

It didn’t take them long to hit the road together, and occasional weekend trips to beach and cafes followed. Madhav who was an avid rider as well owned a gleaming RX-135 motorbike, a gutsy Esha behind him tightly clutching to his abdomen as he raced past many a miles. It was on one such night that they kissed, in the local bus stop where they had stopped to take shelter from the rain. And as they made their advances, it was Esha who choked and looked disturbed for a second before pushing him away and said “Wait there is something which I thought you should know, Its Nathan”.

 

Nathan was Esha’s husband; they were married for long that it had turned just another ceremonial life. Madhav hadn’t asked about her marital status nor did Esha speak doubting if it would anyway hamper his desire in dating her. After all she was 2 yrs elder to him and the possibility of dating someone younger was equally thrilling. Nathan was quite busy with his business trips too that she didn’t have him around to throw her tantrums at. It wasn’t a loveless marriage, yet Esha found peace in her newly found soul mate. And for Madhav, Esha looked perfect that she even resembled the erotic deities from the Vedas, he had turned a hapless romantic yet again, it had been several years since he last dated and he had fallen flat for this sapiosexual cosmopolitan woman. There weren’t any further inhibitions and no more consent was required. “Sex isn’t a promise” she quoted the famous lines from the local movie Mayanadhi as they made out in her home. Yes - there was no feasible outcome to this relationship and yet it was the immense possibility of being emotionally and physically naked with someone that made them explore every bit of it. Cigarettes after sex was a routine and Madhav had just lit one up as his alarm went off throwing him into his senses.

He woke up and stared into the mirror, his hair had turned grey, and Smitha was sleeping next to him. Smitha was his wife and they had been married for over three years. He wasn’t just dreaming – Madhav knew it. Inside the table was his diary that formed the crux of his writings and he occasionally scribbled his thoughts. From an aspiring musician Madhav had turned into a bread winner that he took job in an MNC as a content writer, his meagre monthly salary ensured that his marriage stayed strong. The once free bird was now confined to his cubicle and was working his arse off into extra hours so that his weekends could be stress free. What remained off Esha had become a distant memory and yet he recollected her one liners, “There is a price for everything and you would soon realize it” Madhav then wondered what that meant, although he now knew for sure as he scribbled those lines in his diary. Smitha hugged him from behind, she wasn’t sure what those lines meant either and she didn’t care as long as it didn’t have the implications of a suicide note. She was content as a homemaker and didn’t have any further confusion to add on to it. They say you should leave your past behind, but what if you grew stronger from it – Madhav wondered. Esha was a perpetual thought. The twinkle in her eyes, the freshness in her breath, the smell that lingered in her body, each had a tale to tell and yet Madhav had one question – Where are you Esha! And Why did you?

“Madhav, this is excellent, this was what I had been looking for” it was reassuring to hear those words from Shankar, his mentor turned friend who had good enough contacts within the publishing industry that Madav looked hopeful to. It was necessary that Smitha took up a job too and Shankar was generous enough to arrange one for her. Yet there were deadlines to be met and Madhav was struggling to be ambitious and hopeful at the same time. He hadn’t touched his guitar in a while, his busy schedule has kept him off it and yet there was a larger plan he had in mind to free himself from the nemesis of his work struggles. He had to devote time to himself, he was an artist and that had its implications.

“Come on what if time wasn’t relative, what if we were stuck with where we were, what if our reality was indeed a controlled hallucination, what if we ended as strangers years down the line” she chuckled, Madhav was scribbling yet again, the romance had lasted less than six months and it was a glorious mess to have left him that way.  “Alright this society sucks, they wouldn’t accept anything outside their cultural norms, isn’t culture supposed to evolve, see what happened while the government tried to allow women into Sabarimala!!!” She was being theatrical as she tried hard to cover up her confusions, “Alright this is all fine, we can handle this relationship! This is never an emotional mess, of course I have heard similar stories of some of my friends, who are we to judge anyway, why would we either!!! Live and Let Die, wasn’t that the Guns and Roses song anyway!!!!”

Madhav was particular that they celebrated the striking down of Section 497- yes Adultery was no longer a crime. And they did indeed celebrate it in style until they both passed out after drinking too much. “We should live as stories you know” that was a vague one-liner she said before she passed out.

All those confidence and the exuberant approach that Esha had, and all of a sudden she had given up on him. Not that being possessive is a man’s game, but Madhav knew it was unavoidable and relationships were complex. It wasn’t easy for Madhav to admit as such that he wasn’t getting his required attention, and Esha had to double check on Nathan to ensure all was good between them. It wasn’t something she could publicize about to anyone given her barrage of confusions, and at one point she stopped picking calls from Madhav. Her marriage had turned tumultuous and the enduring thoughts of a divorce finally caught upon her. Madhav wasn’t sure what had happened, he waited for a few days until the fateful night he drove up to her house. Esha opened the door, and they kissed before she told him she was done with it. “You should go, Now!!!” Madhav wasn’t really expecting it and he needed more explanation, “Of course you were being opportunistic and stupid, you don’t have to glorify this either, there isn’t anything great about it” Madhav wasn’t convinced, “Esha we would talk this out” He couldn’t complete his words before she shouted out “I have my priorities, hope you understand what that means”. The door was banged shut and Madhav walked out dejected and teary. Esha knew it was a lie worthy of saving their lives, keeping their statures intact and making sure that their future off springs were spared from the stigma of their sins. She cried the night out, even silently as Nathan slept soundly. There were some tough decisions ahead and she had to align herself for it. As for Madhav it was a night he passed out after his head injury- only to wake up several weeks later, even months to finally walk out of his bed.

Madhav was returning home from work that he stopped by the local supermarket to buy some household items. There wasn’t anything special about that night except that the breeze was cool. As he hurled up his jacket and walked into the grocery section, there was that innate feeling that churned up his insides as he first fell for her. There was Esha, and as he stood beside her still not turning his face towards and letting her know, he dawned upon her scent – what was once indeed magical. She finally stared at him and yet as time looked frozen, they quietly made their way out of the super market with their gestures. And as they hit the road again, Madhav smiled, Esha was clutching on to his abdomen like it was the last day of her life. The conversations were less and no lengthy explanations were needed. It was the familiar beach road that they took and they exchanged pleasantries under the stars, the waves seemingly washing the misfortunes of their otherwise normal lives. And as they rode back, Madhav knew that the feeling was mutual and they both had come to terms with the realities of living in distant cities. There was Nathan waiting patiently beside his car, puffing the last ounce of his burnt cigarette as Madhav dropped Esha. He had one last look at Nathan, and waved at them. Nathan acknowledged it and perhaps nodded his head, it was a gesture befitting of being complacent at the complexities involved in what it meant to have dated the same woman. Madhav had finally made truce with his wounded past and smiled as he rode back home.

At home, he frantically searched for his diary; it was the last mile he had to take before he could hit the road to freedom again. All those years of scribbling and hard work were to finally bear fruit. The climax was evident, there weren’t any more questions as Madhav rung up Shankar to tell him that his story has been completed, he had decided to sell his soul and if his stars were to smile again, Shankar would introduce him to any of the publishing giants and get his work released. Smitha hugged him from behind and he jumped onto the bed realizing that this was a woman he had sparingly loved over the years and he should from now on.

Srishti-2022   >>  Article - Malayalam   >>  സ്ത്രീയും സിനിമയും

Lakshmi M Das

Allianz Technology

സ്ത്രീയും സിനിമയും

അരനൂറ്റാണ്ടിലേറെയായ്  സമൂഹത്തിന്റെ  പ്രത്യയശാസ്ത്രപരമായ താത്പര്യങ്ങളുടെയും അധികാരാബന്ധങ്ങളുടെയും സ്ഥാപനവത്ക്കരണത്തിനായുള്ള  ജനപ്രിയ  മാധ്യമമായി  സിനിമ പരിണമിച്ചിരിക്കുന്നത്  കൊണ്ട്  തന്നെ , സാമൂഹികമായ  മാറ്റങ്ങൾ  സിനിമയെയും  , തിരിച്ചും  ,വ്യക്തമായ  തലത്തിൽ  സ്വാധീനം  ചെലുത്തുന്നുണ്ടെന്നത്  ഒരു  യാഥാർഥ്യമാണ് . സിനിമക്കുള്ളിൽ  പ്രവർത്തിക്കുന്നവരുടെയും  ,അത്  കാണുന്ന പ്രേക്ഷക  സമൂഹത്തിന്റെയും  പൊതുബോധം  പൊരുത്തപ്പെടുമ്പോളാണല്ലോ  ഒരു  ജനപ്രിയ  സിനിമ  ഉണ്ടാകുന്നതു .അതുകൊണ്ടു  തന്നെ  സ്രഷ്ടാവിന്റെയും  ഉപഭോക്താവിന്റെയും  സാമൂഹികമായ  കാഴ്ച്ചപ്പാടുകൾ  ഒരു  സിനിമയുടെ , അത്  വഴി  സിനിമാലോകത്തിന്ടെ  തന്നെ  കാഴ്ചപാടായ്  മാറുകയാണ്  പതിവ് .പുരുഷകേന്ദ്രികൃതമായ  ഒരു  സമൂഹത്തിൽ  ഉണ്ടായ  സിനിമകൾ  എത്രത്തോളം  സ്ത്രീപക്ഷം  ആയിരുന്നെന്നും , അവ  ഏതു  രീതിയിൽ സ്വീകരിക്കപ്പെട്ടു  എന്ന്  മനസിലാക്കുന്നതിന് ആദ്യം  ഇംഗ്ലീഷ് സിനിമയെ  നിരീക്ഷിക്കാം .

 

സ്ത്രീപക്ഷ സിനിമകൾ ഹോളിവുഡിൽ :

 

ഇന്ന്  ഏറെ  തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന  ഫെമിനിസം  എന്ന  ആശയം ,അതിന്റെ    പ്രാരംഭ  കാലഘട്ടത്തിൽ  ഹോളിവുഡ്   സിനിമകളിൽ  ശക്തമായ  സ്വാധീനം  ചെലുത്തിയിരുന്നു  എന്ന്  വേണം  മനസിലാക്കാൻ . 1934 lil ഹേസ്  നിയമങ്ങളുടെ  ചട്ടക്കൂടിൽ  ഒതുങ്ങി  നിന്ന  ഇംഗ്ലീഷ്  സിനിമയ്ക്കു  മുൻപ്   തന്നെ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇംഗ്ലീഷ്  സിനിമയിൽ  ഉണ്ടായിട്ടുണ്ട് .'നോര്മ  ഷെയറെർ  ' The Divorcee' എന്ന  ചിത്രത്തിൽ അവതരിപ്പിച്ച  പരസ്ത്രീ  ബന്ധം   പുലർത്തി  ചതിക്കുന്ന  ഭർത്താവിനോട്   അതെ  നാണയത്തിൽ  പകരം  വീട്ടുന്ന  ഭാര്യയുടെ  കഥാപാത്രം  , ആ  കാലത്ത്   അമേരിക്കൻ   ജനതയ്ക്ക്  ഉൾകൊള്ളാവുന്നതിൽ  അപ്പുറത്തായിരുന്നു . പല  കത്തോലിക്ക  ദേവാലയങ്ങളും   ഷെയറെർടെ  ചിത്രങ്ങൾ  കാണുന്നതിൽ  നിന്ന്  പിൻവാങ്ങണം  എന്ന്  ആഹ്വനം  ചെയ്ക  പോലും  ഉണ്ടായി .ഒരേസമയം  ലിംഗവിവേചനവും  വർഗവിവേചനവും  നേരിട്ട്  ഹോളിവുഡിൽ  ശക്തമായ  സാന്നിധ്യമായ  കറുത്തവർഗകാരിയാ  നടിയാണ്  Hattie McDaniel.' The Lion in winter ' പോലുള്ള  സിനിമകളിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ചെയ്ത  Katherine Hepburn, നടി മാത്രം  അല്ല  ഓസ്കാർ  ലഭിച്ച  ചിത്രത്തിന്റെ  നിർമാതാവും  ആയിരന്നു .
ഇത്തരത്തിൽ  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  അഭ്രപാളിയിൽ  വിരിയിച്ച  ഹോളിവുഡ്  സിനിമയിൽ  തന്നെ  വെറും  സെക്സ്  സിംബൽ   ആയി  കണക്കാക്കപെട്ട  സ്ത്രീ  കഥാപാത്രങ്ങൾക്കും  കുറവില്ലായിരുന്നു . ചില  അഭിനേത്രികൾ  ഈ  vamp പ്രതിച്ഛായയിൽ  നിന്നും  പുറത്തു  വരാൻ  കഴിയാത്ത  തക്കവണ്ണം  തളച്ചിടപ്പെടുകയും  ചെയ്തു . ആധുനിക  കാലഘട്ടത്തിലെ  ഹോളിവുഡ്  സിനിമയിൽ  അമാനുഷികത്വത്തിന്റെ  ചിറകിൽ  ഏറി  ആരാധകരുടെ  ഹൃദയങ്ങൾ   കീഴടക്കിയ  ‘Wonder Women’ , ‘Black Widow’  ‘ Hermione’ പോലുള്ള  കഥാപാത്രങ്ങൾ  മാറ്റി  നിർത്തിയാൽ , ജീവിതഗന്ധികളായി  ശ്കതമായ  സ്ത്രീ  കഥാപാത്രങ്ങൾ  എത്രത്തോളം  ഉണ്ട്  എന്ന്  സംശയിക്കേണ്ടി  ഇരിക്കുന്നു .


ഇന്ത്യൻ  സിനിമയിലെ സ്ത്രീ


ലോകത്തിൽ  ഏറ്റവും  അധികം  സിനിമകൾ  പ്രതി  വര്ഷം  പുറത്തിറങ്ങുന്ന  ഇന്ത്യൻ  സിനിമയിലേക്ക്  കടക്കുമ്പോൾ  ആദ്യം  ഹിന്ദി  ചിത്രങ്ങളിൽ   നിന്ന്  തുടങ്ങാം .ഇന്ത്യൻ   സിനിമയിൽ   വിവിധ  സാങ്കേതിക  മേഖലകളിൽ  ഒരളവു വരെ എങ്കിലും സ്ത്രീ സാന്നിധ്യം കാണാവുന്നത്   ഹിന്ദി  സിനിമ രംഗത്താണ്   . സംവിധാനവും  , നിർമാണവും   മുതൽ  ചിത്ര  സംയോജനം   , ഛായാഗ്രഹണം  പോലുള്ള  തികച്ചും  സാങ്കേതികത്തികവ്  പുലർത്തണ്ടേ മേഖലകളിലേക്കും  സ്ത്രീകൾ  കടന്നു  വരുന്നു  എന്നത്  തീർത്തും  പ്രതീക്ഷാവഹമായ  ഒരു  മുന്നേറ്റമാണ് .
ഹിന്ദി  സിനിമയുടെ  ചരിത്രത്തിൽ  സ്ത്രീ  പ്രധാനമായ  കഥാപാത്രങ്ങൾ  പരിശോധിക്കുമ്പോൾ  , ‘Mother India’ എന്ന  ചിത്രത്തിലെ  നർഗിസിന്റെ   കഥാപാത്രത്തെ  മാറ്റി  നിർത്താൻ  ഒരിക്കലും  സാധിക്കില്ല .കുടുംബത്തിന്  നേരിടേണ്ടി  വന്ന  കൊടും  കഷ്ടതകളിലും  മനസ്  മടുക്കാതെ   ഉറച്ചു  നിന്ന  ഈ  കഥാപാത്രം ,ശക്തമായ  സ്ത്രീത്വത്തിന്റെ  മുഖം  ആയി  ആണ്  കണക്കാക്കപെടുന്നത് . കൊള്ളക്കാരനായ  സ്വന്തം  മകനെ  കൊല്ലുമ്പോൾ 
 അവർ  അവരുടെ  മാതൃത്വത്തിനും  മുകളിൽ  കണ്ടത്  ആദർശങ്ങളെ  ആണ് എന്ന് തെളിയുന്നു  . ശബാന  അസ്‌മി  ,Arth എന്ന  ചിത്രത്തിൽ  അവതരിപ്പിച്ച  വീട്ടമ്മയായ  കഥാപാത്രത്തിന്  വിവിധ  തലങ്ങൾ   ഉണ്ട് .ജീവിതത്തിൽ  നേരിടേണ്ടി  വന്ന  ചതിക്കും  ദുരനുഭവങ്ങൾക്കും   ഒടുവിൽ  അവർ  സ്വയം  ഉയർത്തെഴുനേൽക്കുന്നതു  ഒരു   സ്ത്രീയുടെ  പകരം  വയ്ക്കാനില്ലാത്ത   മനഃശക്തിക്കു  ഉദാഹരണമാണ് . Guide എന്ന  ചിത്രത്തിൽ  വഹീദ  റഹ്മാൻ  അവതരിപ്പിച്ച  കഥാപാത്രം  തന്റെ   ഏറ്റവും  വല്യ  ആഗ്രഹമായ  നർത്തകിയ്യാകുന്നതിനു  വേണ്ടി  നേരിടുന്ന  ദുരനനുഭവങ്ങളും , അതിനെല്ലാം ഒടുവിലും  അവർ  തന്റെ   അഭിനിവേശത്തിൽ  നിന്ന്  പിന്മാറാതെ  അത്  നേടിയെടുക്കുന്നതിലും  സ്ത്രീയുടെ  പോരാട്ട  വീര്യം  തെളിഞ്ഞു  നിൽക്കുന്നു .

 

നായകൻറെ നിഴലിൽ

80 കളുടെ  അവസാന  പാദത്തോടെ  നായക  പ്രാധാന്യമുള്ള സിനിമകളുടെ  അതിപ്രസരത്തിൽ  , ശക്തമായ  നായികാ  കഥാപാത്രങ്ങൾ   കാര്യമായി  ഉണ്ടായില്ല  എന്ന്  പറയേണ്ടി  വരും . ഹിന്ദി  സിനിമകൾ  പ്രധാനമായും  പ്രണയ  സിനിമകളും  ആക്ഷൻ  ചിത്രങ്ങളൂം  ആയി  തരം  തിരിക്കപ്പെട്ട  ആ  കാലഘട്ടതയിൽ  നായകന്റെ  നിഴൽ  മാത്രം  ആയി  ഒതുങ്ങിയവരോ   പ്രണയത്തിനു  വേണ്ടി  മാത്രം  ശബ്ദം  ഉയർത്തുന്നവരോ  ആയി  നായികാ  കഥാപാത്രങ്ങൾ  ഒതുങ്ങി .ഇതിൽ  രണ്ടിലും  പെടാത്ത  ഒരു  വിഭാഗം , അൽപ  വസ്ത്രധാരികളായി  നൃത്തം  ചെയുന്ന  മാദക  സുന്ദരികളായ  നടികൾ  ആണ് .ഇവരുടെ  കഥാപാത്രങ്ങൾക്കു  പലപ്പോളും  ഒരു  പേര്  പോലും  ഉണ്ടാകണം  എന്നില്ല .സ്ത്രീ  ശരീരത്തെ  വെറും  ഉപഭോഗ  വസ്തുവായി  തരംതാഴ്ത്തുന്ന  തരത്തിലുള്ള  ഇത്തരം  കഥാപാത്രങ്ങൾ  ഇന്നും  പല  ചിത്രങ്ങളിലും  കാണാം  എന്നത്  തികച്ചും  പരിതാപകരം  ആണ് .

ഉയർത്തെഴുനേൽപ്പ്‌

എന്നാൽ  ഈ  കാലഘട്ടത്തിനു  ശേഷം  ഒട്ടനവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഹിന്ദി  ചിത്രങ്ങളിൽ  ഉണ്ടായി .ആധുനിക  സ്ത്രീയുടെ  പ്രശ്നങ്ങൾ   കൈകാര്യം  ചെയ്യാൻ  ചിത്രങ്ങൾ  തയ്യാറായി   എന്നും  ഒരു  വസ്തുതയാണ് . പിങ്ക്  എന്ന  ചിത്രം  മുന്നോട്ടു  വയ്ക്കുന്ന  ഒരു  ശക്തമായ  ആശയം  ഉണ്ട് . ഒരു  സ്ത്രീയുടെ  സമ്മതത്തിന്റെ   വില , പലപ്പോഴും  സമൂഹം  അംഗീകരിക്കാൻ  മടി  കാണിച്ചിട്ടുള്ള  ഇത്തരം  പ്രമേയങ്ങളെ  വളരെ  ശക്തമായി  മുന്നോട്ടു  വച്ച  സിനിമകൾ ഹിന്ദിയിൽ  ഉണ്ടായി . ചെറു  പ്രായത്തിൽ  ഒരു  പെൺകുട്ടി  ഏറ്റവും  സുരക്ഷിത  എന്ന്  അവകാശപ്പെടുന്ന  വീട്ടിൽ  വച്ച്  അനുഭവിക്കേണ്ടി  വന്ന  പീഡനം  വളർന്നിട്ടും  അവളുടെ  മനസ്സിൽ  മായാത്ത  മുറിവായി  നില്കുന്നു  എന്നും , അതിൽ  നിന്നും  ശക്തമായി  പുറത്തു  വരാനും  എല്ലാം  തുറന്നു  പറയാനും  അവൾക്കു  കഴിയുന്നു  എന്നും  വിവരിക്കുന്ന  Highway എന്ന  ചിത്രത്തിൽ  ആലിയ  ഭട്ടിന്റെ  കഥാപാത്രം ഒരു ഉത്തമ ഉദാഹരണമാണ് . ഭർത്താവിന്റെ  കൊലപാതകത്തിന്  പകരം  വീട്ടാൻ  എത്തുന്ന  വിദ്യ  ബാലന്റെ  കഹാനിയിലെ  കഥാപാത്രവും , ഗ്രാമത്തിൽ  തന്റെ  അപകർഷതാ  ബോധത്തിന്റെ  ചങ്ങലകൾ  പൊട്ടിച്ചെറിഞ്ഞു  ലോകം  കാണാനിറങ്ങുന്ന കങ്കണയുടെ  Queen ഇലെ  കഥാപാത്രവും  അവയിൽ  ചിലതു  മാത്രം .

 

മലയാള സിനിമയിലെ സ്ത്രീയുടെ സ്ഥാനം

 

പോരാട്ടങ്ങൾ

മലയാള  സിനിമയിലേക്ക്  കടക്കുകയാണെങ്കിൽ  സ്ത്രീകൾ  തങ്ങളുടെ  അവകാശങ്ങൾ  നേടിയെടുക്കുന്നതിനായ്  ശക്തമായ  പോരാട്ടം  നടത്തുന്ന കാലഘട്ടനമിതു .സ്ത്രീകൾക്കായി  ശബ്ദം  ഉയർത്തുന്നവർ  ഒറ്റപെടുന്നതും  അവരുടെ  ആവശ്യങ്ങൾക്ക്  കേൾവിക്കാരില്ലാത്തതും  ആയ  ഒരു  സാഹചര്യത്തിൽ  അവകാശങ്ങൾ  നേടിയെടുക്കാൻ  ചിലരെങ്കിലും  ഒരു  പോരാട്ടത്തിനായി  ഇറങ്ങി  തിരിച്ചിരിക്കുന്നത്  ശ്രദ്ദേയം  ആണ് .സിനിമയുടെ  ആഖ്യാനത്തിന്റെ  സൂക്ഷമ  രാഷ്ട്രീയത്തെ  നിയന്ത്രിക്കുന്നത്  സമൂഹത്തിൽ  നിലനിൽക്കുന്ന  പുരുഷകേന്ദ്രികൃത  വ്യവസ്ഥകൾ  ആണ്  എന്ന്  ഒരു  തിരിച്ചറിവ്  ഉണ്ടാക്കുന്ന  രീതിയിൽ  ഉള്ള  സംഭവ  വികാസങ്ങൾ  ആണ്  പലപ്പോഴും  മലയാള  സിനിമയിൽ  ഉണ്ടായി കൊണ്ടിരിക്കുന്നത് .

 

ചരിത്രത്തിലൂടെ

മലയാള  സിനിമ  ചരിത്രം  പരിശോധിക്കുകയാണെണെങ്കിൽ   അഭിനയ  രംഗത്തും  ഗാനാലാപന  രംഗത്തും  ഉള്ള  ചിലർ  ഒഴിച്ചാൽ  കാര്യമായ  സ്ത്രീ  പങ്കാളിത്തം  ആദ്യകാലങ്ങളിൽ   ഇല്ലായിരുന്നു .എന്നാൽ  അഭ്രപാളിയിൽ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഈ  കാലഘട്ടത്തിലും  മലയാള  സിനിമയ്ക്കു  ഉണ്ടായിരുന്നു .നീലക്കുയിൽ  മുതൽ .തുലാഭാരം  എന്ന  ചിത്രത്തിൽ   ശാരദയ്ക്ക്  ദേശിയ  പുരസ്‌കാരം  നേടി  കൊടുത്ത  നായികാ  കഥാപാത്രം , കള്ളിച്ചെല്ലമ്മ   പോലുള്ള  നിരവധി  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ആ  കാലഘട്ടത്തിൽ  മലയാള  സിനിമയിൽ  ഉണ്ടായി .

 

ഹിന്ദി  സിനിമയിൽ  എന്ന  പോലെ  മലയാളത്തിലും   ഒരു  കാലത്തു  മീശപിരിച്ചുള്ള  അമാനുഷികരായ  നായക  കഥാപാത്രങ്ങൾ  അരങ്ങു  വാണപ്പോൾ , അവരെ  ആരാധിക്കാനും , അവരാൽ  രക്ഷിക്കപ്പെടാനും   വേണ്ടി  മാത്രമുള്ളവരായി  സ്ത്രീ  കഥാപാത്രങ്ങൾ .നായകന്  കാലു  മടക്കി  തൊഴിക്കാൻ  വേണ്ടി  കൂടെ  ആണ്  നായികാ  എന്ന്  ഒരു  മടിയും  കൂടാതെ  വിളിച്ചു  പറയാൻ  സിനിമയും  അത്  കേട്ട്  കയ്യടിക്കാൻ  പ്രേക്ഷകരും  തയ്യാറായി  .ഇതിനടയിൽ മലയാള സിനിമയിൽ ഉണ്ടായ ഒരു മാറ്റമാണ് 'ഇക്കിളി ചിത്രങ്ങൾ' എന്ന ഓമന പേരിൽ അറിയപ്പെട്ടിരുന്ന  സിനിമകൾ .സദാചാര പ്രസംഗത്തിൽ എന്നും മുന്നിൽ ഉള്ള മലയാളി തലയിൽ മുണ്ടിട്ടു തീയേറ്ററുകളിൽ പോയി കണ്ടു വിജയിപ്പിച്ച ഇത്തരം ചിത്രങ്ങൾ സ്ത്രീ ശരീരത്തെ വെറും ഒരു ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നവയായിരുന്നു.

 

എന്നാൽ  ഇതിനിടക്കും  , അതിനു  ശേഷവും  മലയാളത്തിൽ  എക്കാലത്തെയും ശക്തരായ  സ്ത്രീ  കഥാപാത്രങ്ങൾ  സൃഷ്ടിക്കപ്പെടുകയുണ്ടായി .സ്ത്രീ  ശാക്തീകരണത്തിന്റെ  വ്യത്യസ്തമായ  ഒരു  താളം   മടി  കൂടാതെ  കൈകാര്യം  ചെയ്ത  ചിത്രമായിരുന്നു  22 Female Kottyam.അതിലെ  ടെസ്സ  എന്ന  കഥാപാത്രം  തന്നെ  ചതിച്ചവരോട്  പകരം   ചോദിക്കുമ്പോൾ  ഓരോ  സ്ത്രീയും  അവളെ  ബഹുമാനിക്കുന്ന  പുരുഷനും  കയ്യടിച്ചത്ത്  ഹ്ര്യദയത്തിൽ  നിന്നായിരുന്നു . മനസിൽ  എന്നും  ഒരു  വിങ്ങൽ  ആയി  നിലകൊള്ളുന്ന  സ്ത്രീ  കഥാപാത്രങ്ങളും  മലയാള  സിനിമ  പ്രേക്ഷകർക്കായി  സമ്മാനിച്ചു് . 5 സുന്ദരികൽ എന്ന  ചിത്രത്തിൽ  അവസാന  സീനിൽ സൈക്കിളിയിൽ  ഇരുന്നു  പോകുന്ന  ആ  കുഞ്ഞു  പെൺകുട്ടിയുടെ  മുഖം  എത്രയോ  മാതാപിതാക്കളുടെ  ഉറക്കം കെടുത്തിട്ടുണ്ടാവാം .അതുപോലെ തന്നെ   'സക്കറിയയുടെ  ഗർഭിണികൾ ' എന്ന  ചിത്രത്തിൽ  സനുഷ  അവതരിപ്പിച്ച  കഥാപാത്രം .ആ  കഥാപാത്രത്തിന്റെ  പിന്നിലെ  കഥയെന്താണെന്നു  ചിത്രത്തിന്റെ  അവസാനം  വെളിപ്പെടുമ്പോൾ  നമുക്ക്  അവളോട്  തോന്നുന്നത്  സ്നേഹമാണോ . സഹതാപമോ , ആദരവാണോ  എന്ന്  പറയാൻ  പ്രയാസമാണ് .കണ്ണെഴുതി  പൊട്ടും  തൊട്ടു   എന്ന  ചിത്രം  മഞ്ജു വാര്യരുടെ മാത്രം  അല്ല  മലയാള സിനിമയുടെ  തന്നെ  ഏറ്റവും  ശക്തമായ  സ്ത്രീ  കഥാപാത്രങ്ങളിൽ  ഒന്നായിരുന്നു .

 

ഇത്തരത്തിൽ  ശക്തമായ  ഒട്ടനവധി  സ്ത്രീ  കഥാപാത്രങ്ങൾ  മലയാള  സിനിമയിൽ  ഉണ്ടാകുന്നുണ്ട് .Take off,How old are you, ഉദാഹരണം  സുജാത ,ഒഴിമുറി , കളിമണ്ണ്  പോലുള്ള  ചിത്രങ്ങൾ  അവയുടെ  നിരയിൽ  പുതിയതാണ് .സ്വാഭാവികമായ  ആഖ്യാനശൈലി  കൊണ്ടും  , യാഥാർഥ്യത്തോട്   അടുത്ത്  നിൽക്കുന്ന  അവതരണം  കൊണ്ടും  എന്നും  മറ്റു  ഇന്ത്യൻ  സിനിമകളിൽ  നിന്ന്  വേറിട്ട്  നിൽക്കുന്ന  മലയാള  സിനിമയ്ക്കു  സാധിച്ചിട്ടുണ്ട് .അത്  കൊണ്ട്  തന്നെ   ശക്തമായ  സ്ത്രീ  കഥാപാത്രങ്ങൾ  ഇനിയും  മലയാള  സിനിമയിൽ  ഉണ്ടാകും  എന്ന്  പ്രത്യാശിക്കാം .

 

മറ്റു ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ


നായകന്റെ  മാത്രം  സിനിമയായി   പലപ്പോഴും  കണക്കാക്കപ്പെടുന്ന  ചിത്ത്രങ്ങളായിരുന്നു  ഇവ .എന്നാൽ  ഇതിൽ  നിന്നും  പ്രകടമായ  ഒരു  മാറ്റം  തമിഴ്  സിനിമ  രംഗത്ത്  അടുത്തകാലത്തായി  നമുക്ക്  കാണാൻ  സാധിക്കും .തമിഴ്  സിനിമ  രണ്ടായി  തരം  തിരിഞ്ഞിരിക്കുന്നു .മാസ്സ്  സിനിമയും  യാഥാർഥ്യത്തോട്  അടുത്ത്  നിൽക്കുന്ന  സാധാരണക്കാരന്റെ  സിനിമയും .രണ്ടിനും  പ്രേക്ഷകർ  ഉണ്ട്   എന്നതാണ്  ശ്രദ്ദേയം .മാസ്സ്  Super hero ചിത്രങ്ങൾക്കിടിയിലും   മുത്തഴകും (പരുത്തിവീരൻ )   സുബ്ബു്വും ( ആരണ്യ  കാണ്ഡം ),യാമിനിയും (മയക്കം  എന്ന ) ,നീലാംബരിയും (പടയപ്പാ) എല്ലാം  ശക്തമായ  സ്ത്രീ  സാന്നിധ്യമായി  നിലകൊള്ളുന്നതും  അത്  കൊണ്ടാകാം .സ്ത്രീ  പക്ഷത്തു  നിന്ന്  ചിന്തിക്കുന്ന  'ഇരൈവി '  പോലുള്ള  ചിത്രങ്ങൾ  തമ്മിൽ  ഉണ്ടാകുന്നു  എന്നത്  ഒരു  നല്ല  സൂചനയാണ് .

കന്നഡ  ,തെലുങ്കു  ചിത്രങ്ങളിൽ  തമിഴിൽ  ഉള്ളത്  പോലുള്ള  ഒരു  സമാന്തര  ശ്രേണി  അത്ര  തന്നെ  സജീവമായി   കാണാൻ  കഴയില്ല  എങ്കിലും  'മുങ്ങിന  മനസ്സ് ' , 'അരുന്ധതി ', 'ബാഗ്മതി' പോലുള്ള  ചില  ചിത്രങ്ങൾ  പതിവ്  നായക ആരാധന  വിട്ടു  സ്ത്രീ  പ്രാധാന്യം  നൽകിയിട്ടുള്ള  സിനിമകൾ  ആണ് .

 

ക്യാമറക്കു പിന്നിലെ സ്ത്രീ  സാന്നിധ്യം

 

ഇന്ത്യൻ  സിനിമയിൽ  സ്ത്രീകൾ  അധികം  കടന്നു  വരാതിരുന്ന  മേഖലകളിൽ  പോലും  ഇന്ന്  സ്ത്രീ  സാന്നിധ്യങ്ങൾ  ഉണ്ട്  എന്നത്  പ്രശംസനീയമായ  വസ്തുതയാണ് .അപർണ  സെൻ ,ദീപ  മെഹ്ത  ,കൊങ്കണ  സെൻ , ,അഞ്ജലി  മേനോൻ ,രേവതി  എന്നിവർ  സംവിധാന  മേഖലയിൽ  തങ്ങളുടേതായ  സ്ഥാനം  ഉറപ്പിക്കുമ്പോൾ , സാങ്കേതിക  മേഖലയിൽ സ്ത്രീ  സാനിധ്യം  താരതമേന്യ  കുറവാണു .ശർമിഷ്ഠ  റോയ്  ( കലാ സംവിധാനം ),അഞ്ജലി   ശുക്ല (ഛായാഗ്രഹണം ),അർഘ്യ കമൽ ,ബീന  പോൾ (ചിത്ര സംയോജനം )ഭാനു  ആദിത്യ (വസ്ത്രലങ്കാരം ) എന്നിവർ  ഈ  മേഖലയിൽ  പ്രാവീണ്യം  തെളിയിച്ച  വളരെ  ചുരുക്കം  സ്ത്രീകൾ  ആണ് .എന്തുകൊണ്ടോ  സ്ത്രീകൾ  ഇന്നും  ക്യാമറയുടെ  പിന്നിലുള്ള  സിനിമ  മേഖല  തങ്ങളുടേതല്ല  എന്ന  ധാരണ  വച്ച്  പുലർത്തുന്നുണ്ട്  .ഈ  ധാരണ  മാറി  സിനിമയുടെ  എല്ലാ  മേഖലകളിലും  സ്ത്രീകൾ  സജീവമായി  രംഗത്ത്  വരാൻ  സ്ത്രീകൾക്ക്  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  സിനിമയിൽ   ഉണ്ടാകണം .

 

പ്രത്യാശയുടെ പുതു വെളിച്ചം

 

സമീപ  കാലത്തു  ഉണ്ടായ  'Mee too' campaigin   ഭാഗമായി  സിനിമ  രംഗത്ത്  ഉള്ള  എത്രയോ  സ്ത്രീകൾ  തങ്ങളുടെ  ദുരനുഭവങ്ങൾ   പങ്കു   വക്കുക  ഉണ്ടായി .സ്ത്രീകൾക്ക്  സുരക്ഷിതമായി  ജോലി  ചെയ്യാൻ  ഉള്ള  സാഹചര്യം  മറ്റേതൊരു  മേഖലയിലും  എന്ന  പോലെ  സിനിമയിലും  ഉണ്ടായാൽ  മാത്രമേ  കൂടുതൽ  സ്ത്രീകൾ  ഈ  രംഗത്തേക്ക്  കടന്നു  വരികയുള്ളു .ഇതിനായി  കൂട്ടായ  ഒരു  പരിശ്രമമാണ്  ആവശ്യം .സ്ത്രീകളുടെ ഉന്നമനത്തിനായി സമൂഹത്തിൽ ഒട്ടനവധി പരിഷ്കരണങ്ങൾ നടക്കുന്ന ഈ കാലയളവിൽ തത്തുല്യമായ ഒരു പ്രതിഫലനം വെള്ളിത്തിരയിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അത് വഴി സ്ത്രീകൾക്ക് ക്യാമറക്കു മുന്നിലും പിന്നിലും സുരക്ഷിതരായി ജോലി ചെയ്തു വിലയേറിയ സംഭാവനകൾ നല്കാൻ കഴിയുന്ന  ഒരു നല്ല നാളേക്കായുള്ള കാത്തിരുപ്പു നമുക്ക് തുടരാം

Srishti-2022   >>  Poem - English   >>  Let it go

Raji Chandrika

Allianz Technology

Let it go

No surprises and twist

No love or lust

It’s not sunny or rain

Just a shade of dark and pain

The stars shine, but not for me

The moon is bright, but I don't see

Its only my heart who pushes me oh!!

Beating and beating- let it go.. let it go..

 

Into the deep blue sea I dive

just to feel my dream's hive

Down I swim, but stuck somewhere

it is not a sea, an ocean of my tear..

along with my shadow, I started to walk

 

alone with my thoughts, I stopped to talk

It's not the breeze which touches me slow

but the storm, inside my chest it grow

It's only the hope which drives me oh!!

I learn to move and let it go... let it go...

Subscribe to Allianz Technology