Skip to main content
Srishti-2022   >>  Short Story - Malayalam   >>  തിരോധാനം

Elsamma Tharian

UST Global Trivandrum

തിരോധാനം

ആ പരിസരത്തെ വീടുകളിലെ കുട്ടികളൊക്കെ പോകുന്ന ഒരു ഇടത്തരം എയ്ഡട് സ്കൂളിൽ തന്നെയാണ്

അഞ്ചാം ക്ലാസ്സുകാരനായ വിനുവും പോയത്. പോകാനും വരാനും ചെറുതും വലുതും ആണും പെണ്ണുമൊക്കെയുള്ള ഒരുപാട് കൂട്ടങ്ങൾ അങ്ങനെ ഉണ്ടെങ്കിലും വിനുവിനെ ആരുംതന്നെ തങ്ങളുടെ കുട്ടത്തിൽ കൂട്ടുന്നതായി അവന് തോന്നിയിട്ടില്ല. അങ്ങനെ വലിയ ബുദ്ധിയുള്ള മിടുക്കരുടെ കൂട്ടത്തിൽ അവൻ അംഗീകരിക്കപ്പെട്ടിരുന്നില്ല. ഒന്നുകിൽ പഠിക്കാൻ ബുദ്ധിയുണ്ടെന്ന് നാലാളെ ബോധിപ്പിക്കണം, അല്ലേൽ ഉഴപ്പാനുള്ള ധൈര്യവും തല്ലിനും തെറിക്കുമുള്ള തൊലിക്കട്ടിയുമെങ്കിലും വേണം. ഇതിപ്പോ ഒന്നാമനുമല്ല ഒടുക്കത്തവനുമല്ലാത്ത ഒരുതരം സാധാ ഇനം ജീവി. ഉണ്ടോന്ന് ഹാജറെടുത്താൽ ഉണ്ട് എന്നാൽ ശരിക്കും കണ്ടവരൊട്ട് ഇല്ലതാനും. ഇനി ഇല്ലേലും, അയ്യോ കണ്ടില്ലല്ലോന്ന് ഒരുത്തനും ചോദിക്കില്ല.

പഠിപ്പികളുടെ കൂട്ടത്തിൽ വലിഞ്ഞുകയറാൻ ഒരിക്കൽ ഒരു ശ്രമം നടത്തി. ബുദ്ധിയുള്ള കൂട്ടമായതുകൊണ്ട് ബുദ്ധിയില്ലാത്തവൻ്റെ വിവരക്കേട് പെട്ടന്ന് തിരിച്ചറിഞ്ഞു. അവഗണനയുടെ ഭാരം പുസ്തകസഞ്ചിയേക്കാൾ കൂടുതലായപ്പോൾ അവൻ ആ കൂട്ടിൽ നിന്ന് പുറത്തുചാടി.

പഠിച്ചു നന്നാവാമെന്നുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ച് പുതിയ മാർഗ്ഗങ്ങളാലോചിച്ച് പിറ്റേന്നും സ്കൂളിലേയ്ക്കുള്ള നടപ്പ് തുടർന്നു. ദുർനടപ്പായതുകൊണ്ട് തന്നെ നിയമങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ രണ്ടടി മുന്നോട്ട് പിന്നെ ഇടത്തോട് വലത്തോട്ട് അങ്ങനെ തോന്നിയയിടത്തോട്ടൊക്കെ വളഞ്ഞുതിരിഞ്ഞ അവൻ്റെ വഴികൾക്ക് മാത്രം നീളക്കൂടുതലായിരുന്നു. അങ്ങനെ ഇഴഞ്ഞുനീങ്ങുന്നതിനിടയിൽ

സ്കൂളിലേക്കുള്ള അവസാനത്തെ പിള്ളേരുകൂട്ടവും അവനെ പിന്നിലാക്കി മുന്നേറി.

ഇത്തിരിപ്പോന്ന വലിയ കലാകാരന്മാരൊക്കെ ഉള്ളതായിരുന്നു ആ കൂട്ടം. എങ്ങനെയെങ്കിലും ആ അവസാന കുട്ടത്തിൽ എങ്കിലും കയറിപ്പറ്റണമെന്ന തീവ്രമായ ആഗ്രഹം അവനിലെ കലാകാരനെ പുറത്തെടുത്തു.

'താൻ എന്താ അത്ര മോശാണോ, ഇവരെക്കാൾ നന്നായി കൊട്ടും പാട്ടുമൊക്കെ ചെയ്തേനെ തന്നെയും ഇതൊക്കെ പഠിക്കാൻ വിട്ടിരുന്നെങ്കിൽ'.

ഒരു കുഞ്ഞു സ്വകാര്യ അഹങ്കാരം അങ്ങനെ അവനിലും മുളപൊട്ടി.

കൈ വീശി വീശി നടന്ന വിനുവിൻ്റെ മനോഗതമറിഞ്ഞ സഹയാത്രി പുസ്തകസഞ്ചി ആടിക്കുലുങ്ങിച്ചിരിച്ചു നിലത്തുവീണു. പുസ്തകങ്ങളും അവൻ്റെ മനസ്സിനൊത്ത് പെരുമാറി, മണ്ണിനെ നമസ്കരിച്ചു. ഒരുതരം ദക്ഷിണ വയ്പ്പ്, ഭൂമിദേവിക്ക്. എന്നും വിനുവിൻ്റെ വിരലുകളുടെ തലോടലൽ തെരു തെരെ ഏറ്റുവാങ്ങുന്ന ചോറ്റുപാത്രത്തിന് പക്ഷേ കാര്യങ്ങൾ അതങ്ങനെയല്ല. വീഴ്ച്ചയുടെ ആഘാതം താങ്ങാനായില്ല, അത് പേടിച്ച് തൂറിപ്പോയി. പുസ്തകങ്ങളിലൊക്കെ പറ്റി, തൊടാൻ അറപ്പായി, ആകെ അങ്കലാപ്പായി. വിനുവിന് കരയണമെന്നുണ്ട് പക്ഷേ കാണാനാളില്ലാത്തവൻ കരഞ്ഞിട്ടെന്തിനാ !!

'ആരെങ്കിലും കണ്ട് നാണക്കേടാകുന്നതിന് മുമ്പ് എല്ലാം കൂടി വാരിക്കൂട്ടി വിട്ടിലേക്ക് തിരിച്ച് പോയാലോ ? സ്കൂളിൽ പോകാതിരിക്കാൻ മനപ്പൂർവ്വം ചെയ്തതാന്ന് പറഞ്ഞ് അമ്മ തല്ലും. വയറ്റുവേദന, തൂറാൻമുട്ടൽ, കാലുളുക്കി ഞൊണ്ടിനടപ്പ്, ഇതൊക്കെ മടക്കയാത്രയ്ക്കുള്ള ഓരോരോ കാരണങ്ങളാണ്. ഇതും അക്കൂട്ടത്തിലൊന്നായേ അമ്മ കാണു. അതിലും ഭേദം യാത്ര സ്കൂളിലേക്ക് തന്നെ.' അവൻ മുന്നോട്ട് തന്നെ നടന്നു.

എത്തിയപ്പോഴേയ്ക്കും അസമ്പിള്ളി തുടങ്ങി, ഇനിയിപ്പോ റ്റീച്ചറുടെ അനുമതി വാങ്ങിവേണം ക്ലാസ്സിൽ കയറാൻ. നെഞ്ചിടിപ്പ് കൂടുന്നു, മുട്ടിടിക്കുന്നു മുള്ളാൻമുട്ടുന്നു. അസമ്പിള്ളി കഴിഞ്ഞു വരുന്നവരെ വരവേൽക്കാനെന്നോണം ക്ലാസ്സുമുറിയുടെ വാതിലിനോട് ചേർന്ന് പുറത്തായി തലകുനിച്ച് നിലയുറപ്പുച്ചു. പല പല ക്ലാസ്സുകാര് നിരനിരയായി വരാന്തയിലൂടെ നടന്നുപോകുന്നു. വായടച്ച് ചിരിച്ചവരും വാ തുറന്ന് ചിരിച്ചവരും ചെവിയിൽ പയ്യെ കൂകിയും തോണ്ടിയുമൊക്കെ നടന്നവരും ആരും തന്നെ അവൻ്റെ ചങ്കിടിപ്പ് മാത്രം കേട്ടില്ല. രണ്ടായിരത്തോളം വരുന്ന കുട്ടികൾ തിങ്ങിഞെരിഞ്ഞു നടക്കുന്നയിടത്തും ഒരുത്തന് തീർത്തും ഒറ്റപ്പെട്ടിരിക്കാൻ ഇത്രയുമിടം തന്നെ ധാരാളം!

എല്ലാവരും ക്ലാസ്സിൽ കയറി, പിന്നാലെയായി റ്റീച്ചറും കയറി. അറവുശാലയിലെത്തിയ പശുവിൻ്റെ കണക്കേ തല ഒന്ന് ക്ലാസ്സിലോട്ട് വലിച്ചുനീട്ടി കെഞ്ചി.

"കേറിക്കോട്ടെ റ്റീച്ചറേ...; ഞാൻ ഇങ്ങോട്ട് വന്നോണ്ടിരുന്നപ്പോ എൻ്റെ കാല് തെന്നി... '

ബലിമൃഗം നല്ല ഇനമാണെങ്കിലെ ഫലമുള്ളു എന്ന വകതിരിവുള്ള റ്റീച്ചറായിരുന്നകൊണ്ട് കൂടുതൽ ഒന്നും പറയാതെ ഒന്നു മുരണ്ടു

"കേറിപ്പോടാ..."

ആ ഒറ്റ വാക്കിൽ പ്രശ്നം തീർന്നു.

ആകെ ഒരു പുളിച്ച മോരിൻ്റെയും കാബേജിൻ്റെയും മണം. ഇരിപ്പിടങ്ങൾ റോൾ നമ്പർ അനുസരിച്ചാണ്. കൂട്ടത്തിൽ ബെഞ്ചിലിരിക്കുന്നവർക്ക് സഹിക്കാതെ വേറെ വഴിയില്ല.

"അയ്യേ, എന്തു നാറ്റാ നിന്നെ, എന്നെ തൊട്ടാ ഞാൻ പറഞ്ഞുകൊടുക്കും." തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യൻ തോമസ് ആക്രോശിച്ചു. അതുകേട്ട് അവൻ്റെ അപ്പുറത്തെ മിനിമോളോന്ന് വിനുവിനെ എത്തിനോക്കി. സ്കൂളിൽ അവനെ കണ്ടുവെന്ന് അവന് തോന്നുന്ന ചുരുക്കം ചിലരിലൊരാളാണ് മിനിമോള്. വലിയ ഇണക്കമോ പിണക്കമോ ഒന്നുമില്ലേലും കളിയാക്കാറില്ലാന്നൊരു തോന്നൽ. അതൊരു ആത്മവിശ്വാസത്തിൻ്റെ വീണ്ടെടുപ്പുകൂടിയാണ്. കാര്യം പിടികിട്ടാതെ അവളും പയ്യെ തല നേരയാക്കി റ്റീച്ചറെ നോക്കി തിരിഞ്ഞിരുന്നു. അതോടെ അന്ന് അവിടെയും ആശ്വസിക്കാനൊന്നുമില്ലെന്ന് ബോധ്യമായി.

ആ ക്ലാസ്സ് അങ്ങനെ കഴിഞ്ഞു. അടുത്തത് സാമൂഹ്യപാഠം. ഈ പാഠം അങ്ങനെ ഇരുന്നു കേട്ട ചരിത്രം കുറവാണ്. വാളെടുത്താൽ പിന്നെ കൊന്നിട്ടേ ഉറയിലിടൂന്ന് തീർപ്പുകൽപ്പിച്ചിറങ്ങിയ ജാൻസി റാണിയാണ് വരാൻ പോകുന്നത്. വിനുവിന് മാത്രമായൊരു ഭയപ്പാടില്ല ഇവിടെ. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ചോദിക്കുന്നു, പറയുന്നു, പഠിച്ചതും പഠിക്കാത്തതും പങ്കുവെയ്ക്കുന്നു. കൊടുക്കാനും വാങ്ങാനുമൊന്നുമില്ലാത്തവൻ കൈയ്യിലെ അടിപ്പാടുകൾ തിരുമ്മുന്നു. സർവ്വ വിചാരവികാരകങ്ങളോടും കൂടി തന്നെ അവൻ നിർവികാരത അഭിനയിച്ചിരുന്നു.

അല്പം വൈകിയിട്ടും റ്റീച്ചർ എത്താത്തതിനാൽ ആശ്വാസത്തിൻ്റെ നുറുങ്ങുവെട്ടം പലരുടെയും മുഖത്ത് പ്രകാശം പരത്തിത്തുടങ്ങിയിരിക്കുന്നു. മിടുക്കുതെളിയിക്കാൻ കച്ചകെട്ടി വന്ന ജോത്സനയ്ക്ക് മാത്രം പക്ഷേ മ്ലാനത !

ഒമ്പതിലും പത്തിലും പഠിപ്പിക്കുന്ന, കണ്ടാൽ ഗൗരവക്കാരനായ കൊമ്പൻ മീശയുള്ള മാത്യൂസ് സാറ് ദാ വരുന്നു പകരക്കാരനായി. കാട്ടുകോഴിക്കെന്തു സംക്രാന്തി, വിനുവിന് മാത്രം അപ്പോഴും ഒരു ഭാവഭേദവുമില്ല.

പൊടിമീശയ്ക്കൊപ്പം ഹുങ്കും മുളപൊട്ടുന്ന പ്രായക്കാരെ കൈകാര്യം ചെയ്യുന്ന സാറിന് ഈ മുക്കാൽമണിക്കൂറ് പക്ഷേ നേരമ്പോക്കിൻ്റെതാണ്. പിള്ളേരെ മൊത്തമായൊന്ന് നോക്കി. പിന്നെ പ്ലാസ്റ്റിക്ക് വള്ളി കെട്ടിയ പഴയ മരകസേരയിൽ ചാരിക്കിടന്നു. മുന്നിലുള്ള മേശയുടെ അടിയിലെ ഒടിയാറായ താങ്ങ് കോലിൽ കാലിന്മേൽ കാലും കയറ്റി ആഞ്ഞു കുലുക്കി വിശ്രമമാരംഭിച്ചു. സർവ്വത്ര മൗനം.

പിന്നെ പെട്ടന്ന് ഒരു പ്രകോപനവുമില്ലാതെ തലപൊക്കി ഒരു ചെറു കടംകഥ പിള്ളേർക്കുനേരെ വീശി എറിഞ്ഞു. "നോക്കട്ടെ, കൂട്ടത്തിലാരാ മിടുക്കരെന്ന് ."

മിടുക്കന്മാരൊക്കെ പരാക്രമം കാട്ടിയെങ്കിലും അങ്ങ് തെളിയിക്കാൻ പറ്റിയില്ല. വിനു അതിനൊട്ട് മുതിർന്നുമില്ല. നിലംപൊത്താൻ കാത്തിനിൽക്കുന്ന സാറിൻ്റെ മുഴുത്തു മുഷിഞ്ഞ കാലുകളിലാണവൻ്റെ ശ്രദ്ധ. എല്ലാവരും തോൽവി സമ്മതിച്ച് പിൻവാങ്ങിയിട്ടും സമയം പിന്നേയും ബാക്കിയായി. സാറ് പയ്യെ എഴുന്നേറ്റ് മേശപ്പുറത്തു കിടന്ന മുറിചോക്കെടുത്ത് ബോർഡിലൊരു പടം വരച്ചു. രണ്ടു മൂന്ന് ഗോണിപ്പടികൾ അങ്ങോട്ടുമിങ്ങോട്ടും കിടത്തിയും ചാരിയുമൊക്കെ വച്ചിരിക്കുന്നതിനിടയിലെ കളങ്ങൾക്കുള്ളിൽ ചില അക്കങ്ങളങ്ങനെ വിതറിയിട്ടു.

"അക്കങ്ങളാവർത്തിക്കാതെ എങ്ങോട്ട് കൂട്ടിയാലും ഒരേയുത്തരം കിട്ടാൻ ഒഴിഞ്ഞ കളങ്ങളിൽ അക്കങ്ങളിടണം."

സാറ് കളിയുടെ നിയമം പറഞ്ഞു. ക്ലാസ്സിന് ആകെ ഒരുണർവായി, ഒറ്റയ്ക്കും കൂട്ടമായും ശ്രമങ്ങൾ തുടങ്ങി. എഴുതുന്നു, കൂട്ടുമ്പോൾ തെറ്റുന്നു, മായ്ക്കുന്നു, പരസ്പരം ഒളിപ്പിക്കുന്നു, സന്തോഷിക്കുന്നു, സങ്കടപ്പെടുന്നു, അങ്ങനെ സർവ്വ ഭാവങ്ങളും ആ നാലു ചുമരുകൾക്കുള്ളിൽ നടമാടാൻ തുടങ്ങി. പെൻസിലും പേപ്പറും പോലുമെടുക്കാൻ മടിതോന്നിയ വിനു മാത്രം വെറുതെ ബോർഡിലെ പടത്തിലേക്ക് മിഴിച്ചുനോക്കിയിരുന്നു.

''കിട്ടിപ്പോയി... "

അപ്രതീക്ഷിതമായി ശബ്ദമുണ്ടാക്കി കൈപൊക്കിയവനെ കണ്ടപ്പോൾ മിടുക്കന്മാർക്ക് ആശ്വാസമായി. പിന്നെ കൂട്ടച്ചിരിയായി, പരിഹാസമായി. അമളി പറ്റിയ വിനു തലതാഴ്ത്തി ചമ്മൽ മറക്കാനുള്ള ശ്രമത്തിലായി.

"നീ ഇങ്ങ് വാടാ, നിൻ്റെ പേരെന്നാ." സാറ് വിളിച്ചു.

"വിനു; ഞാൻ പെട്ടന്ന് ഉത്തരം കിട്ടീന്ന് തോന്നിയപ്പാ അറിയാതെ പറഞ്ഞുപോയതാ.." കരച്ചിലടക്കിപ്പിടിച്ച് വിനു സാറിൻ്റടുത്തു വന്നു പറഞ്ഞു.

"നീ എന്നാടാ, അതിനടിയിലൊളിച്ചിരുന്ന് ചോറുണ്ടോ? നിന്നെ ആകെ കറി നാറുന്നല്ലോ?"

ഒരു പത്തുവയസ്സുകാരന് താങ്ങാവുന്നതിൻ്റെ പരിധി കഴിഞ്ഞു. അവൻ കരഞ്ഞുപോയി. വാക്കുകൾ മുറിഞ്ഞ് വീണ്, ചത്ത് മരവിച്ച്.

"നിനക്ക് തോന്നിയ അക്കങ്ങൾ അതിലെഴുതിക്കേ നീ, ഞാനൊന്ന് കാണട്ടെ". ചോക്ക് നീട്ടിയിട്ട് സാറ് പയ്യെ പറഞ്ഞു. ആർക്കും മുഖം കൊടുക്കാതെ ബോർഡിലേക്ക് നോക്കാൻ കിട്ടിയ അവസരം അവനും ഒരു ആശ്വാസമായി.

കുറച്ചുനേരം അനങ്ങാതെ നിന്നു; മിഴിച്ചു നോക്കി, പിന്നെ എന്തൊക്കെയോ എഴുതിനിറച്ച് ചോക്ക് തിരിച്ചു കൊടുത്ത് ശിക്ഷ ഏറ്റുവാങ്ങാൻ തലകുനിച്ചു. ബോർഡിലൊന്ന് കണ്ണോടിച്ച കണക്കുമാഷിൻ്റെ ചുണ്ടിലൊരു ചിരി വിടർന്നു.

"ആറിലും ഏഴിലും പോലും ഇത്ര പെട്ടന്ന് ആരും ഇതിന് ഉത്തരം പറഞ്ഞില്ലെടാ. നീ മിടുക്കനാ. കഴിഞ്ഞ പരീക്ഷയ്ക്ക് നിനക്ക് കണക്കിനെത്ര മാർക്കാ?"

"13"

"എത്രേല് ?"

" 50 ല് "

"അപ്പോ നീ ശരിക്കും മിടുക്കൻ തന്നാ. അടുത്ത പരീക്ഷയ്ക്ക് 50 വാങ്ങീട്ട് സ്റ്റഫ് റൂമില് വന്ന് എൻ്റെ കൈയ്യീന്ന് ഒരു സമ്മാനം വാങ്ങിക്കോണം, കേട്ടോടാ.. ഇപ്പോ ഇതേ ഉള്ളെടാ, വെച്ചോ." പോക്കറ്റിൽ നിന്ന് പച്ച പൊതിയുള്ള ചെറിയ രണ്ടു പ്യാരി മിഠായി എടുത്തു അവൻ്റെ ഷർട്ടിൻ്റെ പോക്കറ്റിലിട്ടുകൊടുത്തു.

ദുർഗന്ധമവനെ പെട്ടന്ന് വിട്ടൊഴിഞ്ഞ പോലെ;

കണ്ണുകൾ പ്രകാശിക്കാൻ തുടങ്ങി. മിന്നാമിനുങ്ങിൻ്റ നുറുങ്ങുവെട്ടം പോലൊന്ന് അവനും കാണാൻ തുടങ്ങി. അപമാനം പയ്യെ ആത്മവിശ്വാസത്തിനായി വഴിമാറി.

ഒരു ഇടവേളക്കായി ബെല്ലടിച്ചു! എല്ലാം പഴയപടി, മണ്ടർ മണ്ടരായും മിടുക്കർ മിടുക്കരായും തുടർന്നു. വിനു മാത്രം പെട്ടന്ന് ചുവടു മാറ്റിയിരിക്കുന്നു.

മണ്ടനെ ബുദ്ധിമാനാക്കി മാറ്റിയ മഹാനാണ് താന്നെന്നറിയാതെ മാത്യൂസ് സാറും മടങ്ങി.

ഇടവേളയിൽ എല്ലാം മറന്നവൻ പറന്നു നടന്നു. ആർക്കും അവനെ പിന്നെ നാറിയില്ല.

"നീയിതെങ്ങനെ കണ്ടുപിടിച്ചു? നിനക്കപ്പോ ശരിക്കും നന്നായി പഠിച്ചുടെ, സാറ് പറഞ്ഞല്ലോ നല്ല ബുദ്ധിയാന്ന്." മിനിമോൾടെ കുശലമന്വേഷണം വിനുവിൻ്റെ ആത്മവിശ്വാസത്തെ ആളിക്കത്തിച്ചു.

"ഉം, അടുത്ത പരീക്ഷയ്ക്ക് 50 ൽ 50 വാങ്ങണോന്ന് സാറ് പറഞ്ഞതല്ലേ, അപ്പോ വാങ്ങാതെ പറ്റില്ലല്ലോ" അവൻ്റെ വാക്കുകൾക്ക് വല്ലാത്തൊരു തീക്ഷണയുണ്ടായിരുന്നു.

ഇടവേള കഴിഞ്ഞ് പിന്നെയും ക്ലാസ്സ്റ്റീച്ചർ( ശാന്ത റ്റീച്ചർ) തന്നെ എത്തി. രണ്ടാഴ്ച കൂടുമ്പോ ക്ലാസ്സിൽ ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്ന പതിവുണ്ട്. വായനശീലമുള്ളവർക്കും, ഉണ്ടെന്ന് കാണിക്കേണ്ടവർക്കും എണീറ്റു വന്ന് റ്റീച്ചർ കൊണ്ടുവന്ന പുസ്തകക്കൂട്ടത്തിൽ നിന്ന് ഏതെങ്കിലുമൊരെണ്ണം പേരും നാളുമൊക്കെ എഴുതിക്കൊടുത്ത് എടുക്കാം. വായിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞാൽ മടക്കികൊടുക്കണമെന്നതാണ് നടപ്പ് രീതി.

പെട്ടന്ന് ബുദ്ധിമാനായി സ്ഥാനകയറ്റം കിട്ടിയ വിനുവെങ്ങനെ പുതിയ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറും ! ജീവിതത്തിൽ ആദ്യമായി അവനതിൽ നിന്നു ഒരു പുസ്തകമെടുത്തു. കാഴ്ച്ചയിൽ ശക്തിമാന്മാർക്കും ബുദ്ധിമാന്മാർക്കുമുള്ളതെന്ന തോന്നൽ ജനിപ്പിച്ച ഒരെണ്ണം തന്നെ. 'The Three Musketeers'.

അന്നത്തെ മടക്കയാത്രയിൽ അവന് ആരും കൂട്ട് വേണമെന്ന് തോന്നിയില്ല. മനസ്സുനിറയെ മാത്യുസ് സാറാണ്. പിന്നെ 50/50 ഉം. ഇന്ന് വേഗത്തിലാണ് നടപ്പ്. വീട്ടിലെത്തി ചോറ്റുപാത്രം തുറന്നുപോയി പട്ടിണിയായതിൻ്റെ പങ്കുകൂടി വെട്ടിവിഴുങ്ങി.

"ആ പുസ്ത്തോങ്ങളെടുത്ത് കഴുകി പുറത്തുവക്കെടാ, നാറ്റം പോട്ടെ." ചെയ്തുകൊടുക്കാൻ ഭാവിക്കാതെ അമ്മ പറഞ്ഞ് അങ്ങ് പോയി.

അന്ന് അതിനോടവന് മടുപ്പ് തോന്നിയില്ല. എല്ലാം പുറത്തേയ്ക്ക് കൊട്ടിയിട്ടു. ചായയിൽ മുക്കിയ ബിസ്ക്കറ്റ് പോലെ 'The Three Musketeers' ൻ്റെ രണ്ടു തുമ്പുകൾ മോരിൽ കുതിർന്ന് വളഞ്ഞുതുടങ്ങിയിരിക്കുന്നു. എല്ലാമൊന്നും കഴുകാൻ കൂട്ടാക്കിയില്ലെങ്കിലും അവനത് കഴിയുന്ന പോലെ വൃത്തിയാക്കി ഉണക്കാൻ വച്ചു.

സന്ധ്യയായി. ആരും പറയാതെ അവൻ കണക്കു പുസ്തകം പഠിക്കാൻ തുറന്നു. വിചാരിച്ച പോലെ എളുപ്പമല്ല കാര്യങ്ങൾ. ഒന്നും മനസ്സിലാകുന്നില്ല. കുറേ കാണാതെ പഠിക്കാനും ശ്രമിച്ചു. എങ്കിലും അവൻ ശ്രമമുപേക്ഷിച്ചില്ല, മാത്യൂസ് സാറിൻ്റെ പ്രചോദനം അത്ര ആഴത്തിലേക്കായിരുന്നു വിത്തു പാകിയത്.

ദിവസങ്ങളും ആഴ്ച്ചകളും നീങ്ങി. ലൈബ്രറി പുസ്തകം മടക്കിവാങ്ങാനും പുതിയതു കൊടുക്കാൻ ശാന്ത റ്റീച്ചറെത്തി. പതിവില്ലാത്ത പണി എങ്ങനെ ഓർക്കാൻ! വിനുവത് മറന്നു. മോര് കഴുകിക്കളഞ്ഞ് ഉണക്കാൻ വച്ചിട്ട് പിന്നെ എടുത്തിട്ടേയില്ല. അതിനും കിട്ടി ചെറിയ ശകാരം.

"നാളെ ഉച്ചയ്ക്ക് സ്റ്റാഫ് മുറിയിൽ കൊണ്ടെത്തിച്ചേക്കണം." റ്റീച്ചറുടെ ശബ്ദത്തിൽ ഗൗരവം മുഴച്ചു നിന്നു.

പറഞ്ഞപോലെ പിറ്റേന്ന് പുസ്തകവുമായി സ്റ്റാഫ് മുറിയിലെത്തി. ഉച്ചയൂണ് കഴിഞ്ഞ ഇടവേളയാണ്. അദ്ധ്യാപകരെല്ലാം വട്ടം കൂടിയിരുന്ന് അന്താക്ഷരി കളിക്കുന്നു. വിനുവിൻ്റെ കണ്ണുകൾ ആദ്യം തിരഞ്ഞത് മാത്യൂസ് സാറിനെയാണെങ്കിലും അവിടെ കണ്ടില്ല. സാറ് പിന്നേയും ആർക്കോ മിഠായി കൊടുക്കാൻ പോയിക്കാണുമോ ! സോളി റ്റീച്ചറുടെ മേശപ്പുറത്ത് ചാരി നിന്ന് പാട്ടു പാടുന്ന ശാന്ത റ്റീച്ചർക്ക് വിനുവിൻ്റെ അപ്പോഴത്തെ വരവ് ദഹിച്ചില്ല.

"എന്താടാ ?"

"ഇത് തിരിച്ച് തരാൻ വന്നതാ റ്റീച്ചറെ"

"എൻ്റെ മേശപ്പുറത്ത് വച്ചേച്ച് പൊക്കോ" റ്റീച്ചറ് പിന്നേയും പാട്ടിലേയ്ക്ക് കടന്നു. മാത്യൂസ് സാറിനെ കാണാൻ കിട്ടിയ അവസരം പാഴായതിൽ അവനും സങ്കടം വന്നു.

പുജയ്ക്ക് മൂന്നും ശനിയും ഞായറും കൂട്ടി അഞ്ചുദിവസത്തെ ഒരു അവധി അടുത്തു വരുന്നു. അന്ന് ശാന്ത റ്റീച്ചർ ഹാജറെടുത്തതിനു ശേഷം, മൂന്ന് പേരുകൾ വായിച്ചു.

" ബിനോയ് മോഹൻ, വിനു വിജയൻ, സൂസൻ കുര്യൻ, നിങ്ങള് മൂന്ന് പേരും നാളെ തന്നെ ലൈബ്രറി പുസ്തകം 50 പൈസ ഫൈനടക്കം കൊണ്ടുവരണം. പൂജയ്ക്ക് പോകുന്നതിന് മുമ്പ് ലൈബ്രറിയിൽ ഏൽപ്പിച്ചില്ലൽ ഫൈൻ ഇനിയും കൂടും."

"ഞാൻ അന്ന് അത് റ്റീച്ചർടെ മേശപ്പുറത്ത് വച്ചതാ." വിനു ചാടി എണീറ്റ് പറഞ്ഞു.

'' എന്ന് ? പഠിക്കത്തുമില്ല, പിന്നെ നുണയും പറയുന്നോടാ ? പുസ്തകമില്ലേൽ അതിൻ്റെ കാശു കൂടി കൊണ്ടുപോരെ." ശാന്ത റ്റീച്ചറുടെ ശാന്തഭാവമില്ലാത്ത ഉത്തരം അവനെ ഞെട്ടിച്ചു.

വീട്ടിൽപ്പോയി പറയുന്ന ചിത്രം അവൻ്റെ മസ്തിഷ്കത്തെ മരവിപ്പിച്ചു. സാമൂഹ്യപാഠം ജാൻസി റാണിയുടെ അടിയൊക്കെ എത്ര നിസ്സാരം ! കാശ് കിട്ടാൻ പോകുന്നില്ലെന്ന് മാത്രമല്ല തോൽക്കുമ്പോൾ കിട്ടുന്നതിൻ്റെ പത്തിരട്ടി ശിക്ഷ ഉറപ്പാണ് ഫൈൻ കൊടുക്കാൻ അച്ഛനോട് കാശ് ചോദിച്ചാൽ. അതിനുള്ള ധൈര്യം അവനാർജ്ജിച്ചിട്ടില്ല. പിന്നെ പുസ്തകം ! അത് കൊടുത്തൂന്ന് ഇനി എങ്ങനെ സ്ഥാപിക്കും. റ്റീച്ചറുടെ കയ്യിലില്ലെങ്കിൽ പിന്നെ അതെവിടപ്പോയി, എന്തുചെയ്യും ! വിനു ആകെ തകർന്നു പോയി.

അച്ഛൻ്റ ഭയങ്കരഭാവങ്ങളുള്ള അലർച്ച അവൻ്റെ ആമാശയത്തിൻ്റെ ഭിത്തികളിൽ തട്ടി തലച്ചോറിൽ പ്രതിധ്വനിച്ചു. ഇടവേളയ്ക്ക് ബെല്ലടിച്ചതും അവൻ സ്റ്റാഫ്മുറിയിലേക്ക് ഓടി. പതിവില്ലാത്തിsത്ത് പോകുന്ന സഭാകമ്പമുണ്ടെങ്കിലും വേറെ മാർഗ്ഗമില്ല. അവൻ ശാന്തറ്റീച്ചറുടെ മേശക്കരികിലെത്തി വിങ്ങിപൊട്ടി

"ഞാൻ തന്നായിരുന്നു പുസ്തകം, സത്യായിട്ടും തന്നതാ. ഇവിടാ വെച്ചേ."

"നീ തന്നെ നോക്ക് അവിടെങ്ങാനുമുണ്ടോന്ന്."

പേടിച്ചു കൈവിറയ്ക്കുന്നുണ്ടെങ്കിലും മേശപ്പുറത്ത് അട്ടിയിട്ട നോട്ടുബുക്കുകൾക്കിടയിലും മുകളിലും താഴെയുമൊക്കെ അവൻ വാളേന്തി നിൽക്കുന്ന 'The Three Musketeers' നെ തിരഞ്ഞു. റ്റീച്ചർ അവൻ്റെ നിഷ്ഫല ശ്രമത്തെ മൗനമായി നോക്കിക്കണ്ടുനിന്നു. അവൻ്റെ വിശ്വാസം അവനെ രക്ഷിക്കട്ടെന്ന് കരുതിയാവും!

"ഇവിടെയില്ല" വിനു വിതുമ്പി

"നീ വീട്ടിൽ പോയി ഒന്നൂടെ നോക്ക്, എവിടേലും മറന്നു വെച്ചിട്ടുണ്ടാവും". ശാന്തറ്റീച്ചറുടെ ശാന്ത സ്വരം വിനുവിന് ആശ്വാസമായില്ല.

"ഉം, ഞാൻ നോക്കാം. പക്ഷേ, എത്ര രൂപയാ പുസ്തകത്തിന് ?"

"ഏതാ പുസ്തകം?"

''ദി ത്രീ മുസ്ക് റ്റീർസ് "

"എന്തിനാടാ കുറച്ചേ? നിനക്ക് Sherlock Holmes എടുക്കായിരുന്നില്ലേ, ഇപ്പോ തന്നെ കണ്ടുപിടിച്ചേനേലോ ! "

റ്റീച്ചറുടെ പരിഹാസം മനസ്സിലാക്കാനുള്ള പരിജ്ഞാനം ഇല്ലാതിരുന്നതുകൊണ്ട് അവർ ചിരിച്ചുമില്ല കരഞ്ഞുമില്ല.

''നിനക്ക് വല്ല മലയാളവുമെടുത്താ പോരാലേ, പേരു പോലും പറയാൻ അറിയാത്ത ഇംഗ്ലീഷ് തന്നെ വേണം! എന്നിട്ട് വായിച്ചോടാ നീ ? "

''മ്ച്ചും."

''നിൻ്റെ അപ്പന് ഇതിതുമാത്രം കാശ് ഒണ്ടോടാ, ഇതിനൊക്കെ കൊണ്ടുപോയി കളയാൻ?"

റ്റീച്ചർ എണീറ്റ് സ്റ്റാഫ് മുറിയുടെ മുലയ്ക്കിരിക്കുന്ന അലമാരയിൽ നിന്ന് നീണ്ട് നിവർന്ന രണ്ടു മൂന്ന് പുസ്തകങ്ങളെടുത്ത് തിരിച്ചും മറിച്ചും നോക്കി. തുറന്നുകിടന്ന അലമാരപ്പാളികൾക്ക് ഉള്ളിലേയ്ക്ക് അവൻ്റ കണ്ണുകൾ ഏറെ പ്രതീക്ഷയോടെ വാളേന്തി നിൽക്കുന്ന മുവരെ തിരഞ്ഞുകൊണ്ടിരുന്നു

ഹരിച്ചും ഗുണിച്ചും നോക്കി റ്റീച്ചർ പറഞ്ഞു.

"അമ്പത്തിയേഴ് രൂപ അമ്പതു പൈസ."

ഇത്തിൽ കണ്ണി ചുറ്റിപ്പിടിച്ച തൈമാവ് കണക്കെ അവൻ ഞെരിഞ്ഞമർന്നു. റ്റീച്ചറാണ് പുസ്തകം കളഞ്ഞതെന്ന് പറയണമെന്നുണ്ടായിരുന്നു, പക്ഷേ പറ്റിയില്ല. എല്ലാ സത്യങ്ങളും ഉറക്കെ പറയാൻ പാടില്ലെന്ന് അനുഭവം അവൻ പണ്ടേ പഠിപ്പിച്ചു കാണണം! സ്വയം രക്ഷപ്പെടാനുള്ള വഴികളെല്ലാമടഞ്ഞു. വീട്ടിൽ പറയാനുള്ള ധൈര്യമില്ല മോഷ്ടിക്കാനായുള്ള കലയുമില്ല, കഴിവുമില്ല. ഉത്തരമില്ലാത്ത ചോദ്യവുമായി അവൻ പയ്യെ ക്ലാസ്സിലേയ്ക്ക് മടങ്ങി. രണ്ടാഴ്ച്ച മുമ്പ് തന്നെ ചതിച്ച ചോറുപാത്രത്തോട് അവനും വെറുപ്പ് തോന്നി. തൊട്ടുമില്ല, തലോടിയുമില്ല; വിശപ്പവനറിഞ്ഞുമില്ല.

പൂജയ്ക്ക് സ്കൂള് പൂട്ടി. പുസ്തകം തൊടാതെ കളിക്കാനുള്ള സ്വാതന്ത്ര്യകാലം. വിനു മാത്രം പക്ഷേ പുസ്തകകൂട്ടങ്ങളിലും പഴയപെട്ടികളിലും പത്രക്കൂട്ടത്തിനിടയിലുമൊക്കെയായി തപ്പിതിരഞ്ഞു നടന്നു, ഇനി റ്റീച്ചർ പറഞ്ഞപോലെ അവൻ തന്നെ എവിടേലും മറന്നു വെച്ചതാണോന്ന്, ഒരാഗ്രഹമങ്ങനെ ഇല്ലാതെയുമില്ല. ഇതിനിടയിൽ മറ്റൊന്നുകൂടി കളഞ്ഞുപോയി. അതവനറിഞ്ഞുമില്ല. കണക്കിന് 50/50 എന്ന വലിയ സ്വപ്നം !

ആ ദിനങ്ങളിലെ രാത്രികാലങ്ങളിൽ അവൻ്റെ ചിന്തകൾക്ക് കാവൽ കിടന്നത് ഒരു വശത്ത് റ്റീച്ചറും പുസ്തകത്തിൻ്റെ കാശും മറുവശത്ത് അച്ഛനും അടിയും. വശങ്ങളിലേക്ക് നോക്കാതെ കണ്ണുകൾ ഫാനിൽ നിലയുറപ്പിച്ച് അവൻ ഉണർന്നിരുന്ന് ഉറങ്ങി.

അഞ്ചുദിവസമെങ്ങനെയോ പോയി. പാഴായിപ്പോയി. അവൻ്റെ നിശ്ശബ്ദത പിടിക്കപ്പെട്ടു. അമ്മയ്ക്കു മുന്നിൽ ഒരുപാട് നേരം പിടിച്ചുനിൽക്കാനായില്ല. അമ്മയെ കെട്ടിപ്പിടിച്ചവൻ വാവിട്ട് കരഞ്ഞു.

"സാരില്ലാട, അച്ഛനോട് പറയാതെ നടക്കോന്ന് മ്മക്ക് നോക്കാടാ."

തലേന്നത്തെ വഴക്കിലും അപ്പനുമമ്മയ്ക്കുമിടയിൽ ഇടം നേടിയ പത്തു രൂപയുമായി തുലനം ചെയ്യുമ്പോൾ അമ്പത്തിയേഴ് രൂപ അമ്പതു പൈസ അത്ര നിസ്സാരമല്ല. അമ്മ അടുക്കളയിലേയ്ക്ക് നടന്നു, കൂടെ അവനും. അടുപ്പ് വച്ചിരിക്കുന്ന തിണ്ണക്കു താഴെ വിറകു കൂട്ടിയിട്ടിരിക്കുന്നിടത്തേയ്ക്ക് അമ്മ കുനിഞ്ഞുകയറി പഴയ ഓട്ടപ്പാത്രത്തിൽ കൈയ്യിട്ടു, കിട്ടിയതുമായി തിരിച്ചുപൊങ്ങി. അമ്മയേക്കാൾ വേഗത്തിൽ വിനുവത് എണ്ണിതിട്ടപ്പെടുത്തി. മുപ്പത്തിമൂന്ന് രൂപ. ദയനീയത അവൻ്റെ കണ്ണുകളിൽ നിഴലിച്ചു.

അമ്മ പ്രതീക്ഷ കൈവിട്ടിട്ടില്ല. അരിപാത്രത്തിൻ്റെ അടിയിലായി പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച സമ്പാദ്യവും പുറത്തെടുത്തു. എല്ലാം കൂടി കൂട്ടിയിട്ടും രണ്ടു രൂപ പിന്നെയും കുറവ്. ഇനി എല്ലാം അമ്മ ശരിയാക്കിക്കോളുമെന്ന് അവൻ ആശ്വസിച്ചു, വഴികളടഞ്ഞതിൽ പക്ഷേ അമ്മയ്ക്ക് വേദന ബാക്കിയായി.

"വേറെ വഴിയില്ലെടാ, നീ അച്ഛനോട് ഒരു നോട്ടുപുസ്തകം തീർന്നെന്ന് പറഞ്ഞ് നാളെ രണ്ടു രൂപ തരാമോന്ന് ചോദിക്ക്. നമ്മുക്കിതല്ലേയുള്ളെടാ പൊന്നേ. തന്നില്ലേൽ രണ്ടുരൂപ പിന്നെ തരാന്ന് റ്റീച്ചറോട് പറഞ്ഞുനോക്ക്." കൈട്ടിപ്പിടിച്ചൊരുമ്മകൊടുത്തിട്ട് അമ്മ പറഞ്ഞു. അമ്മയുടെ ആലിംഗനം അവന് പ്രാണവായുവായി.

"മൂന്നാലു പ്രാശ്യായില്ലേ നിൻ്റെ സഞ്ചി പൊട്ടണു; ആ ലില്ലിയെക്കൊണ്ട് ക്രിസ്മസ്സ് വരുമ്പോ ഒരു പുതിയ സഞ്ചി വാങ്ങാൻ വെച്ചതാടാ. ഇനി തച്ചാലും അത് നിക്കാൻ പാടാ. സാരില്ല, ഈ വർഷം കൂടി ഇങ്ങനങ്ങ് പോട്ടെ. നീ ഇത്തിരികൂടി സൂക്ഷിച്ച് ഉപയോഗിച്ചാ മതി."

അനുകൂലമായൊരു സാഹചര്യം കണ്ട് വിനു അച്ഛനോട് നോട്ട് പുസ്തകം തീർന്ന കഥ തൻമയത്തത്തോടെ അവതരിപ്പിച്ചു. പ്രതീക്ഷിച്ചത്ര പുകിലുണ്ടാകാതെ കാര്യം നടന്നു. ഇത്രയും പുസ്തകങ്ങൾ വാങ്ങി എഴുതി പഠിച്ചിട്ടും ഉത്തരക്കടലാസിലെ അക്കങ്ങളുടെ വലിപ്പക്കുറവ് ഒരു പ്രശ്നമാണ്. എന്തായാലം തൽക്കാലത്തെ പ്രശ്നമതല്ലല്ലോ.

ആശനിരാശകളുടെ ഊഞ്ഞാലിൽ ഉയർന്നും താഴ്ന്നും വിനു ആ അവധി തളളിനീക്കി. തിങ്കളാഴ്ച്ച രാവിലെ സ്കൂളിലെത്തി, 57 രൂപ 50 പൈസ കൈമുതലോടെ. പുസ്തകം കണ്ടുകിട്ടിയെന്നു പറയുന്ന റ്റീച്ചറുടെ മുഖം, പിന്നെ അമ്മയുടെ സമ്പാദ്യത്തിലേയ്ക്ക് രണ്ടു രൂപ കൂടി കൊടുത്ത് പുതിയ സഞ്ചിയും അമ്മയുടെ ഒരുമ്മയും വാങ്ങുന്ന സ്വപ്നം അവനെ കൊതിപ്പിച്ചു.

ആദ്യം ചെന്നത് സ്റ്റാഫ് മുറിയിലേയ്ക്കാണ്. ചെറിയൊരവധിയുടെയും വിശ്രമത്തിൻ്റെയും ശേഷിപ്പെന്നോണം റ്റീച്ചറുടെ മുഖം സ്വസ്ഥവും ശാന്തവുമായ നിലപാടുകളിൽ സ്ഥിരത കൈവരിച്ച പോലെ, അവനെ കണ്ടതും

"അവധിയൊക്കെ നന്നായി കളിച്ചു രസിച്ചോടാ നീ? "

റ്റീച്ചറുടെ മുഖം അവൻ്റെ പ്രതീക്ഷകൾക്ക് ചിറക് നൽകി.

"എന്താടാ രാവിലെ?"

"ആ കാണാതെ പോയ ലൈബ്രറി പുസ്തകം... "

''കിട്ടിയല്ലേ ? ഞാൻ പറഞ്ഞില്ലേ അത് വീട്ടിലെവിടേലും കാണുമെന്ന്. ഇവിടെ വെച്ചാ ഒന്നും അങ്ങനെ കാണാതെ പോവില്ല, ഇവിടെ തന്നെ ഇരിക്കും. അതല്ലെ ഞാൻ ഉറപ്പിച്ച് പറഞ്ഞത് വീട്ടിൽ പോയി നോക്കാൻ."

റ്റീച്ചർ സ്വന്തം അസ്തിത്വത്തിന് അടിവരയിട്ട് ചോദ്യവും ഉത്തരവും പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

നിശ്ശബ്ദതയേക്കാൾ അനുയോജ്യമായ മറ്റൊരു ചോദ്യം അവനിലും അവശേഷിച്ചില്ല.

''പുസ്തകത്തിൻ്റെ കാശ് തരാൻ വന്നതാ..." വിനു വിതുമ്പി.

തൻ്റെയും അമ്മയുടെയും ജീവിതം വാരിക്കൂട്ടി അവൻ റ്റീച്ചറുടെ മേശപ്പുറത്ത് വച്ചു. അവരത് എണ്ണിത്തിട്ടപ്പെടുത്തി പുസ്തകത്തിൽ രേഖപ്പെടുത്തി റസീതും കൊടുത്തു.

അവൻ്റെ കണ്ണിലും മനസ്സിലും ഇരുട്ട് വീണു. മാത്യൂസ് സാറിനെ കാണണമെന്ന് അന്നവന് തോന്നിയില്ല, അങ്ങോട്ട് നോക്കിയുമില്ല. സാറ് ആളിക്കത്തിച്ച തീ പയ്യെ കെട്ട് കനലുകൾ തണുത്തുതുടങ്ങിയിരുന്നു. പിന്നീടങ്ങോട്ട് സ്റ്റാഫ് മുറി എന്നത് നഷ്ടകണക്കുകളുടെ പുസ്തകങ്ങൾ മാത്രം സൂക്ഷിക്കുന്ന ഇടമായി. പുതുമഴയിൽ പൊട്ടിമുളച്ച കൂണുകൾ കണക്കേ വിനുവിൻ്റെ സ്വപ്നങ്ങൾക്കും അല്പായുസ്സായി, അവ ചീഞ്ഞഴുകാൻ തുടങ്ങിയിരിക്കുന്നു. അവൻ ബുദ്ധിമാനിൽ നിന്ന് മണ്ടനിലേക്കുള്ള മടക്കയാത്രക്ക് ചുവടുകൾ വച്ചു നീങ്ങി, ഒറ്റയ്ക്ക്.

 

Image removed.

2You and Vineeth Chandran

Srishti-2022   >>  Short Story - Malayalam   >>  പാവക്കൂത്ത്

Sreejamol N S

UST Global Trivandrum

പാവക്കൂത്ത്

നഗരത്തിന്‍റെ ഒരു മൂലയിലാണ് പഴയ ശിവ് മന്ദിര്‍.അവിടെയ്ക്കുള്ള ഊടു വഴിയുടെ ഇരുപുറവും കച്ചവടക്കാര്‍ കയ്യടക്കിയിരുന്നു.വില കുറഞ്ഞ സുഗന്ധ ദ്രവ്യങ്ങളും,ഡ്യൂപ്ലിക്കേറ്റ്‌ വാച്ചുകളും,ഏതെടുത്താലും പത്തു രൂപ കണക്കിന് വില്‍ക്കുന്ന സാധനങ്ങളും കൂടി കിടന്ന വഴിയില്‍,തുറന്ന ഓടകള്‍ക്ക് ഇടയിലൂടെ എല്ലാ ശനിയാഴ്ചയും ഇത്ര തത്രപ്പെട്ടു ക്ഷേത്രത്തില്‍ പോകുന്നത് എന്തിനാണ്?ഇന്നാണെങ്കില്‍ ചാറ്റല്‍ മഴയും കൂടെ പെയ്തതിനാല്‍ വഴിയാകെ ചെളിയും ദുര്‍ഗന്ധവും ആണ്.

സാരിയില്‍ ചെളി പറ്റാതിരിക്കാന്‍ അല്പം ഉയര്‍ത്തിപ്പിടിച്ചു വളരെ പതുക്കെയാണ് നടന്നത്.റിടയര്‍മെന്റിനു ശേഷമുള്ള ശീലങ്ങളില്‍ ഒഴിവാക്കാന്‍ ആവാത്ത ഒന്നായിരിക്കുന്നു ഈ ക്ഷേത്ര ദര്‍ശനം.അതിനു സത്യത്തില്‍ എന്റെ ഈശ്വര വിശ്വാസവുമായി വലിയ ബന്ധമില്ല.മക്കളുടെയും കൊച്ചു മക്കളുടെയും

ഇഷ്ടത്തിന് മാത്രം ചലിക്കുന്ന പാവയായിരിക്കുന്നു താന്‍.അതില്‍ നിന്നുള്ള രക്ഷപെടല്‍ ആണ് ഈ യാത്രകള്‍ ഒക്കെ.സ്ത്രീ ആകുമ്പോള്‍ പുറത്തേയ്ക്കുള്ള യാത്രയ്ക്ക് എപ്പോളും കാരണങ്ങള്‍ ഉണ്ടാവണം.പ്രായമാകുമ്പോള്‍ അസ്വാതന്ത്ര്യത്തിന്റെ ചരടുകള്‍ വീണ്ടും മുറുകുന്നു

" അമ്മ ഈ നേരത്ത് എങ്ങോട്ടേക്ക് ആണ് ?"

"ലൈബ്രറി വരെ "

"ഓ ഇനിയിപ്പോള്‍ അതിന്റെ കുറവാണു.ഇവിടെ എന്തെല്ലാം പുസ്തകങ്ങള്‍ ഇരിക്കുന്നു.അതൊക്കെ വായിച്ചു കഴിഞ്ഞോ?"

പുസ്തകങ്ങളുടെ കാര്യത്തില്‍ പോലും സ്വന്തമായി ഇഷ്ടങ്ങള്‍ പാടില്ല എന്നാണോ?അല്ലെങ്കില്‍ തന്നെ ലൈബ്രറി എന്നാല്‍ എനിക്ക് പുസ്തകങ്ങള്‍ തിരയാന്‍ ഒരിടം മാത്രമല്ല.പുതിയ മുഖങ്ങള്‍ കാണാനും പരിചയപ്പെടാനും സംസാരിച്ചിരിക്കാനും ഒരിടം കൂടെ ആണ്.അല്പം നടന്നാല്‍ എത്തുന്ന ഉടുപ്പി ഹോട്ടലില്‍ നിന്ന് ചൂടോടെ ഒരു മസാല ദോശയും ചായയും.ചെറുപ്പ കാലത്ത് ഒരു കൂട്ടില്ലാതെ പുറത്തേയ്ക്ക് ഇറങ്ങുകയോ ഒരു നാരങ്ങ വെള്ളം കുടിക്കുകയോ പോലും ചെയ്യാതിരുന്ന ഞാന്‍ ഇപ്പോള്‍ എത്ര മാറി.ചെറിയ ചെറിയ ഇഷ്ടങ്ങള്‍ സാധിക്കാന്‍ ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല എന്ന് പഠിച്ചത് എത്ര വൈകി ആണ്?

ഭീമാകാരമായ ഈശ്വര പ്രതിമകള്‍ ഉണ്ടാക്കുന്നതിനു പിന്നിലെ വികാരം എന്താണ്? നമ്മളെക്കാള്‍ വളരെ വലുതാണ്‌ ഈശ്വരന്‍ എന്ന ബോധം ഉണ്ടാക്കാനോ?അതോ ഉള്ളില്‍ ഒരു ഭീതി ജനിപ്പിക്കാനോ? ആവോ അറിയില്ല.എന്‍റെ മനസ്സിലെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഒക്കെ ഗൂഗിളിനോടാണ് ചോദിക്കുക.കൃത്യമായ ചോദ്യം ഉന്നയിക്കാഞ്ഞത് കൊണ്ടാവാം ഗൂഗിളും ഉത്തരമൊന്നും തന്നില്ല.കളഞ്ഞു പോയ സൌഹൃദങ്ങള്‍ മുതല്‍ എന്‍റെ കൊഴിഞ്ഞു പോയ സ്വപ്നങ്ങളെ വരെ ഗൂഗിളില്‍ തിരയുന്നത് ഒരു ശീലമായിരിക്കുന്നു.ഈ വിശാലമായ വലയ്ക്കുള്ളില്‍ എല്ലാം അടങ്ങുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ? ചില നേരങ്ങളില്‍ ഗീതു എന്ന എന്‍റെ ഓമനപ്പേര് പോലും ഞാന്‍ ഇതില്‍ തിരയാറുണ്ട്.അപ്പോള്‍ എത്ര ഗീതുമാരെ ആണ് കാണുന്നതെന്നോ?ഞാന്‍ കാണാത്ത,കേള്‍ക്കാത്ത,ഒരേ പേര്‍ പങ്കിടുന്നു എന്ന ഒറ്റ കാരണത്താല്‍ അടുപ്പമുള്ള ഇഴകള്‍.

ചിന്തകളുടെ ഒപ്പം ഒഴുകിയത് കൊണ്ടാവാം ക്ഷേത്രത്തില്‍ എളുപ്പമെത്തി.വഴിയിലെ ദുര്‍ഗന്ധവും കച്ചവടക്കാരുടെ വിലപേശലും ഒന്നും ഞാന്‍ അറിഞ്ഞതേയില്ല.അല്ലെങ്കിലും മനസ്സിന്റെ ശക്തി അപാരമല്ലേ.അതൊന്നു കൊണ്ട് മാത്രം ഏതു ദുരിത ദുഖത്തിലും ഒന്നുമറിയാതെ മുന്‍പോട്ടു പോകാമല്ലോ.മരുഭൂമിയില്‍ വരണ്ടുണങ്ങുമ്പോളും,ദൂരെ ഉള്ളൊരു മഴത്തുള്ളിയെ പ്രണയിച്ചു കരിഞ്ഞു വീഴാതെ ജീവിക്കാം.ആള്‍ക്കൂട്ടത്തിലും തനിയെ കടല്‍ കാറ്റ് ആസ്വദിച്ചു നടക്കാം,നിലാവില്‍ അലിയാം.അങ്ങനെ എന്തെല്ലാം.ഇതൊക്കെ എനിക്ക് പഠിപ്പിച്ചു തന്ന ആള്‍ എവിടെ ആണ്?ജീവിതമെന്ന നിലയ്ക്കാത്ത ഒഴുക്കില്‍ അതെല്ലാം ഒലിച്ചു പോയിരിക്കുന്നു.നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒന്നും യാദൃശ്ചികമല്ല.കടന്നു വരുന്ന ഓരോ വ്യക്തിക്കും ഒരു ഉദ്ദേശമുണ്ട്.പരസ്പരം പഠിക്കാനും അറിയാനും പലതും ഉണ്ട്. എവിടെ നിന്നോ വന്നു എങ്ങോട്ടെയ്ക്കെന്നു യാത്ര പറയാതെ പോയ അദ്ദേഹവും അങ്ങനെ പലതും പഠിപ്പിച്ചു.

വഴിപാടുകള്‍ നടത്തുന്ന ശീലമില്ലാത്തത് കൊണ്ട് ക്യു നില്‍ക്കാതെ,തിക്കിലും തിരക്കിലും പെടാതെ നടന്നു.അപ്പോള്‍ ദാ തൊട്ടു മുന്‍പില്‍ ഒരു കൊച്ചു മിടുക്കി.ഒരു മകള്‍ പിറക്കാതെ പോയതിന്റെ നോവും നഷ്ടബോധവും ആണോ?അതോ ദൂരെ എവിടെയോ ഉള്ള ഞാന്‍ കാണാത്ത എന്‍റെ മാനസപുത്രിയെ ഓര്‍ത്തുള്ള നോവോ.എന്തായാലും പെണ്‍കുട്ടികളെ എന്നും ഇഷ്ടമായിരുന്നു.ചന്തത്തില്‍ ഒരുങ്ങി അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കുന്ന പൂമൊട്ടുകള്‍.വാലിട്ടു കണ്ണെഴുതിക്കാനും പൊട്ടു തൊടുവിക്കാനുമൊക്കെ ഞാന്‍ എത്ര കൊതിച്ചെന്നോ?

പക്ഷെ ഇവള്‍ ഇത്തിരി കൂടുതല്‍ ഒരുങ്ങിയിട്ടില്ലേ?ചുണ്ടുകളില്‍ ചായം പുരട്ടി ചുവപ്പിച്ചിട്ടുണ്ട്.കവിളില്‍ ഇല്ലാത്തൊരു നാണം വിരിയിക്കാന്‍ ആരോ ശ്രമിച്ചത് പോലെ.ഒതുക്കമില്ലാത്ത മുടി പാറി കളിക്കുന്നു.ഹൈ ഹീല്‍ ചെരിപ്പും ആവശ്യത്തില്‍ കൂടുതല്‍ ഇറുകിയ വേഷവും ഒരു കൊച്ചു കുട്ടിയെന്നതിലേറെ വിളിച്ചു പറയുന്നു.മാധ്യമങ്ങള്‍ ആണോ എന്തിനെയും ഏതിനേയും സംശയത്തോടെ മാത്രം കാണാന്‍ പഠിപ്പിച്ചത്.

നമ്മുടെ നാട്ടിലെ പോലെയല്ല.ഇവിടെ ദൈവങ്ങളെ തൊടാം.സ്റ്റെപ് കയറി തുടങ്ങിയപ്പോള്‍ ആരോ കയ്യിലൊരു ചരട് തന്നു.ഇവിടുത്തെ ശിവന്റെ കയ്യില്‍ ചരട് കെട്ടി എന്ത് പ്രാര്‍ഥിച്ചാലും നടക്കുമെന്നാണ്.എനിക്ക് ചോദിക്കാന്‍ ഒന്നുമില്ല.ജീവിതത്തെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്.ഈ നിമിഷം സുഖമായാലും ദു:ഖമായാലും അതിനെ സ്വീകരിച്ചു അനുഭവിക്കുക.ഒന്നിനോടും എതിര്‍പ്പില്ല.ആ നിമിഷത്തിനപ്പുറം അതിനെ മനസ്സില്‍ വയ്ക്കാതെയുമിരിക്കണം.ആരെങ്കിലും തറപ്പിച്ചൊന്നു നോക്കിയാല്‍ കണ്ണ് നിറച്ചിരുന്ന തൊട്ടാവാടിയില്‍ നിന്ന് ഇതിലേയ്ക്ക് തന്നെ മാറ്റിയെടുത്തത് ജീവിതമെന്ന മഹാത്ഭുതം അല്ലാതെ എന്താണ്.ശിവനെ ഒന്ന് വലം വച്ച്,കണ്ണടച്ചു.ഭഗവാനെ.ഇടനാഴി കടന്നു ഭജന മണ്ഡപത്തില്‍ എത്തി.

ആളുകള്‍ ശാന്തരായി ഇരിക്കുന്നു.കുറെ പേര്‍ ഭജനയില്‍ അലിഞ്ഞു ഉറക്കെ ഉറക്കെ പാടുന്നുണ്ട്.അലസ ഭാവത്തോടെ ചുറ്റുപാടും ഉള്ളവരെ നോക്കിയിരിക്കുന്നവരും,കണ്ണടച്ചു സ്വന്തം ലോകത്തില്‍ മുഴുകി ഇരിക്കുന്നവരും ഒക്കെ ഉണ്ട്.ദീപാരാധനയുടെ നേരമായി.പ്രാര്‍ത്ഥനയും മണിയടിയും ഉച്ചസ്ഥായിയില്‍ ആയി.ഭക്തി ജനിപ്പിക്കാന്‍ ഇങ്ങനെ ഉള്ള അന്തരീക്ഷം വേണമോ?ഈശ്വരനെ അറിയുക എന്നാല്‍,നമ്മളെ തന്നെ അറിയുക എന്നല്ലേ.ഞാനും നീയും രണ്ടല്ലെന്ന അറിവ്.ജീവിതത്തിന്റെ അന്ത്യപാദത്തില്‍ എങ്കിലും ഈ അറിവിലേയ്ക്ക് കണ്‍തുറക്കാന്‍ കഴിഞ്ഞല്ലോ.

അന്തരീക്ഷത്തില്‍ കര്‍പ്പൂരത്തിന്റെ ഗന്ധം.അടുത്തിരിക്കുന്ന നോര്‍ത്തി കുട്ടിയുടെ കണ്ണുകള്‍ സജലങ്ങളാണ്.ഓം നമശിവായ ഓം നമശിവായ.അവള്‍ ജപിച്ചു കൊണ്ടേ ഇരുന്നു.പ്രസാദ വിതരണവും കഴിഞ്ഞു.ആളുകള്‍ കൊഴിഞ്ഞു കൊണ്ടേ ഇരുന്നു.എനിക്ക് മടങ്ങാന്‍ തോന്നിയില്ല.വെറുതെ ഇങ്ങനെ ഒന്നും ചെയ്യാതെ ഒന്നും ചിന്തിക്കാതെ ഇരിക്കണം.ഒന്‍പതു മണി കഴിയുന്നു.ഇനിയും വൈകിയാല്‍ ചോദ്യങ്ങള്‍ കൂടും.എണീറ്റ്‌ മെല്ലെ നടന്നു.

കടകള്‍ മിക്കതും അടച്ചു തുടങ്ങി.ഇരുള്‍ വീണ വഴിയില്‍ മെല്ലെ നടന്നു.മുകളില്‍ നക്ഷത്രങ്ങളും നിലാവും.നിന്നെ ഓര്‍മ്മിക്കാന്‍ എന്നെ കുളിര്‍ന്നു നില്‍ക്കുന്ന ഈ നിലാവ് മാത്രം മതി.നീ അറിയുന്നുവോ എന്‍റെ മനസ്സ്.കടമകളുടെ ബന്ധനത്തില്‍ അകപ്പെട്ടു പോയ എന്‍റെ പ്രിയ സ്വപ്നമേ,എന്‍റെ ജീവനും തേജസ്സുമായി കൂടെയുണ്ട് ആ ഓര്‍മ്മകള്‍.ഒരു നഷ്ടബോധവും ബാധിക്കാതെ, എന്‍റെ ജീവനായി കരുത്തായി എന്നില്‍ അലിഞ്ഞു ചേര്‍ന്ന്. നീ പകര്‍ന്നു തന്ന സ്നേഹ സ്വപ്‌നങ്ങള്‍ എന്‍റെ വഴിയില്‍ വെളിച്ചമാകുന്നു.ഒറ്റയ്ക്കാകാന്‍ ഒരിക്കലും അനുവദിക്കാതെ കാതോടു ചേര്‍ന്ന് സ്വകാര്യം പറഞ്ഞു കൂടെ കൂടുന്നു.ഹാ ജീവിതം എത്ര മനോഹരം എന്നെന്നെ കൊണ്ട് ചിന്തിപ്പിക്കുന്നു.

ബസ്‌ സ്റ്റോപ്പില്‍ ആള്‍തിരക്കില്ല.സ്ത്രീകള്‍ കുറവാണ്.പക്ഷെ പേടിക്കാനില്ല.നാട്ടിലെ പോലെ പിച്ചലും

തോണ്ടലും ഒന്നും ഒരിക്കലും ഇവിടെ ഉണ്ടായിട്ടില്ല.സ്റ്റോപ്പ്‌ന്റെ ഇരുള്‍ പറ്റി ആ കൊച്ചു പെണ്‍കുട്ടിയും മറ്റു ചിലരും.ആകാംക്ഷ അടക്കാന്‍ ആയില്ല.അവിടെ ഒരു വില പേശല്‍ ആണ്.

"മാല്‍ നയാ ഹേ തോ സ്യാദ ദേന പടെഗാ നാ?

ഇസ്ക ഉമര്‍ തോ സോചോ.സോചോ ജല്‍ദി സോചോ.

പൈസ നഹിന്‍ ഹേ തോ ചോട് ദോ സാബ്

ഇസ്സെ അച്ഛാ കസ്റ്റമര്‍ മിലേഗ ഹമേ"

കൂടുതല്‍ കേള്‍ക്കാന്‍ ആവാതെ കാതുകള്‍ അടഞ്ഞു.എന്‍റെ കണ്ണുകള്‍ അവളുടെ മുഖത്ത് തറഞ്ഞിരുന്നു.ബാല്യത്തിന്റെ നിഷ്കളങ്കതയോ കൌമാരത്തിന്റെ കൌതുകമോ ഒന്നും ഇല്ലായിരുന്നു അവിടെ.ഭയം തീരെയും ഉണ്ടായിരുന്നില്ല.പാവക്കൂത്തുകാരന്റെ കയ്യിലെ ചരടിനോപ്പം ആടിതിമിര്‍ക്കുന്ന പാവയുടെ മുഖ ഭാവം മാത്രം.അതിനപ്പുറം ഒന്നുമില്ല.അവളുടെ മുഖത്തെ കൂസലില്ലായ്മ എന്നെ ഭയപ്പെടുത്തി.

കാലങ്ങള്‍ക്കപ്പുറം നിന്ന് പോയ,എന്നെ മാസാമാസം മുള്‍മെത്തയില്‍ കിടത്തുന്ന ആ വേദന.വേദന കൊണ്ട് കുനിഞ്ഞു പോയി ഞാന്‍.മകളെ നീ പിറക്കാതിരുന്നത് എത്ര നന്നായി.അല്ലെങ്കില്‍ തന്നെ അവിടെ നില്‍ക്കുന്ന പാവക്കുട്ടിയും ഒരു മകള്‍ അല്ലെ? എന്‍റെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ വഹിച്ചില്ല എന്നത് കൊണ്ട് മാത്രമാണോ ഞാന്‍ ഇവിടെ നിസ്സഹായായി കാഴ്ചക്കാരിയായി നില്‍ക്കുന്നത്.നിന്റെ കയ്യും പിടിച്ചു ഈ ഭൂമിയുടെ അറ്റം വരെ ഓടാന്‍ ഉള്ള ധൈര്യം എനിക്കില്ലാതെ പോയത് എന്താണ് മകളെ.എന്‍റെ മാതൃത്വം എത്ര വില കുറഞ്ഞതാണ്.എന്‍റെ മുന്‍പില്‍ നീ വിലപേശപ്പെടുമ്പോള്‍,ആള്‍ക്കൂട്ടത്തില്‍ ഒരുവളായി, അന്യയായി ബസ്‌ പെട്ടന്ന് വരുവാന്‍ പ്രാര്‍ഥിച്ചു ഞാനും നില്‍ക്കുന്നതെന്തേ?

 

Srishti-2022   >>  Short Story - Malayalam   >>  ഉപദേശി

Sujith Dan Mammen

UST Global Trivandrum

ഉപദേശി

വാരാന്ത്യ അവധിക്കു നാട്ടിൽ ചെന്നപ്പോൾ തന്നെ മുറ്റത്തു ക്ലോസപ്പ് പുഞ്ചിരിയുമായി ദിവാകരൻ അമ്മാവൻ നില്കുന്നു.

"ആ ...ഈ വഴിയൊക്കെ അറിയാമോ ?"

അമ്മാവൻ രാവിലെ തന്നെ ചൊറിയാൻ തയാറായി ആണ് നിൽപ്പ്.

"അതെന്താ അമ്മാവാ..ഇത് എൻ്റെ വീടല്ലേ..തിരക്കായതോണ്ട് ഇടക്കെ വരൂ എന്ന് വെച്ച് വഴി ഒന്നും മറന്നിട്ടില്ല."

അമ്മാവൻ ഒരു വലിയ തമാശ കേട്ടത് പോലെ ചിരിച്ചു

" അല്ല ...സാവിത്രിയേച്ചി ഇവിടെ ഒറ്റയ്ക്കാണ്..ആ ബോധം വല്ലതും നിനക്കുണ്ടോ? ഈ വീട്ടിൽ നിന്ന് ബസ് പിടിച്ചു ജോലിക്കു പോയി വന്നാൽ നിനക്കും നല്ലതല്ലേ? വാടക കൊടുക്കണ്ട, വീട്ടിലെ ഭക്ഷണം കഴിക്കാം , നീ ഇങ്ങനെ ഒരു മണ്ടൻ ആയല്ലോ "

രാവിലെ അഞ്ചു നിമിഷം താമസിച്ചു ജോലിക്കു ചെന്നാൽ "ഇറങ്ങാനുള്ള ശുഷ്‌കാന്തി കേറാൻ ഇല്ലല്ലോ രമേഷാ" എന്ന ബോസ്സിന്റെ വാചകം എൻ്റെ ചെവിയിൽ മുഴങ്ങി.

"അമ്മെ ഒരു ചായ " എന്ന് പറഞ്ഞു ഞാൻ അകത്തേക്ക് കയറി.

"ആ..നീ വന്നോ ? നീ വരുമെന്ന് പറഞ്ഞപ്പോൾ ദിവാകരൻ നിന്നെ കണ്ടിട്ടേ പോകൂ എന്ന് ഒറ്റ വാശി." 'അമ്മ മെല്ലെ ഒരു ഗ്ലാസിൽ ചായയുമായി വന്നു.

"അമ്മാവൻ പെട്ടെന്ന് പോകുമോ?"

"അമ്മാവൻ അങ്ങനെ പെട്ടെന്നൊന്നും പോവില്ല." മുറ്റത്തു നിന്ന അമ്മാവൻ വായു വേഗത്തിൽ അകത്തേക്ക് വന്നു.

പെട്ടെന്നു മൊബൈൽ ബെൽ അടിച്ചു.

കൂടെ ജോലി ചെയ്യുന്ന സൗമ്യ ആണ് . ഇന്നലെ ഒരു ഫയൽ അയക്കാം എന്ന് പറഞ്ഞത് തിരക്കിൽ മറന്നു, അതിനാവും.

"ആരാ ഈ സൗമ്യ? ഗേൾ ഫ്രണ്ട് ആണോടാ ? അച്ഛനെ പോയിട്ടുള്ളൂ ..ഞങ്ങൾ ഉത്തിരവാദിത്തപെട്ടവർ ഒക്കെ ഇവിടെ തന്നെ ഉണ്ട് കേട്ടോ. പ്രായം ആകുമ്പോഴേ ഞങ്ങൾ ഒരു പെണ്ണിനെ അങ്ങ് കണ്ടു പിടിച്ചു തരും കേട്ടോ .."

അമ്മാവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു..എൻ്റെ പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറി..ഫോൺ എടുത്തു ഒരു മൂലയ്ക്ക് മാറി നിന്നു. സൗമ്യ നല്ല ദേഷ്യത്തിൽ ആയിരുന്നു..

"രമേഷാ..ആ ഫയൽ നീ അയച്ചില്ലല്ലോ.അത് കിട്ടാത്തത് കൊണ്ട് എൻ്റെ പണിയും ഇന്നലെ നടന്നില്ല..നീ അത് തിങ്കളാഴ്ച എങ്കിലും തരുമോ ?"

"തരാം..ഇന്നലെ വേറെ കുറെ പണികൾ വന്നോണ്ടാ..ശെരി ആക്കാം"

ദിവാകരൻ അമ്മാവൻ മാനത്തു പറക്കുന്ന കാക്കയുടെ എണ്ണം എടുക്കുന്ന പോലെ ജനലരികിൽ നിന്നു പുറത്തേക്കു നോക്കുന്നുണ്ടെങ്കിലും ചെവിയും ശ്രദ്ധയും എന്നിൽ തന്നെ ആണെന്ന് മനസ്സിലായി.

ഞാൻ ഫോൺ വെച്ചപ്പോൾ തന്നെ അമ്മാവൻ എത്തി..

"പ്രെശ്നം വല്ലതും ഉണ്ടോടാ ? വേണേൽ ഞാൻ ഇടപെടാം..നിനക്ക് എന്തും എന്നോട് പറയാം കേട്ടോ "

അമ്മാവനോട് പറയുന്നതും മലയാള മനോരമ പത്രത്തിൽ പരസ്യം ഇടുന്നതും ഒരു പോലെ ആണല്ലോ എന്ന് പറയാൻ തോന്നി എങ്കിലും ഒന്നും പറഞ്ഞില്ല..

"സാവിത്രിയേച്ചിയെ ..കുറച്ചു ചൂട് വെള്ളം ഇങ്ങു എടുത്തോ ..വല്ലാത്ത ദാഹം.."

ഇത്രയും പറഞ്ഞു അമ്മാവൻ പത്രവും എടുത്തു ഇറയത്തെ ചാരുകസേരയിൽ ഇരുപ്പായി.

"പെണ്ണ് ചെറുക്കന് ജ്യൂസ് കൊടുത്തു കൊന്നെന്നു..രമേഷാ ജ്യൂസ് ഒന്നും ആരുടെയും കൈയിൽ നിന്നു വാങ്ങി കുടിക്കല്ലേ.."

അമ്മാവൻ വിടുന്ന മട്ടില്ല..

"രമേശാ.." അടുക്കളയിൽ നിന്നു അമ്മയുടെ വിളി വന്നു

അകത്തേക്ക് ചെന്നതും 'അമ്മ തിളക്കുന്ന വെള്ളം ഒരു ഗ്ലാസ്സിലേക്കു മാറ്റുക ആയിരുന്നു..

"എടാ ഇതൊന്നു രണ്ടു മിനിറ്റ് കഴിഞ്ഞു അമ്മാവന് കൊടുക്കണേ.."

"ആ കൊടുത്തേക്കാം ..അമ്മാവൻ ഇന്ന് എന്താ ഈ വഴിക്കു ?"

"നിന്നോട് പറഞ്ഞില്ലേ ?"

"എന്ത് പറയാൻ?"

'അമ്മ മെല്ലെ ചിരിച്ചു

"ദേ അമ്മെ..ഒന്നാമതേ അമ്മാവന്റെ ചൊറി കാരണം ഇവിടെ മനുഷ്യൻ വട്ടായി ഇരിക്കുവാ..എന്തുവാ കാര്യം?"

"എടാ അമ്മാവന്റെ മോളില്ലേ..ഗ്രീഷ്മ..അവളെ നിനക്ക് കല്യാണം ആലോചിക്കാനാ അമ്മാവൻ വന്നത്..നിന്നെ ഇപ്പോൾ കാണാൻ എങ്ങനെ ഉണ്ടെന്നു അറിയാനാ കാത്തു നിന്നത്..നിന്റെ പുതിയ ഫോട്ടോ അവർ ഏതാണ്ട് ഇൻസ്റ്റോയോ ഓൺലൈനോ എന്തോ കണ്ടപ്പോൾ തോന്നിയത്രേ നിനക്ക് നല്ല ജോലി ഒക്കെ ആയി..ഇനി കല്യാണം നടത്താലോ എന്ന്.."

എൻ്റെ ഓർമ്മകൾ ഒരു ഏഴു വര്ഷം പിന്നിലേക്ക് പാഞ്ഞു. ഗ്രീഷ്മയും ഞാനും അന്ന് ഒരു കോളേജിൽ ആണ് പഠിക്കുന്നത്..ഒരിക്കൽ ഞാൻ അവളോട് ചിരിച്ചു സംസാരിച്ചു എന്ന് പറഞ്ഞു അമ്മാവൻ അവളെ വഴക്കു പറഞ്ഞു.."അവന്റെ പഞ്ചാര കേട്ട് ഇളിച്ചോണ്ടു നിക്കണ്ട..കടം കയറിയ കുടുംബമാ..ഇവനെ ഒന്നും അടുപ്പിക്കണ്ട..അകന്ന ബന്ധമാ എന്ന് കരുതി പാമ്പിനെ തോളിൽ ഇടേണ്ട "

കാലത്തിന്റെ ഒരു മാറ്റമേ..കടങ്ങൾ തീർത്തു സ്ഥിര വരുമാനം ആയപ്പോൾ ബന്ധുക്കൾ ഒക്കെ തല പൊക്കി തുടങ്ങി

"നീ എന്തുവാടേ നിന്നു ദിവാസ്വപ്നം കാണുന്നെ? " അമ്മയുടെ ശബ്ദം എന്നെ പെട്ടെന്നു ഞെട്ടിച്ചു

"എയ് ഒന്നുമില്ല..ഞാൻ അമ്മാവന് പെട്ടെന്നു വെള്ളം കൊടുക്കട്ടെ "

ഞാൻ വെള്ളവുമായി ചെന്നപ്പോൾ അമ്മാവൻ പത്രത്തിന്റെ അകം താളുകൾ ഇരുത്തി വായിക്കുക ആയിരുന്നു..

"ഇതെന്താ അമ്മാവാ നാളെ പരീക്ഷ ആണോ ?"

അമ്മാവൻ മെല്ലെ പത്രം താഴ്ത്തി..

"അതെന്താടാ അങ്ങനെ ഒരു ചോദ്യം ?"

"അല്ല അമ്മാവന്റെ ശ്രദ്ധ കണ്ടു ചോദിച്ചതാ ..അമ്മാവൻ എന്തോ ആലോചന ഒക്കെ കൊണ്ട് വന്നു എന്ന് കേട്ടല്ലോ "

അമ്മാവന്റെ മുഖത്തു തെല്ലൊരു ജാള്യത വന്നു..

"ആ...അത് അമ്മാവന്മാർ ആകുമ്പോൾ കുറച്ചു ഉത്തരവാദിത്തം ഒക്കെ കാണിക്കും ..ഗ്രീഷ്മക്കു എൻ്റെ അതെ സ്വഭാവം ആണ്.അവൾ ആകുമ്പോൾ ഇവിടെ സാവിത്രിയേച്ചിക്ക് ഒരു കൂട്ടും ആകും..അവൾക്കു ഇവിടെ അടുത്തുള്ള കോളേജിൽ ആണ് ഇപ്പോൾ ജോലി കിട്ടിയേക്കുന്നെ..നിനക്കും ഇവിടുന്നു പോയി വരാലോ ."

ദേഷ്യം എന്തോ തികട്ടി വന്നപ്പോൾ ഞാൻ പറഞ്ഞു : " കടം കയറി നട്ടം തിരിഞ്ഞപ്പോൾ ഒരു കുമ്മാവനെയും ഈ വഴി കണ്ടിട്ടില്ല..മിണ്ടാതെ വന്ന വഴി വിട്ടോണം..പ്രായത്തിന്റെ ബഹുമാനം ഞാൻ തന്നിട്ടുണ്ട്..ഇനി ചൊറി വർത്തമാനവും കൊണ്ട് ഈ വഴി എങ്ങാനും വന്നാൽ ചൂട് വെള്ളം എടുത്തു ഞാൻ മുഖത്തു ഒഴിക്കും..അപ്പോൾ അമ്മാവൻ ഇന്ന് തന്നെ പോകുവല്ലേ..ഈ വെള്ളം അങ്ങ് കുടിക്കു.."

ഞെട്ടി നിൽക്കുന്ന അമ്മാവന്റെ കൈയിലേക്ക് ഗ്ലാസ്സ് നൽകി പോകുമ്പോൾ ചെയ്തത് ശെരിയോ തെറ്റോ എന്നല്ല..കുറെ പഴ ഓർമ്മകൾ ആണ് മനസ്സിൽ മിന്നി മാഞ്ഞത് .

Srishti-2022   >>  Short Story - Malayalam   >>  ഓടി തീർക്കുന്ന ജീവിതങ്ങൾ

Abdulla Harry

UST Global Trivandrum

ഓടി തീർക്കുന്ന ജീവിതങ്ങൾ

“ See Mister Farhan you are not giving proper answers for any of the questions , you have completed your engineering before 2 years and have not done anything since then ,we are very sorry to inform you, we don’t think you will be suitable for us , Best of luck .” ചോദ്യങ്ങൾ ചോദിച്ചവരിൽ ഒരാൾ ഇതും പറഞ്ഞു ഫർഹാൻറ്റെ കൈകളിലേക്ക് അവൻറ്റെ ഫയൽ തിരിച്ചു നൽകി . ഫർഹാൻ അവർ ആരുടേയും മുഖത്തു നോക്കാതെ തൻറ്റെ കാലുകളിലേക്കു നോക്കി ഇരിക്കുകയായിരുന്നു . ഈ മാസം ഇത് തൻറ്റെ പതിമൂന്നാമത്തെ ഇൻറ്റർവ്യൂ ആണ് , ആദ്യത്തെ 5 -6 എണ്ണത്തിൽ തനിക്കു അറിയാവുന്ന ഉത്തരങ്ങൾ എല്ലാം ആത്മവിശ്വാസത്തോടെ എല്ലാവരുടെയും മുഖത്തു നോക്കി തന്നെ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത് ,പിന്നെയുള്ളതിൽ അവൻ്റെ നോട്ടം അവരുടെ ടൈകളിലേക്കും റൂമിലെ മറ്റു വസ്തുക്കളിലേക്കും മാറി ,മുന്നോട്ടു പോകുംതോറും ഒന്നും നേടാൻ കഴിയാത്ത അപമാനഭാരത്താൽ നിലത്തേക്ക് തല താഴ്ത്തി ഇരിക്കും അവൻ , അങ്ങനെ അത് ഒരു പതിവായി മാറി .ഒന്നിനും കൊള്ളാത്ത തന്നെ ചുമന്നു നടക്കുന്ന കാലുകളോട് അവൻ പുച്ഛമായി തുടങ്ങി .അറിയാവുന്ന ഉത്തരങ്ങൾ കൂടി പറയാൻ കഴിയാതെ തന്നിലെ അപകർഷതാബോധം കൂടി കൂടി വന്നു .ഇന്നത്തെ ഇൻറ്റർവ്യൂ ആ തിരിച്ചറിവിന്റെ എരിതീയിലേക്കു എണ്ണ ഒഴിക്കുകയാണ് ചെയ്‌തത്‌ .

വീട്ടിലേക്കു കേറി ചെല്ലുമ്പോൾ തൻ്റെ വരവും കാത്തിരിക്കുന്ന ഇമ്മച്ചിയെ അവൻ കണ്ടു , ഇൻറ്റർവ്യൂ എന്തായി എന്ന അർത്ഥത്തിൽ അവർ അവനെ നോക്കി ,അവൻ ഒന്നും പറയാതെ തൻറ്റെ മുറിയിലേക്ക് നടന്നു പോയി . ഈ മാസം ഇത് ഒരുപാട് കണ്ടത് കൊണ്ട് ഇമ്മച്ചിക്കു കാര്യം മനസിലായി . കൂടുതൽ ചോദ്യങ്ങൾ ഒന്നും നേരിടാൻ വയ്യാത്തത് കൊണ്ട് റൂമിലേക്ക് കേറുന്ന വഴിയേ ഫർഹാൻ വാതിൽ അടച്ചാണ് മുറിയിലേക്ക് കയറിയത് , തൻറ്റെ കൈയിൽ ഉള്ള ഫയൽ വലിച്ചെറിഞ്ഞു അവൻ ബെഡിൽ കിടന്നു . വീട്ടിനുള്ളിലെ നിശ്ശബ്ദതക്കിടയിൽ തൻറ്റെ തലയ്ക്കു മീതെ കറങ്ങുന്ന ഫാനിൻറ്റെ ശബ്ദം അവന് കേൾക്കാമായിരുന്നു . പണ്ട് താൻ ഏറെ ആസ്വദിച്ച വീട്ടിലെ ഈ നിശബ്ദത ഇപ്പോൾ അവനെ ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു .അടുക്കളയിൽ നിന്ന് ഇമ്മച്ചി എന്തോ പുലമ്പുന്നത് കേൾക്കാം , എന്താണെന്നു അവനു വ്യക്തമല്ല . ഇൻറ്റർവ്യൂ കഴിയുന്ന എല്ലാം ദിവസങ്ങളിലും താൻ എങ്ങനെ ഇവിടം വരെ എത്തി എന്ന് ഫർഹാൻ ആലോചിക്കും , മുമ്പ് എടുത്ത ഏതേലും തീരുമാനങ്ങളിൽ എന്തെങ്കിലും ഒന്ന് മാറ്റം വരുത്തിയിരുന്നെങ്കിൽ താൻ ഈ ദുരവസ്ഥയിൽ നിന്ന് രക്ഷപെടുമായിരുന്നോ , ആർക്കറിയാം .

ഇമ്മച്ചി അവനോടു എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് , എല്ലാ കാലത്തും ജീവിതം ഒരു ഓട്ടമത്സരം പോലെ ആണ് , ജയം കാണണമെങ്കിൽ ജയം ആഗ്രഹിച്ചു മുന്നോട്ടു ഓടണം , സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പിന്നിലേക്ക് നോക്കി അതിനെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല , ഓടുക തന്നെ വഴി , ഒന്ന് വിശ്രമിക്കാൻ നേരമില്ല , ഈ സമയം കൊണ്ട് കൂടെ ഉള്ളവർ എല്ലാം വളരെ മുന്നിൽ ആയിക്കാണും പിന്നെ സങ്കടപ്പെട്ടിട്ടു കാര്യമില്ല , ജയിക്കണേൽ നമ്മൾ ആമ ആയിട്ട് കാര്യമില്ല ഉറങ്ങാത്ത മുയൽ ആയിട്ടും കാര്യമില്ല എതിരാളികളെ ഓടി തോല്പിക്കുന്ന ചീറ്റപുലി ആകണം എന്നാലേ എന്തേലും കാര്യമുള്ളൂ . ആദ്യമായി അവൻ ഈ വാക്കുകൾ കേൾക്കുന്നത് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു ഒരു വർഷത്തേക്ക് ബ്രേക്ക് എടുത്താലോ എന്ന അവൻറ്റെ ആലോച്ചന വീട്ടിൽ അറിയിക്കുമ്പോഴാണ് .ഇമ്മച്ചിക്കു ഒരിക്കലും ഉൾകൊള്ളാൻ പറ്റാത്ത ഒരു തീരുമാനം ആയിരുന്നു അത് , കൂടെ പഠിച്ചവരിൽ 5 -6 പേർക്ക് കോളേജ് തീരും മുന്നേ ജോലി ആയവർ ഉണ്ട് , ഈ ഒരു കൊല്ലം കഴിയുമ്പോൾ പിന്നെയും കൂടെയുള്ളവർ ജോലി കിട്ടി പോകും ഇതെല്ലം ആയിരുന്നു ഇമ്മച്ചിയുടെ പേടികൾ . ഇമ്മച്ചി അവൻറ്റെ ആ തീരുമാനത്തെ ഒരു വിധത്തിലും അംഗീകരിച്ചില്ല .അതൊന്നും ഫർഹാൻ കാര്യമാക്കിയില്ല , അവന് അവൻറ്റെതായ കാരണങ്ങളുണ്ടായിരുന്നു . ഇത് വരെ അവൻ പഠിച്ചതും ജീവിച്ചതും മറ്റുള്ളവർ പറയുന്നത് കേട്ടിട്ടായിരുന്നു ,ചെറുപ്പത്തിൽ തനിക്ക് നേരെ വന്നിരുന്ന വലുത് ആകുമ്പോൾ ആര് ആകാനാ ആഗ്രഹം എന്ന ചോദ്യത്തിന് മറ്റുള്ളവരുടെ ഉത്തരം കേട്ട് ഒരുപാട് കഥകൾ എഴുതണം എന്നും അതിലൂടെ ലോകം കീഴടക്കണം എന്നുള്ള അവൻറ്റെ ആഗ്രഹം അവൻ പുറത്തു പറഞ്ഞിരുന്നില്ല,പറയാൻ ധൈര്യം വന്നില്ല . ആഗ്രഹിക്കുമ്പോൾ നല്ലവണം സമ്പാദിക്കാൻ പറ്റിയ എന്തേലും ജോലി അല്ലെ ആഗ്രഹിക്കണ്ടത് എന്നായിരുന്നു ചോദ്യം , ഒരു ജോലിയുടെ കൂടെ ഹോബി ആയി ചെയ്യാവുന്നത് അല്ലേ ഈ എഴുത്തു എന്നാണ് അവനു ചുറ്റിലും ഉള്ളവർ അവനോടു പറഞ്ഞത് .

പത്താം ക്ലാസ്സിൽ ഫുൾ A + കിട്ടിയത് കൊണ്ട് മെഡിക്കൽ എൻട്രൻസ് കോച്ചിങ്നു പോയാൽ നന്നായിരിക്കുമെന്ന ഇമ്മച്ചിയുടെയും കുടുംബക്കാരുടെയും നിർബന്ധത്തിൽ ആ വഴിക്കു പോയി . തന്നെ കൊണ്ട് കഴിയില്ല എന്ന് ആദ്യ മാസം കഴിഞ്ഞു പറഞ്ഞപ്പോഴും ആദ്യമൊക്കെ ഇങ്ങനെ തന്നെയാ ,പിന്നെ ആ ട്രാക്കിൽ ആവും എന്നതായിരുന്നു ഉത്തരം . അവനെക്കാൾ ഒക്കെ ജീവിതം കണ്ട ആൾകാർ അല്ലെ ഈ പറയുന്നത് സംഗതി ശരിയാകും എന്ന പ്രത്യാശയിൽ അവൻ മുന്നോട്ടു പോയി ,ഒടുവിൽ ഇത് ചെന്ന് അവസാനിച്ചത് 6 ലക്ഷത്തിനു അപ്പുറമുള്ള നാണംകെട്ട റാങ്കിലും ,ആ നാണക്കേടിൽ നിന്ന് കര കേറാൻ തന്നെ റിപീറ്റിനു അയച്ചു ഡോക്ടർ ആക്കി എല്ലാവരുടെയും മുന്നിൽ നിർത്തുമെന്ന ഇമ്മച്ചിയുടെ വാശിയിലുമാണ് . തന്നോട് ഈ കാര്യം ഒന്നും ചോദിക്ക പോലും ചെയ്യാതെ അവിടെ അടുത്തു കോച്ചിങ്നു ചേർക്കുകയും ചെയ്തു .അത് കൊണ്ടൊന്നും റാങ്കിൽ വലിയ മാറ്റമുണ്ടായില്ല . ഈ കഷ്ടകാലത്തു അവൻ കുറച്ചു സമാധാനവും ധൈര്യവും നൽകിയത് ഗൾഫിലുള്ള വാപ്പച്ചിയുടെ വാക്കുകൾ ആയിരുന്നു .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് എന്തിനും ഞാൻ ഉണ്ട് കൂടെ” എന്ന് വാപ്പച്ചി അവനോടു പറഞ്ഞു ,വാപ്പച്ചി ഗൾഫിൽ നിന്നാണ് ആ വാക്കുകൾ പറഞ്ഞതെങ്കിലും തൻറ്റെ അടുത്ത് നിന്ന് തന്നെ കെട്ടിപിടിച്ചു പറയും പോലൊരു സുഖം ആ വാക്കുകളിൽ നിന്ന് കിട്ടിയിരുന്നു .

വാപ്പച്ചി എപ്പോഴും ഇത് പോലെ തന്നെ എന്ത് വേണേലും ചെയ്തോ ഇമ്മയെ വല്ലാതെ വിഷമിപ്പിക്കരുത് അത് ഒരു പാവം ആണെന്ന് ഇടയ്ക്കു പറയും .തൻറ്റെ ഏതു ഇഷ്ടത്തിനും സപ്പോർട്ട് ആണ് , വ്യക്തമായി ഒരു ലക്‌ഷ്യം ഇല്ലാത്തത്ത് കൊണ്ട് വാപ്പച്ചിക്ക് അങ്ങനെ ഒന്നും നോക്കാതെ തന്നെ സപ്പോർട്ട് ചെയ്യേണ്ട ഒരു അവസ്ഥ വന്നിട്ടില്ല . ജേർണലിസം അല്ലേൽ സിനിമ പഠിച്ചാലോ എന്ന ഒരു ആഗ്രഹം മനസ്സിൽ വന്നപ്പോഴേക്കും ഇമ്മച്ചി അത് മുളയിലേ നുള്ളി കളഞ്ഞു . ഇതിനെ കുറിച്ച് അറിയാൻ ഇമ്മ ചോദിച്ചവർ എല്ലാം അവരോടു പറഞ്ഞത് കേട്ട് പേടിച്ചു പോയ അവർ ഫർഹാന്‌ മുന്നിൽ വച്ച ഒരേ ഒരു കണ്ടീഷന് ഇതാണ് , “ആദ്യം ഒരു പ്രഫഷണൽ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ് എന്നിട്ടു നിനക്ക് ഇഷ്ടമുള്ളത് പഠിച്ചോ “. കേട്ടപ്പോൾ തെറ്റില്ലാത്ത ഒരു ഐഡിയ ആയി ഫർഹാന്‌ അത് തോന്നി .എന്നാ പിന്നെ എഞ്ചിനീയറിംഗ് ആയിക്കോട്ടെ എന്ന് അവനും കരുതി , ഇത് എടുത്താൽ വേറെ ഏതു ഫീൽഡിലേക്കും പോകാം അങ്ങനെ ഒരു ഗുണവും ഉണ്ട് ,അങ്ങനെ പോയ ഒരുപാട് തിരക്കഥാകൃത്തുക്കളെയും നോവലിസ്റ്റുകളെയും അവൻ അറിയാം .

വാപ്പയോടു ഫോണിൽ കാര്യങ്ങൾ അറിയിച്ചപ്പോൾ പതിവ് മറുപടി തന്നെ .”നീ നിൻറ്റെ ഇഷ്ടം പോലെ ചെയ്യ് “.അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ അന്ന് ഏതു ബ്രാഞ്ചിൽ ആണോ സീറ്റുള്ളത് അത് തന്നെ എടുക്കാം എന്ന് തീരുമാനിച്ചു , ഇമ്മച്ചിയുടെ മനസ്സ് എങ്ങാനും മാറിയാലോ ,പിന്നെയും റിപീറ്റിനു പോകേണ്ടി വന്നാലോ ..

mbbs പോലെ സീറ്റ് കിട്ടാൻ കടിയും പിടിയും കൂടേണ്ട ആവശ്യം ഒന്നും വന്നില്ല . ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിലും , ഇലെക്ട്രിക്കൽ എനിജിനീറിങ്ങിലും ആവശ്യത്തിൽ കൂടുതൽ സീറ്റ് ഉണ്ടെന്നു മാനേജ്മെൻറ്റ് അറിയിച്ചു . കുറച്ചു കമ്മ്യൂണിക്കേഷൻ കൂടി കിടക്കട്ടെ എന്ന് കരുതി ECE തന്നെ എടുത്തു .സബ്ജെക്റ്റുകളും അവനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഒരേ വേവ് ലെങ്ങ്തിൽ ഒന്നും അല്ലായിരുന്നെങ്കിലും എല്ലാ പേപ്പറുകളും തട്ടിയും മുട്ടിയും കറക്റ്റ് സമയത്തു തന്നെ പാസ് ആവാനും കാര്യങ്ങൾ എല്ലാം നീറ്റ് ആയി തീർക്കാനും അവൻ ശ്രദ്ധിച്ചിരുന്നു .കോളേജിലെ 4 വർഷങ്ങൾ കളിയും ചിരിയുമെല്ലാം ആയി അടിപൊളിയായിട്ടു തന്നെയാണ് പര്യവസാനിച്ചതും .

കോളേജിലെ ആരവങ്ങളും കൂടെ ഉള്ള കൂട്ടുകാർ എല്ലാം മെല്ലെ അകന്നു പോയി തുടങ്ങിയപ്പോൾ ആണ് ആണ് ഫർഹാന്‌ തനിക്കു ഇനി മുന്നോട്ടു എന്ത് ചെയ്യണം എന്ന കാര്യത്തിൽ ഒരു അന്തവും കുന്തവും ഇല്ലായിരുന്നു എന്ന കാര്യം മനസിലാക്കുന്നത് . മനസ്സിൽ ഒരു വഴി സ്വപ്നം കണ്ടിട്ട് പല വഴികളിലൂടെയാന്നെകിലും അത്യാവശ്യം കുറച്ചു സമയം എടുത്തിട്ട് ആയാലും താൻ ആഗ്രഹിച്ച ആ വഴിയിൽ എത്താം എന്ന് സ്വപ്നം കണ്ടു ,ഒടുവിൽ എത്തി ചേരേണ്ട വഴി മറന്നു പോയ ഒരു യാത്രകാരൻറ്റെ അവസ്ഥ ആയിരുന്നു അവനു . നിറയെ കഥകൾ എഴുതി ലോകം തന്നെ കിഴടക്കണം എന്ന തീരുമാനം എടുത്ത ഒരുവനിൽ നിന്ന് ഡോക്ടർ ആകാനുള്ള പഠനവും അതിൽ പരാജയപെട്ടു എഞ്ചിനീറിങ്ങിൽ എത്തിയ അവനു ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലായിരുന്നു . ഇമ്മച്ചിയോടു ചോദിച്ചാൽ എഞ്ചിനീറിങ്ങിൽ ഇനി എന്തേലും Phd എടുത്തു കഥകൾ എഴുതാൻ പറയും .

ഈ ആശയകുഴപ്പത്തിന് ഒരു ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് അവൻ ഒരു വർഷം ബ്രേക്ക് എടുക്കാൻ തീരുമാനിച്ചത് .പതിവ് പോലെ വാപ്പയുടെ സപ്പോർട്ട് കൂടെ ഉണ്ടായിരുന്നു , ആ സപ്പോർട്ടിലും കൂടിയാണ് അവന് വീട്ടിൽ പിടിച്ചു നിൽക്കാൻ സാധിച്ചത് .ഈ സമയം കൊണ്ട് മനസ്സിലുള്ള കുറച്ചു സിനിമ കഥകളും ചെറുകഥകളും എഴുതണം എന്നായിരുന്നു പ്ലാൻ . പിന്നീടുള്ള ദിവസങ്ങളിൽ കഥകൾ എഴുതാനായി ഏകാഗ്രതയോടെ മുറിക്കുള്ളിൽ ഇരിക്കുന്ന ദിവസങ്ങൾ ആയിരുന്നു . ഒന്ന് രണ്ടു നല്ല കഥകളും മനസ്സിലെ സിനിമ കഥ രൂപപ്പെട്ടു വരുമ്പോഴേക്കും , ഇമ്മച്ചിയുടെ ഭീഷണിയുടെ സ്വരം നിറഞ്ഞ ഓർമ്മപ്പെടുത്തലുകൾ എത്തിതുടങ്ങി അധികം സമയം ഒന്നും ഇങ്ങനെ ഇരിക്കാം എന്ന് കരുതണ്ട ,ഇവിടെ ഒന്നും ശരിയായില്ലെങ്കിൽ കുവൈറ്റിലുള്ള മാമൻറ്റെ സൂപ്പർമാർക്കറ്റിലേക്കു സൂപ്പർവൈസർ ആയി പറഞ്ഞു വിടും എന്നും ഓർമിപ്പിച്ചു . തൻറ്റെ കൂടെ ഉള്ള ബാക്കിയുള്ളവരും ജോലി കിട്ടി പോകുന്നതിൻറ്റെ ടെൻഷൻ ആയിരുന്നു അത് എന്ന് ഫർഹാൻ തിരിച്ചറിഞ്ഞിരുന്നു .പിന്നീടുള്ള എല്ലാ ദിവസവും ഈ ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു, അത് വേണ്ടായെങ്കിൽ കൂടെ ഉള്ളവർ ചെയ്ത പോലെ പ്രോഗ്രാമിങ് പഠിച്ചു നാട്ടിലെ ഏതേലും കമ്പനിയിൽ കയറിപ്പറ്റാൻ ഇമ്മച്ചി അവനോടു പറഞ്ഞു .എന്ത് വന്നാലും പ്രോഗ്രാമിങ് പഠിക്കാൻ എന്നെ കൊണ്ട് വയ്യാ എന്ന് അവൻ തീർത്തു പറഞ്ഞു . ഒരു വർഷം കഴിയുമ്പോഴേക്കും എങ്ങും എത്താത്ത കുറച്ചു കഥകളും പൂർത്തിയാക്കാൻ പറ്റാത്ത തിരക്കഥകളും മാത്രമേ കൈയിൽ ഉണ്ടായിരുന്നുള്ളു . ഓരോ ദിവസം കഴിയുംതോറും എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുമെന്ന ആത്മവിശ്വാസം കുറഞ്ഞു കുറഞ്ഞു വന്നു , ഒരേ സമയം തൻറ്റെ എഴുത്തും ജോലിയുടെ കാര്യങ്ങളും നോക്കാനുള്ള ശ്രമം തുടങ്ങി , രണ്ടിടത്തേക്കും ഒരേ പോലെ മനസ്സിനെ കൊണ്ടുവരാൻ ശ്രമിച്ചിട്ട് ഒരു സ്ഥലത്തും മനസ്സ് എത്തിയില്ല ,അവന്റെ മനസ്സ് നിറയെ ചോദ്യങ്ങളും അത് ഉണ്ടാക്കുന്ന വീർപ്പുമുട്ടലുകളും ആയിരുന്നു .

ഇമ്മച്ചി പറയും പോലെ ജീവിച്ചാ ഇപ്പോൾ എന്താ കുഴപ്പം , പ്രോഗ്രാമിങ് പഠിച്ചു നല്ല കമ്പനിയിൽ കേറീട്ടുള്ള ശമ്പളം വച്ച് സമാധാനത്തോടെ ജീവിച്ചൂടെ അപ്പോഴും എഴുതാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒഴിവു സമയങ്ങളിൽ അത് ചെയ്യാമല്ലോ .എല്ലാവരും ജോലിക്കു പോകുന്നതല്ലേ പിന്നെ തനിക്കും അത് പോലെ ചെയ്താ എന്താ . ഇമ്മച്ചി പറയും പോലെ വാപ്പക്ക് പ്രായം ആയി വരികയല്ലേ ,അവനു താഴെയുള്ള രണ്ടു പെങ്ങന്മാർക്കും അനിയനും താങ്ങായി നിൽക്കണ്ടത് അവനല്ലേ , വാപ്പക് ആഗ്രഹം കാണില്ലേ അവിടുത്തെ പണി ഒക്കെ മതിയാക്കി നാട്ടിൽ വന്നു എല്ലാവരുടെയും കൂടെ സമയം ചിലവഴിക്കാൻ , ഇനി അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചാ തന്നെ വാപ്പച്ചി അത് പറയുകയും ഇല്ല , അല്ലെങ്കിൽ തന്നെ ഇതൊക്കെ ചോദിക്കാൻ നിൽക്കണോ മൂത്ത മകൻ എന്ന നിലയിൽ താൻ അറിഞ്ഞു ചെയ്യണ്ടത് അല്ലെ ഇതൊക്കെ . അവൻറ്റെ മനസ്സ് നിറയെ ഈ വിധം ചോദ്യങ്ങൾ ആയിരുന്നു . ഈ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുന്നിതിനിടയിൽ ഇതിൻറ്റെ മറുചോദ്യങ്ങൾ അവനെ അലട്ടും .

അവൻറ്റെ വാപ്പയും ഇമ്മയും ജീവിക്കും പോലെ ആണോ ജീവിതം ജീവിച്ചു തീർക്കേണ്ടത് , എത്രയോ ആളുകൾ ആഗ്രഹിച്ച ജീവിതം അല്ല തെരെഞ്ഞെടുക്കുന്നത് , അത് പോലെ ഉള്ള എത്രയോ സുഹൃത്തുക്കളെ അവനു തന്നെ അറിയാം ,ഇമ്മച്ചി പറയും പോലെ മത്സരത്തിൽ തോറ്റു പോകാണ്ടിരിക്കാൻ ആകും . ആരാകും ഇമ്മച്ചിയെ ജീവിതം ഒരു മത്സരം ആയി കാണാൻ പഠിപ്പിച്ചിട്ടുണ്ടാകാ , ഇമ്മാമാ ആകും അവർക്കു അവരുടെ ഇമ്മ ആകും , തലമുറകൾ ആയി ഇങ്ങനെ തന്നെ ആവും ,കൂട്ടത്തിലെ ഒരാൾ പോലും മാറി ചിന്തിച്ചു കാണില്ലേ .ഇതിൻറ്റെ ഒക്കെ ആരംഭം എവിടെ നിന്നായിരിക്കും . ഫർഹാൻറ്റെ മനസ്സിലെ അന്ത്യമില്ലാത്ത സംശയങ്ങൾ ആയിരുന്നു ഇതൊക്കെ .അന്നന്നത്തെ അന്നം കണ്ടെത്താൻ കഷ്ടപെട്ടിരുന്ന മനുഷ്യർക്കെല്ലാം ജീവിതം ഒരു മത്സരം ആയി തോന്നി കാണണം , അന്ന് എന്തെങ്കിലും ആസ്വദിക്കാനോ ഒന്ന് വിശ്രമിക്കാനൊ നിന്നിരുന്നെങ്കിൽ തൻറ്റെ അന്നം വേറെ ആരുടെ എങ്കിലും കൈകളിൽ എത്തുമായിരുന്നേനെ. ആഗ്രഹങ്ങളുടെ പിന്നാലെ ഓടുന്ന സാധാരണകാരൻറ്റെ വീട്ടിൽ അരി എത്തില്ല എന്ന് തലമുറകളായി നമ്മളെ പഠിപ്പിക്കുന്നത് നമുക്ക് മുന്നേ ഉണ്ടായിരുന്ന തൻറ്റെ എന്തെങ്കിലും ആഗ്രഹങ്ങൾ നടക്കാത്ത അതിൻറ്റെ നഷ്ടബോധത്തിൽ ജീവിച്ചിരുന്ന ഇനി താൻ വിചാരിച്ച പോലെ തൻറ്റെ കാര്യങ്ങൾ നടന്നില്ലെങ്കിലും ഇനി വരാൻ പോകുന്ന തൻറ്റെ മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തില്ലെന്ന് അവർ തീരുമാനിച്ചത് കൊണ്ട് കൂടിയാകണം . തോറ്റു പോകുമെന്ന ആ പേടി കൂടിയാകും അവർ ഇങ്ങനെ കൈമാറി കൊണ്ടിരിക്കുന്നതും .താനും തോറ്റു പോയവൻ ആണോ .ഈ ചിന്തകളിൽ നിന്നെല്ലാം അവനെ ഉണർത്തിയത് ഇമ്മച്ചിയുടെ ഭക്ഷണം കഴിക്കാനുള്ള വിളി ആയിരുന്നു .

മുറിക്കുള്ളിൽ നിന്ന് ഇറങ്ങി ഡൈനിങ് ടേബിളിൽ വന്നിരുന്ന അവൻറ്റെ അടുത്ത് വാപ്പച്ചിയും വന്നിരുന്നു . വാപ്പച്ചി നാട്ടിൽ എത്തിയിട്ട് രണ്ടു മാസത്തോളം ആയി . അവിടത്തെ ഫാക്ടറിയിലെ പണി വാപ്പച്ചിയെ ശാരീരികമായി ഏറെ തളർത്തിയിരുന്നു . ഒരു ദിവസം ജോലി കഴിഞ്ഞെത്തി തീരെ വയ്യാതെ വന്നപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയി . ഇനി ജോലി ചെയ്യാനുള്ള ആരോഗ്യമില്ല എന്ന് ഡോക്ടർമാർ വിധി എഴുതി . വാപ്പച്ചി കുറച്ചു കാലം കൂടി പിടിച്ചു നിൽക്കാം എന്നാണ് കരുതിയത് , എന്നാ ഇത് അറിഞ്ഞ ഇമ്മ അവിടെ നിൽക്കാൻ സമ്മതിച്ചില്ല നാട്ടിലേക്കു ഉടനെ വരാൻ പറഞ്ഞു . അല്ലെങ്കിലും ഇനിയെങ്ങോട്ടാ , ആ മനുഷ്യനിപ്പോ പ്രായം 56 ആയി , ജീവിതത്തിൻറ്റെ ഒരു നല്ല ഭാഗം അവിടെ ചെലവഴിച്ചു തീർത്തു, വയ്യായ്ക വന്നില്ലായിരുന്നെകിൽ ഇനിയും ഈ കുടുംബത്തെ നോക്കിയിരുന്നെനെ . വല്ലാത്തൊരു ജീവിതം തന്നെ . തളരുവോളം പണി എടുക്കുക ശേഷം പിന്നെ തന്റെ ജീവിച്ചിരിക്കുക എന്ന പണി തീരുന്നതു വരെ ഒരു തളർച്ചയോടെ ജീവിച്ചു തീർക്കുക ,തന്നെ കൊണ്ടൊക്കെ ഇങ്ങനെ ജീവിക്കാൻ ഒരിക്കലും സാധിക്കില്ല എന്ന് ഫർഹാൻ ഉറപ്പിച്ചു .

നാട്ടിൽ വന്നതിനു ശേഷം അവനോടു അയാൾ കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല , എന്നും കാര്യങ്ങൾ അന്വഷിക്കും . വയ്യായ്കയുടെ ക്ഷീണം ഇപ്പോളും അയാളിൽ ഉണ്ടായിരുന്നു . താൻ കോളേജ് കഴിഞ്ഞു ഉടനെ ജോലിയിൽ കയറിയിരുന്നെങ്കിൽ വാപ്പക്ക് ഈ അവസ്ഥ വരുമായിരുന്നോ എന്ന് അവൻ ഇടയ്ക്കു ഇങ്ങനെ ചിന്തിക്കും . പിന്നെ പിന്നോട്ട് നോക്കീട്ടു കാര്യമില്ല എന്ന ഇമ്മച്ചിയുടെ ഉപദേശം ആലോചിക്കും .ഇമ്മച്ചിയുടെ മുന വച്ചുള്ള ഓര്മപെടുത്തലുകൾ സഹിക്കാതെ 5 മാസത്തെ നെറ്റ്‌വർക്കിങ് കോഴ്സ് ചെയ്തു ജോലി നോക്കുന്നതിനു ഇടയിൽ ആണ് വാപ്പച്ചി നാട്ടിൽ എത്തിയെ . അന്നേ കുവൈറ്റിലേക്ക് പാക്ക് ചെയാൻ നിന്ന ഇമ്മച്ചിയോടു നാട്ടിൽ തന്നെ ഈ സമയം കൊണ്ട് ജോലി മേടിക്കാം എന്ന് പറഞ്ഞത് ഫർഹാനാണ് .അങ്ങനെ ആണ് പ്രോഗ്രാമിങ് പഠിക്കാൻ അവൻ തുടങ്ങിയത് .ഒരു വിധം എല്ലാം കമ്പനികളും സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ നോക്കുന്നുണ്ട് . കുവൈറ്റിൽ പോയി കഷ്ടപെടുന്നതിനെകാൾ നല്ലതു നാട്ടിൽ നിന്ന് കഷ്ടപെടുന്നതാണ് എന്ന് അവന് തോന്നി . അല്ലെങ്കിലും അങ്ങനെ ആണെലോ നാട് വിട്ടു പോകണ്ട ഒരു അവസ്ഥ വരുമ്പോൾ നമ്മൾ നാട്ടിൽ എങ്ങനേലും പിടിച്ചു നിൽക്കാൻ നോക്കും അത് പോലെ തന്നെ ഫർഹാനും ,എങ്ങനെ എന്നോ എന്തെന്നോ അവൻ നോക്കിയില്ല നാട്ടിൽ നിൽക്കണം അത്ര മാത്രം മതിയായിരുന്നു അവനു ..

പിന്നെയുള്ള രണ്ടു മാസങ്ങൾ കൊണ്ട് രണ്ടു വർഷത്തെ കാര്യങ്ങൾ പഠിക്കാനുള്ള ഓട്ടത്തിൽ ആയിരുന്നു , അത്രയും ഗാപ് ഉള്ളത് കൊണ്ട് കമ്പനികളും നമ്മളിൽ നിന്ന് അത്ര അറിവ് പ്രതീക്ഷിക്കും .ഓരോ ഇൻറ്റർവ്യൂകൾ അറ്റൻഡ് ചെയ്യുംതോറും അവൻറ്റെ ഇമ്മച്ചി അവനോടു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നു അവന് ബോധ്യമായി തുടങ്ങി . ഈ ഓട്ടത്തിൽ അവൻറ്റെ കൂടെ ഉണ്ടായിരുന്നവരെല്ലാം അവനെക്കാൾ ഏറെ മുന്നിലാണ് . സ്റ്റാർട്ട് ചെയ്യും മുന്നേ തന്നെ അവൻ മത്സരത്തിൽ നിന്ന് പുറത്തായിരുന്നു . രണ്ടു വർഷത്തെ ഗ്യാപ്പും രണ്ടു മാസത്തെ അറിവുമുള്ള ഒരു ക്യാൻഡിഡേറ്റിനെ ഒരു കമ്പനിക്കും ആവശ്യം ഇല്ലായിരുന്നു . ഇനിയെന്തു എന്നൊരു ചോദ്യം അവന് മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽപ്പുണ്ടായിരുന്നു .

“ഇനി എന്താ നിൻറ്റെ അടുത്ത പരിപാടി “ പാത്രത്തിലേക്ക് ഇഡ്ഡ്ലി ഇട്ടു കൊണ്ടിരിക്കുമ്പോൾ ഇമ്മച്ചി അവനോടു ചോദിച്ചു . “കുറച്ചു ഇൻറ്റർവ്യൂകൾ ഉണ്ട് അടുത്ത മാസം അതിൽ ഏതെങ്കിലും ഒന്ന് കിട്ടും “. അവൻ ആരുടേയും മുഖത്തു നോക്കാതെ പറഞ്ഞു , താൻ കള്ളം പറയുകയാണെന്ന് എങ്ങാനും ഇമ്മച്ചിക്കു മനസിലായാലോ . “ഉം “ ഇമ്മച്ചി അത് കേട്ട് മൂളി . ഇമ്മച്ചിയുടെ നോട്ടത്തിൽ നിന്ന് രക്ഷപെടാൻ തൻറ്റെ മുഖം തിരിച്ച ഫർഹാൻറ്റെ കണ്ണുകൾ പോയത് തനിക്കു എതിരെയുള്ള ഷെൽഫിലേക്കാണ് അതിനുള്ളിൽ ഉള്ള ഫോട്ടോകളിലേക്കാണ് . അവൻറ്റെ വാപ്പ അവരുടെ നിക്കാഹിനു മുമ്പ് എടുത്ത കുറച്ചു ഫോട്ടോസ് ആണ് . ഇപ്പോഴത്തെ ക്യാമെറകളിൽ എത്രയോ ടെക്നോളോജികൾ ഉണ്ടായിട്ടും ഇത്രയും മനോഹരമായ ഫോട്ടോകൾ അവൻ ഇത് വരെ കണ്ടിട്ടില്ല . ഇമ്മച്ചി ഏറ്റവും സുന്ദരിയായി കാണപ്പെട്ടിരുന്നത് വാപ്പച്ചിയുടെ ഫോട്ടോകളിൽ ആണ് . ഇത്രയും മനോഹരമായ ഫോട്ടോസ് എടുത്തിരുന്ന വാപ്പച്ചി പെട്ടെന്ന് ഒരു ദിവസം എന്തേ ഫോട്ടോകൾ എടുക്കുന്നത് നിർത്തി എന്ന് അവൻ ഇടയ്ക്കു ആലോചിക്കാറുണ്ട് .

ഒരിക്കൽ അവൻ കുട്ടിയായിരിക്കെ അലമാരയിലെ പഴയ സാധനങ്ങൾക്കിടയിൽ വാപ്പച്ചിയുടെ ആ പഴയ ക്യാമറയും അവൻ കണ്ടു , ആവേശത്തോടെ അവൻ അത് കൈകളിൽ എടുത്തു വാപ്പച്ചിയുടെ അടുത്തേക്ക് ഓടിച്ചെന്നു തൻറ്റെ ഫോട്ടോ എടുക്കാമോ എന്ന് ചോദിച്ചു . ആ ക്യാമറ കൈകളിലേക്ക് വാങ്ങി അയാൾ ഒരു നിമിഷം അതിലേക്കു ഒന്ന് നോക്കിയിട്ട് അത് കേടാണെന്നും തിരിച്ചു കൊണ്ട് വച്ചോ എന്ന് പറഞ്ഞു അവനു തന്നെ കൊടുത്തു . അന്ന് അത് വിശ്വസിച്ചുവെങ്കിലും പിന്നീട് വലുതായി കഴിഞ്ഞു ആ ക്യാമറ ഒന്നും കൂടി കൈകളിൽ എത്തുമ്പോഴാണ് കേടായതു ക്യാമറ അല്ലെന്നു അവൻ മനസിലായത് .

“ഇനി നീ തീരുമാനിക്കും പോലെ നടക്കില്ല കാര്യങ്ങൾ “, ഫർഹാൻ ഇത് ശ്രദിക്കാതെ ഭക്ഷണം കഴിക്കാൻ ശ്രമിച്ചു , ഇമ്മ അവനോടായി തുടർന്നു “നിനക്ക് നിൻറ്റെ താഴെ ഉള്ളവരെ കുറിച്ച് ബോധമുണ്ടോ ഈ കുടുംബം എങ്ങനെയാ കഴിഞ്ഞു പോകുന്നെ എന്ന് ധാരണ ഉണ്ടോ ,അറിയാവുന്നവരുടെ ഒക്കെ അടുത്തിന്നു കടം വാങ്ങിയാ ഇവിടെ രണ്ടറ്റം മുട്ടിക്കുന്നേ ഇനി അത് നടക്കില്ല . അത് കൊണ്ട് ഞാനും വാപ്പയും ഒരു തീരുമാനം എടുത്തു .നീ അടുത്ത മാസം മാമൻറ്റെ അടുത്തേക്ക് പോകാന്നു . ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടുണ്ട് “.ഇതും പറഞ്ഞു ഇമ്മച്ചി അകത്തേക്ക് എണീച്ചു പോയി . ഫർഹാൻ ഒരു നിമിഷം വാപ്പയെ നോക്കി , അയാൾ അവനു മുഖം കൊടുക്കാതെ ഭക്ഷണം കഴിക്കുകയായിരുന്നു .അയാളുടെ ,മുഖത്തെ നിസഹായാവസ്ഥ അവനു കാണാം ആയിരുന്നു , അവൻറ്റെ മുഖത്തെ നിരാശ അയാൾക്കും . രണ്ടു പേർ ഒന്നും മിണ്ടാതെ ബാക്കിയുള്ളത് കഴിച്ചു തീർത്തു .

അങ്ങനെ അവന് പോകാനുള്ള ആ ദിവസം വന്നെത്തി , വീട്ടിൽ നിന്ന് പടിയിറങ്ങുന്ന ആ അവസാനനിമിഷങ്ങൾ അവൻ ചെലവഴിക്കാൻ തീരുമാനിച്ചത് വാപ്പച്ചിയുടെ അടുത്ത് ഇരുന്നാണ് .കട്ടിലിൽ വിശ്രമിക്കുന്ന വാപ്പച്ചിയുടെ കൈകൾ പിടിച്ചു അതിനു അടുത്തായി അവൻ ഇരുന്നു , അവർ പരസപരം ഒന്നും സംസാരിച്ചില്ല , പറയാൻ ഒന്നുമില്ലാഞ്ഞിട്ടല്ല ഇതാണ് നല്ലതു എന്ന് തോന്നി രണ്ടാൾക്കും . ഇമ്മച്ചിയും മാമനും മറ്റു കുടുംബക്കാരും തിരക്കിട്ടു അപ്പുറത്തു പെട്ടി പാക്ക് ചെയ്യുന്നുണ്ടായിരുന്നു . എല്ലാ സാധനങ്ങളും പാക്ക് ചെയ്തെന്നു ഉറപ്പു വരുത്തി ഇമ്മ അവർ രണ്ടു പേരുമുള്ള മുറിയിലേക്ക് കടന്ന് വന്നു. “പാസ്സ്പോർട്ടും ടിക്കറ്റും ഒക്കെ നിൻറ്റെ ആ സൈഡ്ബാഗിൽ എടുത്തു വച്ചില്ലേ “ ഫർഹാനെ നോക്കി അവർ ചോദിച്ചു . ഫർഹാൻ ഉണ്ടെന്നു അർത്ഥത്തിൽ തലയാട്ടി , പിന്നെ മുഖം തിരിച്ചു . “ എനിക്ക് അറിയാം നിനക്ക് എന്നോട് നല്ല ദേഷ്യം കാണുമെന്ന് , നിൻറ്റെ തന്നെ നല്ലതിന് വേണ്ടിയാ ഞാൻ ഇത് ചെയ്യുന്നേ , നിനക്ക് അത് പിന്നെ മനസിലാകും , നീ ഈ പറയും പോലെയല്ല ജീവിതം , അത് ഇത്രയും കാലം ജീവിച്ച ഞങ്ങൾക്കറിയാം . നാളെ നിനക്ക് ഒരു കുടുംബവും കുട്ടികളും ഒക്കെ ആകുമ്പോൾ ഞാൻ ഈ പറയുന്നത് മനസിലാകും “. ഇമ്മച്ചി ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു. “ എൻ്റെ മക്കളേ ഞാൻ ഈ ഓട്ടത്തിന് വിടില്ല , അവരെ അവരുടെ ഇഷ്ടത്തിന് വിടും “. ഫർഹാൻ ആ പറഞ്ഞ കാര്യം അവൻറ്റെ വാപ്പ മാത്രമേ കേട്ടുള്ളൂ , അവൻ അവൻ്റെ മനസ്സിൽ പറയുന്ന ഒരു കാര്യം പോലെ അത്ര പതുക്കെയാണ് അത് പറഞ്ഞത് . മാമൻ ഇവർ ഉണ്ടായിരുന്ന മുറിയിലേക്ക് കടന്ന് വന്നു ഇറങ്ങാൻ സമയം ആയെന്നു അവരെ ഓർമ്മിപ്പിച്ചു . ഫർഹാൻ വാപ്പച്ചിയോടു യാത്ര പറഞ്ഞു അവിടെ നിന്ന് ഇറങ്ങി .

മുറിയിൽ നിന്ന് പുറത്തിറങ്ങും മുമ്പ് ഫർഹാൻ വാപ്പ കിടക്കുന്നിടത്തേക്കു ഒന്ന് തിരിഞ്ഞു നോക്കി ,നിസ്സഹായാവസ്ഥയും നിരാശയും കലർന്ന ഒരു പുഞ്ചിരിയോടെ തന്നെ കൈ വീശി യാത്ര അയക്കുന്ന വാപ്പച്ചിയെ അവൻ കണ്ടു .എന്തായിരിക്കും ആ ചിരിയുടെ അർഥം ,താൻ ഇതുവരെ ഓടി കൊണ്ടിരുന്ന റിലേയുടെ ബാറ്റൺ അവൻ കൈമാറേണ്ടി വന്ന നിസ്സഹായാവസ്ഥ ആലോചിചതാകുമോ , അല്ലെങ്കിൽ പണ്ടൊരിക്കൽ ഇതിൽ നിന്ന് എല്ലാം കുതറി മാറാൻ ശ്രമിച്ചു പരാജയപ്പെട്ട് തൻറ്റെ അടുത്ത തലമുറയും അതിലേക്കു ഇറങ്ങി ചെല്ലുന്നത് കാണേണ്ടി വരുന്ന ഒരാളുടെ കുറ്റബോധം നിറഞ്ഞ ചിരിയാന്നോ , അല്ലെങ്കിൽ ഒരു പക്ഷെ ഈ ചിരി ഒരു തിരിച്ചറിവിൻറ്റെ ചിരി ആകാം , പണ്ടൊരിക്കൽ തൻറ്റെ വാപ്പയിൽ കണ്ട ഇതേ ചിരിയുടെ അർഥം ഒരു പക്ഷെ ഇന്ന് ആകും അയാൾക്ക്‌ മനസിലായി കാണുക . ആർക്കറിയാം ഈ ചോദ്യത്തിൻറ്റെ ഉത്തരം എന്നെങ്കിലും തനിക്കു കിട്ടുമോ , അല്ലെങ്കിൽ തൻറ്റെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ കൂട്ടത്തിലെ മറ്റൊരു ചോദ്യം ആയി മാറുമോ ഇതെന്ന്, എന്തായാലും ഒരു കാര്യം അവൻ മനസിലാക്കിയിരുന്നു അവൻറ്റെ ജീവിതം തന്നെയാകും എന്തായാലും ഇതിനുള്ള ഉത്തരം .

ഒരു നാൾ ഈ മത്സരത്തിൽ നിന്ന് വിട്ടു നില്ക്കാൻ പറ്റുമെന്നും തൻറ്റെ അടുത്ത തലമുറയെ ഇതിൽ നിന്ന് മോചിപ്പിക്കാം എന്ന പ്രത്യാശയോടെയും ഫർഹാൻ ആ വീട് വിട്ട് ഇറങ്ങി.തനിക്കു ഉണ്ടായ സ്റ്റാർട്ടിങ് ട്രബിൾ മറന്നു ഒരു ചീറ്റ പുലിയെ പോലെ കുതിച്ചു പായാൻ .….……………..,.....................................

Srishti-2022   >>  Short Story - Malayalam   >>  ഫിഷ് ബൗൾ

ഫിഷ് ബൗൾ

കിടപ്പുമുറിയിൽ ഞരങ്ങിയും മൂളിയും വ്യസനിച്ചു ഫാൻ കറങ്ങുന്നുണ്ടായിരുന്നു. ഓരോ ഞരക്കവും ഹൃദയത്തിൽ നിന്നെന്ന പോലെ അവളെ വീർപ്പു മുട്ടിച്ചു. എപ്പോഴോ ഓൺ ചെയ്തിരുന്ന ടിവി ആരോടെന്നില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു. ചിതലരിച്ചു തുടങ്ങിയ കട്ടിലിനടിയിൽ നിന്നും മനസ്സ് മടുപ്പിക്കുന്ന കരാകരശബ്ദത്തോടെ അവൾ ഒരു പെട്ടി വലിച്ചെടുത്തു. മരുന്നുകൾ തീർന്നു തുടങ്ങിയിരിക്കുന്നു.

തലയിണയുടെ അടിയിൽ നിന്നും ഫോൺ പരതി അവൾ ആരെയോ വിളിച്ചു.

"ഡോക്ടർ, മരുന്ന് തീരാറായി. എനിക്ക് ഒരു മാറ്റവും തോന്നുന്നില്ല. എന്താ വേണ്ടതെന്ന് എനിക്കറിയില്ല."

"സീ, റീച്ചിങ് ഔട്ട് ഫോർ ഹെല്പ്, അത് തന്നെ വല്യ കാര്യമാണെന്ന് മനസിലാക്കൂ. മരുന്ന് ഞാൻ കുറിച്ച് തരാം. എന്തെങ്കിലും പെറ്റ്സ് നെ കൂടെ വാങ്ങിയാൽ നന്നായിരിക്കും. ലൈക് എ ഫിഷ് ഓർ സംതിങ്."

നാനാവർണങ്ങൾ മിന്നിമറയുന്ന മനോഹരമായ മീനുകൾ. തമ്മിൽ ഒതുക്കം പറഞ്ഞും കലപില കൂട്ടിയും അവ അങ്ങിങ്ങായി തെന്നി മാറുന്നു. എത്ര മനോഹരമായ കാഴ്ചയാണ്..!

"എന്താ വേണ്ടത്?"

"ഇതിൽ ഒന്ന് വേണം. ഏറ്റവും ഭംഗിയുള്ള ഒന്ന്. അതിനെ വളർത്താൻ ഭംഗിയുള്ള ബൗൾ വേണം."

"ഇവനാണ് ഇതിൽ ഏറ്റവും സുന്ദരൻ. പക്ഷെ വില അല്പം കൂടുതലാ."

"അത് സാരമില്ല. ഇത് തന്നെ എടുത്തോളൂ."

ഒരു ഗ്ലാസ്സെടുത്തു അയാൾ അതിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ ഓരോ തവണയും അത് കുതറി മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വിധം അയാൾ അതിനെ പിടിച്ചു ഒരു കൊച്ചു ബൗളിൽ ഇട്ടു. തിളങ്ങുന്ന കണ്ണുകളോടെ അവൾ അതിനെ ഏറ്റു വാങ്ങി.

സ്ഥാനം തെറ്റി കിടക്കുന്ന പുസ്തകങ്ങൾ, കർട്ടനുകൾ ഇട്ടു മൂടിയ ജനലുകൾ.., അരണ്ട വെളിച്ചം പരന്നു കിടന്ന ആ മുറിയിൽ ഒരു കോണിൽ അവൾ ആ ബൗൾ വച്ചു. ഒരു നിമിഷം വാലാട്ടി തെന്നി നീന്തുന്ന മീനിനെ നോക്കി നിന്നു. പിന്നീട് ഫോൺ എടുത്ത് വീണ്ടും ഡയൽ ചെയ്തു.

"മരുന്ന് വാങ്ങി. മീനിനെയും. എനിക്കൊന്നിനും കഴിയുന്നില്ല ഡോക്ടർ. ഈ ഏകാന്തത എന്നെ കൊല്ലുകയാണ്...!"

അപ്പോഴും വയലറ്റ് നിറമുള്ള ആ സുന്ദരൻ മീൻ ബൗളിന്റെ ഭിത്തികളിൽ നാലുപാടും തട്ടി കുതറിമാറാൻ ശ്രമിക്കുകയായിരുന്നു. ഇരുണ്ട ആ മുറി അതിന്റെ തിളക്കം മായ്ച്ചു കളഞ്ഞിരുന്നു.

Srishti-2022   >>  Poem - Malayalam   >>  നഷ്ടസ്വപ്നങ്ങൾ !!

നഷ്ടസ്വപ്നങ്ങൾ !!

കരയുടെ മാറിൽ യുഗങ്ങളോളം ചാഞ്ഞുറങ്ങാൻ കഴിയാതെ പോയൊരു തിരയുടെ നഷ്ടസ്വപ്നം...!!

 

എന്നും തഴുകുന്ന തടാകത്തിൻ ആഴത്തിൽ, ചുംബിക്കാനാവാഞ്ഞത് കാറ്റിന്റെ നഷ്ടസ്വപ്നം... !!

 

ഒരേ പൂവിന്റെ മധുരം നുണയാനാവാഞ്ഞത് ശലഭത്തിൻ നഷ്ടസ്വപ്നം.. !!

 

ഞാൻ എന്നെ മറന്നൊഴുകിയ ജീവിതയാഥാർഥ്യത്തിൽ, സ്വപ്നത്തിൽ ചിറകരിഞ്ഞു വീണു പോയ കവിതകളൊക്കെയും എന്നുടെ നഷ്ടങ്ങളായിരുന്നു... !!

 

എഴുതുവാൻ മറന്നെന്റെ കവിതകളെ, ആടുവാൻ മറന്നെന്റെ ചുവടുകളെ, 

നിങ്ങളുടെ സ്വപ്‌നങ്ങൾ കൂട്ടിലടച്ച എനിക്ക് മാപ്പു തരൂ....!!

Srishti-2022   >>  Short Story - English   >>  Castles in the air

Neethu Prasanna

UST Global Trivandrum

Castles in the air

 

A day in November. Weather is colder than usual in this hill station. Rain crepitates with a boulder rolling sound from the mountains of heaven. Flash booms careen around the sky like hissing snakes. The dusty leaves are being massaged and lubed. Windows and rooftops of houses are clattering in the wind, sometimes even flying with them. The rain drops sculpt puddles with a steady cadence; plop, plop, plop, tip, tip, tip ... plop, plop, tip, tip.

 

I am standing in my usual place, surrounded by weeds, all of us sinking in knee-high water. We’ve been here for quite a long time now, by the side of this homestay. Many have stayed in this house. And inhabitants change so frequently that the sound of a trolley bag or the shrill of the gate never really raise my head. Only we are the same. Between the side compound wall and the house, away from the visibility of the visitors, we form a small community of plants pushed to oblivion.

 

Car tires screech and stop in front of the gate. “How much is it?”, the man who gets off the car asks the driver.

 

“2000 Rs sir”, the driver replies very politely.

 

“2000 Rs? Really? Have you brought me to heaven buddy?”, the man asks.

 

“2000 Rs is the usual charge sir. And it is heaven. You will realize it soon”, driver tells with a smile.

 

“No, I had my doubts that I might reach heaven while you were driving itself. In fact, I glanced at the mirror to see if I was riding with Mr. Yamdev?”, the man winks at the driver and laughs.

 

The taxi leaves on that happy note.

 

The man wears a brown shirt, cream pants, and an alluring smile. Before he disappears into the homestay, he walks around a bit, and at one point even comes closer to the side walls. Did he look at me? No. No way.

 

Next morning, I wake up to a captivating aroma of grounded coffee. The new visitor is slowly walking and examining the premises. As he walks, in his hands, in a ceramic mug, there swirls the royal coffee, piping out the vapour. The caretaker of this house is also there with him.

 

“Sir don’t go that side. It’s all a mess. The rocks there are slimy, you might fall. Nobody goes there”, the caretaker asks him.

 

“Hmm, I can certainly see that you never go there. What do you mean when you say I have cleaned the house?”

 

“But sir”, the embarrassed sentence is broken by him.  “No worries, at least the house is clean. It doesn’t look like it never had any occupants. Very clean in fact”.

 

“Nobody will stay here sir. You know this is a tiny cottage. There are plenty of big ones to attract tourists”, caretaker updates in a very tensed tone.

 

You liar, how many lodgers you have brought here. And how many times you ran to the shops down the hill to get them the balance for the rent they paid at the end of their stay. Good that I can’t speak your language. Or else I would have told this to sir. So, he is not a visitor. He is the master of this house.

 

“It is a compliment. My cottage is very well maintained”, he laughs.

 

“How long would you be here sir?”

 

“Not sure Mani.”

 

“Really! Why? I mean, want a break from the hustle and bustle of the city?”

 

“Not really buddy. My flat has a court case on it. We have been asked to vacate immediately. I only have this cottage other than the flat.”

 

“How can that be? You purchased it long ago. Government gave permission to builders. Now who can ask you to vacate sir?”.

 

“All pranks. I just bought it as it overlooked a beautiful lake. But now it seems it was also ‘overlooking’ some coastal laws”, he laughs insanely.

 

“Oh my! That’s too bad. I can’t bear that. Nothing can be done now?”

 

“Yea, we are trying for that. We have been organizing protests and trying to meet politicians. Some don’t need a demolition at all. Some just needs a decent compensation.”

 

“What do you want sir?”.

 

“I just don’t know. Now I am all alone, you know, right? It is just for my job, I stay there. If nothing works, I might end up coming here for good.”

 

Saying this, he pats Mani and goes inside. Mani for obvious reasons doesn’t move a bit. He squats down, propping his chin in his palm and sighs.

 

So, the master is in a dilemma. And he is alone for whatever reasons. Interesting. Hmm.

 

*

 

Next day they come with a trowel, hoe and garden scissors. They both have worn gloves.

 

“Start from there Mani”, master calls out.

 

Mani, for some unfathomable obsession, brings the scissors closer to me first.

 

That’s all. It is time for me to leave. Thanks for this wonderful, unproductive life. I enjoyed it, whatsoever.

 

“Hey, hey, don’t cut it. She is Lilium Cas********.”, master runs towards me and stops Mani’s hand.

 

I am what! I couldn’t hear the second word. More jubilant than to realize I am still alive, is to realize that I am something. I am so impatient to crack what that second word would be. Is it Lilium Cascade? Lilium Casket? Maybe I am Lilium Cascia? Who am I?

 

“It is a rare species. It will give big white flowers with a sorcerous fragrance that makes you transported to a mystical world.”

 

Oh my! I am one of a kind, huh? Can you utter my name one more time please?

 

“It is just a weed, sir. It has never given any flowers. If you need a garden, we need to get rid of a lot of these types of, of”

 

Of useless, I complete his sentence. At that time a bee passes above me with a buzz, kindling the dried-up hopes in me. Will I bear anything, ever?

 

So long as the clay doesn’t sit on a pottery, it will be clay.

 

So long as the dough doesn’t go into tandoor, it will be dough.

 

He sings. Though it sounded exciting, Mani and I are now groping in the dark for the meaning and the double meaning of it. So, he is a singer? A poet? A cook? I don’t know. But, he is the master of this house, my master.

 

*

 

Coffee smell passes by me quite often now.

 

My master carefully shovels a trench near me to drain the standing water. Then lines the trench with pea gravel. “Hello, lady Lilium Casa Blanca. You’re my focus now. Let me see if my work becomes fruitful at least with you. By the way, you can call me Mr. Flop”, he laughs.

 

Lilium Casa Blanca Lilium Casa Blanca Lilium Casa Blanca, I learn my name by heart. He keeps on saying something. But I don’t listen. Before I forget, I repeat my name all throughout the day. Even as the cool breeze in the late night tries to hypnotize me, I conquer it. Lilium Casa Blanca Lilium Casa Blanca Lilium….

 

*

 

He has come with some shrubs to plant besides me. They are planted to give me shade. I need shade at my bottom and sun at the top, my master told me. His fingers fondle my ears, my head. Then they reach my svelte midriff. I smirk. He too.

 

He slips and falls when he hurries through the rocks. Sometimes he bleeds his hands as he pulls out some thorny bushes. I watch helplessly. “No worries, I am immune to pricks”, he laughs aloud.

 

Master, am I worth it?

 

December. Spine-chilling winds fly above the hill station, heralding the arrival of winter. Early mornings wrap the earth in frost-blankets. Fruits and leaves look like sugar-crystal coated candies. Everything is sweet and chilled until sun shines late in the morning, melting them all. It doesn’t snow here. Or so I believe. We also have got our share on top of our heads as sparkling white caps.

 

Coffee sits there on the ground, cold and unattended. Mani dutifully brings it periodically.

 

Even in this cold, master sweats so much that his half sleeve baniyan clings to his chest. He has covered his neck with a woolen shawl. His feet are mucky. He has planted more of me, all along the sidewall. His beard has grown with grey freckles, here and there, and in its small knots, hawkmoths rest as they pass by.

 

“Sir, breakfast.”

 

“Sir, your phone is ringing, someone named builder.”

 

“Mani, can you move a bit, you’re stepping on the new pit.”

 

“Sir, I will come back in the evening. Hope it is ok. You want anything from downhill sir?”.

 

“Mani, can you bring that neem leaves you told. I need to make a spray”.

 

“Sir, shall I get wheat from the ration shop? I guess you don’t like rice”.

 

“Get a jute string from there. And a jute sack. You will get it there”.

 

Mani looks at him jaw-dropped.

 

In the evening, a new mouthwatering aroma of food creeps down the hill. I suppose, Mani is experimenting with the food items that he bought early. After the dinner, while my master is hovering on the front yard, he gets a call from a man called lawyer chacko. He reluctantly picks it up and says a lousy ‘Yes’ occasionally.

 

He never used to come to me during night time. But tonight, he comes. “Castles by The Lake, what a name!”. He hits hard a stone by his foot. It makes a big parabola in the air and falls far away.

 

“Castles in the air”, his signature cackle follows. After that, he embraces me and cups his hands around my shoots and gives them a kiss. Snuggling close to his chest, I sense the grief he heaves. I see the pain in every laughter of him as I rewind from the beginning. I draw him more to me.

 

Master, can you count on me?

 

*

 

Next day, he comes in his brown shirt, cream pants, the one which he had put on the first time when we met. Mani is also here very early.

 

“Sir, you didn’t say much over the phone.”

 

“Because I don’t know much. We’ll come to know by this month”. He then points his finger to me and says something in a very soft voice. Mani nods his head. I sharpen my ears until his footsteps recede into the car. I peep to see a final glimpse of him but fail miserably. I can’t see anything beyond the gate.

 

Well, the fact is, I can’t see anything beyond him now. I start counting days. Mani use to come hurriedly to water me, when he is reminded of his duty, once in a week or so. I learn to endure less water, excess water. My dreams were hatched enough that they break open the shell even as he is gone. I sense the start of a peculiar motion, a heaviness, within me.

 

March. Sky is pristine blue. Malabar whistling-thrush happily roams around, whistling and pecking food from the ground, with its blackish blue standing out in the oblique rays. Leafy-green parrots make somersaults around the branches.

 

“Whoa, what is this!”, it is Mani.

 

What is it Mani? I check the surroundings, I then check myself. In the golden rays of the sun, I see my blossoms shining in crimson red! I see the love that my heart bears. My blossoms are not white. I beam with pride.

 

“Unbelievably eye catchy and what a fragrance!” He is right. This side of the house looks like a red sea! And it is drowning everything in the divine fragrance.

 

Master, did you see this? Did you hear what these people say about it?

 

Visitors start rushing to the cottage. They don’t look at me directly. But stand in front of me, smile and look at their phones.

 

Couples come for homestay. Mani regretfully nods his head, “No”.

 

“We can give 500 Rs extra, what you say?”

 

“Sorry, the owner may come anytime. So, No”.

 

“Can we get the seeds of this plant?”

 

“How to grow this plant, who is the gardener?”

 

I enjoy the visitors. I like the newly found grace. I devour the fragrance.

But I feel empty without him, my master. Everything I do is fake but the waiting for him.

 

Each day, I burgeon with scented gifts for him, and the miracle news of my rare colour, glorified more by the rays of the sun and the children who trespass. Tilting my head towards the front so that I can see the road clearly, I pray for his return. Mani sits on the other end, after all the watering and cleaning, propping his chin in his palms and possibly praying that he may never come back…

Srishti-2022   >>  Short Story - English   >>  A distinct day in my office

Sujith Mammen

UST Global Trivandrum

A distinct day in my office

I had completed six years in an IT job, my yearend review said "less passionate and need more intensity", they have never seen my qualities while I finish a KFC bucket or else they might have never rated me in such a manner.  Frustrated getting the last parking spot on that rainy day, I entered office to see my colleague Mahesh with a full smile on his face. Mahesh's smile can mean only one thing, my day in office is not going to be great, his sad face usually gives me confidence. He usually slurps coffee at desk  just because he knows I think it’s annoying and gives a devil smile if I look at him.

 

Mahesh : "Due to rain all came in car, did you get parking?" (He enjoys when I take my car round and round searching for parking)

Me: "Yes, the last one, just before that VLC media player thing."

Mahesh : "It’s called a traffic cone, LOL." (I could see from his grin that he was about to say that to everyone in office, after he brags how he got a great year end appraisal rating)

Me: "Okay, let me check emails and start work now."

Mahesh : "Oh yeah, there is an email from Steve saying some logic is not working in the latest code. He has asked you to check that immediately" (now I understood Mahesh's smile)

 

I quickly sat down in my cubicle and switched on my system, the AC in office even in the rainy time was too cold that it felt too chilly. The Windows update page ensured that my system restarted again (whenever I am in an emergency) and I had to wait for a good five minutes with racing heart beats for my system to fully open and check emails. The email was given 'high importance' and came from Steve, our client manager in UK. There was some date format that was not coming correctly in few reports and the client side was furious about it(that was the main function of our code change and it was not working). I could envision the shock and anger on the face of my manager, Subramanian (who we call Subbu) who gets tensed easily even if a house fly is seen in office. I hoped the ambulance on standby was present near parking (as I didn't see it while coming to office).

 

Mahesh (leaning over my cubicle): " Any help? I can ask Steve bro to give you few days if needed to fix the issue, we are connected on LinkedIn." I felt like smashing the vase on my table on his head for starling me (not to mention annoy) as if he could prevent Steve from escalating an issue which has affected financial reports.

" No, thanks, am checking" was the only reply that I gave. From the corner of my eyes, I could see Mahesh smirk while he left.

Subbu came around 9 A.M to my seat and seemed worried.

Subbu :" What is the issue? Mahesh told Steve send an email when he called." (so the news was being spread like wildfire)

Me: "I am checking Subbu, seems the date format is not correct in few reports. The formats implemented seems to be incorrect."

Subbu: "Try to fix it ASAP, Steve may come online after an hour. Do you want Mahesh to look in to this too?"

Me :" No Subbu, let me fix this; I don't want Mahesh to waste his time on our issues."

Subbu smiled and left.

 

I didn't want to give credit to Mahesh for anything, he may even say he wrote the code for Microsoft Windows and simply let Bill Gates take the credit as he didn't want any 'recognition' for his wonderful work. Just then Manisha (our junior) came :" Team engagement activity, we need Rs.100 contribution". I quickly handed over the money as I didn't want her to further explain the activity and spend one hour near my seat. She was glad and left as soon as she got the money (marking my name in the notepad she had). Subbu had two projects under him, one existing project was handled by me and another one by Mahesh. A so called healthy competition, strict deadlines and over the top changes always made my project a challenging one, while Mahesh enjoyed a  project wherein new ideas could be implemented (thereby getting more visibility).

 

The office got crowded slowly as more people came in, some working, some chatting and some planning on what all events to be involved in the engagement activity planned by the HR later next month. I quickly checked the code library implemented and found that the latest changes were all in place but these changes were missing in production causing the issue in reports. I could hear Mahesh laughing from next cubicle saying :" Yeah. movie tonight is fine. I plan to leave around 6 anyways; Not sure he can make it though, seems some production issue." I tried to avoid him but his voice was annoying and laughs hysterical that I believe the bays other end could easily hear it without much effort.

 

I opened the online ticket for the code implementation (in software companies for making changes to any code in production, we usually make the changes in some test library and raise tickets in some system which will be implemented by relevant teams in production as we may not have authority to make code changes in production). Quickly I saw the test library name was updated wrongly for implementation and it had taken some other code for implementation. Luckily, the test library just didn't have the changes we wanted and didn't have any unwanted code either. In short, our changes didn't reflect for the client but didn't break any systems also. I put another ticket highlighting to take our test library and implement it soon in production. Steve was online and he had messaged me and I replied that his approval for my ticket will solve the issue. Steve approved it and the ticket was implemented in two hours (I could see Mahesh going for tea break discussing with some freshers on how politics is going in the right place with the recent elections)

 

The code was correctly implemented and the changes we needed were also coming fine, as the jobs started running at noon, it was a great relief for me and I informed Subbu as well. Subbu seemed happy, at last.I went for lunch and sat from the table away from Mahesh who was discussing how Uber had sent an Audi Q7 as they were not able to sent an Eco-sport that he had booked to pick his parents from the airport (I couldn't help but hear it as the emotions and sound he put was so loud half the canteen was listening).

I was halfway through my lunch when Mahesh came to my seat and said :" Why sitting alone, issue is fixed right? Great work man."

I smiled and said "thanks" and as his lunch mates also had finished lunch, they left the canteen. I got a meeting invite for 3 P.M on Outlook (mobile gave a reminder as email from Subbu came) as I finished lunch.The subject simply said "New project and related agenda" and I just hoped the new project could be a great opportunity as our current project was coming to an end.

 

I reached the meeting room (Mahesh was already there, with three other members). I smiled at everyone and sat on one of the chairs. Subbu came and greeted all and connected his laptop to the projector display and showed the "new project" that was coming up which would be a big one spanning at least two years.

 

Subbu: "Mahesh, do you think you should lead this?"

 

Mahesh: "I would love to Subbu, but seems like Suresh's project is getting over so he can also handle it. My project will take another month" (I was not sure whether he was giving me opportunity or just using an excuse)

 

Subbu: "I needed someone who can mentor the freshers and has a good rapport with them to lead it Mahesh. We will have a big team at offshore and will have a lot of visibility. The project will kick off after a month only and as Steve gave us confirmation today, I thought we should have the road map clear in front of us."

 

Mahesh :"Then I can pick it up Subbu, are there more projects coming?"

 

Subbu :" I don't think so as this will take much of our time and is based on some government mandates in the UK. Also, we may have some big deliveries in the pipeline."

 

Mahesh : "So will Suresh also work with me?" (I was wondered why he wanted to know about me every time)

 

Subbu : "Well, yes and no, I can say."

 

The whole room was confused, I was worried whether I would be leaving this job itself as Subbu usually never liked to talk like this.

 

Subbu :" Ah, don't worry. As per Steve's plan, we have decided that Suresh will be going onsite soon. His UK visa is already processed and Steve was impressed how he handles pressure situations like the one today. Steve needs one he can trust entirely and Suresh was his personal choice. So, yes Mahesh, he will be working with you, but will be your onsite counterpart and the one whose approval we may need in every phase of this project. We have to deal with Steve and others and Suresh will be our sole contact in the client side."

 

Mahesh's face changed like a tube that was suddenly switched off; I was overwhelmed (I had some loans and the onsite payment could in a way help me pay that too).

 

Subbu: "So all can leave now, except Suresh, I need to get his signatures on few documents and he will be giving us a treat before he travels to UK, right?"

 

I smiled and nodded; others left the room, Mahesh the last to exit, as if a child who was leaving his mother to school.

 

As the door closed, Subbu said :" I think Mahesh is not that happy; sometimes, we need to show that 'talking' isn't everything, right? Appraisal ratings are good but not always the absolute end. So you should scan and upload your documents by tomorrow and enjoy the view of Mahesh's face today. Don't take it bad on him when you are onsite though, we need a working team, but I won't deny this opportunity to you today, at least I hope the bay will be bit silent today."

 

I thanked Subbu and left the room, for the first time wanting to see the expression on Mahesh's face

Srishti-2022   >>  Poem - Malayalam   >>  ഏലസ്സ്

ഏലസ്സ്

മരണം വിധിയെഴുതപ്പെട്ടിട്ടും,

കണക്കെടുപ്പുകാരന്റെ കണ്ണു വെട്ടിച്ച്

നില നിന്നു പോയൊരു ജന്മമായിരുന്നു ഞാൻ.

ഉള്ളു നീറിപ്പിടയുമ്പോഴും

കാരണം തിരിയാതെ പൊട്ടിക്കരഞ്ഞിരുന്നു ഞാൻ.

ഇവിടം എന്നിൽ നിന്നെത്രയോ

അകലെയാണെന്നു സ്വയം പഴി പറഞ്ഞിരുന്നു ഞാൻ.

'കണ്ണു പെട്ടു എന്റെ കുഞ്ഞിന്!'

എന്നോതി മൂവട്ടം ഉഴിഞ്ഞു കളഞ്ഞൊരു

മുത്തശ്ശിയുണ്ടിന്നും ഓർമകളിലെവിടെയോ.

മനസ്സു വേർപെട്ടു പോയൊരു

മരവിച്ച ഹൃദയത്തിന്റെ മിടിപ്പ്

എനിക്ക് ഉയർന്നു കേൾക്കാമായിരുന്നു.

ഭയമായിരുന്നു എനിക്ക്..

എന്നിലെ എന്നെ തുറന്നു കാട്ടുവാൻ.

ശ്വാസം മുട്ടി പിടയുന്ന എന്റെ മാറിൽ

ഏലസ്സുകൾ കോർത്തിട്ട് 

ആറിത്തണുക്കുന്നതും കാത്തിരുന്നു അവർ.

ഇന്നീ ആറടി മണ്ണിനടിയിൽ 

സ്വസ്ഥമായി ഉറങ്ങുമ്പോഴും

എനിക്കവരോടു വിളിച്ചു പറയണമെന്നുണ്ടായിരുന്നു,

വിഷാദരോഗത്തിനു രക്ഷകൾ മരുന്നാകില്ലെന്നു!

Subscribe to UST Global Trivandrum