Skip to main content
Srishti-2022   >>  Poem - English   >>  Virgin Fantasy

Vishnulal Sudha

ENVESTNET

Virgin Fantasy

 

Tonight I'll sit, in the

cockpit of death,

And I'll hover in the sky

Where notions fly high.

 

My remains are not still,

Yet cold, deep inside

Feels like a mermaid who

Swamp wild in tide.

 

The ocean is green and

I'am up in the blue,

There I see dark stars

as my eyes bear no light.

 

Vague are the sounds

as the breeze uncover,

My path is unclear yet

I hear me steer.

 

My pain is still wet, and

so I ponder my thirst.

Twilight of lust I touched,

rest all dust, but bloomed.

 

Dagger inside got stained

as my heart bleeded red.

Then I mourned for love

Though strangled by fate.

Srishti-2022   >>  Poem - Malayalam   >>  പരകായ പ്രവേശനം

Vishnulal Sudha

ENVESTNET

പരകായ പ്രവേശനം

ആദ്യ ജനനം ശലഭമായ്

ഭൂമിയിൽ, നിലാവ് ഒഴിഞ്ഞൊരു

കോണിൽ.

നിലയറ്റ്, ചിറകിട്ടടിച്ച്, നിമിഷങ്ങൾ.

ഉയർന്നു പൊങ്ങാൻ തുടിച്ച്,

ഒടുവിൽ കിതച്ച്, ചിറകറ്റ്,

മണ്ണോടലിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും ജനിച്ചു ശ്വാനനായ്

ഭൂമിയിൽ, മാലിന്യം അടിഞ്ഞൊരു

തെരുവിൽ.

ഏറേറ്റ്, ആട്ടേറ്റ്, പന്ത്രണ്ടാണ്ട്.

അമേധ്യവും ചോരയും നുണഞ്ഞ്,

ഒടുവിൽ പുഴുവരിച്ച്, കരിപിടിച്ച്,

ദുർഗന്ധമായ് മൃതിയിലേക്ക്.

 

പിന്നൊരു ജനനം മനുഷ്യനായ്

ഭൂമിയിൽ, കാമം വിരിഞ്ഞൊരു

കുടിലിൽ.

തണലറ്റ്, തമ്മിലടിച്ച്, എഴുപതാണ്ട്.

ആർത്തിയും വിദ്വേഷവും തീണ്ടി,

ഒടുവിൽ അനാഥനായ്, പ്രേതമായ്,

പട്ടടയിലെരിഞ്ഞ് മൃതിയിലേക്ക്.

 

വീണ്ടും വീണ്ടും ജനനം

ഭൂമിയിൽ, നിറങ്ങൾ നിറഞ്ഞൊരാ

ഇടങ്ങളിൽ.

സാരമറ്റ്, സ്ഥിതിയറ്റ്, പതിറ്റാണ്ട്‌.

നാഗമായ് തിമിംഗലമായ് താഴ്ന്ന്, 

ഒടുവിൽ ഇഴഞ്ഞും, തുഴഞ്ഞും,

വീണ്ടും വീണ്ടും മൃതിയിലേക്ക്.

 

ഒടുവിൽ ജനനം മുകുളമായ്

ഭൂമിയിൽ, നനവ് പടർന്നൊരു

മണ്ണിൽ.

വെയിലേറ്റ്, മഴയേറ്റ്, ഒരുപാടാണ്ട്.

വളർന്ന് പടർന്നൊരു മരമായ്,

ചിതലരിച്ച്, ഉടൽ കറുത്ത്, 

ഒരുനാൾ വീണ്ടും മൃതിയിലേക്ക്.

Srishti-2022   >>  Poem - Malayalam   >>  പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

Vishnulal Sudha

ENVESTNET

പൂട്ടിയടയ്ക്കപ്പെട്ടവന്റെ ഓണം 

ചെത്തി പൂത്തുലഞ്ഞു, വാടി 
 
യോട്ടിയെന്നുദരമായ് 
 
ചെമ്പകം കൊഴിഞ്ഞു, താണി 
 
തിന്നിതെൻ പ്രതീക്ഷപോൽ 
 
ഓർമ്മകൾ വിതുമ്പി, വിങ്ങി 
 
വർണ്ണവും വസന്തവും 
 
ചോരയിൽ പുഴുക്കൾ, തിങ്ങി 
 
ചിന്തയിൽ ചിതലുകൾ 
 
 
ഓണമെന്നതോതി, തേടി 
 
ചാരെയെത്തി ചിങ്ങവും 
 
ചാരമില്ലാ ചേറു, നോക്കി 
 
ചേർന്നിരുന്നു മൂകമായ് 
 
കീശയിൽ പരതി, നേടി 
 
ഞാൻ നനയ്ച്ച നോവുകൾ 
 
രാത്രിയിൽ കിളിർത്തു, പൊന്തി 
 
ആർത്തി പൂണ്ട നാവുകൾ 
 
 
ആടയിൽ കൊരുത്തു, തൂങ്ങി 
 
ആടുവാൻ മുകുളവും 
 
മേലെ മൂടും കോടി, ചൂടി 
 
മോചനം കൊതിച്ചുപോയ്‌ 
 
ഇല്ല തോൽക്കുകില്ല, ഇന്നി 
 
പഞ്ഞവും കടന്നിടും 
 
കീടമൊക്കെ മാറി, മോടി 
 
കൂടി മന്നനെത്തിടും.
 

Srishti-2022   >>  Short Story - Malayalam   >>  ഭാനുവും കള്ളനും

Vishnulal Sudha

ENVESTNET

ഭാനുവും കള്ളനും

കള്ളൻ. ഇനിയുള്ള വിവരണങ്ങളിൽ തന്റെ പേരിനോടൊപ്പം ചാർത്തിത്തരുന്ന വിശേഷണം തെല്ല് ആശങ്കയോടെ തന്നെ കുഞ്ഞനാശാരി തിരിച്ചറിഞ്ഞിരുന്നു. പൂർവ്വികർ ചെയ്തിരുന്ന ജോലിയിൽ നിന്നും സമൂഹം കല്പിച്ചു തന്ന ജാതിപേരിനിമുതൽ… ഈ രാത്രി മുതൽ… പുതിയ വിളിപ്പേരിന് വഴി മാറും. ഒരു പക്ഷെ തന്റെ വരും തലമുറയ്ക്ക് ഭാരമായി തോന്നിയേക്കാവുന്ന പുതിയൊരു ജാതി. കള്ളൻ.

 

അമ്പലകുളത്തിനരുകിലെ പൂത്ത തൊട്ടാവാടി ചെടികൾ ചവുട്ടി ഞെരുക്കിയിരുന്നു മൂത്രമൊഴിക്കുന്നതിനിടയിൽ കുഞ്ഞൻ വീണ്ടും ഭാനുവിനെ ഓർത്തു. പളുങ്കു മണികൾ പോൽ കണ്ണും നിതംബം മറയുമാറ് കറുത്ത മുടിയിഴകളും ഇറുകിയുറച്ച ഇടുപ്പും പരസ്പരം കലഹിച്ചു അകന്നു മാറിയ മാറുകളുമുള്ള അവളെ അവൻ വേളി ചെയ്തു കൊണ്ട് വന്നപ്പോൾ തുറന്നു നിന്ന വാ വട്ടങ്ങളും തുറിച്ചു നിന്ന കണ്ണുകളും ഇന്നും കുഞ്ഞനോർമ്മയുണ്ട്. അവളുടെ നിറം ഗോതമ്പുപോലെന്ന് ശ്രീദേവി തമ്പ്രാട്ടി പറഞ്ഞിരുന്നു. പക്ഷെ പുലർവെട്ടത്തിൽ തങ്കത്തിന്റെ നിറവും നിലാവിൽ ആളുന്ന തീയുമായാണ് കുഞ്ഞന് തോന്നിയിട്ടുള്ളത്. നിലാവ് മായ്ഞ്ഞു കിടന്നുറങ്ങുമ്പോൾ ഒലിച്ചിറങ്ങി ഒഴുകി നീങ്ങുന്ന നീർച്ചാഴിൽ കെടാതെ കത്തി തേങ്ങുന്ന ആ വെളിച്ചം കുഞ്ഞൻ കണ്ടിരുന്നില്ല. ആ തീയുടെ ചൂട് കുഞ്ഞനെക്കാൾ കൂടുതൽ തിരിച്ചറിഞ്ഞത് ദാസപ്പനാണ്. 

 

ദാസപ്പൻ ശക്തനാണ്. അരയിൽ ഒളിച്ചിരുന്നുറങ്ങുന്ന അവന്റെ കത്തി, ഉണർന്നപ്പോഴൊക്കെ ചുവന്നു കറപിടിക്കുമായിരുന്നു. ദാസപ്പന് കുഞ്ഞനെ വല്യ കാര്യമാണ്. എന്നും രാത്രി കുഞ്ഞന് ബോധം പോകുവോളം കുടിക്കാനും കഴിക്കാനും വാങ്ങി നൽകുക ദാസപ്പനാണ്. കുടിച്ചു ചർദ്ദിച്ച്  ബോധം പോകുന്നതിനിടയിൽ കുഞ്ഞനന്നു ദാസപ്പനോട് ഭാനുവിന് മീൻകറിയോടുള്ള ആസക്തി പറഞ്ഞിരുന്നു. പിന്നൊരിക്കലെപ്പഴോ ഷാപ്പിലെ മീൻകറി തീർന്നുപോയെന്നു പറഞ്ഞതിന് ദാസപ്പൻ കുഞ്ഞാപ്പിയുടെ ചെകിടത്തടിച്ചതും നക്ഷത്രങ്ങളെ നോക്കി ഭാനുവിനിപ്പോൾ ചെങ്കല്ലിന്റെ നിറമാണെന്നു പറഞ്ഞതും കുഞ്ഞന്റെ മനസിന്റെ അടഞ്ഞു പോയ അദ്ധ്യായങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു. 

 

അവസാന തുള്ളിയും ഒഴിച്ച് തീർന്നെന്നു രണ്ടാമതൊന്നുകൂടി ഉറപ്പു വരുത്തിയിട്ട് കുഞ്ഞൻ കയ്യിൽ പാതി കത്തിത്തീർന്നിരുന്ന ബീഡി ഒന്നൂടെ വലിച്ചു, പുകച്ചു, വലിച്ചെറിഞ്ഞു. ഉടുമുണ്ട് അഴിച്ചു മടക്കി തൊട്ടാവാടിക്കടുത്തു ചെളി പറ്റാത്തൊരിടത്തു വെച്ചു. അങ്ങിങ്ങായി ഒറ്റപെട്ടു നിന്നിരുന്ന നക്ഷത്രങ്ങളെ നാണിപ്പിക്കുംപോൽ അവന്റെ നഗ്ന ശരീരം ഇരുട്ടിൽ അലിഞ്ഞില്ലാതായി. ഭാനുവിന്റെ നിറം കിട്ടാത്തതിൽ പലവട്ടം തോന്നിയിട്ടുള്ള പരിഭവം കുഞ്ഞന് ഇപ്പോൾ തോന്നിയില്ല. കുളത്തിനരികിലെ തൊട്ടാവാടിച്ചെടികൾക്കു മുകളിലൂടെ അവൻ നടന്നു നീങ്ങി. വിണ്ടു കീറിയ അവന്റെ പാദങ്ങളെ അലോസരപ്പെടുത്താൻ തൊട്ടാവാടി ദംഷ്ട്രകൾക്കോ അതിനിടയിൽ ഒളിച്ചിരുന്ന കല്ലുകൾക്കോ കള്ളിമുൾ ചെടികൾക്കോ പറ്റുമായിരുന്നില്ല. കാരണം കുഞ്ഞനെ നോവിക്കാൻ ഭാനുവിനെ കഴിയുമായിരുന്നുള്ളൂ.

 

മീൻ പൊരിക്കുന്ന മണം തട്ടിയുണർത്തിയതുകൊണ്ടാണ് കുഞ്ഞനന്നു നേരത്തെ എണീറ്റത്. ഉച്ചവെളിച്ചം തെല്ല് ഭയപെടുത്തിയെങ്കിലും പതിവില്ലാതുള്ള മണത്തെ പറ്റി തിരക്കാൻ കുഞ്ഞൻ മറന്നില്ല. വൈകിയാണെങ്കിലും ഭാനുവിന്റെ പിറന്നാളാണന്നു എന്ന് മനസിലാക്കിയ കുഞ്ഞൻ ചാപ്പന്റെ കടയിലേക്ക് നടന്നു. പിറന്നാൾ സമ്മാനമായി ഭാനുവിന് കണ്മഷി വാങ്ങണം. വിടർന്ന കണ്ണുകളിൽ കറുത്ത കണ്മഷിയുമായി ഇന്ന് നിലാവ് പെയ്തൊഴിയുന്നതോർത്തു അവന്റെ ഉള്ളിലെ പുരുഷനു തിടുക്കമായി. ചാപ്പനോട് കടം പറഞ്ഞു കണ്മഷി വാങ്ങി കുഞ്ഞൻ വീട്ടിലേക്കോടി. ദാസപ്പന്റെ കൂടെ കൂടിയേ പിന്നെ ആരും കുഞ്ഞന് കടം കൊടുക്കാതിരുന്നിട്ടില്ല. 

 

വീടിനു മുന്നിലത്തെ വാഴച്ചോട്ടിൽ വലിച്ചെറിഞ്ഞ വാഴയിലയിലെ എച്ചിൽ അപ്പുറത്തെ നാണിയുടെ നായ നമ്രമുഖനായി നിന്ന് തിന്നുന്നത് കണ്ടപ്പോഴേ വിരുന്നിനാരോ വന്നെന്നു കുഞ്ഞനുറപ്പായി. പിണങ്ങി പോയ അവളുടെ വല്യമ്മയല്ലാതെ വിരുന്നു വരാൻ ആരുമില്ലാത്തോണ്ട് ശങ്കിച്ച കാൽ വെയ്പോടെയാണ് കുഞ്ഞനകത്തു കയറിയത്. അരികത്തായി നിവർത്തി വെച്ച നൂല് പൊട്ടിയ പായിൽ പൊടിഞ്ഞു വീണ മീൻ മുള്ളുകളിൽ ചോണനുറുമ്പുകൾ വന്നു മൂടിയിരുന്നു. കുഞ്ഞന്റെ ഹൃദയമിടുപ്പ് കൂടിക്കൊണ്ടിരുന്നു. അടുക്കള വാതിൽ പടിയിലിരുന്നു അവന്റെ കാൽപ്പെരുമാറ്റം കേട്ട ഭാനു മീൻ ചട്ടി കഴിവുന്നതിനിടയിൽ തല ഉയർത്തി നോക്കി.

 

“ദാസപ്പേട്ടൻ വന്നിരുന്നു. ഇവിടന്നാ ഉണ്ടേ. എന്നേം കൂടെ ഇരുത്തി ഉണ്ണിച്ചു. തങ്കത്തിന്റെ ഒരരഞ്ഞാണം സമ്മാനവും തന്നു.”

 

ചാമ്പൽ ചകിരിയിൽ തേച്ചു മീൻ ചട്ടി തേവുന്നതിനിടയി ഭാനു പറഞ്ഞ ആ വാക്കുകൾ കേട്ട് അവന്റെ കൈ മുതൽ പാദം വരെ തണുത്തുറഞ്ഞു. തേകിയ മീൻ ചട്ടി കമിഴ്ത്തി അടുപ്പിനരികിൽ വെച്ച് അഴയിൽ തൂക്കിയിരുന്ന തുണിയെടുത്തു മാക്സിയ്ക്കു മുകളിലൂടെ ഇട്ടിട്ടു അവൾ പുറത്തേക്കിറങ്ങി.

 

“ദേഹമാസകലം വിയർപ്പായിരുന്നു. ദാസപ്പേട്ടൻ എന്ത് വിചാരിച്ചു കാണുമോ എന്തോ. ഞാനാ ചാപ്പന്റെ കടയിൽ പോയി ഒരു കുളി സോപ്പ് വാങ്ങിയിട്ട് വരാം. അരഞ്ഞാണം ഇട്ടേക്കുന്നതു കാണാൻ വൈകിട്ട് വരാമെന്നാ പറഞ്ഞേക്കുന്നതു.”

 

മുന്നോട്ടു നീങ്ങിയ ഭാനു എന്തോ ഓർത്തിട്ടെന്നോണം ഒന്ന് നിന്ന്. തിരിഞ്ഞവന്റെ കണ്ണുകളിൽ നോക്കി തുടർന്നു.

 

“വൈകിട്ട് നേരത്തെ പൊയ്ക്കോണം. വെറുതെ ദാസപ്പേട്ടനെ കാണാൻ നിക്കണ്ട.”

 

അവൾ നടന്നു നീങ്ങുന്നതും നോക്കി കുഞ്ഞൻ നിന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നൂല് പൊട്ടിയ പായിൽ അവൻ കമിഴ്ന്നു കിടന്നു. അതിലപ്പോഴും പൊരിച്ച മീനിന്റെ ഗന്ധമുണ്ടായിരുന്നു. അവൻ കൈകൾകൊണ്ട് വാ പൊത്തി കരഞ്ഞു. അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകിയപ്പോൾ അവനു വല്ലാതെ വേദനിച്ചു. ഇടയ്ക്കെപ്പോഴോ അവൻ ഉറങ്ങി.

 

കാക്കകൾ ചേക്കേറുന്ന ശബ്ദകോലാഹലം കേട്ടാണ് അവൻ എണീറ്റത്. നടന്നതെല്ലാം വെറും ഭ്രമമാകണേ എന്നവൻ ആശിച്ചു. എന്നാൽ മുല്ല മൊട്ടു ചൂടി സെറ്റ് സാരി ചാർത്തി കണ്ണുകളിൽ കണ്മഷിയെഴുതുന്ന ഭാനുവിനെ കണ്ടപ്പോൾ അവൻ വീണ്ടും വിങ്ങി പൊട്ടി. തന്നെയൊന്നു നോക്കുക പോലും ചെയ്യാത്ത അവളെ കണ്ടു നിൽക്കാനാവാതെ അവൻ പുറത്തേക്കിറങ്ങി. ദാസപ്പൻ അപ്പോഴേക്കും വാതിക്കലെത്തിയിരുന്നു. 

 

“നീ വല്ലോം കഴിച്ചോ.” 

 

ദാസപ്പൻ ജിജ്ഞാസയോടെ തിരക്കി. കുഞ്ഞൻ വിറയാർന്ന ചുണ്ടുകളുമായി അവനെ നോക്കി നിന്നു. 

 

“ഷാപ്പിൽ പോയി കഴിച്ചോ. കാശ് ഞാൻ കൊടുത്തോളാം.”

 

അവന്റെ  തോളിലൊന്ന് തട്ടിയിട്ട് ദാസപ്പൻ അകത്തേക്ക് കയറി. വാതിൽ തുറന്നു കിടന്നിരുന്നെങ്കിലും അവനു തിരിഞ്ഞു നോക്കാൻ ശക്തി ഇല്ലായിരുന്നു. ദൂരെയായി നാണിയുടെ നായ മിച്ചം വെച്ച എച്ചിലിലേക്കവന്റെ കണ്ണുകളെത്തി. മീൻ മുള്ളുകൾ അതിലപ്പോഴും ബാക്കിയുണ്ടായിരുന്നു. പുറത്തേക്കു നീളുന്ന വഴി അവൻ കുറെ നേരം നോക്കി നിന്നു. കാലുകൾക്കു മുന്നോട്ടു പോകാനുള്ള ശേഷിയില്ലാതായെന്നു അവനു തോന്നി. അവനു വിശപ്പോ ദാഹമോ തോന്നിയില്ല. താങ്ങാനാവാത്ത വിഷമങ്ങൾ വരുമ്പോൾ എന്നുമവനാശ്രയം കുന്നോത്ത് കാട്ടിൽ ദേവിയാണ്. പെറ്റമ്മ മരിച്ചപ്പോഴും അച്ഛൻ വേറെ സംബന്ധം തേടി പോയപ്പോഴുമൊക്കെ അവൻ പോയത് അവിടെയാണ്.

 

ദേവിയെ കണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഞെഞ്ചിനുള്ളിലെ നീറ്റൽ പതഞ്ഞു പുറത്തേക്കു നുരഞ്ഞിറങ്ങി. മെലിഞ്ഞുണങ്ങിയ ശരീരവും ഇരുണ്ട നിറവും പാതിയുറങ്ങിയ മനസും തന്ന ദേവിയോട് ആദ്യമായി അവൻ നന്ദി പറഞ്ഞത് ഭാനുവിനെ അവനു കിട്ടിയപ്പോഴാണ്. ആ ഭാനുവിനെയും തിരിച്ചെടുക്കുവാണോ എന്ന് ചിന്തിച്ചവൻ വിങ്ങി പൊട്ടി. യവനികയ്ക്കു പിന്നിൽ നിന്ന് കഥയെഴുതി ആട്ടമൊരുക്കിയവനോട് ആട്ടമാടി കല്ലേറ് ഏറ്റുവാങ്ങിയ ആട്ടക്കാരന്റെ രോക്ഷം മുള പൊട്ടി. അവൻ രൂക്ഷമായി ദേവിയെ നോക്കി. മെല്ലെ അവന്റെ നോട്ടം ദേവിയെ അണിയിച്ചൊരുക്കിയിരിക്കുന്ന ആടയാഭരണങ്ങളിലേക്കു വഴുതി മാറി. തങ്കത്തിൽ പൊതിഞ്ഞ ആ വിഗ്രഹത്തിൽ തങ്ക അരഞ്ഞാണവും ചാർത്തി ദാസപ്പന്റെ മാറിൽ മയങ്ങുന്ന ഭാനുവിനെ അവൻ കണ്ടു. അതുപോലെ നൂറോളം അരഞ്ഞാണങ്ങൾ പണിയാൻ കഴിയുന്ന ദേവിയുടെ ആടയാഭരണങ്ങൾ കൊതിയോടെ അവൻ നോക്കി. അവന്റെ കണ്ണുകൾ തിളങ്ങി.തങ്ക അരഞ്ഞാണത്തിനായി ദാസപ്പനു ഊണൊരുക്കിയ ഭാനു തിരിച്ചു വരണമെങ്കിൽ അതുപോലെ നൂറ് അരഞ്ഞാണങ്ങൾ പണിയാൻ തനിക്കു പറ്റണം. അവൻ തീരുമാനമെടുത്തിരുന്നു.

 

മോഷ്ടിച്ച മുതലുമായി അധികനേരം ഇവിടാവില്ല. എത്രയും പെട്ടെന്ന് ഭാനുവുമായി എങ്ങോട്ടെങ്കിലും പോകണം. ദാസപ്പൻ ഒരിക്കലും എത്തിപ്പെടാത്ത എങ്ങോട്ടെങ്കിലും.

കുളത്തിനോട് ചേർന്ന അമ്പല മതിലിൽ വലിഞ്ഞു കയറുമ്പോൾ കുഞ്ഞൻ അത് ഉറപ്പിച്ചിരുന്നു. മതിലിനു മുകളിലൂടെ കുറച്ചു നടക്കണം. പക്ഷെ കാൽ  വഴുതിയാൽ നേരെ കുളത്തിലാവും വീഴുക. നീന്താനറിയാത്ത കുഞ്ഞന് വല്ലാത്ത പേടി തോന്നി. അവൻ മതിലിലിരുന്ന ശേഷം ഇഴഞ്ഞു മുന്നോട്ടു നീങ്ങി. അവന്റെ തുടയും പൃഷ്ഠവും ലിംഗാഗ്രവുമൊക്കെ കൽമതിലിലെ കൂർത്ത മുനകളിൽ ഉരഞ്ഞു മുറിഞ്ഞു. വേദന കടിച്ചമർത്തി അവൻ മുന്നോട്ട് നിരങ്ങി. ശ്രീകോവിലിനു പിൻവശത്തെത്തിയപ്പോൾ ഒരു കൈ കൊണ്ട് മതിലിൽ താങ്ങി അവൻ ശ്രീകോവിലിനു മുകളിലെക്കു എടുത്തു ചാടി. ചാട്ടത്തിന്റെ ശക്തിയിൽ അരയിലെ കറുത്ത ചരടിൽ കെട്ടി വെച്ചിരുന്ന കണ്മഷി തെറിച്ചു അവിടെവിടെയോ വീണു. കാലുകൾ പതിച്ച സ്ഥലത്തെ ഓടുകൾ പൊട്ടി അവൻ ശ്രീകോവിലിനകത്തേക്കു പതിച്ചു. നിലാവിൽ ദൂരെയെവിടെയോ ഇരുന്നു നക്ഷത്രങ്ങൾ അവനെ കാണുന്നുണ്ടായിരുന്നു.

 

കാൽ മുട്ടിടിച്ചു വീണ അവന്റെ ഉള്ളിൽ നിന്നും അലർച്ച അവിടമാകെ പ്രതിധ്വനിച്ചു. അവന്റെ വലത്തേ കാലു താഴെ കുത്താൻ അവനു കഴിയുന്നിലായിരുന്നു. പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അവൻ കൈകൾ കൊണ്ട് വായ പൊത്തി പിടിച്ചു. അവനിലെ അലർച്ച നിശബ്ദതയുടെ മൂടുപടം ചാർത്തി എവിടെയോ മറഞ്ഞു. കുറച്ചു മാറി വിഗ്രഹത്തോടു ചേർന്ന് ഒരു വിളക്ക് അപ്പോഴും കത്തുന്നുണ്ടായിരുന്നു. അമ്പലമടച്ചിട്ടും വിളക്ക് കെടുത്താത്തതിൽ അവനു കൗതുകവും ആരെങ്കിലും അവിടുണ്ടോ എന്ന പരിഭ്രമവും  ഉടലെടുത്തു. ചുറ്റുപാടും നോക്കി അവിടാരും ഇല്ലെന്നു അവൻ ഉറപ്പു വരുത്തി. വിറച്ച കാൽവെയ്പുകളോടെ അവനാ വിഗ്രഹത്തിനടുത്തേക്കു നടന്നു. 

 

അവിടെ കണ്ട കാഴ്ച്ച അവനെ സ്തബ്ധനാക്കി. വിഗ്രഹത്തിലെ ആഭരണങ്ങൾ കാണ്മാനില്ല. ശ്വാസമെടുക്കാനാകാതെ, തളർന്ന ശരീരവുമായി അവനവിടെ ഇരുന്നു. ശ്രീകോവിൽ പൂട്ടി പോയ തിരുമേനി ആഭരണം കൊണ്ട് പോകുമെന്ന കാര്യം അവനറിവില്ലായിരുന്നു. അവൻ ഭ്രാന്തനെ പോലെ അവിടമാകെ പരതി. അവന്റെ വലത്തേ കാൽ ഒടിഞ്ഞിരുന്നു. ശരീരത്തിന്റെ അവിടിവിടങ്ങളിലായി രക്തം പൊടിയുന്നുണ്ടായിരുന്നു. പരതി നിരാശനായപ്പോൾ അവൻ അവിടെ തളർന്നിരുന്നു. അവൻ തേങ്ങി കരയുവാൻ തുടങ്ങി. എല്ലാം നഷ്ടപെട്ട അവൻ തോൽവി സമ്മതിച്ചിരുന്നു.

 

എത്ര നേരം അവൻ അങ്ങനെ ഇരുന്നെന്നു അറിയില്ല. നേരം പുലരാറായതുപോലെ അവനു തോന്നി. അവൻ പയ്യെ എഴുന്നേറ്റു പുറത്തേക്കു പോകുവാനൊരുങ്ങി. പെട്ടെന്ന് എന്തോ ആലോചിച്ചെന്ന പോലെ അവൻ നിന്നു. വിഗ്രഹം മോക്ഷ്ടിക്കുന്ന കള്ളന്മാരെ കുറിച്ച് അവൻ കേട്ടിട്ടുണ്ട്. പക്ഷെ വിഗ്രഹം ആർക്കാണ് വിൽക്കേണ്ടതെന്നും എത്ര കാശ് കിട്ടുമെന്നും അവനറിയില്ല. ഇന്ന് തന്നെ ഭാനുവിനെയും കൊണ്ട് ഇവിടുന്നു പോകണം. അവളെ എങ്ങനെയും പറഞ്ഞു സമ്മതിപ്പിക്കണം. ജീവിക്കാൻ കാശ് വേണം. അതിനു ദേവി എന്റെ കൂടെ വേണം.

 

വിഗ്രഹത്തെ മാറോടു ചേർത്ത് അവൻ ആ പട്ടികയിൽ വലിഞ്ഞു കയറാൻ ശ്രമിച്ചു. നല്ല ഭാരമുള്ള കൽ വിഗ്രഹമായതുകൊണ്ടു തന്നെ അവനത്തിനു പറ്റിയില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൻ ചുറ്റുപാടും നോക്കി. ഒരു നെടു വീർപ്പോടെ ദൂരെയായി ചുരുട്ടി ഒതുക്കി വെച്ചിരിക്കുന്ന കയർ അവൻ കണ്ടു. അവിടെ എന്തിനാണ് അങ്ങനെ ഒരു കയർ വെച്ചിരുന്നതെന്നു അവനു മനസിലായില്ല. പക്ഷെ ചോദ്യങ്ങൾ ചോദിക്കാൻ അവന്റെ മനസ്സ് വിസമ്മതിച്ചു. ദാസപ്പൻ പോയി കാണും. എത്രയും പെട്ടെന്ന് ഭാനുവിന്റെ അടുത്തെത്തണം.

 

അവൻ വിഗ്രഹത്തെ നെഞ്ചോട്‌ ചേർത്ത് വെച്ച് കെട്ടി. എന്നിട്ടു നീളമുള്ള ഒരു വിളക്കിന്റെ അരികിൽ ചവുട്ടി നിന്ന് പട്ടികത്തടിയുടെ മുകളിലേക്ക് വലിഞ്ഞു കയറി. അവിടുന്ന് മതിലിലേക്കു ചാടണം. പക്ഷെ കാൽ തെറ്റിയാൽ കുളത്തിൽ വീഴും. പക്ഷെ വേറെ വഴിയില്ല. താഴെ ഇറങ്ങിയാൽ ഈ വലിയ മതിൽകെട്ടിന് മുകളിൽ ഈ ഭാരവുമായി കയറാൻ ആവില്ലെന്നവനറിയാമായിരുന്നു. അവൻ ചാടി മതിലിലേക്കിരുന്നു. അവന്റെ വൃഷണങ്ങൾ ചതഞ്ഞു. അവൻ അലർച്ച കടിച്ചമർത്തി. കണ്ണുകളിൽ വേദന ഒലിച്ചിറങ്ങി. കുളത്തിൽ വീഴാതിരുന്നതിനു അവൻ നെഞ്ചോടു ചേർത്ത് കെട്ടിയിരുന്ന ദേവിയുടെ നെറുകയിൽ ചുംബിച്ചു. നേരം പുലരാൻ ഇനി അധിക സമയമില്ല. കവലകളിൽ ആളുകൾ ഇപ്പൊ വന്നു തുടങ്ങും. അവൻ വന്നതുപോലെ തിരിച്ചു നിരങ്ങാൻ തുടങ്ങി. പെട്ടെന്ന് ദൂരെയെവിടെയോ ഒരു നായുടെ കുര അവൻ കേട്ടു. അവന്റെ ഉള്ളിൽ പരിഭ്രാന്തി ഉടലെടുത്തു. അവൻ വേഗത കൂട്ടി. മതിലിനറ്റമെത്തിയപ്പോൾ ഒരു കയ്യിൽ താങ്ങി അവൻ ചാടാനാഞ്ഞു. പെട്ടെന്ന് അവന്റെ കയ്യിൽ മാംസളമായ എന്തോ തടഞ്ഞു. ഒരു നിമിഷത്തിൽ അവൻ തിരിച്ചറിഞ്ഞു അവൻ കൈ താങ്ങിയിരിക്കുന്നതു ഒരു ഓന്തിന്റെ നടുവിലായിരുന്നു. പെട്ടെന്നുണ്ടായ നടുക്കത്തിൽ അവന്റെ താളം തെറ്റി. അവൻ കുളത്തിലേക്ക് വീണു.

 

ഭാരമുള്ള വിഗ്രഹം അവനെ കുളത്തിന്റെ അടിത്തട്ടിലേക്ക് വലിച്ചുകൊണ്ടു പോയി. മുത്തശ്ശിക്കഥകളിൽ കേട്ടു മറന്ന കുളത്തിനകത്തെ കിണറിനെ അവൻ അറിഞ്ഞു തുടങ്ങിയിരുന്നു. 

 

കുറച്ചു നേരത്തിനുള്ളിൽ ശ്രീകോവിൽ വീണ്ടും തുറന്നു. വിശിഷ്ട ദിവസമായതുകൊണ്ടു തന്നെ അന്ന് കോവിലിൽ ആളുകൾ കൂടി. ആടയാഭരണങ്ങളിൽ അണിഞ്ഞൊരുങ്ങി നിന്ന ദേവിയെ എല്ലാരും കൺ കുളിർക്കെ കണ്ടു.

 

ഭാനുവിനെ ഉപേക്ഷിച്ചു നാടുവിട്ടുപോയ കുഞ്ഞനെ പിന്നെ ആരും കണ്ടിട്ടില്ല. ഒറ്റയ്ക്കായ ഭാനുവിനെ ദാസപ്പൻ കൂടെ കൂട്ടി.

 

ശ്രീകോവിലിനരികിൽ മതിലിനോട് ചേർന്ന് കിടന്ന കണ്മഷി ആരോ അവിടുന്നെടുത്തു പുറത്തേക്കെറിഞ്ഞു.

Srishti-2022   >>  Short Story - English   >>  BROTHERS

Vishnulal Sudha

ENVESTNET

BROTHERS

My eyes are numb but my vision is open, sharp and keen. They were running here and there all these days, now hiding. I need to catch them. For the last few days they were my only means of survival. They taste sweet, which I understood lately. I kept my breath low to make sure that they never heard me approaching. In a gasp I would snatch one from the lot and swallow it without chewing.

“I should have chewed! Fellow bugs.”

Suddenly I heard footsteps on my back and to my surprise I realized someone was hiding in that dark corner of the kitchen. It's 12:30 AM and the moon is taking a nap to ensure that no one is having any light. I could remember something named electricity and we had it here long back, not anymore. I moved tiptoe towards the corner.

“Am I the prey now!”

I stopped suddenly to see a bald fatty struggling to hide.

“There is no food there my friend, I am surviving on bugs now. You chose the wrong spot to steal”. I am not sure how I could put up that sarcasm at this moment.

“Please don't hurt me. I am not a thief. Please rescue me, otherwise they will kill me.” he pleaded. I could sense his fear.

“Who is following you? And why?” I couldn't control my curiosity.

“They have had me all these while. And today I managed to baffle their eyes and escape through the nook. Now they will hunt for me.” he started breathing heavily.

“Why are they behind you?”

“Because I know the secret behind all our chaos.”

“What secret?” I couldn't stop asking.

“I can't tell you that. It may affect national security.” I could sense a strong glare in his weak eyes.

I took my eyes off him, moved towards the fireplace and sat on my rocking chair. I lighted my cigar and took a deep puff and whirled my thoughts openly on him.

“You suppose that I will help a stranger just by hearing his hallucination. You can leave immediately, otherwise I have a knife handy.”

His glare started fading and tears started flowing. He couldn't sense my thoughts from my dead eyes. He started whispering and I seized it.

“We are under attack. We should stop them immediately.”

“Who is attacking us anyway? The Pakistanis! They know we will tear them off whenever they put a foot on my land.”

“It's not them. It's the Aliens.”

The smoke went in with a gush of words untold and I coughed wild. 

“Aliens! Are you nuts!” I shouted.

“Yes. They have already started attacking us and we have no clue.” He said firmly.

“Where are they? I have not seen the aliens or heard any news about their  attack yet.” My voice was strong, but I felt like something was true in his words.

“Why have you been wearing a mask for the last 10 years?”. He posed that question and I was about to answer, but something stuck me hard.

“So you are saying that Aliens created Covid virus?” My eyes were wide with a lot of questions in them.

“No. They are not viruses. They are the Aliens.”

I was put aback with that answer. I threw my cigarette away and went close to him.

“But how? With less gravity outside, we expect them to be bigger in size. Are you saying that they came from a planet with a bigger gravity!”. I really wanted him to be wrong now.

“You are following Newtonian law. As per relativity theory, there is nothing called gravity. It is just the bending of time and space.

His statement ward off my suspicious eyes to an extent yet I have a bigger question in my kit.

“But how they traveled. How do they attain the speed of light with such less mass?”

He took a pause and smiled. He continued, 

“They never traveled. They just diffused through the dark matter. It's just the intelligence they shared.”

He started to clang sense, but I still have a lot to ask. Seeing my conflicts, he continued.

“It's not our brain that creates thoughts. The thoughts are scattered around, and our brain is just a receptor.”

Shared intelligence. I have heard conspiracy theories of the same in explaining Dejavu and Ouija Board. I was glued to that thought and a bug crawled beneath my foot. I crushed it to paste, took it in my hand and licked it.

At that moment I heard a gunshot and the man in front crumpled. The bullet designed a deep hole in his forehead. And the military entered through the back door.

“You are late.” I murmured.

“Thank GOD, he reached the right place.” They said, smiling at my face. They took his body, disposed it of, and cleaned my floor. After giving me a salute they went out and I continued my writing.

“Keeping equilibrium is the law of nature and we humans broke that law. And it is now our duty to wipe out the unhealthy from the surface of our earth and that is how we will restore peace from chaos. It took us time to make them understand our situation and they gave a nod in helping us. That is the only reason that I never call them Aliens. They are our brothers.”

I kept my pen on the book and went to take a nap. And the moon came out of the cloud with its inherited light.

Srishti-2022   >>  Article - Malayalam   >>  സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

Anas Abdul Nazar

ENVESTNET

സ്ത്രീധനവും മലയാളിയുടെ വിവാഹ സംസ്കാരവും

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ അടുത്ത സമയത്ത് നടത്തിയ ദേശീയ ആരോഗ്യ സർവ്വേ പ്രകാരം കേരളത്തിലെ 52 ശതമാനം സ്ത്രീകളും പുരുഷന്മാർ ഭാര്യമാരെ തല്ലുന്നതിന് അനുകൂലിക്കുന്നവർ ആണത്രേ. സർവേയിലെ മറ്റൊരു കണ്ടെത്തൽ പ്രകാരം ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളിൽ 59 ശതമാനം പേരും പുറത്തു പറയാൻ തയ്യാറാകാതെ സഹിച്ച് മുന്നോട്ട് പോകുന്നവരാണ്. ഇങ്ങനെ ഭൂരിപക്ഷം സ്ത്രീകളും വിധേയത്വ മനോഭാവത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തിലാണ് സ്ത്രീധനമെന്ന മനുഷ്യവിരുദ്ധമായ ആചാരത്തെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നത്.

മനുഷ്യനെ നികൃഷ്ടമായി കണ്ടിരുന്ന ഒരു സമൂഹത്തിന് പുത്തനുണർവ്വും പുതു ജീവനും നൽകി കൊണ്ടാണ് 1861 ൽ എബ്രഹാംലിങ്കൺ അടിമക്കച്ചവടം നിർത്തലാക്കുന്നത്. ആ അടിമക്കച്ചവടത്തോളം നികൃഷ്ടമായ ഒന്നാണ് സ്ത്രീധനസമ്പ്രദായം എന്ന് പറയാതെ വയ്യ. 

സൗമ്യ, മോഫിയ, വിസ്മയ എന്നിങ്ങനെയുള്ള പേരുകൾ കേൾക്കുമ്പോൾ ഞെട്ടുന്നവരും രോഷം പ്രകടിപ്പിക്കുന്നവരുമൊക്കെ തന്നെ തൻറെ മകളുടെ അല്ലെങ്കിൽ മകൻറെ കാര്യം വരുമ്പോൾ യാതൊരു ഉളുപ്പുമില്ലാതെ സ്ത്രീധനം നൽകാനും വാങ്ങാനും തയ്യാറാക്കുന്നു. സ്ത്രീധനം, നിയമം മൂലം നിരോധിച്ച ഒരു സമൂഹത്തിലാണ് ഇത് നടക്കുന്നത് എന്നുള്ളതാണ് വിരോധാഭാസം.

1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം. എന്നാൽ ആരും ആവശ്യപ്പെടാതെ വധൂവരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾ ഇതിൻറെ നിർവചനത്തിൽ ഉൾപ്പെടുന്നില്ല. ഈ ഒരു ഭാഗമാണ് പലപ്പോഴും സ്ത്രീധനമെന്ന ദുരാചാരത്തെ സാധൂകരിക്കാനും ലഘൂകരിക്കാനുമായി മനപൂർവ്വമോ അല്ലാതെയോ ഉപയോഗപ്പെടുത്തുന്നത്.

മനുഷ്യൻറെ അന്തസ്സിന് ചേരാത്ത ഒന്നായിട്ടും എന്തുകൊണ്ടാണ് കേരളം പോലെ പല മേഖലകളിലും ഒന്നാം സ്ഥാനത്തുള്ള ഒരു സംസ്ഥാനത്ത് ഈ ഒരു ദുരാചാരം നിലനിൽക്കുന്നതെന്ന് പരിശോധിക്കാം.

 പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥ 

സ്ത്രീധനം ഉൾപ്പെടെ പൊതുവെയുള്ള പല സ്ത്രീ പ്രശ്നങ്ങളുടെയും  കാരണങ്ങൾ പരിശോധിച്ചാൽ പ്രഥമസ്ഥാനം പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയ്ക്കാണ് എന്ന് മനസ്സിലാക്കാം. സ്ത്രീകളുടെ അതിർവരമ്പുകളും അവർക്കുവേണ്ടിയുള്ള ചട്ടക്കൂടുകളും ഒക്കെ ഒരുക്കുന്നത് പുരുഷന്മാരോ അവർ മേധാവിത്വം വഹിക്കുന്ന സമൂഹമോ ആണ്. അത്തരമൊരു സമൂഹത്തിൽ എത്രയൊക്കെ സ്ത്രീ സുരക്ഷാ നിയമങ്ങൾ പാസ്സാക്കിയാലും സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കാൻ കഴിയില്ല. മറിച്ച് സ്ത്രീകൾക്ക് സമൂഹത്തിൽ അധികാരം ഉണ്ടാവുകയും ആ അധികാരം ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്തെങ്കിൽ മാത്രമേ നിയമങ്ങളൊക്കെ കൃത്യമായി നടപ്പിൽ വരുത്താൻ സാധിക്കുകയുള്ളൂ.

പിന്തുടരപ്പെടുന്ന പാരമ്പര്യം

ഇന്നലെകൾ അങ്ങനെയായിരുന്നു അതിനാൽ ഇന്നും അങ്ങനെ ആയിരിക്കണം എന്നു ശഠിക്കുന്ന ഒരു വിഭാഗം മാറ്റങ്ങളെ ഉൾക്കൊള്ളാൻ ഭയക്കുന്നവരും മടിക്കുന്നവരും ആണ്. ഇവിടെ പ്രതിസ്ഥാനത്ത് വരുന്നത് വധുവരന്മാരുടെ അച്ഛനമ്മമാരും ബന്ധു ജനങ്ങളുമൊക്കെയാണ്. ഇന്നലെ ചെയ്തോരപരാധം ഇന്നത്തെ ആചാരമായി കാത്തു സൂക്ഷിക്കേണ്ടതിന്റെ ബാദ്ധ്യത തങ്ങൾക്കാണ് എന്ന ചിന്തയാണ് അവരെ ഭരിക്കുന്നത്. 

ഈ ചിന്താഗതിയുള്ള തലമുറ ചെറുപ്പംമുതലേ ആൺകുട്ടികളുടെ മനസ്സിൽ തനിക്ക് കിട്ടാൻ പോകുന്ന സ്ത്രീധനത്തിന്റെ കണക്കുകൾ തിരുകിക്കയറ്റുന്നു. പെൺകുട്ടിയാണെങ്കിൽ അവൾക്ക് നൽകേണ്ടതിൻറെ കണക്കുകൾ കേട്ടു കൊണ്ടായിരിക്കും അവളുടെ ദിനരാത്രങ്ങൾ കടന്നു പോകുന്നത്. ഇവിടെ ആണ് സമ്പത്തും പെണ്ണ് പ്രാരാബ്ദവും ആയി മാറുകയാണ്.

  മാറിവരുന്ന വിവാഹ സംസ്കാരം

വിവാഹം ഇന്ന് വലിയ ബിസിനസ് ആണ്. എണ്ണിയാൽ ഒടുങ്ങാത്ത മാട്രിമോണിയൽ സൈറ്റുകൾ, സിനിമാ ചിത്രീകരണത്തെ വെല്ലുന്ന ഫോട്ടോ/ വീഡിയോ ഷൂട്ടുകൾ ചെയ്തു നൽകുന്ന ഏജൻസികൾ, പലതരം ഡിസൈനുകളിലുള്ള ആഭരണങ്ങൾ വിൽക്കുന്ന ആഭരണ ശാലകൾ, രുചി നോക്കിയാൽ തന്നെ വയറുനിറയുന്ന രീതിയിൽ നിരവധി വിഭവങ്ങൾ വിളമ്പുന്ന കാറ്ററിംഗ് യൂണിറ്റുകൾ അങ്ങനെ പലവിധമായ ബിസിനസുകാരുടെ സമ്മേളനമാണ് ഒരു വിവാഹം.

ഇവിടെ ഉള്ളവൻ ധൂർത്തിലൂടെ വിവാഹം പൊടിപൊടിക്കുമ്പോൾ അങ്ങനെ നടത്താൻ പറ്റാത്തവരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു അവകാശത്തിനു വിലങ്ങുതടിയായി മാറുകയാണ് സ്ത്രീധനമുൾപ്പടെയുള്ള വിവാഹ സംബന്ധിയായ ആർഭാടങ്ങൾ. സ്വർണ്ണത്തിൽ പൊതിഞ്ഞ ഉള്ളവൻറെ വീട്ടിലെ മണവാട്ടി കല്യാണ മണ്ഡപത്തിലേക്ക് കാൽ വയ്ക്കുമ്പോൾ, പറഞ്ഞ തുക തികച്ചില്ലാത്തതിൻറെ പേരിൽ ഇല്ലാത്തവന്റെ വീട്ടിലെ കുട്ടികൾക്ക് വിവാഹമേ നിഷിദ്ധമായി മാറുന്നു.

 ഇതിനിടയിലുള്ള ഒരുകൂട്ടർ -മധ്യവർഗം, കടംവാങ്ങിയും വീടും പുരയിടവും വിറ്റോ പണയത്തിലാക്കിയോ ഒക്കെ ആർഭാടമായി കല്യാണം നടത്താൻ നിർബന്ധിതരാകുന്നു. എന്നാൽ സ്ത്രീധനത്തിന്റെ പേരിൽ ഉള്ള പ്രശ്നങ്ങൾ ഈ മൂന്നു കൂട്ടർക്കും ഏറെക്കുറെ തുല്യമായി തന്നെ ഭാവിക്കുന്നതായി കാണാം.  

പരസ്യങ്ങളുടെ സ്വാധീനം 

"പെണ്ണായാൽ പൊന്നുവേണം പൊന്നിൻകുടം ആയിടേണം...." മലയാളി സ്ത്രീകളുടെ ആഭരണഭ്രമം കൂട്ടാൻ പരസ്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

നാഷണൽ സാമ്പിൾ സർവേ ഓഫീസ്(NSSO) സർവ്വേ പ്രകാരം സ്വർണത്തിനായി ഏറ്റവും കൂടുതൽ ചെലവിടുന്ന ഇന്ത്യൻ സംസ്ഥാനം കേരളമാണ്. ഗ്രാമപ്രദേശങ്ങളിലെ കണക്ക് നോക്കിയാൽ തൊട്ടുപിന്നിലുള്ള ഗോവയെക്കാൾ 6 മടങ്ങാണ് സ്വർണ്ണത്തിലുള്ള കേരളത്തിന്റെ പ്രതിശീർഷ ചെലവ്. (Per capita expenditure).

നഗരപ്രദേശങ്ങളിലെയും സ്ഥിതി വിഭിന്നമല്ല. രണ്ടാംസ്ഥാനത്തുളള തമിഴ്നാടിനെക്കാൾ നാലു മടങ്ങാണ് കേരളം സ്വർണ്ണത്തിനായി ചെലവാക്കുന്നത്. ഒരു സമ്പാദ്യം എന്ന നിലയിൽ നിന്നും മാറി കല്യാണ വേദിയിലെ അവശ്യ വസ്തുവായി സ്വർണാഭരണങ്ങൾ മാറുമ്പോഴാണ് പിന്തുടർച്ചയായി മറ്റ് പ്രശ്നങ്ങളും ഉടലെടുക്കുന്നത്.

അല്പം കണക്കുകളിലൂടെ

2021 ൽ ഇത് എഴുതുന്നത് വരെ പത്തോളം പേരാണ് സ്ത്രീധനത്തിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഇവരെല്ലാം 18നും 24നും ഇടയിൽ പ്രായമുള്ളവരായിരുന്നു എന്നതാണ് കൂടുതൽ ഖേദകരം. 2016 മുതൽ 2020 വരെയുള്ള സംസ്ഥാന പോലീസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകൾ നോക്കിയാൽ 63 സ്ത്രീകളാണ് സ്ത്രീധനം മൂലം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുള്ളത്. രേഖപ്പെടുത്താത്ത കണക്കുകൾ അതിലുമേറെ ഉണ്ടാകാം. സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ തുലോം കുറവാണ് എന്നാണ് പോലീസ് ഭാഷ്യം. സ്ത്രീധന പീഡനങ്ങളുടെ കാഠിന്യം ലോകം അറിയുന്നതിന് ഒരു പെൺ ജീവൻ പലപ്പോഴും ഇല്ലാതാകേണ്ടതായി വരുന്നു.

 നിലവിലുള്ള നിയമങ്ങൾ 

1961ലെ സ്ത്രീധന നിരോധന നിയമം നിയമം പ്രകാരം നേരിട്ടോ അല്ലാതെയോ ഭർത്താവോ ഭർതൃവീട്ടുകാരോ സ്ത്രീധനമാവശ്യപ്പെട്ടാൽ ശാരീരിക പീഡനം ഇല്ലെങ്കിൽ കൂടി ആറു മാസം മുതൽ രണ്ടു വർഷം വരെ തടവു ലഭിക്കാം

2005-ലെ പ്രൊട്ടക്ഷൻ ഓഫ് women from domestic violence act പ്രകാരവും പീഡനങ്ങൾ കുറ്റകരമാണ്. പ്രസ്തുത നിയമപ്രകാരം ഒരു സ്ത്രീക്ക് ഡൊമസ്റ്റിക് റിലേഷൻഷിപ്പ് ഉള്ള വീട്ടിൽ നിന്നും യാതൊരു കാരണവശാലും അവരെ ഇറക്കിവിടാൻ ആർക്കും അധികാരം ഇല്ല. മാത്രമല്ല ആ വീട്ടിൽ നിന്നും അവർക്ക് ശല്യമാകുന്നവരെ ഇറക്കിവിടാൻ വരെ നിയമം അനുശാസിക്കുന്നുണ്ട്, പൊതുവേ അങ്ങനെ നടക്കാറില്ലെങ്കിലും . ഐപിസി 498, 304b, 2004ലെ സ്ത്രീധന നിരോധന ചട്ടം ഇങ്ങനെ നിയമത്തിൻറെ സാധ്യതകൾ അനവധിയാണ്.

 പരിഹാര മാർഗങ്ങൾ

അടുത്തിടെ നടന്ന സ്ത്രീധന മരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അനവധി ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്. അതേ പോലെ ജെൻഡ്രൽ ന്യൂട്രൽ യൂണിഫോം എന്ന ആശയം, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ബിൽ തുടങ്ങിയവയൊക്കെ മാറ്റത്തിന് ശുഭസൂചനകളായി തന്നെ കണക്കാക്കണം.

വീടുകളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ സ്ഥാനം നൽകാൻ രക്ഷകർത്താക്കൾ പ്രതിജ്ഞാബദ്ധരാകണം. സഹിച്ചും ക്ഷമിച്ചും കഴിയാൻ ഉപദേശിക്കുന്നതിന് പകരം പ്രശ്നങ്ങളെ തന്റേടത്തോടെ നേരിടാൻ പെൺകുട്ടികളെ ചെറുപ്പത്തിലേ സജ്ജരാക്കണം. ഇവിടെയാണ് ലിംഗസമത്വത്തിൻറെ ആവശ്യകതയും വരുന്നത്. 

ആണും പെണ്ണും പ്രകൃതിയുടെ രണ്ടു ഭാവങ്ങളാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ ഒന്ന് മറ്റൊന്നിനേക്കാൾ മുകളിലല്ല എന്നും രണ്ടുകൂട്ടർക്കും അന്തസ്സോടെ ജീവിതം നയിക്കാനുള്ള അവകാശം ഭൂമിയിൽ തുല്യമാണെന്നും എല്ലാവർക്കും ബോധ്യം വരുമ്പോൾ സ്ത്രീധനം ഉൾപ്പെടെയുള്ള ദുരാചാരങ്ങളും അറുതി വരുന്നു.

വിവാഹ സമ്പ്രദായത്തിലും കാലോചിതമായ മാറ്റങ്ങൾ വേണം. വിവാഹശേഷം ആണിൻറെ വീട്ടിലേക്ക് എന്ന രീതിക്ക് പകരം ആണും പെണ്ണുമായി മറ്റൊരു വീട്ടിലേക്ക് മാറിയാൽ ബാഹ്യ ഇടപെടലുകൾ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും.

കാരണവന്മാർ തീരുമാനിച്ച് തൂക്കമൊപ്പിച്ച സ്വർണവും പണവും നൽകി അന്യ വീട്ടിലേക്ക് ആർഭാടപൂർവ്വം ബാധ്യത ഒഴിപ്പിച്ചു വിടുന്ന മനോഭാവങ്ങൾക്കും വിരാമം ഉണ്ടാകണം.

സ്വന്തം കഴിവിൽ പരിപൂർണ്ണ വിശ്വാസമുള്ളവരും സ്വന്തം കാലിൽ നിൽക്കാൻ തന്റേമുള്ളവരുമായി നമ്മുടെ പെൺ തലമുറയെ മാറ്റിയെടുക്കണം. എങ്കിൽ മാത്രമേ വിവാഹത്തിൽ നിന്നും സ്ത്രീധനമെന്ന അപരിഷ്കൃത സമ്പ്രദായത്തെ അറുത്തുമാറ്റാൻ പോകുകയുള്ളൂ അതോടൊപ്പം തന്നെ സഹജീവിയുടെ അന്തസ്സിനെ ചോദ്യം ചെയ്യാത്ത ഒരു ആൺ തലമുറയെയും നമ്മൾ വാർത്ത നടക്കേണ്ടിയിരിക്കുന്നു.

Srishti-2022   >>  Short Story - English   >>  THE GREEN IN ME

Vishnulal Sudha

ENVESTNET

THE GREEN IN ME

It all started with blue, the passion. She was a sublime beauty, curling her magic magnetized into the coherent notions of complete bliss. The theist in me reacted, and the bruised beliefs shattered in the poised smell of jasmine tangled in her withered brown hair, until I see the black hair down there between her thighs. The chilling breathe of fear pricks across my spine as my conscience craved for the inevitable, the guilt, as I saw those black hair nourished with red stains, and I realized, she was unravished… till then.

The tears were green as it was all mine. She was breathing low after an hour long moaning. The thirst of lust carved from the unfathomed redundancy prevailed in those days of silence, after I lost my soul, my love, get blemished pathetically into an action which reside grossly the way I look the light. The serene white light, which left me long ago now turns black. And I was gliding my thoughts and action suspended to that black light.

Then I started decoding that puzzle from a fairy tale. Those yellow barren lands which was striving for rain is still awaiting someone divine to bring the glory of chastity and to extract her soul into the inclined suspension of social dependency. Deep inside, I know, the humane in me sours for the blinding chaos. But the sanity I fed all the life, paved the path to that while light… the divine interventions.

Now it is time to be in the shoes of the best in me. I looked at her, the first time, into her eyes. The dead eyes are far away from depicting her struggle inside. I kissed her lips once again. This time passionately. I am not sure when the last time I smiled. But I did it this time without any persuasion. I tried to sync with her breath and I hushed in her ears, “I will never leave you. You are mine from today”.

Deep silence followed. Her eyes slowly started to get moist. She spread her wide, hands and legs, and held me tight with my butt between her thighs, and started kissing me all over.  That was rejuvenating. I got back something I lost long ago. The light. The white divine light.

 

It was an yellow barren land awaiting a rain. Our tears made it green sprouting up life inside. And all that left was a white bed sheet with some red stains.

Srishti-2022   >>  Poem - Malayalam   >>  ഓർമ്മ നൊമ്പരപ്പൂക്കൾ

Midhun MG

ENVESTNET

ഓർമ്മ നൊമ്പരപ്പൂക്കൾ

വെറുമൊരു നേർത്ത നിശ്വാസമായ് നിൻ നെറുകിലൂടൊഴുകി താലോടി ഞാൻ മാഞ്ഞുപോണം. 

വെറുമൊരു പാഴ് കിനാവായ് നിന്റെ ഓർമ്മതൻ താളിൽനിന്നീമുഖം മാത്രമായ് മാഞ്ഞുപോണം. 

ഇനിയൊരു മുകുളമുണ്ടാകാതെ ഈ മരം വാടിക്കരിഞ്ഞുപോണം നിന്റെ ഓർമ്മതൻ പൂമരം വാടിക്കൊഴിഞ്ഞുപോണം. 

അവസാന ദളം ഊർന്നു വീഴുന്ന മാത്രയിൽ നീ നടന്നകലുന്നൊരീവഴിയിൽ ഏകനായ് നിന്നെനിക്കിനിയുമിതു പാടാതെ വയ്യെന് സഖീ. 

മൂകനായി ഞാൻ നീങ്ങുമീവഴിയിലൊക്കെയും ഓർമ്മകൾ പൂത്തുനിൽക്കുന്നു. നിന്റെ നൊമ്പരം പൂത്തുനിൽക്കുന്നു.

നിഴൽ മങ്ങി ഇരുൾ മൂടുമീവഴിയിലൊക്കെയും ഏകനായ് ഞാൻ നടക്കുന്നു ഈ പൂക്കൾ വാടാതെ കാവൽ നിൽക്കുന്നു. 

കാത്തിരിക്കാതിരിക്കാൻ എനിക്കാവില്ല ഈവഴിയിൽ ഇനി നീ വരില്ലെങ്കിലും നിന്റെ പദനിസ്വനം കേൾക്കായില്ലെങ്കിലും, പുഞ്ചിരിയെകിയൊരു ഭ്രാന്തനായി നിന്നിടാം ചങ്ങല ഇട്ടോന്നു  ബന്ധിച്ചിടാം മനം വൃധാ മറവിതൻ താഴിട്ടു പൂട്ടിവെക്കാം. വർഷം വസന്തവും വന്നുപോകും വൃക്ഷം ഇലകൾ കൊഴിഞ്ഞങ്ങു ജീർണമാകും കോഴിയില്ലൊരിക്കലും നീ തന്നൊരീ പൂക്കൾ ഉയിർ വിട്ടുപോകുന്ന നാൾവരേക്കും ഞാൻ ജീർണമായിതീരുന്ന നാൾ വരേക്കും.

വെറുമൊരു നേർത്ത നിശ്വാസമായ് നിന്റെ  നെറുകിലൂടൊഴുകി താലോടി ഞാൻ മാഞ്ഞുപോണം. 

വെറുമൊരു പാഴ് കിനാവായ് നിന്റെ ഓർമ്മതൻ താളിൽനിന്നീമുഖം മാത്രമായ് മാഞ്ഞുപോണം.

 

Srishti-2022   >>  Poem - Malayalam   >>  നിനക്കായി....

Anas Abdul Nazar

ENVESTNET

നിനക്കായി....

ഭാവി തന്നാശാഭാവം

തൂകുന്ന തുടിപ്പുകൾ

മൂകമുണരുന്നതാം 

ചെമ്പനീർ പൂവുമായി 

വെമ്പുന്നു മാനസം

നിൻ സ്മിതം കാണുവാൻ

 

മേലെയാ നീലയൊഴുക്കിനും

താളം പിടിക്കുമോളപ്പരപ്പിനും

നിൻ മുഖമാണവയ്ക്കൊക്കെയും

നിൻ ഗന്ധമാണെനിക്കെവിടെയും 

 

നിന്നോരത്തു ചായുവാൻ മൊഴി

മുത്തുകൾ കേൾക്കുവാൻ

പാതിയടഞ്ഞ നിൻ കൺകളിൽ 

എൻ ചുണ്ടുകൾ ചേർക്കുവാൻ

 

പരിഭവം കേൾക്കുവാൻ പാതി

രാവോളം നോക്കിയിരിക്കുവാൻ ആശയാണോമലെ ജീവിതാ

ഭി  ലാഷമാണോമനേ

Srishti-2022   >>  Short Story - Malayalam   >>  നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

Vishnulal Sudha

ENVESTNET

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

 

ഇതെൻറെ ആത്മഹത്യാ കുറിപ്പാണ്. ജീവിച്ചു കൊതിതീർന്നുപോയവൻറെ ആത്മഹത്യാ കുറിപ്പ്.

 

ഞാൻ മരിക്കുവാനിടയായ കാരണം ലോകമറിയണം. അല്ലെങ്കിൽ എൻറെ മരണവും നാളെ വളച്ചൊടിക്കപ്പെട്ടേക്കാം. അതനുവദിച്ചു കൂടാ. എവിടെനിന്നു തുടങ്ങണം എന്നെനിക്കറിയില്ല. ആത്യന്തികമായി ഞാനൊരു കലാകാരനാണ്. ഒരെഴുത്തുകാരൻ, സംവിധായകൻ എന്നിങ്ങനെ എന്നെ വിശേഷിപ്പിക്കാം. എന്നിലൂടെ ജനിച്ചു മരിച്ച ഒരുപാട് കഥാപാത്രങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. അവ നിങ്ങളോടു സംവദിച്ച കഥകളിൽ പലതും എൻറെ നക്ഷ്ടസ്വപ്നങ്ങളും കാമനകളുമായിരിന്നു. എന്നിലൂടെ ജനിച്ചു ജീവിച്ചു മരിച്ച അവരൊക്കെ എന്നെ അനുസരിച്ചിരുന്നവരും എന്നെ ബഹുമാനിച്ചിരുന്നവരുമായിരുന്നു. എന്നാൽ ഇന്നാ കഥാപാത്രങ്ങൾ തന്നെ എൻറെ മരണഹേതു ആകുന്നു എന്നത് എന്നെ തന്നെ അതിശയിപ്പിക്കുന്നു.

 

എല്ലാ നന്മകളുമടങ്ങിയ , തെറ്റുകുറ്റങ്ങളില്ലാത്ത ഒരു ക്ളീഷേ നായകനായിരുന്നില്ല ഞാനും എൻറെ ജീവിതവും. അതിനാൽ തന്നെ അതിൻറെ പ്രതിഫലനമായിരുന്നു എൻറെ കഥാപാത്രങ്ങളും അവർ പറഞ്ഞിരുന്ന കഥയും. എൻറെ കഥയുടെ വ്യാപ്തിയും വ്യാഖ്യാനവും എൻറെ വായനക്കാരുടെ എണ്ണം കൂട്ടി . എൻറെ കഥാപാത്രങ്ങളോട് തോന്നിയ ആരാധന അവർ എന്നിലേക്കും തുന്നിച്ചേർത്തു. ആരാധനയുടെ കൊടുമുടിയിൽ എൻറെ കഥാപാത്രങ്ങളിൽ നന്മയുടെ വേരോട്ടവും വ്യാകരണങ്ങളും തെറ്റും ശരിയുമെന്ന അളവുകോലിനാൽ അളന്നു തുടങ്ങിയ അന്ന് എൻറെ ഉത്തരവാദിത്വ ബോധവും അവർ വീക്ഷിക്കാൻ തുടങ്ങി. അതെന്നിൽ അനുവദനീയമായതിൽ കൂടുതൽ സമ്മർദ്ദം നൽകിതുടങ്ങി. അവരുടെ വീക്ഷണം ഭക്ഷണമാക്കിയ ശവംതീനി പുഴുപോൽ ഞാൻ പുളഞ്ഞു പുകഞ്ഞു ജീവിക്കാൻ തുടങ്ങി.

 

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നു കേട്ടിട്ടുണ്ട്. എന്നാൽ കാലാന്തരത്തിൽ മാറ്റപ്പെട്ട സത്യ ധർമ്മ ബോധത്തിൽ വീണു പിടഞ്ഞുണ്ടായ മുറിവുകളാണ് എന്നെ ഇന്നിതെഴുതിക്കുന്നതു. എഴുതിയ കഥാപാത്രങ്ങളും എഴുതാനിരിക്കുന്ന കഥാപാത്രങ്ങളും രണ്ടു ദ്രുവങ്ങളിൽ ഒത്തുചേർന്നു. അന്നത്തെ നീതി ഇന്നനീതിയായി. സത്യം അസത്യമായി. വെറുക്കപ്പെട്ടിരുന്ന പല അസത്യങ്ങളും സത്യങ്ങളുമായി. സ്ത്രീ ശക്തയായി. പുരുഷൻ അശക്തനും. അവൾ മല കയറി. അവൻ കോടതിയും. അധ്യാപകനെ ചോദ്യം ചെയ്യുന്നതും, ഭരിക്കുന്നവനെ കല്ലെറിയുന്നതും, മാതാപിതാക്കൾക്കെതിരെ കേസുകൊടുക്കുന്നതും, കല്യാണത്തിന് മുന്നേ കൂടെ കിടക്കുന്നതും, മദ്യപിക്കുന്നതും, വ്യഭിചരിക്കുന്നതും, എല്ലാം ശരിയായി വ്യാഖ്യാനിക്കപ്പെട്ടു. അവയുടെ കൂടെ ഇഴുകിച്ചേർന്നെഴുതാൻ ഞാൻ നിർബന്ധിതനായി. വ്യഭിചരിച്ചു നടന്ന പെൺകൊടി മല കയറാൻ ഗർഭച്ഛിദ്രത്തെ ആശ്രയിച്ചപ്പോൾ അവൾ കഥയിലെ നായികയായി. കുറ്റം ചെയ്ത തനിക്കെതിരെ കമ്പെടുത്ത അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസുകൊടുത്ത മരുമകളെ പേടിയോടെ മാറ്റി നിർത്തിയ അമ്മാവൻ വില്ലനായി. ദൈവമുണ്ടെന്നു പറഞ്ഞാൽ സംഘിസമാണെന്നും ഇല്ലെന്നു പറഞ്ഞാൽ കമ്മ്യൂണിസമായെന്നും ഒന്നും പറയാതിരുന്നാൽ ഞാൻ നിക്ഷ്പക്ഷനായെന്നും ഇതൊക്കെയാണ് രാഷ്ട്രീയമെന്നും കുട്ടികൾ പഠിച്ചു തുടങ്ങി. മതമെന്നത് മറുക് ആണെന്നും, ഒരേ മറുക് ഉള്ള ലിംഗങ്ങളെ കുട്ടികളുണ്ടാക്കുകയുള്ളു എന്നും, മുതിർന്നവർ പറഞ്ഞിരുന്ന ന്യായം പരീക്ഷിച്ചറിയാൻ കുറ്റിക്കാട്ടിലും മരച്ചുവട്ടിലും അവർ ലിംഗങ്ങൾ പരസ്പരം കോർത്ത് നോക്കി. പല പരീക്ഷണങ്ങളും വിജയിച്ചെങ്കിലും അതിലൂടെ ഉൽപാദിക്കപ്പെട്ട ഉൽപന്നങ്ങൾ സർക്കാർ ആശുപത്രിയിലെ ചവറുകൂനയിൽ നിന്നും മുഖം മിനുക്കി ലേപനങ്ങളുടെ മറയ്ക്കപ്പെട്ട രഹസ്യമായി ഒതുങ്ങികൂടാനേ കഴിഞ്ഞിരുന്നുള്ളൂ.

 

മാറിയ കഥാ ചുറ്റുപാടുകളും മാറ്റംവന്ന സാംസ്കാരികതയും അതിൽ അവലംബിച്ച കഥാഗതിയും കഥാപാത്രങ്ങളുമെല്ലാം എൻറെ കഥകളിലെ പഴയ നന്മമരങ്ങളെ നോവിച്ചു. അവർക്കു മുറിവേറ്റു. കാര്യക്ഷമമായിരുന്ന കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ തിരികെ കൊണ്ടു വന്നു വ്യവസ്ഥ പുനഃസ്ഥാപിക്കാൻ അവരെന്നിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. ഞാൻ വീണ്ടും എഴുതി. അനുസരണ പഠിപ്പിക്കാൻ അമ്മാവനെ കൊണ്ട് മരുമകളുടെ മുലകൾ ഞെരടി പുരുഷമേധാവിത്വം പുനഃസ്ഥാപിച്ചു. മല ചവിട്ടിയ ഭാര്യയുടെ നാഭി ചവുട്ടി കലക്കി ദൈവ കോപം ഇല്ലാതാക്കി. മത പണ്ഡിതരെ കൊണ്ടുണ്ടാക്കിച്ച സ്വയം അഴിച്ചു മാറ്റാൻ വ്യവസ്‌ഥയില്ലാത്ത അടിവസ്ത്രം ധരിപ്പിച്ചു അവയുടെ താക്കോൽ ഭർത്താക്കന്മാരുടെ മടിശീലയിൽ തുന്നിക്കെട്ടി സ്ത്രീകളുടെ ചാരിത്ര്യവും സംരക്ഷിച്ചു. അതു ധിക്കരിച്ചു ഗർഭിണിയായവളെ പച്ചയ്ക്കു കത്തിച്ചു കുടുംബമഹിമ കാത്തുരക്ഷിച്ചു. രാഷ്ട്രീയ കോമരങ്ങളുടെ അണ്ണാക്കിൽ വായുഗുളിക കുത്തിനിറയ്ച്ചു ശർദ്ധിപ്പിച്ചു അവ ചാനൽ ചർച്ചകളിൽ വിളമ്പി, അവതാരകനെ ചൊടിപ്പിച്ചു, വീണ്ടും വീണ്ടും വിഭിന്ന ദൃശ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു, അതിൽ അഭിപ്രായങ്ങൾ പറയിച്ചു, അഭിപ്രായ സ്വാതന്ത്രയവും പൂത്തുലഞ്ഞു. ആകമൊത്തം സമാധാനം പുനഃസ്ഥാപിച്ചു.

 

ഇനിയുള്ള പ്രതിഷേധങ്ങൾ സമാധാനപരമായാണ്. പുറത്താക്കപ്പെട്ട സ്ത്രീകൾ മാസമുറ രക്തം വിളക്കിലൊഴിച്ചു തിരികൊളുത്തി തൻറെ ഭർത്താവിൻറെ ഉദ്ധാരണത്തിനായി പ്രാർഥിച്ചു. പത്തുമാസം വീട്ടിനുള്ളിൽ ഇരിക്കാനുള്ള ആഗ്രഹമാണുള്ളിലെന്നു അവർ തുറന്നു പറഞ്ഞില്ല. അഭ്യസ്തവിദ്യർ ഖദറിട്ടു വടിവാളുമായി നാട്ടിലേക്കിറങ്ങി. വീട്ടിലിരുന്നാൽ പട്ടിണിയാണെന്നും അവർ പറഞ്ഞിരുന്നില്ല. ഉച്ചകഞ്ഞിയിൽ പാമ്പിൻ വിഷം ചേർത്ത് നൽകിയത് നാളത്തേക്കുള്ള അരിയില്ലാത്തോണ്ടാണെന്നും ആ ആയ ആരോടും പറഞ്ഞില്ല. എവിടെയും സമാധാനം മാത്രം. വരണ്ടുണങ്ങിയ കണ്ണുകളിലെ കണ്ണുനീരില്ലായ്മ ഭരണ നേട്ടമായും, സഹിക്കാൻ വയ്യാത്ത വിശപ്പിൻറെ വേദനകാരണമുള്ള അലർച്ച ശാന്തതയുടെ പ്രതിരൂപമായും വിലയിരുത്തി. മോഷ്ടിച്ചത് ഒരുമണി അരിയായാലും കൈകൾ കെട്ടി പൃഷ്ഠത്തിൽ കുന്തം തിരുകിക്കയറ്റി, അറബിയോടുള്ള സ്‌നേഹം വ്യക്തമാക്കാൻ, കറക്കി ചുട്ടെടുത്തു, തീന്മേശയിൽ വിളമ്പി, നീതിനടപ്പാക്കിയ നീതിമാന്മാരെ ആരാധനയോടെ വായിച്ചു തീർത്തു വായനക്കാർ.

 

എന്നെ പിന്നോട്ട് നോക്കാൻ പ്രേരിപ്പിച്ചത് ഒരു സ്വപ്നമായിരുന്നു. "എന്നെ എന്തിനാ കൊന്നത്?" എന്ന ചോദ്യവുമായി, നെറ്റിയിൽ നിന്നും ഒഴുകുന്ന രക്തവുമായി, അൾത്താരയിൽ ആണിയാൽ തളയ്ക്കപ്പെട്ട ആ പിഞ്ചു കുഞ്ഞിൻറെ രൂപം പിന്നെന്നെ ഉറങ്ങാൻ സമ്മതിച്ചില്ല. അതിനെ ഗർഭഛിദ്രം ചെയ്യാൻ കൂട്ടുനിന്നത് ഞാനായിരുന്നു. എൻറെ ചിന്തകളായിരുന്നു. അതിനെയെങ്കിലും എനിക്ക് വെറുതെ വിടാമായിരുന്നു. ആരെയാണ് ഞാൻ ഭയന്നതു. ഞാനെഴുതിയുണ്ടാക്കിയ എൻറെ സ്വന്തം കഥാപാത്രങ്ങളെ...

 

അടുത്ത വരിയെഴുതാൻ നോക്കിയ ഞാൻ ഞെട്ടി പിന്നോട്ടാഞ്ഞു. പേനയിൽ ബാക്കിയുള്ളത് ഞാൻ ചെയ്ത പാപത്തിൻറെ കറ മാത്രം. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ ഞാൻ എഴുതിക്കൂട്ടിയ ജീവിതങ്ങൾ എനിക്ക് നക്ഷ്ടപെടുത്തിയത് എൻറെ ആത്മാവിനെയാണ്. തിരുത്തിയെഴുതാൻ കഴിയാത്തവണ്ണം കൈ ചൂണ്ടി നിൽക്കുകയാണ് ഞാൻ സൃഷ്ടിച്ച എൻറെ കഥാപാത്രങ്ങൾ. അവർ ഇന്നെന്നെകാൾ ശക്തരായിരിക്കുന്നു. പതിയെ ഞാനിന്നു തിരിച്ചറിയുന്നു ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സത്യത്തിൽ ഞാനെന്ന കഥാകാരനെ സൃഷ്ടിച്ചത്. അവരുടെ ചിന്തയിലെ ചോദ്യങ്ങൾ മാത്രമാണ് ഞാൻ.

 

ഇത്രേയുംനാൾ എൻറെ നിയന്ത്രണത്തിലാണെന്നു കരുതിയിരുന്നവർ ഇന്നെൻറെ ഉടമയാണെന്നും സൃഷ്ടാവാണെന്നുമുള്ള ബോധം എന്നെ തകർത്തു. അവർക്കു നിലനിൽക്കാൻ എൻറെ ആവശ്യമില്ലെന്നു ഞാൻ തിരിച്ചറിയുന്നു. സ്വന്തമായി ആത്മാവും ചിന്തകളുമില്ലാതെ ഒരു കളിപ്പാവയായി ജീവിക്കാൻ ഞാൻ താല്പര്യപെടുന്നില്ല. അല്ലെങ്കിൽ എൻറെ പൂർവ്വ കഥാപാത്രങ്ങൾ എന്നിലെ കഥാകാരനെ കണ്ടറിഞ്ഞത് അങ്ങനല്ല.

 

ഒരുപാട് നീട്ടുന്നില്ല. ഒരുപാട് നീട്ടിയാൽ വായിച്ചെടുക്കാൻ താല്പര്യമുള്ളവരല്ല ഇന്നത്തെ പല കഥാപാത്രങ്ങളും. വായിച്ചറിയുന്നതിലും അവർക്കിഷ്ടം കണ്ടും കേട്ടും അനുഭവിച്ചും അറിയുന്നതാണ്. അതങ്ങനെതന്നെ നിൽക്കട്ടെ. ഈ നരകത്തിൽ നിങ്ങളുടെ സൃഷ്ടാവെന്ന മിഥ്യ ഇല്ലാതാവുന്നതോടെ സർവ്വസ്വാതന്ത്രത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്ന നിങ്ങളാൽ, നിങ്ങൾ സ്വപ്നം കണ്ട സമാധാനവും സ്വാതന്ത്യ്രവും പുനഃസ്ഥാപിക്കപ്പെടട്ടെ.

 

ഞാൻ പോകുന്നു. ഇനിയൊരു തിരിച്ചുവരവില്ല. എൻറെ കഥയിലെ അവസാന വിശ്വാസിയും ഇന്ന് കൊണ്ടൊടുങ്ങും. ഇനി യുക്തിവാദത്തിൻറെ നാളുകളാണ്. യുക്തിവാദം ആഭിചാരമായി മാറുമ്പോൾ, അതൊരു വിശ്വാസമായി മുളപൊട്ടുമ്പോൾ, സഹിഷ്ണുതയുടെ അതിർവരമ്പുകൾ അത് ഭേദിക്കുമ്പോൾ, നിങ്ങളിലാരെങ്കിലും എന്നെ തേടിയാൽ, അറിഞ്ഞിരിക്കുക, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നെന്നു.

 

എന്ന് സ്വന്തം,

 

ദൈവം.

Srishti-2022   >>  Article - Malayalam   >>  മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

Anas Abdul Nazar

ENVESTNET

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

മലയാളികൾ കടമെടുത്ത ജീവിത ശൈലികൾ

 

നീൽ ആം സ്‌ട്രോങ് ചന്ദ്രനിൽ കാലുകുത്തുമ്പോൾ അവിടെ സ്വീകരിക്കാൻ ചായക്കടക്കാരൻ ചന്ദ്രേട്ടനുണ്ടാരുന്നു എന്ന് തമാശ മട്ടിൽ പറയാറുണ്ട്. മലയാളിയുടെ അതിജീവന സാമർത്യത്തെയും കഠിന പ്രയത്നത്തെയുമൊക്കെ പ്രതിപാദിക്കാനാണ് അങ്ങനെ പറയാറുള്ളതെങ്കിലും മലയാളിയില്ലാത്ത മേഖല ലോകഭൂപടത്തിൽ കണ്ടുപിടിക്കുക ശ്രമകരമാണെന്നുള്ളതാണ് യാഥാർഥ്യം. ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട, പല സാമൂഹിക ഉച്ച നീചത്വങ്ങളും സർവ രൗദ്രതയും പുറത്തെടുത്താടിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും കേരള മോഡൽ എന്ന വികസനമാർഗത്തിലൂടെ രാജ്യത്തിന് മാതൃകയായവരാണ് മലയാളികൾ. അതെ! മലയാളികൾ വ്യത്യസ്തരാണ്.

 

തെരഞ്ഞെടുപ്പിലൂടെ ഏഷ്യയിലാദ്യമായി അധികാരത്തിലേറിയ ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലൂടെയാണ് കേരളത്തെ മലയാളികൾ ലോകത്തിനു പരിചയപ്പെടുത്തിയത്. എവിടെയും വ്യത്യസ്തരാകുക എന്ന ത്വര മലയാളിയുടെ രക്തത്തിലലിഞ്ഞു ചേർന്നതാണെന്നു തോന്നുന്നു. അതിനായുള്ള വ്യഗ്രതയിൽ അറിഞ്ഞോ അറിയാതെയോ പലതിനെയും അനുകരിക്കും, പല ജീവിത ശൈലികൾ പരീക്ഷിക്കും, ചിലതൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും.

 

അതൊക്കെ ഒരു കാലം

 

അച്ഛനപ്പൂപ്പന്മാരായി അല്ലേൽ അമ്മയമ്മൂമ്മമാരായി കൈമാറിവന്ന ഒരു ശൈലിയാണ് 'അതൊക്കെ ഒരു കാലം' എന്നത്. അത്തപ്പൂവിറുക്കാനായി തൊടിയിലേക്കു പായുന്ന മുത്തശ്ശിയെം കൂട്ടുകാരെയും നോക്കി ഒരു നെടുവീർപ്പോടെ അവരുടെ അച്ഛൻ അല്ലെങ്കിൽ മുത്തശ്ശൻ അന്ന് പറഞ്ഞിട്ടുണ്ടാകാം, അതൊക്കെ ഒരു കാലമെന്ന്.. ഒപ്പം കൂട്ടിച്ചേർത്തിട്ടുമുണ്ടാകണം, തന്റെയൊക്കെ കുട്ടിക്കാലത്തായിരുന്നു ശെരിക്കുള്ള ഓണമെന്ന്....

 

യുഗങ്ങൾക്കിപ്പുറം മണ്ണ് കാണാനില്ലാത്ത ടെക്നോപാർക്കിലേക്കു ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പ്ലാസ്റ്റിക് പൂക്കളുമായി പോകുന്ന മകനെ അല്ലെങ്കിൽ മകളെ കണ്ട് പുതു യുഗത്തിലെ അച്ഛനും അമ്മയുമൊക്കെ നെടുവീർപ്പോടെ പറയാറുണ്ട്, അതൊക്കെ ഒരു കാലമെന്ന്.

 

ഭക്ഷണത്തിലെ കടമെടുക്കൽ

 

തൊടിയിൽ വളരുന്ന പൂവിൽ നിന്നും പ്ലാസ്റ്റിക് പൂവിലേക്കുള്ള ദൂരത്തിനിടയിൽ മലയാളിയ്ക്ക് മാറ്റങ്ങളൊരുപാട് സംഭവിച്ചു. തറവാടെന്നാൽ മൂന്നു - നാലു തലമുറകളിൽ പെട്ട ഒരു കൂട്ടം ആൾക്കാരുടെ സംഗമ ഭൂമിയായിരുന്ന കാലത്തു നിന്നും മൂന്നോ നാലോ പേരടങ്ങുന്ന ഒന്നായത് പരിണമിച്ചു. കപ്പപ്പുഴുക്കും കഞ്ഞിയുമായി രാത്രികൾ ആഘോഷമായിരുന്ന കാലം, റെസ്റ്റോറന്റ് സംസ്കാരത്തിന് വഴിമാറി.

 

ഊബർ ഈറ്റ്സും സുമാറ്റോയുമൊക്കെ നിത്യജീവിതത്തിലൊഴിച്ചു കൂട്ടാനാകാത്തതായി.

 

ആകെയൊരാശ്വാസം, അടുക്കളയുടെ മൂലയിലിരുന്ന പഴങ്കഞ്ഞി പോലുള്ള ചില വിഭവങ്ങൾക്ക് സ്റ്റാർ ഹോട്ടലുകളിലെ മേശപ്പുറങ്ങളിലേക്കു സ്ഥാനക്കയറ്റം കിട്ടി എന്നുള്ളതാണ്.

 

പാനീയങ്ങളിലും മാറ്റങ്ങൾ വന്നു. ഇളനീരിന്റെയും സംഭാരത്തിന്റെയുമൊക്കെ സ്ഥാനം ടിന്നിലടച്ചത് കയ്യടക്കിയതിനൊപ്പം തന്നെ പലനിറത്തിലും രുചിയിലുമുള, എവിടുന്നു വന്ന് എന്ന് പോലും നിശ്ചയമില്ലാത്ത നിരവധി പാനീയങ്ങൾ നമ്മുടെ തീന്മേശകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

 

ഇതിന്റെയെല്ലാം ബാക്കി പത്രം ജീവിത ശൈലീ രോഗങ്ങളാണെന്നുള്ളതാണ് ഖേദകരമായ വസ്തുത. കുടവയർ ഒരു കാലത്തു ആഢ്യത്വമായിരുന്നെങ്കിൽ ഇന്നത് രോഗാവസ്ഥയുടെ ബാഹ്യലക്ഷണമാണ്. കൊളസ്ട്രോളും ഷുഗറും പ്രെഷറുമൊക്കെ സർവ സാധാരണമായിരിക്കുന്നു. കയ്യിൽ ഇൻസുലിനും കരുതി നടക്കുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റു പ്രതിരോധ മരുന്നുകളുടെ കാര്യവും അങ്ങനെ തന്നെ.

 

അന്ന് തുളസിയും കറ്റാർ വാഴയും കുരുമുളകും കൽക്കണ്ടും എന്നുവേണ്ട രോഗശമനത്തിനു വേണ്ട മിക്കതും വീട്ടിൽ തന്നെയുണ്ടായിരുന്നു. എന്തിനേറെ, അടുക്കള തന്നൊരു ഡിസ്പെൻസറിയായിരുന്നു.

 

ലോകാരോഗ്യ സംഘടന പറയുന്നത് ആയിരം ആൾക്കാർക്ക് ഒരു ഡോക്ടർ എന്നനുപാതമാണ്. കേരളത്തിൽ അത് 1.5 ആണെന്ന് കണക്കുകൾ കാണിക്കുന്നു. നല്ല കാര്യം! ആരോഗ്യരംഗത്തെ കേരള മാതൃക മലയാളിക്കഭിമാനിയ്ക്കാവുന്നതു തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ ഡോക്ടർമാരുടെയും മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെയുമൊക്കെ എണ്ണം നാൾക്കുനാൾ വർധിക്കുമ്പോൾ ജലദോഷവും പനിയും വരെ ഭീകര വ്യാധികളായി ചിത്രീകരിക്കപ്പെടുന്നു വെന്നുള്ളത് ആശാസ്യമല്ലെന്നുള്ളതാണ് വസ്തുത.

 

വിദ്യാഭ്യാസം

 

പൊതുവെ പറയാനൊക്കില്ലെങ്കിലും മലയാളിയുടെ ഭ്രാന്തമായ ഇംഗ്ലീഷ് ഭ്രമത്താൽ ഞെരിഞ്ഞമർന്ന ഒന്നാണ് മലയാള ഭാഷ.

 

"ജനിക്കും തൊട്ടെൻ മകനിംഗ്ലീഷ് പഠിക്കണം

 

അതിനാൽ ഭാര്യ തൻ പേറങ്ങിന്ഗ്ലണ്ടിലാക്കി ഞാൻ "

 

കുഞ്ഞുണ്ണി മാഷിന്റെ വരികളിൽ എല്ലാം അടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് തെറ്റാണെന്നല്ല, മറിച് മാതൃഭാഷയെ മറന്നു കൊണ്ട് ഇംഗ്ളീഷിന്റെ പുറകെ പോകുമ്പോഴാണ് പൊരുത്തക്കേട് വരുന്നത്. ഭാഷാ വിഷയങ്ങൾ ഭാഷ പഠിക്കാനും, മറ്റുള്ള വിഷയങ്ങൾ ആ വിഷയത്തിൽ പ്രാഗൽഭ്യം നേടാനുമുതകുന്നതാകണമെന്ന കാര്യം മലയാളി പലപ്പോളും വിസ്മരിക്കുന്നു. കാര്യഗ്രഹണത്തിന് ഇംഗ്ളീഷിലുള്ള ഭാഷാപ്രാവീണ്യമില്ലായ്മ പലപ്പോഴും തടസ്സമാകാറുണ്ട്. ഫലമോ, പടിച്ചൊരു ലളിത വിഷയം കൃത്യമായി വിശദീകരിക്കാൻ പല കുട്ടികൾക്കും കഴിയാതെ വരുന്നു. അങ്ങനെയല്ലാത്തവ രുമുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.

 

അത് പഠിത്തത്തിലെ കാര്യം. ഇനി പഠിക്കാൻ പോകുന്ന കാര്യമോ? കെട്ടിനിക്കുന്ന വെള്ളത്തിലെല്ലാം കാലും നനച്ചു, മാവിലും പ്ലാവിലും കേറിയതിന്റെ ഉരച്ചിലും ചോണനുറുമ്പ് കടിച്ചതിന്റെ തിണിർപ്പുമൊക്കെയായി സ്കൂളിൽ പോകുകയും വരികയും ചെയ്തൊരു കുട്ടിക്കാലം മലയാളിക്കുണ്ടായിരുന്നു. കുഞ്ഞനക്കത്തിനു പറന്നു പോകുന്ന തുമ്പിയെ അതിനേക്കാൾ ജാഗ്രതയോടെ പിടിക്കാൻ ആ കുട്ടിക്കാലത്തു മലയാളിക്ക് കഴിഞ്ഞിരുന്നു. ആ ഏകാഗ്രതയും പഠന മികവും രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്തു.. ലോക പൗരന്മാർക്കും ജൻമം നൽകി. സ്കൂളിലേക്കുള്ള നടത്തം അവന്റെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം തന്നെ പ്രകൃതിയോടിണങ്ങി ജീവിക്കാനുമവനെ സഹായിച്ചു. അവനു കളിക്കൂട്ടുകാരൊരുപാട് പേരുണ്ടായിരുന്നു. അണ്ണാനും കാക്കയും പരുന്തും നായയും പൂച്ചയുമെന്നു വേണ്ട സർവ്വചരാചരങ്ങളും അവന്റെ കൂട്ടുകാരായിരുന്നു. ചേറും ചെളിയുമൊന്നും അയിത്തമുള്ളവയായിരുന്നില്ല.

 

ഇന്ന് സ്ഥിതി പതിയെ മാറിത്തുടങ്ങി. വിവിധ സിലബസുകളിൽ പെട്ട ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കൂണുകൾ പോലെ മുളച്ചപ്പോൾ പലതും നമ്മുടെ കുഞ്ഞുങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങി. ടൈയും യൂണിഫോമും, എടുത്താൽ പൊങ്ങാത്ത ബാഗുമായി സ്കൂൾ ബസിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്ര അവന്റെ പ്രകൃതിയോടുള്ള ഇണങ്ങി ചേരലിനെ മാത്രമല്ല തടസ്സപ്പെടുത്തിയത്, മറിച്ചു തുമ്പിയെ പിടിക്കുമ്പോ അവനു സ്വായത്തമാകുമായിരുന്ന ഏകാഗ്രത കൂടിയാണ്, ഒപ്പം കിലോമീറ്ററുകൾ താണ്ടി നടന്നെത്തുമ്പോൾ അവനുണ്ടാകുമായിരുന്ന ആരോഗ്യവും പോയിത്തുടങ്ങി.

 

വൈകുന്നേരം സ്കൂൾ കഴിഞ്ഞാൽ പുസ്തകം മാറ്റി വെച്ച് പാടത്തേക്കോടിയ കുട്ടിക്കാലത്തിന് പകരം വെക്കാൻ ടാബ്ലെറ്റുകളും ഗെയിം കൺസോളുകളുമെത്തി. പക്ഷെ ഗോട്ടികളിക്കുമ്പോ അവനു കിട്ടിയിരുന്ന ഉന്മേഷം അടച്ചിട്ട മുറികൾക്കുള്ളിലിരുന്ന് പബ്‌ജി കളിച്ചാൽ കിട്ടുമോയെന്നത് സംശയമാണ്.

 

അന്നത്തെ മലയാളിക്ക് ഗുരു ദൈവമായിരുന്നു. അധ്യാപകന്റെ കയ്യീന്ന് അടി കിട്ടുന്നതല്ല മറിച്ചു അത് വീട്ടിലറിഞ്ഞാൽ കിട്ടാൻ പോകുന്നതാരുന്നു അന്നത്തെ പേടി. ഇന്ന് പേടി അധ്യാപകനാണ്. അയാൾക്ക്‌ കുട്ടികളെ അടിക്കാനോ വഴക്കു പറയാനോ സാധിക്കില്ല. തലമുറകളെ വാർത്തെടുക്കുന്ന, തൊഴിലുകളുടെ മാതാവായി പരിഗണിക്കപ്പെട്ടിരുന്ന അദ്ധ്യാപനം, ഇന്ന് വെറുമൊരു ജീവിതോപാധിയായി പരിണമിക്കപ്പെട്ടു.

 

കാലം മാറി നമ്മുടെ കോലവും

 

മലയാളിയുടെ ഫാഷൻ ഭ്രമവും മറ്റും പറയാതെ വയ്യ. അനുകരിക്കാൻ നമ്മെ കഴിഞ്ഞേയുള്ളു വേറാരും. കമ്പോളത്തിലിറങ്ങുന്നതെന്തും ഉടനെ കരസ്ഥമാക്കാൻ നമ്മൾ മുന്നിലാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ കമ്പോളങ്ങളിലൊന്നാണ് നമ്മുടെ കേരളം എന്നത് അഭിമാനമാണോ അപമാനമാണോ നമ്മളിലുണ്ടാക്കേണ്ടത് എന്നാലോചിക്കണം. ഏതായാലും അടിമുതൽ മുടി വരെ സർവതിനും നമ്മൾ ശ്രെദ്ധലുക്കളാണ്.

 

ആണിന് പണ്ട് മുടിവെട്ടാൻ ഒറ്റ ഫാഷനെയുണ്ടായിരുന്നുള്ളൂവെങ്കിൽ ഇന്നത് എണ്ണിയാലൊടുങ്ങാത്തതാണ്. പലതും കാഴ്ചക്കാരിൽ സൃഷ്ടിക്കുന്ന അരോചകം ചെറുതല്ല. പെണ്ണിന്റെ കാര്യവും അത് തന്നെ. കാച്ചെണ്ണ തേച്ചു, ചീകി മിനുക്കിയ കൂന്തൽ മലയാളി പെൺകുട്ടിയുടെ പ്രത്യേകതയായിരുന്നെങ്കിൽ ഇന്നത് പലതരത്തിലുള്ള ഫാഷനുകളുടെ മേച്ചിൽപുറമാണെന്നു പറയാതെ വയ്യ.

 

കാലിലേക്ക് പോയാലോ? ഉപ്പൂറ്റി ഉന്തിയ ചെരുപ്പുകൾ ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും നമ്മുടെ സ്ത്രീ ജനങ്ങൾക്ക് അതില്ലാതെ പറ്റില്ല എന്നവസ്ഥ വന്നിരിക്കുന്നു.

 

വസ്ത്രധാരണത്തിലും ശൈലീമാറ്റങ്ങൾ പ്രകടമാണ്. എണ്ണിയാലൊടുങ്ങാത്ത തുണിക്കടകളും സ്വർണക്കടകളുമൊക്ക കൊച്ചു കേരളത്തെ വീർപ്പുമുട്ടിക്കുകയാണ്. അക്ഷയതൃദീയയും മറ്റും നമ്മുടെ നാട്ടിൽ ആഘോഷമാക്കപ്പെടുന്നതിന്റെ കാരണവും നമ്മുടെ ആഡംഭര ഭ്രമത്തിന്റെ കച്ചവടമൂല്യമാണ് .

 

ജിയോയും മലയാളിയും

 

2014 ഡിസംബർ മാസം ഇരുപത്തിയെട്ടാം തീയതി മലയാളനാടിനെ സംബന്ധിച്ചു ഒരു പുതുയുഗപ്പിറവിയാണ്. അന്നാണ് ജിയോ കേരളത്തിൽ അവതരിപ്പിക്കപ്പെട്ടത്. സൗജന്യ സേവനങ്ങളുടെ പെരുമഴക്കാലത്തിലൂടെ ഇന്റർനെറ്റിന്റെ മാസ്മരിക ലോകത്തിലേക്ക് തടസ്സങ്ങളില്ലാതെ പ്രവേശിക്കാനവനായി. ഒരു ചെറിയ വിവരത്തിനായി മണിക്കൂറുകൾ ബ്രൗസ് ചെയ്തു കൊണ്ടിരുന്നവരുടെ മുന്നിൽ ഒരു ക്ലിക്കിൽ അതും മൊബൈൽ സ്‌ക്രീനിലൂടെ കാര്യങ്ങൾ അവതരിക്കപ്പെട്ട് തുടങ്ങി .

 

ലോകം മലയാളിയുടെ കൈവിരൽ തുമ്പിലായി. എന്നാൽ പലതും പരതുന്ന കൂട്ടത്തിൽ തങ്ങളിലുണ്ടാരുന്ന നന്മകളെയൊക്കെ ഊർന്നു പോകുന്നത് അവർ സൗകര്യപൂർവം മറന്നു തുടങ്ങി. എതിരാളിക്ക് പോലും ഇഷ്ടപ്പെടുന്ന രീതിയിൽ സരസമായി വിമർശനം നടത്തിയിരുന്ന മലയാളി, ഇന്റർനെറ്റ് ലോകത്തിലെത്തിയപ്പോ അഹങ്കാരത്തിന്റെ അവസാന വാക്കുകളായി മാറിയോ എന്നൊരു സംശയം. പരസ്പരം ചെളി വാരിയെറിയാനുള്ള വേദിയായി സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. സച്ചിനെ അറിയില്ലായെന്നു പറഞ്ഞ ഷെർപ്പവോയും ഇന്ത്യൻ ബഹിരാകാശ മേഖലയെ കളിയാക്കിയ നാസയുമൊക്കെ മലയാളിയുടെ തനിനിറം കണ്ടു.

 

ചെറിയ കാര്യങ്ങൾക്കു വരെ മലയാളി, പക്വത വിട്ടു പ്രതികരിക്കാൻ തുടങ്ങി. മുഖം കാണാത്തവരുടെ പുസ്തകത്തിൽ മറഞ്ഞിരുന്നു ഇഷ്ടമില്ലാത്തവരെ ആക്രമിക്കാനും മറ്റുള്ളവരുടെ സ്വകാര്യതകൾക്ക് ഭംഗം വരുത്താനും തുടങ്ങി. ഇന്റെർനെറ്റിനോടുള്ള അമിതാസക്തി നമ്മുടെ പുതുതലമുറയെ സ്വസ്ഥതയില്ലാത്തരാക്കി മാറ്റുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

 

സെൽഫി ഭ്രമവും അതിനായുള്ള സാഹസങ്ങളും ജീവിതം കളയേണ്ട അവസ്ഥ വരെ പലരെയും കൊണ്ട് ചെന്നെത്തിക്കുന്നു.

 

ജീവിത സാഹചര്യങ്ങൾ പലതും പക്വതയോടെ കൈകാര്യം ചെയ്യാൻ നമ്മുടെ തലമുറ ബുദ്ധിമുട്ടുന്നു. വിവാഹ മോചനങ്ങളും വിവാഹേതര ബന്ധങ്ങളിലുള്ള വർധനയുമൊക്കെ പുതുമയില്ലാത്ത ഒന്നായിത്തീർന്നിരിക്കുന്നു.

 

പണ്ടൊക്കെ പ്രണയപരാജയങ്ങളുടെ ബാക്കിപത്രം, സുന്ദരമായ വരികളിലൂടെ ജനഹൃദയങ്ങൾ കീഴടക്കുന്ന കവികളും കഥാകാരന്മാരുമായിരുന്നെങ്കിൽ ഇന്നത് ആസിഡ്‌ അറ്റാക്ക് വീരന്മാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ശൈലീ മാറ്റം അവിടെയും പ്രകടം!

 

നിർത്തും മുന്നേ…

 

പഴമയ്ക്കു ഇന്ന് വിലക്കൂടുതലാണ്, സാധാരണക്കാരന് പലപ്പോഴും അത് അപ്രാപ്യവും. അവന്റെ തന്നെ തെരഞ്ഞെടുപ്പുകൾ തന്നെയാണ് അതിന്റെ കാരണവും. തങ്ങളുടെ നമകൾ സൗകര്യപൂർവം മറന്ന് മറ്റുള്ളതൊക്കെ വാരിപ്പുണരാനുള്ള പെടാപ്പാടിലാണ് മലയാളി. നമ്മുടേത് മാത്രമാണ് ശെരി, അതുമാത്രമേ പാടുള്ളൂ എന്ന നിലപാട് ശെരിയല്ല. അത് കൊണ്ട് തന്നെ മറ്റു ജീവിത ശൈലികൾ കടമെടുക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷെ ആ തെരെഞ്ഞെടുപ്പ് ബുദ്ധിപൂർവവും വിവേചനത്തോട് കൂടിയതുമായിരിക്കണം. നമ്മുടെ ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുന്നതാണോയെന്നും പരിശോധിക്കണം.

 

പഴമയിലേക്ക് പൂർണമായി മടങ്ങാൻ സാധിക്കില്ല, പക്ഷെ ആ നന്മകളിൽ ചിലതു കൂടെ കൊണ്ട് പോകാൻ നമുക്ക് സാധിക്കും. അതങ്ങനെ തന്നെ വേണം താനും, എങ്കിലേ മലയാളി മലയാളിയാകൂ..
Srishti-2022   >>  Short Story - Malayalam   >>  വീ

IRFAN TT

ENVESTNET

വീ

വീ 

ഇന്ന് ഒക്ടോബർ 6,ഞങ്ങളുടെ  ഔട്ടിങ് ഡേ, തലേ ദിവസം റോക്കറ്റ് സയൻസ്നെ വെല്ലുന്ന SR സയൻസുകളോട് കിന്നാരം പറഞ്ഞു ഞാനും ഷിനോയും വീട് എത്തി കിടന്നപ്പോൾ സമയം 2.30 am, എന്നും കിടക്ക പായയിൽ എത്തിയാൽ യേശു വിനെ വിളിച്ചു  പ്രാർത്ഥിച്ചു കിടക്കുന്ന ഷിനോ യുടെ വായിൽ നിന്നും വന്നത്, ഡാ നാളെ MAS ഔട്ടിങ് ആണ് പുലർച്ചെ 6 മണിക്ക് അലാറം വെച്ച് കിടക്ക് എന്നായിരുന്നു. അങ്ങിനെ സുഖനിദ്രയുടെ അടിത്തട്ടിൽ ആഴമിട്ട  ഞങൾ അലാറം എന്ന മോഡേൺ ടെക്നോളജിയെ തോൽപിച്ചു കൊണ്ട്,  ഡാ പന്നി എണീക്ക് സമയം 7.30 ആയി എന്നാ ഷിനോ ടെ വിളി കേട്ടു ഞാൻ എണീറ്റു. പ്രഭാത കർമങ്ങൾ കഴിഞ്ഞു നേരെ ഞങ്ങൾ vazhutakkad എത്തി. ട്രിപ്പ്‌ പോവാനുള്ള ബസ് റെഡി, എല്ലാവരും എത്തിയപ്പോൾ ഞങൾ യാത്ര തുടങ്ങി, to അനന്ത്യ  റിസോർട്ട്. ബസിൽ സൊഡക്ക് മേലെ തൊട്ടു മണ്മധരാസ പാട്ടു വരെ  ഇട്ടു ഡാൻസ് കളിക്കുന്ന ഫാറൂകിനും ബ്രോക്കും  ശ്രീഹരിക്കും രാജീവിനും ദിനൂപിനും യോശക്കും അമിതക്കും എല്ലാം SR ൽ കലാ വിരുതു കാണിക്കുന്ന അനലിസ്റ്റ് പണി "Rocket science is the study, design,and devwelopment of spacecraft. " ആണന്നു മനസ്സിലായി. സ്ഥലം എത്തിയപ്പോൾ സമയം 11 മണി, ആൾ ഒഴിഞ്ഞ ഒരു മൂഗത, ഒരു കാട്ടു മുക്ക്, ആദ്യം കണ്ടപ്പോൾ വിചാരിച്ച അത്ര ഭംഗി പോരാ, ഒരു ഈച്ച അനങ്ങിയാൽ പോലും അറിയുന്ന അവിടെ അമേരിക്കൻ കമ്പനിക്ക് വേണ്ടി പണി എടുക്കുന്ന 55 ചൊറുക്ക്‌ ഉള്ള യുവാക്കൾ വന്നപ്പോൾ അവിടെ ഒരു ഉത്സവ പറമ്പ് ആയി. ഒരേ സമയം 55 പേരെ കണ്ടപ്പോൾ, ആ കൂട്ടത്തിൽ പ്രായത്തെ ഫ്രീക് കൊണ്ട് തോല്പിചവരും, ആരെയും കണ്ണഞ്ചിപ്പിക്കും വിതം തലയിൽ തട്ടം ഇട്ട് കയ്യിൽ കുപ്പിവളയും മൈലാഞ്ചിയും ഇട്ട ഉമ്മച്ചി കുട്ടികളും, കണ്ണിൽ കണ്മഷി എഴുതി പൊട്ടു തൊട്ട പെൺകുട്ടികളും അതിൽ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ റിസോർട്ട്ന്ടെ അകത്തേക്ക് കയറിയപ്പോൾ MT യുടെ കഥകളിൽ വായിച്ച ആകാശത്തെ തൊട്ടു നിൽക്കുന്ന മലയും, പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ വരികളിൽ പറഞ്ഞ   തോണിക്കാരന്ടെ കായലും അവിടെ കാണാൻ സാധിച്ചു, ആ കാഴ്ചകൾ എല്ലാം തന്റെ മൊബൈൽ ഫോണിന്റെ ക്യാമറക്ക് പിടി കൊടുക്കാതെ സ്വന്ധം കണ്ണുകൾ കൊണ്ട് ഒപ്പിഎടുക്കുന്ന ബിനു വി തരനും രമ്യയും അനു ചേട്ടനും ശ്രീറാം ഏട്ടനും സുജിത്തേട്ടനും സനലും ശംബുവും ദീപേശും  അരവിന്തും  ധന്യയും അശ്വിനും അനീനയും ഷിബിനും അനീഷും ദിവ്യയും നീരജയും ഷാനുവും കാർത്തികയും മായയും ഫിറോസ് ഏട്ടനും റെജിലേട്ടനും വിഷ്ണു ഏട്ടനും വിത്യസ്തരായി. പിന്നെ ഏതൊരുത്തനെയും തന്റെ ബാല്യ കാല ഓർമകളുടെ കടിഞ്ഞാൺ പൊട്ടിച്ചിറക്കും വിതം ഷംനാതേട്ടനും കൃഷ്ണേട്ടനും നിത്യനും ഫാറൂഖ്ം ഡിസൈൻ ചെയ്ത ഗെയിംസ്, ചാക്കിൽ കയറി ഓടുന്നതും ലെമൺ സ്പൂണും തവള ചാട്ടവും തലയിൽ ഗ്ലാസ്‌ വെച്ചു നടക്കുന്നതും ബലൂൺ പൊട്ടിക്കുന്ന കളിയുമെല്ലാം കണ്ടു സമയം പോയത് അറിഞ്ഞില്ല. പിന്നെ സ്വിമ്മിംഗ് പൂളിൽ ബോൾ എറിഞ്ഞു കളിച്ചും , അലോഷിയും ശരവണനും സന്തോശെട്ടനും സെഞ്ജു ബായിയും ആർച്ചയും ജോസ്മിയും ശ്രീ ലക്ഷ്മിയും സ്നേഹയും എല്ലാം സംഗീതത്തിലൂടെയും, സൗഹൃദം കാണിക്കുന്ന  സെൽഫി യിലേക്ക്  റിൻഷിയും രേഷ്മയും കാവ്യയും വിനീതയും നിത്യയും, പിന്നെ ആകാശം കാൽ തട്ടും വിതം ഊഞ്ഞാൽ ആടിയ ഷമീർ ഇക്കയും അശ്വത്തും അൻവറും പ്രിൻസും, പിന്നെ ഈ ഏത്രയിലെ ഓരോ ചലനവും നഷ്ടപ്പെടുത്താതെ തന്റെ ക്യാമറ കണ്ണ് കൊണ്ട് ഒപ്പി എടുക്കുന്ന അമിത്തും ട്ടോജോയും. പിന്നെ രേവതിയുടെ കണ്മഷി എഴുതിയ  കണ്ണിൽ നോക്കി  മഷിതണ്ട് കൊണ്ട് പ്രണയത്തിന്റെ കിന്നാരകാവ്യങ്ങൾ എഴുതുന്ന സ്വാതി കിരണും MAS ഔട്ടിങ് പൂർണതയിൽ എത്തിച്ചു,   magന്ടെ കൂടെ ഡാൻസ് കളിച്ചും ഫുഡ്‌ അടിച്ചും, പിന്നെ പല ക്യാമറ കണ്ണുകളും ഒരു പോസിംഗ് ന് വേണ്ടി ഓടി നടക്കുന്ന കാഴ്ച കാണാനും നല്ല ചേലുണ്ടായിരുന്നു,  കഴിഞ്ഞ വർഷത്തെ ബിനു എലിസബത് ന്ടെ നേതൃത്വവും ദിലീപിന്റെ ഡാൻസും why this kolovary പാട്ടും നികത്താൻ ആവാത്ത നഷ്ടം തന്നെ ആണന്നു പറയാതിരിക്കാൻ വയ്യ,  പിന്നീട് MAS ൽ ഉള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ഒരു യോ പറഞ്ഞു ക്യാമറ കണ്ണിന്നു നല്ല സൗഹൃദം കൊടുത്ത മുത്തശ്ശി കഥ ഇന്നത്തെ നിലാവിന്റെ  അമ്പിളി മാമന്റെ ചുണ്ടിൽ നിന്നും വരുന്നത് കേൾക്കാൻ നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതിന്നു മുൻപ് ആ 55 അനലിസ്റ്റുമാർ അമ്മയുടെ ചൂട് പറ്റാൻ കൂടണഞ്ഞിരുന്നു,,,,, 

Srishti-2022   >>  Poem - English   >>  THE BYGONE EMOTIONS

Vishnulal Sudha

ENVESTNET

THE BYGONE EMOTIONS

Desires, that roots inside the dark,

Unleashed the wolf, within that arc

Frowned, as it lit up inside, a spark

Crowned the moron in me, a crack

 

Those were the blues, caught in autumn

Nourished my groves, top to bottom

Breezes and sighs, soft as cotton

Rode on my dreams, now stands rotten.

 

Deep inside, I am fighting for ages

Pricks in, as I serve without wages

Savage in me, vengefully rouges

Glides across, insane, like pages

 

Heal my soul, oh lord, so pure!

Seal my thoughts, the proposed cure

Inhale more pain, the one I can’t bare

Let me just fool, my unconditioned tear.

 

Canopy of wisdom, held it loud

Bloomed beside, bright and bold

And I was cursing the one I loved

 

Ruptured illusions, bygone, I heard

Srishti-2022   >>  Short Story - English   >>  THE CAPTIVE

VISHNULAL SUDHA

ENVESTNET

THE CAPTIVE

He felt severe cold in his spine. It emulates his body limb to move into a serene posture. He had

no other choice but to open his eyes. He felt a cool breeze on his face, but he could not identify

its source. He was inside a white chamber, a room with no furniture and windows. There was not

even an air hole for ventilation. Although there was a door, it was locked, apparently from

outside. The most disgusting truth was that he was lying on the white floor, bejeweled with white

Italian tiles. And it took him a moment to perceive that he was nude.

 

He could remember nothing. He couldn’t remember his place of birth, his parents or even his

name. The revelation hit him slowly that his memory has been washed off. In that white-painted

room, there was nothing, but a small hand-sized sculpture of Jesus Christ, glued to the wall. This

made him presume that he was a Christian. But why was he imprisoned in that congested white

room, nude. This thought kept haunting him. He was too frail to shout out for help. He somehow

pulled up all his energy and began to cry. In a few hours he understood that his attempt was

futile. He prayed in front of the sculpture. He tried hitting hard on the door with all his strength.

But nothing hopeful happened. He wanted to excrete badly. He had no choice, but to do it there.

He cried aloud again and again. After a few hours he felt asleep.

 

When he woke up, he was surprised to see his excreta washed off completely. Someone had

cleaned his body too. There was placed a paper plate of food, along with a note. The note said:

“The key is within you”. His surprise molded soon into deep agony and made him cry. He felt

that someone was probably playing a game on him. He could sense somebody listening to him.

But he didn’t know who it was. May be he was held a captive for a huge ransom. But who would

pay for him and above all, who is he? He prayed again.

 

This routine continued for days. He realized that whenever he goes to sleep, someone enters the

room. He tried pretending to have slept several times. But he couldn’t fool the visitor. It took him

months to realize that he was not a captive held for ransom. He slowly withdrew from shouting

and trying to escape. He learned to accept the fact that his life was going to end in that doomed

cavity. He would only wait for his daily food and the same note that conveyed nothing to him.

How could he possibly hide a key within him when he is all nude?

 

Days passed by. One day he woke up to see a gun beside his daily food plate. And the note said:

“Now you can choose your destiny”. He looked at the gun for a moment. He stayed there

expressionless, but tears started flowing down his cheeks. He chose his destiny. He took his gun.

He stared at the sculpture and told Jesus Christ in his mind: “You never helped me. I prayed to

you every day. But you gave me this destiny. What was my fault? May be I’ll get an answer

from you after death. Or maybe this will remain unanswered.” He placed the gun pointed over

his forehead. He kissed the sculpture of Jesus. The gun recoiled within seconds to spill blood all over, adding a red design to the white walls. He fell motionless on the sculpture, and the sculpture moved back ward.

 

His eyes were open, with blood flowing out on them with all its vigor. As the sculpture moved,

the wall opposite to the door began to slide. Two men walked into the room. One began to wash

the floor and other wrote a note and glued it on the chest of the dead man. The note said:

“Subject number: 183 – The man who never understands that GOD is within him will never find

his way out of the prison”. The dead man’s eyes still remained open. But he couldn’t see the note

for sure. The man was taken away and a few minutes later they came in with a new man. They

place him on the floor, and on his back they wrote” Subject number: 184”

Srishti-2022   >>  Poem - Malayalam   >>  തപം

VISHNULAL SUDHA

ENVESTNET

തപം

മോക്ഷഹേതു സമർപ്പിതം പിണ്ഡം

മോക്ഷഹിതം വർജ്ജിതം ചരിതം

അശ്രുപൂജിതംപാപ മോചിതം

മുക്തിമാർഗ്ഗംതവതീർതഥ രാഗം.

 അഗ്രപാദം അഭിനവ വൃത്തം

ഭാവുകംവേദി ചലിതംവിശേഷം

സൂക്തസംഹിതം ഘനമൂലസാരം

ദീർഘമേറും  ആചാരംകിരാതം.

 വിപ്ലവം യൗവ്വനെ വിശ്വപാശം

വീതശോകം വിരാജിതം വർണ്യം

വിനതാനന വർജ്ജ്യെ വിനയവും

വൈചിത്യ്രംവർഗ്ഗം വിമാർഗ്ഗം.

 തോരും അര്ത്ഥംതിടുക്കംഒടുക്കം

ചാരെയോരം ചെറുപ്പം കിതയ്ക്കും

ശോകമൂകം കിടക്കും മലക്കം

വേഗമേറും തുടിപ്പും നിലയ്ക്കും.

 ലാഭലോപ ലക്ഷ്യാലസ്യ  ഖണ്ഡം

കാതൽ മായും സുഖലോല ഭാണ്ഡം

കാലകോല കലുക്ഷിത യാമം

കാതിലോതി ബൃഹത്താം പുരാണം.

 

ശോണിതംതീവ്ര ഭാവം തുടക്കം

ആർത്തനാദംഅരോചകം അന്ത്യം

കാലമധ്യേ കൃതാർത്ഥമാം കർമം,

കീർത്തി മാർഗംനിതാന്ത പ്രയാണം.

Srishti-2022   >>  Poem - Malayalam   >>  കാലം ഇതെല്ലാം മറക്കുമോ ടീച്ചറെ

IRFAN TT

ENVESTNET

കാലം ഇതെല്ലാം മറക്കുമോ ടീച്ചറെ

ഓർക്കുന്നുവോ ഓർക്കുന്നുവോ 
ടീച്ചറെ അങ്ങ് ഓർക്കുന്നുവോ
അന്നൊരിക്കൽ നിൻ പാദം തൊട്ട് 
ഞാനിരുന്ന ക്ലാസ് മുറി.

ഓലമേഞ്ഞ കൂരയും 
മണ്ണിൻ ഗന്ധമുള്ള എഴുത്താണിയുമുള്ള  ക്ലാസ് മുറി
ഇന്നെൻ മകൻ പഠനം
ആധുനിക ക്ലാസ് മുറിയിലാ ടീച്ചറെ.

 എന്നത് അമ്മയെന്നും  
 എന്നത് മഞ്ചാടി എന്നും പഠിപ്പിച്ച ടീച്ചറെ
 ഫോർ ആപ്പിൾ എം ഫോർ  മമ്മി 
എന്നുമണ് എൻ മകൻ മൊഴി.

അന്ന് സ്കൂൾ വഴി ഞാൻ എണ്ണിയ കമ്മ്യൂണിസ്റ്റു  പച്ചയും 
തിരിച്ചുപോകുമ്പോൾ ചൂണ്ട ഇട്ട മീനുകളും 
ഇന്നെൻ മകൻ പോകുന്ന 
സ്കൂൾബസിൽ ശൂന്യതയാണ് ടീച്ചറെ.

അന്ന് പെയ്ത മഴയിൽ 
എൻ ഉച്ചക്കഞ്ഞിയും പയറും  വെള്ളമേറിയത്  ഓർക്കുന്നുവോ   
ഇന്ന് എൻ മകന്  ചോറ്റുപാത്രത്തിൽ
ബിസ്ക്കറ്റ് തികയുന്നില്ല ടീച്ചറ.

അന്ന് എൻ തെറ്റിന് പാട് വീണ കൈകളും
പിച്ചിയ  ചെവിയുമാണ് പകരം എങ്കിൽ 
ഇന്ന് എൻ  മകനെ ശിക്ഷിക്കാൻ ഭയമാണ്
നിയമത്തെ ഭയമാണ് ടീച്ചറെ.

നിയമമാണ് ഇന്നെല്ലാം ടീച്ചറെ  
പെണ്ണ് അമ്മയാണെന്നും ദൈവമാണെന്നും പഠിപ്പിച്ച ടീച്ചറെ 
ഇന്നെൻ അനിയത്തിമാരുടെ വേദനകൾക്ക് 
നിയമം കടിഞ്ഞാൺ ഇടുമോ  ടീച്ചറെ.

അന്ന് നാം നൽകിയ സ്നേഹത്തിന് പകരം 
വിളകളും മഴയും നൽകി അനുഗ്രഹിച്ച പ്രകൃതി 
ഇന്ന് പകരത്തിന് പകരം
പ്രളയമാണ്  മുന്നിൽ എൻ  മക്കൾക്ക്.

 

മഗ്രിബ് ബാങ്ക് വിളി കേട്ട് വിളക്ക് വെച്ച് വീടും 
ശബരിമല മക്ക പോലെ കാണണമെന്ന മൊഴിയും
മാല ഇട്ടവനെ സ്വാമി എന്ന വിളിപ്പേരും
ഇന്നില്ല ടീച്ചറെ.

ടീച്ചറെ അങ്ങ്  എന്തിനാ മൗനം പാലിക്കുന്നത് 
അങ്ങയുടെ മൈലാഞ്ചിച്ചെടികൾകെന്താ ഇത്ര ചലനം 
 പള്ളിക്കാട്ടിനെന്താ അത്തറിൻ ഗന്ധം 
എന്താ ഇതിനെല്ലാം അർത്ഥം.

കാലം ഇതെല്ലാം മറക്കുമെന്നൊ...
കാലം ഇതെല്ലാം മറക്കുമെന്നൊ...

Srishti-2022   >>  Short Story - Malayalam   >>  ഉമ്മുകുലുസു

IRFAN TT

ENVESTNET

ഉമ്മുകുലുസു

അയാൾ ദൂരേക്ക് നടന്നുഒരുപാട് ഒരുപാട് നടന്നുനടത്തത്തിന് വേഗത കൂടിഅയാൾ ഓടാൻ തുടങ്ങിനരച്ച മുടിയും ചുക്കി ചുളുങ്ങിയ കൈകളുമായിആ വൃദ്ധനായ മനുഷ്യൻമൂക്കിൽ വന്നിടിച്ച    അത്തറിൻ ഗന്ധം എവിടെ നിന്നാണ് എന്നറിയാൻ അയാൾ ദൂരേക്ക് ഓടിക്കൊണ്ടേയിരുന്നു..  

പള്ളിയിലെ മിനാരങ്ങളിൽ നിന്നും വരുന്ന മധുരമായ സുബഹി ബാങ്ക് വിളി കേട്ട്   സൈദാലിക്കയും ഭാര്യ ഖദീജയും എണീറ്റു. "ഇങ്ങള്ഉമ്മുകുലുസുവിനെ എണീപിക്ക്.ഓളോട് എണീറ്റ് പല്ലുതേക്കാൻ പറ"  ഖദീജഉമ്മ സെയ്താലിക്കയോട് പറഞ്ഞു.  സൈദാലിക്ക ഉമ്മുകുലുസുവിന്റെഅടുത്തുപോയി ഒരു ഉമ്മ കൊടുത്തു അവളെ തട്ടി മെല്ലെ വിളിച്ചു:"മോളെ ഉമ്മുക്കുലുസു... എണീക്ക് അനക്ക് മദ്രസയിൽ പോകണ്ടേ." ഉമ്മുകുലുസുതൻറെ മധുരമായ വെള്ളാരം കണ്ണ് മെല്ലെ തുറന്നിട്ട്  പറഞ്ഞു "ഇങ്ങള് ന്ടെ അടുത്ത് കിടക്ക് നമുക്ക് കെട്ടിപ്പിടിച്ച് കുറച്ച് നേരം കൂടി കിടക്കാം."  "നല്ലകഥയായി  ഉമ്മൂമ്മ ഇപ്പോൾ ബടിയും കൊണ്ട്  വരും വേഗം എണീക്ക് " സൈദലിക്കയുടെ വിളി കേട്ടു ഉമ്മുകുലുസു കണ്ണ് തിരുമ്മി പല്ലിളിച്ചു കാണിച്ചുഎണീറ്റു.


        മലപ്പുറത്തെ ഒരു കൊച്ചുഗ്രാമത്തിൽ അലിയുടെയും ഭാര്യ നാരായണിയുടെയും  അഞ്ചു വർഷത്തെ കാത്തിരിപ്പിനുശേഷം ദൈവം കൊടുത്തസുന്ദരിയായ മോൾ ഉമ്മുകുലുസുവെള്ളാരം കണ്ണും ചുരുണ്ടമുടിയുള്ള അതിസുന്ദരി.  ഉമ്മു കുലുസുവിന്ടെ രണ്ടാം വയസ്സിൽ ഒരു കാർ ആക്സിഡന്റിൽമരിച്ചതാണ് അലിയും ഭാര്യ  നാരായണിയുംഅന്യ മതത്തിൽ പെട്ട ഒരു സ്ത്രീയെ പ്രേമിച്ച് വിവാഹം ചെയ്തതിന്ടെ  പുകിലുകൾ  ഗ്രാമത്തിൽ ഇന്നുംചർച്ചയാണ്നാരായണിയുടെ  സമ്മതത്താൽ  അലി തങ്ങളുടെ മകൾക്ക്  ഉമ്മുക്കുലുസു എന്ന് പേരിട്ടുഎല്ലാ മതവും സ്നേഹവും ധർമ്മവുമാണ്പഠിപ്പിക്കുന്നതെന്ന സത്യം  ഉമ്മുകുലുസു മനസ്സിലാക്കണമെന്നുംഎല്ലാ മതവും മകൾ പഠിക്കണമെന്നും അലിക്കും ഭാര്യ നാരായണിക്കുംനിർബന്ധമായിരുന്നുപക്ഷേ വിധി രണ്ടുവർഷത്തിലധികം അവർക്ക് അതിനുള്ള ഭാഗ്യം കൊടുത്തില്ലഅവരുടെ മരണത്തിനുശേഷം  ഉമ്മുകുൽസുവിനെ ജീവനുതുല്യം  സ്നേഹിക്കുന്നത്  അലിയുടെ പിതാവ് സൈദാലിക്കയും ഭാര്യ ഖദീജ ഉമ്മയുമാണ്.  സൈദാലിക്കയ്ക്ക് ഉമ്മുക്കുലുസുഎന്നാൽ തൻറെ റൂഹ് ആണെന്ന്  ഖദീജുമ്മയോട്  സെയ്താലിക്ക ഇടയ്ക്കിടെ പറയുമായിരുന്നുഎവിടെപ്പോയാലും ഒരു പൊതി മിഠായി മായിട്ടാണ്സെയ്താലിക്ക വീട്ടിൽ കയറി വരുന്നത്ഉമ്മുകുലുസുവിന്  ഇപ്പോൾ ആറ് വയസ്സ്ഒന്നാംക്ലാസിൽ പഠിക്കുന്നുഅലിയുടെയും നാരായണിയുടെയുംആഗ്രഹം മനസ്സിൽ വെച്ച് സൈദാലിക്ക ഉമ്മുകുലുസുവിനെ പള്ളിയിലും അമ്പലങ്ങളിലും കൊണ്ടുപോകാറുണ്ട്
     

   "ഇതുകൂടെ കഴിക്ക് ഉമ്മുക്കുലുസു..." ഒരു കഷണം അപ്പം  കയ്യിൽപിടിച്ച് സൈദാലിക്ക കൊച്ചുമോളെ കഴിപ്പിക്കാൻ വാശിപിടിക്കുന്നു." വേണ്ട ഉപ്പൂപ്പാഎൻറെ വയറു ഇപ്പൊ പൊട്ടും..." "നല്ല കുട്ടിയല്ലേ കഴിക്ക്...ഇത് കൂടെ." ഉമ്മുക്കുലുസുവിനു ഭക്ഷണം കൊടുത്ത്വസ്ത്രം ധരിപ്പിച്ച് സൈദലിക്കയുംകൊച്ചുമോളും വീട്ടിൽ നിന്നിറങ്ങി. " ഞങ്ങൾ പോയിട്ട് വരട്ടാ...അസ്സലാമുഅലൈക്കും..." സൈദാലിക്കയുടെ ചെറുവിരൽ പിടിച്ചു ഉമ്മുകുലുസു ഖദീജഉമ്മയോട് സലാം പറഞ്ഞ് ഇറങ്ങി


കൊച്ചു  വർത്തമാനം പറഞ്ഞും കളിയാക്കിയും പൊട്ടിച്ചിരിച്ചും രണ്ടുപേരും റോഡിലൂടെ നടന്നുനേരെ പള്ളിയിലേക്ക് പോയി മുസ്ലിയാരെ കണ്ടുമുസ്ലിയാർ സെയ്താലിക്കയോട് പറഞ്ഞു: "എനിക്കൊരു കാര്യം പറയാനുണ്ട്." "എന്താ ഉസ്താദേ? " "മഹല്ല് കമ്മിറ്റിയുടെ ഒരു തീരുമാനം നിങ്ങളെഅറിയിക്കാൻ പഞ്ഞു." "എന്ത് തീരുമാനം.ഉസ്താദെ ഇങ്ങൾ പറി." "അതെ ഇനിമുതൽ മുസ്ലിം അല്ലാത്ത ഉമ്മുകുലുസു പള്ളിയിൽ കയറാൻ പാടില്ല."  "അതെന്താ ഉസ്താദെ.ഇപ്പോ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം." "അതെല്ലാം മഹല്ല് കമ്മിറ്റിയുടെ തീരുമാനമാണ്." ഉമ്മുകുലുസു ഇതെല്ലാം കേട്ട്പുഞ്ചിരിയോടെ സെയ്താലിക്കയുടെ കൈപിടിച്ച് പറഞ്ഞു: "ഉപ്പുപ്പാ.. മ്മക്ക് പോകാം." പോകുന്ന വഴിയിൽ സെയ്താലിക്കയുടെ കയ്യിൽ പിടിച്ച്ഉമ്മുക്കുലുസു ചോദിച്ചു : "അതെ ഉപ്പൂപ്പ.. മതം സ്വീകരിക്കൽ  നിർബന്ധമാണോ." "അതെല്ലാം ഓരോരുത്തരുടെ ഇഷ്ടമാണ് മോളെഅവരവർക്ക്ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാംഇനി ഒരു മതത്തെയും വിശ്വസിക്കാതെയും ജീവിക്കാം." "എന്നെപ്പോലെ.അല്ലെ ഉപ്പൂപ്പാ. " "മോള് അതിന് ഒരുമതത്തിലും  വിശ്വസിക്കാതിരിക്കുന്നില്ലല്ലോ.മോൾക്ക് എല്ലാ മതവും ഇഷ്ടമാണല്ലോഎല്ലാ മതവും സ്നേഹവും ധാർമിക മൂല്യവുമാണ് കല്പിക്കുന്നത്.ഏത്മതവും മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനാണ് കല്പിക്കുന്നത്." "ഉപ്പുപ്പ എന്തിനാ മുസ്ലിമായത്.ഞാനും മുസ്ലിം ആവട്ടെഎന്റെ അലി ഉപ്പയെ പോലെഎന്നാൽ എനിക്ക് ഉസ്താദ് പറഞ്ഞപോലെ പള്ളിയിലും കയറാൻ പറ്റൂലെ." പൊട്ടിച്ചിരിച്ചുകൊണ്ട് സൈദാലിക്ക മോളോട് പറഞ്ഞു : "മുസ്ലിമായാൽമോൾക്ക്‌ അമ്പലങ്ങളിൽ കയറാൻ കഴിയില്ല.ഇപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പോലും ഉണ്ടാകില്ല.പിന്നെ പള്ളിയിൽ പോകുമ്പോൾ മാത്രമല്ല മോള് തട്ടംഇടേണ്ടത് എപ്പോഴും തലയിൽ തട്ടമിട്ട് നടക്കേണ്ടി വരും." എന്നാൽ ഞാൻ ഹിന്ദു ആവാം എന്റെ അമ്മയെ പോലെ." സൈദാലിക്ക ചിരിച്ചുകൊണ്ട്പറഞ്ഞു : "അപ്പോൾ മോൾക്ക് പള്ളിയിലും കയറാൻ പറ്റില്ല."
        

 "അന്നോട് ബർത്താനം പറഞ്ഞ് സമയം പോയത് അറിഞ്ഞില്ല.ഉസ്താദ് പറയുന്നത് കേട്ട് മോള്  വിഷമിക്കണ്ടട്ടോ." "ഇൻക്ക് വിഷമം ഒന്നുമില്ല.ഞാൻപള്ളിക്ക് പുറത്തു നിന്ന് പ്രാർത്ഥിച്ചാലും ന്ടെ അലിഉപ്പ ഇതെല്ലാം കാണുന്നുണ്ടല്ലോ."സൈദാലിക്ക പുഞ്ചിരിച്ചുകൊണ്ട് കണ്ണിൽ വെള്ളം നിറച്ച്ഉമ്മുകുലുസുവിന്ടെ തലയിൽ കൈവെച്ച് തലോടിക്കൊണ്ടിരുന്നു.
 

ക്ലാസിൽ ഉമ്മുകുലുസു പഠിക്കാൻ മിടുക്കിയായിരുന്നുഎല്ലാ ടീച്ചർമാർക്കും കുട്ടികൾക്കും ഒത്തിരി ഇഷ്ടമാണ് ഉമ്മുകുലുസുവിനെഒരിക്കൽഉമ്മുകുലുസു ക്ലാസിൽ  വന്ന ഉണ്ണിക്കുട്ടനോട്. " ടാ ഇജ്ജ് എന്തിനാ നെറ്റിയിൽ ചന്ദനം തൊടുന്നത്. " ഇത് എനിക്ക് അമ്മ തൊട്ടു തന്നതാഇത് വെച്ചാൽ നല്ലതണുപ്പാ." "എന്നാൽ നാളെ ഇജ്ജ് വരുമ്പോൾ  അമ്മയോട് പറഞ്ഞു എനിക്കും കൊണ്ടുവരോ. തണുപ്പ് ഞാനും ഒന്ന് അറിയട്ടെ."  ചില  ദിവസങ്ങളിൽതലയിൽ തട്ടവും നെറ്റിയിൽ ചന്ദനക്കുറിയുമിട്ട്  ഉമ്മുകുലുസു ക്ലാസ്സിൽ ഇരിക്കുന്നത് കാണുമ്പോൾ നല്ല ചേലണെന്ന് ഇടയ്ക്കിടെ ഉമ്മുകുലുസുവിന്ടെടീച്ചർ പറയുമായിരുന്നു
         

 ഒരു ദിവസം ഉമ്മുക്കുലുസുവിനെയും കൂട്ടി സൈദാലിക്ക അമ്പലത്തിൽ പോയിസെയ്താലിക്ക പുറത്തുനിന്നുഉമ്മുക്കുലുസുവിനോട് പ്രാർത്ഥിക്കാൻപറഞ്ഞുപെട്ടൊന്നാണ്  ഉമ്മുകുലുസു അത് ശ്രദ്ദിച്ചത്. "അഹിന്ദുക്കൾക്ക് പ്രവേശനമില്ലഎന്ന ഒരു പുതിയ ബോർഡ്.  അത് കണ്ട് ചെറുപുഞ്ചിരിയോടെക്ഷേത്രത്തിൻറെ പടിയിൽ നിന്ന് ഉമ്മുകുലുസു പ്രാർത്ഥിച്ചു.  പ്രാർത്ഥന കഴിഞ്ഞു അമ്പലത്തിലെ ശാന്തിയോട് കൊച്ചുവർത്തമാനം പറഞ്ഞുഉമ്മുക്കുലുസുവും സൈദാലിക്കയും അമ്പലത്തിൽനിന്ന് തിരിഞ്ഞുനടന്നുപെട്ടെന്ന് ഉമ്മുക്കുലുസു തിരിഞ്ഞു നോക്കിയിട്ട് ശാന്തിയോട് ചോദിച്ചു: "ഈബോർഡ് നിർബന്ധമാണോ ശാന്തി." "  കുട്ടിനിർബന്ധമാണ്കുട്ടി കുട്ടിയുടെ പേര് മാറ്റിയാൽ കുട്ടിക്ക് ബോർഡ് പ്രശ്നമല്ലല്ലോ. " "പേരു കൊണ്ട് മാത്രംഒരാൾ മതവിശ്വാസി ആകുമോ ശാന്തി." എന്ന് പറഞ്ഞ് സൈദാലിക്ക ഉമ്മുകുലുസുവിന്ടെ കൈ പിടിച്ച് വീട്ടിലേക്ക് നടന്നു.

 അത്തറിൻ  കുപ്പി ആരോ  എറിഞ്ഞിട്ടതാ...അതുറപ്പ്...അതാ ഇത്ര ഗന്ധംഅയാൾ  ഗന്ധവും തേടി അലഞ്ഞു കൊണ്ടേയിരുന്നു... 

"ഉപ്പുപ്പാ..ദേ ഐസ്."  ഐസ്  വില്പനക്കാരനെ നോക്കി ഉമ്മുക്കുലുസു ചൂണ്ടിക്കാണിച്ചു.  "മോളെ ഒരു മിനിറ്റ്. "സെയ്താലിക്ക  താൻ എടുത്ത മുണ്ടിൻറെഅരപ്പട്ടയിൽ നിന്നും  ചുളുങ്ങിയ ഒരു പത്തു രൂപ നോട്ട് എടുത്തു.  "പൈസ ഉണ്ട് വാ." സൈദാലിക്ക  ഐസ് വിൽക്കുന്നവനോട്. " ഇജ്ജ് ൻറെഉമ്മുകുൽസുവിന് ഒരു ഐസ് കൊടുക്ക്. " വായിൽ വെള്ളം നിറച്ച് പല്ലിളിച്ചു കാണിച്ചു ഉമ്മുക്കുൽസു ഐസ് വാങ്ങി. " ഒരു  ഐസിന് എത്ര രൂപ." "അഞ്ചുരൂപ." ഉമ്മുകുലുകസു  ഐസ് വില്പനക്കാരനെ നോക്കിയിട്ട്. "ന്നാ ഒന്നുടെ താ." " അത് ആർക്കാടീ." "ഉപ്പുപ്പാക്ക്അല്ലാതെ ആർക്കാ." ഐസ്  വിൽപ്പനക്കാരനും  സെയ്താലിക്കയും പൊട്ടിച്ചിരിച്ചു. " പല്ലില്ലാത്ത കാലത്ത് ഞാൻ ഇതെല്ലാം എങ്ങിനെ തിന്നാനാണ്  ൻറെ  ഉമ്മുക്കുൽസു.  ഇജ്ജ്ബാക്കി അഞ്ചു രൂപ താ ൻറെ മോനേ."  ബാക്കി അഞ്ചു രൂപ കൈയിലും പിടിച്ച് സെയ്താലിക്കയുംഐസ് വായിൽ വച്ച് ഉമ്മുകുൽസുംവും നടന്നു.     "ഉപ്പുപ്പ..ഇങ്ങള് ഐസ് വാങ്ങാത്തത് ഇൻക്ക് ഇഷ്ടായില്ലട്ടോ."  സൈദാലിക്ക ചിരിച്ചുകൊണ്ട് അടുത്തുള്ള ഒരു കടയിൽ കയറി.  അഞ്ചുരൂപ എടുത്തിട്ട്കടക്കാരനോട് : " ഒരു കാജാ ബീഡി കെട്ട്." ബീഡി വാങ്ങിയിട്ട് ഉമ്മുക്കുലുസുവിന്ടെ കൈയും പിടിച്ച് സൈദാലിക്ക വീട്ടിലേക്ക് നടന്നു. "ഉപ്പുപ്പാ ഐസ്  വാങ്ങാത്തതിന് കാരണം ഇതാണല്ലേ.ബീഡി കത്തിക്ക്ണ് ഇല്ലേ  ഇങ്ങള്." "മോള് അടുത്തുള്ളപ്പോൾ കത്തിക്കാൻ പാടില്ല."  "എന്തിനാ ഉപ്പുപ്പാ ഇങ്ങള് ബീഡിവലിക്ക്ണ്ഇത് വലിക്കാൻ പാടില്ലാന്ന് ടീച്ചർ സ്കൂളിൽന്ന് എപ്പോഴും പറയാറുണ്ടല്ലോ." "അതാ പറഞ്ഞത് ഞാൻ ഇത് ഇപ്പോൾ  കത്തക്ക്ണില്ലന്ന്ൻറെഉമ്മുകുൽസൊ."

വീടെത്തി ഉമ്മുകുലുസുവിനെ ഉറക്കിയിട്ട്സൈദാലിക്ക വീടിൻറെ മുറ്റത്തേക്കിറങ്ങിനല്ല മഞ്ഞു ഉണ്ടായിരുന്നു  രാത്രിയിൽ.സൈദാലിക്ക തന്റെതോർത്ത്‌ തലയിൽ ഇട്ട്  മുറ്റത്ത്‌ ഒരു   ചാരുകസേരയും എടുത്തിട്ട്,  അതിൽ ചാരിയിരുന്ന്  ബീഡി കെട്ടിൽ നിന്നും ഒരു ബീഡിയെടുത്ത് വായിൽ വെച്ച്കത്തിച്ചു.  ആകാശത്തിലോട്ട്  നോക്കിയിരുന്നു.  ഉമ്മുകുൽസുവുംഅലിയുംനാരായണിയുംഅമ്പലവുംപള്ളിയുംസെയതാലിക്കയുടെയുടെചിന്തയിലൂടെ കടന്ന് പോയിപടച്ചോനെ അലിയുടെയും നാരായണിയുടെയും ആഗ്രഹം എനിക്ക് പൂർണ്ണതയിൽ എത്തിക്കാൻ  കാലഘട്ടത്തിൽപറ്റുമോ?  എല്ലാ മതങ്ങളോടും ന്ടെ  ഉമ്മുകുലുസുവിന്ന്  ഇപ്പോഴുള്ള ബഹുമാനം ഇല്ലാതാകുമോപടച്ചോനെ  ന്ടെ ഉമ്മുക്കുലുസുനെ കാക്കണേ.

ഇവിടെ എവിടെയോ നിന്നാണ്   അത്തറിൻ ഗന്ധം... അതാ  കാണുന്ന പള്ളിക്കാട്ടിൽ നിന്നായിരിക്കുംഅയാൾ അങ്ങോട്ട് ഓടി ഓട്ടത്തിന്ടെവേഗതയിൽ അയാളുടെ കുപ്പായം വിയർപ്പിനാൽ നനഞ്ഞിരുന്നുഎത്ര വിയർത്താലും അത്തറിൻ  ഗന്ധത്തിന് കുറവൊന്നുമില്ലായിരുന്നു.

വീടിന് മുറ്റത്ത് ഉമ്മുകുലുസു മണ്ണുകൊണ്ട് അപ്പം ചുട്ടു കളിക്കുന്നു. "കൂടെ കളിക്കാൻ ഫാത്തിമയെ കാണുന്നില്ലല്ലോ."  ഉമ്മുകുലുസു ദൂരേക്ക് നോക്കിപിറുപിറുത്തു.  ഉമ്മുകുലുസുവിന്ടെ ക്ലാസിൽ  കൂടെ പഠിക്കുന്ന  അടുത്തവീട്ടിലെ കൂട്ടുകാരിയാണ് ഫാത്തിമ. "  ദാ വരുന്നുഎവിടെയായിരുന്നു ഇജ്ജ്. " ഫാത്തിമ ഓടിവന്നു.  "എന്താ അന്ടെ കാലിൽ നിന്ന് ഒരു ശബ്ദം കേൾക്ക്ണത്  . " ഉമ്മുകുലുസു ഫാത്തിമയുടെ കാലിൽ നോക്കി ചോദിച്ചു. " അത് കാണിച്ചുതരാനാ ഞാൻ ഇപ്പോ വന്നത്ഇന്ടെ ഉപ്പ ഗൾഫിൽന്ന് കൊണ്ടന്നതാ.  വെള്ളി പാദസരംദേ നോക്ക്എങ്ങനെണ്ട്ഇത് കിലുങ്ങുംനല്ല ശബ്ദാണ്. " ഫാത്തിമഅവളുടെ പാവാട കുറച്ചു മുകളിലോട്ടു  ഉയർത്തിരണ്ടുതവണ കാൽ  ഇളക്കിപാദസരത്തിന്ടെ കിലുക്കം ഉമ്മുകുലുസുവിനെ കേൾപ്പിച്ചു കൊടുത്തു. "ഞാൻ പോവാണ്ട്ടൊ  നാളെ സ്കൂളിന്ന് കാണാട്ടോ." ഫാത്തിമ വീട്ടിലേക്ക് ഓടികളിക്കുന്നതിനിടയിൽ ഉമ്മുകുലുസുവിന്ടെ  മനസ്സിൽ ഒരാഗ്രഹംതനിക്കും ഒരു കുഞ്ഞ് വെള്ളിപാദസരം വേണമെന്ന്.  ഉമ്മുകുൽസു  സൈദാലിക്കയുടെ അടുത്തേക്ക് ഓടി.  "ഉപ്പുപ്പാ." "എന്താ മോളെ."  ഉമ്മുകുൽസുഒന്നും മിണ്ടുന്നില്ല. " എന്താ മോളെ.  എന്തുപറ്റി." ഉമ്മുകുൽസുവിന്ടെ കവിളിൽ പിടിച്ച്  സൈദാലിക്ക ചോദിച്ചു. " മ്മടെ ഫാത്തിമന്ടെ ഉപ്പ ഗൾഫിൽന്ന്ഓൾക്ക്  കിലുങ്ങുന്ന വെള്ളി പാദസരം  കൊണ്ടന്ന്ക്ക്ണ്.  നല്ല മൊഞ്ച് അത് കാണാൻഉപ്പുപ്പാ ഇൻകും  ഒരു കിലുങ്ങുന്ന വെള്ളി പാദസരം വാങ്ങിച്ചുതരോ?" 

അയാൾ  പള്ളിക്കാട് മുഴുവനും തപ്പി നോക്കാൻ തുടങ്ങികാണുന്നില്ല അത്തറിൻ കുപ്പി അവിടെ ഒന്നും കാണുന്നില്ല...  പിന്നെ എവിടെനിന്നായിരിക്കും?  അയാൾ മൂക്ക് ഒന്നൂടെ മുകളിലോട്ട് വലിച്ചു...

സൈദാലിക്ക പിന്നീടുള്ള ദിവസങ്ങളിൽ വളരെ അസ്വസ്ഥനായിരുന്നുവെള്ളി പാദസരത്തിന്  മോശമല്ലാത്ത വില ആവുമെന്ന് സെയ്താലിക്കയ്ക്ക്അറിയാമായിരുന്നുഇപ്പോൾ തന്നെ പലരും സഹായിക്കുന്ന സകാത്ത് കൊണ്ടാണ് ജീവിച്ചു പോകുന്നത്പിന്നെ ഉള്ളത്  കൊച്ചു വീടും അത്നിൽക്കുന്ന സ്ഥലവുംഞാനെങ്ങനെ ഉമ്മുകുലുസുവിന് ഒരു വെള്ളി പാദസരം വാങ്ങിച്ചുകൊടുക്കും.  സൈദാലിക്ക ആലോചിച്ചുകൊണ്ടിരുന്നു

ഇങ്ങള് ഇതുവരെ ഉറങ്ങീലെഎന്താ  ആലോചിക്കുന്നത് ." ഖദീജഉമ്മ സെയ്താലിയുടെ കിടക്കാൻനേരം ചോദിച്ചു. "ഒന്നുമില്ലെടി ഉമ്മുക്കുലുസുവിന് ഒരുവെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം. " "പടച്ചോനെ അതിനൊക്കെ കൊറേ രൂപ  ആവില്ലേ. " "ആവുംഅവളെ ആഗ്രഹല്ലേ,  എങ്ങനെയെങ്കിലുംസാധിച്ചു കൊടുക്കണം."   പിന്നീടുള്ള ദിവസങ്ങളിൽ സെയ്താലിക്ക ഒരു പാദസരത്തിനുള്ള വില കണ്ടെത്താനുള്ള  ഓട്ടത്തിൽ ആയിരുന്നുഎങ്ങിനെയെങ്കിലും ഉമ്മുക്കുലുസുവിന്  കിലുക്കം ഉള്ള ഒരു വെള്ളിപാദസരം വാങ്ങിച്ചു കൊടുക്കണം.

ദിവസങ്ങളോളം സൈദാലിക്ക പണം കണ്ടെത്താനുള്ള പലവഴികളും ആലോചിച്ചു കൊണ്ടേയിരുന്നു.  ഇടയ്ക്കിടെ അയാൾ വീടിന്  മുറ്റത്തുള്ള  പ്ലാവിലോട്ട് നോക്കുന്നുണ്ടായിരുന്നുരാത്രി കിടക്കുമ്പോൾ ഖദീജഉമ്മ ചോദിച്ചു: "എന്തെങ്കിലും വഴി നിങ്ങൾ കണ്ടിട്ടുണ്ടോ." "ഒരു വഴിയുണ്ട് ഖദീജ." "എന്തു വഴി." " മുറ്റത്തെ പ്ലാവ് മുറിച്ച്  വിറ്റാലോ."  "അള്ളാ അത് വേണോഅത് നമ്മുക്ക് ആകെയുള്ള ഒരു മരമല്ലേഅതിൽ നിന്ന് കിട്ടുന്ന മധുരമുള്ളചക്കകൾ ഒക്കെ ഇനി ഇല്ലാതാകില്ലേഎനിക്ക് ആലോചിക്കാൻ പോലും വയ്യ." സൈദാലിക്കയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരാൻ തുടങ്ങി. " അതല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല എൻറെ ഖദീജനമുക്ക് ഉമ്മുക്കുലുസു കഴിഞ്ഞിട്ടില്ലേ വേറെ എന്തെങ്കിലുമൊള്ളൂനമുക്ക്  പ്ലാവ്മുറിക്കാംപടച്ചോൻ അതിന് നമുക്ക് പുണ്യം തരുംനമ്മളെ ഉമ്മുക്കുലുസുവിന്  വേണ്ടിയല്ലേ. " മനസ്സില്ലാമനസ്സോടെ രണ്ടുപേരും വർഷങ്ങളായി ചക്കതരുന്ന മുറ്റത്തെ പ്ലാവ്  വെട്ടി മാറ്റാൻ തീരുമാനിച്ചു. " നാളെ മരംവെട്ടുകാരൻ ചന്ദ്രനോട് ഒന്ന് വരാൻ പറയണം.  എന്ത് വില തരും എന്ന് ചോദിക്കാം."  സൈദാലിക്ക ഖദീജഉമ്മയോട് സങ്കടത്താൽ പറഞ്ഞു.

ചന്ദ്രനും കൂട്ടരും അതിരാവിലെതന്നെ സെയ്താലിക്കയുടെ വീട്ടിലെത്തിസൈതാലിക്കയോട് മോശമല്ലാത്ത  ഒരു വില ഉറപ്പിച്ച് മുറ്റത്തെപ്ലാവ് വെട്ടാൻചന്ദ്രൻ ഒരുങ്ങിചന്ദ്രൻ മഴുവെടുത്ത് മൂർച്ച കൂട്ടികൂടെയുള്ളവർ മരത്തിൻറെ ഇലകളും ചെറിയ ചെറിയ കൊമ്പുകളും വെട്ടിസൈതാലിക്കയുംഖദീജഉമ്മയും കണ്ണുനീരോടെ എല്ലാം കാണുന്നുണ്ടായിരുന്നുചന്ദ്രൻ മഴുവിന്ടെ  മൂർച്ച കൂട്ടി കൊണ്ടിരിക്കുകയാണ്.

ആകാശം ഇരുട്ടാൻ തുടങ്ങി.അടുത്തുള്ള മരങ്ങളെല്ലാം കാറ്റിനാൽ ആടാൻ തുടങ്ങി.ചന്ദ്രൻ ആകാശത്തിലോട്ട്  നോക്കിയിട്ട് പറഞ്ഞു: " നല്ല മഴക്കുള്ളകോർ  ഉണ്ടല്ലോ സെയ്താലിക്കാ.പ്ലാവ് വെട്ടൽ  നടക്കുമോ."ചന്ദ്രൻ  മഴുവെടുത്ത്  പ്ലാവിന്ടെ താഴെ ഒരു വെട്ടു വെട്ടി.ആകാശത്ത് നിന്നും ഇടിമുഴക്കവുംമിന്നൽ വെളിച്ചവും വരാൻ തുടങ്ങി.ചെറിയ മഴത്തുള്ളികൾ ഭൂമിയിൽ പതിഞ്ഞു.

അയാൾ ദൂരേക്ക് ഓടി...  അത്തറിൻ ഗന്ധം  പള്ളിക്കാട്ടിൽ നിന്നാണെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നുഓട്ടത്തിനിടയിൽ അയാളുടെ കാലിൽഎന്തോ തട്ടിഅയാൾ തിരിഞ്ഞുനോക്കി.

ചന്ദ്രൻ പ്ലാവ് വെട്ടിത്തുടങ്ങിമഴു പ്ലാവിൽ തട്ടുന്നതിന് അനുസരിച്ച്  ഇടിയുടെ മുഴക്കവും കൂടിക്കൊണ്ടേയിരുന്നുചന്ദ്രൻ ഒരു വിധം മരം വെട്ടിതാഴെയിട്ടുഇതെല്ലാം കണ്ട് സൈദാലിക്കയും ഖദീജഉമ്മയും കരയാൻ തുടങ്ങിചന്ദ്രൻ ഉറപ്പിച്ച വില സൈദാലിക്കയുടെ കയ്യിൽ കൊടുത്തിട്ട് തിരിച്ചുപോയി.

ചന്ദ്രൻ മരവും കൊണ്ട് പോയതും മഴയുടെ അളവ് കൂടിഇടിയും മിന്നലും കാറ്റും എല്ലാം ഉണ്ടായിരുന്നു  ദിവസംമഴക്ക് ഒരു കുറവുമില്ലഇടവിട്ട്ഇടവിട്ട് പേമാരി പെയ്യാൻ തുടങ്ങികുറച്ചു ദിവസം അത് നീണ്ടുസൈദാലിക്കയും നാട്ടുകാരും ഭയപ്പെടാൻ തുടങ്ങി. "പടച്ചോനെ മഴ നിൽക്കുന്നില്ലല്ലോ." സൈദാലിക്കയും ഖദീജ ഉമ്മയും പ്രാർത്ഥിക്കാൻ തുടങ്ങി."പടച്ചോനെ പ്ലാവ് വെട്ടിയതിന് പ്രകൃതിയുടെ ശാപം കൊണ്ടാണോ ഞങ്ങളെ നീ ഇങ്ങനെപരീക്ഷിക്കുന്നത്." മഴയുടെ അളവ് കൂടി നാട് പ്രളയത്തിന് സാക്ഷി ആവാൻ തുടങ്ങിഭൂമി പിളർന്നുപലസ്ഥലങ്ങളിലും മണ്ണിടിച്ചിലിൽ  പലവീടുകളും തകർന്നുചിലയിടങ്ങളിൽ ആളുകൾ മരണത്തിന് കീഴടങ്ങിവിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫീസുകൾ അടച്ചുപൂട്ടി

സഹായിക്കാൻ കളക്ടർമാരും പോലീസുകാരും പൊതുജനങ്ങളും  രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടുസ്കൂളുകളും കോളജുകളും മദ്രസകളും അമ്പലവുംപള്ളിയും എല്ലാം വെള്ളം കയറി.    നാട്ടിലെ ജനങ്ങൾ ജീവനുംകൊണ്ട് എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങിമഴയ്ക്ക് കുറവൊന്നുമില്ലഒരാഴ്ചതുടർച്ചയായി മഴപെയ്തുമരണത്തിൻറെ എണ്ണം കൂടിഉറ്റവർ മരണപ്പെട്ടവർ വാവിട്ടു കരയാൻ തുടങ്ങിദൈവങ്ങളോട്  കൈകൂപ്പി പ്രാർഥിച്ചുഅവസാനം മഴ നിന്നു.
   

ഒരു പ്രളയം വന്ന് നാട് ആകെ തകർന്നിരിക്കുന്നുഒരുപാട് ഓഫീസുകളും അമ്പലവും പള്ളികളും എല്ലാം തകർന്നുഒരുപാട് മണ്ണിൻകൂമ്പാരങ്ങൾആമണ്ണിൻകൂമ്പാരത്തിൽ "അഹിന്ദുക്കൾക്ക് പ്രവേശനമില്ലഅമുസ്ലിങ്ങൾക്ക് പ്രവേശനമില്ല"  എന്ന ബോർഡുകളും ചിന്നിച്ചിതറി കിടക്കുന്നുണ്ടായിരുന്നു

അയാൾ തിരിഞ്ഞു നോക്കിയപ്പോൾ  അയാളുടെ കാൽ ഒരു കല്ലിൽ തട്ടിയിരിക്കുന്നു.  കാലിൽ നിന്നും ചെറു ചോരത്തുള്ളികൾ വരുന്നുണ്ടായിരുന്നു.   പരിസരത്ത് അയാളുടെ മൂക്കിൽ ഉള്ള അതേ അത്തറിൻ  ഗന്ധം ഉണ്ടായിരുന്നുഅയാൾ അവിടെ  ഒരുപാട് നോക്കിഅവിടെ കുറേമീസാൻകല്ലുകൾ...  മീസാൻ കല്ലിനടുത്തെല്ലാം മൈലാഞ്ചി ചെടികളും.  ഏതോ മൈലാഞ്ചി ചെടിയുടെ വേരിൽ   അത്തറിൻ കുപ്പി ചളി പറ്റികിടക്കുന്നുണ്ട്.  അയാൾ ഓരോ മീസാൻ കല്ലും അതിനടുത്തുള്ള മൈലാഞ്ചി ചെടികളും മാറിമാറി തിരക്കാൻ തുടങ്ങി. "കാണുന്നില്ലല്ലോ..." നേരംഇരുട്ടാൻ ആയപ്പോൾ അയാൾ ഒരിക്കൽ കൂടി പൂർണ്ണമനസ്സോടെ കണ്ണടച്ചു മണത്തുനോക്കി.  അതാ... മീസാൻ കല്ലിന് അരികിലുള്ള മൈലാഞ്ചിചെടിയിൽനിന്നാ  അത്തറിൻ ഗന്ധംഅയാൾ അങ്ങോട്ട് ഓടിരണ്ടു ചെറിയ മീസാൻ കല്ലുകളും ഇളം കാറ്റിൽ ആടുന്ന മൈലാഞ്ചിച്ചെടികളുംഅയാൾ കണ്ടു.  അയാളുടെ രണ്ടു കണ്ണിൽ നിന്നും കണ്ണുനീർ വരാൻ  തുടങ്ങി... അയാൾ തന്റെ അരപ്പട്ടയിൽ നിന്നും കുറേ നൂറിന്ടെ നോട്ട് എടുത്തുആമീസാൻ കല്ലുകളിൽ നോക്കി.  എന്നിട്ട്  മൈലാഞ്ചി ചെടികളിലും മീസാൻകല്ലുകളും  കെട്ടിപ്പിടിച്ചു...
കളങ്കമില്ലാത്ത സ്നേഹത്തിൻറെ അത്തറിൻ ഗന്ധം  മൈലാഞ്ചിച്ചെടികൾ അയാൾക്ക് സമ്മാനിച്ചപോഴേക്കും , അയാളുടെ ലാളിത്യത്തിന്ടെ  കണ്ണുനീർആ മണ്ണ് രുചിച്ചുരുന്നു....
                    

അവസാനിച്ചു.... 

Srishti-2022   >>  Short Story - Malayalam   >>  ഭീമ ചരിതം

VISHNULAL SUDHA

ENVESTNET

ഭീമ ചരിതം

ഒഴുക്കു ശക്തമായിരുന്നിട്ടും പായലാൽ  മൂടിയ   പാറയിൽ കാലുറപ്പിച്ചു നിന്ന്  ധാമിനി വസ്ത്രങ്ങൾ അലക്കി തുടങ്ങിചെറു  പരൽ മീനുകൾ വെൺചന്ദ്രിക പോൽ തിളങ്ങി നിന്ന അവളുടെ പാദങ്ങളിൽ തൊട്ടുരുമ്മി അവളെഇക്കിളിയാക്കികൊണ്ടേയിരുന്നുകണ്ണുകളിൽ ആലസ്യം മറനീക്കിയില്ലെങ്കിലും ദൂരത്തു നിന്ന് തന്നെ ഉപമന്യു അവളെ കണ്ടുപതിവിലും കൂടുതൽ  ഉറങ്ങി പോയതിൻറെ  ജ്യാള്യത ഉള്ളിലൊതുക്കി അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

 

"ഉച്ചയായിട്ടും  നിൻറെ  പണികൾ ഒന്നും കഴിഞ്ഞില്ലേ ധാമിനി?"

"നേരം  വൈകുന്നേരത്തോടടുത്തുഇന്നെന്തേ എഴുന്നേൽക്കാൻ വൈകി?"

"രാത്രി മുഴുവൻ നിലാവിനോട് കിന്നാരം പറയുവായിരുന്നുഎൻറെ പുതിയ കവിത അവളെ കുറിച്ചല്ലേവെളുപ്പിനാ ഒന്നുറങ്ങാൻ പറ്റിയെ"

 

ഉപമന്യുവിൻറെ   വാക്കുകൾ കേട്ട് അവൾ അവനെ നോക്കിഅവളുടെ കണ്ണുകൾ അവനോടെന്തോ പറയാൻ ആഗ്രഹിച്ചുനിനവിലും കനവിലും അവൾ സ്വരുക്കൂട്ടിവെച്ചൊരു സ്വപ്നത്തിൻറെ നിഴലുകൾ അവളിൽ പ്രതിഫലിച്ചു.കാണാമറയത്തെ  അവളുടെ സങ്കൽപ്പസൃഷ്ടിയെ അവൾ  അത്രയ്ക്ക് മോഹിച്ചിരുന്നു.

 

"എന്താ നീ ചിന്തിക്കുന്നത്?"  അവളുടെ കണ്ണുകൾ  ഉപമന്യു  വായിച്ചെടുത്തിരുന്നു.

"നിൻറെ കവിതകളിലൂടെ ഞാൻ കണ്ട  സുന്ദരിയായ  നിലാവിനെ എനിക്കൊന്നു കാണുവാൻ  സാധിക്കില്ലെ?"

"ധാമിനി ...  നീ  ഇതെന്താ  പറയുന്നതെന്ന്  വല്ല  നിശ്ചയവുമുണ്ടോ... സ്ത്രീകൾ രാത്രിയിൽ  നിന്നും  ഒളിച്ചിരിക്കണംഅതിനാൽ തന്നെ  അവൾക്കു  നിലാവിനെ കാണാൻ  വിധിയില്ല . നിനക്കതറിയയാവുന്നതല്ലേ."

അവളുടെ  ആഗ്രഹത്തിൻറെ പ്രയാണം അവിടെ കിതയ്ച്ചൊടുങ്ങുമെന്നു അവൾക്കറിയാമായിരുന്നുഅതിനാൽ തന്നെ അവൻറെ പ്രതികരണം അവളെ വേദനിപ്പിച്ചില്ല . അവളെ മനസിലാക്കിയിട്ടെന്നോണം അവൻ തുടർന്നു,

 

"നിനക്കെൻറെ  കവിതകളിലൂടെ അവളെ കാണാമല്ലോനിനക്കുവേണ്ടി മാത്രമല്ലേ ഞാൻ നിലാവിനെ കുറിച്ച് എഴുതുന്നത്."

 

അവളുടെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിടർന്നുഎന്നിട്ടു പെട്ടെന്നെന്തോ ഓർത്തെടുത്ത അവൾ വേഗം കരയിലേക്ക് കയറി .

 

"എന്താഎന്തുപറ്റി ?"  ഉപമന്യു അന്വേഷിച്ചു.

"സമയം  താമസിച്ചുവൈകിട്ടത്തേക്കുള്ള  വിറകുകൾ  ശേഖരിച്ചിട്ടില്ല."

ഉപമന്യു ആകാശത്തേക്ക്  നോക്കിഎന്തോ ഒന്ന് അവനെ വല്ലാതെ അലട്ടി.

 

"കാറ്റിൽ മഴയുടെ ദൂതുണ്ട്നേരം വേഗം ഇരുട്ടുംഇപ്പൊ നീ കാട്ടിൽ വിറകുകൾ ശേഖരിക്കാൻ പോകുന്നത് അപകടമാണ്."

 

ഉപമന്യുവിൻറെ ആശങ്ക ധാമിനിയ്ക്കു  മനസിലാവുമായിരുന്നു.  ഉപമന്യു തുടർന്നു.

 

"ഇന്ന് നിനക്ക് പകരം ഞാൻ കാട്ടിൽ പോകാം."

"അയ്യോ അത് പറ്റില്ലതൂലിക പിടിക്കുന്ന കൈകളാൽ വിറകുകൾ ഒടിക്കാൻ പ്രയാസമാകുംനേരമിരുണ്ടാൽ പരിചയമില്ലാത്ത കാട്ടിൽ വഴി  തെറ്റിപോകാനുമിടയുണ്ട്."

 

അവളുടെ വേവലാതിയിൽ  ഉപമന്യു ചിരി തൂകി.  അവൻ അവളെ ആശ്വസിപ്പിച്ചു.

 

"ഞാനൊരു പുരുഷനാണ്എനിക്ക് രാത്രിയെ ഭയക്കേണ്ട ആവശ്യമില്ലമാത്രമല്ല  രാത്രിയ്ക്കു ഇത്രയും ഭയാനകമായ  സൗന്ദര്യം നൽകിയത് എൻറെ തൂലികയിലൂടെയാണ്അതുകൊണ്ടു അതെന്നെ അപായപ്പെടുത്തില്ല.

 

ഇത്രയും പറഞ്ഞു  ഉപമന്യു നടന്നു നീങ്ങി.

 

സഹദേവൻ വീണ്ടും ദ്രൗപദിയുടെ അറയിലേക്കു വന്നുദ്രൗപദിയുടെ ഉള്ളിൽ ചിന്തകളുടെ അതിപ്രസരം അവളുടെ മനസിനെ വല്ലാതെ നോവിക്കുന്നുണ്ടായിരുന്നുഅവളോട് എന്ത് പറയണമെന്ന് സഹദേവന് അറിയില്ലായിരുന്നു.അവിടേക്കെത്തിയ കൗല്യ മഹർഷി ദ്രൗപദിയുടെ കണ്ണിലെ വ്യാകുലത മനസിലാക്കിയിരുന്നു.

 

"പുത്രിനീ വിചാരിക്കുന്നതിലും ബലവാനാണ് ഭീമൻ."

ഗുരുവേ , ഭീമൻ ബലവാനാണ്പക്ഷെ അവിടെ അദ്ദേഹത്തിന് അപകടം സംഭവിക്കുമെന്ന് എൻറെ മനസ് ഭയപ്പെടുന്നു."  ദ്രൗപദി തൻറെ മനസിലെ  ആകുലത  അദ്ദേഹത്തെ  അറിയിച്ചു.

 

മഹർഷി ഒരു നിമിഷത്തെ  മൗനത്തിനു  ശേഷം  സഹദേവനെ  നോക്കി.

 

"സഹദേവാഭീമൻ  പറഞ്ഞതിന് എതിരായി നീ പോയാൽ..."

"ഭീമന് അപകടം സംഭവിക്കുന്നതിലും വലുതല്ല ഒന്നും." മഹർഷി പറഞ്ഞവസാനിക്കും  മുൻപേ  ദ്രൗപദി  അതിനു ഉത്തരം  നൽകി.

 

"ബാക്കി മൂന്നു പേരുടെ കാര്യത്തിലും എനിക്ക് ഭയമില്ലപക്ഷെ ഭീമൻ... ഞാൻ പോകുന്നതാകും  ഉചിതമെന്ന് എൻറെയും  മനസ്  പറയുന്നു."

 

സഹദേവനും  ദ്രൗപദിയുടെ പക്ഷം ചേർന്നപ്പോൾ കൗല്യ മഹർഷിയ്ക്കു വേറെ  മാർഗ്ഗമില്ലായിരുന്നു.

 

"ദ്രൗപദി ശക്തയാണ്ഞങ്ങൾ മടങ്ങി വരുംവരെ അവൾക്കൊന്നും സംഭവിക്കില്ലെന്ന് അങ്ങേയ്ക്കും അറിയാവുന്ന സത്യമല്ലേ?"

 

"ശെരിനിന്നെ ഞാൻ അവിടെയെത്തിക്കാംഭീമനോട് ഞാൻ പറഞ്ഞ വാക്കുകൾ നീ മറക്കാതിരിക്കുക." സഹദേവനോട് അത്രയും പറഞ്ഞു മഹർഷി തൻറെ ഭസ്മ ഭണ്ഡാരം തുറന്നു.

 

മുടിയിഴകൾക്കിടയിലൂടെ അരിച്ചിറങ്ങിയ വേദനയിൽ ചെറിയൊരു ആർത്തനാദത്തോടെയാണ് ഉപമന്യു കണ്ണുകൾ തുറന്നതുകാഴ്ച മങ്ങിയിരിക്കുന്നു.  നെറ്റിക്കിടയിലൂടെ ചുടു ചോര ഒഴുകിയൊലിച്ചിരിക്കുന്നുകൈകാലുകൾചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നുതാനിപ്പോൾ കാടിനുള്ളിലെ പൊളിഞ്ഞൊരു അമ്പലത്തിനുള്ളിലാണെന്നു പതിയെ അവൻ തിരിച്ചറിഞ്ഞുഅവനെല്ലാം ഒന്നോർത്തെടുക്കാൻ ശ്രമിച്ചുവിറകൊടിക്കാനായാണ് അവൻ കാടിനുള്ളിൽകയറിയത്നേരം പെട്ടെന്ന് ഇരുട്ടിയതു അവൻ അറിഞ്ഞതേയില്ലഇരുട്ടിൽ വഴി തെറ്റി വന്നപ്പോഴാണ് ആരുടെയോ ഒരലർച്ച കേട്ടത്ശബ്ദം കേട്ട  ദിശയിലേക്കു  നടന്നടുത്തപ്പോഴാണ്   പൊളിഞ്ഞ  അമ്പലം കണ്ണിൽ പെട്ടത്ഇവിടേയ്ക്ക്നടന്നടുത്തപ്പോൾ ആരോ പിറകിൽ നിന്നാക്രമിച്ചു.

 

ഉപമന്യു തലയുയർത്തി ചുറ്റും നോക്കിതൻറെമുന്നിലായി തന്നെപോലെ ഒരാളെ കൂടി ചങ്ങലയ്ക്കിട്ടിരിക്കുന്നുഅതികായനായ ഉരുക്കുപോലും പേശികളുള്ള അയ്യാൾ അവശനായി തലകുനിച്ചു തറയിൽ ഇരിക്കുകയാണ്അയ്യാൾകണ്ണുകൾ അടച്ചിരിക്കുവാണ് എന്നാൽ ഉറങ്ങുകയല്ലശരീരമാസകലം മുറിവുകളുമുണ്ട്പെട്ടെന്നു ഉപമന്യു അത് തിരിച്ചറിഞ്ഞുചുറ്റും വേറെയാരുമില്ലതങ്ങളെ അപായപ്പെടുത്താൻ ശ്രമിച്ചവർ ഒന്നുകിൽ അവിടുന്ന് പോയി,  അല്ലേൽഎവിടെയോ മറഞ്ഞിരുന്നു ഞങ്ങളെ വീക്ഷിക്കുന്നുഎത്രയും പെട്ടെന്ന് രക്ഷപ്പെടണംഅതിനാദ്യം   ചങ്ങല  ഊരണംപക്ഷെ എങ്ങനെ ...  ഉപമന്യു മുന്നിൽ ഇരിക്കുന്ന  അതികായനെ  നോക്കി.

 

"സഹോദരാകണ്ണുകൾ തുറക്കുഇതാണ് തക്ക സമയംനമുക്കിവിടുന്നു രക്ഷപെടാം"

ഉപമന്യുവിൻറെ വാക്കുകൾ അയാൾ കേട്ടതായി പോലും നടിച്ചില്ല അയാൾ കണ്ണുകളടച്ചു അങ്ങനെ തന്നെ ഇരുന്നുഉപമന്യുവിൻറെ പ്രതീക്ഷകളുടെ ഭാണ്ഡം അരിശത്തിലേക്കുള്ള  തീയിലെ എണ്ണയായി മാറിഅവൻ അലറി.

 

"കണ്ണുകൾ തുറക്കുനിങ്ങളുടെ പേശികൾക്ക്  ചങ്ങല പൊട്ടിയ്ക്കാൻ കഴിവുണ്ട്അത് പൊട്ടിച്ചെറിയൂഎന്നിട്ടെന്നെ രക്ഷിക്കൂ."

 

ഉപമന്യുവിൻറെ അലർച്ച  അയാൾ ഒരു  ഭാവ വ്യത്യാസവും  വരുത്തിയില്ലരോക്ഷവും വേദനയും പതിയെ നിരാശയിലേക്കു വഴിമാറിഉപമന്യു  കരയുവാൻ  തുടങ്ങി.

 "ഒരു ബ്രാഹ്മണൻ കരയുന്നുഅതും അമ്പലത്തിനുള്ളിൽഇതിലും നയനമനോഹരമായ എന്ത് കാഴ്ചയാണുള്ളതുലകിൽ."

 

ഉപമന്യു ശബ്ദം  കേട്ട ഭാഗത്തേക്ക് നോക്കിഒരു ഇരുണ്ട രൂപം അവനു നേരെ നടന്നു വന്നു.

 

"ആരാണ് നീഎന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്?"

"എന്നെ നീ കണ്ടു കാണാൻ സാധ്യതയില്ലഅല്ലേലും ഞങ്ങളെ കാണുന്നത് അശുദ്ധിയാണല്ലോ നിങ്ങളുടെ വർഗത്തിന്തൽക്കാലം  നീ കാരണം എല്ലാം  തകർന്ന  ഒരു ഹതഭാഗ്യൻ എന്ന് പരിചയപ്പെടുത്താം."

"ഞാനൊന്നും  ചെയ്തിട്ടില്ലഎനിക്ക് നിന്നെ  അറിയുക പോലുമില്ല."

"നീയല്ലെങ്കിൽ  നിൻറെ  കുലംനിൻറെ  വർഗംബ്രാഹ്മണ വർഗ്ഗം."

"എന്നെ  രക്ഷിക്കൂനീ ചോദിക്കുന്നതെന്തും  ഞാൻ  തരാം."

"എനിക്ക് വേറൊന്നും വേണ്ടനിന്നപോലുള്ള ഞങ്ങളെ കണ്ടാൽ അറപ്പു തോന്നുന്ന ബ്രാഹ്മണനും ക്ഷത്രിയനുമെല്ലാം എൻറെ  മുന്നിൽ ചത്തൊടുങ്ങണംഎനിക്കതുമതി."

 

അവനോടു പറഞ്ഞു നിൽക്കാൻകഴിയില്ലെന്ന് ഉപമന്യുവിന് ബോധ്യമായിഏത് നിമിഷവും അവൻ തന്നെ കൊല്ലാംചാവുന്നതിലും ഭീകരം അവനെപ്പോലെ  ഒരു താഴ്ന്ന ജാതിയിലുള്ളവൻറെ  കൈകൊണ്ടു ചാവുന്നതാണ്ഉപമന്യു അലറിക്കരഞ്ഞുമുന്നിലെ  അതികായൻ അപ്പോഴും  ഭാവവ്യത്യാസമെന്യേ അവിടിരിപ്പുണ്ടായിരുന്നുഉപമന്യുവിൻറെ  കണ്ണുകൾ അയ്യാളെ  ദയനീയഭാവത്തിൽ നോക്കി.

 

"നീ ആരെയാണ് നോക്കുന്നത്ഇവനെയോഏഴു ദിവസമായി ഭക്ഷണം കിട്ടാതെ ചാവാറായ ഇവൻ നിന്നെ രക്ഷിക്കാനോ."

"ഇത് ക്രൂരതയാണ്." ഉപമന്യു  കേണു.

"അതെഇതിലും ക്രൂരത നിങ്ങൾ ഞങ്ങളോട് കാട്ടിയില്ലേഞങ്ങടെ എത്ര പിഞ്ചു കുഞ്ഞുങ്ങളാണ് വിശന്നു മരിക്കുന്നത് വേദന നിങ്ങളറിയണംനീയൊക്കെ  വിശന്നു  മരിക്കണം."

 

"എന്നെ കൊല്ലാൻ നിനക്കാവുമോ കരുമാ?"

 

ഉപമന്യു കരച്ചിൽ നിർത്തി അതികായനായ നോക്കിഅത്രയും ഗാംഭീര്യമുള്ള ശബ്ദം അവൻ ആദ്യമായി കേൾക്കുവായിരുന്നുഅതികായൻ പതിയെ തലയുയർത്തിഅയ്യാളുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നുമുഖത്ത് വല്ലാത്തൊരുതേജസ്സു  പ്രതിഫലിക്കുന്നുണ്ടായിരുന്നുഅയ്യാൾ  തുടർന്നു.

"നിൻറെ കൈകളാൽ വധിക്കപെടാൻ ജനിച്ചവനല്ല  ഞാൻഎൻറെ  ജീവിതം  ഇതിഹാസത്തിൽ കുറിച്ചിടേണ്ടതാണ്അവിടെ നിന്നെപോലൊരുവന് സ്ഥാനമില്ല."

 

"അങ്ങാരാണ്?" ഉപമന്യുവിന് അറിയാൻ തിടുക്കമായി.

 

 അതികായൻ സർവ്വശക്തിയുമെടുത്ത് അലറി,

"ഞാൻ ഭീമനാണ്!"

 

"ഭീമൻപക്ഷെ എങ്ങനെ...? എനിക്ക് മനസിലാവുന്നില്ല."

എൻറെ  ഉള്ളിലെ കൗതുകം  മനസിലാക്കിയിട്ടെന്നോണം എൻറെ  മുന്നിലിരുന്ന   അധ്യാപകൻ പുഞ്ചിരി  തൂകികറുത്ത  കോട്ടും നീണ്ട  വെള്ള താടിയും  അദ്ദേഹത്തിൽ  വല്ലാത്തൊരു ചൈതന്യം  പ്രകടിതമാക്കി.

"ഞാൻ പറയാം."

 

എൻറെ  ജിജ്ഞാസയെ ഇന്ധനം  നൽകി വളർത്താനെന്നോണം  അയ്യാൾ പറഞ്ഞു തുടങ്ങി.

 

"ഇത് നടക്കുന്നത് ഏകദേശം എട്ടു ലക്ഷം വർഷങ്ങൾക്കു മുൻപ് അങ്ങ് ദ്വാപര യുഗത്തിലാണ്പാണ്ഡവർ വനവാസത്തിനു പോയ സമയംവനവാസം  കഴിഞ്ഞു അജ്ഞാത വാസ കാലയളവിൽ ഒരിക്കൽ ഒരു മഹർഷിയെ ഒരു വന്യ മൃഗംഉപദ്രവിക്കാൻ നോക്കുന്നത് ഭീമൻ കണ്ടുഭീമൻ  മൃഗത്തിനെ നിമിഷ നേരം കൊണ്ട് കൊന്നു  മഹർഷിയെ രക്ഷപെടുത്തിശിവ ഭക്തനും അത്ഭുത ശക്തികളുമുള്ള കൗല്യ മഹർഷിയായിരുന്നു  അത്ഭീമൻറെ ക്രിയയിൽ പ്രസന്നനായമഹർഷി ഭീമനോട് അദ്ദേഹത്തിൻറെ ഒരാഗ്രഹം സാധിച്ചു കൊടുക്കാമെന്നു വരം നൽകിതനിക്കും  തൻറെ  സഹോദരങ്ങൾക്കും  കാലങ്ങൾക്കപ്പുറത്തു  ജനങ്ങൾ അവരെ എങ്ങനെ നോക്കി കാണുമെന്നു അറിയണമെന്ന് ഭീമൻ ആഗ്രഹംഅറിയിച്ചു."

 

"അതെന്താ അങ്ങനൊരു വിചിത്രമായ ആഗ്രഹം?"

 

എൻറെ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നത് പോലെ എനിക്ക് തോന്നിഅതിനുള്ള മറുപടിയും വളരെ ലളിതമായിരുന്നു.

 

"പാണ്ഡവരിൽ  ഏറ്റവും ശക്തനും  ശ്രേഷ്ഠനും താനാണെന്നുള്ള കാര്യത്തിൽ ഭീമന് സംശയമില്ലായിരുന്നുഎന്നാൽ  പലപ്പോഴും താൻ അർജുനനോ ചിലപ്പോൾ യുധിഷ്ഠിരനോ താഴയേ പരിഗണിക്കപ്പെടാറുള്ളുതാൻ ഏറ്റവും കൂടുതൽസ്നേഹിക്കുന്ന പാഞ്ചാലി പോലും തന്നെ ശ്രേഷ്ഠനായി അംഗീകരിക്കുന്നില്ലഅതിനാൽ ഭാവിയിൽ ആളുകൾ ഭീമനാണ് ശ്രേഷ്ഠൻ എന്ന് പറയുന്നത് സഹോദരങ്ങളെ അറിയിക്കാൻ ആഗ്രഹിച്ചിരുന്നു."

 

 ഉത്തരം എന്നെ ചിന്തിപ്പിച്ചുഭീമനെ കൂടുതൽ അറിയണമെന്ന് എനിക്ക് തോന്നിഅദ്ദേഹം തുടർന്നു.

 

"തൻറെ  കയ്യിലെ  ഭാണ്ഡത്തിലുള്ള  ഭസ്മം  പൊതിഞ്ഞു കൗല്യ മഹർഷി ഭീമനും സഹോദരങ്ങൾക്കും കൊടുത്തുഅതിന്റെ പകുതി ഭക്ഷിച്ചു ഇഷ്ടമുള്ള കാലം മനസ്സിൽ വിചാരിച്ചാൽ അവർ ആ കാലത്തേക്ക് പോകുംഅവിടെ ചെന്ന്അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞാൽ ബാക്കി പകുതി കഴിച്ചു തിരികെ വരാംപക്ഷെ അവിടെയും ഒരു പ്രശ്നമുണ്ട്."

 

"എന്ത്?"

 

"ദ്രൗപദി."

 

"എനിക്ക് മനസിലായില്ല." ഞാൻ സംശയത്തോടെ  അദ്ദേഹത്തെ  നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്ക് നിർത്തി പോകാൻ  ഭീമന് കഴിയുമായിരുന്നില്ലഅതിനാൽ സഹദേവനെ ദ്രൗപദിക്ക് കൂട്ട് നിർത്തി അവർ  നാല്  പേരും  നാല് വ്യത്യസ്ത  കാലങ്ങളിലേക്കു  പോയി  മറഞ്ഞുഎന്നാൽ അവിടെ വെച്ച് ചിലബ്രാഹ്മണരെ കുരുതികൊടുക്കുന്നതിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഭീമൻ ബന്ധനസ്ഥനായി."

 

"എന്നിട്ടു  ഭീമനെന്തു പറ്റിഅവിടെ നിന്നും എങ്ങനെ രക്ഷപെട്ടു.?"

"ഭീമൻ  അപകടത്തിൽ  പെടുമെന്ന്  ഉറപ്പുണ്ടായിരുന്ന  ദ്രൗപദി ഭീമൻറെ അടുത്തേക്ക് സഹദേവനെ പറഞ്ഞയച്ചുതക്ക സമയത്തു സഹദേവൻ അവിടെത്തി    കൊലയാളിയെ കൊന്നു ഭീമനെ രക്ഷപെടുത്തി."

 

എന്നെ  അപ്പോഴു എന്തോ അലട്ടുന്നുണ്ടായിരുന്നുശക്തരിൽ  ശക്തനായ മഹാഭാരത യുദ്ധ വീരനായ ഭീമനെ ഒരു സാധാ  മനുഷ്യന് എങ്ങനെ ബന്ധനസ്ഥനാക്കാൻ  പറ്റിഎൻറെ   ചോദ്യ മനസിലാക്കിയ അദ്ദേഹം വീണ്ടും ഒന്ന്പുഞ്ചിരിച്ചുഅതിനു  വ്യക്തമായ  കാരണമുണ്ടായിരുന്നു.

 

ധാമിനി ഉണ്ടാക്കികൊടുത്ത കഞ്ഞി ഭീമൻ ആർത്തിയോടെ വാരി കഴിച്ചുഉപമന്യുവിന് അപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലഭീമൻറെ പാത്രം ഒഴിയുന്നതനുസരിച്ചു ധാമിനി വിളമ്പിക്കൊണ്ടേയിരുന്നു.വിശപ്പിൻറെ കാഠിന്യം തെല്ലോന്നൊടുങ്ങിയപ്പോൾ  ഭീമൻ  സഹദേവനെ നോക്കി.

 

"ദ്രൗപദിയെ ഒറ്റയ്ക്കാക്കി നീ ഇവിടെ വരാൻ പാടില്ലായിരുന്നു സഹദേവാഒന്നും ആലോചിക്കാതെ  മനുഷ്യനെ നീ  കൊല്ലരുതായിരുന്നു."

"അവൻ  ജേഷ്‌ടനെ അപായപ്പെടുത്തുമെന്നു ഞാൻ ഭയന്നുഎൻറെ  മുന്നിൽ  വേറെ നിവർത്തിയില്ലായിരുന്നുജേഷ്ഠനു  അപായം  വരാതെ നോക്കാമെന്നു ഞാൻ ദ്രൗപദിക്ക് വാക്കു  കൊടുത്തിരുന്നു."

 

ഭീമൻ സഹദേവനെ ഒന്ന് നോക്കികോപത്താൽ  അവൻറെ കണ്ണുകൾ ചുവന്നുഎന്നാലും  അമർഷം ഭീമൻ ഉള്ളിൽ അടക്കി നിർത്തി.

 

"ഇനി  എന്താകുമെന്ന്  നിനക്കറിവില്ലായിരുന്നോ?"

 

"എന്തായാലും  അപായങ്ങളില്ലാതെ  നമ്മൾ  രക്ഷപെട്ടല്ലോഅതിൽ  സന്തോഷിക്കുകയല്ലേ വേണ്ടത്അല്ലേലും നീച കുലത്തിൽ പെട്ട അവൻ ചാകേണ്ടതായിരുന്നുഅതിനെ ചൊല്ലിയൊരു തർക്കം വേണോ ?" ഭീമനെസാന്ത്വനിപ്പിക്കാനെന്നോണം  ഉപമന്യു  പറഞ്ഞു  നോക്കി.

 

"എല്ലാത്തിനും  എന്തുവേലും  ഒരു  പ്രതിവിധി  ഉണ്ടാകും  ജേഷ്ടാ." സഹദേവൻ  സമാധാനിപ്പിച്ചു.

"എന്ത്  പ്രതിവിധിഇനി ജീവിതകാലം  മുഴുവൻ  ഇവിടെ നരകിക്കുംവെറുമൊരു  മനുഷ്യനായി"

 

"എന്താ പ്രശ്നംഎനിക്കൊന്നും മനസിലാവുന്നില്ല." ഉപമന്യു തനിക്കെന്തുവേലും സഹായം ചെയ്യുവാൻ കഴിയുമോ  എന്നറിയാനായി  ചോദിച്ചുഉത്തരം  പറഞ്ഞത് സഹദേവനാണ്.

 

"മറ്റൊരു കാലത്തേക്ക് പോകുമ്പോൾ കൗല്യ മഹർഷി ചില നിബന്ധനകൾ വെച്ചിരുന്നുസ്വന്തം കാലത്തിലേക്കെത്തിച്ചേരിന്നതിനു  മുൻപ്  ഞങ്ങളാൽ പോകുന്നിടത്തെ വസ്തുവിനോജീവികൾക്കോ മനുഷ്യനോ ക്ഷതമോ ജീവഹാനിയോസംഭവിക്കാൻ പാടില്ല."

 

"അങ്ങനെ സംഭവിച്ചാൽ...?"

 

"പിന്നൊരിക്കലും  ജീവനോടെ  ഞങ്ങളുടെ യഥാർത്ഥ  കാലത്തിലേക്ക് പോകാൻ  സാധിക്കില്ല."

 

ഞെട്ടിക്കുന്ന   സത്യം കേട്ട ശേഷം കുറച്ചു നേരം നീണ്ട ഒരു മൗനം എല്ലാവരെയും പൊതിഞ്ഞുഭീമൻറെ ചുവന്നു  തുടുത്ത  കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നുതൻറെ ജീവിതം അവിടെ നരകിച്ചില്ലാതാകുമെന്നത്  അദ്ദേഹത്തിന് ചിന്തിക്കാവുന്നതിലും  അപ്പുറമായിരുന്നു.

 

"ഞാനൊരു  കാര്യം  പറയട്ടെ?"

 

ധാമിനിയുടെ വാക്കുകൾ കേട്ട് രോക്ഷാകുലനായി ഭീമൻ അവളെ നോക്കിഭീമൻറെ മനസ് മനസിലാക്കിയെന്നോണം  ഉപമന്യു  അവളെ  വിലക്കി.

 

"സ്ത്രീകൾ  ഇവിടെ  എന്ത്  പറയാൻ.  അവർക്കു പരിഹരിക്കാവുന്നതിലും വലിയ  കാര്യങ്ങളാണ് ഇത്നീ  അകത്തു  പോ."

എന്നാൽ  ഉപമന്യുവിൻറെ  വാക്കുകളെ  സഹദേവൻ  തടുത്തു.

"അവൾ  പറയട്ടെചിന്ത ശക്തിയിൽ  സ്ത്രീകൾ പുരഷന്മാരെക്കാൾ  മുൻപന്തിയിലാണ്."

ഉപമന്യുവിൻറെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ തലകുനിച്ചു നിന്ന ധാമിനി സഹദേവൻറെ അനുമതിയോടെ പറഞ്ഞു  തുടങ്ങി.

"മഹാഭാരത യുദ്ധവും ദുര്യോധനൻറെ വധവും അതിൽ ഭീമനും സഹദേവനും വഹിച്ച പങ്കുമെല്ലാം നമ്മൾ വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമൊക്കെയാണ്അതിനർത്ഥം അവർ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ അവർ തിരികെ പോയിട്ടുമുണ്ട്."

 

"പക്ഷെ  എങ്ങനെവായിച്ച പുസ്തകങ്ങളിലൊന്നും ഭീമനെ പറ്റി  ഇങ്ങനൊരു  കഥ  കേട്ടിട്ടേ  ഇല്ല."

 

"ഒരു പക്ഷെ  നമ്മൾ വായിച്ചിട്ടില്ലാത്ത  പുസ്തകത്തിൽ  അത്  കാണും"

"ഏത്  പുസ്തകം"

"ഭീമചരിതം.  കൗല്യ മഹർഷിയുടെ  ഭീമ ചരിതം."

 

"ഭീമ ചരിതം.  അതെന്താ  പുസ്തകം ആരും വായിച്ചിട്ടില്ലാതെ?"

എൻറെ  എല്ലാ ചോദ്യങ്ങൾക്കുമുള്ള  ഉത്തരം  അദ്ദേഹത്തിൻറെ കയ്യിൽ  ഉള്ളതായി എനിക്ക് തോന്നിഒരു മടിയും കൂടാതെ  അദ്ദേഹം പറഞ്ഞു  തുടങ്ങി.

 

"ഉപമന്യുവിൻറെ  മുത്തച്ഛൻറെ  കാലത്തു അവരുടെ  തറവാട്ടിൽ  ഭീമചരിതമെന്ന പുസ്തകം ഉണ്ടായിരുന്നതായി ഉപമന്യു കേട്ടിട്ടുണ്ട്എന്നാൽ പെട്ടെന്നൊരു ദിവസം അത് കാണാതായെന്നും പിന്നെ ലോകത്താരും അതുപോലൊരുപുസ്തകം കണ്ടിട്ടില്ലെന്നും ആണ് ചരിത്രംപിന്നീട് ആളുകൾ ഭീമചരിതം വെറും മിഥ്യയാണെന്നും  അങ്ങനൊരു പുസ്തകം  ഉണ്ടായിരുന്നതേയില്ലയെന്നും പറഞ്ഞു പരത്തിഎന്നാൽ തങ്ങളുടെ പുർവികനായ  കൗല്യ  മഹർഷിഅങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെന്നും  അത് പിന്നീട് കാണാതായെന്നും  തറവാട്ടുകാർ തങ്ങളുടെ പുതുതലമുറയ്ക്ക്  മുത്തശ്ശിക്കഥ പോൽ പറഞ്ഞു കൊടുത്തിരുന്നു."

 

"കൗല്യ മഹർഷി അങ്ങനൊരു പുസ്തകമെഴുതിയിട്ടുണ്ടെങ്കിൽ അതിൽ ഭീമൻറെ  കഥ ഉറപ്പായിട്ടും എഴുതിയിട്ടുണ്ടാവുംഅങ്ങനാണെങ്കിൽ ഭീമൻ എങ്ങനെ തിരിച്ചു പോയെന്നു അതിൽ കൂടെ മനസിലാകും." എൻറെ  നെഞ്ചിടിപ്പ്  കൂടി.

 

"അതെഅത് അവർക്കും മനസിലായിഅതിനാൽ തന്നെ തങ്ങളുടെ കയ്യിലുള്ള ബാക്കി ഭസ്മം ഭക്ഷിച്ചു ഭീമചരിതമുണ്ടായിരുന്ന തറവാട്ടിലേക്ക് പോകാൻ അവർ  തീരുമാനിച്ചുസഹായത്തിനായി  ഉപമന്യുവിനെയും ഒറ്റയ്ക്കാക്കാൻവയ്യാത്തതുകൊണ്ടു ധാമിനിയെയും കൂടെ കൊണ്ട് പോകാൻ അവർ തീരുമാനിച്ചുഅവർ    ഭസ്മം  നാലായി പകുത്തു."

 

"പക്ഷെ  ഉപമന്യുവും  ധാമിനിയും എങ്ങനെ തിരികെ വരുംഅവരുടെ  കയ്യിൽ വേറെ ഭസ്മമില്ലല്ലോ."

"ഉപമന്യുവിന് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നുഭീമചരിതം കിട്ടുവാണെങ്കിൽ സംരക്ഷിക്കുകതങ്ങളുടെ കുടുംബ  പൈതൃകം അതിലൂടെ എല്ലാരും അറിയുക."

"അവർക്കു  ഭീമചരിതം  കിട്ടിയോ?"

"കിട്ടിപക്ഷെ അത് വായിച്ചു അവർ വിറങ്ങലിച്ചു നിന്ന് പോയി."

 

തറവാട്ടിൽ നിന്നും പുസ്തകവും മോഷ്ടിച്ച അവർ  മൊട്ടകുന്നിലെത്തി അത് വായിച്ചു തുടങ്ങി വരികൾ ആദ്യം വായിച്ചത് ഉപമന്യുവാണുഞെട്ടി വിറങ്ങലിച്ച അവൻറെ കയ്യിന്നു പുസ്തകം താഴെ വീണുഉപമന്യുവിൻറെകണ്ണിലെ  ഭയവും രോക്ഷവും കണ്ടു  സഹദേവനാണ് അത് വായിച്ചു ഭീമനോട് പറഞ്ഞത്.

"ഇവിടെ നിന്നും നമ്മുടെ യഥാർത്ഥ  കാലത്തേക്ക് പോകണമെങ്കിൽ നമ്മൾ ഒരു പെണ്ണിൻറെ കയ്യാൽ കൊല്ലപ്പെടണംഅതും രണ്ടു  നാഴികയ്ക്കുള്ളിൽ"

 

ഭീമൻ  ഒന്നും മിണ്ടിയില്ലമുഖം നിർവികാരമായികുറച്ചു നേരത്തെ മൗനത്തിനു ശേഷം സഹദേവൻ ധാമിനിയ്ക്കു  നേരെ  ചെന്നു.

"ഇനി ഞങ്ങളെ സഹായിക്കാൻ ധാമിനിയ്ക്കു  മാത്രേ  കഴിയുള്ളു."

 

സഹദേവൻ കയ്യിലെ  കഠാര ഊരി അവളുടെ കയ്യിൽ കൊടുത്തുഅവൾ ഞെട്ടി പിന്നോട്ടാഞ്ഞുഅവളുടെ നെഞ്ചിലൂടെ  ഒരു  കൊള്ളിയാൻ പോയതുപോലെ അവൾക്കു  തോന്നി.

"ഇല്ല.  എനിക്കതിനു  കഴിയില്ല."

 

"വേറെ ഒരു മാർഗവുമില്ല സഹോദരിമാത്രമല്ല നിന്നെ പോലൊരു വ്യക്തിയുടെ കയ്യാൽ മരണപ്പെടുക  പുണ്യമാണ്മാത്രമല്ല ഇത് മരണമല്ലല്ലോരക്ഷപെടലല്ലേഞങ്ങളെ രക്ഷപെടാൻ  സഹായിക്കു."

 

ഉപമന്യുവിന് ഒന്ന് ഉരിയാടാൻ സാധിക്കുമായിരുന്നില്ലഅവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

"എന്നെകൊണ്ടിതിനാവില്ല."  ധാമിനി  പൊട്ടിക്കരഞ്ഞു.

"വേണംനിനക്കെ  അതിനാവു." സഹദേവൻ കഠാര അവളുടെ വിറയാർന്ന  കൈകളിലേക്ക് വെച്ച്അവളുടെ മുന്നിൽ  മുട്ടുകുത്തിയിരുന്നു.  എന്നിട്ടു തുടർന്നു.

"സമയമില്ല സഹോദരിനിന്നിലൂടെ  എന്നെ  രക്ഷപെടുത്തു."

ധാമിനി സഹദേവൻറെ കണ്ണുകളിലേക്കു നോക്കിഅതിൽ നിറഞ്ഞു നിന്ന ദയനീയത അവൾക്കു താങ്ങാനാകുമായിരുന്നില്ല.  അവൾ  അവളുടെ കണ്ണുകൾ അടച്ചുഅത് നിറഞ്ഞൊഴുകികൊണ്ടേയിരുന്നുഅവൾ സർവ്വ ശക്തിയുമെടുത്തു അലറിതൻറെ കയ്യിലെ കഠാര സഹദേവൻറെ ഹൃദയ ധമനികളിലേക്കു ആഴ്ന്നിറങ്ങുന്ന  നേരം അവൾ  പൊട്ടിക്കരഞ്ഞുസഹദേവൻറെ  കണ്ണുകളിൽ സംതൃപ്തി നിഴലിച്ചുചുണ്ടിൽ ചെറു മന്ദഹാസവുംഅവൻ മുന്നിലേക്ക് കമിഴ്ന്നുവീണുമണ്ണിൻറെ ഗന്ധത്തോടൊപ്പം അവൻ അവസാന ശ്വാസമെടുത്തുചെറു  പൊടിപടലങ്ങളോടെ നിശ്വാസവും.

 

ഭീമൻ തലയുയർത്തി സഹദേവനെ നോക്കിയില്ലഉപമന്യു ഭീമൻറെ അടുത്തേക്ക് ചെന്നുഭീമൻ കണ്ണുകൾ ഉയർത്തി  ഉപമന്യുവിനെ നോക്കിഅത്  നിറയ്ഴ്ഞ്ഞൊഴുകിഉപമന്യു  ഭീമൻറെ തോളിൽ  തൻറെ  കൈ വെച്ചു കണ്ണുകൾ ഭീമനോടെന്തോക്കെയോ പറഞ്ഞിരുന്നുഭീമൻ മുട്ടുകുത്തി താഴെ ഇരുന്നുഎന്നിട്ടു അലറിക്കരഞ്ഞു.

 

ഉപമന്യു സഹദേവൻറെ നെഞ്ചിൽ നിന്നും കഠാര വലിച്ചെടുത്തു ധാമിനിയുടെ രക്താവൃതമായ വിറയാർന്ന കൈകളിൽ  വെച്ച്  കൊടുത്തുധാമിനി  ഉപമന്യുവിനെ  നോക്കിഉപമന്യു  കണ്ണുകൾ താഴ്ത്തി അവളുടെ കണ്ണിൽ നിന്നുംനോട്ടം മാറ്റിഏതാനും നിമിഷങ്ങൾക്കുള്ളിൽ ഒരലർച്ചയോടെ ഭീമൻ നിലംപതിച്ചുസിരകളിലേക്കൊഴികിയ  രക്തം  കണ്ഠം  വഴി  പുറത്തേക്കു  ഒലിച്ചു.

 

ഉപമന്യു  എന്തോ  തീരുമാനിച്ചുറച്ചിരുന്നുഅവൻ  ധാമിനിയുടെ അടുത്തേക്ക് നടന്നുഅവൾ നിർവികാരയായി  അവിടെ  നിന്നു.  ഉപമന്യു  അവളെ  വാരി  പുണർന്നുഅവൻറെ  കണ്ണുകൾ  നിറഞ്ഞൊഴുകി.

 

"ധാമിനി ... ലോകത്തൊരു വ്യക്തിയെയും  ഞാൻ  നിൻറെ അത്ര സ്നേഹിച്ചിട്ടില്ലനീ എന്നോട് ക്ഷമിക്കണം."

 

തൻറെ കയ്യിലെ  കഠാര അവൻ  ധാമിനിയുടെ അടിവയറ്റിലേക്കു കുത്തിയിറക്കികണ്ണുകൾ തള്ളി ഒരു ദീർഘ നിശ്വാസത്തോടെ  അവൾ  അവൻറെ മടിയിലേക്കു വീണു.

"അയ്യോ എൻറെ ദൈവമേ..." ഉപമന്യു  അലറിക്കരഞ്ഞു.

 

ചെറു മന്ദഹാസത്തോടെ  ധാമിനി പറഞ്ഞു, "നിലാവിനെയും ഇരുട്ടിനെയും ഇനിയെനിക്കും പ്രണയിക്കാം അല്ലെ... ഇനി  കവിത  എന്നെ കുറിച്ചെഴുതണം  കവിതയിലൂടെ എനിക്കേറ്റവും  ഭംഗിയുള്ളവളാവണം..."

 കണ്ണുകൾ നിശ്ചലമായിഎന്നെന്നേക്കുമായി.

 

"പക്ഷെ എന്തിനു ധാമിനി?" എൻറെ സംശയം ഞാനുന്നയിച്ചുഎപ്പോഴത്തെയും പോലെ അദ്ദേഹം മറുപടി പറഞ്ഞു.

 

"പഞ്ചപാണ്ഡവരിൽ ഏറ്റവും ശ്രേഷ്ഠൻ താനാണെന്ന് തെളിയിക്കാൻ ഇവിടെ വന്ന ഭീമന് വെറുമൊരു പെണ്ണിൻറെ കയ്യാൽ മരണപ്പെടുക താങ്ങാനാവുന്നതിലും അധികമായിരുന്നുതാൻ ആരാധിക്കുന്ന ചരിത്ര പുരുഷനായ ഭീമനെ നാളെ ജനം ഇങ്ങനെ അറിയപ്പെടുന്നത് ഉപമന്യുവും ഇഷ്ടപ്പെട്ടിരുന്നില്ലഅതിനാൽ തന്നെ ഇങ്ങനൊന്നു നടന്നതിനെ എന്നെന്നേക്കുമായി മറയ്ച്ചു വെയ്ക്കാൻ  ഉപമന്യു തീരുമാനിച്ചുഅത് ആദ്യം മനസിലാക്കിയത് ധാമിനി തന്നെയാണ്."

 

"അപ്പോൾ  ഉപമന്യു  തന്നെ  വധിക്കുമെന്ന് ധാമിനിയ്ക്കു  അറിയാമായിരുന്നല്ലേ."

 

"അതെ."

 

"അപ്പോൾ ഭീമചരിതം..."

"അവനതു നശിപ്പിച്ചു.  ലോകത്തുള്ള  അവസാന ഭീമചരിതവും തീയിട്ടു നശിപ്പിക്കുമെന്ന് അവൻ ഭീമന്   മരിക്കും മുൻപ് വാക്ക് നൽകിയിരുന്നു."

 

ഞാനൊരു  ദീർഘ നിശ്വാസത്തിനു ശേഷം എഴുന്നേറ്റു ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചുഎന്നോട് കഥ പറഞ്ഞ  കറുത്ത  കോട്ടിട്ട  അധ്യാപകന്  കൗല്യ  മഹർഷിയുടെ  മുഖമായിരുന്നു.

പുറത്തു ജനൽ പടിയിലൂടെ നോക്കിയാൽ മരച്ചില്ലയിലായി ഒരു കാക്ക ഇരിക്കുന്നത് കാണാംഅതിനെ ഞാനെവിടെയൊക്കെയോ  കണ്ടിട്ടുണ്ടെന്ന് എനിക്ക് തോന്നിഎല്ലാത്തിനും സാക്ഷിയായി അതെവിടെയൊക്കെയോ മറഞ്ഞിരുന്നിരുന്നു.  ഉപമന്യുവിന് അത് കാണാൻ കഴിഞ്ഞിരുന്നില്ല.

 

ഞാനെൻറെ മുന്നിലെ മേശപ്പുറത്തേക്കു നോക്കിഅവിടെ കറുത്ത ചട്ടമിട്ട പാതി കരിഞ്ഞ പുസ്തകത്തിൽ വ്യക്തമായി  എഴുതിയിരുന്നു  "ഭീമ ചരിതം".

 

സരയു  തീരത്തു  അവസാന ഭീമ ചരിതം  തീയിട്ടു നശിപ്പിക്കുന്നതിന്  മുൻപേ    പൂണൂൽ  ധാരിയായ മനുഷ്യൻ  ഇങ്ങനെ പറഞ്ഞു.

"എനിക്കറിയാം... ഇതോടുക്കമല്ലഞാൻ ഇനിയും ജനിക്കുംഇനിയും ഇവിടെ വരുംപക്ഷെ ഒരിക്കലും   രഹസ്യം  ലോകമറിയില്ലഇതെൻറെ  വാക്കാണ്ഞാൻ ഭീമന് കൊടുത്ത വാക്കു."

 

ദൂരെയെവിടെയോ  ഒരു  കാക്ക ശബ്ദ്ധിക്കുന്നുണ്ടായിരുന്നു .

Subscribe to ENVESTNET