Skip to main content
Srishti-2022   >>  Short Story - Malayalam   >>  തോറ്റം കഥ

Vineesh Remanan

RubySevenStudios

തോറ്റം കഥ

 

പ്രകാശന്‍റെ ഒരു ദിവസം തുടങ്ങുന്നത് ചൂട് കട്ടന്‍ റം ഒഴിച്ച് ഒറ്റ വലിക്കു കുടിച്ചു കൊണ്ടാണ് എന്നിട്ട് നീട്ടി ഒരു ഊതലാണ്.അപ്പോള്‍ സമയം അഞ്ചു മണിയായിക്കാണും ഒരു കാ‍ജാ ബീ‍ഡി കൂടി കത്തിച്ചു പതുക്കെ സൈക്കിളുമായി വീട്ടില്‍ നിന്ന് ഇറങ്ങും. അപ്പോള്‍ അവിടെ ആരും ഉണര്‍ന്നിട്ടുണ്ടാവില്ല.

.

 

പ്രകാശൻ കുറെ ദൂരം സൈക്കിൾ ഉരുട്ടിയെ പോകുള്ളൂ. അതിന് ശേഷം മാത്രമേ സൈക്കിൾ ചവിട്ടുന്നു. രണ്ട് കാജാ ബീഡിയുടെ ദൂരം ആണ് സൈക്കിൾ ഉരുട്ടിയുള്ള നടത്തം.

 

 

പാല് വാങ്ങാനായി പോകുന്ന സ്ത്രീകളുടെ കലപില ശബ്ദങ്ങൾക്കിടയിൽ നിന്നും പ്രകാശന്‍റെ ഉണർത്തുപാട്ട് പൊങ്ങി നിൽക്കും. പ്രകാശൻ സൈക്കിൾ ചവിട്ടി തുടങ്ങിയാൽ പിന്നെ ഒറ്റപ്പാട്ടാണ്. സിനിമാപ്പാട്ട് ആണെങ്കിലും വരികളിൽ പ്രകാശന്‍റെ ഇടപെടലുകൾ ഉണ്ടാകും

 

 

രണ്ട് വശവും വളർന്നു മാനം മുട്ടി നിൽക്കുന്ന കവുങ്ങിൻ തോട്ടത്തിന്‍റെ നടുവിലൂടെയുള്ള ചെറിയ പാതയിലൂടെ സൈക്കിൾ നീങ്ങി കൊണ്ടിരുന്നു. കൂടെ പാട്ടും.

 

 

ആ പാത അവസാനിക്കുന്നിടത്തു ചെറിയ ഒരു കുടിൽ ഉണ്ട് കുടിലിന്‍റെ ഓരം ചേർന്ന് നാരായണൻ മൂപ്പൻ പ്രകാശനെയും കാത്തു നിൽപ്പുണ്ട്

 

 

നാരായണൻ മൂപ്പനെ കണ്ടപാടെ പ്രകാശൻ ആഞ്ഞു ഒന്നു കൂവി, കൂ................. യ്………സ്ഥിരമായി ഉള്ള സിഗ്നലാണ്

 

 

പ്രകാശൻ, സൈക്കിളിന്‍റ വേഗത കുറച്ച് നാരായണൻ മൂപ്പരുടെ അടുത്തായി കൊണ്ട് നിർത്തി. സൈക്കിൾ സ്റ്റാൻഡിൽ വെക്കാൻ ശ്രമിക്കുന്നു. എത്ര ശ്രമിച്ചിട്ടും സ്റ്റാൻഡിൽ ഇരിക്കാത്ത സൈക്കിൾ ഉരുട്ടി, അടുത്ത് നിൽക്കുന്ന കവുങ്ങിൽ ചാരി വെക്കുന്നു.

 

 

നാരായണൻ മൂപ്പൻ... ടാ പ്രകാശാ. എത്ര നാളായിടാ ആ സ്റ്റാൻഡ് കേടായിട്ട്? നിനക്ക് ഒന്ന് നന്നാക്കിക്കൂടെ. പ്രകാശൻ അത് കേട്ട ഭാവം നടിക്കാതെ അരയിൽ നിന്ന് ഒര് കുപ്പി എടുത്തു ഒറ്റ മോന്തൽ ആണ്. എന്നിട്ട് ആഞ്ഞു ഒര് തുപ്പലും

 

 

നാരായണൻ മൂപ്പൻ പ്രകാശനെ നോക്കി പതുക്കെ കൈ ഉയർത്തി 'ഹും എന്ന ഒരു മൂളലോടുകൂടി കുപ്പി കൊടുത്തു നാരായണൻ മൂപ്പൻ ഒരു കവിൾ കുടിച്ചിറക്കി ചുമക്കാൻ തുടങ്ങി. കുപ്പി പിടിച്ചുവാങ്ങി വയ്യെങ്കിൽ എന്തിനാ രാവിലെ തന്നെ അടിച്ചു കേറ്റാൻ നിൽക്കുന്നെ എന്ന് പറഞ്ഞ് പ്രകാശൻ കുടിലിനകത്തേക്ക് കയറി പോയി.

 

 

കുടിലിനകത്തു ഒരു മൂലയ്ക്ക് പഴുത്ത അടക്ക കൂട്ടി ഇട്ടിരിക്കുന്നു പുറത്തു നിന്ന് അരിച്ചിറങ്ങുന്ന വെളിച്ചം അടക്കകളെ സ്വർണ നിറമുള്ളതാക്കി

 

 

അവിടെ ഇരുന്ന മൺകലത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം മുക്കി കുടിച്ചതിന് ശേഷം പ്രകാശൻ ഷർട്ട് ഊരി പകുതി അടഞ്ഞു കിടന്ന കതകിന്റെ മുകളിലേക്കു ഇട്ടു. അപ്പോഴേക്കും നാരായണൻ മൂപ്പന്‍റെ പ്രകാശോ ... എന്ന ഒരു നീട്ടി വിളി വന്നു 'ഹ്മ് ‘ എന്ന ഒരു മൂളലോട് കൂടി അവിടെ ചാരി വെച്ചിരുന്ന വെട്ടുകത്തിയുമായി പ്രകാശൻ വെളിയിലേക്ക് ഇറങ്ങി

 

 

ഇന്ന് കൊണ്ട് തീരുമോ നാരായണനച്ചോ

 

 

നീ ഇന്നലെ നൂറ് എണ്ണത്തിൽ കയറാം എന്ന് പറഞ്ഞിട്ട് അറുപതു എണ്ണം കേറീട്ടു ഇപ്പോ വരാമെന്നു പറഞ്ഞിട്ട് ദാ ഇന്ന് രാവിലെയാ നിന്നെ കാണുന്നെ.

 

 

ഇന്നലെ ഒന്നാം തിയതി ആണ് എന്ന് ഞാൻ മറന്നു പോയി നൂറ് എണ്ണത്തിൽ കയറിട്ടു. ആറുമണി ആകുമ്പോൾ ചെന്നാലേ സാധനം തീർന്നു പോകും രാജന്‍റെ അടുത്ത്.

 

 

മൂന്ന് ദിവസത്തിനുള്ളിൽ മൊത്തം അടക്കയും കയറ്റി വിടണം എന്നാണ് ദിവാകരൻ മൊതലാളി പറയണത് പ്രകാശാ.. 

 

 

എങ്കിൽ ദിവാകരൻ മൊതലാളിയോട് വന്നു കയറാൻ പറ നാരായണൻ അച്ചോ.... പ്രകാശൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

മ്മ്.. മ്മ്... ഈ നാട്ടിൽ നിന്നെ പോലെ മരത്തിൽ കയറാൻ വേറെ ആൺപിള്ളേർ ഇല്ലാത്ത കൊണ്ടാ മൊതലാളി, നിന്നെയും എന്നെയും ഈ കവുങ്ങിൻ തോട്ടം ഏല്പിച്ചു നീ പറയുന്ന പൈസയും തരുന്നേ..

 

 

ആ അപ്പോൾ നമ്മൾ പറയുന്നതും ഇടക്ക് ഒക്കെ കേള്‍ക്കണ്ടായോ നാരായണനപ്പോ……..

 

 

എന്ന് പറഞ്ഞു പ്രകാശൻ കവുങ്ങിൻ തോട്ടത്തിന്‍റെ ഓരം ചേർന്ന് നടന്നു 

 

 

കവുങ്ങിൻ ഓലകളുടെ ഇടയിൽ നിന്നും സൂര്യപ്രകാശം താഴെ നിഴൽ ചിത്രം തീർത്തു. അതിനിടയിലൂടെ നാരായണൻ മൂപ്പനും പ്രകാശനും നടന്നു പോകുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസ്സിക് ചിത്രങ്ങളുടെ ഫ്രെയിമുകളെ ഓർമിപ്പിച്ചു.

 

 

പ്രകാശൻ അനായാസം കവുങ്ങുകളിലേക്ക് ഓടി കയറുന്നത് നാരായണൻ മൂപ്പൻ നോക്കി നിന്നു.

 

 

ഒരു കവുങ്ങിൻ നിന്നും അടുത്ത കവുങ്ങിലേക്ക് പ്രകാശൻ ചാടുകയായി തോന്നില്ല. പറക്കുക തന്നെയാണ്.

 

 

ഓരോ കവുങ്ങിൽ നിന്നും പഴുത്ത അടക്കകൾ അടർത്തി താഴേക്കു ഇടും നാരായണൻ മൂപ്പരുടെ ചുറ്റും പഴുത്ത അടക്കകൾ കൊണ്ട് നിറയും. നിഴൽച്ചിത്രങ്ങൾക്ക് നടുവിൽ ചുറ്റും പഴുത്ത അടക്കകളുമായി മുകളിലേക്കു നോക്കിനിൽക്കുന്ന നാരായണൻ മൂപ്പരെ ഇടക്ക് ഒന്ന് നോക്കി ഒരു പാട്ടും മൂളി അടുത്ത കവുങ്ങിലേക്ക് പറക്കും

 

 

ഇരു വശങ്ങളും വലിയ ചിറകുകൾ ഉള്ള ഒരു പക്ഷി ഒരു കവുങ്ങിൽ നിന്നും അടുത്ത കവുങ്ങിലേക്കും അതിനടുത്തതിലേക്കും പറന്നു പോകുന്നതായി ആണ് നാരായണൻ മൂപ്പർക്ക് തോന്നിയത്. ചുറ്റും വന്നു വീഴുന്ന പഴുത്ത അടക്കകൾക്ക് നടുവിൽ പ്രകാശനെയും നോക്കി അങ്ങനെ നിന്നു

 

 

നാരായണനച്ചോ…….എന്ന് വിളിച്ചു കൊണ്ട് പ്രകാശൻ കവുങ്ങിൽ നിന്നു താഴേക്കു പറന്നിറങ്ങി ഈ അടക്ക ഒന്നും പെറുക്കില്ലേ. എന്ത് സ്വപ്നം കണ്ട് നിൽക്കുകയാ??

 

 

 നാരായണൻ മൂപ്പർ ഒരു സ്വപനത്തിൽ നിന്നു ഉണർന്നപോലെ...ആ നീ 

 

 

ഇറങ്ങിയോ ?? ആ എനിക്കെ ആല്‍ത്തറ മൂട്ടില്‍ മൈക്ക് ഒന്ന് കെട്ടി 

 

കൊടുക്കാൻ പറഞ്ഞിരുന്നു. നാളെ തോറ്റം പാട്ട് തുടങ്ങുകയല്ലേ എന്ന പറഞ്ഞ് സൈക്കിളിന്‍റെ അടുത്തേക്ക് നടന്നു.

 

 

സൈക്കിൾ ചവിട്ടി പോകുമ്പോഴും പ്രകാശന്‍റെ വലിയ ചിറകുകൾ പതിയെ ഒതുക്കി വെച്ചിട്ടും റോഡിലേക്ക് മുടി കിടക്കുന്നതായി നാരായണൻ മൂപ്പര്‍ക്ക് തോന്നി.

 

 

നാരായണന്‍ മുപ്പര്‍ പതുക്കെ താഴെ ഇരുന്ന് ഒരു അടക്ക എടുത്ത് മടിയിൽ വെച്ചു.

 

 

നാരായണനച്ചോ………… എന്ന് വിളിച്ചുകൊണ്ടു ഒരാൾ ഓടിവന്നു. അണക്കുന്നുണ്ടായിരുന്നു 

 

 

അതിനിടയിൽ അയാള് പറഞ്ഞു 

 

 

പ്രകാശൻ ആലിന്‍റെ മുകളിൽ നിന്നും താഴെ വീണു ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഗുരുതരം ആണെന്നാ പറയുന്നേ.

 

ദേവിയെ ചതിച്ചോ,നാരായണൻ മൂപ്പരുടെ കരച്ചിൽ കവുങ്ങില്‍ ഓലകളിലേക്ക് ഒരു കാറ്റ് പോലെ……………

 

 

 

പ്രകാശന് പിന്നെ ചിറകു മുളക്കുന്നത് നാരായണൻ മൂപ്പര് കണ്ടിട്ടില്ല. അതിന് മുൻപും പിൻപും

 

 

ഇപ്പോൾ ഒരേ കിടപ്പാണ് പ്രകാശൻ

 

 

സംസാരിക്കാൻ പറ്റും കൈകളും ചലിക്കും ഒരു ചിറകു മുറിഞ്ഞ

 

ചിത്രശലഭത്തെ പോലെ…………….. 

 

 

ആ മുറിയിൽ വരുന്ന പല്ലികളും പാറ്റകളും മാത്രം സ്ഥിരം കാഴ്ചക്കാരായി മാറി നാരായണൻ അച്ഛൻ വന്നിട്ട് ആറു മാസത്തോളം ആയി. എന്താ വരാത്തത് എന്ന് പ്രകാശൻ ആരോടും ചോദിച്ചിട്ടും ഇല്ല ആരും പറഞ്ഞിട്ടും ഇല്ല.

 

 

പ്രകാശന് ഇടക്ക് എഴുന്നേറ്റ് ഓടണം എന്ന് തോന്നും അതിന്‍റെ അവസാനം ഒരു തുള്ളി കണ്ണീരിൽ അവസാനിക്കും

 

 

എന്നെങ്കിലും ഈ മുറിയിൽ നിന്നു ഇറങ്ങി ഓടുക തന്നെ ചെയ്യുമെന്ന് പ്രകാശൻ വിശ്വസിച്ചിരുന്നു.

 

 

ഈ ഭൂമിയിൽ പ്രകാശനും ഈ മുറിയും മാത്രമേ ഉള്ളു എന്ന് വിചാരിച്ച് ഇടക്ക് ചിരിക്കും.

 

 

ചുമരിൽ ഒരു കലണ്ടർ അതിനിടയിൽ നിന്നു ഒരു പല്ലി പുറത്തേക്കു വന്നു. പുറത്തിരുന്ന ഒരു പ്രാണിയെ പിടിച്ചു കലണ്ടറിന്‍റെ അടിയിലേക്ക് തന്നെ ഓടി പോകുന്നത് കണ്ട് പ്രകാശൻ ആ കലണ്ടറിലേക്ക് തന്നെ നോക്കി കിടന്നു

 

 

എങ്ങനെ എങ്കിലും ഒന്ന് ഉറങ്ങിയാൽ മതി എന്ന് വിചാരിച്ചിട്ട് ഉറങ്ങാൻ കഴിയാതെ പ്രകാശൻ ആസ്വസ്ഥൻ ആയി കിടന്നു. ചെറിയ ഉറക്കത്തിൽ നിന്നും വീണ്ടും ഞെട്ടിയുണർന്നു. എവിടെന്നോ ഒരു പാട്ട് ചെവികളിലേക്ക് വന്നു ഓർമകളുടെ വേഗതകളെ ഉണർത്തിയപോലെ പ്രകാശൻ ആ പാട്ട് വ്യക്തമായി കേൾക്കാൻ ചെവി കോർപ്പിച്ചു .. ആൽത്തറമൂട്ടിൽ നിന്നു ഉയരുന്ന തോറ്റം പാട്ടായിരുന്നു അത്.

 

 

പ്രകാശനു എഴുനേല്‍ക്കാന്‍ തോന്നി,

 

 

പ്രകാശൻ പതുക്കെ കൈകൾ താഴെ അമർത്തി തല മുന്നിലേക്കു ആഞ്ഞു

 

 

അപ്പോഴാണ് താൻ കട്ടിലിൽ അല്ല കിടക്കുന്നത് എന്ന് മനസിലായത് എപ്പോഴോ കട്ടിലിൽ നിന്നു താഴെ വീണിരിക്കുന്നു. എങ്ങനെ? പ്രകാശനു ഓർമ്മകളെ നിരത്തി വെക്കാൻ കഴിഞ്ഞില്ല. വീണ്ടും എഴുന്നേൽക്കാൻ ഒരു ശ്രമം. പതുക്കെ തലയുടെ മാഗം പൊക്കി കൈകൾ പുറകിലേക്ക് കുത്തി ഒരു ചുണ്ടൻവള്ളം കിടക്കുന്നപോലെ കുറെ അങ്ങനെ ഇരുന്നു. കാലുകൾ പതുക്കെ ആട്ടി നോക്കി അപ്പോൾ തള്ള വിരലുകൾ പതുക്കെ വിറച്ചു വീണ്ടും തല കുറച്ച് കൂടി ഉയർത്തിയപ്പോൾ പ്രകാശൻ കമിഴ്ന്നു വീണു ആദ്യമായി കമിഴ്ന്നു വീഴുന്ന കുട്ടികളെ പോലെ ആയിരുന്നു അത്

 

 

പിന്നെ ഒരു വയസുള്ള കുട്ടിയെ പോലെ തന്നെ പിച്ച വെച്ച് ,പിച്ച് വെച്ച് കതകിന്‍റെ അടുത്തെത്തി. പാതി അടഞ്ഞ കതകിൽ പിടിച്ച് പ്രകാശൻ മുറ്റത്തേക്ക് നോക്കി ഒരു കുട്ടിയപോലെ പതിയെ മുറ്റത്തേക്ക് ഇറങ്ങി ചുറ്റും ഇരുട്ടാണ് ഇപ്പോൾ തോറ്റം പാട്ട് നന്നായി കേൾക്കാം. പ്രകാശൻ റോഡിലേക്ക് ഇറങ്ങി ആൽത്തറമൂട് ലക്ഷ്യം വെച്ച് നടന്നു. പ്രകാശന്‍റെ നടത്തതിന്‍റെ വേഗത കൂടി. ഇപ്പോൾ നാരായണൻ മൂപ്പർ കണ്ടാൽ പ്രകാശന്‍റെ ആ വലിയ ചിറകുകൾ കാണാൻ കഴിഞ്ഞനെ തോറ്റം പാട്ടിന്‍റെ

 

 ശബ്ദം മുറുകി മുറുകി വന്നു.

 

 

"വെള്ളമുണ്ട് കൊണ്ട് വെച്ചും കൊണ്ട

 

ഒര് ഭാഗത്തേക്ക് മാറി നിന്നപ്പോഴ്

 

നാരായണരു വാഴുന്ന നല്ല അച്ഛന്

 

മൂഹൂർത്തച്ചാർത്ത് കൈയിൽ എടുത്തും കൊണ്ടേ വടക്കം കൊല്ലം പാലകരെ…………….

 

കുറെ ആളുകൾ എന്തൊക്കെയോ പറഞ്ഞ് കൊണ്ട് പ്രകാശന്‍റെ വീട്ടിലേക്കു നടന്നുകൊണ്ടേയിരുന്നു.... 

 

 

പ്രകാശന്‍റെ വീട്ടിൽ അവിടവിടെയായി ട്യൂബ് ലൈറ്റുകൾ തെളിഞ്ഞു....

Subscribe to RubySevenStudios