Skip to main content
Srishti-2022   >>  Short Story - Malayalam   >>  നൽനിമിഷങ്ങൾ

Vineetha Anavankot

Infosys

നൽനിമിഷങ്ങൾ

 

'എന്റെ മീറ്റിങ് തീർന്നൂട്ടോ'

 

മാധവിന്റെ ഫോണിൽ ധ്വനിയുടെ മെസ്സേജ് വന്നു.

 

'ഓക്കേ. ഞാൻ കാൾ കഴിഞ്ഞതും ഇറങ്ങും. നീ ഇറങ്ങിക്കോ.കുട്ടേട്ടനും തുളസിയേച്ചിയും അവിടെ നിന്നെ നോക്കിയിരിക്കുന്നുണ്ടാവും. ഞാൻ ഒന്നൂടെ വിളിച്ചോർമ്മിപ്പിച്ചിരുന്നു ഇന്നലെ. എന്നാലും ഒന്നു ശ്രദ്ധിച്ചേക്കണേ. കുളപ്പടവിലെല്ലാം നല്ല പായൽ കാണും. ആ ഇടിഞ്ഞുവീണ പടവിൽ ഒരു കല്ലു കൊണ്ടിട്ടേക്കാൻ പറഞ്ഞോ. അടുക്കളയിൽ കുറച്ചു ഉണങ്ങിയ വിറകുകീറിവച്ചതും കൂടെ ഇട്ടേക്കാൻപറയണേ. പലചരക്കു സാധനങ്ങളുടെ ലിസ്റ്റ് ഞാനിന്നലെ കൊടുത്തിട്ടുണ്ട്. വാങ്ങിവച്ചുകാണും. പച്ചക്കറികൾ ഞാൻ വരുമ്പോ കൊണ്ടുവരാം. എന്റെ തൈരും ചോറും തേങ്ങാച്ചമ്മന്തിയും ഇലയടയും മറക്കല്ലേട്ടോ കുട്ടീ...

 

കടവത്തു തോണി കാണുമോ എന്തോ ! 

 

ആഹ് പിന്നേ... അല്ലെങ്കിൽ വേണ്ട, അതു നീ അവിടെപ്പോവുമ്പോ കണ്ടാൽമതി.’

 

തന്റെ ഫോണിൽ വന്ന മാധവിന്റെ നീണ്ട മറുപടി വായിച്ചു പുഞ്ചിരിച്ചുകൊണ്ട് ധ്വനി മറുപടി ടൈപ്പ്‌ ചെയ്തു.

 

'ഓഹ് എന്റമ്മേ എല്ലാം ഞാൻ നോക്കിക്കോളാം. ഇതെത്രാമത്തെ തവണയാ ഒക്കേം ഓർമിപ്പിക്കണേ? ഞാൻ ഇറങ്ങുവാണുട്ടോ. കം സൂൺ..'

 

മറുപടി അയച്ച് കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്ത് അന്നത്തെ ജോലികൾ തീർത്ത ആശ്വാസത്തിലും, മാസങ്ങൾക്കുശേഷം മാധവിന്റെ നാട്ടിലേക്ക് പോകുന്ന സന്തോഷത്തിലും ധ്വനി ഓഫീസിൽ നിന്ന് ഇറങ്ങി. 

 

 

 

പുറംനാടുകളിൽ ജനിച്ചുവളർന്നിട്ടും മലയാളത്തോടുള്ള സ്നേഹം ഒന്നിപ്പിച്ച രണ്ടു യുവ ഐടി പ്രൊഫഷണലുകൾ ആണ് മാധവും ധ്വനിയും. തൊഴിൽസംബന്ധമായ ഒരു മീറ്റിങ്ങിൽവച്ചു കണ്ടുമുട്ടി സുഹൃത്തുക്കളായവർ. നാലു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായി കൊച്ചിയിൽ വന്നു സ്ഥിരതാമസമാക്കി, അവിടെ രണ്ടു കമ്പനികളിൽ ജോലിനോക്കുന്നു ഇരുവരും. കവിതകളെയും , യാത്രകളെയും, മഴയെയും, ഭക്ഷണത്തെയും, കാല്പനികതയെയും, തങ്ങളെയും, സുഹൃത്തുക്കളെയും മനംനിറഞ്ഞുചേർത്തുപിടിക്കുന്നവർ. രാജ്യാന്തര യാത്രകളും, സുഹൃദ്‌സംഗമങ്ങളും, ജോലിത്തിരക്കും മാറ്റിവച്ച് ഇടയ്ക്കവർ ഒരൊളിച്ചോട്ടം നടത്താറുള്ള സ്ഥലമാണ് മാധവിന്റെ പാലക്കാട്ടെ കൊച്ചുഗ്രാമം. 

 

നേരത്തെയും വേഗവും എത്താനുള്ളതിനാൽ ധ്വനി കാറെടുത്ത് ഉച്ചതിരിഞ്ഞതും പുറപ്പെട്ടു. സന്ധ്യയ്ക്കുമുൻപേ വീട്ടിലെത്തിയ ധ്വനിയെയും കാത്തിരിക്കുന്നണ്ടായിരുന്നു മാധവ് പറഞ്ഞതുപോലെതന്നെ കുട്ടേട്ടനും തുളസിയേച്ചിയും. മാധവിന്റെ വീട്ടിലുള്ളവർക്ക് അത്യാവശ്യം അകത്തും തൊടിയിലും വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നത് ഇവരാണ്. മാധവിന്റെ കുടുംബം ഇന്നാട്ടിലുണ്ടായിരുന്ന കാലംതൊട്ടേ അവരുമായി അടുപ്പമുണ്ടായിരുന്നവർ. കുട്ടന്റേയും തുളസിയുടെയും കുട്ടിക്കാലവും അവരുടെ അച്ഛനമ്മമാരും മുത്തശ്ശിയുമെല്ലാം വീട്ടിൽ നിറഞ്ഞുനിന്നിരുന്ന ദിവസങ്ങളും, ഓണം - വിഷുക്കാലങ്ങളും അങ്ങനെ ഒരു നൂറു വിശേഷങ്ങളും എന്നും മാധവിന്റെ അച്ഛന്റെ പ്രിയപ്പെട്ട നാട്ടുവർത്തമാനങ്ങളാണ്.

 

"ആ... കുട്ടി എത്തിയോ. അപ്പൂട്ടൻ(മാധവ് നാട്ടിലെല്ലാവർക്കും അപ്പുവാണ്) കുറച്ചുമുമ്പുംകൂടെ വിളിച്ചതേയുള്ളൂ, കുട്ടി നേരത്തെ പുറപ്പെട്ടിട്ടുണ്ട്, ഉടനെ എത്തുംന്നുംപറഞ്ഞ്."

 

"വഴീലോക്കെ ബ്ലോക്കായിരുന്നു തുളസിയേച്ചി, സ്കൂളുവിടണ സമയോം പിന്നെ വെള്ളിയാഴ്‌ചേം, ഒന്നും പറയണ്ട തിരക്ക്!"

 

"നല്ല ക്ഷീണാണ്ടാവൂലോ കുട്ടിക്ക്, ദാ ഈ ശർക്കരക്കാപ്പി കുടിച്ചിട്ട് പോയൊന്ന് മുങ്ങിക്കുളിച്ചിട്ട് വന്നോളൂ. കുളപ്പുരയിൽ ഞാൻ ഒരൂട്ടം കൊണ്ട്‌വെച്ച്ണ്ട്. അപ്പൂട്ടൻ പ്രത്യേകം വിളിച്ചുപറഞ്ഞതാ."

 

ചേച്ചി തന്ന ചൂടു കാപ്പിയുംകുടിച്ച് ബാഗുകൾ കൊണ്ട്‌ മുകൾനിലയിലെ അവരുടെ മുറിയിൽവെച്ച് തന്റെ പ്രിയപ്പെട്ട ചുവന്നകര മുണ്ടും നേര്യതും തുവർത്തുമെല്ലാമെടുത്ത് ധ്വനി കുളപ്പടവിലേക്കു നടന്നു. സമയം സന്ധ്യയാകാറായിരുന്നു. 

 

കുഞ്ഞായിരുന്നപ്പോൾ, വീട്ടുമുറ്റത്തേക്കിട്ട ചാരുകസേരയിൽ തന്നെയും നെഞ്ചിൽകിടത്തി സന്ധ്യാസമയത്ത് ആകാശം നിറഞ്ഞുപറക്കുന്ന പക്ഷികളെക്കാണിച്ച് 'അവരൊക്കെ വീട്ടിൽപ്പൂവ്വാട്ടോ' എന്നു പറഞ്ഞുതരാറുള്ള ഉണ്ണിമാമയാണ് ധ്വനിയുടെ എറ്റവും പ്രിയപ്പെട്ട സന്ധ്യാ ഓർമ്മ. 

 

എന്തിനെക്കുറിച്ചും ഗൃഹാതുരത്വം നിറഞ്ഞ ഒരോർമ്മയെങ്കിലും പറയാനുണ്ടാവും തനിക്കും മാധവിനും, തങ്ങളെ അടുപ്പിച്ചതിൽ അതൊരു പ്രധാന കാരണമായിരുന്നു, എന്നുമെല്ലാം ചിന്തിച്ചുകൊണ്ട് കുളത്തിലേക്ക് നടന്നെത്തി ധ്വനി. 

 

കഴിഞ്ഞതവണ വന്നപ്പോൾ പായലുനിറഞ്ഞ് പടവുകളിളകിക്കിടന്ന കുളം ഇപ്പോൾ ഭംഗിയായി പടുത്തുവെച്ചിരിക്കുന്നു. തെളിഞ്ഞ ഇളംപച്ച നിറമുള്ള തണുത്തജലത്തിൽ കുറച്ചുനേരം കാലിട്ടിളക്കി കുളത്തിനുചുറ്റുമുള്ള മരങ്ങളെയും ആകാശവുംനോക്കി വെറുതെയിരുന്നപ്പോഴാണ് തുളസിയേച്ചി പറഞ്ഞിരുന്നകാര്യം അവൾക്ക് ഓർമവന്നത്. ഇത്തിരി കറ്റാർവാഴയും നെല്ലിക്കയും കറിവേപ്പിലയും കഞ്ഞുണ്ണിയും ഒക്കെയിട്ടു കാച്ചി അമ്മയുണ്ടാക്കി അയച്ചുതന്ന എണ്ണ അല്പമെടുത്ത് നീണ്ട മുടിയിഴകളിൽപുരട്ടി നെറുകയിൽ മസ്സാജ് ചെയ്തുകൊണ്ട് അവൾ കുളപ്പുരയിലെ കുഞ്ഞുമുറിയിൽ ചെന്നുനോക്കി. 

 

അവിടെയതാ ഒരു വാഴയിലയിൽ നിറയെ കസ്തൂരിമഞ്ഞൾ അരച്ചുവച്ചിരിക്കുന്നു. എന്നോ ഏതോ ഓർമ്മകളിൽനിന്നെടുത്തുപറയുന്ന പൊട്ടും പൊടിയും കൂട്ടിവെച്ച് അപ്രതീക്ഷിതമായി അതു കണ്മുന്നിലെത്തിച്ചുതരുന്ന മാധവ് അവൾക്കെന്നും ഒരത്ഭുതമായിരുന്നു. അവനോളം സർപ്രൈസുകൾ കൊടുത്തു സന്തോഷിപ്പിക്കാൻ ധ്വനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. തന്റെ എറ്റവും പ്രിയപ്പെട്ട മീറ്റിംഗ് ബൈപ്രൊഡക്ട് എന്നവൾ പകുതികളിയായും പകുതി കാര്യമായും വിളിക്കാറുണ്ടവനെ.

 

 "ഞാനുംകൂടി കൂട്ടത്തിൽകൂടിയാൽ മാഡത്തിനതൊരു ബുദ്ധിമുട്ടാകുമോ?" പെട്ടന്നായിരുന്നു അവളുടെ തൊട്ടുപിറകിൽനിന്നും ആ ചോദ്യം. 

 

"മാധവ്!! നീയിതെപ്പോവന്നു ?!? മീറ്റിംഗ് ഇത്രവേഗം കഴിഞ്ഞോ ? എന്നോടൊരു വാക്കു പറഞ്ഞിരുന്നെങ്കിൽ നമുക്കൊരുമിച്ചു വരാമായിരുന്നല്ലോ. ശ്ശൊ! ഞാനാണെങ്കി ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു ബോറടിച്ചാ വന്നെ. നീയുണ്ടായിരുന്നെങ്കിൽ നിന്റെ പാട്ടൊക്കെകേട്ടു അതിലും വലുതൊന്നും വരാനില്ലാന്ന് വിചാരിച്ചു ഞാനിങ്ങു പറപ്പിച്ചെത്തിയേനെ"

 

 

 

"പോടീ ദുഷ്ടത്തി. എന്റെ ഭാര്യയെ ഒന്ന് സർപ്രൈസ് ചെയ്യാം, വയനാടൻ മലനിരകളിൽ നിന്നും കഷ്ടപ്പെട്ട് ഹാൻഡിപിക്ക് ചെയ്തെടുത്ത, ശ്ശെ കുഴിച്ചെടുത്തു കൊണ്ടുവന്ന കസ്തൂരിമഞ്ഞളൊക്കെക്കണ്ട് ഇമ്പ്രെസ്സ്ഡ്‌ ആയിനിൽകുന്ന അവൾടെ കൈയിൽന്ന് ഒരു നല്ല ഉമ്മയോ ഹഗ്ഗോ ഒക്കെ കിട്ടുംന്ന്പറഞ്ഞു ഓടിവന്ന ഞാനിപ്പോ ആരായി !! മൂരാച്ചി! അവളൊന്നും തന്നില്ലാന്നുമാത്രമല്ല എന്നെ ബോറനെന്നുവരെ വിളിച്ചിരിക്കുന്നു!ഇത് ഈ മാധവ് സഹിക്കില്ല! ഞാൻ പോണു! ആ പാവം തുളസിയേച്ചിക്ക് മാത്രേ എന്നോട്സ്നേഹോള്ളൂ. എന്റെ ഇലയട വേവുന്ന മണംകൂടെ കേട്ടില്ലാന്നു നടിച്ച് ഇങ്ങോട്ടേയ്ക്കോടിവന്ന എനിക്കിതുതന്നെ വേണം!!!!”

 

 

"അയ്യയ്യോ ചൂടാവല്ലേ എന്റെ കുട്ടീ... ഞാനൊരു തമാശ പറഞ്ഞതല്ലേ.. എന്നോടുള്ള ഇഷ്ടം ഇങ്ങനെ ഇവിടെനിറഞ്ഞുകവിഞ്ഞുനിൽക്കാണെന്നു എനിക്കറിഞ്ഞൂടെ.." മാധവിന്റെ നെഞ്ചിൽ പതിയെ അടിച്ചുകൊണ്ടു ധ്വനിപറഞ്ഞുനിർത്തി. അതുപറയുമ്പോൾ അവളുടെ കണ്ണിലുണ്ടായ സ്നേഹത്തിന്റെ മിഴിനീർത്തിളക്കം മാത്രം മതിയായിരുന്നു അവന്‌. അവളെചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മകൊടുത്തുകൊണ്ട് മുഖത്തും കയ്യിലും മഞ്ഞൾതേച്ചുകൊടുത്തു മാധവ്. 

 

"എന്റെ ധ്വനിക്കുട്ടി ഒന്നൂടെ സുന്ദരിക്കുട്ടി ആവ്വ്വല്ലോ. ദേവീ! എന്നെ കാത്തോളണേ. ഇവളുടെ ഫാൻസിന്റെ ബഹളത്തിൽനിന്നും ഈയുള്ള പാവത്തിന്റെ പ്രണയത്തിനെ എന്നും ഒരു...അല്ല ഒരു പത്തുനൂറ് പടി മുകളിൽവെച്ചേക്കണേ!!"

 

പോടാ പോടാ..നിന്നെയൊക്കെ ഉണ്ടല്ലോ! എന്നുപറഞ്ഞു ചിരിച്ചുകൊണ്ട് പടവിലേക്കോടിപ്പോയി വെള്ളത്തിലേക്കൂളിയിട്ടു ധ്വനി. മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ്മനൽകിയ ഒരുമണിക്കൂർനീണ്ട ഒരസ്സൽ കുളിക്കുശേഷം രണ്ടുപേരും കരയ്ക്കുകയറിത്തുവർത്തി.

 

"ഇന്നും ചുവപ്പിലാണല്ലോ എന്റെ കുട്ടി. എനിക്ക് ഏറ്റോം ഇഷ്ടമുള്ള നിറം ആയോണ്ട് പറയല്ലട്ടോ, പക്ഷെ എന്റെധ്വനിക്ക് ചുവപ്പിൽ ഒരു പ്രത്യേ...ക ഭംഗിയാ. കാവിലെ ഭഗവതി എന്നൊക്കെ ആളോള് പറയണത്തില് കാര്യമില്ലാതില്ലാതില്ല മോളേ..!!!"

 

"നീ ഇന്നെന്നെ വല്ലാതെയങ്ങു സുഖിപ്പിക്കുന്നുണ്ട് കേട്ടോ മോനെ മാധവാ. എന്താ ഉദ്ദേശം?"

ദുരുദ്ദേശം ഒന്നുമില്ലെന്റെ ധ്വനിക്കുട്ടിയേ. വെറും പ്രേമം!! അത്രേള്ളൂ. അതുമാ...ത്രം! എന്നുപറഞ്ഞ് അവളുടെ നെറ്റിയിൽ തന്റെ നെട്ടിമുട്ടിച്ചു വലതുകൈ കൊണ്ട് ധ്വനിയെയും ചേർത്തുപിടിച്ചുകൊണ്ട് മാധവ് വീട്ടിലെത്തി.

 

'ആ എത്തിയോ! എനിക്കറിയായിരുന്നു കുളിതുടങ്ങിയാൽ രണ്ടാളും അത്രവേഗോന്നും കരയ്ക്കുകയറില്യാന്ന്. അടേടെ രണ്ടാമത്തെ എട് ഞാൻ ഇത്തിരി വൈകിയേ അടുപ്പത്തുകയറ്റീള്ളു. ദാ എടുത്തോണ്ട് വരണു. ഇരിക്കൂകുട്ട്യോളെ' എന്നും പറഞ്ഞു തുളസിയേച്ചി അടുക്കളയിലോട്ടുപോയി ഒരു പ്ലേറ്റിൽ ആവിപറക്കുന്ന ഇലയടയുംകൊണ്ട് തിരിച്ചെത്തി. 

 

 

അതിങ്ങെത്തേണ്ടതാമസം പ്ലേറ്റോടെ മുന്നിലേക്കെടുത്തുവെച്ചു കഴിപ്പുതുടങ്ങി മാധവ്. 

 

ആഹാ.. ഉം...എന്നൊക്കെയുള്ള സന്തോഷപ്രകടനങ്ങളും ആംഗ്യങ്ങളും കാണിച്ചുള്ള അവന്റെ ഭക്ഷണംകഴിക്കൽകാണേണ്ട കാഴ്ചയാണ്. ഉണ്ടാക്കിക്കൊടുക്കുന്നവരുടെ കണ്ണും മനസ്സും നിറയും. വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും മറ്റുള്ളവർക്ക് സന്തോഷം പകരാൻ ഒരു പ്രത്യേക കഴിവാണ് മാധവിന്. ചെന്നുകയറുന്നിടംമുഴുവൻ സ്വന്തമാക്കിമാറ്റുന്നൊരു മാജിക്.

 

അവന്റെ സുഹൃദ്‌വലയം ഒരിക്കലും പ്രതീക്ഷിക്കുന്ന വൃത്തത്തിനകത്തു നിൽക്കില്ല. ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ക്യാന്റീനിലേയും സെക്യൂരിറ്റിയിലെയും ഹൌസ്കീപ്പിംഗിലെയും ആളുകളോടും നാട്ടിലെയും കുടുംബത്തിലെയും സകല പ്രായക്കാരോടും ഉള്ള അവന്റെ സൗഹൃദങ്ങളും ഇടപെടലുകളും ധ്വനി എന്നും അഭിമാനത്തോടെയും സന്തോഷത്തോടെയും ഓർക്കാറുള്ളവയാണ്. എങ്ങനെയാണ് ഒരാൾക്കിങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ടവനാകാൻ കഴിയുക!

 

മാധവിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം 'ഓർമ്മകൾ' ആണ്. അവിടെയാണവൻ ജീവിക്കുന്നത്. പഴയതും പുതിയതുമായ സംഭവങ്ങളെയും ആളുകളെയും രുചികളെയും അത്രമേൽ ചേർത്തുപിടിക്കുന്നൊരാൾ. എന്തൊരുകാര്യം പറഞ്ഞുതുടങ്ങിയാലും അതിനോടുകൂടാൻ അവനൊരു ഓര്മക്കാര്യം കാണും. സ്നേഹംനിറച്ചു വളർത്തിയെടുത്ത ഒരു കുഞ്ഞായതുകൊണ്ടാവും. 

 

പുറംനാട്ടിലെ സ്കൂൾദിനങ്ങൾ എണ്ണി നാട്ടിലെത്താൻ കൊതിച്ചുകൊതിച്ചിരുന്നതും മുത്തച്ഛന്റെ സഹായിയായികൃഷിയിടത്തിലും വീട്ടിലും കുട്ടിക്കാരാണവർ ആയി വിലസിയ കാലവും ഒരു നൂറാവർത്തി പറഞ്ഞാലും മതിയാവില്ലവന്. മേമമാരുടെയും അമ്മാവന്റെയും കണ്ണിലുണ്ണിചെറുക്കൻ. പഠിപ്പിക്കാൻ വീട്ടിലെത്തുന്ന ആശാന്റെ കണ്ണുവെട്ടിച്ച് കട്ടിലിനടിയിൽ ഒളിച്ചിരുന്ന് പിടിക്കപ്പെടുമ്പോൾ വലിയവായിൽ കരയുന്ന കുസൃതി. കൂട്ടിക്കൊണ്ടുപോയി പൊറോട്ടയും ബീഫും കഴിപ്പിച്ച് അവസാനം വീട്ടിൽവന്നെല്ലാവരോടും പറഞ്ഞുകളിയാക്കിയതോർത്ത് അമ്മാവനോടിപ്പോഴും പരിഭവിക്കുന്ന, കയ്യില്ലാത്ത വെള്ളബനിയനും ട്രൗസറുമിട്ടാദിവസങ്ങളിൽത്തന്നെ ഓടിനടക്കുന്ന കുറച്ചൂടെ വളർന്ന ചെറുക്കൻ. മുത്തച്ഛന്റെ കൂടെ വലിയ ആളായിനടക്കാൻ അച്ഛനമ്മമാരുടെ അടുത്തുനിന്നും സോപ്പിടലുകൾനടത്തി അമ്മവീട്ടിലേക്കെത്തുന്ന പ്രിയപ്പെട്ട പേരക്കുട്ടി. തിരിച്ചു ട്രെയ്‌നിൽപ്പോകാൻനേരം കരഞ്ഞുകരഞ്ഞ് അമ്മയെയും കരയിച്ച് യാത്രമുഴുവനും അടുത്തവരവിന്‌ ദിവസം നോക്കിവയ്ക്കുന്ന മുത്തച്ഛൻകുട്ടി. മുത്തച്ഛൻ എന്ന ഒറ്റ ശബ്ദത്തിൽ ഇന്നും എന്നും കണ്ണുനിറയുന്ന അദ്ദേഹത്തിന്റെ ജീവനുണ്ണി...

                        ***************

 

 

ചുണ്ടിൽ മധുരം പുരളുന്നതറിഞ്ഞാണ് ധ്വനി ചിന്തകളിൽനിന്നുണർന്നത്. നോക്കുമ്പോ അട പൊട്ടിച്ചു തന്റെ വായിൽ വച്ചുതരികയാണ് മാധവ്."ദേ ഇനി രണ്ടെണ്ണംകൂടിയെ ബാക്കിയുള്ളു. വേണെങ്കി വേഗം കഴിച്ചോ. അവസാനം തുളസിയേച്ചിയോടു പോയി ഏഷണികൂട്ടാനാണെങ്കി ഉണ്ടല്ലോ!!!"

 

 

"ഉയ്യോ രണ്ടെണ്ണമോ!! മനുഷ്യന്മാർക്ക് ഇങ്ങനേം ഉണ്ടോ ഒരു കൊതി? അതും പത്തുമിനിറ്റോണ്ട് എട്ട് അട ഒക്കെ കഴിക്കുകാന്നു പറയുമ്പോ... ഞങ്ങടെ നാട്ടിലൊക്കെ ഇതിനു ആർത്തീന്നാ പറയുക!"

കിട്ടിയ തക്കത്തിന് ധ്വനി അവനെ നന്നായിട്ടൊന്നു വാരി. 

 

 

'ഓ അതിപ്പോ ആർത്തിക്ക് എല്ലായിടത്തും അതുതന്നെയാ പറയാ. വേണെങ്കി കഴിച്ചിട്ടുപോയി കൈ കഴുകുപെണ്ണെ. പിന്നെ നടക്കാൻപോവുമ്പോ വിളിച്ചില്ലാ പറഞ്ഞില്ലാന്നൊന്നും പറഞ്ഞു വന്നേക്കരുത്' എന്നുപറഞ്ഞു മാധവ് എഴുന്നേൽകാനൊരുങ്ങി. 

 

 

'പള്ളീൽപ്പോയി പറഞ്ഞാൽമതി. ഞാനൂണ്ട്. ഞാനും ഉണ്ടേ...' എന്ന് കൂവിവിളിച്ചുകൊണ്ട് ബാക്കിവന്ന അടക്കഷ്ണം വായിൽ കുത്തിക്കയറ്റിക്കൊണ്ട് ഓടി ധ്വനി. 

"പതുക്കെ ഓടു നീ. ഞാൻ ഉമ്മറത്ത് കാണും." 

മനോരാജ്യം തുടങ്ങിയാൽ പിന്നെ ഭൂമികുലുങ്ങിയാലും അറിയില്ല! മാധവ് ഊണുമുറിയിൽനിന്നു പുറത്തേക്കു നടക്കുമ്പോൾ ചിരിച്ചുകൊണ്ട് പിറുപിറുത്തു. 

 

മാധവ് കുട്ടേട്ടന്റെയും തുളസിയേച്ചിയുടെയും കൂടെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത് കേട്ടുകൊണ്ടാണ് ധ്വനി വന്നത്. ആഴ്ചയിലൊരിക്കൽ അവരെവിളിച്ച് ഒരു മണിക്കൂറെങ്കിലും സംസാരിക്കുമെങ്കിലും നേരിട്ടുകണ്ടാൽ ഇവിടുത്തെ കാക്കയുടെയും പൂച്ചയുടെയും വരെ വിശേഷങ്ങൾ അറിയാതെ അവരെ വിടില്ല കക്ഷി. വന്നുവന്ന് മാധവിന്റെ അച്ഛനോടും അമ്മയോടും ഉള്ളതിനേക്കാൾ അവർക്കടുപ്പം മകനോടായി.

 

'ആഹാ! കുട്ടി ടോർച്ചും കുടയുമൊക്കെയായി തയ്യാറായല്ലോ. വാ പോകാം എന്നാൽപ്പിന്നെ, വൈകിക്കണ്ട. ഭക്ഷണം ആവുമ്പോൾ അടച്ചുവെച്ച് വീട് പൂട്ടിയിറങ്ങിക്കോളൂട്ടോ ചേച്ചി. ഞങ്ങൾ കറക്കമൊക്കെ കഴിഞ്ഞുവരാൻവൈകും.' മാധവ് പറഞ്ഞു. 

'മഴവരും പെട്ടന്നെത്തിയേക്കണംന്ന് പറയിണ്ല്യ. അത് ലക്ഷ്യംവെച്ചാണല്ലോ ഈ പോക്കുതന്നെ. പോയിട്ടുവാ.' ചിരിച്ചുകൊണ്ടവർ പറഞ്ഞു. 

                    *****************

 

നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന നെൽപ്പാടങ്ങളാണ് മുറ്റത്തുനിന്ന് താഴേക്കുനീളുന്ന പടിക്കെട്ടുകൾക്കപ്പുറം. അങ്ങകലെ കല്ലടിക്കോടൻ മലനിരകളും ഇടയ്ക്കുള്ള തോടുകളും ചെറിയ പാറക്കെട്ടുകളുമൊക്കെയായി നല്ല ഭംഗിയാണ് കാണാൻ. കുറച്ചുനേരം നടന്നാൽ പാടത്തിനു നടുവിലായി ശിവപാർവ്വതിമാർ പ്രതിഷ്ഠയായിട്ടുള്ള ഒരു അമ്പലമുണ്ട്. അരികിലൊരു കുളവും. ആ ക്ഷേത്രപരിസരത്തുനിന്ന് ആകാശത്തുകണ്ടിട്ടുള്ള പൂർണ്ണചന്ദ്രനാണ് താൻ ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും മനോഹരമായകാഴ്ച എന്നാണ് മാധവ് പറയുക. പൗർണ്ണമിരാവിൽ അവിടെപ്പോയങ്ങനെ ഇളംകാറ്റേറ്റു നിൽക്കുമ്പോൾ നമുക്കുംതോന്നിപ്പോകുമത്. 

 

"നീലരാവിലിന്നു നിന്റെ താരഹാരമിളകി 

സോമബിംബ കാന്തിയിന്നു ശീതളാംഗമേകി   

പാർവ്വതീപരിണയയാമമായ് 

ആതിരേ ദേവാംഗനേ

കുളിരഴകിൽ ഗോരോചനമെഴുതാനാണയൂ..."

 

ശ്രുതിമധുരമായി പാടിക്കൊണ്ട് ധ്വനിയുടെ കൈ തന്റെ കൈയ്യിൽ കോർത്തുപിടിച്ചു മാധവ് ക്ഷേത്രത്തിനുവലംവച്ചു. ജോലിയുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിശേഷങ്ങളും തങ്ങളുടെ ഭാവിയും സ്വപ്നങ്ങളും ലോകകാര്യങ്ങളുമെല്ലാം സംസാരിച്ചുകൊണ്ട് കുറേനേരം അവിടെയിരുന്നും പാടവരമ്പത്തുകൂടെ നടന്നും അവർ മണിക്കൂറുകൾ ചിലവഴിച്ചു. ഒടുവിൽ മഴചാറിത്തുടങ്ങിയപ്പോൾ കൃഷിനോക്കുവാൻവേണ്ടി കെട്ടിവെച്ച ഏറുമാടങ്ങളിലൊന്നിലേക്കു കയറി കാലുകൾരണ്ടും മഴതൊടാൻവിട്ട് ഇനിയൊന്നും പരസ്പരംപറയാനില്ലാതെ മനസ്സുനിറഞ്ഞു രാത്രിമഴയുടെ ശബ്ദംമാത്രം ശ്രവിച്ചുകൊണ്ടവർ ഇരുന്നു. 

                           ***********

'നിനക്കോർമയുണ്ടോ മാധവ്, നമ്മൾ പരിചയപ്പെടുന്നത് ഒരു മഴക്കാലത്താണ്.' കുറേനേരം കഴിഞ്ഞപ്പോൾ മൗനംഭഞ്ജിച്ച്‌ പതിഞ്ഞ സ്വരത്തിൽ ധ്വനി പറഞ്ഞുതുടങ്ങി. "ആദ്യമായി നമ്മളൊരുമിച്ച് ഭക്ഷണംകഴിക്കാൻ പുറത്തുപോയ അന്ന് ഇടിവെട്ടിപ്പെയ്ത ആ മഴയെ, ഫുഡ്‌കോർട്ടിന്റെ നാലാൾപ്പൊക്കമുള്ള ഗോപുരത്തിന്താഴെനിന്നു നോക്കിയപോലെ എനിക്കത്രയും നമ്മളെക്കുറിച്ചു പ്രിയപ്പെട്ടതായി ഒരു ദൃശ്യം വേറെയില്ല. 

 

എന്തൊരു കാറ്റായിരുന്നു അന്ന് ! 

എന്നത്തേയുംപോലെ മറ്റുള്ളവർ മാറിനിൽക്കുമ്പോഴും ഞാൻ അടുത്തുപോയിനിന്നു കണ്ടാസ്വദിക്കാറുള്ള എന്റെ മഴക്കാലങ്ങളിലേക്ക് കൈകോർത്തുപിടിച്ച് ഇനിമുതൽ നീയുമുണ്ടാകണം എന്നെനിക്ക് വല്ലാതെ തോന്നിപ്പോയത് അന്നായിരുന്നു. എങ്ങനെയാ ഇനിയും പറയേണ്ടതെന്ന് അറിയില്ലെനിക്ക്. ചിത്രകാരിയല്ലാതിരുന്നിട്ടും ഒരായിരംതവണ കോറിവരച്ചിട്ടുണ്ട് ഞാൻ ആ രാത്രിയെയും മഴകണ്ട നമ്മളെയും. "

 

 

തിരിച്ചൊന്നും പറയാതെ തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടുകൂടി ധ്വനിയെ ചേർത്തുപിടിച്ചുകൊണ്ട് മാധവ്ചോദിച്ചു. 'നാളെ തിരുവാതിരയല്ലേ, അമ്പലത്തിൽ കഥകളിയും ഉണ്ടെന്നുകേട്ടു. പോവണ്ടേ നമുക്ക്?'

 

 

'പിന്നേ! വേണം, എത്രനാളായി ഒരു തിരുവാതിരയ്ക്ക് വീട്ടിലുണ്ടായിട്ട്. സ്കൂൾകാലം കഴിഞ്ഞിട്ട് പിന്നെ ഓർമയിൽപോലും ഇല്ല അങ്ങനെയൊരു സമയം. നല്ല ഭർത്താവിനെക്കിട്ടാൻ, നെടുമംഗല്യം ഉണ്ടാകുവാൻ എന്നതിനേക്കാളൊക്കെയുപരി തിരുവാതിരനോയമ്പ്‌ ആ ഭക്ഷണങ്ങളുടെയും തിരുവാതിരക്കളിയുടെയും ഇഷ്ടംപോലെ മുറുക്കാൻകിട്ടുന്ന വെറ്റിലയുടെയും അണിഞ്ഞൊരുങ്ങി നടക്കുന്നതിന്റെയുംപേരിൽ ഇഷ്ടപ്പെടുന്ന വേറെയും ആളുകൾ ഉണ്ടാവുമായിരിക്കും..ല്ലേ?' എന്ന് ചോദിക്കുന്ന അവളുടെ മുഖഭാവംകണ്ട്‌ മാധവിന് ചിരിയാണ് വന്നത്. 

 

 

"ഓഹോ! ഇതിനാണപ്പോ 'നീർമാതളം പൂത്തകാലത്തെ'യും, 'ഒരു ദേശത്തിന്റെ കഥ'യിലെയും, 'അഗ്നിസാക്ഷി'യിലെയും ഒക്കെ തിരുവാതിരാഘോഷം കുട്ടി റിപ്പീറ്റടിച്ചു വായിക്കണേ! ഇതിനെപ്പറ്റിയൊക്കെ വർഷാവർഷം നീ ചോദിക്കുന്നതുംകേട്ട് കുട്ടിക്കാലത്ത് പുലർച്ചെ ചൂട്ടുംപിടിച്ച് കുളത്തിലേക്ക് തുടിച്ചുകുളിക്കാൻ ഓപ്പോൾമാർക്ക് കമ്പനിപോണ കാര്യൊക്കെ പറഞ്ഞുതന്ന എന്റച്ഛൻ ആരായി?!!!"

 

"ഹിഹി. അതൊക്കിങ്ങനെ കേൾക്കാൻ ഒരു രസമല്ലേ മോനേ..! ഇനി ഇതൊന്നും കൊണ്ടുപോയി കൊളുത്തിക്കൊടുത്ത് എൻ്റെ കഥയിൽ പാറ്റയിടരുത് കേട്ടോ?"

'ശരി ശരി വാ, നമുക്ക് പോവാം. മഴതോർന്നു.' മാധവ് ചർച്ചയാവസാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റു. അല്ലാതെ ഇനിയും തുടർന്നുപോയാൽ അത് ആരോഗ്യത്തിനു ഭീഷണിയാണെന്ന് വിചാരിച്ചിട്ടൊന്നും അല്ല!

 

പാടവരമ്പത്തുമുഴുവൻ നല്ല വഴുക്കലുണ്ടായിരുന്നതുകൊണ്ട് സാവധാനം ആണവർ വീട്ടിലേക്കു നടന്നെത്തിയത്. വീട്ടുമുറ്റത്തെത്തിയതും നല്ല ഉഗ്രൻ വാസന അവരെ നേരെ മുല്ലപ്പന്തലിലേക്കു നയിച്ചു. കഴിഞ്ഞതവണത്തെ വരവിനു രണ്ടുപേരുംകൂടി വച്ചുപിടിപ്പിച്ചതാണ് പലതരത്തിലുള്ള ചെമ്പരത്തികളും റോസ്, കാശിത്തുമ്പ, കിഴക്കൻപനിനീർ, അരളി, ഒട്ടുമാവ്, ഇത്യാദികളടങ്ങിയ ഉദ്യാനവും, പ്രധാന ആകർഷണമായ മുല്ലപ്പന്തലും. പേരറിയാച്ചെടികൾ ചുറ്റിലും ഭംഗിയിൽ വെട്ടിനിരത്തിയ കിണറുമുണ്ട് ഒരരികത്ത്.

 

മുകൾഭാഗം ചില്ലുകൊണ്ടുമറച്ച പന്തലിനകത്ത് മനോഹരമായ കൊത്തുപണികളുള്ള ഒരു മരയൂഞ്ഞാലും വച്ചിട്ടുണ്ട് ധ്വനി. നിലാവുകണ്ടുകൊണ്ട് കിടക്കാനാണത്രെ. ആളുടെ വായനാ/എഴുത്തുപുര എന്നുവേണമെങ്കിലും ചുരുക്കിവിളിക്കാം അതിനെ. 'ഒടുക്കത്തെ പോസിറ്റിവിറ്റി തരുന്ന സ്ഥലം' എന്നൊരു ബോർഡും വച്ചിട്ടുണ്ട് കക്ഷി.

ആ പിന്നെ, പാട്ടുകേൾക്കാൻവേണ്ടി മൊബൈൽഫോണോ റേഡിയോയോ അങ്ങനെയൊന്നും ഇവിടേയ്ക്ക്കൊണ്ടുപോകാറില്ല. അതിനുപകരമാണല്ലോ നമ്മുടെ കഥാനായകൻ ഉള്ളത്. ആൾക്കാണെങ്കിൽ അതിനകത്തുകയറിയാൽ പിന്നെ ഭോജരാജാവിന്റെ കഥയിലെ ബ്രാഹ്മണനെപ്പോലെയാണ്. സ്വിച്ചിട്ടപോലെപാട്ടുവരും!

 

'അധരം മധുരം മകരന്ദഭരം 

കോമളകേശം ഘനസംഗാശം

മൗനാചരണം മതിയിനി സുമുഖേ 

അണയൂ സഖി നീ കുവലയനയനേ

സാമാനസഞ്ചാരിണീ 

സരസീരുഹ മധുവാദിനീ..."

...................................................

...................................................

...................................................

....................................................

 

കാവടിയാടുമീ കൺതടവും

നിൻറെ കസ്തൂരിചോരുമീ കവിളിണയും

മാറിലെ മാലേയ മധുചന്ദ്രനും 

നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി 

താമരപ്പൂവിരൽ നീ തൊടുമ്പോൾ 

തരളമെൻ സ്വപ്നവും തനിത്തങ്കമായ്...' 

 

അങ്ങനെയൊരുനൂറുപാട്ടുകളുടെ വരികളിലൂടെ നീങ്ങിനീങ്ങി ആ രാത്രിയും പുലർന്നിരുന്നു.

                                                                                                                          ************

 

നേരം വെളുത്തുതുടങ്ങി, എനിക്ക് തിരുവാതിര കുളിച്ച് അമ്പലത്തിൽപ്പോണം എന്നും പറഞ്ഞ് വേഗം തിരിച്ചുവീടെത്തി ഒരുങ്ങാൻകയറിയ ധ്വനിയെയും കാത്ത് കുളിച്ചു റെഡി ആയി ഉമ്മറത്തെ തൂണുംചാരിയിരിപ്പാണ് മാധവ്. പച്ചയും സ്വർണ്ണനിറവും ഇടകലർന്ന കരയുള്ള മുണ്ടും നേര്യതും ഉടുത്ത് നാഗപട മാലയും അണിഞ്ഞുവന്ന ധ്വനിയെ നോക്കിയിരിക്കവേ അവൾതന്നെ പണ്ടെഴുതിയ വരികൾ ആണ് മാധവ്നു ഓർമവന്നത്. 

 

 

 

‘നിർമ്മാല്യം തൊഴണം,

 

ആ പൂമേനിയിൽ ചാർത്തിയൊരു മാലയെനിക്കുതരുമെങ്കിൽ...

 

വെണ്ണനിവേദ്യം കഴിപ്പിക്കണം,

 

ഒരു കുഞ്ഞായിമാറി ഒറ്റയിരിപ്പിനു പഞ്ചസാരപ്രസാദംകൂട്ടി കഴിക്കാനാവുമെങ്കിൽ...

 

കളഭം വാങ്ങണം,

 

നിന്റെ തണുത്ത നെറ്റിയിൽ ഗോപിക്കുറി ചാർത്താനാവുമെങ്കിൽ...

 

അടിപ്രദക്ഷിണം ചെയ്യണം,

 

ചാറ്റൽമഴയുണ്ടാവുമെങ്കിൽ...

 

 

 

കൃഷ്ണനാട്ടം കാണണം,

 

ഉണ്ണിക്കണ്ണൻ ഇടയിലൂടോടിക്കളിക്കുമെങ്കിൽ...

 

കാൽകഴയ്ക്കുവോളം അമ്പലത്തിനകം നടക്കണം,

 

കൈപിടിച്ച് കൂടെ നീയുണ്ടെങ്കിൽ...

 

 

 

മുല്ലപ്പൂ വാങ്ങണം,

 

നീൾമുടിയെ നീയണിയിക്കുമെങ്കിൽ...

 

അതികാലേ മഞ്ഞുകൊള്ളണം,

 

പാർത്ഥസാരഥിയെക്കാണാൻ പോരുമെങ്കിൽ...'

 

 

 

 

 

"അതേയ്, അപ്പോ ഞാൻ മാത്രം അല്ല ഇവിടെ കണ്ണുതുറന്നിരുന്നു സ്വപ്നം കാണുന്നത്. ഇതൊന്നു നേരിട്ടുകാണാൻ ഇന്നുതന്നെ അവസരം തന്ന ദൈവമേ നീ വലിയവനാണ്!" 

 

ധ്വനിയുടെ കളിയാക്കൽ കേട്ട് ചിന്തകളിൽനിന്നുണർന്ന മാധവ് അവളുടെ തലയ്ക്കൊരു കിഴുക്കുംകൊടുത്ത് അസ്സലായിട്ടുണ്ടെന്ന് കൈകൊണ്ട് ആംഗ്യംകാണിച്ച് അവളെയുംകൂട്ടി അവരിന്നലെപ്പോയ പാടത്തിനു നടുവിലെ അമ്പലത്തിലേക്ക് നടന്നു. തിരുവാതിരയായതു കൊണ്ട് അവിടെയിന്ന് വിശേഷമായിരുന്നു. പരിചയക്കാർ ഒരുപാടുപേരെ കണ്ടും സംസാരിച്ചും കുറച്ചുനേരം അവരവിടെ ചിലവഴിച്ചു. തിരിച്ചുവന്നു തുളസിയേച്ചിയുടെ തിരുവാതിര സ്‌പെഷ്യൽ റവ ഉപ്പുമാവും, പഴവും, കൂവ വിരകിയതും കഴിച്ച് കുട്ടേട്ടൻ വെട്ടിക്കൊടുത്ത ഇളനീരുംകുടിച്ചുകഴിഞ്ഞപ്പോഴേ ധ്വനിയുടെ തിരുവാതിരയുടെ പ്രധാന ലക്‌ഷ്യം നിറവേറി! 

 

                                  *****

 

തുളസിയേച്ചി ഉച്ചഭക്ഷണം ശെരിയാക്കുന്നതുവരെ മുകളിലെ വായനാമുറിയിൽ പഴയ ആൽബങ്ങളും പുസ്തകങ്ങളും നോക്കിക്കൊണ്ടിരിപ്പായിരുന്നു മാധവും ധ്വനിയും. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന, കാണാൻകൗതുകമുള്ള ചില പാത്രങ്ങളും, പെട്ടകം മുതലായ സാധനങ്ങളുമൊക്കെ ഭംഗിയായി ആ മുറിയിലവർ സൂക്ഷിക്കുന്നും ഉണ്ട്. മാധവിന്റെ മുത്തശ്ശിക്ക് എംബ്രോയ്ഡറിയിൽ വലിയ കമ്പമായിരുന്നു. ഒഴിവുസമയങ്ങളിൽ മുത്തശ്ശി വെള്ള പരുത്തിത്തുണിയിൽ പല നിറങ്ങളുള്ള നൂലുകളാൽ ചെയ്ത പല തുന്നൽപ്പണികളും പിന്നീട് വീട്ടിലെ തലയിണകളുടെ കവർ ആയും മേശവിരികളായും പരിണമിച്ചിരുന്നു. തറവാട്ടിൽ സ്ഥിരമായി ആരും നിൽക്കാത്തതിനാൽ അവയെല്ലാം ഇപ്പൊ വായനാമുറിയിലെ പെട്ടകങ്ങളൊന്നിൽ നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് മാധവ്. ധ്വനിയുടെ തറവാട് വർഷങ്ങൾക്കുമുമ്പേ വിറ്റ് മാതാപിതാക്കളും അവരുടെ സഹോദരങ്ങളും മക്കളുമെല്ലാം ലോകത്തിന്റെ പലഭാഗങ്ങളിൽ താമസമാക്കിയതുകൊണ്ട് മാധവിന്റെ തറവാടിനോട് ഒരു പൊടിക്ക് ഇഷ്ടം കൂടുതലുണ്ട് ധ്വനിക്ക്. അതുകൊണ്ടുതന്നെ രണ്ടുപേരുടെയും കുട്ടിക്കാലത്തെ പ്രിയപ്പെട്ട സാധനങ്ങളും ഈ വായനാമുറിയിൽത്തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. 

 

 

 

പണ്ടത്തെ ആൽബങ്ങളിലൂടെ കണ്ണോടിക്കുമ്പോഴാണ് ധ്വനി, അവളുടെ കളിക്കൂട്ടുകാരുമൊത്ത് ഒരു വീടിന്റെമുന്നിൽ നിൽക്കുന്ന ഫോട്ടോ കണ്ടത്. ഫോട്ടോയുടെ ഒരറ്റത്ത് വലിയ പശുത്തൊഴുത്തും അതിലെ പൈക്കളെയുംകാണാം. പെട്ടന്ന് ധ്വനി മാധവിനോട് ചോദിച്ചു. 'നിനക്ക് ഈ ഫോട്ടോയിൽ ഉള്ളവരെ അറിയാം, പക്ഷെ ഈ സ്ഥലത്തെപ്പറ്റി ഞാൻ ഒന്നും പറഞ്ഞിട്ടില്ലാന്ന് തോന്നുന്നു അല്ലേ?' ആ ഫോട്ടോ കുറച്ചുനേരം സൂക്ഷിച്ചുനോക്കിയിട്ട് ശെരിയാണ് എന്ന ഭാവത്തോടെ ഇരിക്കുന്ന മാധവിനോട് ധ്വനി പറഞ്ഞുതുടങ്ങി. 'ഇതാണ്‌ ‌നന്ദിനിച്ചേച്ചിയുടെ വീട്. ചെറുപ്പത്തിൽ ഞാൻ ഒരുപാട് കളിക്കാൻപോകാറുണ്ടായിരുന്ന സ്ഥലം ആണ്. നീ ദാ നമ്മൾ അവിടെ മഞ്ചാടിക്കുരു നിറച്ചുവെച്ചിരിക്കുന്ന ലോട്ട കണ്ടോ? അതു പണ്ടുപയോഗിച്ചിരുന്നത് ചേച്ചിയുടെ വീട്ടിൽനിന്ന് പാലുവാങ്ങിവരാൻ ആയിരുന്നു. 

 

 

 

വെക്കേഷന് നാട്ടിൽവരുമ്പോൾ ഞാനായിരുന്നു സ്ഥിരം മേമയുടെ കൂടെ പാൽ വാങ്ങാൻ നന്ദിനിച്ചേച്ചീടെ വീട്ടിൽപോവാറുണ്ടായിരുന്നത്.

 

എന്നും വൈകീട്ടൊരു മൂന്നുമൂന്നരയാവുമ്പോ ഞങ്ങൾ പോവും.

 

 

 

നിറയെ പശുക്കളുള്ള അവരുടെ വീട്ടിലേക്ക് പോവാൻതന്നെ ഭയങ്കര ആവേശമായിരുന്നു എനിക്ക്. വൈക്കോൽകൂനയിൽനിന്ന് ഇത്തിരി വയ്ക്കോലെടുത്ത് പേടിച്ചുപേടിച്ചു തൊഴുത്തിന്റെ മുന്നിൽച്ചെന്നു പൈക്കൾക്കുനീട്ടും ഞാൻ. 

 

അവരതിന്റെ മറ്റേയറ്റത്തു കടിച്ചാൽപ്പിന്നെ ശക്തിയിൽവലിച്ച് ഒറ്റയടിക്കങ്ങു ശാപ്പിടും!

 

അതിനുമുൻപേ വേഗം കൈ മാറ്റിക്കോണം.

 

 

 

ചാണകം കൊണ്ടിടുന്ന ഒരു വലിയ കുഴിയുണ്ടവിടെ. മാടന്റെ അടുത്തു ഒടിവിദ്യ പഠിക്കാൻപോയ ശിഷ്യനെക്കൊണ്ട് പുഴുക്കൾനിറഞ്ഞ ചാണകവെള്ളം കുടിപ്പിച്ച ഐതിഹ്യമാലയിലെ കഥയാണ് എനിക്കതുകാണുമ്പോൾ എപ്പോഴും ഓർമ്മവരിക.

 

 

 

പൈക്കൾ അധികവും തൊഴുത്തിനകത്തായിരിക്കും. ഇടയ്ക്ക് പൈക്കിടാവോ അമ്മപ്പശുവോ പുറത്തുമരക്കുറ്റിയിൽകെട്ടിയ നിലയ്‌ക്കോ അല്ലെങ്കിൽ അഴിച്ചുവിട്ടിരിക്കുകയോ ആവും. അപ്പോഴാ എറ്റവും പേടി. നന്ദിനിച്ചേച്ചി കയറിന്റെ ഒരറ്റംപിടിച്ച് പൈക്കളെ മാറ്റിത്തന്നാലും അപ്പുറത്തേക്ക് കടന്നുകിട്ടുന്നതുവരെ സമാധാനമുണ്ടാവില്ല. ഒരിക്കലിങ്ങനെ കടക്കുന്നതിനിടയിൽ മൂക്കിനകത്ത് ഈച്ചപോയിട്ട് പാവം പയ്യൊന്നു തുമ്മി. ഒറ്റച്ചാട്ടത്തിനാ ഞാൻ അപ്പുറത്തെത്തിയേ! ദൂരെനിന്നു കണ്ടുരസിക്കാനായിരുന്നു എനിക്കെന്നും ഇഷ്ടം. 

 

ഞങ്ങളോട് വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ വേഗം അപ്പോൾക്കറന്ന ആ ഇളംചൂടുള്ള പാൽ ലോട്ടയിലോ തൂക്കുപാത്രത്തിലോ ആക്കിത്തരും ചേച്ചി. പിന്നെ അതു തുളുമ്പിപ്പോവാതെ വീട്ടിലെത്തിക്കാനുള്ള തത്രപ്പാടാണ്.

 

 

 

അതൊക്കെക്കഴിഞ്ഞിട്ടിപ്പോൾ വര്ഷങ്ങളെത്രയോ ആയി. ആ വീട്ടിലിപ്പോ ഏറെക്കുറെ ആളില്ലാതെയായി. തൊഴുത്തിലും തിരക്കൊഴിഞ്ഞു. ഈ ഫോട്ടോയിൽക്കാണുന്ന നമ്മുടെ സിദ്ധിന്റേം പാപ്പൂന്റേം അമ്മാവന്റെ ക്യാമറയിൽ എടുത്ത ഫോട്ടോ ആണിത്. ഒരു വേനലവധിക്ക് അവരെല്ലാവരും വന്നപ്പോ എടുത്തത്.' ആവേശത്തോടെ ധ്വനി പറഞ്ഞുനിർത്തി. അപ്പോഴേക്കും ഉച്ചഭക്ഷണത്തിനായി തുളസിയേച്ചിയുടെ വിളിയുംവന്നിരുന്നു. 

 

'കഥകേട്ട് മനസ്സുനിറഞ്ഞു, ഇനി ഭക്ഷണംകഴിച്ച് വയറുനിറയ്ക്കാം'. മാധവിന്റെ വാക്കുകൾകേട്ട് ധ്വനി ചിരിച്ചുകൊണ്ട് അവന്റെകൂടെ താഴേക്കുപോയി. 

 

 

 

എട്ടങ്ങാടി അഥവാ അസ്സൽ തിരുവാതിരപ്പുഴുക്ക് ഉണ്ടാക്കിവെച്ചിരുന്നു തുളസിയേച്ചി. അതും സൂചിഗോതമ്പ് കഞ്ഞിയും കൂട്ടി ഒരു പിടിപിടിച്ചു വിശദമായി വെറ്റിലയും മുറുക്കി രണ്ടാളും. മാധവിനില്ലാത്ത ശീലമായിരുന്നു മുറുക്ക്. ധ്വനിക്കാണെങ്കിൽ അത്‌ അമ്മമ്മയുടെ ഓർമ്മയും. പുകയില ഉപയോഗിക്കാതെ വെറ്റിലയും പാക്കറ്റിൽകിട്ടുന്ന അടക്കയും ഒരിത്തിരി ചുണ്ണാമ്പുംകൂട്ടിയുള്ള മുറുക്ക് ധ്വനിയുടെ ഇഷ്ടപ്പെട്ട പരിപാടിയാണ്. ആണ്ടിലും അമാവാസിക്കും ഇതുപോലെ ഉള്ള ഏതെങ്കിലും അവസരങ്ങളിലോ, കല്യാണങ്ങൾക്കോ ചെയ്യുമെന്നേയുള്ളു എന്നുമാത്രം. മാധവും ഒരു ഓളത്തിനങ്ങു കൂടെക്കൂടും ഇപ്പോൾ. 

 

 

 

ഇന്നുംകൂടെയേ മാധവും ധ്വനിയും തറവാട്ടിലുണ്ടാകൂ. നാളെ ഉച്ചകഴിഞ്ഞ് കൊച്ചിയിലേക്ക് തിരിച്ചുപോകും. ഇന്ന് രാത്രിയിലത്തെ കഥകളിയാണ് ഈ വരവിലെ അവരുടെ അവസാനത്തെ കലാപരിപാടി. തലേന്ന് ഒരിത്തിരിപോലും ഉറങ്ങിയിട്ടില്ലാത്തതുകൊണ്ട് രണ്ടുപേർക്കും ഉറക്കം വരുന്നുണ്ടായിരുന്നു. അതുകൊണ്ട് 'വെറ്റിലമുറുക്കു കഴിഞ്ഞാലൊരു ഉച്ചയുറക്കം. അതെനിക്ക് നിർബന്ധാ!'ന്നും പറഞ്ഞുകൊണ്ട് രണ്ടാളുകൂടെപോയി നല്ലൊരുറക്കം അങ്ങുറങ്ങി!!! 

 

                               ******

എഴുന്നേറ്റപ്പോൾ വൈകീട്ട് ഏഴുമണിയായെങ്കിലും രണ്ടുപേരും ഉഷാറായിരുന്നു. കുളിച്ചു റെഡിയായി അത്താഴവുംകഴിച്ച് അവർ വീണ്ടും അമ്പലത്തിലേക്ക് നടന്നു. പണ്ടുകാലങ്ങളിലൊക്കെ ഇവിടങ്ങളിൽ തിരുവാതിരനാൾ പുലരുവോളം കൈകൊട്ടിക്കളി അഥവാ തിരുവാതിരക്കളി ഉണ്ടാകുമായിരുന്നു. ചുറ്റുപാടുമുള്ള വീടുകളിലെ സ്ത്രീകളും പെൺകുട്ടികളും വലിയ മുറ്റങ്ങളുള്ള തറവാടുകളിൽ ഒത്തുകൂടിയിരുന്നു. കാലംകടന്നുപോകെ എല്ലാം കുറഞ്ഞുവന്നു. ഇപ്പോൾ ചിലയിടത്ത് അമ്പലങ്ങളിൽ അല്ലെങ്കിൽ സാംസ്കാരികകേന്ദ്രങ്ങളിൽ തിരുവാതിര ആഘോഷങ്ങൾ നടക്കുന്നുണ്ട്. ധ്വനിയും മാധവും അമ്പലത്തിലെത്തിയതും തിരുവാതിരക്കളി തുടങ്ങി. പണ്ടത്തെ കലോത്സവ ഓർമ്മകൾ അയവിറക്കി വിടർന്ന കണ്ണുകളോടെ എല്ലാംകാണുന്ന ധ്വനിയെ മാധവ് ഒരു ചിരിയോടെ നോക്കി. ഇപ്പോഴും ഓഫീസിൽ ഓണാഘോഷം ഉണ്ടെങ്കിൽ തിരുവാതിര കളിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല കക്ഷി. 

 

 

 

ഇന്ന് കഥകളിയുണ്ടെന്നറിയിക്കാൻ സന്ധ്യയ്ക്കുമുന്പേ കേളികൊട്ടുണ്ടായിരുന്ന്നെങ്കിലും ഉറങ്ങിപ്പോയതുകൊണ്ട് ധ്വനിയും മാധവും അതു കേട്ടില്ലായിരുന്നു. തിരുവാതിരക്കളി കഴിഞ്ഞ് അല്പംകഴിഞ്ഞതും അരങ്ങുകേളി തുടങ്ങി. പാർവ്വതീപരിണയം തന്നെയായിരുന്നു ഇന്നത്തെ കഥ. കഥകളിയുടെയും മറ്റു ക്ഷേത്രകലകളുടെയും കടുംനിറങ്ങളോടും നിലവിളക്കിന്റെ വെളിച്ചത്തോടും ധ്വനിക്ക് ഭയങ്കര അഭിനിവേശമാണ്. ഫോട്ടോഗ്രാഫിയിൽ ചെറിയ താല്പര്യമുള്ളതുകൊണ്ട് ഇത്തരത്തിലുള്ള ചിത്രങ്ങളുടെ ഒരു ശേഖരംതന്നെയുണ്ട് ആൾക്ക്.  

 

പുലരുവോളം കളി കണ്ടും ഇടയ്ക്ക് നാട്ടിലെ പ്രിയപ്പെട്ടവരോട് പരിചയം പുതുക്കിയും നിറഞ്ഞ നിലാവുള്ള ആ തിരുവാതിര രാത്രിയും അവർ അവരുടെ പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാക്കിമാറ്റി...

 

                                 ******

 

കഥകളി കഴിഞ്ഞ് തിരിച്ചെത്തി നേരെ ഉറങ്ങാൻപോയ രണ്ടാളും ഉച്ചക്ക് 12 മണിക്കാണ് പിന്നെയുണർന്നത്. തിരിച്ചുപോകുമ്പോൾ വാഹനമോടിക്കേണ്ടതായതുകൊണ്ട് തുളസിയേച്ചി അവരെ വിളിച്ചുണർത്താനുംപോയില്ല. 

 

 

 

'എന്തായാലും ഇത്തവണത്തെ വരവ് എന്നത്തേക്കാളും ഭംഗിയായി. കൃത്യമായി ശനിയാഴ്ചതന്നെ തിരുവാതിരവരാനും, കഥകളി കഴിഞ്ഞ് ഞായറാഴ്ച റസ്റ്റ് എടുക്കാനും, തിരിച്ച് ഡ്രൈവ് ചെയ്തുപോകാനും എല്ലാം നല്ല പാകം!' മാധവും ധ്വനിയും മുകളിൽനിന്നും ഇതും പറഞ്ഞുകൊണ്ട് ഇറങ്ങിവരുന്നത് കേട്ടുകൊണ്ട് ഉച്ചഭക്ഷണം മേശയിൽ നിരത്തിവയ്ക്കുകയായിരുന്നു തുളസിയേച്ചി. 

 

'ശെരിയാണ് ട്ടോ. ഞാനും അതന്നെ ആലോചിച്ചേയുള്ളു ഇപ്പൊ. ഇപ്രാവശ്യം എല്ലാംകൊണ്ടും നന്നായി. ദാ കഴിക്കാനിരുന്നോളു. പുഴമീൻ കിട്ടീണ്ട് ഇന്ന്. വറക്കേം ചെയ്തു കൂട്ടാനുംണ്ടാക്കി. വായോ'

 

അവർ പറഞ്ഞു.

 

 

 

ആനന്ദലബ്ധിക്കിനി എന്തുവേണം!! മാധവും ധ്വനിയും വയറു പൊട്ടുന്നതുവരെ കഴിച്ചു. ചേച്ചിയും കുട്ടേട്ടനുംകൂടെ കൂടിയപ്പോൾ പിന്നെ പറയുകേംവേണ്ട.

 

 

 

കഴിച്ചുകഴിഞ്ഞ് രണ്ടുപേരും ഇറങ്ങാൻ തയ്യാറായി താഴേക്കുവന്നു. എന്നത്തേയുംപോലെ അന്നും മാധവിന് നൂറായിരം കാര്യങ്ങളുണ്ടായിരുന്നു പറഞ്ഞേൽപ്പിക്കാൻ. എല്ലാതവണയും കേൾക്കുന്നതായിട്ടും തുളസിയേച്ചിയും കുട്ടേട്ടനും എല്ലാറ്റിനും ചിരിയോടെ മറുപടിയും കൊടുക്കുന്നുണ്ട്. പറയുന്ന മാധവിനും സന്തോഷം, കേൾക്കുന്ന അവർക്കും സന്തോഷം. 

 

 

 

കാരണം, അടുത്തതവണയും ഒരുപിടി അവധി ദിവസങ്ങളിൽ കുറെയേറെ നൽനിമിഷങ്ങൾ സമ്മാനിയ്ക്കാൻ 

 

അവരുടെ മാധവും ധ്വനിയും ഇവിടേക്കോടിവരുമെന്ന് അവർക്കെല്ലാവർക്കുമറിയാം.

Srishti-2022   >>  Poem - English   >>  Wanderer!

Vidya Vijayan

Infosys

Wanderer!

From time to time, I wonder,

What is that I ache for!

Is it health, wealth or happiness, 

In this mortal journey to find purpose.

 

Listening to my heart, I went forth,

To make a difference, be the change.

Wanting to be at the wheel by myself,

I ended up in a hamster wheel!

 

No courage to fight mediocrity,

Succumbed to the typical social norms,

The cowardly self recoiled within,

Retreating into a cocoon of solitude!

 

Inside, my heart longed for peace,

For peace was one thing so scarce.

Faked a smile, to avoid the stares,

But my soul staggered - I felt lost!

 

Emotionally numb, the spark inside died,

Every time I settled for acceptance.

Sobbed in silence, my grief-stricken soul,

Shattered and hardened, time and again!

 

Expectations had weighed me down,

I was a feather, a pappus of dandelion,

Wandering freely, happily floating away,

In the winds of ease and tranquility!

 

No longer, I yearn for happiness,

For true joy is a farce, a fantasy!

Yet, my life I hold dear, I sail ahead,

Oblivion or eternity, whatever awaits!

 

Everyone wants to belong, they say,

Every time I tried, I broke inside.

I don't belong anywhere, I realize,

For I am but a lonely wanderer!

Srishti-2022   >>  Poem - English   >>  TRANSFORMATION

Surya Mary Easo

Infosys

TRANSFORMATION

Living in the Cocoon as a Pupa,

Safe in the hard shield of protection…

Dormant, but with the dreams to fly,

Secured from thoughts of being hunted…

 

Days passed, the chrysalis had gone,

Struggled, Stretched the beautiful wings…

Flew high in the sky, as a rainbow floating,

Enjoying the beautiful nature and freedom…

 

Hunted with words, thoughts and actions,

Like Eagles’ claw, piercing the wings…

Dreams shattered and fallen into ashes,

Looking for the Cocoon to hide again…

 

Nature chilled out, Rain showered,

And horizon had sun above the clouds…

Rose as phoenix bird, from the ashes,

With an aim in life to fly again…

 

Attained in silence and knowledge,

Thoughts revamped, Attitude altered…

New thoughts and transformed mind,

Cleared a new path to move forward.

 

Realizing the purpose of the life,

Life meant to serve each other …

Join hands and lift one another,

God dwells where there is harmony.

Srishti-2022   >>  Poem - Malayalam   >>  അവളടയാളങ്ങൾ

SREESHA T. S

Infosys

അവളടയാളങ്ങൾ

അവളിടങ്ങളിൽ നിന്നും

അവളുടെ അടയാളങ്ങൾ കുഴിച്ചെടുക്കണം.

ചരിത്രഗവേഷകയ്ക്ക് സന്തോഷമായി

ഇഷ്ടവിഷയം; നല്ല മാർക്കും കിട്ടും.

 

എവിടൊക്കെ തിരയണം?

ഊണിലും ഉറക്കത്തിലും ഒരേ ചിന്ത.

അടുക്കളയിൽ കാണാതിരിക്കില്ല.

കറികളിലെ അനുപാതക്കണക്കുകളിൽ,

കണക്കുമാഷിന്റെ പ്രിയശിഷ്യ പുതിയ സമവാക്യം കണ്ടെത്തിയിട്ടുണ്ടാകും.

രസതന്ത്രം ക്ലാസ്സിൽ ടെസ്റ്റ് ട്യൂബുകൾ കാണുമ്പോൾ,

കണ്ണുകൾ വിടർന്നിരുന്നവൾ

അടുക്കളയെ മറ്റൊരു പരീക്ഷണശാലയാക്കിയിട്ടുണ്ടാകുമെന്നുറപ്പാണ്.

പ്രഷർ കുക്കർ, മിക്സി, വാഷിങ് മെഷീൻ തുടങ്ങി

അവളടയാളങ്ങളില്ലാത്തൊരിടം കാണില്ല തീർച്ച.

കുഞ്ഞുങ്ങളുടെ പാട്ടിൽ, കുപ്പായങ്ങളിൽ, പുസ്തകങ്ങളിൽ

അവളിരുന്ന് ചിരിയ്‌ക്കുന്നുണ്ടാവും.

 

പക്ഷെ എവിടെയും കാണുന്നില്ലല്ലോ!

അവളടയാളങ്ങൾ എവിടെയും ഇല്ലെന്നോ?!

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ചിന്തിക്കാനേ പറ്റുന്നില്ല.

 

ഒരു ചിത്രത്തിൽ നിന്നും അടുത്ത ചിത്രത്തിലേക്ക് ,

ഒരു നിറത്തിൽ നിന്നും അടുത്ത നിറത്തിലേക്ക് ,

ഒഴുകി നീങ്ങുന്ന അവളെ കാണുന്നവർ പോലും

അറിയാതെ ചിത്രം വരച്ചു പോകും.

വാക്കുകൾക്ക് ഇത്രയും മനോഹാരിതയോ?

അവളെ കേട്ടപ്പോൾ സംശയിച്ചിരുന്നു.

എന്തിനാ പെണ്ണെ നീയിങ്ങനെ

ആർത്തിയോടെ പുസ്തകം വായിക്കുന്നേ?

മറുപടിയായി അവൾ തന്നത് ഒരു നനുത്ത ചിരി മാത്രം.

ചുവന്ന ചൊവ്വയെ അവൾ അഗാധമായി പ്രണയിച്ചിരുന്നുവെന്നു

അറിഞ്ഞത് അവളുടെ കല്യാണത്തിന്റന്ന് മാത്രമാണ്!

 

ഗവേഷണം എവിടെയുമെത്തിയില്ല.

ചരിത്രഗവേഷക ക്ഷീണിതയായി.

അവളെ അടയാളപ്പെടുത്താത്ത അവൾ,

ഓർക്കുമ്പോൾ പേടി തോന്നുന്നു.

 

ഒരു അടയാളമെങ്കിലും ബാക്കി വെക്കാതെ അവൾക്ക്

ഇവിടുന്നു പോകാൻ കഴിയില്ല, എനിയ്ക്കുറപ്പാണ്.

അവസാനമത് കണ്ടെത്തി.

 

വികൃതമായ അക്ഷരങ്ങളിൽ,

എഴുതാൻ മറന്നവളെ പോലെ,

പറയാൻ മറന്നവളെ പോലെ,

വരയ്ക്കാൻ അറിയാത്തവളെ പോലെ,

അവൾ കോറിയിട്ട വാക്കുകളത്രയും

അവളടയാളങ്ങൾ തന്നെ!

 " ശ്വാസം മുട്ടുന്നു

ഒന്നിനും കൊള്ളില്ലത്രേ

ചൊവ്വാദോഷം...പ് ഫ ..."

 

അവശേഷിച്ച അവളടയാളങ്ങളിനി

അവൾക്കേറെ പ്രിയപ്പെട്ട ചുവന്ന ചൊവ്വയിലായിരിക്കുമോ?!!!

Srishti-2022   >>  Poem - Malayalam   >>  കാഴ്ചപ്പാടുകൾ

Surya Mary Easo

Infosys

കാഴ്ചപ്പാടുകൾ

 

മാറണം... മനുഷ്യൻ മാറണം

ചിന്തകൾ ... അവന്റെ ചിന്തകൾ മാറണം..

കാഴ്ചപ്പാടുകൾ .. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം..

മാറണം.. നമ്മൾ മാറണം.

 

മനുഷ്യനെ മനുഷ്യനായി കാണണം..

ലോകമേ തറവാട് എന്നുള്ള ചിന്തയിൽ വളരണം

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

അനാഥരെ സ്വന്തസഹോദരനായി കാണണം..

പ്രകൃതിയെ സ്നേഹിക്കണം.. കരുതണം..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

സഹോദരന്റെ വേദന സ്വന്ത വേദന ആകണം..

സഹോദരന്റെ ദുഃഖങ്ങൾ, സ്വദുഃഖങ്ങൾ ആയി മാറണം..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

പരസ്പരം തമ്മിൽ തല്ലാതെ, ജീവിതങ്ങൾ തെരുവിൽ തീരാതെ..

വളർത്തണം , വളരണം ഒരു പുതു തലമുറ

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

കൊടിയുടെ നിറത്തിന് പേരിൽ , തലകൾ കൊയ്യാതെ..

മതത്തിന്റെ പേരിൽ, പരസ്പരം വഴക്കടിക്കാതെ..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

ദേവാലായങ്ങൾക്കായി പോരടിക്കാതെ..

സ്ത്രീപുരുഷ സമത്വങ്ങൾക്കായി മുറവിളി കൂട്ടാതെ..

മനുഷാ നിൻ ചിന്തകൾ മാറണം.

മനുഷാ നിൻ കാഴ്ചപ്പാടുകൾ മാറണം.

 

അതിർത്തി തർക്കങ്ങൾക്കായി, നഷ്ടപെടുത്തല്ലേ സ്നേഹം..

നഷ്ടപെടുത്തുന്ന ഓരോ ബന്ധവും നാളെ നിനക്ക് വേദനായി മാറിടും..

'ഇന്നു വരും നാളെ പോകും ' പണത്തിനു പിന്നാലെ പായാതെ.

ഇനിയെങ്കിലും ജീവിക്കു, ഒരു മനുഷ്യനായി..

 

മാറണം... മനുഷ്യൻ മാറണം

ചിന്തകൾ ... അവന്റെ ചിന്തകൾ മാറണം..

മാറണം.. നമ്മൾ മാറണം..

കാഴ്ചപ്പാടുകൾ .. നമ്മുടെ കാഴ്ചപ്പാടുകൾ മാറണം..

 

Srishti-2022   >>  Article - English   >>  Highly educated and superstitious society in Kerala

Vidya Vijayan

Infosys

Highly educated and superstitious society in Kerala

Would you go ahead on your way if a black cat crosses your path? Or would you throw a stone over the cat's line before taking your next step? The intention behind doing so, is to deflect the evil effect from the black cat to the stone, as it would cross the path before you do! Hang on for a moment before you scoff at this absurdity; there are people in our society, who believe that a random black cat can control their fate. People who are breathing in 2022 but still living in the medieval era! If that cat had the ability to write, imagine its diary note that night - "Today, I jumped across the guy from 3rd floor on his way to office. I had been offered fish curry meals by his neighbor - a cost effective 'Shatrusamhara pooja'! Unfortunately, nothing happened to him, so my offer got cancelled. A disappointing day, and a jump was wasted, now my paws ache too!"

 

Humans have deviously identified omens using all sorts of defenseless animals and things around us. These generalizations have started from the occurrence of an event somewhere down the history lane, a mere coincidence! For instance, guests might have arrived one day when the crow cawed but deducing the conclusion that guests would visit every time the crow caws near your house, is outright ridiculous! If that's the case, in modern day apartment culture, crows need to be more specific. D Block, 11th floor, Door No.12 would not be that easy for the crow to deliver the caw warning! There's more - lizards are the truth bearers, a lonely Mynah (bird) is bad but a couple is good (apparently, being single is no fun!), a grasshopper brings forth fortune, the infamous ring made out of elephant's tail hair is for luck and prosperity, hundreds of beliefs on crows mostly associated with death (ending up naming a group of crows as ‘murder’), parrots predicting the future (parakeet astrology), and even the tiny little ants aren't spared - red ants are bad, but black ones are auspicious! There is no objective evidence in any of these beliefs, yet people continue to follow, just because it makes them feel they are in control of their future.

 

During olden days, people were chaotic, and imparting common sense through logic hardly helped to ensure caution. Instilling fear using scary stories about supernatural forces was the sought-out solution to make people obey and bring about order and structure to the society. But these customs and rituals were blindly followed disregarding the social reformations, and the rationale was completely forgotten. One example is that older people still insist on avoiding cutting nails, sweeping the floor, or combing your hair after dusk. In a time when electricity was not available, doing these things at night would have had an adverse effect, but why should this be prevalent in a society where 50W LED lights brighten up your nights, perhaps a few lumens more inside the house! Some of these were reasonable during those days when there was shortage on necessities of life. The age-old belief on menstrual impurity is another such misbelief and is embedded so deep in the conservative minds even today. In the absence of sophisticated sanitary pads or tampons, traveling long distances or doing heavy works were difficult. An option that was installed for women to take proper care and rest, has turned into an impurity narrative prohibiting them from temple, touching 'sacred' plants etc., while conveniently excluding kitchen and household works from the list. How can it still be a taboo when women are conquering even the toughest physical sports and are simply unstoppable on all calendar days! Same way, we haven’t been able to move past the belief that the positions of certain planetary objects influence our destiny along with the script called horoscope that claims to forecast the events of one's life. Since horoscope is written based on the time of birth, nowadays people are “choosing” auspicious day/time of birth in case of C-Section or induced delivery to make sure the baby is blessed with all sorts of auspicious yogas. Ironically, advancement in science is used to effectuate superstition by pre-calculating one’s life.

 

No matter how progressive and educated we claim to be, we still see a rush to buy gold on the Akshaya Tritiya Day. It is believed that purchasing gold on that day would bring good luck as the gold bought on this day would never diminish and only grow more and more. Although, there's one difference these days people are buying digital gold too on that day, thanks to Digital Revolution! Our mindsets are seasoned with such practices and beliefs passed on to us from our older generations. Questioning them would be labelled as most disrespectful, and many a times, absence of a logical explanation is met with another superstitious threat - 'Bad things will happen to you, if you disobey!' along with different types of "curses". This doesn't stop here, the list is endlessly filled with beliefs on dream interpretation, fortune telling, divination, dodging the evil eye, palmistry, numerology, black magic rituals, sorcery, exorcism, and even grave issues like human sacrifices. Recent events in Kerala’s Elanthoor on human sacrifice are an example of sheer ignorance and blind faith. Shockingly, it has come to the extent where people are willing to follow these practices even at the cost of other human lives.

 

Science has grown in leaps and bounds and continuing its pursuit to find answers to literally everything. Even in such a time our education hardly encourages questioning the system. Even highly educated people follow many of these practices for good luck. The "Touchwood" comment in online social networking platforms to avert bad luck is an example for that. Literacy rate of Kerala cannot be pulled into this either as the ability to read and write cannot guarantee the presence of common sense and logical thinking. Enlightenment begins when we seek answers and find the origins of these beliefs. While we wait for centralized laws to deal with inhuman evil practices and superstitions, change should begin from our homes. This generation is in our hands, and we are in charge for molding the next, so take a moment before exclaiming "Sathyam!" when the lizard chirps, else come up with an explanation to answer your kid's quizzical expression, staring at you and the lizard!

Srishti-2022   >>  Article - English   >>  Highly educated and superstitious society in Kerala

Aswathy V S

Infosys

Highly educated and superstitious society in Kerala

Literate Kerala - Rich in Superstitions?

Kerala, the God's Own Country  can claim supremacy over any other state in India in terms of education and literacy. But many news coming out recently are making Kerala home of superstitions. Recently, there has been an incident where the Malayalis, who consider themselves as the front runner of culture and education had to bow their heads in shame. Kerala is notorious for bringing back a superstition that existed in ancient Kerala. Irrational beliefs and customs that follow them are what we include in the scope of superstition. Spreading such beliefs regardless of religion is an insult to literate Kerala. The practice of sacrifice, which existed in ancient Kerala, has recently been reintroduced in Kerala. Human sacrifice at Ilantur is not an isolated incident. The double murder in Poovar, the suicide of a mother and daughter in Neyyatinkara, and the Nandankod murder are in this series. People who are addicted to superstitions are becoming cruel and murderous. When Kerala is moving to a state where even blood relations are being killed for the protection of their faith, the question arises as to whether our educational systems need to be revamped. We will remember a girl named Greeshma who recently killed her lover with poison. The young woman poisoned her lover because the astrologer told her that the man she married would expire. Greeshma is brilliant in academics.  It seems that education does not even affect rational thinking. You will be shocked if you consider the number of Malayalees who go to see witches to cure illness, get prosperity and work, get rid of ghosts, and destroy enemies. All problems have solutions for such people. Remedial actions include performing pooja, chanting water, chanting ghee, animal sacrifice, and purifying fire. Sadly, even educated people fall into the trap of such fake monks. Women and children who suffer from mental problems are the most exploited. Remedies for this are spells, home, and exorcism. Due to such people, patients do not even get proper treatment. Finally, treatment refusals have even led to the death of the patient. These bogus people are taking maximum advantage by performing spells on the mentally ill.

People don't even think about the place of these beliefs that oppose two people living together. "Kaivisham" is one of the most popular superstitions in Kerala. The food given by hostile people (it can be given by worshiping or doing similar actions) is called kaivisham.

 

There are people here who believe that love, friendship, etc. are the result of hand poison. The community approaches fake monks to avoid love, friendship, and alcohol. Some people pray that even if they get Covid or cancer, they should not go to the hospital hoping that Jesus will save them. There are a few young people who get addicted to alcohol and drugs through satan seva. Colonel Jinson killed his father and mother in the scope of such superstition. 

 

The proposed law to prevent superstitions and customs is called 'The Kerala Prevention and Eradication of Inhuman Evil Practices, Sorcery and Black Magic Bill' 2021, although the Law Reform Commission has prepared a draft of the bill in this regard, even after a year, there has been no further action. There is no other way before us except to enforce this law strongly and enable the children to work against such superstitions in the junior classes themselves. Let's hope not to repeat such human sacrifices...

Srishti-2022   >>  Short Story - English   >>  The Great BTech Supplementary Exam

Kannan Prabhakaran

Infosys

The Great BTech Supplementary Exam

'When I swim, I always thank the one who dipped me into the water and ran away, regardless of the intention'

                                                  -- Unknown

 

" Kannan, why did you miss the regular Lab examination?"

 

The external examiner asked me with a smile filled with curiosity, when he was about to wind-up the Viva during my Electrical Lab supplementary examination.

 

I ran my fingers over the same table where I shed tears, exactly one year back. I had been mercilessly humiliated during the Viva, by the external examiner who had come for the third semester Electrical Lab regular examination. Memories started to flash before my eyes. The words that examiner had thrown at me were still ringing in my ears, though I was striving to forget that incident.

 

                  ------------------------------------

 

"Kannan, you are just a shame to such a reputed institution like this. Your performance in Viva was pathetic. After such a poor show, how can I allow you to wire up the circuit?.  You may please leave now".

 

I tried to share a smile when my friend also joined me outside the examination Lab, despite my mood.

 

It was very hard to accept that I had failed in an examination, that too in a lab exam. I felt extremely frustrated whenever I opened the book to prepare for the supplementary examination. Finally I decided to watch a movie to alleviate the pain of thinking of studies, while my friends were enjoying the short vacation after the semester exams. I put my book aside.

 

The protagonist of the movie Gajini, played by Surya, was addressing his Employees. What he said got clicked with me. I paused and rewound the movie a few seconds to watch the speech again.

 

".....mere hard work alone will not bear fruit....you have to be in love with what you do, to be successful."

 

Right after the movie ended, I started to contemplate the essence of the speech, the hero had instilled into me, even though I had been surrounded with an aura of the beautiful female leads in the movie. I really wanted to sleep on it.

 

The days following were not the same as before. The chapters in the Electrical book were not the same ones, which I had studied for the regular exam. A positive vibe started to drive me.

                  

                 ------------------------------------

 

"I never expected such an excellent performance in the Viva, from a student who is appearing for the supplementary exam. Your understanding about the subject is unbelievable. Kannan, why did you miss the regular Lab examination?"

 

I got surprised with his comments and the question followed. I smiled.

 

"Thank you for your kind words Sir....actually I did....but I only worked hard last time....."

 

I did not want to blame the other examiner for my lack of involvement in studies. I gestured seeking my leave.

 

"May I please wire up the circuit Sir?"

 

"Of course!"

 

The examiner patted on my shoulder and I returned an ebullient smile in gratitude.

Srishti-2022   >>  Short Story - Malayalam   >>  സ്നേഹത്തിന്റെ പേറ്റുനോവ്

Kannan Divakaran Nair

Infosys

സ്നേഹത്തിന്റെ പേറ്റുനോവ്

ബോധം തെളിഞ്ഞപ്പോൾ ശരീരം മരവിച്ച അവസ്ഥയിലായിരുന്നു.മിഴിനീർതുള്ളികൾ വീണലിയുംപോലെ നോർമൽ സലൈൻ സിരകളിലേക്ക് അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരുന്നു ഡ്രിപ്പിലൂടെ. ഫാനിന്റെ കറക്കം ശരീരത്തെ മറച്ചിരുന്ന നീലപ്പുതപ്പിൽ ചലനങ്ങളുണ്ടാക്കി.ചുറ്റും മരണത്തിന്റെ മണമുള്ള ഏകാന്തത.മുൻപെങ്ങോ സ്വപ്നത്തിൽ കണ്ടുമറന്ന കറുത്തദിനം. 

    ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി,  അല്പസമയത്തിനുശേഷം നട്ടെല്ലിനരികെ സൂചിയിറങ്ങിയതോർമ്മയുണ്ട്.ആഴ്ചകളായി ഹോസ്പിറ്റലിലെ കിടക്കയിലായിരുന്നു.ഒന്നരാടൻ ഡയാലിസിസ് റൂമിലേക്ക്‌ സ്‌ട്രെച്ചറിൽ പോകുമ്പോൾ മാത്രമായിരുന്നു ആ മുറിയുടെ നിശ്ശബ്ദതയിൽ നിന്നൊരു മോചനം.

 പണത്തിനു പഞ്ഞമില്ലാത്തതിനാൽ സിറ്റിയിലെ മുന്തിയ ഹോസ്പിറ്റലിൽ താങ്ങായി ഉറ്റവരുടെ സഹായമാവശ്യമില്ലായിരുന്നു.

പെറ്റുവളർത്തിയ അമ്മയെ പണത്തിനായുള്ള തിരക്കിട്ട  പാച്ചിലിനിടയിൽ അഗതിമന്ദിരത്തിലുപേക്ഷിച്ചപ്പോൾ ആവോളം സ്നേഹം വിളമ്പിയ നീട്ടിയ കരങ്ങൾ തിമിരം ബാധിച്ച അവന്റെ കണ്ണുകൾ കണ്ടില്ല.

പണത്തിനു പകരംവെയ്ക്കാനാവാത്ത വിലയേറിയ പലതുമുണ്ടെന്നുള്ള തിരിച്ചറിവ് നേടിയപ്പോഴേക്കും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടുകഴിഞ്ഞിരുന്നു. ഭാര്യയെയും മക്കളെയും വരെ, ഇരുകൈകളും അറ്റുപോകുന്നത് സ്വപ്നം കണ്ട് ദിവസങ്ങൾക്കുശേഷം.

 അസ്വസ്ഥമായ മയക്കങ്ങളവനെ  സ്വപ്നലോകത്തിലേക്കെത്തിച്ചു.

 മരുഭൂമിയുടെ നടുവിലവൻ ഒരിറ്റു ദാഹജലത്തിനായി കേണുകൊണ്ടലഞ്ഞുതിരിയുന്നു.ചൂടുപടരുന്ന പരുപരുത്ത മണലിൽ  നഗ്‌നപാദങ്ങൾ വേച്ചു പൊയ്ക്കൊണ്ടിരുന്നു.പാതികൂമ്പിയ കണ്ണുകളിൽ ക്ഷീണം.സൂര്യകിരണങ്ങൾ തളർത്തിയ മേനിയിൽ വിയർപ്പുകണങ്ങൾ വറ്റിയ അവസ്ഥ.മരുപ്പച്ചകൾ തേടിയുള്ള യാത്രയിൽ കണ്ണെത്താദൂരത്തോളം നിരാശയുടെ പൊടിക്കാറ്റുകൾ.

ദൂരെനിന്നും  പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ.മുട്ടിലിഴഞ്ഞവൻ ദിവസങ്ങൾ മാത്രം പ്രായമെഴുതിയ പൈതലിനരികിലെത്തി.നുണയുന്ന ചെഞ്ചുണ്ടിൽ രക്തത്തുള്ളികൾ.കുരുന്നുജീവൻ നിലനിർത്താൻ അവസാനശ്രമവും പാഴായി, സ്നേഹത്തിന്റെ പാലാഴിചുരത്തുന്ന മാറിൽ രക്തക്കറകളും ബാക്കിയാക്കി ചലനമറ്റ ദേഹം ആ പിഞ്ചുകൈകളോട്  ചേർന്നങ്ങനെ കിടന്നു.

"അമ്മേ..." അയാൾ ഞെട്ടിയുണർന്നു.സൂചികയറ്റിയ കൈകൾ ഉയർന്നുതാണപ്പോൾ ഡ്രിപ്പ് തൂക്കിയിരുന്ന മുക്കാലൻ സ്റ്റാൻഡ് ആടിയുലഞ്ഞു.

മാസങ്ങൾക്കു ശേഷം ആളൊഴിഞ്ഞ മാളികയിലേക്കു ഡിസ്ചാർജാകാനൊരുങ്ങുമ്പോൾ അവൻ ആശുപത്രി രേഖകൾ പരിശോധിച്ചു.

"അമ്മക്കിളിക്കൂട്" എന്നെഴുതിയ  ഗേറ്റിനു മുൻപിലെത്തി കാർ നിന്നു.തലേന്നാൾ നടന്നൊരു പ്രോഗ്രാമിന്റെ തോരണങ്ങളും ആളൊഴിഞ്ഞ കസേരകളും വേദിയും അവനെ ആ   അങ്കണത്തിലേക്ക് വരവേറ്റു .മുൻപെങ്ങോ കണ്ടുമറന്ന ദൃശ്യം.

കണ്ണീർ കവിളിൽ നീർച്ചാലുകൾ തീർത്തനർഗനിർഗ്ഗളം ഒഴുകി.അഗതിമന്ദിരത്തിലെ ഓഫീസ് മുറിയിൽ നിന്നും റൂം നമ്പർ നൂറ്റിയൊന്നിലേക്കവൻ ഓടി.വിറയാർന്ന കൈകൾ വാതിലിന്റെ വശങ്ങളിൽ താങ്ങിനിന്നവൻ വിങ്ങിപ്പൊട്ടി.മുറിയിലെ ആ കാഴ്ചകണ്ട് മുട്ടുകുത്തി നിലത്തിരുന്നുപോയി.

കത്തിച്ചുവെച്ച നിലവിളക്കിനു മുൻപിൽ,  നിലത്തു കൈയൂന്നി വെണ്ണകട്ടുണ്ണുന്ന പൊന്നുണ്ണിക്കണ്ണനോട് കരഞ്ഞുപ്രാർത്ഥിച്ചുകൊണ്ട് ഒരമ്മ.ഉണ്ണിക്കണ്ണന്റെ കാല്പാദങ്ങളിലർപ്പിച്ച ചുളിവാർന്ന വിരലുകൾക്കിടയിൽ,   അമ്മയുടെ മാറോടണഞ്ഞു  വാത്സല്യത്തേനുണ്ണുന്ന അവന്റെ മങ്ങിയ ചിത്രം.

 

അമ്മയെ തോളോടുചേർത്ത് "അമ്മക്കിളിക്കൂടി"ന്റെ കിളിവാതിലിലൂടെ വാതിലിലൂടെ വെളിയിലേക്കിറങ്ങുമ്പോൾ വേദിയിലെ ക്യാൻവാസിൽ ചായം കൊണ്ടെഴുതിയ വാചകം കണ്ണീരോടെയവൻ തിരിഞ്ഞുനോക്കി വായിച്ചു.

"വൃക്കദാനം ചെയ്ത ശാരദാമ്മയ്ക്ക് സ്നേഹാദരം"

ആ  സുവർണലിപികൾ പതുക്കെ കണ്ണുനീർത്തുള്ളികളിൽ മറഞ്ഞു.

Srishti-2022   >>  Short Story - Malayalam   >>  ഫസ്റ്റ് ഡേറ്റ്

Pranav Harikumar

Infosys

ഫസ്റ്റ് ഡേറ്റ്

ക്യാനഡക്കാരി പെണ്ണിന്റെയും കൊച്ചിക്കാരൻ പയ്യന്റെയും ഫസ്റ്റ് ഡേറ്റിങ്ങാണിന്ന്.
പയ്യൻ പ്രസ്തുത സ്ഥലത്തെ പ്രധാന പത്രത്തിന്റെ ജേർണലിസ്റ് കം കോളമിസ്റ്റ്.
പെണ്ണ് കേരളത്തെ സ്നേഹിക്കുന്ന പാവം ക്യാനഡക്കാരി. വളക്കൂറുള്ള പ്രസ്തുത രാജ്യത്ത് പഠിപ്പും പണിയും ചെയ്യാൻ വിധിക്കപെട്ടവൾ .
പരസ്പരമുള്ള ആദ്യ കണ്ടുമുട്ടലും ആദ്യ ഡേറ്റിംഗും ഒരുമിച്ചാകുന്നു എന്ന എക്സ്ക്ലൂസിവിറ്റി കൂടിയുണ്ട് ഈ ദിവസത്തിന്.
സർവ്വോപരി പണച്ചാക്കും,പാലാക്കാരിയുമായ  "സലോമി മിഷേൽ അൽഫോൻസോ" എന്ന തന്റെ കടുത്ത  ആരാധികയെ കാണാൻ പയ്യനും ,
"പി.കെ " എന്ന നാമത്തിൽ പ്രശസ്തിയാർജ്ജിച്ച   രാഷ്ട്രീയ നിരീക്ഷകനും  വർത്തയ്ക്കപ്പുറം വായനക്കാരന്റെ ചിന്തകൾക്ക് തീകൊളുത്താൻ പൊട്ടൻഷ്യലുമുള്ള  ജേര്ണലിസ്റ്റിനെ കാണാൻ പെണ്ണും കഴിഞ്ഞ ഒരു മാസമായി തയ്യാറെടുക്കുകയായിരുന്നു.

രാവിലെ  കൃത്യം  ഒമ്പതിന്  തന്നെ  പെൺകിളി  കൊച്ചിയിൽ പറന്നിറങ്ങി .
പുറം കവാടത്തിനരികിലായി രണ്ടു ചിരിക്കുന്ന കണ്ണുകൾ അവൾക്ക് സ്വാഗതം പറയുന്നുണ്ടായിരുന്നു .
'പി.കെ' എന്ന് ഉറക്കെ വിളിച്ച്  അവൾ  അവന്റെ അരികിലെത്തി .
ആദ്യം തന്നെ പ്രസാധകനെ അടിമുടി നോക്കി ഒരു കാനേഡിയൻ ആലിംഗനം വെച്ചുകൊടുത്തു.
പി.കെ  സന്തോഷപൂർവം അത്  കൈപറ്റി .
സൊ.. ഹൌ വാസ് ദി  ജേർണി ? ഈസ് എവെർത്തിങ് ഗുഡ് ??..
പി.കെ  യുടെ ഗതികേടിന്റെ  ആംഗലേയം അവൾക്ക് ദഹിച്ചില്ല.
നോക്കൂ  പി.കെ ..ഈ വൃത്തികെട്ട ഭാഷയുടെ വീർപ്പുമുട്ടലിലാ ഞാൻ നിന്നെ കാണാനും ,നാട് കാണാനും വന്നത് .
എനിക്ക് നിന്നിൽ നിന്ന് കേൾക്കേണ്ടത് നിന്റെ മലയാളമാ ..എന്നെ നിന്നിലേക്കടുപ്പിച്ച   മലയാളം .
ചെറിയൊരു ഞെട്ടലിൽ അത് കേട്ടെങ്കിലും വലിയൊരു ദീര്‍ഖനിശ്വാസത്തില്‍ ആംഗലേയം എന്ന വലിയ ഭാരം പി.കെ  മനസ്സിൽ നിന്നിറക്കി.
ഇന്നേദിവസം തന്റെ വായിൽ നിന്ന് അവൻ പുറത്ത് ചാടില്ലെന്നു  സലോമിക്ക് ഉറപ്പുകൊടുത്തു .
ഇരുവരും വചനത്തിനു തിരിയിട്ട്   പുറത്തേക്കിറങ്ങി .
പി.കെ ..ആദ്യമെങ്ങോട്ട് ? സലോമി ചോദിച്ചു .
ക്യാനഡയെ അപേക്ഷിച്ചു കൊച്ചിയിൽ   ആരെയും മോഹിപ്പിക്കുന്ന ഒരുപാട് കാഴ്ചകളുണ്ടെന്നു കേട്ടിട്ടുണ്ട് ! അവൾ കൂട്ടിച്ചേർത്തു .

തലേന്ന് കൊച്ചി വേഴ്സസ് കാനഡ എന്ന തലകെട്ടിൽ നടത്തിയ റിസർച്ച് മെറ്റീരിയൽസ് നിരത്താൻ പി.കെ-യുടെ വായ  കൊതിച്ചു .
ആമുഖമായി പഠിച്ചു  വെച്ച  " കൊച്ചി കണ്ടവന് അച്ചി വേണ്ടാന്നുള്ള "  പഴമൊഴി മുഴുവനായും പി.കെ  വിഴുങ്ങി .
കാരണം ,എത്ര മെനക്കെട്ടാലും  ഇവളെ  തന്റെ അച്ചി ആക്കണമെന്ന് അയാൾ അതിനകം മനസ്സിൽ ഉറപ്പിച്ചു  കഴിഞ്ഞിരുന്നു .
പി കെ ടാക്സിക്ക് കൈ കാണിച്ചു.
ഇരുവരും അടങ്ങിയ ടാക്സി എയർപോർട്ട് റോഡ് ബേദിച്ച്  പെരിഗ്രിന്‍ ഫാൽക്കനെ  അനുസ്മരിപ്പിക്കും വിധം പറന്നു .
സൈഡ് വിൻഡോയിലൂടെ ചൂട് കാറ്റ് മുഴവനായും അവളുടെ മുഖത്ത്  വന്നു പതിച്ചു .
അവളുടെ മുഖം തിളങ്ങി .അവളുടെ  മുടിയിലൂടെ ആ കാറ്റിന് ജീവന് വെക്കുന്നത് പി.കെ കണ്ടു .

 
അടിക്കുമെന്നു 90 ശതമാനം ഉറപ്പുള്ള ഒരു ബമ്പർ ടിക്കറ്റ് എടുക്കുന്ന ലാഘവത്തോടെ  പി.കെ  സലോമിയെ  പാട്ടിലാക്കാനുള്ള  എല്ലാ വിദ്യകളും തന്നാലാവും വിധം പ്രയോഗിച്ചു .
മതം തനിക്കൊരു വിഷയമേ അല്ലെന്ന ലൈനിൽ ആദ്യം തന്നെ മലയാറ്റൂര്‍ പള്ളിയിലേക്ക് വെച്ച് പിടിച്ചു .
അവിടുന്ന് നേരെ പ്രണയ ഭാവം വിടർത്തി  സുഭാഷ് പാർക്കിലൂടെ ഐസ്ക്രീമും നുണഞ്ഞുകൊണ്ടൊരു   വലം വെയ്പ്പ്.
ഉച്ചയൂണ് ഗ്രാൻഡ് ഹോട്ടലിൽ ബുക്ക് ചെയ്തു (ഒട്ടും കുറച്ചില്ല) .സ്വതവേ അറുപിശുക്കനായ പി.കെ  ഭക്ഷണ കാര്യത്തിൽ കാശ് ഏതെല്ലാം വിധവും പറപ്പിക്കും .
സലോമിക്ക്  സ്പെഷ്യൽ  ദം ബിരിയാണി , പി.കെ  തന്റെ പ്രിയ ഭക്ഷണം പൊറോട്ടയും ബീഫിലും അഭയം പ്രാപിച്ചു  .
കാര്യം ഡേറ്റിംഗ് ലഞ്ച് ഒക്കെ തന്നെ പക്ഷെ , ഓർഡർ ചെയ്‌ത ഐറ്റംസ് ടേബിളിൽ വന്നാൽ പിന്നെ അവനെ അകത്താക്കും വരെ  നോ ഡിസ്കഷൻ .അതാണ് പി.കെ യുടെ ശാപ്പാട്ട് നിയമം.
യുദ്ധം തുടങ്ങി .സലോമി ബിരിയാണിയുടെ മണവും ഗുണവും വേർതിരിക്കുമ്പോളേക്കും പി.കെ മുന്നിലെ പൊറോട്ടയെ പിച്ചി ചിന്തി എടി പിടിന്നു  ബീഫിൽ  കുളിപ്പിച്ചു  ശാപ്പിട്ടു കളഞ്ഞു .
പ്ലേറ്റ് അപ്പടി ക്ലീൻ .കൃത്യം കണ്ട സലോമി മനസ്സറിഞ്ഞു   ചിരിച്ചു .

ഉച്ചതിരിഞ്ഞു ഒരു ചരിത്ര ക്ലാസ്സെന്നവണ്ണം ഇന്തോ - പോര്‍ട്ടുഗീസ് മ്യൂസിയം സന്ദർശിക്കാനായിരുന്നു  സലോമിയുടെ താല്പര്യം.ഉറക്ക ചടവോടെ ആണെങ്കിലും കലർപ്പില്ലാത്ത പോർട്ടുഗീസ്-കൊച്ചി ചരിത്ര ബന്ധങ്ങൾ പി.കെ  വിവരിച്ചു.
ഉച്ചതിരിഞ്ഞുള്ള ഉശിരൻ ചായ മറൈന്‍ ഡ്രൈവിലാക്കി.
കാനേഡിയൻ കടൽ കണ്ടു മരവിച്ച അവളെ ഫോര്‍ട്ട് കൊച്ചി ബീച്ച്  കാണാൻ  വിളിക്കുമ്പോൾ ചെറിയൊരു ചളിപ് പി.കെ  യ്ക്ക് തോന്നിയെങ്കിലും  അറബിക്കടലിന്റെ റാണി തന്നെ കാത്തോളുമെന്നു   പി.കെ പ്രത്യാശിച്ചു  .
സലോമി പി.കെ യുടെ കൈ പിടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് നടന്നു .
തീരത്തെ  കാഴ്ചകൾ അവളെ ആഴത്തിൽ  സ്വാധീനിക്കുന്നതായി പി.കെ  യ്ക്ക് അനുഭവപെട്ടു .
അവൾ സൂര്യനെ നോക്കി കരഞ്ഞു .
ഈ സൂര്യൻ ഈ ആഴങ്ങളിൽ പതിക്കുന്ന വരെയേ എനിക്കീ മണ്ണിൽ ആയുസൊള്ളു ..
അതെന്ത് വർത്തമാനമാ ..? പി.കെ  അധികാരത്തോടെ ചോദിച്ചു .
 കാര്യം ഒരു വിദേശ മലയാളി തന്നെയാ നീ ..എങ്കിലും നിന്റെ സ്വാതത്ര്യമല്ലേ നിന്റെ ജീവിതം .
കുടുംബക്കാർ നാട്ടിലേക്ക് ഇല്ലെങ്കിൽ വേണ്ട ..നിനക്കു ഇവിടെ വന്നു ജീവിച്ചൂടെ. പി.കെ  അവളുടെ കണ്ണീരൊപ്പി .
"ഒരു പെണ്ണിനെ സംബദ്ധിച്ച്  എല്ലാ  സ്വാതന്ത്ര്യത്തിനും  ഒരു പകൽ മാത്രമല്ലെ ആയുസ്സ് ? ?" സലോമി ചോദിച്ചു
പി.കെ ഒന്നും മിണ്ടിയില്ല .
ഫ്ലൈറ്റിനു സമയം ആകുന്നു നമ്മുക്ക് തിരിക്കാം ..സലോമി വിങ്ങികൊണ്ട് പറഞ്ഞു.

ഇരുവരും മനസ്സില്ലാമനസ്സോടെ  ടാക്സിയിൽ കയറി .
കൊറേ നേരം പരസ്പരം ഒന്നും മിണ്ടിയില്ല ..അവളുടെ ആ ചോദ്യത്തിന് മുന്നിൽ  പി.കെ ആകെ അണഞ്ഞ മട്ടായി. തന്നെ ഇഷ്ടപ്പെട്ടോ ? എന്ന് പോലും ചോദിക്കാൻ മുതിരാനാവാത്ത  ഒരു മാനസികാവസ്ഥ.
ഒരുപക്ഷെ ഒരു ഒത്തുചേരലിനപ്പുറം  ഫസ്റ്റ് ഡേറ്റിംഗ് എന്നതുകൊണ്ട് അവൾ ഒന്നും ഉദ്ദേശിച്ച കാണില്ലേ ..എന്ന സംശയത്തിലായി അയാൾ .
സൂര്യൻ അതിനകം ആഴങ്ങളിലേക്ക്  പതിച്ചിരുന്നു  .ഇരുട്ട്  അവന്റെ കണ്ണിലേക്ക് ആഴ്ന്നിറങ്ങി .
ആദ്യമായി  നേരിൽ കാണുമ്പോൾ ചോദിക്കാൻ വെച്ചൊരു ചോദ്യമുണ്ട് .സലോമി പി.കെ യോടായി പറഞ്ഞു.
വലിയ ഭാരമുള്ള ചോദ്യമാണോ ? പി.കെ  ചിരി ഉയർത്തി.
പേടിക്കണ്ട ! ഈ ടാക്സിക്ക് താങ്ങാൻ പറ്റുന്ന ഭാരമേ കാണു .
പി.കെ  മേലോട്ട് തലയെറിഞ്ഞ് ഒറക്കെ ചിരിച്ചു .
കേൾക്കട്ടെ ..ആ ഭാരിച്ച ചോദ്യം !
നല്ല രാഷ്ട്രീയ സാമൂഹിക നിരീക്ഷകൻ ,എഴുത്തിലൂടെ ഒരുപാട് പേരെ സ്വാധീനിക്കാൻ കെൽപ്പുള്ള ഒരാൾ ഇതിലെല്ലാം ഉപരി ഞാൻ പി.കെ  എന്ന  സാധാരണക്കാരനെ  അടുത്തറിഞ്ഞപ്പോൾ..  
ശരിക്കും ഒരു പാഷൻ  കൊണ്ട് ഇതിനു പുറകെ ഇറങ്ങി തിരിച്ച ഒരാളായിട്ട് എനിക്ക് പി.കെ യെ  തോന്നിയിട്ടേ.. ഇല്ല.
സത്യമായിട്ടും  ഈ ഫീൽഡ് ആഗ്രഹിച്ചു വന്നതാണോ ? എന്താ ഇതിനു പുറകിൽ ഉള്ള ഒരു തീ ?

വെറും ഒരു  കോളമിസ്റ്റിന്റെ  ആരാധിക മാത്രമല്ല തനിക്കൊപ്പം യാത്ര ചെയ്യുന്നത് , എവിടെയൊക്കെയോ  ഇവൾക്കെന്നെ മനസിലായിരിക്കുന്നു.
മുഴുവനായും പിടി കൊടുത്താൽ ആ നിമിഷം  തന്റെ അന്ത്യം .പി.കെ സ്വയം പറഞ്ഞു .


എന്തുമാവട്ടെ കള്ളം പറയാൻ അയാൾക്ക് തോന്നിയില്ല !

കേട്ടോ സലോമി ... എന്റെ അച്ഛൻ  ഒരു  മണ്ടനായ ജനപ്രതിനിധിയുടെ രാഷ്ട്രീയ ഉപദേശകനായിരുന്നു .ആ മണ്ടന്  കാലക്രെമേണ ബുദ്ധി വെച്ചപ്പോൾ  അച്ഛന്റെ പണി തെറിച്ചു .പാർട്ടി മാറി ജോലി തേടാൻ അച്ഛനൊട്ടു പോയതുമില്ല . അങ്ങനെ പൊട്ടി പാളീസായ അച്ഛനെ കണ്ടു രാഷ്ട്രീയം പഠിച്ച ആളാണ് ഞാൻ .
പിന്നെ ,പണമില്ലായിമയുടെ ആ പൊതുബോധമാണ് നേരത്തെ ചോദിച്ച ..ആ.... തീ !
സലോമി കരുതുംപോലെ നേരായ  ഒരു പത്രപ്രവർത്തക ജീവിതമല്ലെനിക്കുള്ളത് .20 ശതമാനം സത്യവും ,50 ശതമാനം കള്ളവും 30 ശതമാനവും ഭാഗ്യവും കൊണ്ട് മാത്രമാ എന്റെ ഓരോ ദിവസവും  മുന്നോട്ട് പോകുന്നത് .
നീ കുറച്ച്  മുന്നേ പറഞ്ഞ ആ  'പകലിന്റെ സ്വാതന്ത്ര്യം ' .അത് ജീവിതത്തിൽ ഒരിക്കലും അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ലാത്ത വെറുമൊരു  സാധാരണക്കാരൻ മാത്രമാ ഞാൻ .
ഒരു ആരാധികയോടുള്ള കുറ്റസമ്മതമല്ല. ഈ തൊഴിൽ ആഗ്രഹിച്ചു ചെയുന്നതല്ല!! വല്ലാത്തൊരു ഗതികേടിന്റെ വയറ്റിപ്പാടാണ് എനിക്ക് പത്രമെഴുത്ത് .
അവളുടെ  കണ്ണുകളിൽ അയാളുടെ മുഖം ആഴത്തിൽ പതിഞ്ഞു.
എയർപോർട്ടിന്  മുന്നിൽ ടാക്സി  ബ്രേക്ക് ഇട്ടു നിർത്തി .
സലോമി മനസ്സ് നിറഞ്ഞു ആശ്വാസത്തിന്റെ കരങ്ങൾ അവനിലേക്ക്‌ നീട്ടി .
നിർവികാരനായി അയാൾ അവൾക്ക് യാത്ര പറഞ്ഞു .
പി.കെ തന്റെ പെർഫോമൻസിനുള്ള മാർക്ക് പ്രതീക്ഷിച്ചു മാത്രം തുടങ്ങിയ  ഈ ദിവസം അവസാനിക്കുന്നത്   വിലമതിക്കാനാവാത്ത എന്തെക്കെയോ മുല്യങ്ങളോട് കൂടിയാണെന്ന സത്യം അയാൾ തിരിച്ചറിയുന്നു.
"പൊരുത്തം മാത്രമല്ല ജീവിതം" എന്ന പിറ്റേന്നത്തെ  പത്രത്തിന്റെ എഡിറ്റോറിയൽ കോളം അത് സാക്ഷ്യപ്പെടുത്തി.

Srishti-2022   >>  Short Story - Malayalam   >>  പരിസ്ഥിതി

Srijith Kail

Infosys

പരിസ്ഥിതി

ഞാൻ കൃഷ്ണൻ.കുരുക്ഷേത്ര ഭൂമിയിലാണ്.യുദ്ധത്തിന്റെ അവസാന ദിവസം.
ഗാന്ധാരി
എന്റെ ശബ്ദം കേട്ടിട്ടാവണം അവൾ പുറത്തിറങ്ങിയത്.. നിറവയറാണ്.അതെ കഴുത്തോളം എത്തിയിരിക്കുന്നു വയർ.ശരിയാണ് അവൾ നൂറു പുത്രൻമാർക്ക് ജന്മം കൊടുക്കേണ്ടവളല്ലെ. അപ്പോൾ വയർ ഇത്രയെങ്കിലും ഉണ്ടായില്ലെങ്കിലല്ലേ അതിശയം. അവൾക്ക് ശ്വാസം മുട്ടുന്നുണ്ടോ? അതോ.. അതെനിക്കാണോ.. ഉള്ളൊന്നു കാളി.. കവിളിൽ ചെറിയൊരു തണുപ്പ് അനുഭവപ്പെട്ടു.. അവൾ പുഞ്ചിരിച്ചു.. ഞാൻ തലകുനിച്ചു.. തിരിഞ്ഞ് നടന്നകന്നു.
അംബ
എനിക്കിപ്പോൾ ദീഷ്മരുടെ രൂപ സാദൃശ്യം..രാത്രിയിലെ ബസ്സിലാണ്.അവൾ തനിച്ചാണ്. അവരുടെ കയ്യിൽ ആയുധമുണ്ട്.കമ്പിപ്പാരയാണെന്ന് തോന്നുന്നു.കൊത്തിനുറുക്കുന്ന ശബ്ദം കേൾക്കാം. എനിക്ക് ആയുധമുണ്ട്. എന്റെ മുഷ്ടി ഉയർന്നതേ ഇല്ല. ഞാൻ ബന്ധനസ്ഥനാണ്.
കുന്തി
കുലവധുവായിരുന്നു.ഹസ്തിനപുരം വിട്ട് പോവാനാവില്ല. ഇപ്പോൾ ദാസി ആക്കപ്പെട്ടിരിക്കുന്നു. ചൂളം വിളി അടുത്തടുത്ത് വരുന്നു. ആളൊഴിഞ്ഞ കമ്പാർട്ട്മെന്റ്. അവൾ തനിച്ചാണല്ലൊ.. അവനെന്തോ കുറവുകളുണ്ടെന്ന് തോന്നുന്നു. നിലവിളിയോ ചൂളം വിളിയോ.. തിരിച്ചറിവില്ലാതായിരിക്കുന്നു. കുരുവംശത്തെ മുഴുവൻ വിദ്യ അഭ്യസിപ്പിച്ച ഗുരു ആയിട്ടെന്താ..നാം ബന്ധനസ്ഥനാണല്ലൊ.. അപ്പോൾ എനിക്ക് കരുണ കാണിക്കേണ്ടതില്ല. കർമ്മം ചെയ്യേണ്ടതില്ല.
ദ്രൗപതി
യുദ്ധ നിയമങ്ങൾ പഠിച്ചിരിക്കണമല്ലൊ.യുദ്ധഭൂമിയിലെ കുടിലിലാണ് താമസം. പഞ്ചപാണ്ഡവരുടെ ഭാര്യയാണെന്നത് ശരിയാണ്. എങ്കിലും അടച്ചുറപ്പില്ലാത്ത കുടിലിൽ ഉറങ്ങണ മെങ്കിൽ മിനിമം ഒരു പെൻ ക്യാമറയെങ്കിലും വേണം.ദുശ്ശാസനൻ എപ്പോഴാ വരുക എന്നറിയില്ലല്ലോ. തലക്കിഴിൽ തുരുമ്പിച്ച വാക്കത്തിയും എടുത്തുവെച്ചു.ആദ്യം കേശഭാരത്തിൽ തന്നെ പിടിച്ചു വലിച്ചു ദുശ്ശാസനൻ. നിലവിളി കേട്ടിട്ടും അനങ്ങിയില്ല, ദീഷ്മർ, ഗുരു ദ്രോണർ, പാണ്ഡവരിലാരും..
യുധിഷ്ഠിരൻ ധർമ്മജ്ഞാനിയാണ്..
യുദ്ധം അവസാനിച്ചിരിക്കുന്നു. പട്ടാഭിഷേകത്തിനു ശേഷം ഇവിടെ ധർമ്മം സ്ഥാപിക്കപ്പെടുമ്പോൾ നീതിന്യായം തിരിച്ചുവരും. പാഞ്ചാലി വിവസ്ത്രയായി സഭയിൽ തന്നെ ഉണ്ട്.
കൃഷ്ണൻ
ഞാനിപ്പോൾ വനവേടനെ കാത്തു നിൽക്കയാണ്.

Srishti-2022   >>  Short Story - Malayalam   >>  മടിയൻ

Jinto K Thomas

Infosys

മടിയൻ

രാത്രി 1:36, ഉറക്കത്തിൽ നിന്നും ചുമ്മാ ഉണർന്നെണീറ്റു ഫോണിൽ നോക്കിയ അയാൾ വെറുത ചിരിച്ചു. ഇത്രയും സമയമായതെയുള്ളോ? അലാറം വെച്ചിരിക്കുന്ന സമയത്തിലേക്കു ഇനിയുമുണ്ട് 1.. 2... 3.. 4 മണിക്കൂർ... വിരൽ മടക്കി എണ്ണി അയാൾ ഉറപ്പ് വരുത്തി. കണ്ട സ്വപ്നം കഥയാക്കിയാൽ ആരു വായിച്ചാലും ജഞാനപീഠം ഉറപ്പ്... ആദ്യത്തെ കഥയ്ക്ക് തന്നെ അതൊക്കെ വാങ്ങി വെറുതെ ആൾക്കാരുടെ കണ്ണുകടി കൂടെ വാങ്ങാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് അയാൾ ഉറപ്പിച്ചു അത് വേണ്ടാ. കഥയ്ക്ക് തലക്കെട്ട് വരെ സ്വപ്നത്തിൽ നിന്നും കിട്ടിയതായിരുന്നു എന്നിട്ടും അയാൾ അത് വേണ്ടാന്ന് വെച്ചു...എന്താല്ലേ!

 

ഇനിയിപ്പോൾ എന്ത് ചെയ്യും, ഇഷ്ടം പോലെ സമയം അങ്ങനെ കിടക്കുവല്ലേ, ഇപ്പൊൾ എണീറ്റു ജോലി ചെയ്താലോ? ആവശ്യമില്ലാത്ത ചിന്തകളെ അപ്പോൾ തന്നെ ഞെക്കിക്കൊല്ലാൻ ഓൺലൈൻ ക്ലാസ്സ്‌ കൂടിയ അയാൾ ട്രെയിനർ പറഞ്ഞത് പോലെ തന്നെ ചെയ്തു....സാവധാനം ശ്വാസം ഉള്ളിലേക്കെടുത്തു.... പിടിച്ചു വെച്ചു... എന്നിട്ടെണ്ണി... 1.. 2.. 3.. എപ്പോളോ എണ്ണം തെറ്റി, അപ്പോൾ തന്നെ വിട്ടേച്ചു... നമ്മളില്ലേ.. (വാത്സല്യം മമ്മൂട്ടി.ജെപെഗ്)

 

തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളുടെ മനസിലേക്ക് ഒരു വഴി തെളിഞ്ഞു വന്നു.. പ്രാർത്ഥിക്കാം... ഈയിടെയായി പ്രാർത്ഥിക്കാൻ അയാൾക്ക്‌ പ്രിത്യേകിച്ചു കാരണം ഒന്നും വേണ്ടല്ലോ.. ചുമ്മാ ഇരിക്കുക, ഒന്ന് ചിരിക്കുക, കണ്ണ് അടക്കുക പിന്നെ പ്രാർത്ഥനകൾ ഇടമുറിയാതെ അങ്ങനെ ശറപറാന്നു വരികയായി. (നാടോടിക്കാറ്റ് ശങ്കരാടി. ജെപെഗ്). ദിവസേന 20 ലിറ്റർ കറക്കുന്ന 2 സിന്ധി പശുക്കളെ വാങ്ങിയ ദാസനും വിജയനും അവസാനം പാലിൽ വെള്ളം ചേർക്കേണ്ടി വന്നതുപോലെ പ്രാർത്ഥനയിൽ വെള്ളം ചേർക്കേണ്ടി വരുന്നത് കണ്ടപ്പോൾ അയാളും അത് നിർത്തി. 

 

പെട്ടെന്ന് കിട്ടിയ ഉൾവിളിയുടെ പ്രേരണയിൽ മൂത്രം ഒഴിച്ച് വന്ന് വീണ്ടും കിടന്നപ്പോൾ സമയം 1.57. നീങ്ങിയിരിക്കുന്നു, നോം അറിയാതെ തന്നെ സമയം വല്ലാണ്ടങ്ങു നീങ്ങിയിരിക്കുന്നു.. (ഏതോ സിനിമ നമ്പൂതിരി.ജെപെഗ്) 

 

ഇനി ഒന്നും നോക്കാനില്ല ഒരു കഥഎഴുതുക തന്നെ. രണ്ടാമത് തോന്നിയ തലക്കെട്ട് തന്നെ ആദ്യം ഫോണിൽ ടൈപ്പ് ചെയ്തു.

 

... ആവശ്യമുണ്ട്.

 

ഇനി കഥ എഴുതിയാൽ മതി.പക്ഷെ എന്തെഴുതും? പേപ്പറിൽ പേന വെച്ചാണ് എഴുതുന്നതെങ്കിൽ പേന ഒന്ന് കുടഞ്ഞു അങ്ങ് തുടങ്ങാമായിരുന്നു. പക്ഷെ ഫോണിൽ മംഗ്ലീഷിൽ കുത്തിക്കുറിക്കുന്നവനെന്തു പേന? എന്ത് പേപ്പർ? നെറ്റ് ഉണ്ടേൽ Englishil കുത്തിയാൽ ഇംഗ്ലീഷ് വരും, അല്ലേൽ Englishum വരും. അങ്ങനെയൊന്നും ജിയോയെ തോൽപ്പിക്കാൻ ആവില്ല മക്കളെ (No movie റഫറൻസ് here! ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌)

 

പിന്നെ അയാൾ എഴുത്ത് തുടങ്ങി അറഞ്ചം പുറഞ്ചം എഴുത്തോടെ എഴുത്ത്.. കഥാപാത്രങ്ങൾ, സാഹചര്യങ്ങൾ, ട്വിസ്റ്റോടു ട്വിസ്റ്റുകൾ.. 

ഒരെണ്ണമെങ്കിലും നന്നായി വന്നാൽ മതിയായിരുന്നു.അയാൾ എഴുതിയ ആദ്യ കഥ, സോറി 2മത്തെ ആണ് (പണ്ട് നാട്ടിലുള്ള ഒരാളെക്കുറിച്ചു അയാളുടെ ജീവിതം അതേപോലെ എഴുതി വെച്ചു ആരുടെയൊക്കെയൊ കയ്യടി വാങ്ങിയ കാലം പെട്ടെന്ന് ഓർമ വന്നത് കൊണ്ട്)

 

അയാൾ എഴുതിയ രണ്ടാമത്തെ കഥ 

***

... ആവശ്യമുണ്ട്

 

പത്രത്തിലെ ക്ലാസ്സിഫൈയ്ഡ് കോളം ചുമ്മാ വായിച്ചു കോൾമയിർ കൊണ്ടിരുന്ന അവൻ ആ ബോക്സ്‌ കോളം അപ്പോളാണ് കണ്ടത്

 

ആവശ്യമുണ്ട്

അതിഭീകരമായി ലഭിക്കാൻ പോകുന്ന പണം അതി മനോഹരമായി കൈകാര്യം ചെയ്യാൻ അസാമാന്യ കഴിവുള്ള അവിവിവാഹിതനായ യുവാവിനെ ആവശ്യമുണ്ട്. സ്വന്തം കഴിവിൽ അശേഷം സംശയമില്ലാത്തവർ ബന്ധപെടുക 9747******. അടുത്തെങ്ങാനും അതിഭീകരമായി പണം കൈകാര്യം ചെയ്തതിന്റെ തെളിവുണ്ടെങ്കിൽ മുകളിൽ പറഞ്ഞ നമ്പറിൽ വാട്സാപ്പ് ചെയുക. 

 

ഉണ്ടല്ലോ, അതീവ ഭീകരമായി പണം കൈകാര്യം ചെയ്തതിനു നാട്ടുകാർ കൈകാര്യം ചെയ്തതിന്റെ എല്ലാ രേഖകളും അവൻ അപ്പോൾ തന്നെ ആ നമ്പറിലേക്കു വാട്സാപ്പ് ചെയ്തു. ഒന്നും പിന്നത്തേക്കു വയ്ക്കാതെ അന്നത്തെ അപ്പം ചോദിച്ചു വാങ്ങുന്ന എന്നോടോ ബാലാ? 

 

പ്ലിംഗ്. റിപ്ലൈ ഇത്രയും പെട്ടന്നോ? പരസ്യം ഇട്ടവൻ ഏതോ പൊട്ടനാണെന്നു തോന്നുന്നു. Unread മെസ്സേജ് ഞെക്കിത്തുറന്ന അവൻ ചുമ്മാ ഞെട്ടി 

You are appointed.

തുടർന്ന് കുറെ വോയിസ്‌ മെസ്സേജുകൾ. ഒന്നൊഴിയാതെ എല്ലാ മെസ്സേജുകളും കുത്തിയിരുന്ന് ഒറ്റയിരുപ്പിൽ കേട്ട അവൻ തലയിൽ കൈവെച്ചു ശേഷം ഇങ്ങനെ ചിന്തിച്ചു 

"എന്തെ എനിക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല?"

അപ്പോളാണ് അടുത്ത മെസ്സേജ് കിട്ടിയത്. ഘനഗംഭീര ശബ്ദത്തിൽ അവൻ അത് ഇങ്ങനെ കേട്ടു, 

"ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് മയൂർ!"

 

മയൂർ! അപ്പൻ തനിക്കിട്ട പേര് മറ്റാരേക്കാളും കൂടുതൽ താൻ തന്നെ ഉപയോഗിക്കുന്നതിൽ അവന് പണ്ടൊക്കെ ഒരുപാട് കുറ്റബോധം തോന്നാറുണ്ടായിരുന്നു, പക്ഷെ കൊറോണ വന്നതിനു ശേഷം അതൊന്നും അശേഷം അവനെ ബാധിക്കാറില്ല. 

 

ബോസ്സ് പറഞ്ഞത് പോലെ മയൂർ അവന്റെ ജോലി ആരംഭിച്ചു.

ആദ്യം 3 വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. 256 കോണ്ടാക്ട്സ് വീതം 3 ഗ്രൂപ്പുകൾ, 768 ആൾക്കാർ ഉള്ള 3 ഗ്രൂപ്പുകളുടെ അഡ്മിൻ. സസൂക്ഷ്‌മം ഗ്രൂപ്പുകളുടെ പേരുകൾ ഓരോന്നായി അവൻ ഇട്ടു.

 

പരസഹായം 1

പരസഹായം 2

പരസഹായം 3

 

എല്ലാം സെറ്റ് ആക്കിയതിനു ശേഷം ബോസ് അയച്ച ആദ്യത്തെ വിഡിയോയും വോയിസ്‌ ക്ലിപ്പും ഗാലറിയിൽ നിന്നും ഗ്രൂപ്പുകളിൽ ആഡ് ചെയ്തതിനു ശേഷം അവൻ ആ ടെക്സ്റ്റ്‌ മെസ്സേജ് ടൈപ്പ് ചെയ്തും ഇട്ടു. 

...if you are human enough, kindly donate to the account number of ABC Bank 123456790. Or Google Pay to number 9747******

 

ഇതൊക്കെ ചെയുമ്പോളും അവനു ഉറപ്പായിരുന്നു ബോസിന് മുതുവട്ടാണ്. ബോധമുള്ള ആരെങ്കിലും ചെയുന്ന കാര്യമാണോ അയാൾ എന്നെകൊണ്ട് ചെയ്യിപ്പിച്ചത്? പക്ഷെ സ്വന്തം കോൺടാക്ട് ലിസ്റ്റിലുള്ള പലർക്കും പുറമെ മറ്റു unknown നമ്പറുകളിൽ നിന്നും മെസ്സേജ് വന്ന് തുടങ്ങിയപ്പോളാണ് തന്റെ പേര് അവൻ ഓർത്തത്‌ മയൂർ!

 

Please check and confirm whether you received the amount.

 

കഴുത്തിനു മുകളിൽ തലയുണ്ടെന്നും സ്വന്തം കണ്ണുകൾ അവിടെ തന്നെയുണ്ടെന്നും തപ്പി നോക്കി ഉറപ്പ് വരുത്തിയ അവൻ ബോസിന് മെസ്സേജ് അയച്ചു. ബോസ്, നിങ്ങൾ വെറും ബോസ്സല്ല. നിങ്ങൾ തലബോസ് ആണ് തല.

 

മയൂർ മാത്രമാവണം അഡ്മിൻ എന്നും ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാനുള്ള ലിങ്കുകളും ഗ്രൂപ്പിൽ ഇടണമെന്ന് ബോസ് സോറി തല പറഞ്ഞത് അവൻ അപ്പോൾ ഓർത്തു. പുറത്തു ഇറങ്ങുന്നില്ലെങ്കിലും മാസ്ക് ധരിച്ചും സാനിറ്റീസെർ ഉപയോഗിച്ച് കൈകൾ ശുചിയാക്കിയതിനു ശേഷം വേണം ഇതെല്ലാം ചെയ്യണമെന്നും പറഞ്ഞിരുന്ന തലയുടെ 3മത്തെ വോയിസ്‌ ക്ലിപ്പ് ഓർത്ത മയൂർ തലയുടെ ആരോഗ്യപരിരക്ഷശുഷ്‌കാന്തിയോർത്തു വീണ്ടും തന്റെ പേര് സ്വയം വിളിച്ചു. 

 

4 ദിവസങ്ങൾക്കു ശേഷം തലയുടെ ആ വോയിസ്‌ ക്ലിപ്പ് അവനെ ഞെട്ടിച്ചു. എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്യാനും, പുതിയ സിം എടുക്കാനും പറഞ്ഞതിന് ശേഷം ബോസ് ഒന്ന് കൂടെ പറഞ്ഞു.

Please check and confirm whether you received your agreed lamount.

 

സ്വന്തം അക്കൗണ്ട് ബാലൻസ് പരിശോധിച്ച മയൂർ തന്റെ പേര് വീണ്ടും വിളിച്ചു, അല്പം ഉറക്കെത്തന്നെ... 

 

പുതിയ സിം എടുക്കാൻ പുതിയ മാസ്കും ധരിച്ചു പുറത്തിറങ്ങിയ മയൂറിനെ അകത്തേക്ക് കേറ്റാൻ തയ്യാറായി മാസ്ക് വെച്ച അവർ കാത്തു നിൽപ്പുണ്ടായിരുന്നു, കൂടെ സെൻസേഷണൽ ജേർണലിസത്തിന്റെ പുതിയ വാർത്തകൾക്കിടയിൽ തട്ടിപ്പിന്റെ പഴയ വാർത്തകൾ ചുമ്മാ കുത്തികേറ്റാൻ ഒട്ടും മടിയില്ലാതെ കുറേയേറെ മാധ്യമപ്രവർത്തകരും. 

 

"ഇല്ലാത്ത മാരകഅസുഖത്തിന്റെ വല്ലായ്മകൾ പെരുപ്പിച്ചു കാട്ടി പൊതു ജനത്തിന്റെ പരസഹായ മനസിന് മാസ്കിട്ട പുത്തൻ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ സംഘടകൻ പോലീസ് പിടിയിൽ. പിന്നിലുള്ള അധോലോകബന്ധം തിരയാൻ 12മത്തെ ഏജൻസി'.

 

ദിക്ക് പൊട്ടുമാറ് തൊണ്ട കീറി വിളിച്ചു കൂവുന്ന റിപ്പോർട്ടേഴ്സിന്റെ വാക്കുകൾ കേട്ട് ഞെട്ടിത്തരിച്ചിരുന്ന മയൂറിന്റെ നേരെ നീണ്ട ചാനൽ മൈക്കുകൾ പല ചോദ്യങ്ങൾ വിളിച്ചു ചോദിച്ചു 

ആരാണ് നിങ്ങൾ, ആരൊക്കെയാണ് ഇതിനു പുറകിൽ, 

ഇപ്പോൾ എന്ത് തോന്നുന്നു? 

 

എല്ലാത്തിനും അവന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു 

മയൂർ...

 

കൊറോണകാലവും കഴിഞ്ഞില്ല, മാസ്കിന്റെ കാലവും കഴിഞ്ഞില്ല, പക്ഷെ വിചാരണതടങ്കൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ മയൂർ കുറച്ചു നാളുകൾ കഴിഞ്ഞ് പത്രത്തിൽ ഒരു പരസ്യം ചെയ്തു 

 

ആവശ്യമുണ്ട്... 

****

 

സമയം ഇപ്പോൾ 3:39

അലാറം അടിക്കാൻ ഇനിയുമുണ്ട് 1..2 മണിക്കൂർ 

അയാൾ കഥയെഴുത്തു നിർത്തി... 

ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു... 

പിടിച്ചു വെച്ചു... 

എന്നിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി 

 

ശറപറാന്ന് മലവെള്ളം പോലെ ഒഴുകി വരുന്ന പ്രാർത്ഥനകൾ കണ്ടും കേട്ടും ഞെട്ടിയ അയാൾ കരുതി.  

 

ഒടിയനെടുത്ത സംവിധായകനെ ഒന്ന് വിളിക്കണം, രണ്ടാമൂഴം നടക്കാത്ത വിഷമത്തിലിരിക്കുന്ന അദ്ദേഹത്തിന് ഒരു മൂന്നാമൂഴത്തിനുള്ള കഥ കൊടുക്കണം.

 

മടിയൻ!

Srishti-2022   >>  Short Story - Malayalam   >>  പുകമണക്കുന്ന പൂക്കൾ

Reshma P Chandran

Infosys

പുകമണക്കുന്ന പൂക്കൾ

ആൾത്തിരക്കുള്ള മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം.
ഉച്ചത്തിലുള്ള നിലവിളി കേൾക്കാം.ശബ്ദം കേട്ടാൽ അറിയാം യുവാവാണ് .വേദനിച്ചിട്ടുള്ള കരച്ചിലാണ്.

"അയ്യോ എന്റെ കൈ....അയ്യോ എന്തേലും സെഡേഷൻ താടാ..
എന്റെ കയ്യു ഒടിഞ്ഞിട്ട്ട്..എന്തൊരു വേദനയാ..അയ്യോ "
എനിക്ക് വേദന എടുക്കുവാനേ..."

അടുത്തുനിന്ന അറ്റൻഡർ പറയുന്നുണ്ട്
"ഇവനൊക്കെ ഇതുപോര..
വെള്ളമടിച്ചിട്ടുള്ള വണ്ടിയോടിക്കല..
അതെങ്ങനാ പതിനെട്ടുകഴിഞ്ഞാൽ കാർന്നോന്മാര് ലക്ഷങ്ങൾ ഉള്ള വണ്ടി അല്ലെ മേടിച്ചു കൊടുക്കുള്ളു..
പണിയില്ല കൂലിയും ഇല്ലാതെ ഇങ്ങനെ കോലു കളിച്ചു നടപ്പല്ലേ..
അവന്റെയൊക്കെ യോഗം."

"നമ്മളെയൊക്കെ കാർന്നോന്മാര് തിരിഞ്ഞുപോലും നോക്കിട്ടില്ല
ഈ പ്രായം വരെ.കാശിന്റെ വില അറിയാത്തവർ.
ഹാ എന്തേലും തക്കത് കിട്ടുമ്പോൾ മനസ്സിലാകും."

"ഹോ എന്താടോ താനിങ്ങനെ ഒച്ചവെക്കുന്നെ " നേഴ്സ് സഹികെട്ടു ചോദിച്ചു.
"നീ പോടീ നീ ആരാ എന്നെ ചോദ്യം  ചെയ്യാൻ ?
നിനക്കു വല്ല ഇൻജെക്ഷൻ തരാൻ പറ്റുമോ?
ഇല്ലേൽ നീ പോടീ  *&%^#$$"(കട്ട തെറികൾ )

ഇവന് അമ്മേം പെങ്ങളും ഇല്ലേ (നേഴ്സ് സഹ നേഴ്സ് നോട് )

"എല്ലാ ചേച്ചി എനിക്ക് ഇല്ലാ, ചേച്ചിക് ഈ പറഞ്ഞത് , ഏതു  ?പെങ്ങള് ഉണ്ടേൽ, എനിക്ക് തന്നേരെ.. ഞാൻ നോക്കിക്കോളാം "

"ഓഹ് ഇവൻ druggaa  നീ ഒന്നും പറയാൻ നിൽക്കേണ്ട  " സഹ നേഴ്സ്

ആരും അടുക്കുന്നില്ല .കൈ ഒടിഞ്ഞിട്ടുണ്ട്..അതും തോളില്..എല്ലിന് പൊട്ട്

"ഉത്തരവാദിത്തപെട്ടവര് വരട്ടെ ,വാർഡിലേക്ക് മാറ്റാം" ഡോക്ടർ പറഞ്ഞു.

ഒരു മണിക്കൂർ കഴിഞ്ഞു കാണും..
രണ്ടു പേര് വന്നു ..
അവരെ കണ്ടതും അവൻ അക്രമാസക്തമായി.
ചീത്തയും തെറിയും മാത്രം ..

"എടി നീ ഒക്കെ ഒരു തള്ളയാണോ?
നിന്റെ ഒടുക്കത്തെ പ്രാക്കാണ്..എന്റെ  തലവിധി അല്ലാതെന്താ ?

നോക്കി നിന്നവർക്ക് ഇപ്പോൾ ഒരു ഏകദേശ രൂപം കിട്ടിയിട്ടുണ്ട്..
മുൻപേ പറഞ്ഞ , ആ ഉത്തരവാദികൾ തന്നെ !
ഇവന് വളർത്തുദോഷം സമ്മാനിച്ച നികൃഷ്ട ജന്മങ്ങൾ .

അഭിപ്രായങ്ങളും മനോവിചാരങ്ങളും പാടെ മാറ്റേണ്ടി വന്നു കണ്ടു നിന്നവർക്ക്.കാരണം കാശിന്റെ തിളപ്പല്ല..

അവന്റെ അപ്പന്റെ കാലിൽ പണി കഴിഞ്ഞു വന്ന സിമെന്റിന്റെ അവശേഷിപ്പുകൾ ഏതോ കഥയെ തുറക്കുന്നുണ്ട്.
നടുവും താങ്ങി  നിൽക്കുന്ന അമ്മയെ കണ്ടാലറിയാം
ഒരു ആയുസ്സിന്റെ സർവവും താങ്ങിയതു ആ നാടുവിലാണെന്നു.

വാർദ്ധക്യം കാലം തെറ്റിവന്ന വെയിലിനെ  പോലെ നോക്കി നിൽക്കുകയാണ്.
പെട്ടെന്ന് പ്രായമാകുന്ന മക്കളുണ്ടെങ്കിൽ വാർദ്ധക്യം കാലം പോയിട്ട കണ്ണാടി പോലും നോക്കാതെ എത്തുന്ന പാവം ഒരു വിരുന്നുകാരനാണ് .

ആ നാലു കണ്ണുകൾക്കു എന്തോ പറയാനുണ്ട്.

നിശബ്തതയുടെ താഴ്‌വാരം.താഴ്വരങ്ങൾക് ഒരുപാട് കഥകൾ പറയാനുണ്ടാകും ,അതും പറയാതെ പറയുന്ന കഥകൾ കാറ്റിനും മഴയ്ക്കും ഭാവങ്ങളുണ്ടാകും .എന്തിനേറെ പറയാൻ മണ്ണിനും  marangalkkumnund parayanere.

മക്കള്ക്കുവേണ്ടിയ ഞാൻ ജീവിച്ചത് മക്കൾക്കുവേണ്ടി മാത്രം.
അതെ അവരുടെ കണ്ണിലെ ചിരി കാണാൻ മാത്രം ഞാൻ എല്ലുമുറിയെ പണിയെടുത്തു.

ഇന്ന് വാർദ്ധക്യം എന്നെ തേടി വന്നിരിക്കുകയാണ്.
ഹാ പ്രളയത്തിന് പോലും സമയവും കാലവും ഇല്ലാ.പിന്നെയാണ്   വാർദ്ധക്യം.

ആരുമില്ലാത്തവന് ദൈവം   തുണ  എന്ന്‌ കേട്ടിട്ടുണ്ട്.
പഴയ കമ്മ്യൂണിസ്റ്റ് ആയതിനാൽ ദൈവത്തെ  വിശ്വസിക്കാൻ ഒരു ഭയം.
ഹാ അങ്ങേരു തന്ന കുഞ്ഞുങ്ങളെ ദൈവമായി കാണാല്ലോ അല്ലെ.

അങ്ങനെ ഞാൻ എന്റെ മക്കളെ സ്നേഹിച്ചു..എന്റെ എല്ലാ പ്രവർത്തികളും
ഞാൻ അവർക്കുവേണ്ടി സമർപ്പിച്ചു .
എന്റെ സന്തോഷം മാത്രമല്ല എന്റെ വയറും നിറച്ചിരുന്നു, അവരുടെ കണ്ണിലെ മായാത്ത ചിരി ആയിരുന്നു.
ഞാൻ കണ്ട ഉയരങ്ങൾ എന്റെ വീടായിരുന്നെകിൽ അവരുടെ ഉയരങ്ങൾ ലോകമാകണമെന്നു  ഞാൻ ശഠിച്ചു.
 
അല്ലെങ്കിലും പഴം പുരാണം ആർക്കും പിടിക്കില്ല
മൂത്തത് രണ്ടു പെങ്ങന്മാരായതുകൊണ്ടും താഴെ രണ്ടെണ്ണം ഉള്ളതുകൊണ്ടും
പഠിക്കാനൊന്നും പറ്റിയില്ല .സ്കൂളിൽ പോകുന്നതിനേക്കാൾ വീട്ടിലുള്ളവരുടെ വയറു നിറക്കുന്നതിനല്ലേ സന്തോഷം .
അതുകൊണ്ട് തന്നെ സ്വന്തം മക്കളെ പഠിപ്പിക്കാൻ ഒരുപാട് കൊതിച്ചു.കൂലി പണിക്കാരൻ പണിയെടുത്തത് അതിനു വേണ്ടി മാത്രമാണ്.
തനിക്കു നേടാൻ കഴിയാത്തത് മക്കളെകൊണ്ട് നേടിയെടുക്കണം എന്ന് എല്ലാ ശരാശരി അപ്പനമ്മമാരുടെ ആഗ്രഹമാണ് ..
എന്റെ മക്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും കൊടുത്തു ..
എവിടെയാണോ എനിക്ക് പിഴച്ചത് ?

ഇല്ലായ്മകളിലും ജീവിക്കാൻ പഠിപ്പിച്ചു ..
ഇഷ്ടമുള്ളതിനു വാശിപിടിക്കാതെ ഉള്ളതിൽ തൃപ്തി പെട്ട് ജീവിക്കാൻ പഠിപ്പിച്ചു .
ആലംബരെയും അശരണരെയും സഹായിച്ചു  മനുഷ്യത്വത്തിന്റെ മഹനീയതയിൽ ജീവിക്കാൻ പഠിപ്പിച്ചു
ഇല്ലാത്തവന് ഉള്ളതിന്റെ ഒരു പങ്കു നല്കാൻ പഠിപ്പിച്ചു .

ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തമായ ഒരു നിലനില്പുണ്ടാക്കാൻ പറ്റുമെന്ന്
സ്വന്തം ജീവിതം കൊണ്ട് കാണിച്ചു കൊടുത്തു .
ഇതൊന്നും ഒരു കോളേജിലും അവനു കിട്ടാത്ത പാഠങ്ങളാണ്..

എങ്ങനെ ഞാൻ വളർത്തിയ മോനാണ് ..നാട്ടുകാര് പറയുന്നത് എന്റെ വളർത്തുദോഷമാണെന്നു..

അതെ മക്കളറിവെക്കുന്ന കാലത്തു,അവർക്കു നല്ല വഴി കാണിക്കുന്ന അപ്പനാകാൻ  ദുശ്ശീലങ്ങൾ നിർത്തിയ ഞാൻ ചെയ്തത് തെറ്റാണോ?

ആ അപ്പൻ മക്കൾ സമ്പാദിക്കണ്ട കാലത്തു രാത്രികളിൽ നെഞ്ചിലെ തീ കാഞ്ഞിരുന്നത്  എന്തിനു വേണ്ടിയായിരുന്നു ?

നാട്ടുകാരുടെ കണ്ണിൽ "മകനെ താങ്ങുന്ന അപ്പൻ!!"
ജന്മം കൊടുത്തെന്ന പേരിൽ ,നെഞ്ചിന്റെ ഉള്ളറകളിൽ അവരോടുള്ള സ്നേഹം വറ്റാതെ ഇന്നും തീയായി  അവശേഷിക്കുന്നത് കൊണ്ട്
അവൻ വരണേ എന്നു ഉള്ളുരുകി പ്രാർത്ഥിച്ചതുകൊണ്ടാണ് അവനിന്നും ഇങ്ങനെ മുന്നിലിരിക്കുന്നത്.

ജീവിതം കൊണ്ടുതന്നെ ഒരുപാട് പക്ക്വത ആര്ജിച്ചിച്ചത് കൊണ്ട് ,ക്ഷമ കൈമുതലായെന്നു പറയാം.എന്നാലും എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല ,പ്രതീക്ഷ കൈവിടുമ്പോൾ ആരും പൊട്ടിത്തെറിക്കും
അവന്റെ അമ്മയും അത്രേ ചെയ്തുള്ളു..

ആറ്റുനോറ്റുഉണ്ടായ മകനാണ് ..
പഠിക്കാൻ മടിയ.എങ്കിലും നല്ല ബുദ്ധിയാ.ആളുകളോട് നന്നായി പെരുമാറാനറിയാം .നന്നേ ചെറുപ്പത്തി ചെറിയ വാശികൾ ഉണ്ടായിരുന്നതല്ലാതെ ഒരു അലംമ്പിനും പോയിട്ടില്ല .
വാശികൾ എന്നു വെച്ചാൽ ,ഉടുപ്പ് വാങ്ങാൻ പോയവന് ഉടുപ്പുവേണ്ട ,പകരം ഒരു വണ്ടി മതി .
അല്ലാ തീപ്പെട്ടി പെട്ടി കൊണ്ട് വണ്ടി ഉണ്ടാക്കി കളിക്കുന്നവന് ആശിച്ചുടെ ?
കള്ളും വെള്ളവും , അടിയും പിടിയും ,തെറിയും ബഹളവും
ഒന്നും ഞാനായിട് കാണിച്ചു കൊടുത്തിട്ടില്ല
അവൻ അതെല്ലാം പഠിച്ചു..
ഒരമ്മയെയും പറയാൻ പാടില്ലാത്തതും അവൻ പറഞ്ഞു ..
അമ്മയുടെ നേർക്ക് അവന്റെ കൈകൾ ആഞ്ഞു പതിച്ചു .
അച്ഛന് നേർക്കും ആ കൈകൾ പിന്തുടർന്ന് ..
നാട്ടുകാർ അതിരുകളിൽ പാത്തിരുന്നു.
ചിലർ സന്തോഷിച്ചു ,ചിലർ സഹതപിച്ചു ..
ചിലർ വെറുത്തു ..ചിലർ പരിഹസിച്ചു
ചിലർ മാറ്റി നിർത്തി ..

"അവനോ മൂത്ത കഞ്ചാവാ..    
അതിലാണ് തുടങ്ങ്യയത് ഇപ്പൊ അതൊന്നുമല്ല..
വമ്പൻ ടീമാണ് കൂട്ട്..
കോട്വാഷൻ ടീമും  ഇവന്റെതന്നെ.
ഇനി എന്തൊക്കെ കേൾക്കും ആവോ"

"മക്കളെ വളർത്തനറിയില്ല
വളത്തുദോഷം അല്ലാതെന്താ ?
കയറൂരി വിട്ടേക്കുവല്ലേ ..ഇതൊക്കെ എങ്ങോട്ടേലും പോയാമതിയായിരുന്നു. "    
എത്തിനോക്കിയവരും സഹതപിച്ചവരും പലരും പിന്നെ തിരിഞ്ഞു നോക്കാതായി .ഒരുത്തൻ വരുത്തി വെച്ച പുകിലിന് മറ്റേതിന്റെ തന്തയെയും തള്ളയേയും ഇല്ലാതാക്കണ്ടല്ലോ എന്നു വെച്ച് ജീവൻ കളഞ്ഞില്ല .

പോലീസ് കേസ്കളും  തല്ലും വഴക്കും പതിവായി .
സഹിക്കാൻ ഞങ്ങൾ മാത്രം .
ആക്‌സിഡന്റുകൾ ഓരോന്നായി കാലിന്റെയും കയ്യിന്റെയും വില അറിയിച്ചു കൊണ്ടിരുന്നു .
വണ്ടിയുടെ ഭാഗങ്ങൾ ഓരോന്നായി മാറിക്കൊണ്ടിരുന്നു .
അവന്റെ മനസിന് മാത്രം മാറ്റം വന്നില്ല.
പിന്നെ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായതുകൊണ്ട് കിടപ്പാടം കയ്യിൽ തന്നെയുണ്ട്.
മുണ്ടുമുറുക്കിയുടുത്തു കുടുംബം പോറ്റിയ ജന്മംങ്ങൾ ,പന്ത്രണ്ടാമത്തെ വയസ്സിൽ കൽപ്പനി കാരൻ ആയ അപ്പന്റെയും പതിനഞ്ചാമത്തെ വയസ്സി ഇരുമ്പു ചവിട്ടി തുടങ്ങിയ തയ്യൽകാരിയുടേം മകൻ .

പ്രൊഫഷണൽ കോഴ്സ് പഠിച്ച മൂത്തതിന്റെ ഒപ്പം ജോലി കിട്ടാൻ ഇളയത്തിനെ പിജി ക്കു വിട്ടു .മാർക്കിന്റെ ദൈന്യതയിലും ലോകത്തിന്റെ പരിചയത്തിനും അന്യ സംസഥാനത്തിലേക് അവനെ പറിച്ചു നട്ടു.

ആദ്യമൊക്കെ അവൻ തിരിച്ചുപോരട്ടെയെന്നു ചോദിക്കുമായിരുന്നു.
കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നേൽ അവൻ ഇങ്ങനെ ആകുമായിരുന്നില്ല  .കൂട്ടുകെട്ടും നോക്കാൻ ആരുമില്ലാത്തതിന്റെ സ്വാതന്ത്ര്യവും .

കോളേജിൽ പഠിക്കുന്ന കാലത്തു ആരോ തന്ന ഒരുപൊതി കഞ്ചാവിൽ ജീവിതം തല കുത്തനെ മറിഞ്ഞു പിന്നെ രുചിക്കാത്തതും അറിയാത്തതും ആയ ഒരുപാട് ലോകങ്ങൾ ഒരുപാട് വലയങ്ങൾ.തരുന്നതെന്തും ഉപയോഗിച്ച് .സുഹൃത്തും വഴികാട്ടിയും ആയതു ലഹരി തന്നെ അല്ലാതെ തരുന്നവരല്ല .
നീളമുള്ള മുടിയിഴകൾ കണ്ണിന്റെ മയക്കം മറച്ചപ്പോള്, നീണ്ട മീശയും താടിയും ചൊടികളിലെ തടിപ്പും കറുപ്പും മറച്ചു .ആർക്കും പിടികൊടുക്കാതെ അന്തര്മുഖനായി നടന്നു..ചോദ്യം ചെയ്തവരെ ദേഷ്യക്കാരനായി ചൊൽപ്പടിക്ക് നിർത്തി.ഞാൻ എന്റെ ലോകം തീർത്തു .

ഗുണ്ടാത്തലവനും കോളേജ് വിദ്ധാർത്ഥികളും എന്തിനു പറയുന്നു സ്കൂൾ കുട്ടികൾ വരെ ആ  ലോകത്തിലെ അന്തേവാസികളായിരുന്നു.എപ്പോളോ കാൽവഴുതി വീണതായിരുന്നു ആ ലോകം , വീണതല്ല വീഴ്ത്തിയതാണ് .
ബലഹീനതകളിൽ വള്ളി ചുഴറ്റി ,ആഞ്ഞു വലിച്ചും വീഴ്ത്തി.
പല ആക്‌സിഡന്റുകളും ആശുപത്രി വാസവും അവനെ  ആ വീഴ്ചയിൽ നിന്ന് കരകയറ്റാൻ സ്രെമിച്ചെങ്കിലും ആസക്തി അടങ്ങുന്നതായിരുന്നില്ല

ഡീഅഡിക്ഷന് വാസങ്ങൾ  വിരലിൽ എണ്ണി തീർന്നു .പുറത്തിറങ്ങുന്ന   ദിവസങ്ങളിൽ മനസ്സ്  കാത്തു  നിന്നു.അടുത്ത ലഹരിക്കായി .
കാരണങ്ങൾക്കായി മനഃസമാധാനമില്ലായ്മക്കു കൂട്ടുപിടിച്ചു .

നാളെ നന്നാകാം ..
ഇന്ന് ഇതുംകൂടി ..
നാളെ ആകുമ്പോൾ , ഇന്ന് എനിക്ക് വേണ്ട
മണിക്കൂറുകൾക്കു ശേഷം ..എനിക്ക് പറ്റുന്നില്ല..
ഫോൺ എവിടെ..
എടാ അളിയാ ..നീ എവിടാ..
സാധനം ഉണ്ടോ ? ഞാൻ വരാം..  

ശേഷം വീട്ടിൽ
"ഞാൻ പ്രായപൂർത്തിയായ ചെറുക്കന് ആണ്
ഞാൻ എനിക്ക് തോന്നിയപോലെ നടക്കും
നിങ്ങൾക് നിങ്ങളുടെ കാര്യം നോക്കിയാപ്പോരേ ?"

"നിന്നെ ഞാൻ എന്ത് കഷ്ടപെട്ടാടാ പഠിപ്പിച്ചേ
 ബാങ്കിലെ ലോൺ അങ്ങനെ ..
നാട്ടുകാരോട് വായ്പ മേടിച്ചതു കൊടുക്കണം
പച്ചവെള്ളം പോലും കുടിക്കാതെ നീ എന്താ ഇങ്ങനെ നടക്കണേ?
നാട്ടുകാരെന്തൊക്കെയാ പറയണത് ?
പിജി കഴിഞ്ഞു നീ ഇങ്ങനെ തെണ്ടിത്തിരിഞ്ഞു നടന്നാമത്യോ?
ഈ അപ്പനേം അമ്മയേം ഇങ്ങനെ തീ തീറ്റികണോ?

"നിങ്ങള് എനിക്ക് വേണ്ടി എന്ത് കോപ്പാണ് ചെയ്തത്?
ഞാൻ എൻ്റെ കഴിവ് കൊണ്ട് പഠിച്ചു .
എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും
നിങ്ങള് വരുത്തി വെച്ച കടം ഞാൻ മേടിച്ചതല്ല
എനിക്ക് കുറച്ചു കാശു വേണം
പെട്രോൾ അടിക്കണം , റീചാർജ് ചെയ്യണം "

എന്ന്‌ പറഞ്ഞു അപ്പന്റെ ഷിർട്ടിന്റെ പോക്കറ്റ് വലിച്ചു കീറി അവൻ പോയപോക്കാണ് .അപ്പനെ തള്ളിയിട്ടതിന്റെ അടയാളമായി ആ തലയിൽ ഒരു മുറിവ് അവശേഷിച്ചു ..

"നീ ഒരുകാലത്തും ഗുണം പിടിക്കാനല്ല.പോകുന്നപോക്കിനു നിനക്ക് കിട്ടും.'

അങ്ങനെ ആ പോക്കിന് കിട്ടിയതാ.കൈയൊടിഞ്ഞു കിടപ്പാ..
കഴിഞ്ഞ ആക്‌സിഡന്റിൽ  സമ്മാനമായി കിട്ടിയ കമ്പി കാലിനകത്തിരുന്നു ഒടിഞ്ഞ കയ്യിനെ നോക്കി പുഞ്ചിരിച്ചു .

അടുത്ത കളികൾക്കായി അവനിലെ പുലി പതുങ്ങി .
പുലി പതുങ്ങുന്നതു അടുത്ത ചുവടിനായി, തക്കം പാർത്തു അവൻ.


"വളർത്തുദോഷം  അപ്പനും അമ്മയ്ക്കും അവകാശപ്പെട്ടതാണ് .
കാലങ്ങളായി അവർക്കുമാത്രം ചാർത്തി കിട്ടുന്ന  പട്ടം .
ഒരുവൻ കാണുന്ന ലോകം അപ്പനും അമ്മയും മാത്രമല്ല .
അയലത്തെ ചേട്ടനും ചേച്ചിയും പിള്ളേരും വല്യപ്പനും വല്യമ്മയും ഒക്കെയാണ്  
അതുകൊണ്ട് മാറിനിന്നു കാണുന്നവർ മാത്രമേ പഴിച്ചു മാറി നില്ക്കു .നിങ്ങളും ഈ പാപത്തിൽ പങ്കാളികൾ ആണ് ..കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ .കൂടെ നിൽക്കുന്നവർ കൂടെ നിൽക്കും ,ഉത്തരവാദിത്തം എന്റെയും കൂടി ആണെന്ന് കരുതും.കൂടെ കൂട്ടുക ,ചേർത്ത് നിർത്തുക .അവരും മനുഷ്യരാകാട്ടെ. "

Srishti-2022   >>  Poem - Malayalam   >>  ഓർമ്മയിലെ തേനച്ഛൻ

Kannan Divakaran Nair

Infosys

ഓർമ്മയിലെ തേനച്ഛൻ

 ഇനിയോർമ്മവഴികളിൽ 

കാത്തുനിൽക്കുന്നച്ഛൻ

ഇനിയോർമ്മവഴികളിൽ

കൈപിടിക്കുന്നച്ഛൻ

കരളിലെ വാത്സല്യം

ഓർമ്മതൻ കൈകൊണ്ട്

കരയുമെൻ കരളിലേക്കു-

രുകുന്നൊരുരുളയായ്

സ്നേഹത്തലോടലിൻ തേനും 

വയമ്പുമായ് ചേർത്തച്ഛൻ.

 

മടിശ്ശീല ചോരുന്ന പഞ്ഞമാസം

പണ്ട് പുസ്തകം വാങ്ങാതെ

പടികടന്നെത്തുമ്പോൾ

പിടിവാശി കാണിച്ചൊരെൻ

പിഞ്ചു കൈപിടിച്ചൊരു-

കുഞ്ഞുതേങ്ങലായ്

മഴയിലേക്കൊഴുകിയോൻ.

 

പിറ്റേന്ന് പള്ളിക്കുടം വിട്ടു-

വാടിയ ചെടിയുടെ പൂവുപോൽ 

കവിളിൽ നിരാശയും പൂശിവരുന്നെന്നെ 

കഥകൾ കിളിക്കൂടു കൂട്ടുന്ന

വായനശാലതൻ മുറ്റത്തുനിർത്തിയി-

ട്ടഴകാർന്ന പുസ്തക

വാതിൽ തുറന്നച്ഛൻ.

 

അച്ഛൻ തുറന്നിട്ടതൊരു കോടി സൗഭാഗ്യം

അച്ഛൻ മെനഞ്ഞുതന്നൊരുനൂറു സ്വപ്നങ്ങൾ 

അച്ഛനെക്കാളുയരാൻ വാരിയെടുത്തെന്നെ 

പ്രാരാബ്ധമുന്തിയ ചുമലിലേറ്റിക്കൊണ്ട്

അറ്റമില്ലാത്ത വിശാലമാമകാശ

മുറ്റത്തു നിർത്തിയിട്ടിരുകൈകളും പിടി-

ച്ചാവോളമാശകൾ അല്ലലറിയിക്കാതെ 

നിറവേറ്റിയതിലൂടെയെന്നെ നയിച്ചവൻ

 

ജീവിതസന്ധ്യയിൽ എന്റെ കയ്യും പിടി-

ച്ചെന്നും കഥകൾ പറഞ്ഞ സായാഹ്നങ്ങൾ

ഒറ്റയ്ക്കു നിന്നു ഞാൻ ആകാശഗോപുര

മുറ്റത്തു തിരയുന്നതെൻ

ബാല്യസ്മരണകൾ

മോതിരവിരലിലാപ്പിടിയില്ല പിന്നെയോ

നിറയുന്ന കൺകളിൽ ഒരായിരം താരകം 

 

നീലയും ചോപ്പും വിരിച്ചൊരാ സന്ധ്യയിൽ

അത്യുന്നതങ്ങളിൽ അച്ഛനാം താരകം

നീറുന്ന ദുഃഖങ്ങൾ കൊത്തിവലിക്കുമ്പോൾ

തേനൂറുമാശ്വാസത്തെന്നലായോർമ്മകൾ 

 

 

 

 

Srishti-2022   >>  Poem - Malayalam   >>  ജന്മങ്ങൾ

Renoy G

Infosys

ജന്മങ്ങൾ

 

ഭജിക്കാം മൂന്നായി നമുക്ക് സ്നേഹത്തെ

മുറിക്കാം അതിലൊന്നിനെയച്ഛനുമമ്മയുമായി

പ്രണയിനിയോ ഗൃഹണിയോ രണ്ടാമതാകാം

ഒടുവിലത്തെതോ മക്കളിലുമൊതുക്കാം

 

നീ കൊടുക്കും പേറ്റുനോവിൽ

കനവുകൾ കണ്ടുതുടങ്ങും മനസ്സുകൾ

നിൻ കൈകാൽ വളരുമ്പോഴാനന്ദക്കണ്ണീർ

പൊഴിക്കും മിഴികൾ

അന്ത്യശ്വാസംവരെയും നിൻ നേരുംനെറിയും

ന്യായീകരിക്കുന്ന ഹൃതുക്കൾ

നിനക്കായി ലോകത്തിനോടെന്നുമെപ്പോഴും

പൊരുതും പോരാളികൾ

നിലവുംശരീരവുമെത്ര കാർന്നുതിന്നാലും

നാളെ നീ മറക്കില്ലെന്നാശിച്ചവർ

സത്യത്തിലിവരല്ലേ നീ ത്യജിക്കും

യഥാർത്ഥ ദൈവങ്ങൾ

 

പൊരുതിയതാർക്കോ സ്വാർത്ഥമായി

നീയായുസ്സിൽ  അതിവൾ

നിന്നിൽ കാമവും വികാരവും

നൊമ്പരവും നഷ്ടവുമുണർത്തിയവൾ

എവിടെയോ പോയ്മറഞ്ഞ നിൻജീവിതം

വരുതിയിലെത്തിച്ചതരോ അതിവൾ

നീയില്ലാതെനിക്കൊന്നുമില്ലല്ലെന്ന

സ്ഥിരമിഥ്യയെ പുഞ്ചിരിയോടെന്നും വരിച്ചവൾ

എത്ര മുടിച്ചാലും നശിച്ചാലും

നിനക്കായിയെന്നുമിടത്തിൽ കാത്തിരിക്കുന്നവൾ

മരണശ്വാസം വലിക്കുമ്പോൾ

തലചായ്ക്കാൻ ഇവൾ മടിയില്ലെങ്കിലയ്യോ കഷ്ടം

 

നിൻ ചേഷ്ടകൾക്കെല്ലാം

ഇരുമടങ്ങായി തരാൻ ജനിച്ചവരിവർ

ദേവ തലമുറയാണ് നിന്റെതെന്ന

ധാർഷ്ഠസ്വപ്നം നിന്നിൽ വിതയ്ക്കുന്നവർ

കൊലയോ കൊള്ളയോ നീ

ആർക്കുവേണ്ടി ചെയ്യുന്നുവോ അതിനുത്തരമിവർ

മറുതുണിയില്ലാതെ നീ സ്വരൂപിച്ചതെല്ലാം

നാളെ അനുഭവിക്കാനുഉള്ളവർ

അന്ത്യകാലത്ത് നീയേത് ചുവരുകൾക്കുള്ളിലൊതുങ്ങണം

എന്ന് നിശ്ചയിക്കുന്നവർ

ഒന്ന് ചിന്തിച്ചാൽ ഇവരല്ലേ

നിൻ ജന്മഹേതു എന്തെന്ന് അറിയിക്കും ഗുരുക്കന്മാർ

 

ശുഭം

Srishti-2022   >>  Short Story - Malayalam   >>  വികൽപം

Vineetha Anavankot

Infosys

വികൽപം

'നന്ദാ......'

 

ചെമ്പകമണമുള്ള ആ ഉച്ചനേരത്തെ സുഖമയക്കത്തിൽനിന്ന് അയാൾ പിടഞ്ഞെഴുന്നേറ്റു. പാതിയും മുഴുവനുമെഴുതി ചുരുട്ടിയെറിഞ്ഞ ഇളംനീല കടലാസുകഷ്ണങ്ങളും ചിന്തകൾക്ക് ഊർജ്ജംപകർന്ന മൺകാപ്പിക്കപ്പുകളും കടന്ന് ശബ്ദത്തിന്റെ ഉറവിടംതേടി നന്ദൻ നടന്നു...

 

ഇലഞ്ഞിപ്പൂക്കൾ വീഴുന്ന നടുമുറ്റത്തെ ക്യാൻവാസിനരികിൽ നിറങ്ങൾ ചിതറിക്കിടന്നിരുന്നു. വരച്ചു പൂർത്തിയാക്കിയ സ്ത്രീരൂപം ആരോ ശ്രദ്ധാപൂർവം താഴെയെടുത്തുവെച്ചിരിക്കുന്നു. മറ്റാരും വരാനില്ലാത്ത അവിടെ ഇതെല്ലാം ആരുചെയ്യുന്നു എന്നോർത്തു പക്ഷേ, അയാൾ തെല്ലും പതറിയില്ല.

' ഇന്നെങ്കിലും എനിക്ക് നേരിൽ കാണണം.ഇതെന്തിനാണിങ്ങനെ..?' അയാൾ ചോദിച്ചു. പതിവുപോലെ നിശ്ശബ്ദതയായിരുന്നു മറുപടി.

 

ദിവസങ്ങൾ ഓടിയുമിഴഞ്ഞും പൊയ്‌ക്കൊണ്ടിരുന്നു. സ്വപ്നങ്ങളിൽമാത്രംവരുന്ന ആ നീണ്ടുവിടർന്ന കരിമഷിപടർന്ന കണ്ണുകളും, ജ്വലിക്കുന്ന നീലക്കല്ലുമൂക്കുത്തിയും, അതിവശ്യതതുളുമ്പുന്ന പുഞ്ചിരിയും 'നന്ദാ..' എന്നുമാത്രമുള്ള ഒറ്റവിളിയിൽ വീടകങ്ങളിലും മുല്ലപ്പൂക്കൾ കൊഴിഞ്ഞുവീണ മുറ്റത്തും ഉറക്കമുണരുമ്പോൾ ഉള്ളംകൈനിറയെ കാണുന്ന പാലപ്പൂക്കളിലും ഒതുങ്ങിനിന്നു...

                            ****

അന്നായിരുന്നു അയാൾ തന്റെ സ്വപ്നരൂപത്തെ ഒരായിരാമത്തെയാവർത്തി വരച്ചുതീർത്തത്. ഇത്രനാളുകളും ചേർക്കാൻമറന്ന രണ്ടു വെള്ളിക്കൊലുസുകൾ അവളുടെ കാൽപാദങ്ങളിൽ നാഗങ്ങളെപ്പോലെ പറ്റിച്ചേർത്തുവച്ചത്. വീണ്ടും നിലാവും നക്ഷത്രങ്ങളുംവന്ന് അതിസുഖദമായൊരു നിദ്രയിലേക്ക് അയാളെ കൂടെക്കൊണ്ടുപോയത്.

 

പതിവു വിളിയിൽ പിറ്റേന്നെഴുന്നേൽക്കുമ്പോൾ സമയം ഉച്ചയോടടുക്കാറായിരുന്നു. 

'യക്ഷികളായാൽ ഒരു നേരവും കാലവും ഒക്കെ വേണം. രാത്രിയുടെ അന്ത്യയാമങ്ങളിലോ കടലിൽനിന്ന് തണുത്തകാറ്റൊഴുകുന്ന വൈകുന്നേരങ്ങളിലോ പെരുമഴപെയ്യുന്ന പുലർകാലത്തോ ഒക്കെയാ സാധാരണ യക്ഷികള് വരിക. ഇവിടെയുണ്ടൊരാൾ.. ഉച്ചയ്‌ക്കൊക്കെ വന്നു വിളിക്കുന്നു!! ഇന്നും ശബ്ദംമാത്രം കേൾപ്പിച്ചു പോകാനല്ലേ.. ഞാൻ വിളികേട്ടു. ഇനി പൊയ്ക്കോളൂ..' എന്നുപറഞ്ഞു നന്ദൻ പതിയെ എഴുന്നേറ്റു കുളക്കടവിലേക്കു നടന്നു.

 

ഇളംവെയിലത്തു മുങ്ങിക്കുളിക്കാൻ രാവിലത്തേതിലും സുഖമാണല്ലോ എന്നോർത്ത് മുങ്ങിനിവർന്നപ്പോൾ ആദ്യം കണ്ണിൽപ്പെട്ടത് ചുവന്നമണികൾകോർത്ത പാദസരം മയങ്ങുന്ന പൂപോലത്തെ കാൽപാദങ്ങളാണ്. അവിശ്വസനീയതയിൽ മിഴികളുയർത്തിയ അയാളുടെ മുന്നിൽ ഒരു പൊട്ടിച്ചിരിയോടെ നീലക്കല്ലുമൂക്കുത്തിയിട്ട ആ ദേവതാരൂപമിരുന്നു.

 

'ഓഹ്..ഇപ്പോൾ പ്രത്യക്ഷയാവാൻ തോന്നാനുംമാത്രം എന്താണുണ്ടായതാവോ' എന്ന് ചോദിച്ചുകൊണ്ട് തലതുവർത്തിക്കൊണ്ടയാൾ അവൾക്കരികിലിരുന്നു. 

 

'ഇത്രനാളും എവിടെയായിരുന്നു എന്റെ പാദസരം? ഇന്നലെയത് നീ തന്നു, ഇന്ന് ഞാൻ വന്നു...' എന്ന് അവളും. 

 

' നിന്റെയൊരുകാര്യം എന്റെ നീലിക്കുട്ടി... ഈ നന്ദാ എന്ന് ഇടയ്ക്കിടെ വിളിക്കുമ്പോ ഇതേപ്പറ്റി ഒരുവാക്ക് പറഞ്ഞുകൂടായിരുന്നോ.. എന്തായാലും നീ വാ..' എന്നുപറഞ്ഞു അവളെയും വിളിച്ചുകൊണ്ടായാൾ വീട്ടിലേയ്ക്കു നടന്നു.

 ചെന്നുനിന്നത് നടുമുറ്റത്തെ തുളസിത്തറയ്ക്കരികിൽ. 

 

'കണ്ണിൽ മഷിയെഴുതി പൊട്ടു തൊട്ടു വളകിലുക്കി നടന്നാൽമാത്രം പോരാ.. കുഞ്ഞുതുള്ളികൾ ഇറ്റുവീഴുന്ന ആ പനങ്കുലയിലേ ദാ ഇതുകൂടി വേണം..'എന്നുപറഞ്ഞു അവളുടെ മുടിയിഴകളിൽ ഒരു തുളസിക്കതിർ ചൂടിക്കുമ്പോൾ പണ്ടെങ്ങോ കൈവിട്ടുപോയ പ്രിയപ്പെട്ട കൂട്ടുകാരിയെ തിരിച്ചുകിട്ടിയ സന്തോഷത്തിരയിളക്കമായിരുന്നു അയാളുടെ കണ്ണുകളിൽ..

 

കൂടിയിരുന്നു കുന്നോളം വർത്തമാനങ്ങൾപറഞ്ഞും വെയിൽചായുന്ന നേരത്തു ജനലരികിൽനിന്നു മുടികോതുന്ന അവളെയുംനോക്കി മനംനിറയെ പാട്ടുകൾ പാടിയും ആ സ്വപ്നനിമിഷങ്ങളിൽ ജീവിക്കുകയായിരുന്നു അയാൾ..

 

'ഇന്നെനിക്ക് ഇരിങ്ങോൾ കാവിലെ വിളക്കുകാണണം' എന്നുപറഞ്ഞു കരിംപച്ച കസവുനേര്യതുംചുറ്റി പാലയ്ക്കാമാലയുമണിഞ്ഞു ഒരുങ്ങിനിന്ന അവളെയുംകൂട്ടി പോകുമ്പോൾ നടക്കുന്നതൊന്നും മിഥ്യയാവരുതേയെന്നയാൾ പ്രാർത്ഥിച്ചു. കാവിലെ വിളക്കുതൊഴുത് ചീവീടുകൾപാടുന്ന കാട്ടിലൂടെ രാവേറെ ചെല്ലുവോളം ഒരുനൂറ്‌ മിന്നാമിനുങ്ങുകളെക്കണ്ടുനടന്നു അവർ.

 

പാലപൂത്ത മണമൊഴുകിവരാൻതുടങ്ങിയത് പെട്ടന്നായിരുന്നു. ഇവിടെയെങ്ങും പാലമരമില്ലല്ലോ എന്നോർത്തുകൊണ്ടിരുന്ന അയാളുടെ മനസ്സറിഞ്ഞെന്നപോലെ 'ഞാനുള്ളിടത്തു പാലപൂക്കില്ലേ നന്ദാ..' എന്നുചോദിച്ചുകൊണ്ട് അവൾ അയാളെ കൈപിടിച്ചുകൊണ്ടുപോയത് ആകാശത്തോളം ഉയരമുള്ള, നിലാവത്തു നിറയെ തൂവെള്ളപ്പൂക്കൾ പൂത്തുതിളങ്ങിനിൽക്കുന്ന മരത്തിനടുത്തേയ്ക്കായിരുന്നു. ആ ഭംഗിയിൽ മനസ്സുകുളിർന്നു നിന്നുവെങ്കിലും സംശയത്തോടെ അടുത്തനിമിഷം അയാൾ അവളോട് ചോദിച്ചു. 

'നിനക്ക് പോകാറായി അല്ലെ...?'

 

'ഇല്ല....'

പെട്ടന്നായിരുന്നു അവളുടെ മറുപടി.

'ശ്ശെടാ അത്രവേഗം പോകാൻമാത്രം ദുഷ്ടയൊന്നും അല്ല ഞാൻ....

എത്രസമയം കഴിഞ്ഞാണു പോവുകയെന്നും എനിക്കറിയില്ല.... ശരിക്കും ഈ നിമിഷംപോലും എന്റെകയ്യിലില്ല പൂർണ്ണമായും.....'

 

'മതി മതി.... എനിക്കൊന്നും അറിയണമെന്നില്ല.... ഒരു നിമിഷമെങ്കിലത്രയുംകൂടെ നിന്നെ അധികം കിട്ടുമ്പോഴുള്ള ഈ സന്തോഷംമാത്രം മതിയെനിക്ക്.... ' 

 

                       ****************

ഇടവമാസത്തിലെ ഒരു സന്ധ്യയായിരുന്നു അത്...  അന്തരീക്ഷം പതിയെ ഇരുണ്ടുതുടങ്ങിയിരിക്കുന്നു.... അല്പം നേരത്തെതന്നെ പോയി അടുത്തുള്ള സർപ്പക്കാവിൽ വിളക്കുംവച്ചു വരികയായിരുന്നു അവൾ.  പുളിയിലക്കരമുണ്ടുടുത്തു  മുടി തുമ്പുകെട്ടി നെറ്റിയിൽ മഞ്ഞൾക്കുറിമാത്രം വരച്ചു കൊടിവിളക്കുമായി നടന്നുവരുന്ന അവളെയും കണ്ടുകൊണ്ട് ഒരു മൂളിപ്പാട്ടുമായി നന്ദൻ  പൂമുഖത്തേയ്‌ക്ക്‌ നടന്നുകയറി.... 

 

അതു കാത്തുനിന്നെന്നപോലെ അടുത്തനിമിഷം മഴ തകർത്തുപെയ്യാൻതുടങ്ങി. മഴയെത്തുംമുൻപേ അകത്തേയ്ക്ക് ഓടിക്കയറിയ അവളെയുംകൂട്ടി അയാൾ പോയത് ആ എട്ടുകെട്ടിന്റെ മുകൾനിലയിലേക്കായിരുന്നു. ചെമ്പകത്തിന്റെ മണംനിറച്ചൊഴുകിവന്ന കാറ്റുമേറ്റ് മുഖത്തേക്ക് ചിന്നിച്ചിതറുന്ന മഴയുംകൊണ്ട് അവിടെയിരിക്കാൻ എന്തുരസമാണെന്നോ....  ഇടയ്ക്കിടെ കാതടപ്പിക്കുന്ന ഇടിയും  നിലത്തിറങ്ങിവരുമോയെന്നു തോന്നുന്ന മിന്നലും.... തൊട്ടടുത്തിരുന്ന് ഉറക്കെ  സംസാരിച്ചാൽപോലും ഒന്നും  കേൾക്കാൻപറ്റാത്തത്രയും തിമിർത്തുപെയ്യുന്ന മഴ....!

 

കുറേയെറെനേരം കഴിഞ്ഞപ്പോൾ മഴ കുറഞ്ഞുകുറഞ്ഞു നനഞ്ഞ കാറ്റുമാത്രം ബാക്കിയായി. അയാൾ പാടിത്തുടങ്ങി.. 

 

അപ്പോഴേക്കും രാത്രി നല്ലവണ്ണം വൈകി. മുല്ലപൂക്കുന്ന നേരമായി. അവൾ അയാളുടെ പാട്ടുംകേട്ടുകൊണ്ട് പതിയെ താഴെയിറങ്ങിപ്പോയി ഇലഞ്ഞിമരത്തിൽപ്പടർന്ന വള്ളിയിലെ മുല്ലമൊട്ടുകൾ പൊട്ടിച്ചുതുടങ്ങി. കൂടെ അയാളും....

 

അനിവാര്യവിരാമംമറന്നു സ്വച്ഛമായൊഴുകിത്തുടങ്ങിയിരുന്ന അവർക്കുമേൽ എങ്ങുനിന്നെന്നില്ലാതെ ഒരുനിമിഷത്തിൽ ആഞ്ഞുവീശിയ കാറ്റിൽ മുല്ലവള്ളികളും ഇലഞ്ഞിയും ആടിയുലയേ നിലത്തിറങ്ങാൻ മടിച്ചുനിന്ന മഴത്തുള്ളികളും പൊഴിഞ്ഞുവീഴാറായ പൂക്കളും മറ്റൊരു വർഷംതീർത്തു......

 

               ———-—————————

Srishti-2022   >>  Short Story - Malayalam   >>  കനകച്ചിലമ്പ്

Chitra Chandran

Infosys

കനകച്ചിലമ്പ്

ചെമ്പട്ടു ചേല. അതിലെ ഒറ്റവിരല്‍ തങ്കക്കസവ് തിങ്കള്‍ക്കല പോലെ തിളങ്ങി. കാലില്‍ കനകച്ചിലമ്പ്. വജ്രങ്ങള്‍ മിന്നുന്ന ഒഡ്യാണം. രത്നശോഭയുള്ള കാപ്പും, കുണ്ഡലങ്ങളും, കണ്ഡശ്ശരവും ആ സൂര്യശോഭക്കു മുന്നില്‍ നിഷ്പ്രഭമായി തോന്നി. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ തേജസ്സ്..ഞെട്ടി ഉണരുമ്പോള്‍ അമ്പലത്തില്‍ നിന്ന് ശംഖനാദം മൂന്നാം വട്ടം മുഴങ്ങുകയായിരുന്നു. സമയം മൂന്നര. 'അമ്മേ..മഹാമായേ..' മനസ്സു കൊണ്ട് ദേവിയെ സാഷ്ടാങ്കം വണങ്ങി എഴുന്നേറ്റു. 


അമ്പലത്തില്‍ നിന്ന് മണിയൊച്ച കേള്‍ക്കുന്നു. തിരുമേനി നട തുറക്കുകയാണു. മീനച്ചൂടുള്ള രാത്രിയുടെ അവസാനം തണുപ്പിന്റെ തലോടലുമായി എത്തിയ ബ്രാഹ്മമുഹൂര്‍ത്തം. പതിയെ അമ്പലക്കുളത്തിലേക്ക് നടന്നു.
കുളക്കടവില്‍ ആളനക്കം കേള്‍ക്കാം. നോക്കുമ്പോള്‍ ശ്രീധരന്‍ ആണു.
ശ്രീധരാ..മേളക്കാരൊക്കെ സമയത്തിനു എത്തുവല്ലോ ല്ലേ. ഇന്നലെ രാവിലെയാണു എല്ലാരും വീടെത്തിയെ എന്ന് കുട്ടന്‍ പറയണുണ്ടായി'
'ഹ്മും..അതെ.എന്നാലും ഉച്ച ആവുമ്പഴക്കും എത്തും എല്ലാരും. അവിടെ മുടിയേറ്റ് കേമായിട്ടോ. അച്ഛനെ പോലെ തന്നെ കേമാവണ്ട് മകന്റേം.'
'ഭഗവതീടെ അനുഗ്രഹം.പാരമ്പര്യായി കിട്ട്യ നിയോഗാണു. അത് ഒരു സുകൃതമായി  കൊണ്ട് നടക്കാന്‍ പറ്റണത് ആ ദേവീകടാക്ഷം കൊണ്ട് മാത്രാണു ശ്രീധരാ. കുട്ടനു അതുണ്ട്.'
'ഹ്മും..ഞാന്‍ അമ്പലത്തില്‍ ണ്ടാവും' എന്ന് പറഞ്ഞ് ശ്രീധരന്‍ നടന്നു.

മുങ്ങി നിവര്‍ന്നപ്പോള്‍ തണുപ്പ് മനസ്സിലേക്കും അരിച്ചിറങ്ങിയിരുന്നു.ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത..അത് ആലോചിക്കുംതോറും ഉള്ളില്‍ ഒരു പെരുപ്പാണു. സന്ദോഷത്തിന്റെയോ അതോ ആശങ്കയുടെയോ?..അറിയുന്നില്ല. കാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരാനുഷ്ഠാനത്തില്‍ ഇന്ന് ഒരു താളു കൂടി ചേരും. ഇന്ന് ഭഗവതിയുടെ മുടിയേറ്റുന്നത് തന്റെ മകള്‍ ദുര്‍ഗ്ഗയാണു.
ഓര്‍മ്മയിലോ, പറഞ്ഞ് കേട്ട പാരമ്പര്യത്തില്‍ എങ്ങുമോ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ചിട്ടയും ശുദ്ധിയും നോക്കി ദേവിയുടെ മുന്നിലെ വിളക്ക് കെടാതെ കാക്കുന്നതില്‍ മാത്രം ഒതുങ്ങി നിന്നു തറവാട്ടിലെ പെണ്‍കുട്ടികള്‍. ദുര്‍ഗ്ഗയിലൂടെ അതിന്ന് മാറുകയാണു.
തുടക്കത്തില്‍ എതിര്‍പ്പുകള്‍ അനവധി ഉണ്ടായിരുന്നു. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചത് ചെയ്യുന്നത് തെറ്റല്ല എന്ന ധൈര്യവും, താങ്ങായത് അടിയുറച്ച വിശ്വാസവും. കൂടെ മുറ തെറ്റാത്ത നിഷ്ഠകളോടുള്ള ദുര്‍ഗ്ഗയുടെ അര്‍പ്പണ ബോധവും.
കുളി കഴിഞ്ഞ് പൂജാമുറിയില്‍ എത്തുമ്പോഴേക്കും ദുര്‍ഗ്ഗ വിളക്ക് കൊളുത്തിക്കഴിഞ്ഞിരുന്നു. ഭഗവതിയുടെ മുന്നിലെ പീഠത്തില്‍ കനകച്ചിലമ്പ്. തൊട്ട് തൊഴുതു. ഏഴു തിരിയിട്ടു കത്തുന്ന വിളക്കിന്റെ ശോഭയില്‍ ലളിതാസഹസ്രനാമത്തിന്റെ ശീലുകള്‍ ശ്രീത്വത്തോടെ ഉതിര്‍ന്ന് വീണു.
സിന്ദൂരാരുണ വിഗ്രഹാം..ത്രിനയനാം.മാണിക്യമൗലിസ്ഫുരത്
-താരാനായഖശേഖരാം..സ്മിതമുഖീം..
-----------
പകലിനു നീളം കുറവാണെന്ന് തോന്നി. മണി മൂന്നായെന്ന് അറിഞ്ഞത് ശ്രീധരന്‍ എത്തിയപ്പോഴാണു.
അമ്പലത്തിലേക്ക് ഇറങ്ങേണ്ട സമയമായിരിക്കുന്നു. ദുര്‍ഗ്ഗയെ വിളിക്കാന്‍ തുടങ്ങിയപ്പോഴേക്കും അവള്‍ എത്തിക്കഴിഞ്ഞിരുന്നു. കെടാവിളക്ക് കൊളുത്തി ഭഗവതിയെ നമസ്കരിച്ച് ഇറങ്ങിയ അവള്‍ കാലില്‍ തൊട്ട് തൊഴുതപ്പോള്‍ നിറഞ്ഞത് ഒരു അച്ഛന്റെ കണ്ണുകള്‍ മാത്രമായിരുന്നില്ല..ഒരു ഗുരുവിന്റെ മനസ്സും കൂടെ ആയിരുന്നു.

കൊട്ടിയറിയിക്കല്‍ രാവിലെ കഴിഞ്ഞിരുന്നു. തിരുമേനി ശ്രീകോവിലില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് തന്നത് ദേവിയെ മനസ്സില്‍ ധ്യാനിച്ച് വാങ്ങി വിളക്ക് കൊളുത്തി. കളമെഴുത്ത് തുടങ്ങും മുന്‍പ് ഉള്ള ചടങ്ങ്.

അഞ്ചു വര്‍ണ്ണങ്ങളില്‍ ഭഗവതിയുടെ കളം വിരിഞ്ഞു. കറുപ്പിനു വൈക്കോല്‍ക്കരി. വെളുപ്പും മഞ്ഞയും കിട്ടാന്‍ അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും. ഉണങ്ങിയ വാകയില പൊടിച്ച് പച്ചയും, മഞ്ഞള്‍പ്പൊടിയില്‍ ചുണ്ണാമ്പ് ചേര്‍ത്ത് ചുവപ്പും. വിളക്കുകളുടെ ദീപ്തശോഭയില്‍ കടുംചായത്തില്‍ ഭഗവതിയുടെ രൂപം - എട്ട് കൈകളുള്ള , വാളും ചിലമ്പും ത്രിശൂലവും കപാലവും പിടിച്ച രുദ്ര.

കളത്തിനു ചുറ്റും വിളക്ക് കത്തിച്ച് പൂജിച്ചു. ശേഷം ദേവീസ്തുതിയാണു. കേശാദിപാദവും പാദാദികേശവും വര്‍ണ്ണന കഴിഞ്ഞ് മുഖം ഒഴികെ കളം മായ്ച്ച് ദുര്‍ഗ്ഗ എഴുന്നേറ്റു. കളത്തിലെ വിളക്കില്‍ നിന്ന് കൊടിവിളക്ക് കത്തിച്ച് ചുട്ടികുത്താനായി അണിയറയിലേക്ക് ദുര്‍ഗ്ഗയോടൊപ്പം നടക്കുമ്പോള്‍ മനസ്സിനു എന്തോ വല്ലാത്ത ഒരു കനം.
---------
മുടി അണിഞ്ഞ് അതില്‍ ചെത്തിപ്പൂ ചൂടി, ചുട്ടി കുത്തി ഉടുത്തുകെട്ടുമായി ദുര്‍ഗ്ഗ വന്നു. അരങ്ങ് കേളിക്ക് തുടക്കം കുറിച്ച് കൊണ്ട് നാലു തിരിയിട്ട അരങ്ങുവിളക്ക് കത്തി. വന്ദന ശ്ലോകത്തിനു ശേഷം ശിവ നാരദ സംവാദം കഴിഞ്ഞ് ദേവിയുടെ എഴുന്നള്ളത്ത്. നര്‍മ്മത്തിന്റെ മേമ്പൊടിയുമായി കൂളിയായി ഇറങ്ങിയത് കുട്ടനാണു. ഭഗവതിയുടെ പടപുറപ്പാട് ആയിരുന്നു പിന്നെ. അഹങ്കാരം മൂത്ത് സ്ത്രീയാല്‍ വധിക്കപ്പെടാന്‍ ശാപം കിട്ടിയ ദാരികന്‍ എന്ന അസുരനെ നാലു ദിക്കും കൂടിയ പ്രപഞ്ച്മാകുന്ന ആട്ടക്കളരിയില്‍ ഒടുവില്‍ കാളിയായി രൂപം പൂണ്ട ദേവി വധിച്ചു. അഹങ്കാരത്തിന്റേയും അജ്ഞതയുടേയും പതനം എന്ന പ്രപഞ്ച സത്യം വിളിച്ചോതിക്കൊണ്ട്.
മനസ്സിലും ശരീരത്തിലും ഭഗവതിയെ ആവാഹിച്ചുകൊണ്ട് ദുര്‍ഗ്ഗ ചൊല്ലിയാടുന്നത് നിറകണ്ണുകളോടെ നോക്കി നിന്നു. ഇല്ല..തനിക്ക് തെറ്റിയിട്ടില്ല. ജന്മാന്തരങ്ങളുടെ സുകൃതം  കൊണ്ട് കിട്ടിയ പാരമ്പര്യത്തിന്റെ ഇനിയുള്ള കണ്ണിയാവാന്‍, കുട്ടനെപ്പോലെ ഇനി ദുര്‍ഗ്ഗയും. ഇതില്‍ കൂടുതല്‍ ഇനി എന്താണു വേണ്ടത്? അമ്മേ...മഹാമായേ......

ആട്ടക്കലാശത്തില്‍, മേളത്തിന്റെ മൂര്‍ദ്ധന്യതയില്‍ അപ്പോള്‍ കണ്ടത് തങ്കക്കസവു മിന്നുന്ന ചെമ്പട്ട് ചേല. സര്‍വാലങ്കാര വിഭൂഷിതയായി കാലില്‍ കനകച്ചിലമ്പ് അണിഞ്ഞ് ആയിരം സൂര്യചന്ദ്രന്മാരുടെ ശോഭയോടെ ദേവി. മനസ്സിന്റെ വെറും തോന്നലാണോ എന്ന ചിന്തക്ക് വിരാമമിട്ടുകൊണ്ട് ആ മുഖം ഇന്ന് വ്യക്തമായി കണ്ടു.ആദ്യമായും..അവസാനമായും....
---------
 

മുടി ഉഴിഞ്ഞു കഴിഞ്ഞ് ദക്ഷിണ വാങ്ങി വന്ന ദുര്‍ഗ്ഗ കണ്ടത് കുറുപ്പിന്റെ നിശ്ചല ശരീരമാണു. ആ മുഖത്ത് പക്ഷേ അവാച്യമായ ഒരു ശോഭയുണ്ടായിരുന്നു. ഉപാസനാമൂര്‍ത്തിയുടെ കാല്‍ക്കല്‍ മോക്ഷം കിട്ടിയ ദേഹിയുടെ നിർവൃതി ...  

Srishti-2022   >>  Poem - Tamil   >>  பெண் மீன்

Gopalakrishnan

Infosys

பெண் மீன்

சமுத்திரம் எல்லையென சுதந்திரமாய் சில,
சிறியதொரு கிண்ணத்தில் சிறைப்பட்ட சில,
பசிக்கும் ருசிக்கும் பலியான சில,
பண்பை மறந்து பசியாறிய சில,
கண்ணீர் மறைக்க தனிமையில் சில,
கவலை மறந்து கூட்டமாய் சில,
அழகு நிறைந்த சிலையென சில,
அன்பின் உருவாய் அவதரித்த சில,
வேற்றுமைகள் பலவாயினும்
சில ஒற்றுமைகளும் உண்டல்லவா?
மீன்களுக்கும் பெண்களுக்கும்!

Srishti-2022   >>  Poem - Tamil   >>  வேனிற்கால காயங்கள்

Gughan Govindasamy

Infosys

வேனிற்கால காயங்கள்

ஊடல் மிஞ்சும்

உறக்கங்கள் அஞ்சும்

நடுங்கும் இரவுகள்

யுகமாய் நகருதே

சுகமாய் எரியுதே..

 

வேனில் மாலை

வீணாகும் வேளை

நீயென் அருகிலே

கனவாய் விழியிலே

கனமாய் விழுந்ததேன்..

 

வேரெல்லாம் விஷமாக

என் காதல் பூக்கள் பறித்து

நீ போனாய்..

தரையெல்லாம் தேளாக

என் நெஞ்சின் சிறகை முறித்து

நீ போனாய்..

 

பருகி இரசித்த இதழ்கள் தவிக்கும்

எந்த முத்தம் இனிக்கும் இனி தேனாய்

இறுகி வெடித்த காதல் தேடி

என் நாட்கள் போகும் வீணாய்...

 

நில் என்று நீண்டு ஒலித்த

என் மௌனத்தின் இரைச்சலை 

கேட்கவில்லையோ நீ

செல் என்று சொன்ன பிறகும்

நீ திரும்பிட விரும்பிய

காயம் நியாயமோடி?

Srishti-2022   >>  Poem - English   >>  Deep deep

Neethu sasidharan

Infosys

Deep deep

In pursuit of real me moment to moment
the absolute inescapable me .
Unwinding me entangled in emotions
Reached at a narrow line of horizon.
Attempting to touch the end points
Discovering miles yet  to unroll .
This journey of unsettled string continues
with the hope to reach the purpose
unknowingly meant to travel in line.

Subscribe to Infosys