Skip to main content
Srishti-2022   >>  Short Story - Malayalam   >>  പിറവി

Prashanth T V

H&R Block

പിറവി

പിറവി

 

സൈക്കിളളിന്റെ ശബ്ദം കേട്ടപ്പോഴേക്കും പിൻവശത്തേ വിറകുപുരയിൽ ചരുരുണ്ടുകിടന്നുറങ്ങിയിരുന്ന ജോമി എഴുന്നേറ്റോടിവന്നു അയാളെനോക്കി വാലാട്ടി.

 

പാലക്കൽ തറവാട്ടിലെ പണിയും കഴിഞ്ഞു തോമ തിരികേ വീട്ടിൽ എത്തിയപ്പോൾ മാണി ഒന്നര കഴിഞ്ഞിരുന്നു.

 

വരാന്തയിലെ ലൈറ്റ് ഓഫായിരുന്നെകിലും ഡിസംബറിലെ നിലാവിൽ എല്ലാം വ്യക്തമായി കാണാം.

 

സൈക്കിൾ ഒരുവശത്തായി ഒതുക്കിവച്ചു വീട്ടിനകത്തേക്കു കയറുന്നതിനിടയിൽ അയാൾ ജോമിയുടെ തലയിലൊന്നു തലോടി.

 

ആകാശത്തു വിരിഞ്ഞുനിന്നിരുന്ന നക്ഷത്രങ്ങൾപോൽ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു .

 

വാതിൽ പതിയേ തള്ളിയപ്പോഴേക്കും തുറന്നു.

 

താൻ വരാൻ വൈകുമെന്നതു അറിഞ്ഞുകൊണ്ടാവണം ത്രേസ്യ വാതിലിൻറെ കുറ്റി ഇട്ടിട്ടുണ്ടായിരുന്നില്ല.

 

അവളേ ഉണർത്തേണ്ടെന്നു കരുതി കൈയ്യിൽ ഉണ്ടായിരുന്ന ടോർച്ചിന്റെ വെട്ടത്തിൽ കട്ടിലിനടുത്തേക്കു നടന്നു.

 

"കഴിച്ചോ ?"

 

അതുവരെ അവിടെ നിലനിന്നിരുന്ന നിശബ്ദതയെ കീഴ്‌പ്പെടുത്തിക്കൊണ്ടെത്തിയ അവളുടെ ശബ്ദം അയാളെ ഭയപ്പെടുത്തിയിരിക്കാം.

 

"ഞാൻ പാലാക്കലേ വീട്ടിൽ നിന്നും കഴിച്ചു"

 

പതിഞ്ഞ സ്വരത്തിലായിരുന്നു അയാളുടെ മറുപടി.

 

കമ്പിളിപ്പുതപ്പുകൊണ്ടു കഴുത്തുവരെ മൂടിപ്പുതച്ചു കിടന്നപ്പോൾ ആശ്വാസം തോന്നി.

 

പുറത്തുള്ള മഞ്ഞിന്റെ കനം ജനാലയിലൂടെ കാണാം.

 

നക്ഷത്രങ്ങൾ മഞ്ഞുപുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതുപോലെ ആകാശം കോടമഞ്ഞിനാൽ മൂടപ്പെട്ടു.

 

ധനുമാസത്തിൽ കോടയിറങ്ങുന്നതു പതിവാണു .

 

രാവിലേ നോക്കുമ്പോൾ മുറ്റവും വൈക്കോൽകൂനയുമൊക്കെ മഴ പെയ്തു നനഞ്ഞതുപോലെ തോന്നും.

 

"പാലക്കലെ പശു പ്രസവിച്ചോ ?"

 

ത്രേസ്യ ഇനിയും ഉറങ്ങിയിട്ടില്ല.

 

"പ്രസവിച്ചു.. കിടവാണു...പന്ത്രണ്ടു മാണി കഴിഞ്ഞായിരുന്നു പ്രസവിക്കുമ്പോൾ ...അതുകഴിഞ്ഞു മേരിച്ചേടത്തിയുടെ പ്രാർത്ഥനുംകൂടി കഞ്ഞിയും കുടിച്ചിറങ്ങിയപ്പോഴേക്കും നേരം വൈകി."

 

അയാൾ പറഞ്ഞവസാനിപ്പിക്കുന്നതിനുമുന്നേ തന്നെ ത്രേസ്യയുടെ അടുത്ത ചോദ്യം.

 

"സിനിമോൾ എന്താ പറയുന്നേ ? എന്നാണു അവളുടെ ഡേറ്റ് ? "

 

"ഡോക്ടര് പറഞ്ഞ തീയതി ഈ ആഴ്‍ച്ച ഏതോ ദിവസമാണു...ജോൺ സാറു മൈസൂരിലെ തോട്ടത്തിലാ ...അവളുടെ കെട്ടിയോയാനാണെങ്കിൽ അങ്ങു ഗൾഫിലും.

 

"ഉം"

 

ത്രേസ്യ ഒന്ന് മൂളുകമാത്രം ചെയ്തു.

 

ക്രമേണ അവളുടെ കൂർക്കംവലിക്കു ശക്തി വന്നുതുടങ്ങി.

 

പുലർച്ചകളിൽ ഉറങ്ങാൻ കിടന്നപ്പോഴോക്കെയും ഒരുപാട് ഓർമ്മകൾ കണ്ണിനുമുന്നിൽ കൂടിനിൽക്കുന്നതായി തോന്നാറുണ്ട്.

 

പത്തൻമ്പതു വർഷങ്ങൾക്കു മുന്നേ അപ്പന്റെ കൂടെ പാലക്കൽ തറവാട്ടുവീട്ടിലേക്കു പോയതും അവരുടെ തോട്ടത്തിൽ റബ്ബർ വെട്ടിപ്പടിച്ചതും,ജോൺസറിന്റെ അപ്പച്ചൻ പാലക്കൽ പൈലിയും തോമയുടെ അപ്പനും കൂടെ അങ്ങു നീലഗിരിയിൽ ഏലകൃഷിക്കുപ്പോയതും,വിളവെടുപ്പുക്കഴിഞ്ഞു തിരിച്ചു വരുമ്പോൾ ലോറിയിൽ നീലഗിരി പശുക്കളെക്കൊണ്ടു വന്നതും.

 

അന്ന് കൊണ്ടുവന്ന പശുക്കളിലേതോ ഒന്നിന്റെ തലമുറയിൽപ്പെട്ടവളാണു ഇപ്പോൾ പ്രസവിച്ചത്.

 

ഓരോ പശു പ്രസവിക്കുമ്പോഴും മേരിച്ചേടത്തി അവയ്‌ക്കുവേണ്ടി മെഴുകുതിരി കത്തിച്ചുവച്ചു പ്രാർത്ഥിക്കും.

 

ഇന്നു നടന്ന പ്രാർത്ഥനയിൽ നിറവയറുമായി സീനാമോളും പങ്കെടുത്തു.

 

ഓർമകളുടെ ഘോഷയാത്ര അവസാനിച്ചപ്പോഴേക്കും അയാൾ നിദ്രയിലേക്കാഴ്ന്നിറങ്ങി.

 

ജോമി കുരക്കുന്നതു കേട്ടാണ് തോമ ഉണർന്നത്‌.

 

നേരം പുലരാൻ ഒരുങ്ങുന്നു.

 

അയാൾ പുറത്തേക്കിറങ്ങി.

 

ഒന്നു രണ്ടു മഞ്ഞു തുള്ളികൾ ദേഹത്തു വീണപ്പോൾ നല്ല തണുപ്പുതോന്നി.

 

ജോമി പിന്നാമ്പുറത്തുന്നുനിന്നുമാണു കുരക്കുന്നതെന്നു മനസ്സിലാക്കിയ അയാൾ പിൻവശത്തെ വിറകുപുരയിൽ എത്തി.

 

തോമയെക്കണ്ടയുടൻ ജോമി കുര നിർത്തിയെങ്കിലും വീണ്ടും വിറകുപുര നോക്കി കുരക്കുവാൻ തുടങ്ങി.

 

വിറകുപുരക്കുള്ളിൽ വച്ചിരുന്ന കോട്ടയിലേക്കു നോക്കിയപ്പോഴാണു തോമക്കു ജോമിയുടെ ദേഷ്യത്തിന്റെ പിന്നിലുള്ള കാര്യം പിടികിട്ടിയതു.

 

ത്രേസ്യ ചോറുകൊടുക്കുന്ന അടുത്ത വീട്ടിലെ പൂച്ച കുട്ടക്കുള്ളിൽ പ്രസവിച്ചു കിടക്കുന്നു.

 

രണ്ടു കുട്ടികൾക്കും മുലയൂട്ടുന്നതിനിടയിൽ തോമയുടെ കാൽ പെരുമാറ്റം കേട്ട തള്ള പൂച്ച കുട്ടക്കുള്ളിൽനിന്നും തലപൊക്കി നോക്കി.

 

അവളുടെ മുഖത്തേ രൂക്ഷ ഭാവത്തിൽ പകച്ചുപോയെങ്കിലും പൊടുന്നനേ അയാൾ കൊട്ട തൂക്കിയെടുത്തു അക്കരെ കുന്നിലെ റബ്ബർ തോട്ടത്തിലേക്കോടി.

 

തോമയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയപ്പെട്ട തള്ള പൂച്ച പോകുന്ന വഴിയിലെവിടെവച്ചോ ചാടി രക്ഷപ്പെട്ടു .

 

പൂച്ചക്കുട്ടികൾ രണ്ടും അവറ്റകൾക്കു ആവുന്നത്രയും ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.

 

ആവുന്നത്രയും വേഗത്തിൽ തോമയും ഓടി .

 

കുന്നിലെ റബ്ബെർതോട്ടത്തിലെ വടക്കേമൂലയിലുള്ള മഴക്കുഴിക്കരികിലായി തോമ നിന്നു .

 

കുട്ട കുഴിയിൽ ഇറക്കിവച്ചശേഷം തിരികേ നടക്കുമ്പോൾ പൂച്ചക്കുട്ടികളുടെ ശബ്ദം പതിയെ ഇല്ലാതാവുന്നതുപോലെ തോന്നി .

 

"ശല്യം ഒഴിഞ്ഞു പോയല്ലോ എന്നാശ്വസിച്ചു".

 

തിരിച്ചു വീട്ടിൽ എത്തിയപ്പോഴേക്കും ദേഹം മുഴുവൻ നനഞ്ഞിരുന്നു.

 

അഴയിൽ വിരിച്ചിട്ട തോർത്തുമുണ്ടെടുത്തു മുഖം തുടയ്ക്കുന്നതിനിടയിൽ തള്ളപൂച്ച ഓടിവന്നു തോമയുടെ കാലുകളിൽ ഉരസ്സിനിന്നുകൊണ്ടു പതിയെ കരഞ്ഞു .

 

എൻ്റെ കുട്ടികളെ താൻ എന്തു ചെയ്തെനുള്ള ചോദ്യമാണോ ? അതോ ആ ജന്തുവിലെ നിസ്സഹായതയുടെ നിശബ്ദ ഭാവമോ ?

 

മൊബൈൽ ഫോൺ റിങ് ചെയ്യുന്നതു കേട്ടപ്പോൾ വീട്ടിനകത്തേക്കു കയറി.

 

കുളിമുറിക്കകത്തേ വെട്ടം കണ്ടപ്പോൾ ത്രേസ്യ അതിനുള്ളിലുണ്ടെന്നു മനസ്സിലായി .

 

പാലക്കൽ വീട്ടിലേ ജോൺ സാറിന്റെ ഭാര്യ റീത്തച്ചേച്ചിയായിരുന്നു ഫോണിൽ.

 

ഫോൺ വച്ചയുടൻ പെട്ടന്നുതന്നെ അവിടെക്കണ്ട ഒരു ഷിർട്ടുമിട്ടു കുളിമുറിയുടെ വാതിലിനടുത്തെത്തി.

 

"ത്രേസി ... ഞാൻ പാലക്കലേക്കു പോവ്യ് ...സിനിമോൾക്കു വൈയ്യാന്നാ പറഞ്ഞേ.... റീത്തചേച്ചി വിളിച്ചിരുന്നു ... സാറ് എത്തിയിട്ടില്ല "

 

ഷിർട്ടിന്റെ രണ്ടു കൈയും മടക്കിവെക്കുന്നതിനിടയിൽ പറഞ്ഞൊപ്പിച്ചു.

 

"ഞാനും വരണോ ?"

 

ത്രേസ്യയുടെ മറുപടി വന്നപ്പോഴേക്കും തോമയും സൈക്കിളും ദൂരെയെത്തി.

 

തോമ പാലക്കൽ എത്തിയപ്പോഴേക്കും റീത്തചേച്ചി സീനമോളേയും താങ്ങിപ്പിടിച്ചു മുറ്റത്തേക്കിറങ്ങി.

 

"ജീപ്പെടുക്കു തോമ ...ഇവൾക്ക് തീരേ വൈയ്യാ ".

 

ജീപ്പ് സ്റ്റാർട്ട് ചെയ്യുന്നത്തിനുമുന്നേ തന്നെ സീനാമോൾ പ്രയാസപ്പെട്ടു മുൻ ഭാഗത്തെ സീറ്റിരുന്നു.

 

പിന്നിലെ സീറ്റിൽ റീത്തച്ചേച്ചിയും.

 

പ്രസവ വേദനകൊണ്ടു സീനാമോളും തോമയുടെ നിരന്തരമായ അക്രമത്തിൽ പ്രായംചെന്ന മഹിന്ദ്ര ജീപ്പിന്റെ ഗിയർ ബോക്സും കരഞ്ഞുകൊണ്ടേയിരുന്നു.

 

നിമിഷങ്ങൾക്കുളിൽ വാഹനം അടിവാരം ടൗണും കഴിഞ്ഞു മുന്നോട്ടു കുതിച്ചു .

 

താലൂക്ക് ഹോസ്പിറ്റൽ റോഡിലേക്കു തിരിഞ്ഞപ്പോഴാണ്‌ സീന മോളുടെ നിർദ്ദേശം .

 

"അങ്കിളേ ഗവർമെന്റ് ഹോസ്പിറ്റൽ വേണ്ട ... ഏതെങ്കിലും പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാം ".

 

തോമ സർവ സക്തിയുമെടുത്തു ഗിയർ ലിവറിൽ ആഞ്ഞൊരു തട്ടു കൊടുത്തു ,കുതിര പായുംപോലെ മുന്നോട്ടോടിയ ജീപ്പിൻറെ സ്റ്റീയറിങ് നിയന്ത്രിച്ചുകൊണ്ടു തോമ പറഞ്ഞു.

 

"മോളേ .. നീയും, നിന്റെ അപ്പൻ ജോൺ സാറും,പിന്നേ നിന്റെ ചേച്ചി ലൂസിയും പിറന്നു വീണതു ഈ ഗവർമെന്റ് ഹോസ്പിറ്റലിലാ ."

 

അയാളുടെ പൊടുന്നനെയുള്ള മറുപടിയിൽ സീനാമോള് മാത്രമല്ല റീത്തച്ചേച്ചിപോലും തകർന്നിരുന്നുപോയി.

 

സീനമോളുടെ മാലഖാ ഭൂമിയിലേക്കിറങ്ങി അൽപ സമയം കഴിഞ്ഞെപ്പോഴേക്കും ജോൺ സാർ താലൂക് ഹോസ്പിറ്റലിലെത്തി.

 

ഹോസ്പിറ്റൽ കവളവിലെ ഒരു കടയിൽനിന്നും പുൽക്കൂടിൽ ചാർത്താനുള്ള ക്രിസ്മസ് സ്റ്റാറും വാങ്ങി തോമ ഹൈറേൻജ് ബസ് കയറി .

 

പള്ളിമുറ്റത്തുവന്നു ബസ് ഇറങ്ങിയപ്പോൾ ക്രിസ്മസ് കരോൾ സംഘത്തിലെ ബാൻഡ് മേളക്കാരുടെ ബഹളം.

 

പള്ളിക്കു പിന്നിലേ കാപ്പിത്തോട്ടത്തിലൂടെ നടന്നു നേരെ കാണുന്ന റബ്ബർ തൊട്ടത്തിലെ കുന്നു കയറി ഇറങ്ങിയാൽ തോമയുടെ വീടെത്തി.

 

വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ ത്രേസ്യ പുൽകൂട് ഒരുക്കുകയായിരുന്നു.

 

"സീനാമോൾക്കു പെൺകുഞ്ഞു "

 

ത്രേസ്യ പുൽകൂടിനകത്തു വൈക്കോൽ വിരിക്കുന്നതിനിടയിൽ താൻ വിശേഷം മുന്നേ അറിഞ്ഞെന്നമട്ടിൽ തലയൊന്നു കുലുക്കി .

 

"നിന്നോട് ഇത് ആരാ പറഞ്ഞേ ?"

 

തോമ ആശ്ചര്യപ്പെട്ടു .

 

"വൈകുന്നേരം പള്ളിയിൽ പോയപ്പോ ആരോ പറയുന്നതു കേട്ടു "

 

ത്രേസ്യയുടെ വാക്കുകൾക്കു വലിയ ഭാരം ഉള്ളത്പോലെയാൾക്കു തോന്നി.

 

"നിന്നെ കൊണ്ടുപോകാത്തതിന്റെ വിഷമമാണോ ? ക്രിസ്മസിന്റെ തലേന്നു ഇങ്ങനെ ദേഷ്യപ്പെടല്ലേ "

 

അയാൾ അവളുടെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു .

 

ത്രേസ്യ അയാളെ തുറിച്ചു നോക്കി

 

"എന്റെ കുഞ്ഞുങ്ങളെ കൊണ്ടുപോയി കളഞ്ഞു അല്ലേ ? ദുഷ്ടന്റെ മനസ്സാ നിങ്ങളൾക്കു"."

 

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

 

അക്കര കുന്നിലെ റബ്ബർ തോട്ടത്തിലേക്കുപോകുന്നതിനിടയിൽ ഒരുപാട് ചിന്തകൾ മനസ്സിലെത്തി.

 

പൂച്ചക്കുട്ടികൾക്കു വല്ലതും പറ്റിക്കാണുമോ ? ഇനി അങ്ങനെ വല്ലതും സംഭവിച്ചാൽ ത്രേസ്യയോട് എന്തു പറയും.

 

പൂച്ചക്കുട്ടികളെ മഴക്കുഴിയിൽ ഉപേക്ഷിക്കാൻ തോന്നിയ നിമിഷത്തേ പഴിച്ചുക്കൊണ്ട് കുഴിക്കരികിലേക്കു നടന്നു.

 

കുട്ടികൾ കരയുന്ന ശബ്ദം ഒന്നും പുറത്തേക്കു കേൾക്കുന്നില്ല.

 

അന്തിവെയിലിന്റെ വെളിച്ചമുണ്ടായിട്ടും കുഴിക്കുളിൽ ഇരുട്ടാണു.

 

മഴക്കുഴിയിലേക്കിറങ്ങിയതും തള്ള പൂച്ച കുട്ടക്കുള്ളിൽ നിന്നും പുറത്തേക്കു ചാടി.

 

പാതിയടഞ്ഞ മിഴികളുമായി പൂച്ചക്കുട്ടികൾ തോമയെ നോക്കി കരഞ്ഞുകൊണ്ടിരുന്നു.

 

രണ്ടു കുഞ്ഞുങ്ങളെയും അയാൾ നെഞ്ചോടുചേർത്തു ചുംബിച്ചു.

 

പുൽക്കൂട്ടിനുള്ളിൽ മാലാഖമാർക്കും ആട്ടിടയന്മാർക്കും നടുവിൽ ഉണ്ണിയിശോയുടെ രൂപത്തിനു ഇരുവശത്തുമായി പൂച്ചകുഞ്ഞുങ്ങക്കു ഇടം ലഭിച്ചു.

 

ത്രേസ്യ തന്റെ കണ്ണുനീർ തുടച്ചു തോമയെ നോക്കി പുഞ്ചിരിച്ചപ്പോൾ ആകാശത്തു തിങ്ങിക്കൂടിയ നക്ഷത്രങ്ങളത്രയും അവർക്കുനേരെ കണ്മിഴിച്ചു.

 

അക്കരെ കുന്നു കടന്നു ബാന്റഡി മേളവും സംഗീതവുമായി കരോൾ സംഘം എത്തിക്കഴിഞ്ഞു.

 

പിറവിയുടെ ആഘോഷം .
Srishti-2022   >>  Short Story - Malayalam   >>  നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

Vishnulal Sudha

ENVESTNET

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

നരകത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടട്ടെ!

 

ഇതെൻറെ ആത്മഹത്യാ കുറിപ്പാണ്. ജീവിച്ചു കൊതിതീർന്നുപോയവൻറെ ആത്മഹത്യാ കുറിപ്പ്.

 

ഞാൻ മരിക്കുവാനിടയായ കാരണം ലോകമറിയണം. അല്ലെങ്കിൽ എൻറെ മരണവും നാളെ വളച്ചൊടിക്കപ്പെട്ടേക്കാം. അതനുവദിച്ചു കൂടാ. എവിടെനിന്നു തുടങ്ങണം എന്നെനിക്കറിയില്ല. ആത്യന്തികമായി ഞാനൊരു കലാകാരനാണ്. ഒരെഴുത്തുകാരൻ, സംവിധായകൻ എന്നിങ്ങനെ എന്നെ വിശേഷിപ്പിക്കാം. എന്നിലൂടെ ജനിച്ചു മരിച്ച ഒരുപാട് കഥാപാത്രങ്ങൾ നിങ്ങൾക്കറിയാമായിരിക്കും. അവ നിങ്ങളോടു സംവദിച്ച കഥകളിൽ പലതും എൻറെ നക്ഷ്ടസ്വപ്നങ്ങളും കാമനകളുമായിരിന്നു. എന്നിലൂടെ ജനിച്ചു ജീവിച്ചു മരിച്ച അവരൊക്കെ എന്നെ അനുസരിച്ചിരുന്നവരും എന്നെ ബഹുമാനിച്ചിരുന്നവരുമായിരുന്നു. എന്നാൽ ഇന്നാ കഥാപാത്രങ്ങൾ തന്നെ എൻറെ മരണഹേതു ആകുന്നു എന്നത് എന്നെ തന്നെ അതിശയിപ്പിക്കുന്നു.

 

എല്ലാ നന്മകളുമടങ്ങിയ , തെറ്റുകുറ്റങ്ങളില്ലാത്ത ഒരു ക്ളീഷേ നായകനായിരുന്നില്ല ഞാനും എൻറെ ജീവിതവും. അതിനാൽ തന്നെ അതിൻറെ പ്രതിഫലനമായിരുന്നു എൻറെ കഥാപാത്രങ്ങളും അവർ പറഞ്ഞിരുന്ന കഥയും. എൻറെ കഥയുടെ വ്യാപ്തിയും വ്യാഖ്യാനവും എൻറെ വായനക്കാരുടെ എണ്ണം കൂട്ടി . എൻറെ കഥാപാത്രങ്ങളോട് തോന്നിയ ആരാധന അവർ എന്നിലേക്കും തുന്നിച്ചേർത്തു. ആരാധനയുടെ കൊടുമുടിയിൽ എൻറെ കഥാപാത്രങ്ങളിൽ നന്മയുടെ വേരോട്ടവും വ്യാകരണങ്ങളും തെറ്റും ശരിയുമെന്ന അളവുകോലിനാൽ അളന്നു തുടങ്ങിയ അന്ന് എൻറെ ഉത്തരവാദിത്വ ബോധവും അവർ വീക്ഷിക്കാൻ തുടങ്ങി. അതെന്നിൽ അനുവദനീയമായതിൽ കൂടുതൽ സമ്മർദ്ദം നൽകിതുടങ്ങി. അവരുടെ വീക്ഷണം ഭക്ഷണമാക്കിയ ശവംതീനി പുഴുപോൽ ഞാൻ പുളഞ്ഞു പുകഞ്ഞു ജീവിക്കാൻ തുടങ്ങി.

 

കാലം മായ്ക്കാത്ത മുറിവുകളില്ലെന്നു കേട്ടിട്ടുണ്ട്. എന്നാൽ കാലാന്തരത്തിൽ മാറ്റപ്പെട്ട സത്യ ധർമ്മ ബോധത്തിൽ വീണു പിടഞ്ഞുണ്ടായ മുറിവുകളാണ് എന്നെ ഇന്നിതെഴുതിക്കുന്നതു. എഴുതിയ കഥാപാത്രങ്ങളും എഴുതാനിരിക്കുന്ന കഥാപാത്രങ്ങളും രണ്ടു ദ്രുവങ്ങളിൽ ഒത്തുചേർന്നു. അന്നത്തെ നീതി ഇന്നനീതിയായി. സത്യം അസത്യമായി. വെറുക്കപ്പെട്ടിരുന്ന പല അസത്യങ്ങളും സത്യങ്ങളുമായി. സ്ത്രീ ശക്തയായി. പുരുഷൻ അശക്തനും. അവൾ മല കയറി. അവൻ കോടതിയും. അധ്യാപകനെ ചോദ്യം ചെയ്യുന്നതും, ഭരിക്കുന്നവനെ കല്ലെറിയുന്നതും, മാതാപിതാക്കൾക്കെതിരെ കേസുകൊടുക്കുന്നതും, കല്യാണത്തിന് മുന്നേ കൂടെ കിടക്കുന്നതും, മദ്യപിക്കുന്നതും, വ്യഭിചരിക്കുന്നതും, എല്ലാം ശരിയായി വ്യാഖ്യാനിക്കപ്പെട്ടു. അവയുടെ കൂടെ ഇഴുകിച്ചേർന്നെഴുതാൻ ഞാൻ നിർബന്ധിതനായി. വ്യഭിചരിച്ചു നടന്ന പെൺകൊടി മല കയറാൻ ഗർഭച്ഛിദ്രത്തെ ആശ്രയിച്ചപ്പോൾ അവൾ കഥയിലെ നായികയായി. കുറ്റം ചെയ്ത തനിക്കെതിരെ കമ്പെടുത്ത അധ്യാപകനെതിരെ ലൈംഗിക പീഡനത്തിന് കേസുകൊടുത്ത മരുമകളെ പേടിയോടെ മാറ്റി നിർത്തിയ അമ്മാവൻ വില്ലനായി. ദൈവമുണ്ടെന്നു പറഞ്ഞാൽ സംഘിസമാണെന്നും ഇല്ലെന്നു പറഞ്ഞാൽ കമ്മ്യൂണിസമായെന്നും ഒന്നും പറയാതിരുന്നാൽ ഞാൻ നിക്ഷ്പക്ഷനായെന്നും ഇതൊക്കെയാണ് രാഷ്ട്രീയമെന്നും കുട്ടികൾ പഠിച്ചു തുടങ്ങി. മതമെന്നത് മറുക് ആണെന്നും, ഒരേ മറുക് ഉള്ള ലിംഗങ്ങളെ കുട്ടികളുണ്ടാക്കുകയുള്ളു എന്നും, മുതിർന്നവർ പറഞ്ഞിരുന്ന ന്യായം പരീക്ഷിച്ചറിയാൻ കുറ്റിക്കാട്ടിലും മരച്ചുവട്ടിലും അവർ ലിംഗങ്ങൾ പരസ്പരം കോർത്ത് നോക്കി. പല പരീക്ഷണങ്ങളും വിജയിച്ചെങ്കിലും അതിലൂടെ ഉൽപാദിക്കപ്പെട്ട ഉൽപന്നങ്ങൾ സർക്കാർ ആശുപത്രിയിലെ ചവറുകൂനയിൽ നിന്നും മുഖം മിനുക്കി ലേപനങ്ങളുടെ മറയ്ക്കപ്പെട്ട രഹസ്യമായി ഒതുങ്ങികൂടാനേ കഴിഞ്ഞിരുന്നുള്ളൂ.

 

മാറിയ കഥാ ചുറ്റുപാടുകളും മാറ്റംവന്ന സാംസ്കാരികതയും അതിൽ അവലംബിച്ച കഥാഗതിയും കഥാപാത്രങ്ങളുമെല്ലാം എൻറെ കഥകളിലെ പഴയ നന്മമരങ്ങളെ നോവിച്ചു. അവർക്കു മുറിവേറ്റു. കാര്യക്ഷമമായിരുന്ന കാലഹരണപ്പെട്ട കാഴ്ചപ്പാടുകളെ തിരികെ കൊണ്ടു വന്നു വ്യവസ്ഥ പുനഃസ്ഥാപിക്കാൻ അവരെന്നിൽ സമ്മർദ്ദം ചെലുത്തി തുടങ്ങി. ഞാൻ വീണ്ടും എഴുതി. അനുസരണ പഠിപ്പിക്കാൻ അമ്മാവനെ കൊണ്ട് മരുമകളുടെ മുലകൾ ഞെരടി പുരുഷമേധാവിത്വം പുനഃസ്ഥാപിച്ചു. മല ചവിട്ടിയ ഭാര്യയുടെ നാഭി ചവുട്ടി കലക്കി ദൈവ കോപം ഇല്ലാതാക്കി. മത പണ്ഡിതരെ കൊണ്ടുണ്ടാക്കിച്ച സ്വയം അഴിച്ചു മാറ്റാൻ വ്യവസ്‌ഥയില്ലാത്ത അടിവസ്ത്രം ധരിപ്പിച്ചു അവയുടെ താക്കോൽ ഭർത്താക്കന്മാരുടെ മടിശീലയിൽ തുന്നിക്കെട്ടി സ്ത്രീകളുടെ ചാരിത്ര്യവും സംരക്ഷിച്ചു. അതു ധിക്കരിച്ചു ഗർഭിണിയായവളെ പച്ചയ്ക്കു കത്തിച്ചു കുടുംബമഹിമ കാത്തുരക്ഷിച്ചു. രാഷ്ട്രീയ കോമരങ്ങളുടെ അണ്ണാക്കിൽ വായുഗുളിക കുത്തിനിറയ്ച്ചു ശർദ്ധിപ്പിച്ചു അവ ചാനൽ ചർച്ചകളിൽ വിളമ്പി, അവതാരകനെ ചൊടിപ്പിച്ചു, വീണ്ടും വീണ്ടും വിഭിന്ന ദൃശ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു, അതിൽ അഭിപ്രായങ്ങൾ പറയിച്ചു, അഭിപ്രായ സ്വാതന്ത്രയവും പൂത്തുലഞ്ഞു. ആകമൊത്തം സമാധാനം പുനഃസ്ഥാപിച്ചു.

 

ഇനിയുള്ള പ്രതിഷേധങ്ങൾ സമാധാനപരമായാണ്. പുറത്താക്കപ്പെട്ട സ്ത്രീകൾ മാസമുറ രക്തം വിളക്കിലൊഴിച്ചു തിരികൊളുത്തി തൻറെ ഭർത്താവിൻറെ ഉദ്ധാരണത്തിനായി പ്രാർഥിച്ചു. പത്തുമാസം വീട്ടിനുള്ളിൽ ഇരിക്കാനുള്ള ആഗ്രഹമാണുള്ളിലെന്നു അവർ തുറന്നു പറഞ്ഞില്ല. അഭ്യസ്തവിദ്യർ ഖദറിട്ടു വടിവാളുമായി നാട്ടിലേക്കിറങ്ങി. വീട്ടിലിരുന്നാൽ പട്ടിണിയാണെന്നും അവർ പറഞ്ഞിരുന്നില്ല. ഉച്ചകഞ്ഞിയിൽ പാമ്പിൻ വിഷം ചേർത്ത് നൽകിയത് നാളത്തേക്കുള്ള അരിയില്ലാത്തോണ്ടാണെന്നും ആ ആയ ആരോടും പറഞ്ഞില്ല. എവിടെയും സമാധാനം മാത്രം. വരണ്ടുണങ്ങിയ കണ്ണുകളിലെ കണ്ണുനീരില്ലായ്മ ഭരണ നേട്ടമായും, സഹിക്കാൻ വയ്യാത്ത വിശപ്പിൻറെ വേദനകാരണമുള്ള അലർച്ച ശാന്തതയുടെ പ്രതിരൂപമായും വിലയിരുത്തി. മോഷ്ടിച്ചത് ഒരുമണി അരിയായാലും കൈകൾ കെട്ടി പൃഷ്ഠത്തിൽ കുന്തം തിരുകിക്കയറ്റി, അറബിയോടുള്ള സ്‌നേഹം വ്യക്തമാക്കാൻ, കറക്കി ചുട്ടെടുത്തു, തീന്മേശയിൽ വിളമ്പി, നീതിനടപ്പാക്കിയ നീതിമാന്മാരെ ആരാധനയോടെ വായിച്ചു തീർത്തു വായനക്കാർ.

 

എന്നെ പിന്നോട്ട് നോക്കാൻ പ്രേരിപ്പിച്ചത് ഒരു സ്വപ്നമായിരുന്നു. "എന്നെ എന്തിനാ കൊന്നത്?" എന്ന ചോദ്യവുമായി, നെറ്റിയിൽ നിന്നും ഒഴുകുന്ന രക്തവുമായി, അൾത്താരയിൽ ആണിയാൽ തളയ്ക്കപ്പെട്ട ആ പിഞ്ചു കുഞ്ഞിൻറെ രൂപം പിന്നെന്നെ ഉറങ്ങാൻ സമ്മതിച്ചില്ല. അതിനെ ഗർഭഛിദ്രം ചെയ്യാൻ കൂട്ടുനിന്നത് ഞാനായിരുന്നു. എൻറെ ചിന്തകളായിരുന്നു. അതിനെയെങ്കിലും എനിക്ക് വെറുതെ വിടാമായിരുന്നു. ആരെയാണ് ഞാൻ ഭയന്നതു. ഞാനെഴുതിയുണ്ടാക്കിയ എൻറെ സ്വന്തം കഥാപാത്രങ്ങളെ...

 

അടുത്ത വരിയെഴുതാൻ നോക്കിയ ഞാൻ ഞെട്ടി പിന്നോട്ടാഞ്ഞു. പേനയിൽ ബാക്കിയുള്ളത് ഞാൻ ചെയ്ത പാപത്തിൻറെ കറ മാത്രം. ആരെയൊക്കെയോ തൃപ്തിപ്പെടുത്താൻ ഞാൻ എഴുതിക്കൂട്ടിയ ജീവിതങ്ങൾ എനിക്ക് നക്ഷ്ടപെടുത്തിയത് എൻറെ ആത്മാവിനെയാണ്. തിരുത്തിയെഴുതാൻ കഴിയാത്തവണ്ണം കൈ ചൂണ്ടി നിൽക്കുകയാണ് ഞാൻ സൃഷ്ടിച്ച എൻറെ കഥാപാത്രങ്ങൾ. അവർ ഇന്നെന്നെകാൾ ശക്തരായിരിക്കുന്നു. പതിയെ ഞാനിന്നു തിരിച്ചറിയുന്നു ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സത്യത്തിൽ ഞാനെന്ന കഥാകാരനെ സൃഷ്ടിച്ചത്. അവരുടെ ചിന്തയിലെ ചോദ്യങ്ങൾ മാത്രമാണ് ഞാൻ.

 

ഇത്രേയുംനാൾ എൻറെ നിയന്ത്രണത്തിലാണെന്നു കരുതിയിരുന്നവർ ഇന്നെൻറെ ഉടമയാണെന്നും സൃഷ്ടാവാണെന്നുമുള്ള ബോധം എന്നെ തകർത്തു. അവർക്കു നിലനിൽക്കാൻ എൻറെ ആവശ്യമില്ലെന്നു ഞാൻ തിരിച്ചറിയുന്നു. സ്വന്തമായി ആത്മാവും ചിന്തകളുമില്ലാതെ ഒരു കളിപ്പാവയായി ജീവിക്കാൻ ഞാൻ താല്പര്യപെടുന്നില്ല. അല്ലെങ്കിൽ എൻറെ പൂർവ്വ കഥാപാത്രങ്ങൾ എന്നിലെ കഥാകാരനെ കണ്ടറിഞ്ഞത് അങ്ങനല്ല.

 

ഒരുപാട് നീട്ടുന്നില്ല. ഒരുപാട് നീട്ടിയാൽ വായിച്ചെടുക്കാൻ താല്പര്യമുള്ളവരല്ല ഇന്നത്തെ പല കഥാപാത്രങ്ങളും. വായിച്ചറിയുന്നതിലും അവർക്കിഷ്ടം കണ്ടും കേട്ടും അനുഭവിച്ചും അറിയുന്നതാണ്. അതങ്ങനെതന്നെ നിൽക്കട്ടെ. ഈ നരകത്തിൽ നിങ്ങളുടെ സൃഷ്ടാവെന്ന മിഥ്യ ഇല്ലാതാവുന്നതോടെ സർവ്വസ്വാതന്ത്രത്തിന്റെ ഉച്ചസ്ഥായിയിലെത്തുന്ന നിങ്ങളാൽ, നിങ്ങൾ സ്വപ്നം കണ്ട സമാധാനവും സ്വാതന്ത്യ്രവും പുനഃസ്ഥാപിക്കപ്പെടട്ടെ.

 

ഞാൻ പോകുന്നു. ഇനിയൊരു തിരിച്ചുവരവില്ല. എൻറെ കഥയിലെ അവസാന വിശ്വാസിയും ഇന്ന് കൊണ്ടൊടുങ്ങും. ഇനി യുക്തിവാദത്തിൻറെ നാളുകളാണ്. യുക്തിവാദം ആഭിചാരമായി മാറുമ്പോൾ, അതൊരു വിശ്വാസമായി മുളപൊട്ടുമ്പോൾ, സഹിഷ്ണുതയുടെ അതിർവരമ്പുകൾ അത് ഭേദിക്കുമ്പോൾ, നിങ്ങളിലാരെങ്കിലും എന്നെ തേടിയാൽ, അറിഞ്ഞിരിക്കുക, ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നെന്നു.

 

എന്ന് സ്വന്തം,

 

ദൈവം.

Srishti-2022   >>  Short Story - Malayalam   >>  അനർഹ ലോകം

Praveen Surendranath

IBS Software

അനർഹ ലോകം

അനർഹ ലോകം

 

"ഞായർ ദിവസങ്ങളിൽ ഈ പാലത്തിലുള്ള ഗേറ്റ് അടച്ചു പൂട്ടി ഇടും, അങ്ങോട്ട് കടത്തി വിടില്ലെന്ന്."

 

ആ ചെറുപ്പക്കാരൻ തൻ്റെ ഭാര്യയോട് നിരാശയോടെ പറഞ്ഞു.

 

"അത് അവർക്കു ഇപ്പോളാണോ മനസ്സിലായത്?" സങ്കടത്തെക്കാൾ കൂടുതൽ ദേഷ്യം ആയിരുന്നു ഭാര്യക്ക്.

 

"നമ്മൾ പതിവിലും ഒരു ദിവസത്തോളം കൂടുതൽ സമയമെടുത്തു എന്നാണു അവർ പറയുന്നത്"

 

"സ്ത്രീകളും കുട്ടികളും ഉള്ളപ്പോൾ ഇതിലും വേഗത്തിൽ എങ്ങനെ സാധിക്കും?"

 

അയാൾ മറ്റുള്ളവരെ ഒന്ന് നിരീക്ഷിച്ചു.എല്ലാവരും തണൽ അന്വേഷിച്ചു പുറകോട്ടു നടക്കാൻ തുടങ്ങി.

 

"നമുക്കും എങ്ങനെയെങ്കിലും ഒരു ദിവസം കൂടി കഴിച്ചുകൂട്ടണം."

 

"അച്‌ഛാ, വിശക്കുന്നു"

 

ആദ്യമായിട്ടാണ് ഈ ആവശ്യം അവൾ അച്ഛനോട് ചോദിച്ചത്. ഇനിയും അമ്മയോട് ചോദിച്ചാൽ തല്ലുമോ എന്ന് ഭയന്നിട്ടാകണം.

 

"ഒരു കഷ്ണം ബ്രഡ് പോലും ഇനിയില്ല, എത്ര നേരം കൂടെ ഇവളെ പറഞ്ഞു പറ്റിക്കാൻ പറ്റും?" അവളുടെ അമ്മ അയാളോട് ചോദിച്ചു.

 

"അത് നമുക്ക് മറ്റുള്ളവരുടെ കൈയിൽ നിന്നും മേടിക്കാം."

 

"അവർക്കും ഇല്ലേ കുട്ടികൾ. അവർക്കും ആവശ്യം വരില്ലേ?"

 

"അല്ലെങ്കിൽ പിന്നെ..." അയാൾ രണ്ടാം വട്ടം ആലോചിച്ചു.

 

"അല്ലെങ്കിൽ പിന്നെ?"

 

"ഈ പുഴ നീന്തി കടക്കണം"

 

പുഴ ഒന്ന് നിരീക്ഷിച്ചു. ഇപ്പോൾ ശാന്തമായാണ് ഒഴുകുന്നത്.

 

"എനിക്ക് നീന്തി അപ്പുറത്തു എത്താൻ പറ്റില്ല. നിങ്ങൾ അച്ഛനും മോളും പൊയ്ക്കോളൂ. ഞാൻ മറ്റുള്ളവരുടെ കൂടെ നാളെ അവിടെ എത്താം."

 

"കൂട്ടം തെറ്റിയാൽ പിന്നെ കാണാൻ പറ്റുമോ എന്ന് തന്നെ സംശയമാണ്. നീ വെള്ളത്തിൽ പൊങ്ങി കിടന്നാൽ മതി, ഞാൻ വലിച്ചുകൊണ്ടു പൊയ്ക്കോളാം. പക്ഷെ നിങ്ങൾ രണ്ടു പേരെയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റില്ല."

 

അമ്മ മോളെ നോക്കി എന്താണൊരു പോംവഴി എന്നാലോചിച്ചു. തന്നോട് അമ്മക്ക് ദേഷ്യം കൂടി വരുകയാണെന്നും മകൾ തെറ്റിദ്ധരിച്ചു അച്ഛന്റെ അടുത്തേക്ക് നീങ്ങി.

 

"എന്നാൽ മോളെ ആദ്യം അക്കരെ ആക്കിയിട്ട് എന്നെ കൊണ്ടുപോകാൻ പറ്റുമോ?"

 

"അധികം വീതിയും ഒഴുക്കും ഇല്ലാത്തതുകൊണ്ട് സാധിക്കുമായിരിക്കും, ശ്രമിച്ചു നോക്കാം" എന്നയാൾ മറുപടി പറഞ്ഞു.

 

പുഴയിലേക്ക് ഇറങ്ങാൻ പറ്റിയ സ്ഥലം നോക്കി അവർ മൂന്നു പേരും അരികിലൂടെ നടന്നു. തണൽ തിരഞ്ഞു നടക്കുകയാണെന്ന് മറ്റുള്ളവരും ധരിച്ചു.

 

കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ മറുവശത്തു അള്ളി കയറാൻ പറ്റുന്ന ഒരു സ്ഥലം അയാളുടെ ശ്രദ്ധയിൽ പെട്ടു. അയാൾ അവിടെ നിന്നു.

 

തിരിഞ്ഞു മുട്ടേൽ കുത്തി നിന്ന് മോളുടെ മുഖത്തേക്ക് നോക്കി.

 

"വിശക്കുന്നച്ചാ.." അവൾ അച്ഛനോട് പറഞ്ഞു.

 

"ഇനി നമുക്കുള്ള ഭക്ഷണം അപ്പുറത്താണ്. നമുക്ക് അപ്പുറത്തു പോകണം. നമ്മൾ വീട്ടിനടുത്തുള്ള കുളത്തിൽ കളിക്കാറുള്ളത് പോലെ അച്ഛന്റെ പുറത്തു മുറുകെ പിടിച്ചിരിക്കാമോ? എങ്കിലേ നമുക്ക് അപ്പുറത്തു പോകാൻ പറ്റുവുള്ളു."

 

അവൾ തല കുലുക്കി സമ്മതിച്ചു.

 

"അച്ഛന്റെ ഉടുപ്പിനകത്ത് കയറണം. അച്ഛന്റെ കഴുത്തു ചുറ്റി കൈ മുറുകെ പിടിക്കണം. അപ്പുറത്തു എത്തുന്നത് വരെ ഒരിക്കലും പിടി വിടരുത്."

 

അവൾ അതും സമ്മതിച്ചു.

 

ഉടുപ്പിന്റെ കഴുത്തിലൂടെ അവളുടെ തല പുറത്തെടുക്കാൻ അവളുടെ അമ്മയും സഹായിച്ചു. അയാൾ എണീറ്റു നിന്നു. അവൾ അച്ഛന്റെ കഴുത്തിന് ചുറ്റി കൈകൾ മുറുക്കി പിടിച്ചു.

 

അയാൾ ചെരിഞ്ഞു ഊർന്നു പുഴയിലേക്ക് ഇറങ്ങി. ഒരു ദീർഘ ശ്വാസമെടുത്തു മുൻപോട്ടു നീന്തി നീങ്ങി. അവളുടെ തല വെള്ളത്തിൽ മുങ്ങാതിരിക്കാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു.

 

ഒഴുക്കിനെതിരെ നീന്തി അയാളുടെ പരിശ്രമം പകുതി വിജയിച്ചു. കുറച്ചു ക്ഷീണിച്ചെങ്കിലും അപ്പുറത്ത് അള്ളി പിടിച്ചു കര കയറി. മോളെ താഴെ ഇറക്കി നിർത്തി.

 

വീണ്ടും മുട്ടേൽ കുത്തി നിന്ന് മോളോട് പറഞ്ഞു."മോള് മിടുക്കിയാണ് കേട്ടോ. ഇത് പോലെ അച്ഛൻ പറയുന്നത് എപ്പോഴും അനുസരിക്കണം."

 

അവളുടെ കണ്ണുകളിൽ അഭിമാനത്തിന്റെ തിളക്കം.

 

"ഇനി മോള് ഇവിടെ തന്നെ നിൽക്കണം. എങ്ങോട്ടും പോകരുത്. അച്ഛൻ പോയി അമ്മയെ വിളിച്ചുകൊണ്ടു ഇവിടെ വരുന്നത് വരെ ഇവിടെ നിന്ന് അനങ്ങരുത്."

 

അവളുടെ കണ്ണുകൾ പിന്നെയും വാടി.

 

"അയ്യോ, അച്ഛൻ പോകല്ലേ."

 

"അമ്മയെ വിളിച്ചുകൊണ്ടു വരണ്ടേ?"

 

"ഞാൻ അച്ഛന്റെ പുറത്തു കെട്ടിപിടിച്ചു കിടന്നോളാം."

 

"അച്ഛന്റെ പുറത്തു മോൾക്കും അമ്മയ്ക്കും ഒരുമിച്ചു കിടക്കാൻ സ്ഥലമില്ല മോളെ."

 

"സ്ഥലമുണ്ട്. എനിക്ക് ഒറ്റയ്ക്ക് പേടിയാണച്ഛ."

 

"മോള് പേടിക്കണ്ട, ഞങ്ങൾ ഇപ്പോൾ വരും" എന്ന് പറഞ്ഞു അയാൾ പുഴയിലേക്ക് എടുത്തു ചാടി.

 

"അച്‌ഛാ..." അവൾ ഉറക്കെ വിളിച്ചു.

 

അയാൾ മുങ്ങി പൊങ്ങാൻ സമയമെടുക്കുന്നു.

 

"അച്‌ഛാ....." അവൾ പിന്നെയും ഉറക്കെ വിളിച്ചു. ഓളങ്ങളുടെ ശക്തി കുറയുന്നത് കണ്ടപ്പോൾ അവളുടെ ഭയം കൂടി. അവളും കണ്ണടച്ച് എടുത്തു ചാടി.

 

അവൾക്കു വെള്ളത്തെ ഭയമില്ലായിരുന്നു.

 

അയാൾ പൊങ്ങി നിവർന്നതും കണ്ടത് മോള് പുഴയുടെ അടിയിലേക്ക് പോകുന്നതാണ്. അയാൾ പിന്നെയും മുങ്ങി അടിയിലേക്ക് പോയി. തെളിഞ്ഞ വെള്ളമല്ലെങ്കിലും അയാൾ തന്റെ മകൾ മരണ വെപ്രാളത്തിൽ പിടയുന്നത് കണ്ടു. അവളുടെ പുറകിലെത്തി അവളെ വെള്ളത്തിന് മുകളിൽ കൊണ്ടുവന്നു. ശ്വാസം കിട്ടിയതും അവൾ അയാളുടെ കഴുത്തിൽ മുറുകെ കെട്ടി പിടിച്ചു. ഇനി ആ പിടി വിടില്ലെന്ന് അയാൾക്ക് ഉറപ്പായിരുന്നു. അയാൾ വീണ്ടും അവളെ ഉടുപ്പിനുള്ളിലാക്കി. എന്നിട്ടു അവളുടെ അമ്മയുടെ അടുത്തേക്ക് നീന്തി നീങ്ങി.

 

എപ്പോഴോ അയാളുടെ പേശികൾ തളർന്നു. ബോധം ചോർന്നു. ഒഴുക്കിനെ അയാൾക്ക് തോൽപ്പിക്കാനാകുന്നില്ല.

 

ഒഴുക്കിനു ശക്തി കൂടി. ഇക്കരെ നിന്ന അവളുടെ അമ്മ ഒഴുക്കിനൊപ്പം നടക്കാൻ തുടങ്ങി. അവർ കൺവെട്ടത്തു നിന്ന് മറയാതിരിക്കാൻ ഒഴുക്കിനൊപ്പം ഓടി ആവുന്നതും ശ്രമിച്ചു. ഒടുവിൽ ഒഴുക്കും ആ അമ്മയെ തോൽപ്പിച്ചു.

 

 

*****

 

കുറച്ചകലെ, മറുകരയിൽ, ഒരു കൂട്ടം ഭ്രാന്തന്മാരിലൊരാൾ മദ്യ ലഹരിയിൽ തന്റെ തോക്കു തുടച്ചു മിനുക്കി പറയുകയായിരുന്നു. "ഇന്ന് അവധി ദിനമായതു കൊണ്ട് ആകെ മടുപ്പാണ്. ബലാത്സംഗം ചെയ്യാൻ ഇരകളെ കിട്ടില്ലല്ലോ. ഒരു കൊച്ചു കുട്ടിയെ ബലാത്സംഗം ചെയ്തിട്ട് എത്ര നാളായി..."

 

 

*****

 

"മകളേ, നിനക്ക് ജീവിക്കാൻ ഈ ലോകം നല്ലതല്ല. ഈ ലോകത്തിനു അർഹത ഇല്ല. നിന്റെ അച്ഛന് അത് താങ്ങാവുന്നതിലും അപ്പുറമാണ്."

Srishti-2022   >>  Short Story - Malayalam   >>  ഹോം നഴ്സ്

Manoj Krishna M

EY Kinfra

ഹോം നഴ്സ്

ഹോം നഴ്സ്

ആശുപത്രിയുടെ നിയന്ത്രിതമായ വെളിച്ചത്തിൽ നിന്ന് നിറവെയിലിലേക്ക് അരവിന്ദ് മെല്ലെയിറങ്ങി . ഒന്നൊന്നര മാസമായി ഇതിനകത്തു തന്നെയാണ് . അതിൽ തന്നെ കഴിഞ്ഞ രണ്ടാഴ്ചയായി കൂടുതൽ സമയവും തീവ്ര പരിചരണ  വിഭാഗത്തിന് മുൻപിൽ . അരവിന്ദ് മെല്ലെ തിരിഞ്ഞു നോക്കി . പുരാണത്തിലൊക്കെ വായിച്ചറിഞ്ഞ ഒരു വലിയ രാക്ഷസനെ പോലെ പതിനാറു നിലകളിലായി ആശുപത്രി കെട്ടിടം അയാൾക്ക് പുറകിൽ ഉയർന്നു നിന്നു . അഞ്ച് ആംബുലൻസുകളെ ഒരേ സമയം സ്വീകരിക്കാൻ കഴിവുള്ള വലിയ അത്യാഹിത വിഭാഗവും അതിനടുത്തു തന്നെ പതിനഞ്ചോളം കൗണ്ടറുകളുള്ള ഓ പി വിഭാഗവും ആ രാക്ഷസന്റെ തുറന്നു പിടിച്ച വലിയ വായ പോലെ അരവിന്ദിന് തോന്നി . ഈയിടെയായി താൻ കുറച്ചൊക്കെ ഭാവനാത്മകമായി ചിന്തിക്കുന്നുണ്ടോ എന്നയാൾ  മനസ്സിലോർത്തു .

 

പൊള്ളുന്ന വെയിലിൽ ദൂരെക്കാണുന്ന ഗേറ്റ് ലക്ഷ്യമാക്കി അയാൾ നടന്നു . തന്റെ അടുത്തെത്തുമ്പോൾ വേഗത കുറച്ച് പ്രതീക്ഷയോടെ നോക്കുന്ന ഓട്ടോറിക്ഷകളെ അവഗണിച്ച് മുന്നോട്ടു നീങ്ങുന്നതിനിടയിൽ അയാളുടെ മനസ്സിൽ ഒരു ചോദ്യം എങ്ങുനിന്നെന്നറിയാതെ ഉയർന്നു വന്നു . ഏതുവഴിയാകും രവി സാർ പുറത്ത് വരിക ? . അരവിന്ദ് ഒന്നുകൂടി   തിരിഞ്ഞുനോക്കി .. ഏതായാലും ഈ വഴിയിലൂടെ ഒന്നും ആവില്ല . അതിഥികൾക്ക് അരോചകമാകുന്നതൊന്നും പാടില്ലല്ലോ .. ഗസ്റ്റ് എന്നാണു ഇവിടെ രോഗികളെ പറയുക കൂട്ടിരുപ്പുകാരെയും .. ഒരിക്കൽ രവിസാറിനൊപ്പം കൗണ്ടറിൽ നിൽക്കുമ്പോൾ അവിടെ കൂട്ടം കൂടി നിന്ന് കരയുന്ന ഒരു സംഘത്തോട്  ഒരു ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ് പറയുന്നത് കേട്ടിരുന്നു . " ബോഡി കൊണ്ടുവരിക പുറകിലെ വാതിലിലൂടെയാണ് . അവിടെ നിങ്ങൾക്കിരിക്കാൻ സൗകര്യമുണ്ട് . ഇവിടെ ഗസ്റ്റ് ഒക്കെ വരുന്ന സ്ഥലമാ …" അന്ന് രവി സാർ തന്റെ മുഖത്ത് നോക്കി ചിരിച്ചതിന്റെ അർത്ഥം അരവിന്ദിന് ഇപ്പോഴാണ് മനസ്സിലായത് .

 

രവി സാറിനെ എപ്പോഴാകും പുറത്തുകൊണ്ടുവരിക അയാളോർത്തു. മനസ്സിന്റെ ആഴത്തിലെവിടെയോ ഇപ്പോഴും നോവിന്റെ ചെറിയ മുളപൊട്ടലുകൾ നടക്കുന്നുണ്ട് . മുന്നോട്ടു നടക്കാനായുമ്പോൾ ശക്തമായ ഒരു ചിന്ത അയാളെ പുറകോട്ടു വലിച്ചു .എത്രയോ നാളായി തന്നോടൊപ്പവുമെ രവി സാർ എവിടെയും പോയിട്ടുള്ളൂ . പുറകിലെ വാതിലിനരികിൽ രവി സാറിനെ കൊണ്ടുവരുമ്പോൾ കരയാനല്ലെങ്കിലും കാത്തുനിൽക്കാനെങ്കിലും ആരാണുണ്ടാവുക അരവിന്ദ് അയാളറിയാതെ തന്നെ തിരിഞ്ഞു നടന്നു . അത്യാഹിത വിഭാഗത്തിന് മുൻപിൽ നിൽക്കുന്ന ആശുപത്രി ജീവനക്കാരനോട് ചോദിച്ചു. " മോർച്ചറിയിലാണോ ?" ഉറച്ചതെങ്കിലും നിർവികാരമായ ശബ്ദത്തിലാണയാൾ മറുചോദ്യമുന്നയിച്ചത് .   ഒന്നു രണ്ടു നിമിഷം അരവിന്ദിന്റെ മറുപടിക്കായി കാത്തുനിന്നശേഷം അയാൾ തുടർന്നു. " മോർച്ചറിയിലാണെങ്കിൽ മാലിന്യ പ്ലാന്റിന്റെ അടുത്തുള്ള വഴിയിലൂടെയാകും കൊണ്ടുവരിക മോർച്ചറിയിൽ വെക്കുന്നില്ലെങ്കിൽ laundry പ്ലാന്റിന്റെ അടുത്തു കൂടി … നിങ്ങൾ DHP ക്കടുത്തുള്ള മുറിയിൽ കാത്തിരുന്നാൽ മതി വിളിക്കും "

 

അരവിന്ദ് ഫോൺ എടുത്ത് ആശുപത്രിയുടെ ആപ്ലികേഷൻ തുറന്നു . DHP എന്ന് തിരഞ്ഞപ്പോൾ തന്നെ " Dead body Handover Point " കണ്ടെത്താനായി. അങ്ങോട്ടേക്കുള്ള വഴി ഫോണിൽ തെളിഞ്ഞു . അരവിന്ദ് സ്വൽപ്പം വേഗത്തിൽ നടന്നു .

എയർകണ്ടീഷൻ ചെയ്ത വിശാലമായ മുറിയിൽ നല്ല തിരക്ക് . ചിലരൊക്കെ വിഷമിച്ചിരിക്കുന്നെങ്കിലും ആരും കരയുന്നൊന്നുമില്ല . എത്ര വേഗമാണ് ആളുകൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നത് മിക്കവരും   മൊബൈലിൽ നോക്കിയിരിക്കുന്നു . മറ്റു ചിലർ ആരുടെയൊക്കെയോ മരണ വിവരങ്ങൾ ആരെയൊക്കെയോ വിളിച്ച് അറിയിക്കുന്നു. അരവിന്ദ് വാതിലിനരികിൽ തന്നെ ഒരു കസേരയിലിരുന്നു . കയ്യിലിരുന്ന ഫോണിലേക്ക് അയാളും നോക്കി. ആശുപതിയുടെ ആപ്ലിക്കേഷൻ അപ്പോഴും അതിൽ തുറന്നു തന്നെയിരിക്കുന്നു . " you have reached your destination " എന്നൊരു മെസ്സേജ് അതിൽ തെളിഞ്ഞിരിക്കുന്നു. രവിസാറിന്റെ ചിത്രവും വിവരങ്ങളും എല്ലാം അതിലുണ്ട് . നാലഞ്ചു മാസം മുൻപ് ഒരു സാധാരണ പരിശോധനയ്ക്ക് വന്നപ്പോളാണ് സാറിന്റെ "Guest Relationship Manager " ഈ പുതിയ സംവിധാനത്തെക്കുറിച്ച് പറഞ്ഞത് . ആശുപത്രിക്കകത്ത് എവിടെയും പോകാനുള്ള വഴി പോലും ഈ ആപ്ലിക്കേഷൻ കാണിച്ച് തരുമെന്നായാൾ പറഞ്ഞത് അരവിന്ദ് ഓർത്തു " ഇയാളുടെ ഫോണിൽ ചെയ്തു കൊടുത്താൽ മതി . ഇയാളില്ലാതെ ഞാൻ എവിടെയും പോകാറില്ല "അരവിന്ദിനെ  ചൂണ്ടി അന്ന് രവി സാർ പറഞ്ഞു . കസേരയുടെ പുറകിലെ ഭിത്തിയിലേക്ക് തല ചായ്‌ച് അരവിന്ദ് മെല്ലെ കണ്ണുകളടച്ചു. കഴിഞ്ഞ ദിവസം നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല . വൈകുന്നേരം പതിവ് പോലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി സാറിനെ കാണുമ്പോൾ പതിവിലുമേറെ സംസാരിച്ചു . ക്ഷീണം കുറവായി തോന്നി.  " ഇന്ന് വേദന നല്ല കുറവുണ്ട് " തന്റെ കൈപിടിച്ച് വെച്ച് മൃദുവെങ്കിലും വ്യക്തമായ ശബ്ദത്തിൽ രവിസാർ പറഞ്ഞത് അരവിന്ദ് ഓർത്തു. പുറത്തേക്കിറങ്ങുമ്പോൾ പാർവതി സിസ്റ്ററും പറഞ്ഞു " സാറിനിന്നു നല്ല മാറ്റമുണ്ട് ".

 

മുറിയിൽ തിരിച്ചെത്തുമ്പോഴേക്കും പതിവ് ഫോൺ വിളി വന്നു . വീഡിയോ കാൾ ആണ് എന്നും ഏതാണ്ട് അതെ സമയത്ത് തന്നെയാണ് രവിസാറിന്റെ മകനും മകളും വിളിക്കാറ് . " ഇന്ന് അച്ഛനെ കണ്ടിട്ട് നല്ല മാറ്റം തോന്നുന്നു . അരവിന്ദിന് തോന്നിയില്ലേ ? " മറുപടി കാക്കാതെ സാറിന്റെ മകൾ തുടർന്നു " ഡോക്ടറും പറഞ്ഞു .. seems progressing , അല്ലെ സജീവ് ശരി അരവിന്ദ് നാളെ വിളിക്കാം " സാറിന്റെ മകൻ കുറച്ച് സമയം കൂടി ഫോണിൽ തുടർന്നു . ".. അച്ഛനു വേദനയുണ്ടോ അരവിന്ദ് " വളരെ മൃദുവായ ശബ്ദം . " കുറവുണ്ടെന്നു പറഞ്ഞു " അരവിന്ദിന്റെ മറുപടിക്കു ശേഷം കുറച്ചു  നേരം കൂടി കഴിഞ്ഞാണ് അയാൾ ഫോൺ വെച്ചത് . ഇന്റർനെറ്റ് വഴി ദൂരെയുള്ള ബന്ധുക്കൾക്ക് രോഗികളെ കാണാനുള്ള സംവിധാനമൊക്കെ ആശുപതിയിലുണ്ടെന്ന് ആരോ പറഞ്ഞത് അരവിന്ദ് ഓർത്തു .

 

വീട്ടിലായിരുന്നപ്പോഴും ഇങ്ങിനെതന്നെയായിരുന്നു  . എല്ലാ ദിവസവും അവർ വിളിക്കും. ഒരിക്കൽ രവിസാർ പറഞ്ഞത് അരവിന്ദോർത്തു " സൗമ്യ നമ്മളെ ഒന്നും പറയാൻ വിടില്ല സജീവ് ഒന്നും പറയുകയുമില്ല " അരവിന്ദിന് നിർത്താതെ നിർദേശങ്ങൾ കൊടുക്കും " ശരി മാഡം " എന്ന് അരവിന്ദ് ആവർത്തിക്കുന്നത് കേട്ട് രവിസാർ ചിരിക്കുകയും ചെയ്യും .

 

കഴിഞ്ഞ ദിവസം രാവേറെ ചെന്നപ്പോൾ സാറിന്റെ മകൻ വിളിച്ചത് അരവിന്ദോർത്തു . പതിവില്ലാത്തതാണ് .. " ഒരു ഇന്ത്യൻ നമ്പറിൽ നിന്ന് കോൾ വന്നു ആശുപത്രിയിൽ നിന്നാണോ എന്ന് സംശയം . അതാണ് വിളിച്ചത് . everything alright ? " " ഒന്നുമില്ല സർ " അരവിന്ദ് മറുപടി പറഞ്ഞു . ഏറെ നേരത്തെ മൗനത്തിനു ശേഷം സജീവ് തുടർന്നു " he is a fighter , അങ്ങനെ തോറ്റു കൊടുക്കില്ല " ശൂന്യതയുടെ വലിയ ഇടവേളകൾ നൽകിയാണ് അയാളോരോ വാചകവും പറഞ്ഞത്. " വലിയ വേദനയാണ് ഈ അസുഖം വന്നാൽ …"  "  ഒന്നും പക്ഷെ പുറത്തുകാണിക്കുകയില്ല " ഫോൺ വെച്ച ശേഷം അരവിന്ദ് ലൈറ്റ് അണച്ചു കിടന്നു .

 

ഉറക്കം ഇടയ്ക്കിടെ മുറിഞ്ഞു . മെല്ലെ മെല്ലെ അകാരണമായ ഒരു ഭയം അയാളിലേക്ക് ആവേശിച്ചു തുടങ്ങി . രണ്ടു മാസം മുൻപ് തന്റെ അച്ഛൻ മരിച്ച രാത്രി അരവിന്ദിന്റെ മനസ്സിലേക്കെത്തി. അന്ന് രവിസാറിനോടൊപ്പം തന്നെയായിരുന്നു . സാറിന്റെ വീട്ടിൽ . അന്നും ഇടയ്ക്കിടയ്ക്ക് ഉറക്കം മുറിഞ്ഞിരുന്നു .. ഇത് പോലെ ഒരു ഭയം .. രാവിലെ ആ വാർത്തയുമെത്തി .

 

അരവിന്ദ് എഴുനേറ്റു ലൈറ്റിട്ടു . കതകു തുറന്നു പുറത്തിറങ്ങി . അടുത്തമുറികളിലൊന്നിൽ നിന്ന് ആരോ കൂർക്കം വലിച്ചുറങ്ങുന്ന ശബ്ദം . നഴ്സിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള നഴ്സ് മേശയിൽ തലവെച്ചുറങ്ങുന്നു . മറ്റേതോ മുറിയിൽ നിന്ന് ഇടയ്ക്കിടെ ഒരു ചുമയുടെ മുഴക്കം  . ഒരു കുട്ടിയുടെ കരച്ചിൽ .. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പം .ഇതിനിടയിലും അരവിന്ദന് അസാധാരണമായ ഒരു ശൂന്യത അനുഭവപ്പെട്ടു . വലിയൊരു മണൽക്കൂനയുടെ മുകളിൽ നിന്നു താഴേയ്ക്ക് വീഴുന്നത് പോലെ . തിരികെ മുറിയിൽ കയറി എല്ലാ ലൈറ്റുകളും ഇട്ടു . ജനാലകൾ തുറന്നിട്ടു . ടി വി ഓൺ ചെയ്തു .. സാധാരണ ഏകാന്തതയുടെ അപൂർവ യാമങ്ങളിൽ അരവിന്ദ്  ഇങ്ങനെയാണ് ചെയ്യുക . കിടക്കും മുൻപ് ബാത്റൂമിൽ പോയതാണെങ്കിലും അയാൾ വീണ്ടും ബാത്റൂമിൽ പോയി .ഏതോ ഒരു ഉൾവിളിയാലെന്നവണ്ണം ഷവർ തുറന്ന് കുളിച്ചു .. ചെറിയൊരു ആശ്വാസം .. പുറത്തിറങ്ങി മേശപ്പുറത്തുകിടന്ന ബുക്ക് നോക്കി . സി വി രാമൻപിള്ളയുടെ "ധർമ്മരാജാ ". തീവ്രപരിചരണത്തിലേക്കു മാറ്റും വരെ രവിസാർ അരവിന്ദനെ കൊണ്ട് പുസ്തകങ്ങൾ വായിപ്പിച്ചിരുന്നു . വീട്ടിലായിരുന്നപ്പോഴും അങ്ങിനെ തന്നെ .. കച്ചേരികൾക്കും കഥകളിക്കുമൊക്കെ ഒപ്പം കൂട്ടിയിരുന്നു . തീരെ താല്പര്യമില്ലാതിരുന്നിട്ടും അരവിന്ദൻ ജോലിയുടെ ഭാഗമായി അതൊക്കെ ചെയ്തു പോന്നിരുന്നു . "നമുക്ക് സി വിയുടെ മൂന്നു നോവലും വായിക്കാം അരവിന്ദൻ എന്ത് പറയുന്നു "രവിസാറിന്റെ ചോദ്യത്തിന് "വായിക്കാം "എന്ന പ്രതീക്ഷിത ഉത്തരം തന്നെ അരവിന്ദ് നൽകുകയും ചെയ്തു . രണ്ടുപേരും കൂടിപ്പോയാണ് പുസ്തകങ്ങൾ വാങ്ങിയത്  .

 

"മാർത്താണ്ഡവർമ്മ "വായിച്ച് തുടങ്ങിയ അന്ന് തന്നെയാണ് രവി സാർ വീണതും . എന്തോ ആവശ്യത്തിന് പുറത്തു പോയി വന്ന അരവിന്ദ് കണ്ടത് എഴുനേൽക്കാനാവാതെ നിലത്ത് കിടന്നു കൊണ്ട് ചിരിക്കുന്ന രവി സാറിനെയാണ് . "അറം  പറ്റിയല്ലോ അരവിന്ദാ .. വീണിതല്ലോ കിടക്കുന്നു ധരണിയിൽ  എന്ന് നീ വായിച്ചതല്ലേയുള്ളു . ദാ  കിടക്കുന്നു ക്ഷോണിതവുമണിഞ്ഞു ശിവ ശിവ "മൂക്കിൽ നിന്ന് വന്ന ചോര തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു . ഒന്നും മിണ്ടാതെ പകച്ചു നിന്ന അരവിന്ദനെ നോക്കി അദ്ദേഹം തുടർന്നു .."ഉടൻ തന്നെ ആ സാരഥിയെ വിളിച്ച് ഈ വൃദ്ധനെ ചുമലിലേറ്റി ആശുപത്രിയിലെത്തിക്കൂ " അപ്പോഴും ചിരിയായിരുന്നു അദ്ദേഹത്തിന് .

 

അന്ന് അഡ്മിറ്റ് ആയതാണ് .. അരവിന്ദന്റെ മനസ്സ് പെട്ടെന്ന് ഭൂതകാലത്തിൽ നിന്ന് മടങ്ങിയോടി  .. ഈ അസുഖത്തിന് വലിയ വേദന കാണും എന്ന് രവിസാറിന്റെ മകൻ   പറഞ്ഞത്  അരവിന്ദനെ ഒരു വലിയ ചോദ്യത്തിലേക്ക് വലിച്ചിഴച്ചു .. രവിസാറിന്റെ അസുഖമെന്താണ് ഒന്നര മാസമായി അദ്ദേഹത്തോടൊപ്പം നിഴലായി നിന്നിട്ടും താനിതുവരെ അതന്വേഷിച്ചില്ല എന്ന യാഥാർഥ്യം അയാളെ ഉള്ളിൽ നിന്ന് ഞെട്ടിച്ചു . അതറിയാതെ തന്നെ ഇത്രനാൾ നോക്കിയില്ലേ എന്ന ചിന്ത ഉടൻതന്നെ അയാളെ മടക്കികൊണ്ടുവരികയും ചെയ്തു .  അറിയാതിരിക്കുകയാണ് ഒരുതരത്തിൽ നല്ലത്  എന്ന ചിന്ത മനസ്സും കടന്നു ഒരൽപം ഉറക്കെ പുറത്തേക്കു വരികയും ചെയ്തു ..

അരവിന്ദ് ജനാലയിലൂടെ പുറത്തേക്കു നോക്കി .. ആശുപത്രിയുടെ പാർക്കിങ് സ്ഥലമാണ് പുറത്ത് .. വാഹനങ്ങളിൽ തണുപ്പുറഞ്ഞു ജലകണങ്ങളായി പറ്റികിടക്കുന്നു  .. ജനലഴിയിൽ പിടിച്ച് നിൽക്കുന്ന അരവിന്ദിന്റെ കണ്ണുകളിലും ഒന്നുരണ്ടു തുള്ളികൾ ഉറഞ്ഞുകൂടി . മനസ്സിലെവിടെയോ ഊറിയിറങ്ങുന്ന ഈർപ്പം കണ്ണുകളിലേക്കു കിനിഞ്ഞിറങ്ങുന്നു .. ഹൃദയമിടിപ്പിന് ഭാരം വലിച്ച് തളർന്ന വണ്ടിക്കാളയുടെ കിതപ്പും നിസ്സംഗതയും .. ഒരു വേള അതങ്ങു നിന്നുപോകുമോ എന്നുപോലും അരവിന്ദിന്  തോന്നി . ശ്വാസമെടുക്കുമ്പോൾ  പെട്ടെന്ന് തന്നെ ശ്വാസകോശം നിറഞ്ഞു പോകുന്നത് പോലെ .അയാൾ മനപ്പൂർവ്വം ഉറക്കെ ചുമച്ചു .. ഒരു തരം  മനംപുരട്ടൽ .. വൈകിട്ട് കഴിച്ചതെല്ലാം അണ പൊട്ടിവരും പോലെ പുറത്തേക്ക് .. വാഷ് ബേസിനിലെ ടാപ്പ് തുറന്ന് അരവിന്ദ് കണ്ണാടിയിലേക്ക് നോക്കി നിന്നു . വീഴാതിരിക്കാനെന്നവണ്ണം ഒരു കൈ മുന്നിലെ ഭിത്തിയിലൂന്നി . ചോരയിരച്ചു കയറി ചുവന്ന കണ്ണുകളിലേക്ക് മറുകൈ കൊണ്ടുവെള്ളം കോരിയൊഴിക്കുമ്പോൾ  അയാൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

"ദീർഘമായ ശ്വാസമെടുത്ത് ശ്വാസകോശം നിറയ്ക്കണം പിന്നീട് കഴിയുന്നത്ര നേരം ആ ശ്വാസം അങ്ങനെ നിർത്തണം . എന്നിട്ട് വളരെ പതുക്കെ ഏറെ നേരമെടുത്ത് ശ്വാസം വിടണം . ശ്വാസകോശം മുഴുവൻ ഒഴിയണം . ഇങ്ങനെ അഞ്ചു തവണ ചെയ്തു നോക്കൂ " മുൻപൊരിക്കൽ രവിസാർ തന്നെ പഠിപ്പിച്ച  റിലാക്സേഷൻ രീതി അരവിന്ദ് ചെയ്തു നോക്കി .  കയറി കയറി ദ്രുതകാലത്തിലെത്തി കൊട്ടി കലാശിക്കുന്ന ഒരു മേളത്തിന് ശേഷമുള്ള ഒരു കനത്ത നിശ്ശബ്ദത അയാളെ  പൊതിഞ്ഞു തുടങ്ങി . മെല്ലെ മെല്ലെ അതൊരു ശൂന്യതയായി  പരിണമിച്ചു . ഒരു മഞ്ഞു മലയുടെ മുകളിൽ നിന്ന് തെന്നിയിറങ്ങി അടിവാരത്തിലെത്തിയ ആശ്വാസം ..കണ്ണുകൾ അടച്ച് അരവിന്ദ് അങ്ങനെ നിന്നു ....

കോളിംഗ്   ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ അയാൾ ചെന്ന് വാതിൽ തുറന്നു . "എത്ര ഫോൺ വിളിച്ചു പെട്ടെന്ന് താഴെ ചെല്ലാൻ പറഞ്ഞു "നേരത്തെ മേശമേൽ തലവെച്ചുറങ്ങിയിരുന്ന നഴ്‌സാണ് . ഒന്നും  പറയാതെ അരവിന്ദൻ  പുറത്തിറങ്ങി . പെട്ടെന്നെന്തോ ഓർമ്മ വന്നതുപോലെ അകത്തേക്ക് തിരിച്ചു കയറി മേശപ്പുറത്തിരുന്ന പുസ്തകം കൂടി കയ്യിലെടുത്തു .

രണ്ടാം നിലയിലേക്ക് നടക്കുമ്പോൾ അയാൾ രവി സാറിന്റെ മകനെ വിളിച്ചു . ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം മറുതലയ്ക്കൽ നിന്ന് സൗമ്യമായ ചോദ്യം "കഴിഞ്ഞോ ". അതെ വികാരത്തോടെ അരവിന്ദിന്റെ മറുപടി "അറിയില്ല ".  രണ്ടാം നിലയിലെത്തുമ്പോൾ ഡോക്ടർ രാജീവ് തന്നെയും കടന്ന് ഓടിപ്പോകുന്നത് അയാൾ കണ്ടു . കൂട്ടിരുപ്പുകാർക്കുള്ള കസേരയിലിരിക്കുമ്പോൾ വാതിലിനു മുന്നിലിരിക്കുന്ന സെക്യൂരിറ്റിയെ നോക്കി അരവിന്ദൻ വെറുതെ പറഞ്ഞു "വരാൻ പറഞ്ഞു ". ഒരു തരം നിർവികാരതയോടെ "വിളിക്കും "എന്ന് മറുപടി .

പുറത്തേക്കു വന്ന രാജീവ് ഡോക്ടർ ആരോടോ ഫോണിൽ സംസാരിക്കുന്നു "ofcourse നിങ്ങളുടെ തീരുമാനമാണ് final , afterall നിങ്ങളുടെ അച്ഛനാണല്ലോ . ഞാൻ എന്റെ അഭിപ്രായം പറഞ്ഞുവെന്നേ ഉള്ളു . നിങ്ങൾക്കൊന്നു വന്നു കാണണമെങ്കിൽ അത് വരെ നമുക്കിങ്ങനെ manage ചെയ്യാമെന്നു കരുതി .." അകത്തേക്ക് തിരിച്ചുപോയ ഡോക്ടറുടെ മുഖത്ത് നേരിയ നിരാശ അരവിന്ദൻ തിരിച്ചറിഞ്ഞു .

സാധാരണ ഇങ്ങനെ കാത്തിരിക്കുമ്പോൾ ഫോൺ എടുത്ത് എന്തെങ്കിലും ചെയ്യുകയാണ് പതിവ് . ഇത്തവണ അരവിന്ദ് പുസ്തകം മെല്ലെ തുറന്നു .  "ആളുകൾ മരിച്ചു കിടക്കുമ്പോൾ എന്തിനാണാവോ ഈ പുരാണങ്ങളൊക്കെ വായിക്കുന്നത് . അവർക്കു ഇഷ്ടമുള്ള പുസ്തകങ്ങളാണ് വായിച്ചു കൊടുക്കേണ്ടത് . സിനിമ ഇഷ്ടമുള്ളവർക്ക് സിനിമ വെച്ചു കൊടുക്കണം . ക്രിക്കറ്റ് ഇഷ്ടമുള്ളവർക്ക് അത് .. " പരിമിത ലഹരിയുടെ സുഖമാസ്വദിക്കുന്ന ഞായറാഴ്ചകളിലൊന്നിൽ കയ്യിലിരിക്കുന്ന ഗ്ളാസ്സിൽ അമർത്തിപ്പിടിച്ചു കൊണ്ട് രവിസാർ പറഞ്ഞത് അരവിന്ദ് ഓർത്തു .

 

സാറിനെ ഇങ്ങോട്ടു മാറ്റും മുൻപ് വായിച്ചു നിർത്തിയിടത്ത് ഒരു അടയാളം വെച്ചിരുന്നു .  അരവിന്ദൻ അവിടെനിന്ന് വായിച്ചു തുടങ്ങി  " എടാ ഇരുളാ!  വിഴുങ്ങ് വാ തുറന്ന് ഈ  മൊണ്ണയനെ . നീയല്ലാണ്ട്, കാലമേത്, ഖലിയേത് ഉശിരുടയാൻ കാലനും നീ തന്നെടാ പടച്ചപൊരുളേ! " . അന്നിത് വായിച്ചു കൊടുക്കുമ്പോൾ പെട്ടെന്ന് കയ്യുയർത്തി നിർത്താൻ പറഞ്ഞത് അരവിന്ദോർത്തു . വന്യമായ ശൂന്യത കണ്ണിൽ നിറച്ച് രവിസാർ അന്ന് പറഞ്ഞതും .. "തായെന്നു ചൊല്ലിയവടെ കൊടലിരുട്ടിൽ തോറ്റി മനുക്ഷ്യവരെ പെരട്ടിരുട്ടിൽ ഇരുട്ടവെടിയ പെലെന്ന് തിരുമ്പാപാംകുഴിയിരുട്ടിൽ ഥൊലയണ ഇക്കൊണംകെട്ട, ഈ ഈരിരുളന്കരിംകൂരിരുളെ,  നീയേ നെടുഘെതി " അരവിന്ദൻ പുസ്തകത്തിലേക്ക് നോക്കി ഒരക്ഷരം പോലും തെറ്റിയിട്ടില്ല. 

 

അയാളുടെ ചിന്തകളെ തടഞ്ഞുകൊണ്ട് വാതിൽതുറന്ന്  നഴ്സ് വിളിച്ചു "അരവിന്ദാ ഡോക്ടർക്കു കാണണമെന്ന് " അകത്തേക്ക് ചെല്ലുമ്പോൾ ഡോക്ടർ രവിസാറിന്റെ കിടക്കയിലേക്ക് വിരൽചൂണ്ടി . അരവിന്ദൻ മെല്ലെയടുത്തു ചെന്ന് രവിസാറിന്റെ കയ്യിൽ തൊട്ടു . കണ്ണു തുറന്ന സാർ അരവിന്ദന്റെ കയ്യിലിരുന്ന പുസ്തകത്തിലേക്ക് നോക്കി . അരവിന്ദൻ വായിച്ചു തുടങ്ങി .. മുൻപ് നിർത്തിയേടത്ത് നിന്ന് ..

"കദംബവന വാസിനി മതികദംബ കാദംബിനി

ത്രിലോചന കുടുംബിനി ത്രിപുരസുന്ദരിമാശ്രയേ " . രവി സാർ അരവിന്ദന്റെ കയ്യിൽ മുറുകെ പിടിച്ചു . വായന നിർത്തി മുഖത്തേക്ക് നോക്കിയ അരവിന്ദനെ നോക്കി ചിരിച്ചു ..

പെട്ടെന്ന് തന്നെ കട്ടിലിന്റെ തലയ്ക്കൽ ഘടിപ്പിച്ചിരുന്ന യന്ത്രങ്ങൾ ആർത്തു വിളിക്കാൻ തുടങ്ങി .. ഡോക്ടറും മറ്റും ഓടിയെത്തി . ചുറ്റുമുള്ള കർട്ടൻ വലിച്ചിടുമ്പോൾ ഡോക്ടർ അരവിന്ദിനോട് പുറത്തുപോകാൻ പറഞ്ഞു . ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് കൂട്ടിരുപ്പുകാർക്കുള്ള കസേരയിൽ അയാളിരുന്നു .

എത്രനേരം അങ്ങിനെയിരുന്നു എന്നറിയില്ല . രാജീവ് ഡോക്ടർ പുറത്തേക്കു പോകുമ്പോൾ എതിരെ വന്ന ഡ്യുട്ടി ഡോക്ടറോട് പറയുന്നത് കേട്ടു "ആ വർഗീസ് വരും അവരെയാണ് relatives ഏൽപ്പിച്ചിരിക്കുന്നത് ".

അരവിന്ദൻ വാച്ചിലേക്ക് നോക്കി . പുലർച്ചെ നാലുമണിയോടടുക്കുന്നു .. അയാളെഴുനേറ്റ്  ഡോർ ബെല്ലടിച്ചു . പുറത്തേക്ക് വന്ന നഴ്സ് അയാളോട് മെല്ലെ പറഞ്ഞു "കഴിഞ്ഞു .. ഒരു പാട് കഷ്ടപ്പെടുത്തിയില്ല .. "ഒരു അടുത്ത ബന്ധുവിനോട് പറയും പോലെ .."നീ റൂമിൽ പോയിരുന്നോ എന്തെകിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം അവര് വന്നിട്ട് നിനക്ക് വീട്ടിൽ പോകാം " അരവിന്ദിന്റെ മനസ്സിലെ ചോദ്യം വായിച്ചിട്ടെന്നവണ്ണം അവർ തുടർന്നു "ബാക്കി ചടങ്ങെല്ലാം ഏതോ ഏജൻസിയെ ഏല്പിച്ചിരിക്കുകയാണ് അവർ വന്നിട്ട് നീ പൊയ്‌ക്കോ .."

അരവിന്ദ് തിരികെ  മുറിയിലേക്ക് നടന്നു . അതെ നിലയിലുള്ള ലേബർ റൂമിന്റെ മുന്നിൽ ഒരാൾ മധുരം വിതരണം ചെയ്യുന്നു . "ആൺകുട്ടിയാണ് " വലിയ സന്തോഷത്തിൽ അയാൾ അരവിന്ദനും ഒരു ലഡ്ഡു കയ്യിൽവെച്ചു കൊടുത്തു .  അതൊന്നു കടിച്ചുകൊണ്ട് അരവിന്ദ് മുന്നോട്ട് നടന്നു .. സ്വന്തം  മനസ്സിന്റെ നിർവികാരത അയാളെ തന്നെ അമ്പരപ്പിച്ചുകൊണ്ടിരുന്നു.  ആശുപത്രി മെല്ലെ ഉണരുന്നു . നഴ്‌സിംഗ് സ്റ്റേഷനിൽ പുലർച്ചയുള്ള പരിശോധനകൾക്കായി നഴ്‌സുമാർ ഒരുങ്ങുന്നു . ക്യാന്റീനിലെ വലിയ പ്രഷർ കുക്കറിന്റെ ചൂളം വിളി നേർത്തരീതിയിൽ കേൾക്കാം .

മുറി തുറന്ന് അരവിന്ദ് തന്റെ വസ്ത്രങ്ങളും മറ്റും ബാഗിൽ അടുക്കിവെച്ചു . തലേ ദിവസത്തെ ശർദ്ദിയുടെ അവശിഷ്ടങ്ങൾ എല്ലാം തുടച്ചു . രവിസാറിന്റെ സാധനങ്ങൾ ഒരു ബാഗിലാക്കി . നന്നായൊന്നു കുളിച്ച് അരവിന്ദ് കട്ടിലിലേക്ക് കിടന്നു ..

ഫോൺ ബെല്ലടിക്കുന്നതു കേട്ടാണ് ഉണർന്നത് . നേരം നല്ലവണ്ണം പുലർന്നിരുന്നു. രവി സാറിന്റെ മകനാണ് "സൗമ്യയെ കൂടി വിളിക്കാം " പതിവിനു വിപരീതമായി സാറിന്റെ മകൾ ഒന്നും പറഞ്ഞില്ല "അരവിന്ദന്റെ ഏജൻസിയിൽ വിളിച്ച് എല്ലാം settle ചെയ്തിട്ടുണ്ട് . ബാക്കി funeral ഒക്കെ ഏർപ്പാടാക്കിയിട്ടുണ്ട് . വർഗീസ് എന്നൊരാൾ ഇപ്പോൾ വരും അച്ഛന്റെ സാധനങ്ങളൊക്കെ അയാളെ ഏൽപ്പിച്ചാൽ മതി . ഫീസ് അല്ലാതെ കുറച്ച് രൂപ കൂടി അരവിന്ദിനു തരാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് വരാനാകില്ല . ഇനി വരുമ്പോൾ ഞാൻ അരവിന്ദനെ വിളിക്കാം "സാറിന്റെ മകനാണ് സംസാരിച്ചത് . മകളുടെ നേർത്ത ഏങ്ങലടി ഒരു പൊട്ടിക്കരച്ചിലിൽ അവസാനിച്ചപ്പോൾ അരവിന്ദ് ഫോൺ വെച്ചു . തന്റെ ബാഗുമെടുത്ത് പുറത്തിറങ്ങി .

ആരോ തട്ടി വിളിച്ചപ്പോളാണ് അരവിന്ദൻ കണ്ണുതുറന്നത് . അയാളപ്പോഴും DHP യിലെ കസേരയിൽ ഇരിക്കുകയാണ് . അരവിന്ദ് ചുറ്റും നോക്കി താൻ മാത്രമേ അവിടെയുള്ളു . "ആരുടെ ബോഡിയാണ് "അവിടുത്തെ സെക്യൂരിറ്റി ചോദിച്ചു . "രവി സാർ രവികുമാർ .."അരവിന്ദിന്റെ ശബ്‌ദത്തിൽ നേരിയ വിറയൽ ഉണ്ടായിരുന്നു .. രജിസ്റ്ററിൽ നോക്കിയ ശേഷം അയാൾ അരവിന്ദിന്റെ മുഖത്ത് നോക്കി "ആ ബോഡി റിലീസ് ആയി പോയല്ലോ  .. ബന്ധുവാണോ  " ഒന്നും പറയാതെ അരവിന്ദ് എഴുന്നേറ്റു . അരവിന്ദില്ലാതെ രവിസാറും രവിസാറില്ലാതെ അരവിന്ദും ആശുപത്രിക്കു പുറത്തിറങ്ങി ..

ഫോൺ ബെല്ലടിക്കുന്നു . "ബഷീറിക്കാ ഞാനിറങ്ങി .. ഇപ്പോളങ്ങെത്തും .." ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നുള്ള മറുപടി കേട്ട് അരവിന്ദ് നിന്നു . "ഇവിടെ തന്നെയോ റൂം 516 , ശരി ബഷീറിക്കാ ". അരവിന്ദ് ഫോൺ വെച്ച് തിരികെ ആ രാക്ഷസന്റെ വായിലൂടെ ഉള്ളിലേക്ക് പ്രവേശിച്ചു . വൈകിട്ട് രണ്ടാം നിലയിലെ തീവ്രപരിചരണ വിഭാഗത്തിന് മുന്നിൽ നിൽക്കുമ്പോൾ പരിചയമുള്ള മുഖങ്ങൾ .. ഡ്യൂട്ടി ഡോക്ടർമാർ മുതൽ എല്ലാവരും പരിചയക്കാർ .. സന്ദർശക സമയത്ത് ഉള്ളിൽ കയറുമ്പോൾ പാർവതി സിസ്റ്റർ ചിരിച്ചു കൊണ്ട് പറഞ്ഞു "എടാ നമ്മൾക്കൊന്നും ഒരു മാറ്റവുമില്ലെടാ ഇന്നൊരാളെങ്കിൽ നാളെ മറ്റൊരാൾ . ആ വ്യത്യാസമേയുള്ളൂ ". ബോധമില്ലാതെ കിടക്കുന്ന ജോർജ് വർഗീസിനെ നോക്കി നിർവികാരനായി അരവിന്ദ് പുറത്തിറങ്ങി ..  ലിഫ്റ്റിൽ കയറി അഞ്ച് എന്ന് പറഞ്ഞപ്പോൾ ഓപ്പറേറ്റർ ഒന്ന് നോക്കി ." പുതിയ പേഷ്യന്റാ മറ്റെയാൾ മരിച്ചു " അരവിന്ദ് ഫോണിലേക്കു നോക്കി  ..

Srishti-2022   >>  Short Story - Malayalam   >>  നിറം പൂശിയ നിഴലുകള്‍

Sooraj M S

Tata Elxsi

നിറം പൂശിയ നിഴലുകള്‍

നിറം പൂശിയ നിഴലുകള്‍

1

   ഉറപ്പുവരുത്താന്‍ വേണ്ടി ഞാന്‍ വീണ്ടും ഒന്നുകൂടി നോക്കി. എന്‍റെ നോട്ടം കണ്ടിട്ടാവണം ആ പെണ്‍കുട്ടി പെട്ടെന്ന് തല വെട്ടിച്ചു. അതെആ പെണ്‍കുട്ടി ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്.

 

    കാന്റീനിൽ വളരെ കുറച്ചു ആളുകളെ ഇപ്പോഴുള്ളൂ. അല്ലെങ്കിലും മൂന്ന് മണി കഴിഞ്ഞു ഉച്ചയൂണ് കഴിക്കുന്നവര്‍ കുറവായിരിക്കുമല്ലോ. പരമാവധി ആളുകള്‍ കുറഞ്ഞിരിക്കാന്‍ വേണ്ടിത്തന്നെയാണ് ഈ സമയം തിരഞ്ഞെടുത്തത്. പക്ഷെ എന്നിട്ടും ഞാന്‍ ഭയന്നതു തന്നെ സംഭവിച്ചിരിക്കുന്നു! റാമിനോടൊപ്പം പൊതുസ്ഥലത്തേക്ക് വരാന്‍ എനിക്കിപ്പോഴും ഭയമാണ്. ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വിചിത്രനായ മനുഷ്യനാണ് റാം. പരിഷ്കൃത ജീവിതത്തെ വെറുക്കുന്നവര്‍ ഉണ്ടാകാം ശരി തന്നെ. യുക്തിവാദവുംപ്രകൃതി പ്രാര്‍ത്ഥനയുമെല്ലാം അംഗീകരിക്കാന്‍ കഴിയുന്നത് തന്നെ. പക്ഷെ അത് ഒരു മനുഷ്യനെ ഇത്രയധികം സ്വാധീനിക്കുമോറാം എന്നും എനിക്കൊരു അത്ഭുതമായിരുന്നു.

    ഞാന്‍ വീണ്ടും എന്‍റെ സുഹൃത്തിന്‍റെ പ്രവൃത്തിയെ അറപ്പോടെ നോക്കി. തന്‍റെ ഊണ്പാത്രത്തില്‍ നിന്ന് മേശയിലേക്ക്‌ വീണുപോയ ചോറിന്‍റെ വറ്റുകള്‍ പെറുക്കിയെടുത്തു സ്വന്തം വായിലേക്ക് നിക്ഷേപിക്കുകയാണ് കക്ഷി. മ്ലേച്ചമായ കാഴ്ച! ആദ്യമായിട്ടല്ല റാമിന്‍റെ ഈ വൃത്തിഹീനമായ പ്രവൃത്തി ഞാന്‍ കാണുന്നത്. എന്നിരുന്നാലും ഉള്ളിലെവിടെനിന്നോ ഒരു ഓക്കാനം തികട്ടിവന്നു. ഞാനത് കടിച്ചമര്‍ത്തിപിന്നെ വന്ന വഴിയെ പറഞ്ഞയച്ചു. റാമിന്‍റെ ഈ വിചിത്ര പ്രവൃത്തിയാണ് നേരത്തെ കണ്ട പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ജിജ്ഞാസ കുത്തിനിറച്ചു ഇങ്ങോട്ടേക്ക് വിട്ടത്.

    ഓഫീസ് ക്യാന്റീനിലെ ഒരു ആളൊഴിഞ്ഞ മൂലയിലാണ് ഞങ്ങള്‍, അതായത് ഞാനും റാമും ഇരിക്കുന്നത്. ഞങ്ങള്‍ ഇരുന്ന ടേബിളില്‍ നിന്ന് കുറച്ചു മാറിതൊട്ടടുത്ത നിരയില്‍ ഏകദേശം മധ്യഭാഗത്തായാണ് ആ പെണ്‍കുട്ടി ഇരിക്കുന്ന ടേബിള്‍. അവളോടൊപ്പം അവള്‍ക്കഭിമുഖമായി ഒരു ചെറുപ്പക്കാരനും ഇരിക്കുന്നുണ്ട്അവളുടെ കാമുകനാകണം. ആ യുഗ്മമിഥുനങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നുക്ഷണത്തിന്‍റെ  ഔപചാരിതകകള്‍ പോലുമോര്‍ക്കാതെ ഗീതയുടെ മുഖം മനസ്സില്‍ തെളിഞ്ഞു. ഒരു ദീര്‍ഘനിശ്വാസമെടുത്തു കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ ഓര്‍മകളെ ചവിട്ടിപ്പുറത്താക്കി. കണ്ണ് തുറന്നത് വീണ്ടും റാമിലേക്ക്. പെട്ടെന്ന് അവന്‍ തലയുയര്‍ത്തി എന്നെ നോക്കി. ഒരു ചോദ്യത്തിന്‍റെ മുഖഭാവം. മുഖഭാവത്തില്‍ നിന്ന് വാക്കുകളുടെ ഏണിപ്പടികള്‍ ചവിട്ടിയിറങ്ങി ചോദ്യം പുറത്തേക്കു വന്നു.

എന്താ കഴിക്കുന്നില്ലേ?”

ഞാന്‍ അവനില്‍ നിന്നും കണ്ണുകള്‍ പറിച്ചു എന്‍റെ മുന്നിലിരിക്കുന്ന പിഞ്ഞാണത്തിലേക്ക് നട്ടു. ഒരു കരസ്പര്‍ശം പോലുമനുഭവിക്കാതെ കന്യകയായി നിലകൊണ്ടിരിക്കുന്ന ഊണിന്‍പാത്രം.

നിന്‍റെ മനസ്സിനെ എന്തോ അലട്ടുന്നുണ്ടല്ലോ വിഷ്ണുഎന്തായാലും പറഞ്ഞോളൂ

ഞാന്‍ ആഗ്രഹിച്ച ചോദ്യം. എന്നിട്ടും വായില്‍ നിന്ന് പുറത്തുവരാന്‍ കഴിയാതെ വാക്കുകള്‍ നാണിച്ചു നിന്നു. മനസ്സിലുള്ളത് തുറന്നു പറയാന്‍ തന്നെയാണ്കുറച്ചു ആപല്‍ക്കരമായിരുന്നിട്ടു കൂടി റാമിനോടൊപ്പം ഊണ് കഴിക്കാം എന്ന് തീരുമാനിച്ചത്. ഈ വൈചിത്ര്യത്തിനും മ്ലേച്ചതയ്ക്കും അപ്പുറത്ത് ആരും മനസ്സിലാക്കാത്ത മൂര്‍ച്ചയേറിയ ഒരു മസ്തിഷ്കം റാമിനുണ്ട്. ഈ അവസ്ഥയില്‍ എന്നെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും കഴിവുണ്ടെങ്കില്‍ അത് റാമിന് മാത്രമാണ്.

എന്‍റെ മനസ്സ് അവന്‍ വായിച്ചെടുത്തെന്നു തോന്നുന്നു. പ്ലേറ്റില്‍ നിന്ന്‍ കുറച്ചകലെയായി കിടന്ന ഒരു വറ്റ്അത് അവന്‍റെ പാത്രത്തില്‍ നിന്നുള്ളതല്ലെന്നു എനിക്കുറപ്പായിരുന്നു. നേരത്തെ ഭക്ഷണം കഴിച്ചവര്‍ ഉപേക്ഷിച്ചിട്ടുപോയ അവശിഷ്ടമാകാം. അവനത് സാവധാനം കൈ നീട്ടിസൂക്ഷ്മതയോടെ വിരലുകള്‍ക്കുള്ളിലാക്കി. തന്‍റെ മുഖത്തിനു നേരെ അതുയര്‍ത്തി പിടിച്ചു അവന്‍ എന്നോടായി പറഞ്ഞു.

എന്നില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാന്‍ നിനക്കാവില്ല വിഷ്ണു. ഞാനല്ലേ നിന്‍റെ ബെസ്റ്റ് ഫ്രണ്ട്

ബെസ്റ്റ് ഫ്രണ്ട്അല്ലനീ ഒരിക്കലും എന്‍റെ ഉത്തമ സുഹൃത്തല്ലപക്ഷെ നീ എന്‍റെ സുഹൃത്താണ്. എന്‍റെ ഒരേ ഒരു സുഹൃത്ത്. അതുകൊണ്ട് മാത്രം നീ ഒരു ഉത്തമ സുഹൃത്താകുമോഒരിക്കലുമില്ലഅവസാന നാളുകളില്‍ പലപ്പോഴും റാമിന്‍റെ പേരില്‍ ഗീതയുമായി തര്‍ക്കിക്കാറുള്ളത് ഞാനോര്‍ത്തു.

റാം നേരത്തെ കയ്യിലെടുത്ത ഉച്ഛിഷ്ടം വായിലേക്കെറിഞ്ഞു.

ഗീതഅവള്‍ എന്‍റെ കാമുകിയാണ്അല്ല ആയിരുന്നു എന്നതാണ് വ്യാകരണപരമായി ശരിയായ വാക്ക്. എന്നില്‍ നിന്ന് ഈശ്വരന്‍ അവളെ തട്ടിയെടുക്കും വരെ! ഗീതയെ നഷ്ട്ടപ്പെട്ടതിനു ശേഷം ഇന്നാദ്യമായാണ് റാമിനെ കാണുന്നത്. പരമാവധി കൂടികാഴ്ചകള്‍ ഒഴിവാക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുകയായിരുന്നു. പക്ഷെ എത്ര നാള്‍ ഇങ്ങനെ ഒളിച്ചുനടക്കാനാകുംആരോടെങ്കിലും മനസ്സ് തുറന്നു സംസാരിച്ചില്ലെങ്കില്‍ ഹൃദയം വിങ്ങിപ്പൊട്ടുമെന്നു തോന്നി.

നീ എന്താണ് ഒന്നും കഴിക്കാത്തത്?”

റാമിന്‍റെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി.

ഭക്ഷണം പാഴാക്കാന്‍ പാടില്ല എന്നറിയില്ലേവിശപ്പില്ലെങ്കില്‍ പിന്നെന്തിനാണ് ഭക്ഷണം വാങ്ങിയത്. വാങ്ങിയാല്‍ ഒരു വറ്റ് പോലും കളയാതെ ഭക്ഷിക്കണം. ഞാന്‍ എത്ര വട്ടം നിന്നോടിത് പറഞ്ഞിട്ടുണ്ട്. ഈ കോട്ടും സൂട്ടുമണിഞ്ഞ പരിഷ്കൃത മടയന്മാരെ പോലെയാകരുത് നീ. നോക്കൂഅവര്‍ എന്താണ് കഴിക്കുന്നതെന്ന്‍ നോക്കൂ. വിലകൂടിയ ഫാസ്റ്റ് ഫുഡ്‌ വാങ്ങിക്കുകഎന്നിട്ട് പകുതിയും അതുപോലെ തന്നെ പാഴാക്കുക. ഇങ്ങനെയുള്ളവര്‍ എത്രകാലം ജീവിക്കുംതനിക്ക് ഭാരമായവരെ പ്രകൃതി എന്തിന് തീറ്റിപോറ്റണംവെറുതെയാണോ ആരും കേട്ടിട്ടില്ലാത്ത മാരകരോഗങ്ങള്‍ ഇന്ന് പൊട്ടിമുളച്ചുണ്ടാകുന്നത്ഞാന്‍ പറയുന്നത് നീ കേള്‍ക്കുന്നുണ്ടോ വിഷ്ണുകഴിക്കൂ ഭക്ഷണം കഴിക്കൂ

കര്‍ക്കശ സ്വഭാവമുള്ള അച്ഛനെ അനുസരിക്കുന്ന കുട്ടിയെപോലെഅവന്‍റെ ആജ്ഞാശക്തിയുള്ള വാക്കുകള്‍ ഞാന്‍ അനുസരിച്ചു. ഒരു പിടി ചോറ് വാരി വായിലേക്കിട്ടുലക്ഷ്യസ്ഥാനത്തെത്താതെ കുറച്ചു വറ്റുകള്‍ കയ്യില്‍ നിന്ന് തെറിച്ചു പ്ലേറ്റിനു പുറത്ത് പലഭാഗത്തായി സ്ഥാനം പിടിച്ചു. ആ പാവം വറ്റുകള്‍ ഭക്ഷണത്തില്‍ നിന്ന്  ഉച്ചിഷ്ടം എന്ന പദവിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുന്നു! വായില്‍ വച്ച ഭക്ഷണം ഇറക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു. നെഞ്ചിലാകെ എന്തോ ഒരുണ്ട് കൂടിയിരിക്കുന്ന പോലെ. ഗീത തന്നെയാകണം!

പറയൂ വിഷ്ണു എന്താണ് നിന്‍റെ പ്രശ്നം?”

വീണ്ടും ആജ്ഞാശക്തിയുള്ള റാമിന്‍റെ സ്വരം. പുറത്തേക്ക് വരാന്‍ മടിച്ച വാക്കുകളെ അവന്‍ ബലമായി വലിച്ചു പുറത്തേക്കിടുന്ന പോലെ തോന്നി.

എനിക്ക് വയ്യ റാംഎന്നെക്കൊണ്ട് കഴിയുന്നില്ല. അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല. ആകെ ഭ്രാന്ത് പിടിക്കുന്നത് പോലെ. എല്ലായിടത്തും ഞാന്‍ ഒറ്റയ്ക്കാണെന്നൊരു തോന്നല്‍. അതിന്‍റെ കൂടെ എല്ലാവരുടെയും സഹതാപം കലര്‍ന്ന നോട്ടവുംമടുത്തു. എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയില്ല റാം.

കണ്ണില്‍ ഉരുണ്ടുകൂടിയ ജലകണികകളെ ഞാന്‍ ഇടംകൈ കൊണ്ട് തുടച്ചു മാറ്റി.

നീയെന്താണ് വിഷ്ണു ഇങ്ങനെ കുട്ടികളെപ്പോലെ. എത്ര നാളായി ഗീത നിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്. രണ്ടു വര്‍ഷംമൂന്ന് വര്‍ഷംഅതിനു മുന്‍പ് നീ എങ്ങനെയായിരുന്നു. നീ എന്നും ഒറ്റയ്ക്കായിരുന്നു വിഷ്ണു. നീ നേരിടുന്ന സഹതാപവും പുച്ഛവും വെറുപ്പുമൊന്നും നിനക്ക് പുതുമയല്ലപിന്നെന്താണ് നീ ഇങ്ങനെകുറച്ചുകാലത്തേക്ക് ഒരു അതിഥിയെപ്പോലെ അവള്‍ നിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ കരുതിയാല്‍ മതി

റാം പറയുന്നത് ശരിയല്ലേഅതെ ശരിയാണ്. പക്ഷെ ശരികളെ ദഹിപ്പിക്കാനാകുന്ന അവസ്ഥയിലല്ല എന്‍റെ മനസ്സിപ്പോള്‍. റാമിന്‍റെ വാക്കുകള്‍ എന്‍റെ ഓര്‍മകളുമായി ഒരു മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നപോലെ തോന്നി. അനുനിമിഷം ശക്തിയാജിക്കുന്ന ബാലിയുടെ കരങ്ങള്‍ പോലെ അവന്‍റെ വാക്കുകള്‍ തീക്ഷ്ണമായിക്കൊണ്ടിരുന്നു.

നിന്നെ സ്നേഹിക്കുന്ന ഒരുപാടുപേര്‍ ഇപ്പോഴും നിന്‍റെ  ജീവിതത്തിലുണ്ട്. നിന്‍റെ ബെസ്റ്റ് ഫ്രണ്ടായ ഞാന്‍, ഇപ്പോഴും നിന്നെ വിട്ടുപോകാതെ നിന്‍റെ കൂടെ കഴിയുന്ന നിന്‍റെ സ്വന്തം ചേച്ചി. ഞങ്ങളെ കുറിച്ചൊന്നും ഒരു ചിന്തയും നിനക്കില്ലാത്തതെന്താണ്ഇനി ഞാനൊരു സത്യം പറയട്ടെ വിഷ്ണു

അവന്‍ ഒരു നിമിഷത്തേക്ക് നിശബ്ദനായിമുന്നോട്ടേക്ക് ആഞ്ഞിരുന്നു. ഇനി പറയാന്‍ പോകുന്നത് അതിപ്രാധാന്യമുള്ളതാണെന്ന മുന്നറിയിപ്പായിരുന്നു അത്.

എനിക്ക് അവളെ...ഗീതയെ ഇഷ്ടമല്ലായിരുന്നു. അവള്‍ വന്ന ശേഷം നീയാകെ മാറി. നമ്മള്‍ തമ്മില്‍ ഒരുപാട് അകന്നു. അവള്‍ നിന്നെ മനുഷ്യനല്ലമറ്റൊരു യന്ത്രമാക്കിയെന്നു വേണം പറയാന്‍. ഇരുകാലില്‍ നടക്കുന്ന കോട്ടും സൂട്ടുമിട്ട മറ്റൊരു യന്ത്രം...ഒരു തരത്തില്‍..അവള്‍... പോയത് നന്നായി..

‘ ”റാം..” ഞാന്‍ അലറിക്കൊണ്ട്‌ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റുഅവന്‍റെ കരണത്ത് കൈ വീശിയടിച്ചു’ ഇല്ലഞാനത് ചെയ്തില്ല.

മസതിഷ്കത്തിലെവിടെയോ ഭൂതകാലത്തില്‍ ചെയ്യേണ്ടിയിരുന്ന പ്രവൃത്തികളുടെ ലിസ്റ്റിലേക്ക് അത് എഴുതിചേര്‍ക്കപ്പെട്ടുഅത്രമാത്രം. അവനെ അടിക്കാന്‍ എന്‍റെ കൈ അനങ്ങിയില്ലക്രൂരമായ അവന്‍റെ വാക്കുകളാല്‍ മരവിക്കപ്പെട്ടുനിസ്സഹായനായിനിശ്ചലനായി എന്‍റെ സകല അംഗങ്ങളും നിലകൊണ്ടു. പുറത്തു വരാന്‍ കൊതിച്ച ആ അലര്‍ച്ച പോലും തൊണ്ടയിലെവിടെയോ യാഥാര്‍ത്യത്തിന്‍റെ കുരുക്കുകളില്‍ അകപ്പെട്ട് അലിഞ്ഞില്ലാതായി.

ലവലേശം പോലും കൂസലില്ലാതെ റാം തുടര്‍ന്നു

എന്താ നിനക്ക് ദേഷ്യം വരുന്നുണ്ടോഞാന്‍ പറഞ്ഞത് സത്യമാണ് വിഷ്ണു. നിങ്ങള്‍ ഒരിക്കലും തമ്മില്‍ ചേരുന്നവരല്ലായിരുന്നു. നീ തന്നെ ആലോചിച്ചു നോക്ക് എന്ത് ചേര്‍ച്ചയാണ് നിങ്ങള്‍ തമ്മിലുണ്ടായിരുന്നത്?  കൂട്ടുകാരായ നമ്മുടെ ഇടയിലുള്ള ഒരുമ പോലും നിനക്ക് അവളുമായില്ല. നമ്മള്‍ ഒരേ ചിന്താഗതിക്കാരാണ്ഒരേ സ്വഭാവവും ആശയവുമുള്ളവരാണ്

എനിക്ക് അവനെ തടുക്കണമെന്നു തോന്നി. എന്ത് സാമ്യതയാണ് എനിക്ക് ഈ വിചിത്ര മനുഷ്യനുമായുള്ളത്. ശബ്ദമുയര്‍ത്താന്‍ ശ്രമിച്ച എന്നെ ഒരിക്കല്‍ കൂടി പരാജയപ്പെടുത്തികൊണ്ട് അവന്‍ തുടര്‍ന്നു

നോക്ക് നമ്മള്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു പോലും ഒരേ നിറം..ഹ..ഹ..” ഭ്രാന്തനെപ്പോലെ അവന്‍ ഉറക്കെ ചിരിച്ചു.

ഞാന്‍ അവനെ അടിമുടി നോക്കി പിന്നെ എന്നേയും. ശരിയാണ്കറുപ്പ്. നിറമല്ലനിറമില്ലായ്മ. ഒരു പക്ഷെ എന്‍റെ ജീവിതം പോലെ.

നേരത്തെ കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് അന്ധാളിപ്പ് പരക്കുന്നത് ഞാന്‍ കണ്ടു. അത് സാവധാനം ഭീതിയിലേക്ക് വഴിമാറുന്നു. റാമിന്‍റെ അട്ടഹാസം അവളെ പേടിപ്പിച്ചിരിക്കണം. സംഗതി വഷളാകുന്നതിനു മുന്‍പ് സംഭാഷണം അവസാനിപ്പിച്ചു ഇവിടെ നിന്ന് പുറത്ത് കടക്കണം.

എന്‍റെ പ്ലേറ്റിന് ചുറ്റും കിടന്നിരുന്ന ഉച്ഛിഷ്ടം ചൂണ്ടി കാട്ടി അവന്‍ പ്രസംഗം തുടര്‍ന്നു

എന്താണിത് വിഷ്ണുഇനി ഞാന്‍ പറഞ്ഞു തരണോ” അവന്‍ ദേഷ്യത്തോടെ എന്നെ നോക്കി. ജ്വലിക്കുന്ന കണ്ണുകള്‍, അവന്‍റെ വാക്കുകളുടെ അതേ ആജ്ഞാശക്തി ആ കണ്ണുകള്‍ക്കും ഉണ്ട്.

എന്‍റെ കൈ പതിയെ നീണ്ടു. എന്താണ് ചെയ്യുന്നതെന്ന് എന്‍റെ ബോധമണ്ഡലത്തില്‍ തെളിയുന്നതിനു മുന്നേആ ഉച്ചിഷ്ടം ഞാന്‍ വായിലാക്കി. അവന്‍ എന്നെ നോക്കി ചിരിച്ചുവിജയിയുടെ ചിരി. പെണ്‍കുട്ടിയുടെ മുഖത്തെ ഭീതി ബീഭല്‍സതയ്ക്ക് വഴിമാറിയിരിക്കുന്നു. അവള്‍ തന്‍റെ കാമുകനോട് എന്തോ പറയുന്നു. ദാ ഇപ്പോള്‍ അയാളും തിരിഞ്ഞു നോക്കുന്നു. ഞാന്‍ പെട്ടെന്ന് എഴുന്നേറ്റുശരവേഗത്തില്‍ തിരിഞ്ഞ് പുറത്തേക്ക് നടന്നു.

വിഷ്ണു..” പുറകില്‍ അവന്‍റെ വിളി ഞാന്‍ കേട്ടു. ആജ്ഞാശക്തിയുള്ള വിളി. കാലുകള്‍ തളരുന്നുഇല്ല.. നില്‍ക്കരുത്.

വിഷ്ണൂ..” അവന്‍ വീണ്ടും വിളിച്ചു. ഇരുകൈകള്‍ കൊണ്ടും ചെവി പൊത്തി ഞാന്‍ പുറത്തേക്ക് ഓടി.

 

2

    ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴേക്കും സമയം ഏഴു കഴിഞ്ഞിരുന്നു. അകത്തു  കടന്നു വാതില്‍ അടച്ചപ്പോള്‍ തന്നെ മനസ്സിന് എന്തെന്നില്ലാത്ത ഒരു സമാധാനം തോന്നി. മൗനം തിങ്ങിനിറഞ്ഞ അന്തരീക്ഷം. മറ്റുള്ളവര്‍ക്ക് ഒരു പക്ഷെ അതൊരു ശ്വാസംമുട്ടലായി തോന്നാമെങ്കിലും എനിക്ക് അതൊരു ആശ്വാസം തന്നെയാണ്. ചോദ്യങ്ങളില്‍ നിന്നും അതിനെക്കാളും ഭയങ്കരമായ തുറിച്ചുനോക്കുന്ന നേത്രഗോളങ്ങളില്‍ നിന്നും ഒരു രക്ഷപ്പെടല്‍. സ്വീകരണമുറിയിലെ കസേരയില്‍ എപ്പോഴോ വലിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്ക് മീതെ കയ്യിലിരുന്ന ബാഗും ഞാന്‍ ചുഴറ്റിയെറിഞ്ഞു. എന്നിട്ട് പ്ലാസ്റ്റിക്‌ നിര്‍മിതമായ ആധുനികയുഗത്തിന്‍റെ ചാരുകസേരയില്‍ സാവധാനം കിടന്നുകണ്ണുകളടച്ചു. ദിവസത്തില്‍ സ്വസ്ഥത അനുഭവിക്കുന്ന ഏതാനും നിമിഷങ്ങള്‍ ഒരു പക്ഷെ ഇതായിരിക്കും. മറ്റുള്ളവന്‍റെ സ്വകാര്യതയിലേക്ക് എന്തിനെന്നറിയാതെ എത്തിനോക്കുന്ന വിറളിപിടിച്ച സമൂഹത്തില്‍ നിന്നുംഡെഡ്-ലൈന്‍ മീറ്റ് ചെയ്യാന്‍ തൊഴിലാളികളെ യന്ത്രങ്ങളാക്കുന്ന കോട്ടണിഞ്ഞ മുതലാളിമാരില്‍ നിന്നുംപിന്നെ സ്വയം നീറിപുകയാന്‍ തീരുമാനിച്ചുറപ്പിച്ച സ്വന്തം മസ്തിഷ്കത്തില്‍ നിന്നും ഒരു ഒളിച്ചോട്ടം. നിമിഷങ്ങള്‍ മാത്രമേ ഈ ഒരു ഒളിച്ചോട്ടത്തിന് ദൈര്‍ഘ്യമുള്ളൂഅത് നന്നായറിയാം. അടുക്കളയില്‍ നിന്ന് ശബ്ദം കേട്ട് ചേച്ചി സ്വീകരണ മുറിയില്‍ എത്തുന്നത് വരെയുള്ള ചുരുക്കം ചില നിമിഷങ്ങള്‍ മാത്രം. പിന്നെ ആ പാവത്തിന്‍റെ ആവലാതികളായി.

എന്താടാ മിണ്ടാതെ ഒളിച്ചിരിക്കുകയാണോ?”

അതേ ആ നിമിഷങ്ങള്‍ അവസാനിച്ചിരിക്കുന്നു. കണ്ണ് തുറന്നു ചേച്ചിയെ നോക്കി ചിരിച്ചെന്നു വരുത്തി. തൊട്ടടുത്തുള്ള കസേരയില്‍ ചേച്ചി വന്നിരുന്നു. വിശേഷങ്ങള്‍ അറിയാനാണ്. എന്ത് വിശേഷം പറയാനാണ്ആവര്‍ത്തനവിരസമായ മറ്റൊരു ദിനം. സഹതാപം വാരിപൂശിയ മുഖങ്ങള്‍, ചൂഴ്ന്നുനോക്കുന്ന ഒളികണ്ണുകള്‍, പരിഹാസച്ചുവയുള്ള അടക്കം പറച്ചിലുകള്‍!!

ചോദ്യചിഹ്നമേന്തിയ കണ്ണുകളുമായി ചേച്ചി ഇപ്പോഴും എന്തിനോ കാത്തിരിക്കുന്നു

ഇന്ന് റാമിനെ കണ്ടിരുന്നു

എന്തിനാണ് ഞാനത് പറഞ്ഞതെന്നറിയില്ല. ഒരു പക്ഷെ വിശേഷം പറച്ചിലില്‍ നിന്നുള്ള ഒരു രക്ഷപ്പെടലിനു വേണ്ടിയായിരിക്കാം. ചേച്ചിയുടെ മുഖഭാവം മാറി.

നിന്നോട് ഞാന്‍ എത്ര വട്ടം പറയണംഎന്താ വിഷ്ണു നീ മനസ്സിലാക്കാത്തത്

മൗനമാണ് ഉത്തമമെന്നു എനിക്ക് തോന്നി. തല വീണ്ടും മെല്ലെ കസേരയിലേക്ക് ചായ്ച്ചു

അവനെ പറ്റി നിനക്കറിയാവുന്നതല്ലേഎന്തിനാണ് ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ അപഹാസ്യനാവുന്നത്. നിന്‍റെ അസുഖത്തെ കുറിച്ചെങ്കിലും നീ ചിന്തിക്കണ്ടേ മോനേ..

അസുഖം!! ഭ്രാന്ത് എന്ന് പറയൂ ചേച്ചി എന്തിനാണ് ഈ മാന്യത

മനസ്സിന്‍റെ വീര്‍പ്പുമുട്ടലിനെ ഭാരമേറിയ വാക്കുകളാല്‍ സ്വതന്ത്രമാക്കിയ സന്തോഷത്തില്‍ ഞാന്‍ തലയുയര്‍ത്തി ആ സ്ത്രീയെ നോക്കി. കണ്ണുകള്‍ കലങ്ങിയിരിക്കുന്നുപരാജയം അംഗീകരിച്ച മുഖഭാവം.

എന്തിനാണ് ചേച്ചി കരയുന്നത്ആര്‍ക്ക് വേണ്ടിയാണ്ഈ ഭ്രാന്തന് വേണ്ടിയാണോഈ ഭൂമി കറങ്ങുന്നത് പോലും എന്നെ തോല്‍പ്പിക്കാനാണ്. ഓരോ നിമിഷവും ഇഞ്ചിഞ്ചായി അത് എന്നെ കൊല്ലുന്നു. രോഗമായിപ്രണയമായിവിരഹമായി,... ചില മനുഷ്യര്‍ ഇങ്ങനെയാണ് ചേച്ചിപരാജിതരാവാന്‍ വേണ്ടി മാത്രം ജനിച്ചവര്‍. ഈ ലോകത്തിന്‍റെ ഓരോ ചലനവും നമ്മളെ തോല്‍പ്പിക്കാന്‍ വേണ്ടിയാണ്

മോനേദയവു ചെയ്ത് നീ ഞാന്‍ പറയുന്നത് ഒന്ന്‍ കേള്‍ക്കു..” ഇനിയും എന്നെ വേദനിപ്പിക്കരുതേ എന്ന അപേക്ഷയായിരുന്നു ആ സ്ത്രീയുടെ വാക്കുകളില്‍, എന്നാല്‍ ആ അപേക്ഷക്ക് കടിഞ്ഞാണിടാന്‍ കഴിയുന്നതായിരുന്നില്ല എന്നിലെ രോഷം.

റാമിനെ കാണരുത് എന്നാണോഎനിക്കാവില്ല ചേച്ചിഎന്നെ കൊണ്ടാവില്ല. ഈ വീടിനു പുറത്ത് എന്നെ മനുഷ്യനായി കണക്കാക്കുന്ന ഒരേ ഒരു വ്യക്തി അവനാണ്. ഒരു പക്ഷെ ഒരു ആത്മഹത്യയെക്കുറിച്ച് ഞാന്‍ ചിന്തിക്കാതിരിക്കുന്നത് പോലും അവന്‍ കാരണമായിരിക്കും

പക്ഷേമോനേ അവന്‍ നിന്‍റെ..

ഞാന്‍ കയ്യുയര്‍ത്തി ചേച്ചിയെ തടഞ്ഞു. ആ വാചകം പൂര്‍ത്തിയായാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ എനിക്കറിയാം. എന്‍റെ തലച്ചോറില്‍ കുടിയേറാന്‍ തക്കം പാര്‍ത്ത്ആ വാചകത്തിന് പിന്നില്‍ ഒളിച്ചിരിക്കുന്ന പിശാചുക്കളെ ഞാന്‍ കണ്ടു.

ചേച്ചി സാരിതലപ്പ് കൊണ്ട് മുഖം പൊത്തി അമര്‍ത്തികരഞ്ഞു. പരാജിതയായി അവര്‍ സാവധാനം പിന്‍വാങ്ങി. ഞാന്‍ വീണ്ടും കസേരയിലേക്ക് തല ചായ്ച്ചു. നിസ്സഹായയായ ആ സ്ത്രീയുടെ മേലില്‍ നേടിയ ജയം എന്‍റെ ചുണ്ടിന്‍റെ കോണിലെവിടെയോ ഒരു ചെറുചിരി കോറിയിട്ടു.

 

3

    കണ്ണ് തുറന്നയുടനെ കൈ നീട്ടിയത് അലാറം ക്ലോക്കിന് നേരെയാണ്പുലര്‍ച്ചെ 10.30. സമയത്തിനു എന്‍റെ ജീവിതത്തിന്‍ മേലുള്ള മേധാവിത്വം എന്നേ അവസാനിച്ചതാണ്എന്നിരുന്നാലും ശീലങ്ങള്‍ മാറുന്നില്ല തന്നെ! രാവിലെ എപ്പോഴോ ആണ് ശരിക്കുറങ്ങിയത്. നിദ്ര പോലും ദുഃസ്വപ്നങ്ങളെ  പേടിച്ച് അകന്നു നില്‍ക്കുന്ന അതിഭയാനകമായ അവസ്ഥ.

കുറച്ചു നാള്‍ ഓഫീസില്‍ നിന്ന് ലീവെടുത്തു. ചേച്ചിയുടെ ഉപദേശമാണ്. ലീവ് എഴുതികൊടുത്തപ്പോള്‍ എന്തോ ഉപകാരം ചെയ്തത് പോലുള്ള സന്തോഷമായിരുന്നു മാനേജരുടെ മുഖത്ത്. പലപ്പോഴും അര്‍ദ്ധരാത്രിവരെ ഇരുന്നു പണിയെടുത്ത് പ്രൊജക്റ്റ്‌ കംപ്ലീറ്റ്‌ ചെയ്തപ്പോള്‍ പോലും അയാളുടെ മുഖത്ത് ഇങ്ങനെയൊരു സന്തോഷം കണ്ടിട്ടില്ല. റാമിനോട് ഇന്ന് കോഫീ ഷോപ്പില്‍ വരാന്‍ പറഞ്ഞിട്ടുണ്ട്. അവനോടു ചില കാര്യങ്ങള്‍ അത്യാവശ്യമായി സംസാരിക്കേണ്ടിയിരിക്കുന്നു. ഉടനെ തന്നെ ചില തീരുമാനങ്ങളെടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന അവസ്ഥയിലാണ്. ചേച്ചിയോട് മറ്റെന്തെങ്കിലും കള്ളം പറഞ്ഞു വേണം പുറത്തുകടക്കാന്‍, സിനിമയ്ക്കെന്നോ മറ്റോ പറഞ്ഞേക്കാം. അതാകുമ്പോള്‍ ചേച്ചിക്കും സന്തോഷമാകും. ഓഫീസിലും വീട്ടിലും മാത്രമായി എന്‍റെ ജീവിതം ഒതുങ്ങിപോകുന്നതിനെ പറ്റി പലപ്പോഴും അവര്‍ സങ്കടം പറയാറുണ്ട്. എന്നാണു അവസാനമായി സിനിമ കണ്ടത്ഓര്‍മയില്ലഗീതയോടൊപ്പമാണെന്നത് തീര്‍ച്ച. എന്തോ വല്ലാത്തൊരു താത്പര്യമായിരുന്നു അവള്‍ക്ക് സ്ക്രീനിലെ ജീവിതങ്ങളോട്. രണ്ടു മണിക്കൂര്‍ മാത്രം ആയുസ്സുള്ള വെള്ളിത്തിരയില്‍ ജീവിക്കുന്ന ഒരു കൂട്ടം നിറം പൂശിയ നിഴലുകള്‍. എന്താണ് മനുഷ്യര്‍ക്ക് ഇതിനോട് ഇത്ര കമ്പംഒരു സാധാരണ മനുഷ്യന്‍റെ മനസ്സിന്‍റെ ഗതി ഒരിക്കലും എന്നെ കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ചേച്ചിയോട് യാത്ര പറഞ്ഞിറങ്ങി. വിചാരിച്ചതുപോലെ തന്നെ സിനിമയ്ക്കാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമൊന്നു അവിശ്വസിച്ചെങ്കിലും പിന്നെ സന്തോഷിച്ചു. ഞാന്‍ ഒരുപാട് പറ്റിക്കുന്നുണ്ട് ആ പാവത്തിനെ. എന്തായാലും ഇന്ന് ചില കാര്യങ്ങള്‍ തീരുമാനിക്കണം.

റോഡിന്‍റെ തിരക്കില്‍ നിന്നും കുറച്ചു ഉള്‍വലിഞ്ഞാണ് കോഫീ ഷോപ്പിന്‍റെ സ്ഥാനം. ബിസിനസ് മാഗ്നറ്റുകള്‍ ആശയസംവാദത്തിനുംബുദ്ധിജീവികള്‍ ഏകാന്ത ചിന്തയ്ക്കുംയുവസാഹിത്യകാരന്മാര്‍ എഴുത്തിനും വേണ്ടി തിരഞ്ഞെടുക്കുന്ന പാശ്ചാത്യസംസ്കാരം അപ്പടി പകര്‍ത്തിയ ഒരു മുന്തിയയിനം കോഫീഷോപ്പ്. ഒരു സാധാരണക്കാരന്‍റെ മൂന്നു നേരത്തെ ഭക്ഷണത്തിന്‍റെ തുകയാകും ഇവിടുത്തെ ഒരു നല്ല കോഫിക്ക്. ഈ നഗരത്തില്‍ റാം ഏറ്റവും കൂടുതല്‍ വെറുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. അതുതന്നെയാണ് കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും. എന്‍റെ തീരുമാനങ്ങള്‍ക്ക് തന്നെയാണ് എന്നും പ്രാധാന്യം എന്ന് അവന്‍ മനസ്സിലാക്കട്ടെ.

ഇവിടെ നിന്നും റാം യാതൊന്നും പാനിക്കില്ല എന്നുമാത്രമല്ല ഞാന്‍ എന്തെങ്കിലും കഴിക്കുന്നതും ഇഷ്ട്ടപെടില്ല എന്നെനിക്കുറപ്പായിരുന്നു. ഒരു കോള്‍ഡ് കൊക്കോ ലാറ്റെ’ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. തണുത്ത ലഹരിയെ ഒരിറക്ക് നുകര്‍ന്ന് കണ്ണുകളടച്ചു റാമിനോട് പറയേണ്ടുന്ന കാര്യങ്ങളെ പറ്റി ഞാന്‍ ഒന്ന് അവലോകനം ചെയ്തു. സാവധാനം കണ്ണുതുറന്നപ്പോള്‍ തൊട്ടുമുന്നിലിരിക്കുന്ന റാമിനെയാണ് കണ്ടത്. എനിക്കഭിമുഖമായി ടേബിളിനു എതിര്‍വശമുള്ള സ്റ്റൂളിൽ കയറി ചമ്രം പടിഞ്ഞിരിക്കുകയാണ് കക്ഷി. നരച്ചു തുടങ്ങിയ ഒരു പഴഞ്ചന്‍ ഷര്‍ട്ടും മുഷിഞ്ഞ ഒരു പാന്റ്സുമാണ് അവന്‍റെ വേഷം. നരച്ചുതുടങ്ങിയ ആ പച്ച ഷര്‍ട്ടില്‍ ആര്‍ത്തിയോടെ വന്നിരിക്കുന്ന ഈച്ചകളെ ഞാന്‍ കണ്ടു. പെട്ടെന്ന്‍ സംശയം മാറ്റാനായി സ്വന്തം ദേഹത്ത് കിടന്നിരുന്ന നനുത്ത പ്രീമിയം കോട്ടൻ ഷര്‍ട്ടിലേക്ക് ഞാനൊന്ന് നോക്കിഅതെ കടും പച്ച നിറമുള്ള നനുത്ത പ്രീമിയം കോട്ടന്‍ ഷര്‍ട്ട്!!

എന്തിനാ വിഷ്ണു നീ എന്നെ ഇങ്ങോട്ടേക്ക് വിളിപ്പിച്ചത്ഈ മന്ദബുദ്ധികള്‍ക്കൊപ്പം!!

ചുറ്റും കണ്ണോടിച്ചു കൊണ്ട് അവന്‍ പറഞ്ഞു. അവന്‍ ഉദേശിച്ചത് ചുറ്റും ചിതറിയിരിക്കുന്ന ബിസിനസ് മാഗ്നറ്റുകളെയുംബുദ്ധിജീവികളെയുംയുവസാഹിത്യകാരന്മാരെയുമാണ്.

എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നിന്നോട് സംസാരിക്കാനുണ്ട്

എന്ത് തന്നെയായാലും പെട്ടെന്ന് പറയൂ. ഇവിടെയിരിക്കുന്ന ഓരോ നിമിഷവും എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു” അസ്വസ്ഥനായി കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ പറഞ്ഞു.

എനിക്ക് പറയാനുള്ളത് നീ കഴിഞ്ഞ ദിവസം ഗീതയെ പറ്റി പറഞ്ഞ കാര്യങ്ങളാണ്. അത് എനിക്ക് ഒട്ടും തന്നെ അംഗീകരിക്കാന്‍ കഴിയുന്നവയല്ല

ഹ ഹ ഹ...

അവനുറക്കെ ചിരിച്ചുഅല്ല അട്ടഹസിച്ചു. പരിഹാസത്തിന്‍റെ തുപ്പല്‍ ചീറ്റിക്കൊണ്ടുള്ള അട്ടഹാസം.

നോക്ക് വിഷ്ണുനിന്‍റെ ഓരോ പ്രവൃത്തികളും ഞാന്‍ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ്. ഇതിനു മുന്‍പ് ഒരിക്കലെങ്കിലും നീ എന്നെ എതിര്‍ത്തു സംസാരിച്ചിട്ടുണ്ടോനോക്കൂഅവള്‍ നിന്നെ എത്രമാത്രം മാറ്റിക്കളഞ്ഞെന്ന്! നീ നിന്‍റെ ചുറ്റും ഒന്ന് നോക്കൂആര്‍ക്കൊപ്പമാണ് നീ ഇരിക്കുന്നതെന്ന്?”

ഞാന്‍ നോക്കിതല വലത്തേക്ക് തിരിച്ചു വലതുഭാഗം മുഴുവന്‍ നോക്കി പിന്നെ ഇടത്തേക്ക് തിരിച്ചു ഇടതുഭാഗം മുഴുവന്‍ നോക്കി. ബിസ്സിനസ്സ് മാഗ്നറ്റുകള്‍, ബുദ്ധിജീവികള്‍, യുവസാഹിത്യകാരന്മാര്‍..

കാണുന്നില്ലേ വിഷ്ണുഇതാണോ നിന്‍റെ ലോകംനമ്മുടെ ലോകംഗീത നിന്നെ എത്രമാത്രം മാറ്റിയെന്നു നോക്കു. ഇനി ഒരു തിരിച്ചുപോക്ക്...അതിനു നീ തന്നെ വിചാരിക്കണം വിഷ്ണു. ഞാന്‍ പറയുന്നത് കേള്‍ക്കൂശ്രദ്ധിച്ചു കേള്‍ക്കൂ....

വീണ്ടും ആ ആജ്ഞാശക്തിയുള്ള വാക്കുക്കള്‍. ഞാന്‍ ഇരുകൈകള്‍കൊണ്ടും ചെവിപൊത്തി അവന്‍റെ ശബ്ദത്തിന് മേലെ അലറി. ബിസ്സിനസ്സ് മാഗ്നറ്റുകളില്‍ ചിലര്‍ തിരിഞ്ഞു നോക്കിബുദ്ധിജീവി കണ്ണടയ്ക്കു മുകളിലൂടെ ചൂഴ്ന്നു നോക്കിയുവസാഹിത്യകാരിലൊരുവന്‍ പുസ്തകത്തില്‍ നിന്ന് തല പൊന്തിച്ചു നോക്കി. നിശ്ചലമായ അഞ്ചു നിമിഷങ്ങള്‍. ബിസ്സിനസ്സ് മാഗ്നറ്റുകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് തിരിഞ്ഞു. ബുദ്ധിജീവി കണ്ണട വീണ്ടും മൂക്കിലേക്ക് കുത്തികയറ്റിയുവസാഹിത്യകാരന്‍റെ തല വീണ്ടും പുസ്തകത്തിലേക്ക് കുമ്പിട്ടു. ലോകം വീണ്ടും ചലിച്ചു തുടങ്ങി.

ഇല്ല റാം. നിനക്കിനിയും മനസ്സിലായിട്ടില്ല. ഇനി എന്നില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ നിനക്കാവില്ല. എന്‍റെ ജീവിതത്തിലുണ്ടായിരുന്ന ഒരേ ഒരു സന്തോഷംഅത് നീ കാരണം അസ്തമിച്ചു. എന്നിട്ടും ഞാന്‍ നിന്നോട് ക്ഷമിച്ചു

ഞാന്‍ കാരണമോനീയെന്തൊക്കെയാണ് വിഷ്ണു ഈ പുലമ്പുന്നത്

അതേ റാം. നീ തന്നെനീയാണ് ഗീതയെ എന്നില്‍ നിന്നും അകറ്റിയത്

നീയെന്താ പിച്ചും പേയും പറയുകയാണോ വിഷ്ണു?”

റാംനീ സ്കിസോഫ്രീനിയ’ എന്ന് കേട്ടിട്ടുണ്ടോചുറ്റുമുള്ള നിഴലുകള്‍ക്ക് പോലും സ്വന്തം മസ്തിഷ്കം ജീവന്‍ നല്‍കുന്ന അപൂര്‍വമായ രോഗാവസ്ഥ. മറ്റുള്ളവര്‍ കാണാത്തത് കാണേണ്ടിയും കേള്‍ക്കാത്തത് കേള്‍ക്കേണ്ടിയും വരുന്ന ജനിതകശാപം

അവന്‍റെ കണ്ണുകളില്‍ ഭീതി പടരുന്നത് ഞാന്‍ കണ്ടു. അവന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നു. എന്‍റെ മുന്നിലിരിക്കുന്ന രൂപത്തെ അസ്വസ്ഥത കാര്‍ന്നു തിന്നുന്നത് എനിക്ക് വ്യക്തമായി കാണാം. പെട്ടെന്ന്‍ അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റുതിടുക്കത്തില്‍ കോഫീ ഷോപ്പിനു പുറത്തേക് നടന്നു. വാതിലിനു സമീപമെത്തി ഒരു നിമിഷം അവന്‍ നിശ്ചലനായി നിന്നു,  പിന്നെ തിരിഞ്ഞുനോക്കി എന്നോടായി പറഞ്ഞു.

ഇന്ന് അര്‍ദ്ധരാത്രി ഞാന്‍ പറയുന്നിടത്ത് നീ വരണം വിഷ്ണു. പഴയ വിഷ്ണുവിനെ നമുക്ക് തിരിച്ചുകൊണ്ടു വരണം. മറക്കണ്ട അര്‍ദ്ധരാതി...

 

4

    മണിക്കൂറുകള്‍ വേണ്ടി വന്നു ഒരു തീരുമാനമെടുക്കാന്‍. എന്നിട്ട് ഒടുവില്‍ ഞാനിവിടെഅര്‍ദ്ധരാത്രിയുടെ അന്ധകാരത്തില്‍ കുളിച്ചു അവനെയും കാത്ത്!! തൊട്ടുമുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ആ റയില്‍വേ പാളത്തിനു മുന്നില്‍ ഞാന്‍ നിന്നു. എന്തിനായിരിക്കും അവന്‍ ഇവിടേയ്ക്ക് വരാന്‍ പറഞ്ഞത്ചേച്ചി അറിയാതെയാണ് പുറത്തുകടന്നത്. പാവം നല്ല ഉറക്കത്തിലായിരുന്നുകുത്തിനോവിക്കുന്ന ചിന്തകളില്‍ നിന്ന്‍ താത്കാലികമായ ഒരു രക്ഷപ്പെടല്‍. വിളിച്ചുണര്‍ത്തി വീണ്ടും ഭൗതികജീവിതത്തിൻ്റെ വേദനകളിലേക്ക് പറഞ്ഞയക്കാന്‍ തോന്നിയില്ല.

ചുറ്റും ഒളിച്ചിരുന്ന് കണ്ണിലേക്ക് തുറിച്ചുനോക്കുകയാണ് അന്ധകാരം. എന്തിനെന്നറിയാതെ ഞാനും തിരികെ തുറിച്ചുനോക്കി. ഇരുട്ടിനെ ഞാന്‍ എന്തുമാത്രം സ്നേഹിച്ചുവോ അത്ര മാത്രം ഗീത അതിനെ വെറുത്തിരുന്നു. റാം പറഞ്ഞ ആ ചേര്‍ച്ചയില്ലായ്മ’ പെട്ടെന്ന് എന്‍റെ മനസ്സിലേക്ക് കടന്നു വന്നു. അവന്‍ പറഞ്ഞത് ശരിയാണോഎനിക്ക് ചേരുന്നവളായിരുന്നില്ലേ ഗീതഈശ്വരാ! ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്. ഒരിക്കലും ഗീതയെ പറ്റി ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ പാടില്ല. എന്തുകൊണ്ടാണ് റാമിന് അവളോട് ഇത്ര വെറുപ്പ്സ്നേഹിക്കാന്‍ മാത്രമറിയാവുന്ന ആ പെണ്‍കുട്ടിയെ ആര്‍ക്കാണ് വെറുക്കാന്‍ കഴിയുകശരിയാണ് ഗീത എന്‍റെ ജീവിതത്തിലേക്ക് വന്നതില്‍ പിന്നെ ഞാന്‍ റാമുമായി അകന്നു. പക്ഷെ അത് സ്വാഭാവികമല്ലേഒരുവന്‍ സ്വന്തം ജീവിതപങ്കാളിയോട് തന്നെയല്ലേ കൂടുതല്‍ സമയം ചിലവഴിക്കേണ്ടത്. എന്തുകൊണ്ടാണ് അവനത് മനസ്സിലാക്കാത്തത്.

റാമിന്‍റെ ഈ വെറുപ്പിനെ പറ്റി ഗീതയ്ക്കും അറിവുണ്ടായിരുന്നിരിക്കണം. ഒരു വര്‍ഷം! അതായിരുന്നു ഡോക്ടര്‍മാര്‍ എന്‍റെ ഗീതയ്ക്കു വിധിച്ച കാലാവധി. ഈശ്വരന്‍റെ കണക്കുപുസ്തകത്തില്‍ ഭിഷഗ്വരന് എന്തവകാശം! അതിനുശേഷം കഷ്ടിച്ച് മൂന്ന് മാസം കൂടി അവള്‍ ജീവിച്ചു. തീവ്രദുഖത്തിന്‍റെ മൂന്ന് മാസം. ആ സമയങ്ങളില്‍ റാം വീണ്ടും എന്‍റെ ജീവിതത്തില്‍ നിത്യസന്ദര്‍ശകനായി. അതിനെ ഗീത കൂടുതല്‍ വെറുത്തു. പ്രണയം കൊണ്ട് ചേര്‍ത്തു പിടിക്കേണ്ടേ അവസാന നാളുകളില്‍ റാമിന്‍റെ പേരില്‍ ഞാന്‍ അവളുമായി കലഹിച്ചു. കണ്ണീരില്‍ കുതിര്‍ന്നതായിരുന്നു ആ ദിനങ്ങളില്‍ അവളുടെ രാത്രികള്‍. എത്രയോ തവണ ചേച്ചി എന്നെ ഉപദേശിച്ചിരിക്കുന്നു അവനുമായുള്ള ചങ്ങാത്തം ഒഴിവാക്കാന്‍. ഞാനത് വകവച്ചില്ല. ഒരു പക്ഷെ ഗീതയുടെ ആയുസ്സ് കുറച്ചതില്‍ ആ കലഹങ്ങള്‍ക്കും ഒരു പങ്കില്ലേഅങ്ങനെയെങ്കില്‍ റാം... അവന്‍ തന്നെയല്ലേ  ഗീതയുടെ മരണത്തിനു കാരണംകൊലപാതകി!! ഞാന്‍ വീണ്ടും ഒരിക്കല്‍ കൂടി ആ വാക്ക് ഉരുവിട്ടു കൊലപാതകി

എന്‍റെ മുന്നില്‍ നീണ്ടു കിടന്ന റെയില്‍വേ പാളത്തിലേക്ക് ഞാന്‍ വീണ്ടും നോക്കി. ഒരു പക്ഷെ ഇത് ദൈവം എനിക്ക് തന്ന അവസരമായിരിക്കും. അല്ലെങ്കില്‍ എന്തുകൊണ്ട് അവന് ഇന്നത്തെ കൂടികാഴ്ചയ്ക്ക് ഈ സ്ഥലം തന്നെ തിരഞ്ഞെടുക്കാന്‍ തോന്നി. ചേച്ചി പറഞ്ഞതു പോലെ അവനെ ഒഴിവാക്കാന്‍ സമയമായിരിക്കുന്നുഎന്നെന്നേക്കുമായി! പുറകില്‍ നിന്ന്‍ ഒരു തള്ള്. നീതിയുടെ ചക്രത്തിനടിയില്‍ പെട്ട് ആ കൊലപാതകിവിചിത്രമനുഷ്യന്‍ അവസാനിക്കും! ഒരു പക്ഷെ ഇത് നേരത്തെ ചെയ്തിരുന്നെങ്കില്‍ എന്‍റെ ഗീതയെ രക്ഷിക്കാന്‍ എനിക്കായേനെ..

 “ആണോ വിഷ്ണുഅത് നിനക്കുറപ്പുണ്ടോ?”

പെട്ടെന്ന് പിന്നിലെ ശബ്ദം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു. തിളങ്ങുന്ന കണ്ണുകളുമായി അന്ധകാരത്തില്‍ നിന്ന് അവന്‍ മുന്നോട്ടേക്ക് വന്നുറാം!!

നിനക്കുറപ്പുണ്ടോ വിഷ്ണുഎന്നെ ഒഴിവാക്കിയിരുന്നെങ്കില്‍ നിന്‍റെ ഗീതയെ നിനക്ക് രക്ഷിക്കാന്‍ കഴിയുമെന്ന് നിനക്കുറപ്പുണ്ടോമരണത്തില്‍ നിന്ന്‍ നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോഅവളെ കാര്‍ന്നുതിന്നിരുന്ന അര്‍ബുദത്തില്‍ നിന്ന് നിനക്കവളെ രക്ഷിക്കാന്‍ കഴിയുമായിരുന്നോപറയൂ വിഷ്ണു...

ഇവന്‍...ഇവന്‍ എങ്ങനെ എന്‍റെ മനസ്സ് വായിച്ചുഈ വിചിത്രമനുഷ്യന്‍ എങ്ങനെയോ എന്‍റെ മനസ്സിനുള്ളില്‍ കയറിപ്പറ്റിയിരിക്കുന്നു. ഞാന്‍ അവനു നേരെ അലറി

കൊലപാതകി..വായടയ്ക്ക്. ഇനിയും നിന്‍റെ മന്ത്രവിദ്യയില്‍ ഞാന്‍ വീഴില്ല. നീയാണ്നീ കാരണമാണ് എനിക്ക് ഗീതയെ നഷ്ടപെട്ടത്. എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഒരേ ഒരു വെളിച്ചം അത് നീ ഊതിക്കെടുത്തി. അതാണ്‌ സത്യം

അല്ല വിഷ്ണു അതല്ല സത്യം. അത് നീ ചമഞ്ഞുണ്ടാക്കിയനീ വിശ്വസിക്കാനിഷ്ടപ്പെടുന്ന സത്യം. അര്‍ബുദം..അതാണ്‌ ഗീതയുടെ ജീവന്‍ കവര്‍ന്നത്

ഗീതയുടെ പുഞ്ചിരിക്കുന്ന മുഖം എന്‍റെ മനസ്സില്‍ തെളിഞ്ഞു. എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മുഖം. അതാ അവളുടെ പുഞ്ചിരി മായുന്നുകണ്ണുകള്‍ നിറയുന്നുനിറഞ്ഞൊഴുകുന്നു..

റാം നീയാണ്...നിന്നെ പറ്റിയുള്ള തര്‍ക്കങ്ങളാണ് അവളുടെ ആയുസ്സ് കുറച്ചത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവളുടെ ആരോഗ്യം അതോടെ നശിച്ചു. കരഞ്ഞ മുഖത്തോടെയല്ലാതെ അവസാനനാളുകളില്‍ ഞാന്‍ അവളെ കണ്ടിട്ടില്ല....എല്ലാം നീ കാരണം..

അങ്ങനെയാണോ വിഷ്ണു. ഞാനാണോ ഗീതയുടെ മരണത്തിനു കാരണം. അങ്ങനെയെങ്കില്‍ ആരാണ് എന്‍റെ നിലനില്പിന് കാരണം?”

ക്രൂരമായ ഒരു പുഞ്ചിരി അവനില്‍ ജനിക്കുന്നത് ഞാന്‍ കണ്ടു

വിഷ്ണു....ഞാന്‍ നിന്‍റെ വെറും മായാസൃഷ്ടിയാണ്..

ഞാന്‍ അവനെ തുറിച്ചു നോക്കി. ആ വിചിത്രമനുഷ്യന്‍റെ കണ്ണുകളിലെ തിളക്കം മങ്ങുന്നു. ഒരു ഗ്ലാസ്സുപോലെ അവന്‍റെ ശരീരം അതാ സുതാര്യമാകുന്നു. അവനെ ചുറ്റിയ അന്ധകാരത്തിലേക്ക് അവന്‍ സാവധാനം അലിഞ്ഞുചേരുന്നു.

വിഷ്ണു...ഞാനല്ലനീ തന്നെയാണ് ഗീതയുടെ മരണത്തിനു കാരണം. അവള്‍ അര്‍ഹിച്ച മരണം. അവള്‍ നിന്നെ മാറ്റിഎന്നില്‍ നിന്നകറ്റി. ഇനി നിനക്ക് തിരിച്ചുപോകാന്‍ സാധിക്കില്ലപഴയ വിഷ്ണുവാകാന്‍ നിനക്ക് കഴിയില്ല. ഇന്ന് എന്നോടൊപ്പം നീയും ഒടുങ്ങണം. നീ തോല്‍ക്കണം വിഷ്ണുഒരു ഭ്രാന്തനെന്നു മുദ്ര കുത്തി നിന്നെ തിരസ്കരിച്ച ഈ സമൂഹത്തിനു മുന്നില്‍, അതില്‍ നിന്ന് നിന്നെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയമടഞ്ഞ ആ പെണ്‍കൊടിക്ക് മുന്നില്‍... നിന്‍റെ യുദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു

സുതാര്യമായ അവന്‍റെ ശരീരത്തെ വിഴുങ്ങുന്ന അന്ധകാരത്തെ ഞാന്‍ കണ്ടു. അതാ അവന്‍ ഇല്ലാതാകുന്നു!! എന്നെന്നേക്കുമായി.. അന്ധകാരത്തെ കീറിമുറിച്ചുകൊണ്ട് ആ ചൂളം വിളി എന്‍റെ കാതില്‍ മുഴങ്ങി. മരണമണി! തലകുനിച്ച്എനിക്ക് മുന്നില്‍ നീണ്ടു നിവര്‍ന്നു കിടന്ന ആ പാളത്തിലേക്ക് ഞാന്‍ സാവധാനം നടന്നു. ചൂളംവിളി അടുക്കുന്നു. പാളത്തിനു നടുവില്‍ മരണത്തെയും കാത്തു ഞാന്‍ നിന്നു. ആരുടെയെക്കെയോ അലര്‍ച്ച എന്‍റെ കാതുകളില്‍ മുഴങ്ങി. ആരൊക്കെയോ അതാ എനിക്ക് നേരെ ഓടിയടുക്കുന്നു. അവരില്‍ മുന്നിലായി..ആ മുഖം ഞാന്‍ തിരിച്ചറിഞ്ഞു....ചേച്ചി...

ഇല്ല...ദയവായി എന്നെ മരിക്കാനനുവദിക്കൂ..” ചൂളം വിളിച്ചു പാഞ്ഞടുക്കുന്ന മരണത്തിനു നേരെ സര്‍വ്വശക്തിയുമെടുത്തു ഞാന്‍ ഓടി. കഴിയുന്നില്ല..കാലുകള്‍ തളരുന്നു..ചുറ്റുമുള്ള അന്ധകാരം എന്‍റെ കണ്ണുകള്‍ കുത്തിത്തുറന്ന് അകത്തേക്ക് കയറി. ബോധമറ്റ്‌ പാളത്തിലേക്ക് വീഴുമ്പോഴും ചേച്ചിയുടെ അലര്‍ച്ച എന്‍റെ  കാതുകളില്‍ വ്യക്തമായി മുഴങ്ങി.

 

5

    ഒരിക്കലും പാദമൂന്നാന്‍ ആഗ്രഹിക്കാത്ത ഓര്‍മ്മയുടെ ആ പടവുകള്‍ക്കു മുന്നില്‍ ഞാന്‍ മടിച്ചു നിന്നു. ചാടാന്‍ ശ്രമിച്ചുവഴി മാറി നടക്കാന്‍ ശ്രമിച്ചുകഴിയുന്നില്ല. ഭൂതകാലമെന്ന പിശാച് പിടികൂടിയിരിക്കുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചുഇനി മിഴികള്‍ തുറക്കുന്നത് ഒരു പുതുലോകത്തിലെക്കായിരിക്കണമേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു. സാവധാനം കണ്ണ് തുറന്നുഈശ്വരന്‍ ചതിച്ചിരിക്കുന്നു. ഡോക്ടര്‍ വിനോദ് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഒരു മാറ്റവുമില്ലാതെമനം മടുപ്പിക്കുന്ന ഗന്ധത്തോടെ ഡോക്ടറുടെ മുറിയും. ചുറ്റുമൊന്നു ഗഹനമായി നോക്കിഒരു മാറ്റവുമില്ല. കൃത്രിമത്വം ഛർദിക്കുന്ന അടുക്കും ചിട്ടയുമുള്ള മുറി. ഓരോ വസ്തുവിനും ആ മുറിയില്‍ അതിന്റേതായ സ്ഥാനം കല്‍പിച്ചു നല്‍കിയിട്ടുണ്ട്. ദശാബ്ദം എത്ര കഴിഞ്ഞാലും അണുവിട മാറ്റമില്ലാതെ അതെന്നും അവിടെ തന്നെ തുടരും. ഒരു പക്ഷെ അവയോരോന്നും ആഗ്രഹിക്കുന്നുണ്ടാകും ഒരു മില്ലിമീറ്ററെങ്കിലും ഇടത്തോട്ടോ വലത്തോട്ടോ ഒന്ന് മാറിയിരുന്നെങ്കിലെന്ന്‍! മുറിയുടെ വലതുഭാഗത്തായി ചുവരില്‍ ആ മുറിയിലെ ഏറ്റവും മനോഹരമായ വസ്തുആ പെയിന്റിംഗ് നിലകൊണ്ടു. നട്ടുച്ച നേരത്ത് തിരക്കുള്ള ഒരു സിറ്റിയുടെ ചിത്രീകരണമാണ് പെയിന്റിംഗില്‍. തിരക്കേറിയ ജോലിക്കിടയില്‍ കിട്ടിയ ഉച്ച ഭക്ഷണത്തിന്‍റെ ഇടവേളയില്‍, ധൃതിപ്പെട്ടു ആഹാരത്തിനായി ഹോട്ടലിലേക്കും മറ്റും ചിതറി നീങ്ങുന്ന ജീവനക്കാര്‍. അവരോടൊപ്പം അവരെ പിന്തുടരുന്ന അവരുടെ നിഴലുകളും. ചിത്രത്തില്‍ ഒരു സ്ത്രീ മറ്റൊരു യുവാവിനോട് സംസാരിക്കുന്നുണ്ട്അവരുടെ നിഴലുകളും പരസ്പരം സംസാരിക്കുന്നു. എന്തായിരിക്കും അവ സംസാരിക്കുന്നത്തങ്ങളുടെ യജമാനന്‍മാരെ കുറ്റം പറയുകയായിരിക്കുമോ?

വിഷ്ണു..” ഡോക്ടറുടെ ശബ്ദം. മനസ്സിന്‍റെ താത്പര്യം അവഗണിച്ചു എന്‍റെ ഉടല്‍ ഡോക്ടറിനു നേരെ തിരിഞ്ഞു. ഡോക്ടറുടെ അടുത്തു തന്നെ കസേരയില്‍ കലങ്ങിയ കണ്ണുകളുമായി ചേച്ചി!!

വിഷ്ണുവിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഇല്ലഞാന്‍ ശ്രദ്ധിച്ചില്ല എന്താണദ്ദേഹം പറഞ്ഞത്?

വിഷ്ണുയു നീഡ്‌ ടു ഗോ ബാക്ക് ടു യുവര്‍ മെഡിക്കേഷന്‍സ്. ഭേദമായിത്തുടങ്ങിയ രോഗത്തെ എന്തിനാണ് വിഷ്ണു വീണ്ടും വിളിച്ചു വരുത്തുന്നത്?”

ഓര്‍മയിലെ ഭൂതങ്ങളോട് പൊരുതാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു.

എനിക്ക് കുഴപ്പമൊന്നുമില്ല ഡോക്ടര്‍. അവന്‍....റാം എവിടെ?”

കുറച്ചുനേരത്തേക്ക് ഡോക്ടറിന്‍റെ കണ്ണുകള്‍ എന്‍റെ മുഖത്ത് തന്നെ തറച്ചു നിന്നു. എന്തോ അന്വേഷിക്കുകയാണ് അദ്ദേഹം.

വിഷ്ണു സത്യത്തെ നിങ്ങള്‍ അഭിമുഖീകരിച്ചേ മതിയാകൂ. സ്കിസ്നോഫ്രീനിയ എന്ന മാനസികരോഗത്തിന് അടിമയാണ് നിങ്ങള്‍. മുന്നിലില്ലാത്ത ശബ്ദങ്ങളും രൂപങ്ങളും മസ്തിഷ്കം തന്നെ സൃഷ്ടിച്ചെടുക്കുന്ന അവസ്ഥ. അങ്ങനെ നിങ്ങളുടെ തലച്ചോറ് സൃഷ്ടിച്ചെടുത്ത ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് റാം. ഹി ഡസിന്റ് റിയലി എക്സിസ്റ്റ്! ദയവായി മനസ്സിലാക്കൂ വിഷ്ണു. ഒരു കളിക്കൂട്ടുകാരനില്‍ തുടങ്ങി വര്‍ഷങ്ങളായി ഒരു നിഴല്‍ പോലെ റാം എന്ന സങ്കല്‍പസൃഷ്ടി നിങ്ങളുടെ കൂടെയുണ്ട്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന മരുന്നുകള്‍ക്ക് പോലും മാറ്റാന്‍ കഴിയാത്ത നിങ്ങളുടെ രോഗത്തിന് കുറച്ചൊരു ആശ്വാസമുണ്ടായത് ഗീത എന്ന പെണ്‍കുട്ടി നിങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ്..പക്ഷെ..

ഒരു നിമിഷം നിര്‍ത്തി ഒരു ദീര്‍ഘനിശ്വാസമെടുത്തു ഡോക്ടര്‍ തുടര്‍ന്നു

ഗീതയുടെ മരണ ശേഷം നിങ്ങളിലെ രോഗം വീണ്ടും ശക്തിപ്രാപിക്കുകയാണ്...

പെട്ടെന്ന് പെയിന്റിംഗിനു സമീപമായി ഒരു ആളനക്കം. അതെ..അതാ ആ പെയിന്റിംഗിലൂടെ വിരലുകള്‍ ഓടിച്ച്അതിന്‍റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട്‌ അവന്‍...റാം! പെട്ടെന്ന് അവന്‍ തിരിഞ്ഞ് എന്നെ നോക്കിപുഞ്ചിരിച്ചു.

വിഷ്ണൂ...വിഷ്ണു ശ്രദ്ധിക്കുന്നുണ്ടോ?”

ഡോക്ടറുടെ ശബ്ദം. ഞാന്‍ വീണ്ടും കണ്ണുകള്‍ ഇറുക്കിയടച്ചു. മുന്നില്‍ ഓര്‍മയുടെ പടവുകള്‍! ഗത്യന്തരമില്ലാതെ ഞാനാ പടവുകള്‍ കയറി. ഗീതയുടെ മുഖംപുഞ്ചിരിക്കുന്ന ഗീതയുടെ മുഖം. പുഞ്ചിരിയിലും ആ കണ്ണില്‍ നിറയുന്ന വിഷാദം എനിക്ക് കാണാം. പുസ്തകങ്ങളിലും മോണിറ്ററിലും മാത്രമായി ഒതുങ്ങിയിരുന്ന എന്‍റെ കണ്ണുകളിലേക്ക് ജീവിതത്തിന്‍റെ വെളിച്ചം നിറച്ച പെണ്‍കുട്ടി. ചുറ്റുമുള്ളവര്‍ ഭ്രാന്തനെന്ന മുദ്ര പതിപ്പിച്ച് തന്നെ അകറ്റിയപ്പോഴും എന്നിലേക്ക് സ്വയം നടന്നടുത്തവള്‍. ഏകാന്തമായ ഇരുള്‍ നിറഞ്ഞ എന്‍റെ സായാഹ്നങ്ങളെ അസ്തമന സൂര്യന് മുന്നില്‍ ബലി കഴിച്ച്തിരമാലകളുടെ അസൂയാവഹമായ ആക്രോശങ്ങളെ അവഗണിച്ച് എത്രയെത്ര നാളുകള്‍ അവളോടൊപ്പം കൈകോര്‍ത്ത് മണല്‍ത്തരികളെ ചവിട്ടിമെതിച്ച് ഞാന്‍ നടന്നിരിക്കുന്നു. എന്നോട് തോള്‍ ചേര്‍ന്നുഎന്നില്‍ തല ചായ്ച്ച് എന്‍റെ ഗീത! ഞാന്‍ സ്നേഹിച്ച എന്‍റെ നിഴലുകള്‍ പോലും,  വെട്ടിത്തിളങ്ങിയ ആ പെണ്‍കൊടിയുടെ തേജസ്സില്‍ അലിഞ്ഞില്ലാതായി...പക്ഷെ ഇന്ന്...

ഞാന്‍ കണ്ണുകള്‍ തുറന്നു. എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് റാം അവിടെആ പെയിന്റിംഗിന് സമീപം തന്നെയുണ്ട്. അവന്‍ എന്നെ നോക്കുന്നുപിന്നെ തിരിഞ്ഞു ആ പെയിന്റിംഗിലേക്ക്ആ നിഴലുകളിലേക്ക് നോക്കുന്നു. മുന്നില്‍ ഡോക്ടര്‍ ഇപ്പോഴും വാചാലനാണ്. അദ്ദേഹത്തിന്‍റെ വാക്കുകളൊക്കെയും എന്‍റെ കാതുകളെ അവഗണിച്ച് എനിക്ക് ചുറ്റുമായി ഒഴുകി നടന്നു. സഹതാപത്തോടെ ഞാന്‍ അദ്ദേഹത്തെ നോക്കി.

ഡോക്ടര്‍

നിശ്ചലനായി ഉദ്വേഗത്തോടെ അയാള്‍ എനിക്ക് വേണ്ടി കാതോര്‍ത്തു.

ഡോക്ടര്‍, താങ്കള്‍ക്ക് എന്‍റെ രോഗം ഭേദമാക്കാന്‍ കഴിയില്ല. എന്‍റെ രോഗം ഭേദമാകാന്‍ ഈശ്വരന് പോലും താത്പര്യമില്ല. അല്ലെങ്കില്‍ അതിന് കഴിവുണ്ടായിരുന്ന ഒരേ ഒരാളെഎന്‍റെ ഗീതയെ ഈശ്വരന്‍ തിരിച്ചു വിളിക്കില്ലായിരുന്നു. ഞാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നതിനു കാരണം തന്നെ എന്‍റെ രോഗമാണ് ഡോക്ടര്‍. എന്‍റെ മസ്തിഷ്കം മാത്രമാണ് എന്‍റെ കൂട്ടുകാരന്‍. ഡോക്ടറിന് അറിയാമോഏകാന്തത ഇഷ്ടപ്പെടുന്നവരെഅന്തര്‍മുഖരെ ഈ സമൂഹത്തിനു വെറുപ്പാണ്. അവര്‍ അവനെ അകറ്റുംഒറ്റപ്പെടുത്തും. മറ്റു കുട്ടികള്‍ അവനെ കളിയാക്കുംഅവനോടൊപ്പം കളിക്കാനും കൂട്ടുകൂടാനും മടിക്കും. അതായിരുന്നു ഡോക്ടര്‍ എന്‍റെ ബാല്യം. അച്ഛനമ്മമാരില്ലാതെ കൂട്ടുകാരില്ലാതെ ഒരു കുട്ടിക്ക് എങ്ങനെ കഴിയാനാകുംഅങ്ങനെ എന്‍റെ മസ്തിഷ്കം എനിക്ക് വേണ്ടി ഒരു കൂട്ടുകാരനെ സൃഷ്ടിച്ചു. എന്‍റെ ചേച്ചിയെപോലെ എന്നെ സ്നേഹിക്കാന്‍ വേണ്ടി മാത്രമായി ഒരാള്‍!

വിഷ്ണു,..”

എന്തോ പറയാന്‍ മുതിര്‍ന്ന ഡോക്ടറെ ഞാന്‍ തടഞ്ഞു.

എന്നെ ഞാനായിത്തന്നെ റാം സ്വീകരിച്ചു. വിചിത്രസ്വഭാവി ആയിരുന്നിട്ട് കൂടി ഞാന്‍ അവനെയും സ്വീകരിച്ചു. മറ്റുള്ളവര്‍ എന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ അവന്‍ എന്നോടൊപ്പം നിന്നു. എന്നോട് സംസാരിച്ചുഎന്നോടൊപ്പം കളിച്ചുഭക്ഷണം കഴിച്ചു. അവനെ കണ്ടു പേടിച്ചരണ്ട മറ്റു കുട്ടികളുടെ മുഖം ഞാനോര്‍ക്കുന്നു. അവര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചുടീച്ചര്‍മാര്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു. ഭ്രാന്തന്‍ ജീവിക്കാന്‍ പാടില്ലഅവന്‍ അപകടകാരിയാണത്രേ! എന്നിട്ടും ഞാന്‍ ജീവിച്ചു എല്ലാവരെയും വെല്ലുവിളിച്ചുകൊണ്ടു ഞാന്‍ ജീവിച്ചു. എന്തിനെന്നറിയാതെ ജീവിതത്തോട് പൊരുതി. ആ യുദ്ധം അവസാനിച്ചത് ഞാനാ പെണ്‍കുട്ടിയെ ആദ്യമായി കണ്ടപ്പോഴാണ്. അവള്‍ക്കു മുന്നില്‍ ഞാനെന്‍റെ ആയുധങ്ങള്‍ അടിയറ വച്ചു. ഗീതദൈവത്തിന്‍റെ കണ്ണുകളായിരുന്നു ആ പെണ്‍കുട്ടിക്ക്. അവള്‍ ഭ്രാന്തനിലെ മനുഷ്യനെ കണ്ടുസ്നേഹിച്ചുപരിചരിച്ചു. എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ച സമൂഹം അവളുടെ പ്രവൃത്തി കണ്ട് നെറ്റി ചുളിച്ചുഅവര്‍ അത്ഭുതപ്പെട്ടുഅസൂയപ്പെട്ടു. ഒരു പക്ഷെ ദൈവം പോലും അസൂയപ്പെട്ടു കാണും. അതല്ലേ അദ്ദേഹം..

കാഴ്ച മറച്ച് മുന്നില്‍ നിന്ന ജലകണികകളെ ഞാന്‍ തുടച്ചു നീക്കി.

ഡോക്ടര്‍ ദയവായി എന്‍റെ മസ്തിഷ്കത്തെ വെറുതെ വിടൂ. എന്‍റെ ചേച്ചിയെ കൂടാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരു വ്യക്തി റാം മാത്രമാണ്.

പെട്ടെന്ന് എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു

വിഷ്ണു..” വാക്കുകള്‍ക്ക് വേണ്ടി അദ്ദേഹം ബദ്ധപ്പെടുന്നത് പോലെ എനിക്ക് തോന്നി.

യു ഡോണ്ട് ഹാവ് എ സിസ്റ്റര്‍....നിങ്ങള്‍ അനാഥനാണ്

എന്തുകൊണ്ടോ ആ വാക്കുകള്‍ എന്നെ ഞെട്ടിച്ചില്ലമസ്തിഷ്കം മരവിപ്പിക്കപ്പെട്ടതുപോലെ എനിക്ക് തോന്നി. ഞാന്‍ തിരിഞ്ഞ് ചേച്ചിയെ നോക്കിഅതാ അവരുടെ മുഖംആ കരയുന്ന മുഖം.....അത് വികൃതമാകുന്നുഅല്ല അത് രൂപം മാറുന്നു...റാമിലേക്ക്...വീണ്ടും തിരികെ ചേച്ചിയിലേക്ക്...

ചേ....ചേച്ചി..” ഞാനുറക്കെ വിളിച്ചുശബ്ദം വിങ്ങുന്നു. ശ്വാസമെടുക്കാന്‍ കഴിയുന്നില്ല

ഞാന്‍ പറയുന്നത് മനസ്സിലാക്കൂ വിഷ്ണു. നിങ്ങള്‍ അനാഥനാണ്...അല്ലെങ്കില്‍ പറയൂ എന്താണ് താങ്കളുടെ ചേച്ചിയുടെ പേര്?”

മോ...മോഹിനി..” ബദ്ധപ്പെട്ടു വാക്കുകളെ ഞാന്‍ ഉന്തി പുറത്തേക്കിട്ടു

ഹ ഹ. മോഹിനി’, ‘റാം’ എല്ലാം വിഷ്ണുവിന്‍റെ അവതാരങ്ങള്‍ തന്നെ അല്ലെ??”

ശ്വാസമെടുക്കാന്‍ കഷ്ടപ്പെട്ടുകൊണ്ട് ഞാന്‍ ഡോക്ടറുടെ മുഖത്തേക് നോക്കി. എന്തോ തമാശ പറഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം. ചിരിപരിഹാസച്ചുവയുള്ള ചിരി. റാമിന്‍റെ വാക്കുകള്‍ ഞാനോര്‍ത്തു. ഞാന്‍ വീണ്ടും ചേച്ചിയെ നോക്കി. അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചുസാവധാനം കസേരയില്‍ നിന്നെഴുന്നേറ്റ്‌ പെയിന്റിംഗിനു നേരെ നടന്നു. പെയിന്റിംഗിന് മറുവശത്തായി ചേച്ചി നിന്നു. ഞാന്‍ സൂക്ഷിച്ചു നോക്കി റാമുംചേച്ചിയുംഅവരുടെ നടുക്ക് നിഴലുകളുടെ ആ പെയിന്റിംഗും.. ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി. ഇനി നീ എന്തിനാണ് കാത്തിരിക്കുന്നത്?’ അവരുടെ മുഖഭാവം ഞാന്‍ വായിച്ചെടുത്തു.

ഞാന്‍ എഴുന്നേറ്റു. പെയിന്റിംഗിന് നേരെ നടന്നു. തലക്കുള്ളില്‍ എവിടെയോ ഒരു മുഴക്കം. ഞാന്‍ പതിയെ ആ ചിത്രത്തില്‍ തലോടി. തലക്കുള്ളിലെ മുഴക്കം ശക്തമാകുന്നു

എന്താ വിഷ്ണു പെയിന്റിംഗ് ഇഷ്ടമായോ?”

ഡോക്ടര്‍ നിങ്ങള്‍ എന്നെ ജീവിക്കാനനുവദിക്കില്ല. ഈ സമൂഹം എന്നെ ജീവിക്കാനനുവദിക്കില്ല. എന്നെ സ്നേഹിക്കുന്നവരെ എന്നില്‍ നിന്നകറ്റിഎന്‍റെ വേദന കണ്ടു ചിരിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യം. ഭ്രാന്തനെ ഭ്രാന്തനായി തന്നെ കാണാനാണ് ഈ സമൂഹത്തിനു താത്പര്യം. എന്‍റെ ലോകത്ത് നിന്ന്‍ എന്‍റെ നിഴലുകളെ നിങ്ങള്‍ അകറ്റും..അതുകൊണ്ട് ഡോക്ടര്‍.....ഞാന്‍ പോകുകയാണ് അവരുടെ ലോകത്തേക്ക്നിഴലുകളുടെ ലോകത്തേക്ക്ഗീതയുടെ ലോകത്തേക്ക്..

തലയിലെ മുഴക്കം ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നുസഹിക്കാനാകുന്നില്ല. മനോഹരമായ ആ പെയിന്റിംഗിലേക്ക് ഞാന്‍ എന്‍റെ തല പതിപ്പിച്ചു. ചുവന്ന ചായം അതിനെ ഒന്നുകൂടി മനോഹരമാക്കിയിരിക്കുന്നു. തലയില്‍ വീണ്ടും മുഴക്കം... വീണ്ടും ശക്തിയായി ഞാന്‍ തല ഭിത്തിയിലിടിച്ചു. പെയിന്റിംഗ് ഭിത്തിയില്‍ നിന്നിളകി താഴെക്ക് പതിച്ചു. ഡോക്ടറുടെ അലര്‍ച്ച ഞാന്‍ കേട്ടു. ആരൊക്കെയോ എന്നെ പിടിക്കുന്നുവലിക്കുന്നു. ഇല്ലഎനിക്ക് പോകണംഅവര്‍ എന്നെ വിളിക്കുന്നു...ചേച്ചിറാംഗീത. ചുറ്റുമുള്ളവരെ ഞാന്‍ വലിച്ചെറിഞ്ഞു. തലയില്‍ വീണ്ടും മുഴക്കം. ഞാന്‍ തല വീണ്ടും ഭിത്തിയിലിടിച്ചുവീണ്ടുംവീണ്ടും..വീണ്ടും..ആ മുഴക്കം അവസാനിക്കുന്നത് വരെ. അതെ ജീവന്‍റെ ആ മുഴക്കം അവസാനിക്കുന്നത് വരെ..

Srishti-2022   >>  Short Story - Malayalam   >>  ബലിച്ചോർ

ബലിച്ചോർ

ബലിച്ചോർ

നിളയുടെ തീരത്തെ അഞ്ചാം നിലയിലെ ബാൽക്കണിയിൽ ഇരിക്കുകയാണ് നീലിമ. വർഷത്തിൽ ഒരിക്കൽ മാത്രമേ ഈ സന്ധ്യ നേരത്തെ ഇവിടുത്തെ ഇരുത്തം സാധിക്കാറുള്ളൂ. നാളെ അമ്മയുടെ ഓർമ ദിവസം ആണ്.  എല്ലാ വർഷവും ഈ ദിവസം ഇവിടെ എത്തും. ഒരിക്കൽ ഉണ്ണും, ഇവിടുത്തെ കാറ്റേറ്റ് കുറച്ചു നേരം ഇരിക്കും, രാവിലെ എട്ടന്മാരുടെയും ചേച്ചിമാരുടെയും കൂടെ ബലി തർപ്പണം ചെയ്തു, തറവാട്ടിൽ പോകും. രാത്രി തന്നെ തിരിച്ചു തന്റേതായ തിരക്കുകളിലേക്കും. 

 

അമ്മക്ക് മൊത്തം 9 മക്കൾ ആയിരുന്നു. "മക്കൾ എത്രയുണ്ടായിട്ടും കാര്യല്യാ കുട്ട്യേ കാണാൻ കൂടെ കിട്ടാണില്ലല്ലോ അവരെ.." എന്നുള്ളത് എപ്പോഴും അമ്മയുടെ പരാതി ആയിരുന്നു. ശരിയാണ്, ഈ ഒൻപതു പേരെയും ഒരുമിച്ചു അമ്മ ഒന്ന് കണ്ടിട്ട് വര്ഷങ്ങൾ ആയിക്കാണും. വല്ലാതെ വയ്യാതിരിക്കുമ്പോഴാണ് അമ്മയുടെ 80ആം പിറന്നാൾ വന്നത്. അത് ആഘോഷിക്കണം എന്നത് തന്റെ ഒരു ആഗ്രഹം ആയിരുന്നു. അമ്മയിനി എത്രകാലമാണ് എന്ന് പറയാൻ പറ്റില്ലല്ലോ, അതിനു മുൻപ് എല്ലാരേം ഒരുമിച്ചൊന്നു കാണുകയും ആകാം.  മധുവും അപ്പുവും അതിനെ പിന്താങ്ങി,

 "ആ അമ്മേ.. , its been so long അല്ലെ.. അമ്മ എല്ലാരേം വിളിക്ക്. " അപ്പു പറഞ്ഞു. മധുവും നിർബന്ധിച്ചപ്പോൾ വലിയേട്ടനെ വിളിച്ചു. 

"ഓ നീലു.. വർക്കിംഗ് ഡേ ആണോ.. നമുക്ക് weekend നോക്കിയാലോ.. അതാണെങ്കിൽ 2 days നു വരാമല്ലോ.. " ആ മാസം ഒരു weekend മാത്രമേ ഫ്രീ ഉള്ളു, ആ ദിവസം നടത്താം എന്നായി. ആ ദിവസം വച്ച് മറ്റുള്ളവരെ വിളിച്ചപ്പോൾ ഓരോരുത്തർക്കും ഓരോ തിരക്കുകൾ. ട്രിപ്പുകൾ, പരീക്ഷകൾ, സീസൺ ആയതു കൊണ്ടുള്ള ടിക്കറ്റ് നിരക്ക്, ഓഫീസിലെ തിരക്ക്, ഏടത്തിയുടെ അരങ്ങേറ്റം, ചേച്ചിയുടെ മുട്ടുവേദന അങ്ങനെ അവരുടെ എല്ലാ തിരക്കുകളും ആ ദിവസം ആയി. തിയ്യതികൾ മാറ്റി മാറ്റി ഒരു പാട് തവണ പിന്നെയും പലരെയും വിളിച്ചു.. പിന്നെ അത് നടക്കില്ലെന്ന് തീർച്ചയാക്കി. പിറന്നാളിന് മധുവിനെയും അപ്പുവിനെയും കൂട്ടി വീട്ടിലെത്തി. ഒരു കുഞ്ഞു സദ്യ വച്ച് കഴിച്ചു. ഓരോ ടൈമ് സോണിൽ ജീവിക്കുന്ന മക്കളുടെയും പേരക്കുട്ടികളുടെയും വിളിയും കാത്തു അമ്മ രാത്രി ഉറങ്ങാതിരുന്നു. ഓരോരുത്തർ ഓരോരുത്തർ ആയി വിളി തുടങ്ങി. അവരെ കാണുമ്പോൾ ഉള്ള അമ്മയുടെ സന്തോഷം കണ്ടു നീലിമയുടെ കണ്ണ് നിറഞ്ഞു. ഓരോ ഫോൺ കാൾ അവസാനിക്കുമ്പോഴും അമ്മയുടെ മുഖം മാറുന്നത് അവൾ ശ്രദ്ധിച്ചു. എല്ലാ വിളികളും കഴിഞ്ഞു, ഒരു മണിയോടടുത്തു അമ്മ ഉറങ്ങാൻ കിടന്നു.  

 

രാവിലെ 6 മണിക്ക് എഴുന്നേൽകുന്ന അമ്മ 7 മാണി ആയിട്ടും എഴുന്നേൽക്കാത്തത് കണ്ടപ്പോൾ അസ്വാഭാവികമായി ഒന്നും അവൾക്ക് തോന്നിയില്ല, പക്ഷെ വിളിക്കാൻ പോയപ്പോൾ തണുത്തു മരവിച്ച ശരീരം തൊട്ട് അവൾ ഞെട്ടി പോയി. 

 

വിവരം അറിഞ്ഞ ഉടൻ മക്കളും മരുമക്കളും പേരക്കുട്ടികളും എല്ലാവരും എല്ലാ തിരക്കുകളും മാറ്റി വച്ചു സന്ധ്യയോട് നാട്ടിൽ എത്തി. അവരെ കണ്ട നീലു അമ്പരന്നു പോയി, ഒരു ദിവസം മുൻപ് വന്നിരുന്നെങ്കിൽ എന്നവൾ ഓർത്തു.  നാട്ടു നടപ്പനുസരിച്ചു  അവരെല്ലാം 15 ദിവസം തറവാട്ടിൽ നിന്ന്, കർമങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു പോയി. "അതേയ് ആത്മാക്കളുടെ കാര്യല്ലേ.. നിൽക്കാണ്ട് പറ്റോ.." എന്ന് ഏടത്തി ആരോടോ പറയുന്ന കേട്ടു. ജീവനുള്ളവർക്കുള്ളതിനേക്കാൾ വിലയോ ആത്മാക്കൾക്ക്.. എന്ന് നീലിമ അത്ഭുതം കൂറി.  

അമ്മ പോയി 10 വര്ഷം ആയിരിക്കുന്നു.  അമ്മാവൻ ഏതോ ജ്യോത്സനെ കണ്ടപ്പോൾ എല്ലാവരും ഒരുമിച്ചു ഒരിടത്തു ബലിതർപ്പണം ചെയ്യണം, ഒരിക്കലും മുടക്കരുതെന്നു പറഞ്ഞത്രേ, അത് പേടിച്ചു എല്ലാ വർഷവും എല്ലാവരും മുടങ്ങാതെ ബലിതർപ്പണം ചെയ്യാൻ വരാറുണ്ട്.  

കഴിഞ്ഞ തവണ അവരെത്താൻ വൈകിയപ്പോൾ നീലു പതിയെ നിളാ തീരത്തു നടക്കാൻ ഇറങ്ങി.

പുലർച്ചെ ആയതു കൊണ്ട് നല്ല തണുപ്പുണ്ട്. ഇപ്പോഴേ നല്ല തിരക്കുണ്ട്. കുറെ പേർ തിരിച്ചു പോകാൻ ഒരുങ്ങുന്നു, പുഴ തീരത്താകെ നാക്കിലകളും ബലി ചോറും ആണ്. കുറെ ആളുകൾ കൈ കൊട്ടി കാക്കയെ വിളിക്കുന്നു. ഇവരെല്ലാം വിശ്വാസം കൊണ്ടാണോ അതോ ജ്യോത്സനെ പേടിച്ചാണോ ചെയ്യുന്നുണ്ടാകുക.. നീലു മനസ്സിൽ ഓർത്തു. പെട്ടന്നാണ് ഒരു കാഴ്ച നീലുവിന്റെ ശ്രദ്ധയിൽ പെട്ടത്, കുറച്ചകലെ മാറി ഒരു ചെറിയ പെൺകുട്ടി, മണൽ പുരണ്ട ബലിച്ചോർ ആർത്തിയോടെ കഴിക്കുന്നു..!!

ആ കാഴ്ച്ച കണ്ട അവൾ ആകെ അസ്വസ്ഥയായി. ഓടി പോയി അവളെ പിടിച്ചു മാറ്റി.

"വെശന്നിട്ടാ.. " അവൾ ദൈന്യതയോടെ പറഞ്ഞു. ആരോരുമില്ലാത്ത അവളെ അവിടെ വിട്ടു പോരാൻ നീലുവിനായില്ല. അവളെ കൂട്ടി ഫ്ലാറ്റിൽ പോയി ബാഗ് എടുത്ത് ഇറങ്ങി. ഏട്ടനും മറ്റും വിളിച്ചപ്പോൾ തിരക്കാണ് വരുന്നില്ലെന്നു മാത്രം പറഞ്ഞു. 

 

"അമ്മേ.. ഫോൺ.." എന്നുള്ള വിളി കേട്ടാണ് നീലു ചിന്തയിൽ നിന്നുണർന്നത്. നീലു അവളുടെ മുഖത്തു നോക്കി.. അതെ ആ ബലിച്ചോർ ഉണ്ട കുട്ടിക്ക് ഇവളുടെ മുഖമായിരുന്നു.. അല്ല അത് അവൾ തന്നെ ആയിരുന്നു തന്റെ അമ്മു... 

 

അമ്മുവിനെ കൊണ്ട് ചെന്നപ്പോൾ മധുവും അപ്പുവും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് എതിർപ്പൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, അവളെ സ്വന്തമായി കാണാനും തുടങ്ങി. 

 

ആ വര്ഷം ബലി മുടങ്ങിയപ്പോൾ മനസ്സിൽ കുറിച്ചതാണ്. ഇനിയില്ല.. ഇനിയുള്ള ഓരോ ഓര്മ ദിവസവും ഒരു അനാഥാലയത്തിൽ പോയി, അവർക്ക് ഒരു നേരത്തെ ഊണ്.. അതാണ് അമ്മക്ക് ചെയ്യാവുന്ന ഏറ്റവും ഉചിതമായ ബലിയൂട്ടൽ.. നീലു അമ്മുവിൻറെ കൈ പിടിച്ചു ഫ്ലാറ്റ് പൂട്ടി താഴെ ഇറങ്ങി. സ്നേഹാലയത്തിലേക്ക് പോകാൻ തയ്യാറായി മധുവും അപ്പുവും താഴെ നിൽപ്പുണ്ടായിരുന്നു.

Srishti-2022   >>  Short Story - Malayalam   >>  'പ്രധാന പ്രതി ഒളിവിലാണ്'

Vivek V

animation media

'പ്രധാന പ്രതി ഒളിവിലാണ്'

'പ്രധാന പ്രതി ഒളിവിലാണ്'

വീട് നിറയെ ആൾക്കാരാണ് പലരും പലമൂലയ്ക്കിരുന്നു താടിക്ക് കൈകൊടുത്തു അപലപിക്കുന്നുണ്ട്. ചർച്ചകൾ കൊടുംപിരി കൊള്ളുന്നൊരു  മുറിയിലേക്ക് അബദ്ധത്തിൽ ചെന്ന് കേറി അവിടെയും ഞാനാണ് പ്രതി കഷ്ടപ്പെട്ട് വളർത്തിയ അമ്മയെയും സഹോദരനെയും ചതിച്ചും പൊന്ന് പോലൊരു ചെറുക്കന്റെ ജീവിതം നശിപ്പിച്ചും കടന്ന് കളഞ്ഞവൾ... അപൂർവം ചില സുഹൃത്തുക്കൾക്കിടയിൽ മാത്രമാണ് എനിക്കൊരു നല്ല ഇമേജ് കിട്ടുന്നത് എന്നാലും അവരവസാനം ഞാനെടുത്ത തീരുമാനത്തെ കുറ്റപ്പെടുത്തി തന്നെയാണ് അവസാനിപ്പിക്കുന്നതും. ജീവിതത്തിൽ ഇന്ന് വരെ നേരിൽ കാണുകയോ സംസാരിക്കുകയോ ചെയ്യാത്തവരോട് പോലും എന്റെ കാര്യത്തെപറ്റി പറയുന്നത് കേട്ട് ശരിക്കും ഒരുപാട് ചിരിച്ചു. ചില നാട്ടുകാർ എന്റെ മാറിയ വസ്ത്രധാരണം കണ്ടപ്പോഴേ ഊഹിച്ചിരുന്നത്രെ എന്റെ പോക്ക് ശരിയല്ലെന്ന്. ഒരുപാട് സംസാരിക്കുന്നത് കണ്ടിട്ട് പലർക്കും തോന്നിയിരുന്നു ഒന്നാതരം പിഴയാണെന്ന്. എതിർത്തു സംസാരിക്കുകയും സ്വന്തമായ് തീരുമാനമെടുക്കുകയും ചെയ്ത് തുടങ്ങിയപ്പോൾ മുതൽ കാർന്നോമ്മാരുടെ ശാപവും ഏറ്റുവാങ്ങിയതല്ലേ പിന്നെങ്ങനെ ഞാൻ നന്നാവും. അമ്മയോട് മാത്രമാണ് തെറ്റ് ചെയ്‌തെന്ന് തോന്നുന്നുള്ളൂ പക്ഷെ അവരുടെ എടുത്തുചാടിയുള്ള വിവേക മില്ലാത്ത പെരുമാറ്റം കൊണ്ട് തന്നെയാണ് എനിക്കീ ഗതി  വന്നതും കുറ്റപ്പെടുത്താൻ അവകാശമില്ലെങ്കിലും സങ്കടം പറയാല്ലോ. കൂടെപ്പിറപ്പും കൂട്ടുകാരും സ്വന്തം ജീവിതത്തിൽ മുഴുകുമ്പോൾ എളുപ്പം മറക്കും. താലി തന്നതൊരു ഔദാര്യമായി കണ്ടവനിതൊരു ലോട്ടറിയാണ് യാതൊരു ചിലവുമില്ലാതെ ഒഴിവാക്കപ്പെട്ടിരിക്കുന്നു.

 

എനിക്കെന്നെ നഷ്ടപ്പെടാൻ കാരണമായവർ ഒരുപാടുണ്ട്

 

ചിലർക്ക് പൂക്കൾ നുള്ളിയെറിയാൻ മാത്രമേ കഴിയൂ ഒരു ചെടി നട്ടു നനച്ചു കാത്തിരുന്നു മൊട്ടിടുന്നതും പൂവിടുന്നതും ഒടുവിലത് കൊഴിഞ്ഞു മണ്ണടിയുമ്പോൾ മുഖത്തെ പുഞ്ചിരി മായുന്നതും അടുത്ത മൊട്ടിനായി കാത്തിരിക്കാനും കഴിയുന്നവരാകാണാമെങ്കിൽ കാത്തിരുന്നു പ്രതീക്ഷിച്ചും ജനിച്ചവരാകണം അല്ലാതെ അബദ്ധം പറ്റിയുണ്ടായാൽ പോരാ.

 

എന്നും തോറ്റു പോയവളുടെ എടുത്ത തീരുമാനങ്ങളിൽ കാലിടറി പോയവളുടെ അപമാനവും ആട്ടും തുപ്പും സഹിച്ചു അഭിമാനം നഷ്ടപ്പെട്ടവളുടെ പ്രിയപ്പെട്ട തെറ്റായിരുന്നു ഈ ആത്മഹത്യാ, തന്റെ മാത്രം ശരിയിൽ ഉറച്ചു നിന്ന് കൊണ്ട് ജീവിക്കാനുള്ള ഒരുപാട് മോഹങ്ങളെ ബലി കഴിച്ചു കൊണ്ട് ഈ നശിച്ച ജന്മത്തിൽ നിന്നും രക്ഷപെട്ടവൾ. ചിലരൊക്കെ ആശ്വസിക്കുന്നത് പോലെ ഞാനല്ല യഥാർത്ഥത്തിൽ പ്രതി  യഥാർത്ഥ പ്രതി ഇപ്പോഴും ഒളിവിലാണ്.

Srishti-2022   >>  Short Story - Malayalam   >>  അയാൾ

Vishnulal UC

H&R Block

അയാൾ

അയാൾ

രാവിലെ പഴയ മുദ്രക്കടലാസുകൾ തപ്പുന്നതിനിടയിലാണ് അത്‌ കണ്ണിൽ തടഞ്ഞത്‌. അറുപതുകളിലെ ആ പഴയ മലയാളം പാഠപുസ്തകത്താളിനുള്ളിൽ ഒരു കുഞ്ഞു മയിൽപ്പീലിത്തുണ്ട്‌! പണ്ട്‌ തൊടിയിലെ മാവിൻ ചുവട്ടിൽവച്ച്‌ ദാക്ഷായണി ഇത്‌ തരുമ്പോൾ അകാശത്തിനു നേർക്കുവയ്ക്കരുതേയെന്ന് പ്രത്യേകം പറഞ്ഞിരുന്നു. അറിഞ്ഞൊ അറിയാതെയൊ മാനവും വെളിച്ചവും കാണാതെ ഇത്രയും നാൾ.. എന്തൊ വലിയ നിധി കിട്ടിയ സന്തോഷമായിരുന്നു ആദ്യം. അപ്പോൾ തന്നെ അവളെ വിളിച്ചു പറഞ്ഞു; ഒരു 'സംഭവം' ഉണ്ട്‌ വേഗം വരൂ എന്ന്! കുറച്ചുകഴിഞ്ഞപ്പോൾ തന്നെ അവൾ ആശ്ചര്യത്തോടെ വീട്ടിലേക്കോടിവന്നു. ഞാൻ 'സംഭവം' അവൾക്കുവച്ചുനീട്ടി. പുസ്തകം തുറന്നവൾ മയിൽപ്പീലിയെടുത്ത്‌ മെല്ലെ തലോടുമ്പോൾ നേർത്ത ചുളിവുകൾ വീണുതുടങ്ങിയ നെറ്റിത്തടവും സ്വപ്നം മങ്ങിയ കണ്ണുകളും മെല്ലെ വിടർന്നു, ചെറിയൊരു ചിരിയോടെ.. മുപ്പത്തിയഞ്ചു വർഷങ്ങൾക്ക്‌ മുൻപ്‌ അതെന്റെ കയ്യിലേക്ക്‌ തരുമ്പോൾ കണ്ട അതേ മുഖഭാവം..

 

 

മനയിൽ അന്ന് കൂട്ടുകുടുംബവ്യവസ്ഥിതിയായിരുന്നു. എന്നും ഒരുത്സവപ്രതീതി. അവധിദിനങ്ങളിൽ ആ പഴയ ചെമ്പകമരത്തിന്റെ ചോട്ടിൽ ഞങ്ങൾ കുട്ടികളെലെല്ലാം ഒത്തുകൂടും. ഞാനും ദാക്ഷായണിയുമായിരുന്നു കൂട്ടത്തിൽ മൂത്തത്‌. അതുകൊണ്ട്‌ ഞങ്ങൾ അച്ചനുമമ്മയും. 

വർഷങ്ങൾക്ക്‌ ശേഷം അവളെ കല്യാണംകഴിച്ചയക്കുമ്പോൾ അതേ ചെമ്പകച്ചോട്ടിൽ ഞാൻ നിൽപ്പുണ്ടായിരുന്നു.. നിശ്ചലനായി..

 

 

അവളുടെ കല്യാണം കഴിഞ്ഞ്‌ കുറച്ച്‌ വർഷങ്ങൾക്ക്‌ ശേഷം മനയിൽ എന്റെ വിവാഹത്തേക്കുറിച്ച്‌ ചർച്ച തുടങ്ങി. മതേതരവാദിയായിരുന്ന ഞാൻ 'അന്യമതത്തിൽ' നിന്ന് വിവാഹം ചെയ്ത്‌ പ്രതിക്ഷേധിക്കാൻ തീരുമാനിച്ചതും അക്കാലത്തുതന്നെയായിരുന്നു. എന്നാൽ പ്രണയം എന്നെ വീണ്ടും തോൽപ്പിച്ചു. അതുകൊണ്ടായിരുന്നല്ലൊ ഭാനുമതിയുമായി ഇഷ്ടത്തിലായതും വിവാഹം കഴിച്ചതും.

ഞങ്ങളുടെ ചേർച്ചയെ പറ്റി ഒളിഞ്ഞും മറഞ്ഞും അല്ലാതെയും, പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ചിലപ്പോഴൊക്കെ എനിക്കും അത്ഭുതം തോന്നിയിരുന്നു. പലകാര്യങ്ങളിലും ഞങ്ങൾ ഒരേ രീതിയിൽ ചിന്തിച്ചിരുന്നു. പ്രണയവിവാഹങ്ങളിൽ സാധാരണയുള്ള സങ്കീർണ്ണതകളൊന്നും ഞങ്ങൾക്കിടയിലുണ്ടായിരുന്നില്ല. ഒടുവിൽ ക്യാൻസർ അവളെ പൂർണ്ണമായും കീഴ്പ്പെടുത്തിയപ്പോൾ ലോകം തന്നെ നഷ്ടപ്പെട്ടു. രണ്ടര വർഷം നീണ്ടുനിന്ന ദാമ്പത്തികജീവിതത്തിനിടയിൽ കുട്ടികൾ വൈകിമതി എന്നുള്ള തീരുമാനം തെറ്റായിരുന്നോയെന്ന് ഞാൻ പലപ്പോഴും എന്നോട്‌ തന്നെ ചോദിച്ചിട്ടുണ്ട്. തനിച്ചായപ്പോൾ അവളുടെ ഉദരത്തിൽനിന്നുള്ള ഒരു കുഞ്ഞോമനയെ ഞാൻ ആഗ്രഹിച്ചിരുന്നിരിക്കാം..

 

ഭാനുവിന്റെ വേർപാടെന്നെ പ്രവാസത്തിലെത്തിച്ചു. പിന്നീട്‌ ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ചു, തനിച്ച്‌.. എല്ലായിടത്തും അവളുടെ ഓർമ്മകൾ  കൂട്ടിനുണ്ടായിരുന്നു. പലരാജ്യങ്ങളിലും ജോലിചെയ്തു. പലതരത്തിലുള്ള ആൾക്കാരെ കണ്ടുമുട്ടി. വർഷങ്ങൾ കഴിഞ്ഞു നാട്ടിലേക്കുള്ള തിരിച്ചുവരവിനു. ദാക്ഷായണിയുടെ കാര്യങ്ങളൊക്കെ വൈകിയാണ് ഞാനറിഞ്ഞത്‌. ഏഴരവർഷത്തിനുശേഷം അവർ വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. അവളുടെ വരന്റെ ഇല്ലം ഞങ്ങളുടെ കുടുംബത്തേക്കാൾ ധനികമായിരുന്നു. ആദ്യമാദ്യമുള്ള അവഗണന അവൾ കണ്ടില്ലെന്നുനടിച്ചു. കാലം പിന്നിട്ടപ്പോൾ അവർക്കൊരു പെൺകുഞ്ഞ്‌ ജനിച്ചു. എന്നാൽ ദാമ്പത്യ ജീവിതം കൂടുതൽ വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ ഔദ്യോഗികജീവിതത്തിൽ അയാൾ ആരുമായിട്ടൊ അടുപ്പത്തിലാണെന്നവൾ അറിഞ്ഞു. വിവാഹമോചനം അധികം വൈകിയില്ല. പുരോഗമനവാദ പശ്ചാത്തലത്തിൽ വിവാഹ മോചനങ്ങൾ ആരോഗ്യപരമായ സമൂഹത്തിന്റെ  പ്രതിഫലനങ്ങളാണ്. എന്നാൽ ബന്ധങ്ങളിൽ വൈകാരിക സമീപനമുള്ള നമ്മുടെ സാമൂഹികപരിസരം അത്തരത്തിൽ അനുരൂപമാണോ എന്ന് സംശയമാണ്; പ്രത്യേകിച്ചും ഒരു കുഞ്ഞ് ഉണ്ടായതിനുശേഷം..

വിവാഹമോചനത്തിനുശേഷം അയാൾ കാമുകിയുമായി പു:നർ വിവാഹം നടത്തി; ഒപ്പം ഒരേയൊരു മകളെ ദാക്ഷായണിക്കു വിട്ടുകൊടുക്കുകയും ചെയ്തു. ഒടുവിൽ മകളെ വളർത്തണമെന്ന ലക്ഷ്യം അവളെ പഴയ അധ്യാപനത്തിലേക്കു തിരിച്ചുവിട്ടു.

 

ഇല്ലത്തിന്റെ കാര്യമായിരുന്നു ദയനീയം. കാൽച്ചുവട്ടിൽ നിന്നു മണൽ ചോർന്നുപോകുന്നതുപോലെയായിരുന്നു കൂട്ടുകുടുംബത്തിന്റെ അധപതനം. അച്ഛന്റെയും അമ്മയുടേയും കാലശേഷം ബന്ധുജനങ്ങൾ ഓരോരുത്തരായി പിരിഞ്ഞു. ഇപ്പൊ പലകോണുകളിൽ.. പല ദിക്കിൽ..

 

ദാക്ഷായണിയുടെ മകളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ ഏതാണ്ട്‌ രണ്ടു വർഷം ആയിക്കാണും. ആ കുട്ടിക്ക്‌ എന്നെക്കുറിച്ച്‌ നല്ല മതിപ്പാണെന്നുതോന്നുന്നു. ദാക്ഷായണി എന്നേക്കുറിച്ചുള്ള ഒരു നല്ല രൂപം തന്നെ നൽകികാണണം. അല്ലെങ്കിൽ നാളത്തെ ഞങ്ങളുടെ വിവാഹ രെജിസ്റ്റ്രേഷനു കൂട്ടുകാരിയുമൊത്ത്‌ വരുമെന്നു പറയില്ലായിരുന്നല്ലൊ! അതും ഭർത്താവിന്റെ എതിർപ്പിനേയും അവഗണിച്ച്‌.. ഇങ്ങനൊരുകാര്യത്തിന് ഏറ്റവും കൂടുതൽ നേതൃത്വം കൊടുത്തതും ആ കുട്ടിയായിരുന്നു. 

ചിലപ്പോൾ, ഒരുപക്ഷെ അവൾക്ക് ജനിച്ചത് ഒരാൺകുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെയൊന്നുണ്ടാകുമായിരുന്നില്ലായിരിക്കാം.. "എനിക്ക് പ്രണയിക്കാം, എന്റെ പെങ്ങൾക്കത് പാടില്ല" എന്നാണല്ലൊ നമ്മുടെ നാട്ടിൽ പരക്കെയുള്ള  'ആൺ സദാചാരബോധം'. അമ്മയുടെ കാര്യമതിലും കാഠിന്യമാകും!

 

 

വാർദ്ധ്യക്യത്തിന്റെ സായാഹ്നത്തിൽ ഒരു വിവാഹം! വികാര-വിചാരങ്ങളുടെ പ്രണയസാഫല്യത്തിനിനിയും ജീവിതം ബാക്കിയുണ്ടൊ?! ചിലപ്പോൾ ഒറ്റപ്പെടലിൽ നിന്നുള്ള വിമുക്തി അവൾ ആഗ്രഹിച്ചിരുന്നിരിക്കണം. അല്ലെങ്കിൽ അവൾ ഇങ്ങനൊരുകാര്യം സ്ഥിരം കാണാറുള്ള ഉദ്യാനത്തിൽ തമാശരൂപേണ അവതരിപ്പിക്കില്ലായിരുന്നല്ലൊ?!!

 

പാതിരാവെത്തിയിട്ടും ഉറക്കം വരുന്നില്ല. നാട്ടിലേക്ക് പുറപ്പെടുന്നതിന്റെ തലേദിവസമായിരുന്നു അവസാനമായി ഇതേ അനുഭവം..

സമയവും കാലവും എല്ലാം മാറ്റിമറിക്കും..

നിഴലുകൾ വീണുതുടങ്ങിയ ജീവിതത്തിൽ സ്വപ്നങ്ങൾ ഇനിയും ബാക്കി. കുറച്ചുമാറി പട്ടണത്തിന്റെ ഓരത്തായി ഒരു അഥിതിമന്ദിരം വാങ്ങണം. വല്ലപ്പോഴും അവിടെയും കഴിയാമല്ലൊ..

 ജീവിതം കൊണ്ട്‌ എന്താണുദ്ദേശിക്കുന്നതെന്നറിയില്ല. കഴിഞ്ഞ ആ പഴയ നല്ലകാലങ്ങൾ ഓർക്കുമ്പോൾ വിടരുന്ന ചിരിയിൽ കണ്ണുനീരിന്റെ നേർത്ത നനവുമുണ്ടാകും.

ഋതുക്കൾ മാറുന്നതുപോലെ കൂട്ടുകാർ മാറും.. മനുഷ്യൻ മാറും.. യാഥാർത്ഥ്യങ്ങളും..

ഒരു വിളിപ്പാടകലെയുണ്ടായിട്ടും വിളിക്കാതെ സങ്കീർണ്ണങ്ങളാകുന്ന മനസ്സുകൾ.

 

ഇല്ലം ഇന്ന് ചിതലരിച്ചുതുടങ്ങിയിരിക്കുന്നു. ദാക്ഷായണിയുടെ; അല്ല, ഞങ്ങളുടെ മകളുടെ പേരിൽ ഇല്ലം എഴുതിക്കൊടുക്കണം. അവളുടെയും എന്റേയും പകുതി വസ്തുവകകൾ അനാഥാലയത്തിലേക്കും കൈമാറണം. ഭാനുവുമായി ചേർന്നെടുത്ത തീരുമാനമായിരുന്നു അത്. ഇപ്പോൾ 'വിധിച്ചത്' ദാക്ഷായണിയും.. എടുത്ത തീരുമാനങ്ങളിൽ ഇത്തിരി ആശ്വാസമേകുന്നവ ഇതൊക്കെയാണ്. എന്നാൽ ഒരു ചോദ്യം വീണ്ടും അവശേഷിക്കുന്നു.. ജീവിതത്തിനു എന്തെങ്കിലും അർത്ഥമുണ്ടായിരുന്നൊ?! ഒരുത്തരം കണ്ടെത്താനുള്ള അന്വേഷണത്തിലാണ്..

 

പഴയ ആ വയസ്സൻ ചെമ്പകം ഇപ്പോഴുമുണ്ട്‌.. എപ്പോഴും അതവിടെ തന്നെ ഉണ്ടാകണം.. കുട്ടികൾ ഇനിയുമതിനു ചുറ്റും കളിക്കട്ടെ.. ചിലപ്പോൾ ആ പത്തുവയസുകാരനും ദാക്ഷായണിയും ഒരിക്കൽക്കൂടി.. 

അപ്പോഴേക്കും ഓപ്പോളിന്റെ വിളിയുയരും, "വേഗം വരൂ കുട്ട്യോളെ, ഊണ് കാലായി..!"

 

പിന്നെ ഓണത്തുമ്പികൾ ചെമ്പകച്ചുവട്ടിൽ വട്ടമിട്ടുപറക്കും.. പിന്നാലെ കുട്ടികളും.. അപ്പോഴേക്കും കുളത്തിലെ ആമ്പലും പൂത്തിട്ടുണ്ടാകും..

 

******************

എഴുത്ത് മതിയാക്കി പേനയോടുകൂടി പുസ്തകം അയാൾ നെഞ്ചിലേക്കമർത്തി. പതിയെ ചാരു കസേരയിലേക്ക് മലർന്ന് കിടന്നു. ഉറക്കത്തിലേക്ക് വഴുതുമ്പോൾ ഒരിക്കൽ അവസാനിപ്പിച്ച സ്വപ്നങ്ങൾ അയാൾ വീണ്ടും കണ്ടുതുടങ്ങിയിരുന്നു.

 

 

ലേബൽ: കാൽപനികം

Srishti-2022   >>  Short Story - Malayalam   >>  പിറവി

Muhammad Shafeeqe D

Mozanta Technologies

പിറവി

പിറവി 

ചുറ്റും ശൂന്യത മാത്രം. എങ്ങനെയാണു ഞാൻ ഉണ്ടായത്?. പെട്ടെന്നൊരു രൂപം ഉണ്ടാവുകയായിരുന്നു. എനിക്ക് എന്നെ കാണാനാവുന്നില്ല. എന്നെ അനുഭവിക്കാൻ സാധിക്കുന്നില്ല. ഞാൻ ഉണ്ടായിരിക്കുന്നു. അത്ര മാത്രം. ഞാൻ എങ്ങനെയായിരിക്കും? ഇനി  എന്താണ് സംഭവിക്കാൻ പോകുന്നത്? ഒന്നുമറിയില്ല. ആയാസമില്ലാതെ, ഭാരമില്ലാതെ, നിശബ്ദമായ ശൂന്യതയിൽ നിൽക്കുകയാണ്. ചുറ്റുമുള്ളത്  എന്താണെന്നു  പോലും വ്യക്തമല്ല. എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ? എന്നെ പോലെ വേറെയും ആൾക്കാരുണ്ടോ? ഈ ശൂന്യതയിൽ  ഞാൻ തനിച്ചാണോ?

ചിന്തകൾ പല വഴിക്ക് ചിതറിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ  ചെറിയൊരു  മൂളൽ  കേൾക്കാം . വിദൂരതയിൽ എവിടെയോ  ആരംഭിച്ചു പതിയെ അടുത്തടുത്ത് വരുന്നു. ഇനിയെന്താണ്  സംഭവിക്കാൻ പോകുന്നത്? ഭയാനകമായ  ഈ ലോകത്തു നിന്നു എന്നെ മോചിപ്പിക്കാനുള്ള  എൻ്റെ രക്ഷകനായിരിക്കുമോ ആ  വരുന്നത്? ഭയത്തോടു  കൂടിയ പ്രതീക്ഷയിൽ ഞാൻ ചെവി കൂർത്തു നിന്നു. മൂളൽ പതിയെ ഇരമ്പമായി. പിന്നെയതൊരു  കൊടുങ്കാറ്റായി മാറി. ഞാനിപ്പോൾ അതിശക്തമായി കറങ്ങിക്കൊണ്ടിരിക്കുകയാണ്. ആരാണെന്നെ നിയന്ത്രിക്കുന്നത്? എന്താണ്  സംഭവിക്കുന്നത്? കറങ്ങുന്നതിനിടയിൽ പല രൂപങ്ങൾ ചുറ്റിലുമുള്ളത് പോലെ  തോന്നി. അതിൽ ചിലത് എന്നെ കൊത്തി വലിക്കുന്നുണ്ടോ? അതോ എൻ്റെ  തോന്നലാണോ? അല്ല, തോന്നലല്ല. യാഥാർഥ്യമാണ്. എൻ്റെ രൂപം മാറിക്കൊണ്ടിരിക്കുകയാണ്. എൻ്റെ ശരീരത്തിൻ്റെ ചില  ഭാഗങ്ങൾ  കൊഴിഞ്ഞു പോയിരിക്കുന്നു. പുതിയ പലതും ചേർക്കപ്പെട്ടിരിക്കുന്നു. ചെറിയൊരു വേദന പോലും ഞാനറിഞ്ഞില്ല. നിർവികാരത  മാത്രം. കറക്കത്തിൻ്റെ ശക്തി  കുറഞ്ഞു വരുന്നു. ചുറ്റിലുമുള്ള രൂപങ്ങൾ മാഞ്ഞു പോകുന്നു.വീണ്ടും ഞാൻ പഴയ ശൂന്യതയിലേക്ക് തിരിച്ചു പോകുകയാണോ? ചലനത്തിൻ്റെയും നിശ്ചലനത്തിൻ്റെയും ഇടയിലെവിടെയോ ചുറ്റിലും  പുതിയ രൂപങ്ങൾ തെളിഞ്ഞു വരുന്നത് ഞാൻ കണ്ടു. പഴയതിലും ഗാംഭീര്യമുള്ള രൂപങ്ങൾ. എനിക്കിപ്പോൾ  കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പരിസരം കൂടുതൽ വ്യക്തമായി കാണാനാവുന്നുണ്ട്.

പതിയെ ഞാൻ ശക്തമായ കറക്കത്തിലേക്ക് എടുത്തെറിയപ്പെട്ടു. ചുറ്റിലുമുള്ള രൂപങ്ങളെന്നെ പിച്ചി ചീന്താൻ തുടങ്ങി. നിർവികാരനായി, നിസ്സഹായനായി ഞാൻ നോക്കി നിന്നു. അവരെൻ്റെ രൂപം മാറ്റുകയാണ്. എൻ്റെ  രൂപം മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ആരംഭത്തിൽ നിന്ന് അവസാനത്തിലേക്കുള്ള യാത്രയിലാണോ ഞാൻ?

ഇപ്പോൾ ഞാൻ പാടെ മാറിയിരിക്കുന്നു. പഴയ സ്വതന്ത്രമായ രൂപത്തിൽ നിന്ന്, അയവില്ലാത്ത രൂപത്തിലേക്ക് .
ഇപ്പോഴും ഞാൻ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ചുറ്റിലുമുള്ള ഭീകര രൂപങ്ങളോട് എൻ്റെ ശരീര ഭാഗങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഞാൻ ഞെട്ടലോടെ കണ്ടു. അവർ തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നു. പുതിയ രൂപങ്ങൾ സ്വീകരിക്കുന്നു. എൻ്റെ ശരീര ഭാഗങ്ങൾ ഓരോന്നായി രൂപാന്തരപ്പെട്ടു കൊണ്ടിരിക്കുന്നു. കൂടുതൽ കൂടുതൽ കഠിനമായിക്കൊണ്ടിരിക്കുന്നു. എൻ്റെ പരിസരം കുടുസ്സായി വരുന്നു. എപ്പഴോ കറക്കം അവസാനിച്ചു ഞാൻ നിശ്ചലമായി. ആരംഭത്തിൽ ഞാൻ ഭാരമേതുമില്ലാതെ സ്വാതന്ത്രമായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ വരിഞ്ഞു മുറുക്കപ്പെട്ട നിലയിൽ ഏതോ ഒരു അതിരിൽ നിൽക്കുകയാണ്. ഞാൻ ഒറ്റക്കല്ല, എനിക്ക് മുമ്പിലും പിന്നിലുമായി ഒരുപാടു പേരുണ്ട്. എനിക്കവരോട് സംസാരിക്കണമെന്നുണ്ട്. പക്ഷെ സാധിക്കുന്നില്ല. സംവേദനത്തിൻ്റെ എല്ലാ സാധ്യതകളും കൊട്ടി അടക്കപ്പെട്ടിരിക്കുന്നു. നിശ്ചലമായി വീർപ്പുമുട്ടലോടെ നിസ്സഹായനാണ് ഞാൻ. ഇതാണോ എൻ്റെ അവസാനം?

ദൂരെയെവിടെയോ പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറയുന്നു. പതിയെ ഞങ്ങളോരോരുത്തരായി ആ ഭാഗത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഞാനിപ്പോൾ വരിയിലാണ്. ആരംഭത്തിൽ നിന്നും പിറവിയിലേക്കുള്ള വരിയിൽ. വരിയുടെ അറ്റത്തു ഏതോ ഒരു അദൃശ്യ ശക്തി ഓരോരുത്തർക്കായി ജീവൻ നൽകുകയാണ്. എനിക്ക് ആകാംക്ഷയായി. ഞാൻ സ്വാതന്ത്രമാകാൻ പോകുന്നു. എന്നെ ശ്രിഷ്ടിച്ചവരെ കാണാൻ പോകുന്നു. എൻ്റെ പിറവി അടുത്തിരിക്കുന്നു.

അങ്ങനെ എൻ്റെ ഊഴമെത്തി. മാലാഖമാരെന്നെ ആനയിച്ചു. അവരെന്നെ തൊട്ടതോടെ പരിസരം പ്രകാശം മാത്രമായി. ചുറ്റിലും ആയിരം മാലാഖമാർ  നൃത്തമാടി. ജീവൻ്റെ സംഗീതം അലയടിച്ചുയർന്നു. സുന്ദരമായൊരു രൂപത്തിലേക്ക് ഞാൻ പിറവിയെടുക്കുകയാണ്. ഇത് വരെ ഞാൻ അനുഭവിച്ച ഭയാനകതയിൽ നിന്നുള്ള മോചനം.  പതിയെ പ്രകാശത്തിൻ്റെ ശക്തി കുറഞ്ഞു വന്നു. സംഗീതം അലിഞ്ഞു ഇല്ലാതായി. മാലാഖമാർ  അകലേക്ക് മറഞ്ഞു. ഞാൻ പിറന്നിരിക്കുന്നു. എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന കണ്ണുകളിൽ ഞാനെൻ്റെ പ്രതിബിംബം കണ്ടു.
"ഹലോ വേൾഡ്".

Srishti-2022   >>  Short Story - Malayalam   >>  വീ

IRFAN TT

ENVESTNET

വീ

വീ 

ഇന്ന് ഒക്ടോബർ 6,ഞങ്ങളുടെ  ഔട്ടിങ് ഡേ, തലേ ദിവസം റോക്കറ്റ് സയൻസ്നെ വെല്ലുന്ന SR സയൻസുകളോട് കിന്നാരം പറഞ്ഞു ഞാനും ഷിനോയും വീട് എത്തി കിടന്നപ്പോൾ സമയം 2.30 am, എന്നും കിടക്ക പായയിൽ എത്തിയാൽ യേശു വിനെ വിളിച്ചു  പ്രാർത്ഥിച്ചു കിടക്കുന്ന ഷിനോ യുടെ വായിൽ നിന്നും വന്നത്, ഡാ നാളെ MAS ഔട്ടിങ് ആണ് പുലർച്ചെ 6 മണിക്ക് അലാറം വെച്ച് കിടക്ക് എന്നായിരുന്നു. അങ്ങിനെ സുഖനിദ്രയുടെ അടിത്തട്ടിൽ ആഴമിട്ട  ഞങൾ അലാറം എന്ന മോഡേൺ ടെക്നോളജിയെ തോൽപിച്ചു കൊണ്ട്,  ഡാ പന്നി എണീക്ക് സമയം 7.30 ആയി എന്നാ ഷിനോ ടെ വിളി കേട്ടു ഞാൻ എണീറ്റു. പ്രഭാത കർമങ്ങൾ കഴിഞ്ഞു നേരെ ഞങ്ങൾ vazhutakkad എത്തി. ട്രിപ്പ്‌ പോവാനുള്ള ബസ് റെഡി, എല്ലാവരും എത്തിയപ്പോൾ ഞങൾ യാത്ര തുടങ്ങി, to അനന്ത്യ  റിസോർട്ട്. ബസിൽ സൊഡക്ക് മേലെ തൊട്ടു മണ്മധരാസ പാട്ടു വരെ  ഇട്ടു ഡാൻസ് കളിക്കുന്ന ഫാറൂകിനും ബ്രോക്കും  ശ്രീഹരിക്കും രാജീവിനും ദിനൂപിനും യോശക്കും അമിതക്കും എല്ലാം SR ൽ കലാ വിരുതു കാണിക്കുന്ന അനലിസ്റ്റ് പണി "Rocket science is the study, design,and devwelopment of spacecraft. " ആണന്നു മനസ്സിലായി. സ്ഥലം എത്തിയപ്പോൾ സമയം 11 മണി, ആൾ ഒഴിഞ്ഞ ഒരു മൂഗത, ഒരു കാട്ടു മുക്ക്, ആദ്യം കണ്ടപ്പോൾ വിചാരിച്ച അത്ര ഭംഗി പോരാ, ഒരു ഈച്ച അനങ്ങിയാൽ പോലും അറിയുന്ന അവിടെ അമേരിക്കൻ കമ്പനിക്ക് വേണ്ടി പണി എടുക്കുന്ന 55 ചൊറുക്ക്‌ ഉള്ള യുവാക്കൾ വന്നപ്പോൾ അവിടെ ഒരു ഉത്സവ പറമ്പ് ആയി. ഒരേ സമയം 55 പേരെ കണ്ടപ്പോൾ, ആ കൂട്ടത്തിൽ പ്രായത്തെ ഫ്രീക് കൊണ്ട് തോല്പിചവരും, ആരെയും കണ്ണഞ്ചിപ്പിക്കും വിതം തലയിൽ തട്ടം ഇട്ട് കയ്യിൽ കുപ്പിവളയും മൈലാഞ്ചിയും ഇട്ട ഉമ്മച്ചി കുട്ടികളും, കണ്ണിൽ കണ്മഷി എഴുതി പൊട്ടു തൊട്ട പെൺകുട്ടികളും അതിൽ ഉണ്ടായിരുന്നു. പിന്നെ ഞങ്ങൾ റിസോർട്ട്ന്ടെ അകത്തേക്ക് കയറിയപ്പോൾ MT യുടെ കഥകളിൽ വായിച്ച ആകാശത്തെ തൊട്ടു നിൽക്കുന്ന മലയും, പുനത്തിൽ കുഞ്ഞബ്ദുള്ള യുടെ വരികളിൽ പറഞ്ഞ   തോണിക്കാരന്ടെ കായലും അവിടെ കാണാൻ സാധിച്ചു, ആ കാഴ്ചകൾ എല്ലാം തന്റെ മൊബൈൽ ഫോണിന്റെ ക്യാമറക്ക് പിടി കൊടുക്കാതെ സ്വന്ധം കണ്ണുകൾ കൊണ്ട് ഒപ്പിഎടുക്കുന്ന ബിനു വി തരനും രമ്യയും അനു ചേട്ടനും ശ്രീറാം ഏട്ടനും സുജിത്തേട്ടനും സനലും ശംബുവും ദീപേശും  അരവിന്തും  ധന്യയും അശ്വിനും അനീനയും ഷിബിനും അനീഷും ദിവ്യയും നീരജയും ഷാനുവും കാർത്തികയും മായയും ഫിറോസ് ഏട്ടനും റെജിലേട്ടനും വിഷ്ണു ഏട്ടനും വിത്യസ്തരായി. പിന്നെ ഏതൊരുത്തനെയും തന്റെ ബാല്യ കാല ഓർമകളുടെ കടിഞ്ഞാൺ പൊട്ടിച്ചിറക്കും വിതം ഷംനാതേട്ടനും കൃഷ്ണേട്ടനും നിത്യനും ഫാറൂഖ്ം ഡിസൈൻ ചെയ്ത ഗെയിംസ്, ചാക്കിൽ കയറി ഓടുന്നതും ലെമൺ സ്പൂണും തവള ചാട്ടവും തലയിൽ ഗ്ലാസ്‌ വെച്ചു നടക്കുന്നതും ബലൂൺ പൊട്ടിക്കുന്ന കളിയുമെല്ലാം കണ്ടു സമയം പോയത് അറിഞ്ഞില്ല. പിന്നെ സ്വിമ്മിംഗ് പൂളിൽ ബോൾ എറിഞ്ഞു കളിച്ചും , അലോഷിയും ശരവണനും സന്തോശെട്ടനും സെഞ്ജു ബായിയും ആർച്ചയും ജോസ്മിയും ശ്രീ ലക്ഷ്മിയും സ്നേഹയും എല്ലാം സംഗീതത്തിലൂടെയും, സൗഹൃദം കാണിക്കുന്ന  സെൽഫി യിലേക്ക്  റിൻഷിയും രേഷ്മയും കാവ്യയും വിനീതയും നിത്യയും, പിന്നെ ആകാശം കാൽ തട്ടും വിതം ഊഞ്ഞാൽ ആടിയ ഷമീർ ഇക്കയും അശ്വത്തും അൻവറും പ്രിൻസും, പിന്നെ ഈ ഏത്രയിലെ ഓരോ ചലനവും നഷ്ടപ്പെടുത്താതെ തന്റെ ക്യാമറ കണ്ണ് കൊണ്ട് ഒപ്പി എടുക്കുന്ന അമിത്തും ട്ടോജോയും. പിന്നെ രേവതിയുടെ കണ്മഷി എഴുതിയ  കണ്ണിൽ നോക്കി  മഷിതണ്ട് കൊണ്ട് പ്രണയത്തിന്റെ കിന്നാരകാവ്യങ്ങൾ എഴുതുന്ന സ്വാതി കിരണും MAS ഔട്ടിങ് പൂർണതയിൽ എത്തിച്ചു,   magന്ടെ കൂടെ ഡാൻസ് കളിച്ചും ഫുഡ്‌ അടിച്ചും, പിന്നെ പല ക്യാമറ കണ്ണുകളും ഒരു പോസിംഗ് ന് വേണ്ടി ഓടി നടക്കുന്ന കാഴ്ച കാണാനും നല്ല ചേലുണ്ടായിരുന്നു,  കഴിഞ്ഞ വർഷത്തെ ബിനു എലിസബത് ന്ടെ നേതൃത്വവും ദിലീപിന്റെ ഡാൻസും why this kolovary പാട്ടും നികത്താൻ ആവാത്ത നഷ്ടം തന്നെ ആണന്നു പറയാതിരിക്കാൻ വയ്യ,  പിന്നീട് MAS ൽ ഉള്ള എല്ലാവരും തോളോട് തോൾ ചേർന്ന് ഒരു യോ പറഞ്ഞു ക്യാമറ കണ്ണിന്നു നല്ല സൗഹൃദം കൊടുത്ത മുത്തശ്ശി കഥ ഇന്നത്തെ നിലാവിന്റെ  അമ്പിളി മാമന്റെ ചുണ്ടിൽ നിന്നും വരുന്നത് കേൾക്കാൻ നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതിന്നു മുൻപ് ആ 55 അനലിസ്റ്റുമാർ അമ്മയുടെ ചൂട് പറ്റാൻ കൂടണഞ്ഞിരുന്നു,,,,, 

Srishti-2022   >>  Short Story - Malayalam   >>  കുഞ്ഞി

Rohini Pillai

QBURST TECHNOLOGIES

കുഞ്ഞി

കുഞ്ഞി

"കുഞ്ഞി... വായോ. പാപ്പം കഴിക്കാൻ ഓടി വായോ.. അല്ലെങ്കിൽ ഇപ്പൊ ഞാൻ കാക്ക ക്ക് കൊടുക്കും കേട്ടോ... കാക്കെ..ഓടി വാ" ഇത് കെട്ടതും കുറുംബി ഓടി അമ്മേടെ അടുത്തെത്തി . പാപ്പം കഴിക്കാൻ അല്ല, കാക്കയെ കാണാൻ.

 

അപ്പോഴേക്കും ഗേറ്റിന്റെ കമ്പിയിൽ സ്ഥാനം പിടിച്ചു ഒരു ബലിക്കാക്ക. തട്ടിയെടുക്കാൻ തക്കം നോക്കാതെ ദൂരെ മാറി ഇരുന്നു എന്റെ കുഞ്ഞിയെ നോക്കുന്ന കാക്ക.

 

വായിൽ വച്ചത് തുപ്പിയും കൈയ്യിൽ കിട്ടിയ ദോശ എറിഞ്ഞും കാക്കക് കൊടുക്കാൻ ആരുന്നൂ കുഞ്ഞിന് ശ്രമം. എന്നാൽ, ഒന്നും കൊത്താത്തെ, വാവയെ ചാഞ്ഞും ചരിഞ്ഞും നോക്കി ഇരുന്നു ആ കാക്ക.ഭക്ഷണം കണ്ടിട്ടും കൂട്ടരെ ഒന്നും വിളിച്ചു വരുത്താതെ നിശബ്ദമായ ആ നോട്ടം അമ്മയുടെ ഉള്ളിൽ ഒരു വേദന ഉണർത്തി.

 

കളിച്ചും കഴിച്ചും വയറു നിറഞ്ഞു കുഞ്ഞു വീട്ടിനുള്ളലേക്ക് പോയപ്പോൾ പതിയെ താഴേക്ക് പറന്നു കുഞ്ഞിക്കൈകൾ വിളമ്പിയ സ്നേഹ തുണ്ടുകൾ കാക്ക കൊത്തി എടുത്തു. വാതലിൽ മറവിൽ അത് നോക്കി നിൽക്കെ അമ്മക്ക് തോന്നി ആ കാകൻ കണ്ണുകളിൽ സന്തോഷമോ സന്തപമോ നിറച്ച നീർ തുള്ളികൾ തിളങ്ങുന്ന പോലെ... തൊന്നലാവും.. മനസ്സിൻറെ വെറും തോന്നൽ... ജീവിതത്തിൻറെ വഴിത്താരയിൽ നമ്മെ വിട്ടു പോയവർ ബാലിക്കാക്ക യായ് വരും എന്ന കുഞ്ഞു നാളിലെ നാട്ടു കഥകളിൽ ഉള്ള വിശ്വാസം ആകാം... അല്ലെങ്കിൽ അത് സത്യം ആകാൻ ഉള്ള ആഗ്രഹം ആകാം...

Srishti-2022   >>  Short Story - Malayalam   >>  ഓറഞ്ച് മനുഷ്യർ

Jithin Saseendran

Tata Elxsi

ഓറഞ്ച് മനുഷ്യർ

ഓറഞ്ച് മനുഷ്യർ

അകലങ്ങളിലേക്ക് ദൃഷ്ടിയൂന്നിയിരിക്കുകയായിരുന്നു അയാൾ. പ്രത്യേകിച്ചൊന്നും ചിന്തകളില്ല. പക്ഷേ കണ്ണ് വല്ലാതെ ഈറനണഞ്ഞിരുന്നു. താൻ വളർന്നു വന്ന ജീവിത സാഹചര്യങ്ങളായിരിക്കാം അയാളെ വിഷാദമൂകനാക്കിയിരുന്നത്. ശ്വാസോച്ഛ്വാസം മന്ദഗതിയിലാണ്. മനസ്സിലേക്ക് പോയ് മറഞ്ഞ കാര്യങ്ങൾ ഓരോന്നായി കടന്നു വരാൻ തുടങ്ങി.

അതിന്റെ പാരമ്യതയിൽ ഒന്നു ഞെട്ടിയപ്പോൾ അയാൾക്ക് താൻ വലിയൊരു കൂട്ടത്തിന്റെ മുന്നിലാണെന്നു മനസ്സിലായി. അയാൾ തനിക്ക് മുന്നിലായി നടന്നു നീങ്ങുന്ന മനുഷ്യരെ നിരീക്ഷിക്കാൻ തുടങ്ങി. അസ്തമയ സൂര്യന്റെ ഇളം ഛായയിൽ എല്ലാവർക്കും ഒരു ഓറഞ്ച് നിറം. അയാളുടെ മനസ്സിൽ കൗതുകം നിറഞ്ഞു. ഓരോരുത്തരേയും മനസ്സു കൊണ്ട് പിന്തുടരാൻ ആരംഭിച്ചു. തന്റെ സഹോദരങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ അവരെ മാറ്റി. ഊർജസ്വലരായിരുന്ന അവർ ക്ഷീണിതരായി. ഒരാളെയും മുൻപ് പരിചയമില്ലെങ്കിലും അയാൾക്കറിയാം പകലുറക്കങ്ങളാണ് അവർ ഏറെ ആഗ്രഹിക്കുന്നതെന്ന്. എല്ലാവരും വളരെ തിടുക്കത്തിലാണ് നടന്നു നീങ്ങുന്നത്. വൈകുന്നേരങ്ങൾ വീടണയാൻ ഉള്ളതാണ്. ഇതെല്ലാം വെറും തോന്നലുകളാണ്. ചിതറിയ ചിന്തകൾ. പക്ഷേ ഒന്നുറപ്പാണ്. ശരീരം മുഴുവൻ ഒരു ഓറഞ്ച് നിറം കലർന്ന് കൂട്ടിമുട്ടി ഒരു തരം മുറുമുറുപ്പോടെ നടന്നു നീങ്ങുന്ന, താഴേക്കും വശങ്ങളിലുമായി മാത്രം നോക്കി സഞ്ചരിക്കുന്ന അവരെ കാണാൻ നായ്ക്കളെപ്പോലെയുണ്ട്. എന്തിന്റേയോ അദൃശ്യമായ തുടൽ കഴുത്തിൽ വീണവർ. അയാളുടെ ഉള്ളിൽ ഗൂഢമായ ഒരു പുഞ്ചിരി വിടർന്നു. "മനുഷ്യ ജന്മങ്ങൾ നായ്ക്കളായി മാറുകയാണോ". ആ ചിന്തകൾ അയാളെ നിശ്ചലമാക്കി. പെട്ടെന്നെവിടെ നിന്നോ ഒരു കല്ല് പറന്നുവന്നു. അടിവയറ്റിൽ കൃത്യമായി വന്നു പതിച്ചു. കൂടെ ഒരു അശരീരിയും. "നായിന്റെ മോനേ, മനുഷ്യന്മാർക്ക് ഇരിക്കാൻ വച്ചടുത്താണോടാ വന്നിരിക്കുന്നത് ഓടെടാ" പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ഒരു ഓറഞ്ച് മനുഷ്യനെയായിരുന്നു. അയാൾ അയാളുടെ രണ്ടാമത്തെ കല്ലിനായുള്ള തിരച്ചിലിൽ ആയിരുന്നു. അതിനെന്തായാലും ഇടവരുത്തണ്ട. ഓടിക്കളയാം. നല്ല വേദനയുണ്ട്. കരച്ചിൽ വരുന്നു. വലിയ നാക്ക് തൊണ്ടയിൽ തങ്ങിക്കാണണം ശബ്ദം പുറത്തേക്ക് വരുന്നില്ല. തൊണ്ട പൊട്ടി ഇറ്റു വീഴുന്ന ഉമിനീരിനൊപ്പം അയാൾ കുരച്ചു. ദൈന്യമായി ഓരിയിട്ടു. എന്നിട്ട് എവിടേക്കോ ഓടിമറഞ്ഞു. സൂര്യൻ അസ്തമിച്ചു. അവിടാകെ ഇരുട്ടു പരന്നു.                                          

                                 ശുഭം

 സമർപ്പണം: " എന്നും ഞാൻ തേടുന്ന എന്നെ തേടുന്ന ആ കണ്ണുകൾക്ക്..പിന്നെ മറ്റുള്ളവർക്ക് പ്രയോജനമാകുന്ന ജീവിതങ്ങൾക്ക്"

Srishti-2022   >>  Short Story - Malayalam   >>  ചിറകുകൾ

Remyamol EM

Quest global Pvt LTD

ചിറകുകൾ

ചിറകുകൾ

ഞാൻ മീനു. മാളവികയുടെ അനിയത്തി. 

 

പൂക്കളെയും പൂമ്പാറ്റയെയും കിളികളെയുമൊക്കെയാണ് എനിക്കിഷ്ട്ടം.വാനത്തിലൂടങ്ങിനെ പാറിപ്പറന്നു നടക്കാൻ എന്തു  രസമായിരിക്കും. എനിക്കും രണ്ട് കുഞ്ഞിച്ചിറകുകൾവച്ചങ്ങിനെ പറന്നുയരാൻ കൊതിയാണ്. വാശിപിടിച്ചു കരഞ്ഞപ്പോൾ ഒരിക്കൽ മുകളിലേക്കുചൂണ്ടി അമ്മ പറഞത് വലുതാകുമ്പോ എനിക്കും ആകാശത്തിലൂടെ വിമാനം പറപ്പിക്കാമെന്നാണ്. ഇടക്കൊക്കെ ശബ്‍ദം കേൾക്കുമ്പോൾ ഞാനും  മാളുചേച്ചിയും കൂടി വിമാനം നോക്കി കണ്ണിൽ നിന്നുമായുന്നവരെ ഓടാറുണ്ട്.

 

എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവില്ല. പക്ഷെ മാളവികയെ, എന്റെ മാളുച്ചേച്ചിയെ നിങ്ങൾക്കറിയാം. മറവിയുടെ ഭണ്ഡാരത്തിൽ പരതിനോക്കിയാൽ നിങ്ങൾക്കൊരുപക്ഷേ മാളവികയെ കാണാൻ പറ്റും. ഓർമയില്ലേ..അന്നു നിങ്ങൾ എല്ലാവരും ഉണ്ടായിരുന്നു, ആശ്വസിപ്പിക്കാൻ..എന്റെ കൂടെ കരയാൻ. 

 

അതെ ശരിയാണ് കുഞ്ഞേ. ഞങ്ങൾ അവളെ മറന്നിരിക്കുന്നു. വളയിട്ട ആ കൈകൾ, വാനോളം ഉയരേണ്ട കൈകൾ, പിച്ചിച്ചീന്തിയതറിഞ്ഞപ്പോൾ ഞാനും പ്രതികരിച്ചിരുന്നു,  തിരിനാളങ്ങൾ തെളിയിച്ചും മൗനപ്രാർത്ഥനയിൽ പങ്കുകൊണ്ടും സഹതപിച്ചും. അതിലൊക്കെ ഉപരി പൊട്ടിചിരിച്ചുകൊണ്ട് ഓടിക്കളിച്ചു നടക്കുന്ന എന്റെ പൊന്നുമോളെകുറിച്ചോർത്തു ഞാനും വ്യാകുലപ്പെട്ടു. അവളെ ഞാൻ വീണ്ടും വീണ്ടും പൊതിഞ്ഞു വച്ചുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ പുതിയതും മുന്തിയതുമായ വാർത്തകളിൽ കണ്ണും മനസ്സും ഉടക്കിയപ്പോൾ, ഞാനും അവളെ മറന്നു തുടങ്ങിയിരുന്നു.

 

നിങ്ങൾക്കറിയുമോ മാളുചേച്ചിയായിരുന്നു എനിക്കെല്ലാം. പാട്ടുപാടിത്തരുന്നതും അണിയിച്ചൊരുക്കുന്നതും സ്കൂളിലേക്ക് കൈപിടിച്ചുനടത്തിയതും എല്ലാം ചേച്ചിയായിരുന്നു. അമ്പിളിമാമന്റെ കൈയിലെ വെള്ളിപാദസരവും ഉദയസൂര്യന്റെ സ്വർണക്കിണ്ണവും കാട്ടിത്തന്നത് ചേച്ചിയായിരുന്നു. ചേച്ചീടെ പാട്ടിനു വാഴപ്പൂവിന്റെ തേനിനേക്കാളും മാധുര്യമുണ്ടായിരുന്നു. ഒരു രഹസ്യം കൂടിയുണ്ട്. അമാവാസിനാളിൽ മച്ചിന്മേൽ കേറി നിന്നാൽ വാൽനക്ഷത്രം പായുന്നത് കാണാമത്രെ. പിന്നെ കണ്ണടച്ച് എന്ത് ആഗ്രഹിച്ചാലും കിട്ടും. ചേച്ചി കണ്ടിട്ടുണ്ട്. ഈത്തവണ എനിക്ക് കാട്ടിത്തരാമെന്ന് ഉറപ്പുപറഞ്ഞതാ. കുട്ടേട്ടന്റെ കൈയിലുള്ളപോലെ ഒരു സെറ്റ് കളർ പെൻസിൽ എനിക്കും സ്വന്തമാക്കണം.

 

വൈകിയിട്ടും ഞാൻ എത്ര കാത്തിരുന്നെന്നോ.. ചേച്ചി വന്നതേയില്ല. കഴിക്കാനും ഉറങ്ങാനും ഒന്നും കൂട്ടാക്കിയില്ല. വാശിപിടിച്ചു കരഞ്ഞിട്ടും ആരും  കേട്ടില്ല. പക്ഷെ എല്ലാരും കരയുന്നുണ്ടായിരുന്നു. അമ്മയും അപ്പൂപ്പനുമൊക്കെ. കാത്തുകാത്തു വന്നപ്പോളൊ.. ഞാൻ വിളിച്ചിട്ടൊന്നും മിണ്ടുന്നില്ല. ഉറക്കം തന്നെ. ഇനീപ്പോ ഉറക്കം നടിച്ചു പറ്റിച്ചതാണോ. അമ്മ പറയുന്നത് ചിറകുകൾ വച്ചു സ്വർഗത്തിലേക്ക് പറന്നുപോയെന്ന്. അവിടെ ചെന്നാൽ പിന്നെ വേദനകളേയില്ലാന്ന്. എപ്പോഴും സന്തോഷമാണെന്ന്. കളർപെൻസിൽ കിട്ടുമോന്നു ചോദിച്ചിട്ട് അമ്മ ഒന്നും പറഞ്ഞില്ല.

 

മാളുച്ചേച്ചിയെപ്പോലെ ആകണമെന്നായിരുന്നു അവളുടെയും ആഗ്രഹം. പാറിപ്പറന്ന മുടി മാടിയൊതുക്കി, കലങ്ങിയ കണ്ണുകളിൽ കരിയെഴുതി, കുപ്പിവളയിട്ട് കൈ പിടിക്കാൻ ആളില്ലാഞ്ഞിട്ടും ഉറച്ചകാൽവെയ്പോടെ അവൾ പുറത്തേയ്ക്കിറങ്ങി. മഴമേഘം വകഞ്ഞുമാറ്റി പ്രതീക്ഷയുടെ കിരണം വീണ്ടും ഒഴുകിയെത്തി.തുമ്പിയും തുമ്പയും പൊട്ടിചിരിച്ചുകൊണ്ടവളെ മാടിവിളിച്ചു. കുഞ്ഞികൈയിൽ കാറ്റാടിയുമായി അവൾ പാടവരമ്പിലൂടെ ഓടിനടന്നു. പ്രകൃതി അവൾക്കു കളിത്തട്ടൊരുക്കി, ഉണരാൻ വെളിച്ചവും ഉയരാൻ ചിറകുകളും നൽകി. അവിടെയും പക്ഷെ കാലം കാമവും കടാരയും ഏന്തിയ കൈകൾ ഒളുപ്പിച്ചു വച്ചിരുന്നു.

 

അമ്മേ..ആ കൈകൾ എന്റെ നേരെ ആണല്ലോ വരുന്നത്. വർണ്ണ പെൻസിലുകൾ തരാമെന്നു പറഞ്ഞിട്ട്. എനിക്ക് വേദനിക്കുന്നു. അമ്മയും കുട്ടേട്ടനും അപ്പൂപ്പനുമൊക്കെ എവിടെ. ആരെയും കാണാൻ പറ്റുന്നില്ലല്ലോ. പിന്നാമ്പുറത്തെ ഇരുട്ടുള്ള പൊട്ടകിണറിൽ കാൽതെറ്റി വീണോ.. താഴേക്കു താഴേക്ക് പോകുവാണോ. ഇല്ല... ദൂരത്തു വെളിച്ചം കാണുന്നുണ്ട്. എനിക്ക് കുഞ്ഞിച്ചിറകുകൾ മുളച്ചിരിക്കുന്നല്ലോ. പൊങ്ങിപ്പറക്കാൻ കഴിയുന്നു,  തൂമഞ്ഞുമേഘങ്ങൾക്കിടയിലൂടെ. അതാ ദൂരത്തു കാണാം, എന്റെ മാളുചേച്ചി...ചിറകുകൾ വിടർത്തി കൈകൾ നീട്ടി വിളിക്കുന്നു. അതെ..മാളുചേച്ചി പുഞ്ചിരിക്കുവാണ്. ഇനി ഞാനും പുഞ്ചിരിക്കട്ടെ, വേദനിക്കുന്നില്ല എനിക്കും.

 

ഇനിയാര്? എന്റെ മകളോ.. അതോ നിങ്ങളുടെയോ. ഇല്ല, ഇനിയിതനുവദിക്കാനാകില്ല. എന്റെ കുട്ടിയെ ഞാൻ കുരുതികൊടുക്കില്ല. ഇനിയും തിരിനാളങ്ങൾ തെളിയിക്കാൻ എനിക്ക് കഴിയില്ല. എന്റെ കുട്ടിയെ കൂട്ടിലിടാൻ കഴിയില്ല. അവളെ ഞാൻ തുറന്നു വിടുന്നു. അവൾ പറക്കട്ടെ..ഉയരങ്ങളിലേക്ക്. ഈ ആകാശവും ഭൂമിയും നക്ഷത്രങ്ങളും അവൾക്കും സ്വന്തമാകട്ടെ. തടുക്കുന്ന കൈകളാണ് വെട്ടിമാറ്റേണ്ടത്.ഈ വാക്കുകളാണ്, ഈ ശബ്‌ദമാണ് എന്റെ ആയുധം. ഈ മാറ്റൊലിയിൽ വിറക്കണം,  ഒടുങ്ങണം നരാധമന്മാർ. ഇതിൽ ഇനിയുമൊരായിരം നാവുകൾ ചേരുമെങ്കിൽ...

Srishti-2022   >>  Short Story - Malayalam   >>  പെന്‍ഡുലം

Lini Francis

H&R Block

പെന്‍ഡുലം

പെന്‍ഡുലം

"ഏട്ടാ, എഴുന്നേല്ക്ക്‌, നേരം വെളുത്തു... ടൈംപീസ്‌ എറിഞ്ഞതുകൊണ്ട്‌ സമയം നില്‍ക്കില്ല".  ഇന്നും അവന്റെ സുന്ദര സ്വപ്നം മുഴുവനാക്കാന്‍ അവള്‍ സമ്മതിച്ചില്ല.  ചില്ലിന്റെ ഇടയിലൂടെ വരുന്ന സൂര്യരശ്മികളെ തൊട്ടും തലോടിയും അവന്‍ കുറച്ച്‌ നേരം കൂടി പുതപ്പിനെ കെട്ടിപ്പിടിച്ചു കിടന്നു.. " നിങ്ങള്‍ ഇതുവരെ എഴുന്നേറ്റില്ലേ? അവളുടെ ചോദ്യം കേട്ടപാടെ ഞെട്ടിയെഴുന്നേറ്റു.ഇനിയും എഴുന്നേറ്റില്ലെങ്കില്‍ അവള്‍ തലയില്‍ വെളളം ഒഴിക്കും, അവന്‍ ഓര്‍ത്തു.  ഒരു യാന്ത്രികനായി അവന്‍ ഓഫീസില്‍ പോകാന്‍ തയ്യാറായി.


                                               "അച്ഛാ, ഇന്ന്‌ എനിക്ക്‌ എന്താ കൊണ്ടുവരിക?  അവന്‍ മകളെ കെട്ടിപ്പിടിച്ചു, അവളുടെ കുഞ്ഞികവിളില്‍ ഒരു ഉമ്മ കൊടുത്തു. ഒരുപക്ഷേ എന്തു കൊണ്ടുവന്നാലും ഈ മധുരത്തിന്‍ മുമ്പില്‍ ഒന്നുമല്ല.  ഇതാവരുന്നു, കെട്ട്യോളുടെ സര്‍പ്രൈസ്‌ സമ്മാനം, എന്നും സ്ഥിരം ഉള്ള പോലെ നീണ്ട ലിസ്റ്റ്‌ ഉണ്ട്‌ വാങ്ങിക്കാന്‍.  അതു വാങ്ങി അവന്‍ തന്റെ പുരാതനവസ്തുവായ സ്കൂട്ടര്രില്‍ കയറി.  ഷൂ, ടൈ, ഇന്‍സൈഡ്‌ ചെയ്ത വടിവൊത്ത ഷറ്ട്ട്‌, പിന്നെ കൂളിങ്ങ്‌ ഗ്ളാസ്സും.  കണ്ടാല്‍ ഒരു സുമുഖന്‍.  അവന്‍ സ്വയം തന്നെ വര്‍ണ്ണിച്ചു.  

                                                  എന്നാല്‍ അധികം ദൂരം നീങ്ങിയില്ല,  വണ്ടിയുടെ ഭാഗ്യം കൊണ്ടോ അതോ അവന്റെ ഭാഗ്യം കൊണ്ടോ ഇന്ധനം തീര്‍ന്നു.  ഇന്ധനത്തിലുള്ള പൈസയും ഇല്ല.  പിന്നെ ഒന്നും നോക്കിയില്ല, ഒരു മരത്തിന്റെ ചുവട്ടില്‍ വണ്ടി വച്ചു അവന്‍ ഷിജുവേട്ടന്റെ കടയിലേക്ക്‌ നടന്നു ബയോഡാറ്റയുടെ പത്തു ഫോട്ടോകോപ്പിയും എടുത്ത്‌ അവന്‍ അവിടെനിന്ന്‌ ഇറങ്ങി. എല്ലാ ഐടി കമ്പനിയിലും കയറി തന്‍രെ ബയോഡാറ്റ കൊടുക്കുക എന്ന ദിനചര്യയുമായി മാറുന്ന പതിവുകാഴ്ചയിലേക്ക്‌ അവന്‍ മെല്ലെ നീങ്ങി.  എവിടെയും, "വി വില്‍ കൊള്‍ യു" എന്ന മറുപടിയും..


                                                   തന്നെ അഗ്നികുംഭമാക്കി മാറ്റുംവിധം സൂര്യദേവന്‍ അവനെ നോക്കി കണ്ണ്‌ ചിമ്മിക്കാണിച്ചു.  വിശപ്പിന്റെ ഉള്‍വിളി വന്നുതുടങ്ങി.  കാന്‍റ്റിനില്‍ ഇരുന്നു പ്രിയതമയുടെ ഉച്ചഭക്ഷണം അവന്‍ ഉരുളകള്‍ ആക്കി കഴിച്ചു.  ലേശം ഉപ്പ്‌ കൂടുതലാണ്‌, ചിലപ്പോള്‍ കണ്ണീരിന്റെ നനവ്‌ കാരണമാകാം.  


                                                  അവന്‍ പിന്നെയും നടന്നു, അപ്പോള്‍ ഇതാ പോകുന്നു രാജേഷ്‌, അവന്റെ ബുള്ളറ്റില്‍.  തന്നെ കണ്ടതും ബുള്ളറ്റിന്റെ സ്പീഡങ്ങ്‌ കൂടി.  "ന്യൂ രജിസ്റ്റേഡ്‌ വണ്ടി".  1000 രൂപ പോലും കടം തരാന്‍ ഇല്ലാത്ത പാവം എന്റെ കൂട്ടുകാരന്‍.  അവന്‍ ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞു നോക്കി.  അയ്യോ! സമയം പോയി, മൂന്നുമണിക്ക്‌ ഒരു ഇന്റര്‍വ്യൂ ഉണ്ട്‌.  അവന്‍ തിടുക്കത്തില്‍ നടന്നു.  

                                                      

                                                    മുക്കോടി ദൈവങ്ങളേയും മനസ്സില്‍ വിചാരിച്ച്‌ അവന്‍ ഇന്റര്‍വ്യൂ അറ്റന്ഡ്‌ ചെയ്തു. ദാ... വരുന്നു..., നമ്മുടെ സുന്ദരി മോള്, പള്ളിപെരുനാളിന്‌ ചുവന്ന മിഠായി കഴിച്ച്‌ ചുണ്ട്‌ ചുവപ്പിച്ച്‌ നടക്കുന്ന പിള്ളേരെപ്പോലെ, കിരണ്‍... അവള്‍ വിളിച്ചു.  എന്തു നല്ല മധുരമായ സ്വരം.  യെസ്‌, മാഡം.  " വി വില്‍ ഇന്‍ഫൊര്മെ യു, യു കെന്‍ ലിവ്‌  നൗവ്".  സ്ഥിരം ഡയലോഗ്‌. അതിന്‌ പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നുമില്ല. "എച്‌അര്‍" ന്റെ ഭംഗി പോലെ അതും ഒരു ഭംഗിവാക്കുകള്‍ ആണ്‌.  

                                                      കുറച്ച്‌ നേരം ബസ്സ്‌ സ്റ്റോപ്പില്‍ ഇരുന്നു, ഹ്റ്ദയത്തിന്റെ ശ്രുതിയും താളവും എല്ലാം ശരിയാക്കി.  രണ്ടു പാക്കറ്റ്‌ കപ്പലണ്ടിയും വാങ്ങി അവന്‍ വീട്ടിലേക്ക്‌ നടന്നു.  എവിടെയോ കത്തിച്ച്‌ വച്ചിരിക്കുന്ന വെളിച്ചത്തിന്റെ അടുത്തേക്ക്‌.  ലയൊഫ്ഫ് എന്ന ഇരുട്ടിനെ അവന്‍ വെളിച്ചം കൊണ്ട്‌ ഇല്ലാതാക്കും എന്ന ആത്മവിശ്വാസത്തോട്‌ കൂടി.

Srishti-2022   >>  Short Story - Malayalam   >>  “മുഖ”പ്രസംഗം

Kiran Poduval KK

H and R Block

“മുഖ”പ്രസംഗം

“മുഖ”പ്രസംഗം

 

തിരിച്ചു വരുമ്പോൾ പലതും മാറിക്കാണും. വഴിയിലെ കാഴ്ചകൾക്ക് പണ്ടത്തേക്കാൾ നിറമുണ്ടാകും ,പലരുടെയും മുഖവും മുടിയും മാറി പ്രായമായികാണും.മാറാത്തത് മാറ്റം മാത്രമാണല്ലോ.

 

എനിക്ക് എന്നെ ഒന്നു കാണണം…! ഈ തിരക്കുപിടിച്ച ബസ് സ്റ്റാൻഡിൽ ഒരു നല്ല കണ്ണാടി തേടി അലയുക കുറച്ച ദുസ്സഹം പിടിച്ച പണിയാണ് എങ്കിലും എൻ്റെ മാറ്റങ്ങൾ എനിക്ക് ഇപ്പോത്തന്നെ ഒന്നു കാണണം എന്ന് തോന്നി.നാട്ടിൽ ചെല്ലുമ്പോ പലരും പറയും

 

"നീ കുറച്ച തടിച്ചിട്ടുണ്ട് "

 

ചിലപ്പോ പറയും

 

"നീ കറുത്ത് മെലിഞ്ഞു പോയി ".

 

ഇതൊക്കെ മുൻപേ അറിയണമെങ്കിൽ ഞാൻ എന്നിൽ നിന്നും എത്രമാത്രം മാറിയിരിക്കുന്നു എന്ന് എനിക്ക് മനസിലാകണമല്ലോ.

 

ഇരുന്നേടത്തുനിന്നും പതുകെ എഴുനേറ്റു നടന്നു .നീണ്ട വലിയ ബസ് പ്ലാറ്റുഫോമുകളിൽ നിരയായി ബസുകൾ ഇട്ടിരിക്കുന്നു,പലരും ദ്രിതിപിടിച്ചു തലങ്ങും വിലങ്ങും തങ്ങളുടെ ബസ് അന്വേഷിച്ചു ഓടുകയാണ്.ചിലർ പലയിടങ്ങളിലായി ഇരിക്കുന്നു.അനൗൺസ്‌മെന്റ് ബഹളവും ആൾക്കാരുടെ സംസാരവും കൊണ്ട് ആകെ മൊത്തം ഒരു ഉത്സാവാന്തരീക്ഷം പോലെ എനിക്ക് തോന്നി.

 

നാട്ടിൽ ഉള്ളപ്പോൾ അങ്ങിനെയായിരുന്നു വൈകിട്ടു ഉത്സവപ്പറമ്പിൽ ചെല്ലുമ്പോൾ ആൾകാർ നിറഞ്ഞൊഴുകുന്നുണ്ടാകും നിരത്തിവെച്ച കളിക്കോപ്പുകളുടെയും ഫാൻസി സാധനങ്ങളുടെയും ഇടയിൽ പുതിയതരം പൊട്ടുകളും ചാന്തുകളും തേടിയെടുക്കുന്ന സുന്ദരിമാരെയും കണ്ടുകൊണ്ട് കൂട്ടരുമൊത്തു അങ്ങിനെ നടക്കും.ഭക്തിഗാനങ്ങളും സംസാരവും അനൗൺസ്‌മെന്റുകളും ഒകെ കൊണ്ട് അവിടെ ആകെമൊത്തം ബഹളമായിരിക്കും.

 

ഇന്നലെകളിലെ തമാശകൾ ഓർത്തും ഇന്നിൻറെ സന്തോഷങ്ങൾ തേടിയും ഞാൻ ഇങ്ങനെ നില്കുമ്പോഴാണ് ദൂരെ ഒരു ഹോട്ടലിന്റെ ബോർഡ് കണ്ടത്.

 

ബാഗും എടുത്ത് ഓടിച്ചെന്നു ഹോട്ടലിന്റെ വാഷ് റൂമിലേക്കു പോയി.വലിയൊരു കണ്ണാടി മഞ്ഞിച്ച തുടങ്ങിയിരിക്കുന്നു പഴകിയ മൂലകളും പൊടിയും അതിന്റെ പഴക്കം തെളിയിക്കുന്നു.

 

ഞാൻ അടിമുടി എന്നെ ഒന്ന് നോക്കി. പണ്ടത്തേക്കാൾ മെലിഞ്ഞിട്ടുണ്ട് മുഖം നന്നേ ചെറുതായതു പോലെ, നിറത്തിനു കാര്യമായ തകരാറുകൾ ഒന്നും തന്നെ ഇല്ല കണ്ണ് ചെറുതായി കുഴിഞ്ഞതുപോലെ, താടിയും മീശയും അല്പം വളർന്നിട്ടുണ്ട്

 

മറ്റു മാറ്റങ്ങൾ എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല

 

ചില മാറ്റങ്ങൾ നല്ലതാണു ഒരു ഇടവേളയ്ക്കു ശേഷം മാറ്റങ്ങളില്ലാതെ അങ്ങിനെ നിൽക്കുക സാധ്യമല്ല ,എങ്കിലും മുടിയും താടിയുമൊക്കെ ഒന്നു വെട്ടിയൊതുക്കാമായിരുന്നു എന്ന് തോന്നി

 

നാട്ടിൽ എത്തിയാൽ ഒട്ടും സമയമില്ല ചെന്നയുടനെ ബന്ധുവീടുകളിൽ ഒകെ കയറി ഇറങ്ങണം പലഹാരപ്പൊതികളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും നൽകി വിശേഷങ്ങൾ പറയണം പിന്നെ ചില സൽക്കാരങ്ങൾ സ്വീകരിച്ചിറങ്ങണം

 

കൂട്ടുകാരുമൊത്തു പലയിടങ്ങളിൽ ചെല്ലണം പണ്ട് നടന്ന തൊടികളിലും ,റോഡുകളിലും ,ഇടവഴികളിലും ഓടി നടക്കണം .

 

എന്നും മാറ്റങ്ങൾക്കു വേണ്ടി വാശിപിടിക്കുന്നവരുടെ ഇടയിൽ ഇങ്ങിനെ ഒക്കെ പ്രദീക്ഷിക്കുന്നത് തെറ്റായിരിക്കും എങ്കിലും ഓർമകളുടെ അഴികൾക്കിടയിലൂടി മാത്രം എൻ്റെ നാടിനെ നോക്കി കാണുന്ന എനിക്ക് ഇപ്പോൾ അങ്ങിനെയൊക്കെ ചിന്തിക്കാം.

 

ചെന്ന് മാറ്റങ്ങളുമായി പൊരുത്തപ്പെടുമ്പോൾ അത് പതിയെ മനസ്സിൽ അലിഞ്ഞുചേരട്ടെ.

 

തിരക്കുപിടിച്ച ആ ഹോട്ടലിൽ അല്പമെങ്കിലും വൃത്തി തോന്നിയ ഒരു മേശക്കു പിന്നിലായി ബാഗും സഞ്ചിയും വച്ച് ഞാൻ ഇരുന്നു ഒരു ചായ പറഞ്ഞു

 

മേശക്കു മുകളിൽ വേസ്റ്റ് ഇടാൻ വച്ച തിളങ്ങുന്ന പാത്രത്തിൽ ഞാൻ ഒന്നൂടെ എന്നെ ഒന്നു നോക്കി.

 

എന്തക്കയോ മാറ്റങ്ങൾ ഉണ്ട് പതുകെ ആ പാത്രം കയ്യിൽ എടുത്തു ,തിരിച്ചും മറിച്ചും നോക്കി പണ്ട് എപ്പോഴേലും എടുത്ത ഫോട്ടോ കയ്യിൽ ഉണ്ടേൽ ഒന്നു ഒത്തു നോക്കാമായിരുന്നു എങ്കിൽ മാറ്റങ്ങൾ പെട്ടന്ന് തന്നെ മനസിലായേനെ

 

പേഴ്സ് ഒന്നു തിരഞ്ഞു S S L C കാലത്തു എടുത്ത ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ സൂക്ഷിച്ചുവച്ചിരുന്നു ഇല്ല ജീവിതത്തിന്റെ ഒഴുക്കിൽ പെട്ട് അത് എന്നോ പോയിരുന്നു

 

വലിയ ശബ്ദത്തോടെ ചായ കൊണ്ടുവച്ചു,ആവിപറക്കുന്ന ചായ ഊതി ഊതി കുടിക്കുമ്പോഴും ഗ്ലാസിൽ തെളിയുന്ന എൻ്റെ ചെറിയ പ്രതിബിംബത്തിലായിരുന്നു എൻ്റെ ശ്രദ്ധ മുഴുവനും.

 

പുറത്തിറങ്ങി

 

പറന്നുയരുന്ന പൊടികൾക്കിടയിലൂടി ചുവന്ന അക്ഷരങ്ങളിൽ തെളിഞ്ഞ ബോർഡ് ഞാൻ വായിച്ചു

 

"കണ്ണൂർ"

 

ഇരുട്ടിൽ വഴിയറിയാതെ നടക്കുന്നവന് പെട്ടന്ന് ഒരു പ്രകാശത്തിൻറെ തെളിച്ചം പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്

 

എൻ്റെ യാത്രകൾ അവസാനിക്കുകയാണ്

 

കറുത്ത രാത്രിക്കുമേൽ വെള്ളിവെളിച്ചത്തിൽ ശോഭ

 

തിരക്ക് കുറഞ്ഞ ആ ബസിലേക് ഞാൻ കയറി ,ജനലിന്റെ അരികിലായി ഉള്ള സീറ്റിൽ തന്നെ ഇരുന്നു.

 

ബസ് യാത്രകൾ എനിക്ക് എന്നും നനുത്ത സുഖമുള്ള ഓർമകളാണ്.ഒറ്റയ്ക്കാണെങ്കിൽ ഓർമകൾക്കുമേൽ നിശബ്ദതയുടെ വർണകാഴ്ചകളും.കുറെ ആൾകാർ പല മുഖങ്ങൾ പല ചിന്തകൾ

 

മാറ്റങ്ങളിൽ നിന്നും മാറ്റങ്ങളിലേക്കുള്ള അവരുടെ യാത്രക്കിടയിൽ കണ്ടു മറക്കുന്ന ചില നിമിഷങ്ങൾ ചിലപ്പോ മനസ്സിൽ നിന്നും മറയാതെ കിടക്കുന്ന അനുഭവങ്ങൾ

 

ബസിന്റെ കണ്ണാടിയിൽ എനിക്ക് എന്നെ നന്നായി കാണാം.

 

പൊടികൊണ്ട് മുടിയാകെ ചെമ്പിച്ചിരിക്കുന്നു.പാറിയ മുടികൾക്കിടയിൽ ചില നരകൾ പ്രായത്തെകുറിച്ചുള്ള വ്യാകുലതകൾ പറഞ്ഞു.എനിക്ക് നല്ല മാറ്റം ഉണ്ട് .മുഖത്തു ചുളിവുകൾ വീണിരിക്കുന്നു, കണ്ണിനു പണ്ടത്തെ തിളക്കമില്ല ഇനി എന്നെ ആർക്കും മനസിലാകാതെ വരുമോ ?

 

ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണത്തോടെ നാടുവിട്ടതാണ്,ഏഴു വർഷകാലം പല നാടുകളിൽ പല ഭാഷകളിൽ ജീവിച്ചു. ഞാൻ തന്നെ നിർമിച്ച വലിയ മതില്കെട്ടിനകത്തു എന്നെ അറിയാവുന്നവരുടെ കണ്ണുകളിൽ നിന്നും ഞാൻ ഒളിച്ചിരുന്ന്.അതെന്തിനാണ് എന്ന് എനിക്ക് അറിയില്ല ഉള്ളിൽ ഭയമായിരുന്നു ആരെയൊക്കെയോ.

 

ഇപ്പൊ ഒരു കാരണവും കൂടാതെ താനെ തിരിച്ചു പോകുകയാണ്.

 

വഴി എനിക്ക് അപരിചതമാണ് പുതിയ കെട്ടിടങ്ങൾ,

 

മരങ്ങളും തണലുകളും ഫ്ളക്സ് ബോർഡുകൾ കയ്യടക്കിയിരിക്കുന്നു .പുതിയ ഓരോ കാഴ്ചകളും കണ്ടു ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ അങ്ങിനെ ഇരുന്നു .എപ്പോഴോ എൻ്റെ കണ്ണുകൾ കനത്തു, പുതിയ കാഴ്ചകൾക്കും എൻ്റെ ക്ഷീണത്തെ തടുക്കാൻ കഴിഞ്ഞില്ല.

 

ആരോ മുട്ടി വിളിച്ചു

 

"കണ്ണൂരെത്തി"

 

ബാഗും എടുത്തു ചാടി ഇറങ്ങി എവിടെക്കെയോ ഞാൻ കണ്ടുമറന്ന ചിഹ്നങ്ങൾ

 

പിന്നെ ഒരു ധൃതി ആയിരുന്നു പെട്ടന്ന് വീട്ടിൽ എത്താനുള്ള വെപ്രാളം.ഓട്ടോയിൽ കയറി നേരെ താഴെ ചൊവ്വയിൽ ഇറങ്ങി .പല വഴികൾ പുതീയ വീടുകൾ. അറിയാവുന്ന വഴികൾ തേടിപ്പിടിച്ചു ഒടുവിൽ കവലയിൽ എത്തി.

 

എൻ്റെ ഓർമയിൽ ഉള്ള കുറെ മുഖങ്ങൾ പലതും മാറിയിട്ടുണ്ട് എങ്കിലും രൂപങ്ങൾക്കോ അവയുടെ ചലനങ്ങൾക്കോ കാര്യമായ വ്യത്യാസം ഇല്ല .പക്ഷെ എന്നെ ആരും തിരിച്ചറിയുന്നില്ല വഴിയിൽ കണ്ടവരൊക്കെ എന്നെ അദ്ബുദത്തോടെയോ പേടിയോടെയോ നോക്കുന്നുണ്ടായിരുന്നു.

 

ഞാൻ കടയിൽ കയറി,

 

എന്നെ മനസിലായപ്പോൾ ഭാസ്കരേട്ടൻ തരിച്ചുനിന്നു

 

" ഞാൻ തന്നെ ഭാസ്കരേട്ട.... പുതീട്ടിലെ നാടുവിട്ടുപോയ..."

 

മുഴുമിപ്പിക്കാൻ വിട്ടില്ല എന്നോട് പുറത്തുകടക്കാൻ ആക്രോശിച്ചു ,ആളുകൾ ഓടിക്കൂടി എന്നെ എല്ലാവരും പേടിയോടെ നോക്കുന്നു.

 

എൻ്റെ മുഖത്തു എന്തോ പറ്റിയിട്ടുണ്ട് .ഞാൻ ചുറ്റും നോക്കി എങ്ങും ഒരു കണ്ണാടിയില്ല എൻ്റെ മുഖം എന്തിനാണ് എല്ലാവരെയും ഭയപെടുത്തുന്നത്.

 

പിന്നെ അവിടെ നിന്നില്ല പെട്ടന്ന് വീട്ടിലേക് നടന്നു

 

ആകെ കാടുകയറിയിരിക്കുന്നു , വാതിലും പലകകളും ദ്രവിച്ചുപോയിരിക്കുന്നു ,ഞാൻ അകത്തുകടന്നു കണ്ണാടി നോക്കി എൻ്റെ മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി ,കണ്ണുകൾ ചുവന്നിരിക്കുന്നു ,താടിരോമങ്ങൾ പോലും പേടിപെടുത്തുന്നു .ഞാൻ ഒരുപാട് മാറിയിരിക്കുന്നു.

 

മുറ്റത്തു ബഹളം കേട്ട് ഞാൻ പുറത്തിറങ്ങി നാട്ടുകാർ മുഴുവനും എത്തിയിട്ടുണ്ട് കൂടെ കുറെ പോലീസ്‌കാരും. ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ കയ്യ് വിലങ്ങു ഇട്ടു എന്നെ അവർ അറസ്റ്റ് ചെയ്തു .

 

പോലീസ് ജീപ്പിൽ കയറ്റുമ്പോളും ഞാൻ ഒന്നും മനസിലാകാതെ അവരോടു കേഴുന്നുണ്ടാർന്നു .എന്നെ ഒന്നു സംസാരിക്കാൻ പോലും അവർ സമ്മതിച്ചില്ല .

 

പോലീസ് അകമ്പടികളോടെ ഞാൻ യാത്രയാകുമ്പോഴും ഞാൻ ചെയ്ത കുറ്റം എന്താണെന്നു എനിക്ക് മനസിലായില്ല പതുകെ നീങ്ങിയ ജീപ്പിൽ നിന്നും പുറത്തേക് നോക്കി കവലകളിലെ ചില പോസ്റ്ററുകളിൽ ഞാനുമായി സാദൃശ്യമുള്ള ഒരു മുഖം .തലക്കെട്ടു കണ്ടു ഞാൻ ഞെട്ടി

 

ഇവരെ സൂക്ഷിക്കുക

 

മാവോയിസ്റ് ബന്ധം കണക്കാക്കപ്പെടുന്ന ഇവരെ പിടിച്ചു നൽകുകയോ ഇവരെ കുറിച്ചുള്ള തെളിവുകൾ നൽകുകയോ ചെയ്യുന്നവർക്കു സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നു.

 

നാടിൻറെ മാറ്റങ്ങൾ എനിക്കിപ്പോ അറിയാം.

 

മാറ്റങ്ങൾ മറച്ച എൻ്റെ മുഖത്തിന് ഇനി പുതിയ പേര് ,പുതിയ വിലാസം .

 

ജീപ്പിന്റെ കണ്ണാടിയിൽ എൻ്റെ മുഖത്തിനുമേൽ നിഴൽ വീണിരിക്കുന്നു .അത് ഇരുട്ടിലേക്ക് കുതിച്ചു പാഞ്ഞു.....

 

 

Srishti-2022   >>  Short Story - Malayalam   >>  പ്രണയം

Sooraj Jose

EY

പ്രണയം

പ്രണയം

നാല് കണ്ണ്കളും രണ്ട് ഹൃദയങ്ങളും ഭൂമിയിൽ കണ്ട് മുട്ടി. അവർ പ്രണയിച്ചു. ദേശ സ്നേഹികൾ കണ്ണുരുട്ടി, മതം കല്ലെറിഞ്ഞു. പ്രണയം മരിച്ചു. അനന്തരം അവർ പുനർജനിച്ചു. ജാതി, മതം, ദേശം ഇവയാലൊന്നും ജീവനുള്ളവ തരം തിരിക്കപ്പെടാത്ത ഒരിടത്ത്. ഭൂമിയിലെ ജന്തുക്കൾ ആ ഇടത്തെ സ്വർഗ്ഗം എന്ന് വിളിച്ചു. അവിടെ അവർ പ്രണയിച്ചു കൊണ്ടേ ഇരിക്കുന്നു.

 

“ ഇതെന്തെല്ലാ ഈ എഴുതി വച്ചിരിക്കുന്നെ ? ”

 

ജോയൽ മൊബൈലിൽ നിന്നും കണ്ണെടുത്ത് അവളുടെ മുഖത്തേക്ക് നോക്കി. കാറ്റിൽ പാറുന്ന മുടിയിഴകൾ. സ്ട്രെയ്റ്റൻ ചെയ്തതാന്നെ, ശെരിക്കും നല്ല ചുരുണ്ട മുടിയാണ് അനുവിന്. അവളുടെ നീണ്ട മൂക്കിന്റെ തുമ്പത്തൊരു വെള്ളാരം കല്ല്, അതിൽ തട്ടി തെറിച്ച വെളിച്ചത്തിന്റെ ഒരു തുണ്ട് അവന്റെ കണ്ണിൽ തറച്ചു. അവൻ കണ്ണിറുക്കി അടച്ചു.

 

അനു : ജോയലേ നിന്നോടാ

 

ജോയൽ : എന്ത് ?

 

അനു : നിന്റെ വാട്സാപ്പ് സ്റ്റാറ്റസ്

 

ജോയൽ : അതോ…

 

അനു : ചുമ്മാണ്ട് ബുദ്ധിജീവി കളിക്കാനുള്ള ഓരോ നമ്പറെ

 

ജോയൽ : അതെ, ബുദ്ധിയുള്ള ജീവികൾക്ക് വേണ്ടി എഴുതീതാ. നീ വായിക്കണ്ട

 

അനു : മിസ്റ്റർ ജീവി, താൻ ഉദ്ദേശിച്ചതോക്കെ പിടികിട്ടി. ആ ഊള സാഹിത്യം പിടിച്ചില്ലന്നെ ഉള്ളു. പിന്നെ ഇങ്ങനെ മരിച്ച് പ്രണയിച്ചിട്ട് വല്ല കാര്യോം ഉണ്ടോ. ജീവിച്ചിരിക്കുമ്പഴല്ലേ പ്രേമിക്കണ്ടെ. ലൗ, ലാഫ്, ലിവ് ദാറ്റ്സ് മൈ പോളിസി.

 

ജോയൽ : പ്രണയത്തിന് മരണം ഇല്ല കുട്ടീ

 

അനു : ഓ അപ്പോ പുള്ളിയാണല്ലേ ഈ ചിരഞ്ജീവി

 

ജോയൽ അവളെ കളിയാക്കി ചിരിച്ചു

 

ജോയൽ : അയ്യോ ഭയങ്കര തമാശ

 

അനു നാക്ക് നീട്ടി. ജോയൽ അവളുടെ തലയിൽ തട്ടി. അവൾ ടേബിളിൽ ഇരുന്ന ഗ്ലാസ് എടുത്ത് അടിയിൽ അവശേഷിച്ചിരുന്ന ജ്യൂസും കുടിച്ചു. ഒരു തുള്ളി ഷമാം അവളുടെ ചുണ്ടിൽ നിന്നും വഴുതി വീഴാറായി നിൽക്കുന്നു.

 

ജോയൽ ഉമിനീരിറക്കി. അവൻ ഒരു ടിഷ്യു പേപ്പർ അവൾക്ക് നേരെ നീട്ടി. അനു മുഖം തുടച്ചു.

 

ജോയൽ : പിന്നെ, എങ്ങനുണ്ട് IELTS ക്ലാസ്സ്‌ ?

 

അനു : ഇന്ന് തുടങ്ങിയല്ലേ ഉള്ളു. എങ്ങനേലും കേറികൂടിയേ പറ്റു. ഓസ്ട്രേലിയ വേണോ ക്യാനഡ വേണോന്നാ കൺഫ്യൂഷൻ. എന്താ നിന്റെ അഭിപ്രായം ?

 

ജോയൽ ദേഷ്യം പിടിച്ചു

 

ജോയൽ : നീ ഏത് കാലിന്റെ… കാനഡേലേക്കോ അന്റാർട്ടിക്കേലേക്കോ പൊക്കോ, എന്നോട് ചോദിക്കുന്നതെന്തിനാ

 

അനു : അതിന് നീ എന്തിനാ ചൂടാവുന്നെ. നമുക്കൊരുമിച്ച് ക്ലാസ്സിന് പോകാന്ന് ഞാൻ പറഞ്ഞതല്ലാരുന്നോ. ഹും..

 

അവൾ തല വെട്ടിച്ചു. ഒരേ താളത്തിൽ നൃത്തം ചെയ്യുന്ന രണ്ട് ഞാത്ത് കമ്മലുകൾ. ജോയൽ പുഞ്ചിരിച്ചു

 

അനു : എന്തിനാ ചിരിക്കുന്നെ ?

 

ജോയൽ : ഞാൻ ചിരിച്ചോ ?

 

അനു : ചിരിച്ചു

 

അവൾ അവന്റെ നേരെ മുന്നോട്ട് ആഞ്ഞ്, പതിയെ പറഞ്ഞു. അവളുടെ ശ്വാസം അവന്റെ മുഖത്ത് പതിഞ്ഞു.

 

ജോയൽ : ആ... ഞാനൊരു കാര്യം ആലോചിച്ച് ചിരിച്ചതാ

 

അനു : എന്നതാ ?

 

ജോയൽ : അതേ.. നീ എന്താണേലും കാനഡയിലോ ഓസ്‌ട്രേലിയയിലോ പോകും. അവിടെ ചെന്ന് പി.ആർ ഒക്കെ കിട്ടി അവിടുത്തെ സിറ്റിസൺ ഉം ആകും. അപ്പോ..

 

അനു : അപ്പൊ ?

 

ജോയൽ : അല്ല നമ്മളീ ചെറുപ്പം മുതല് പഠിച്ചിരിക്കുന്നത് ഓൾ ഇന്ത്യൻസ് ആർ മൈ ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് എന്നാണല്ലോ. വേറെ രാജ്യത്തെ സിറ്റിസൺസ് ഇതിൽ പെടൂല്ല. അങ്ങനെ വരുമ്പോ...

 

അനു ഇടത് കൈ താടിയിൽ ഊന്നി മിഴിച്ച് നോക്കി ഇരിക്കുന്നു. അവളുടെ നെറ്റിയിലെ കറുത്തപൊട്ട് ഒരു ചോദ്യ ചിഹ്നം പോലെ തോന്നിച്ചു.

 

ജോയൽ : അങ്ങനെ വരുമ്പോ...

 

അനു : വരുമ്പോ ?

 

ജോയൽ : വിൽ യു മാരി മി

 

അനുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. അവൾ ടേബിളിൽ ഇരുന്ന പേഴ്സും മൊബൈലും എടുത്തുകൊണ്ട് എഴുന്നേറ്റു. ജോയലിന്റെ മുഖം വിളറി.

 

അനു അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി നിന്നു. ജോയൽ ഒരു ഭൂമികുലുക്കമോ സുനാമിയോ അവിടെ ആ നിമിഷം ഉണ്ടാകാനുള്ള വിദൂര സാധ്യതയെകുറിച്ച് ചിന്തിച്ചു. പതിയെ അവളുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു.

 

അനു : സംഭവം നീ നല്ല ബോറായിട്ടാണ് അവതരിപ്പിച്ചതെങ്കിലും നമുക്ക് ആലോചിക്കാവുന്നതാണ്.

 

ജോയൽ : ശെരിക്കും !

 

അനുവിന്റെ മുഖത്ത് നാണം. മസ്ക്കാര ഇട്ട അവളുടെ കവിളുകൾ കൂടുതൽ ചുവന്നിരിക്കുന്നു. ആ റെസ്റ്റോറന്റിൽ രണ്ട് പേർ മാത്രം. ലോകം മുഴുവനും അവർ ഇരുവരിലേക്കും ചുരുങ്ങുന്നതായി ജോയലിന് തോന്നി. അവനും അവളും.. പിന്നെ…

 

അനു : രണ്ട് ഷമാം

 

ജോയൽ : ഷമാം ?

 

അവർ ബിൽ കൗണ്ടറിൽ എത്തിയതൊന്നും അവൻ അറിഞ്ഞിരുന്നില്ല. കൗണ്ടറിൽ ഇരിക്കുന്ന ചേട്ടൻ അനുവിന് ചില്ലറ ബാക്കി കൊടുത്തു, അവൾ തിരിച്ചൊരു പുഞ്ചിരിയും. ജോയൽ യാന്ത്രികമായി പോക്കറ്റിൽ നിന്നും പേഴ്‌സ് എടുത്തു.

 

അനു : ഞാൻ കൊടുത്തു. പോകാം, ലേറ്റ് ആയി. എന്നെ ഹോസ്റ്റലിൽ വിടണം.

 

ജോയൽ ബൈക്ക് എടുത്ത് വന്നു. അവൾ പിന്നിൽ കയറി, അവരുടെ ഇടയിൽ നിന്നും പതിവില്ലാതെ അനുവിന്റെ ബാഗ് തോളിലേക്ക് മാറി.

 

ഉറക്കമില്ലാതെ കിടന്ന ആ രാത്രിയിൽ ഇരുവരും അവർ ആദ്യമായി കണ്ട് മുട്ടിയ ദിവസം ഓർത്തു. സിനിമാ തിയേറ്ററിൽ അടുത്തടുത്ത കസേരകളിൽ ഇരുന്ന രണ്ട് അപരിചിതർ, ഇടവേളയിൽ ഒരു പുഞ്ചിരികൊണ്ട് പരിചയപെട്ടു. പിന്നീടൊരു ദിവസം കഫറ്റീരിയയിൽ വച്ച് ആക്സമികമായി കണ്ടപ്പോൾ ഒരുമിച്ചുകണ്ട സിനിമയെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചത്. അവന് ഒരുപാട് ഇഷ്ടമായ ആ സിനിമ തനിക്കും ഇഷ്ടമായി എന്ന് കള്ളം പറഞ്ഞു.

 

“ അയ്യോ, അപ്പൊ ഞങ്ങടെ ഇഷ്ടങ്ങൾ ഒരുപോലെല്ലേ ! അതിനി കൊഴപ്പം ആകുവോ ”

 

അനു ബെഡിൽ ചാടി എഴുന്നേറ്റിരുന്നു.

 

“ എന്നാടാ ? ”

 

അടുത്ത കട്ടിലിൽ കിടന്ന നീന തല പൊക്കി നോക്കി

 

“ ഒന്നൂല്ല ”

 

അനു നാവ് കടിച്ചു. അവൾ വീണ്ടും കിടന്നു, പുതപ്പുകൊണ്ട് മുഖം മറച്ചു.

 

“ ഈ ഉറക്കം ഇതെവിടെ പോയി കിടക്കുവാണോ ”

 

അവൾ ഒന്നു മുതൽ 100 വരെ എണ്ണാൻ തുടങ്ങി. 1,2, 3….. 22 ൽ വച്ച് മനസ്സ് വീണ്ടും അവനെ കുറിച്ചുള്ള ഓർമ്മകളിലേക്ക് പോയി, ജനൽ വഴി എത്തിനോക്കിയ ഉറക്കം അവിടെ തന്നെ മടിച്ചു നിന്നു.

 

ഒരേ ബിൽഡിങ്ങിൽ രണ്ട് കമ്പനികളിലായി ജോലി ചെയ്യുന്ന അവർ എന്നും തമ്മിൽ കണ്ടു, അവിചാരിതമായി അല്ലാതെ തന്നെ. ആദ്യം നമ്പറ് തന്നത് അവളാണ്. “ മിടുക്കി ” ജോയൽ മനസ്സിൽ പറഞ്ഞു.

 

കൂട്ടുകാരെ ഒഴിവാക്കി അനുവിന്റെ കൂടെ സിനിമയ്ക്ക് പോയത്, അവളോടൊന്നിച്ച് ‘കാർത്തിക’ ബാറിൽ കയറിയത്. ആദ്യ ബിയറിന്റെ ലഹരിയിൽ അനു അന്ന് കുറേ ചിരിച്ചു, ഒരുപാട് കഥകൾ പറഞ്ഞു. ആ കഥകളിൽ എപ്പഴോ അപ്പയും അമ്മയും വന്നു. അവളുടെ ചിരി മാഞ്ഞു, അവന്റെ തോളിൽ ചാരി കരഞ്ഞു. കണ്ണീരിന്റെ മഴ തോർന്നപ്പോൾ അവൾ തല ഉയർത്തി നോക്കി. ജോയലിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നു.

 

“ അയ്യേ നീ എന്തിനാ കരയണെ ”

 

അവൾ കയ്യിലെ കർചീഫ് അവന് നേരെ നീട്ടി.

 

“ എനിക്ക് ഇങ്ങനയേ ആശ്വസിപ്പിക്കാൻ അറിയൂ ”

 

ജോയൽ പറഞ്ഞു.

 

അനു ചിരിച്ചു. അവൾ മുഖത്തുനിന്നും പതിയെ പുതപ്പ് മാറ്റി നോക്കി. നീന കൂർക്കം വലിച്ച് ഉറങ്ങുന്നു.

 

“ട്വിങ്” വാട്സാപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ. അവൾ കൈ എത്തിച്ച് ഫോൺ എടുത്തു.

 

“ Good night ” ജോയലിന്റെ മെസ്സേജ്

 

അവൾ മറുപടി അയച്ചു “ Goooood nyt ! ”

 

അവർ ഒരുമിച്ചുറങ്ങി.

 

പിന്നീടുള്ള ദിവസങ്ങളിൽ അവർ ഒരുമിച്ച് ഒരുപാട് സിനിമകൾ കണ്ടു. 96 കണ്ടപ്പോൾ അനുവിന് സ്കൂൾ പ്രണയവും ജോയലിന് കോളേജ് പ്രണയവും ഓർമ്മ വന്നു. പരസ്പരം പറയാത്ത ഓർമ്മകളായിതന്നെ അവ ശേഷിച്ചു. ലുസിഫെറിലെ ഇല്യൂമിനാറ്റി വെറും തള്ളാണെന്ന് അവൾ തർക്കിച്ചു. അതിന്റെ പേരിൽ മൂന്നര ദിവസം അവർ മിണ്ടാതെ നടന്നു.

 

ലോകത്തിലെ ഏറ്റവും ഉപദ്രവകാരികളായ ജീവികൾ രാത്രി മൊബൈൽ സ്‌ക്രീനിന് ചുറ്റും പറക്കുന്ന പ്രാണികൾ ആണെന്ന് ജോയൽ കണ്ട് പിടിച്ചു. റൂമിലെ പല്ലി കുഞ്ഞുങ്ങൾ അവന്റെ ഈണത്തിലുള്ള മൂളലുകൾ കേട്ട് ഉറങ്ങി. അനുവിന്റെ രാത്രി സല്ലാപത്തിൽ ഉറക്കം നഷ്ടപെട്ട നീന ഒരു ജോഡി ഇയർ പ്ലഗ്‌സ്‌ ഫ്ളിപ് കാർട്ടിൽ ഓർഡർ ചെയ്തു.

 

വിഷുവിന്റെ ലീവിന് നാട്ടിൽ പോകുന്നുണ്ടോ എന്ന അനുവിന്റെ ചോദ്യത്തിന് ഈസ്റ്ററിനെ ഉള്ളു എന്ന് ജോയൽ മറുപടി പറഞ്ഞു. അപ്പോഴാണ് അവൾ ഹിന്ദുവും അവൻ ക്രിസ്ത്യനും ആണെന്ന് അവരിരുവരും ഓർമ്മിച്ചത്. ആ ചിന്തയുടെ ചവർപ്പ് മാറ്റാൻ അവൾ അവനെ വിഷുവിന് വീട്ടിലേക്ക് ക്ഷണിച്ചു. അവർ അനുവിന്റെ തറവാട്ടിലേക്ക് പുറപ്പെട്ടു.

 

ബസിൽ ഇരുന്ന് അനു വീടിനെ കുറിച്ച് വാചാലയായി. കൊച്ചച്ഛനും ഗിരിജ അമ്മായിയും കറവ വറ്റിയ അമ്മിണിയും തൊഴുത്ത് നിറഞ്ഞ് നിൽക്കുന്ന മകൾ കിങ്ങിണിയും ആരെ കണ്ടാലും കുരക്കാതെ വാൽ ആട്ടുക മാത്രം ചെയ്യുന്ന മിതവാദിയായ ഗർജുവും ഒക്കെ പല കഥകളിലും പ്രധാന താരങ്ങളായി. ചെറുപ്പത്തിൽ അപ്പയുടെയും അമ്മയുടെയും കൂടെ തറവാട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളുടെ നല്ല ഓർമ്മകൾ.

 

അവൾ അമ്മയെക്കുറിച്ച് പറഞ്ഞ് തുടങ്ങി. പലപ്പോഴും മുഴുമിപ്പിക്കാതെ പോയിരുന്ന കഥകൾ.

 

അനു : ശെരിക്കും അമ്മയെ എനിക്ക് വല്യ ഇഷ്ട്ടായിരുന്നു, അപ്പയെക്കാളും. അപ്പ മരിച്ചതിന് ശേഷം മാസങ്ങളോളം അമ്മ ഫ്ലാറ്റ് വിട്ട് പുറത്തിറങ്ങിയിട്ടില്ല. ഞാനും ഒരുപാട് രാത്രികൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ട്. ചിലപ്പോ എന്തിനാണെന്ന് പോലും ഓർക്കാതെ ചുമ്മാണ്ടങ്ങ് കരയും.

 

അമ്മ പതിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അമ്മയുടെ പുതിയ കമ്പനിയിലെ സീനിയർ ആയിരുന്നു ദർശൻ അങ്കിൾ. ഒരിക്കൽ അങ്കിൾ മാറി അച്ഛനായി, സ്റ്റെപ് ഫാദർ. പിന്നെ ഞാൻ അമ്മയുടെ അരികിൽ പോയിട്ടില്ല. ഇഷ്ട്ടമില്ലാഞ്ഞിട്ടല്ല, അമ്മയ്ക്ക് അയാളുടെ മണമായി, എനിക്കാ വീട്ടിൽ ശ്വാസം മുട്ടി. എന്റെ വിഷമം മനസിലാക്കിയിട്ടാവണം അവർ എന്നെ കൊച്ചച്ചന്റെ അടുത്ത് തറവാട്ടിൽ ആക്കി. ഞാനവിടെയും നിന്നില്ല. ഹോസ്റ്റലുകൾ മാറിമാറി ഇങ്ങനെ നടക്കുന്നു.

 

എന്നും രാത്രി അമ്മയുടെ കോള് വരും. അമ്മയ്ക്കും എനിക്കും ഒന്നും സംസാരിക്കാൻ ഉണ്ടാകില്ല, എന്നാലും വിളിക്കും. ഇടക്ക് പാവം തോന്നും, എങ്കിലും എപ്പഴോ കേറികൂടിയ ഒരു വെറുപ്പ് അതങ്ങോട്ട് പോകുന്നില്ല. അമ്മയെ എനിക്ക് ഇഷ്ടവാണ്.. പക്ഷെ…

 

അവളുടെ ശബ്ദം ഇടറി.

 

പുറത്ത് മഴ ചാറി തുടങ്ങി. ജോയൽ വിന്ഡോ ഷട്ടർ താഴ്ത്തി. അവൻ അനുവിന്റെ തോളിൽ കൈ ഇട്ടു. തൊട്ടപ്പുറത്തെ സീറ്റിൽ ഇരുന്ന ഒരാൾ ഇരുവരെയും കടുപ്പിച്ച് നോക്കുന്നു. ജോയൽ കൈ പിൻവലിക്കാൻ തുനിഞ്ഞു. അനു അവന്റെ കയ്യിൽ മുറുകെ പിടിച്ചു.

 

അനുവിന്റെ മൊബൈൽ ബെല്ലടിച്ചു. കൊച്ചച്ചനായിരുന്നു. ഗിരിജാമ്മായീടെ കിടപ്പിലായിരുന്ന കുഞ്ഞമ്മ മരിച്ചു. രണ്ടാളും അടക്കിന് പോകുന്നു. പകുതിയിലധികം വന്ന സ്ഥിതിക്ക്‌ ഇനി തിരിച്ച് പോകണ്ടെന്ന് അവർ തീരുമാനിച്ചു. ഇരുവരും അനുവിന്റെ വീട്ടിലെത്തി. ചെടിച്ചട്ടിയിൽ ഭദ്രമായി ഒളിപ്പിച്ചിരുന്ന താക്കോൽ എടുത്ത് വാതിൽ തുറന്നു. പഴമയുടെ പ്രൗഢിയും ചന്ദനത്തിന്റെയും കുഴമ്പിന്റെയും ഗന്ധവുമുള്ള ഒരു നാല്കെട്ട്.

 

‘ഗാന മ്യൂസിക്ക്’ ൽ ജോൺസൺ ഹിറ്റ്സ് പ്ലേ ചെയ്തു. ബ്ലൂടുത്ത് സ്പീക്കറിൽ ചിത്രചേച്ചി പാടുന്നു. നടുമുറ്റത്തേക്ക് കാലും നീട്ടിയിരുന്ന് അനുവും ജോയലും കൂടെ പാടി.

 

“ കുന്നിമണി ചെപ്പ് തുറന്നെണ്ണി നോക്കും നേരം പിന്നിൽ വന്ന് കണ്ണ് പൊത്തും തോഴനെങ്ങു പോയി… ”

 

പാട്ടും പാടലും അടുക്കളയിലേക്ക് മാറി. ജോയൽ കഞ്ഞിയും പയറ് തോരനും ഉണ്ടാക്കി. അനു പപ്പടം ചുട്ടു. അവർ അത്താഴം കഴിച്ച്‌ കിടപ്പ് മുറികളിലേക്ക് പോയി. അനുവിന്റെ മുറിയിൽ എം.ജി ശ്രീകുമാറും ജാനകി അമ്മയും പാട്ട് തുടർന്നു. ജോയൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവൻ വാട്സാപ്പിൽ “ good night “ എന്ന് ടൈപ്പ് ചെയ്ത് അവൾക്ക് അയക്കാൻ തുടങ്ങി, അത് മായിച്ച് പുഞ്ചിരിക്കുന്ന ഒരു ഇമോജി അയച്ചു. ഒരു ചുവന്ന ഹൃദയം മറുപടിയായി വന്നു. അവൻ ഒരു ചുംബനം അയച്ചു. അൽപ്പ നേരത്തെ ഇടവേളയ്ക്ക് ശേഷം ഒരുപാട് ചുംബനങ്ങൾ തിരികെ വന്നു. അനുവിന്റെ മുറിയിലെ പാട്ട് നിന്നു. അവൾ ഉറങ്ങിയിരിക്കണം. ജോയൽ വെറുതെ കണ്ണടച്ച് കിടന്നു.

 

തുറന്ന് കിടന്നിരുന്ന വാതിലിൽ മുട്ട് കേട്ട് ജോയൽ കണ്ണ് തുറന്നു. മുറിയുടെ വെളിയിൽ ഒരു തലയിണയും കെട്ടിപിടിച്ച് നിൽക്കുന്ന അനു. അവൻ പുഞ്ചിരിച്ചു, അവളെ അകത്തേക്ക് കൈ നീട്ടി വിളിച്ചു. അവർ പുലരുവോളം പ്രണയിച്ചു. പുലർച്ചയിൽ ജോയലിന്റെ നെഞ്ചിൽ തലവെച്ച് കിടന്ന അനു അമ്മയെക്കുറിച്ച് ആലോചിച്ചു.

 

പിന്നീടങ്ങോട്ട് അവരുടെ പ്രണയത്തിന് പുതിയ നിറങ്ങൾ ഉണ്ടായി, അത് തീവ്രമായി. അനുവിന്റെ തലമുടി പലവട്ടം ചുരുണ്ടു, വീണ്ടും നിവർന്നു. അവളുടെ കാനഡ വിസ വന്നു.

 

ഡിപ്പാർച്ചർ ടെർമിനലിലെ ബഹളങ്ങൾക്കിടയിലും നിശബ്ദരായി രണ്ടുപേർ. അനുവും ജോയലും. അവൾ പതിയെ അവനോട് ചേർന്നിരുന്നു. ജോയൽ അനുവിന്റെ തോളിൽ കൈ ഇട്ടു.

 

അനു : ഇനി നമ്മുടെ പ്രണയം ഈ ഭൂമിയിൽ ഇരുപത്തിനാല് മണിക്കൂറും ഉണ്ടാകും, എന്നും

 

ജോയൽ ഒന്നും മനസ്സിലാകാതെ അവളുടെ നേരെ നോക്കി

 

അനു : അതായത്… അവിടെ ഞാൻ ഉറങ്ങുമ്പോ നീ ഇവിടെ എണീറ്റിരിക്കുവാരിക്കുവല്ലോ

 

അനു ഒരു കുസൃതി ചിരി ചിരിച്ചു. ജോയൽ മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു. അവൾ അവന്റെ തലമുടിയിൽ വിരൽ ഓടിച്ചു. ജോയൽ അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു. രണ്ടാളും കണ്ണടച്ചതിനാൽ അത് ആരും കണ്ടില്ല !

 

അമ്മയുണ്ടാക്കിയ പലഹാരങ്ങളും ഗിരിജ അമ്മായീടെ ഇലുമ്പിക്ക അച്ചാറും ജോയലിന്റെ ചുംബനവും അനുവിന്റെ കൂടെ പറന്ന് പോയി

 

അപ്പ്രൈസൽ സൈക്കിളുകൾ പലത് കഴിഞ്ഞു. എടുക്കുന്ന പണിക്കുള്ള കൂലി കിട്ടുന്നില്ല എന്ന് തോന്നി തുടങ്ങിയപ്പോൾ ജോയൽ ജോലി രാജി വച്ചു. പച്ച പെയിന്റ് അടിച്ച മറ്റൊരു കമ്പനിയിൽ കൂലിപ്പണി തുടർന്നു. മധുരരാജ റിലീസ് ആയി, മോദിജി വീണ്ടും അധികാരത്തിൽ വന്നു. സ്വയം പ്രഖ്യാപിത രാജ്യസ്നേഹികളുടെ നിയമാവലി അനുസരിച്ച് താനും ഒരു രാജ്യദ്രോഹി ആകുന്നുണ്ടോ എന്ന് സംശയം തോന്നി തുടങ്ങിയപ്പോൾ ജോയൽ IELTS ക്ലാസ്സിൽ ചേർന്നു.

 

എല്ലാ പ്രണയ കഥകളും ദുരന്ത പര്യവസായികൾ അല്ല. ഇന്ത്യയും കാനഡയും ഇന്നും പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നു.

Srishti-2022   >>  Short Story - Malayalam   >>  Malayalam dummy entry for short story count

Malayalam dummy entry for short story count

Malayalam dummy entry for short story count

Srishti-2022   >>  Short Story - Malayalam   >>  മരണപ്പെട്ടവരുടെ ലൈബ്രറി

Sarija Sivakumar

Navigant

മരണപ്പെട്ടവരുടെ ലൈബ്രറി

മരങ്ങൾ കൂട്ടമായി ഇരുൾ പടർത്തുന്ന വായനശാലയിലേക്ക് കയറിയതും വലിയ പെൻഡുലമുള്ള പഴകിയ ക്ലോക്കിൽ നാലടിച്ചു. എപ്പോഴും തനിക്കിറങ്ങണ്ട സമയത്തു കയറി വരുമെന്ന് ആ വൃദ്ധൻ പരാതിപ്പെട്ടു. "കുഴപ്പമില്ല, ഞാൻ ഒപ്പിട്ടേക്കാം നിങ്ങൾ പൊയ്ക്കൊള്ളൂ. "

അയാൾ ആശ്വാസത്തോടെ ഇറങ്ങിപ്പോകുന്നതു നോക്കി ഞാൻ ബുക്കുകൾക്കിടയിലേക്ക് തിരിഞ്ഞു. പഴമയുടെ ശൂന്യത പേറി നിൽക്കുന്ന ആ വായനശാല വിജനമായിരുന്നു. നീളമുള്ള ഹാളിൽ വന്മരങ്ങളെപ്പോൽ ഷെൽഫുകൾ തലയുയർത്തി നിന്നു. പുസ്തകങ്ങൾക്കിടയിൽ ഞാനെന്റെ പതിവു നടത്തം ആരംഭിച്ചു. വായിച്ചതും അല്ലാത്തതുമായ പുസ്തകങ്ങൾ പൊടിയിൽ കുളിച്ചിരുന്നു. ഓരോന്നും വലിച്ചെടുത്ത് പ്രാർത്ഥനയോടെ തുറന്ന് ഒരു പേജ് വായിക്കും. മനസിലുടക്കിയാൽ മാറ്റി വയ്ക്കൂം. അല്ലെങ്കിൽ പൊടിതട്ടി തിരിച്ചു വയ്ക്കും. അപ്പോഴാണ് അവർ കയറി വന്നത്. പഴയ വായനശാലക്കു ചേരാത്ത വിധം നിറമുള്ള വസ്ത്രങ്ങളായിരുന്നു അവർക്ക്. അലസമായ് കോതിയൊതുക്കിയ മുടിയും കുറ്റിത്താടിയും പരുക്കൻ മുഖവും തിളക്കമുള്ള കണ്ണുകളുമായ് അയാൾ മറ്റാരെയോ ഓർമ്മിപ്പിച്ചു.  പെൺകുട്ടിയാകട്ടെ ഉറക്കെച്ചിരിച്ചും ആംഗ്യവിക്ഷേപങ്ങളോടെ സംസാരിച്ചും വായനശാലയുടെ ഏകാന്തതയെ തകർത്തു. പുസ്തകങ്ങളെയിഷ്ടപ്പെടുന്നവരാകണം. കണ്ടാൽ അങ്ങനെ തോന്നും. ഞാൻ ചുമ്മാ മനസിലോർത്തു. എന്റെ  പുസ്തക ധ്യാനത്തിലേക്ക് മടങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ കൗതുകത്തോടെ അവരെ പിന്തുടർന്നു.

രണ്ടുപുസ്തകങ്ങൾ പരസ്പരം വായിക്കുന്നപോലെ അവർ അവരുടെ ലോകത്തായിരുന്നു. പെൺകുട്ടി ഭിത്തിയോട് ചേർന്ന് കിടക്കുന്ന ഉയരമുള്ള ഒരു ഡസ്ക്കിൽ കയറിയിരുന്നു. അയാളാകട്ടെ അവളോട് ചേർന്ന് ഡസ്ക്കിൽ ചാരി നിന്നു. ആണുങ്ങളല്ലെങ്കിലും നിൽക്കാൻ മടിയില്ലാത്തവരാണെന്ന് പിന്നെയും എനിക്ക് തോന്നി. ഷെൽഫുകളിലെ പുസ്തകങ്ങളെ ഉപേക്ഷിച്ച്  മുന്നിലെ പ്രീയപ്പെട്ട രണ്ടു പുസ്തകങ്ങളെ ഞാനൊരുമിച്ച് വായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ ചിരികളും അയാളുടെ പുഞ്ചിരിയും ഏറ്റവും ഹൃദ്യമായെനിക്ക് തോന്നി. അവരുടെയിടയിൽ അവർക്കുപോലുമറിയാത്ത ആകർഷണത്തിന്റെ കാന്തികമണ്ഡലം എനിക്കു മുന്നിൽ തെളിഞ്ഞു. കൗതുകത്തോടെ ഞാനുറ്റു നോക്കിയിരുന്നു അതവർക്കു മുന്നിൽ വെളിപ്പെടുന്ന നിമിഷത്തെ. അതിവിടെയായിരിക്കും, പഴകിയ ചുവർഘടികാരത്തെയും  അനേകായിരം പുസ്തകങ്ങളെയും എന്നെയും സാക്ഷി നിർത്തിയായിരിക്കും എന്നെന്റെ മനസു പറഞ്ഞു.  ഏതോ ഒരു നിമിഷത്തിൽ അത് സംഭവിച്ചു. ആംഗ്യവിക്ഷേപങ്ങൾക്കിടയിം അവളുടെ കൈ അയാളുടെ കൈത്തണ്ടിൽ മുട്ടി. വെറുമൊരു  സ്പ്ർശനം പോലെ അവരത് തള്ളിക്കളഞ്ഞ് കഥ തുടരുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഇല്ല, ഐസ്കട്ടയിലെന്നവണ്ണം അവൾ കൈവലിച്ചു. അയാളുടെ മുഖത്ത് അതുവരെയില്ലാതിരുന്നത്ര മനോഹരമായ് ഒരു പുഞ്ചിരി വിരിഞ്ഞു.  അവളാകട്ടെ അയാളുടെ നേരെ നോക്കാൻ പോലുമാകാതെ മറ്റെവിടെയോ മിഴികളുറപ്പിച്ചു. കാലം ഒരു നിമിഷം നിശ്ചലമായെന്ന പോലെ നിശബ്ദത വീണ്ടും നിറഞ്ഞു. പരസ്പരം ആകർഷിക്കുന്ന കാന്തികമണ്ഡലങ്ങളെ അവർ തിരിച്ചറിയുകയാണ്. അയാൾ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി, നിശ്വാസങ്ങളുടെ ചൂടറിയും വിധം അടുത്തായിരുന്നവർ. അവളുടെ കണ്ണുകളിൽ അയാൾ തന്നെത്തന്നെ കണ്ടുകാണണം. ഷെൽഫുകൾക്കുള്ളിൽ പുസ്തകങ്ങളും പുറത്തു ഞാനും വീർപ്പടക്കി അവർക്കു കാവലിരുന്നു.  അയാൾ മെല്ലെ അവളുടെ കൈകൾക്ക് മേൽ കൈവച്ചു.  ഘടികാരത്തിന്റെ സൂചികൾ പിന്നെയും നിമിഷങ്ങളിൽ നിന്നു നിമിഷങ്ങളിലേക്ക് വീണ്ടും ചലിക്കാൻ തുടങ്ങി.  ഏറ്റവും മനോഹരമായ നിമിഷം ഇതാണെന്ന് എനിക്കു തോന്നി.  ഇപ്പോൾ അവരുടെ വിരലുകൾ പരസ്പരം കൊരുത്തും കൈത്തണ്ടുകൾ ചേർന്നുമാണിരിക്കുന്നത്. എന്റെ ഹൃദയം നിശ്ചലമാക്കാൻ പോന്നത്ര ഒരു പ്രണയം അവരിൽ നിറഞ്ഞു.

പിന്നെയാണ് മറ്റുചിലർ കടന്നുവരാൻ തുടങ്ങിയത്. അവരെല്ലാം മരിച്ചവരായിരുന്നു. പ്രശസ്തരും അല്ലാത്തവരുമായ പലരും വായനശാലയുടെ അകങ്ങളിൽ എന്തൊക്കെയോ ചെയ്ത് നടന്നു. അവർ പുസ്തകങ്ങളെയോ ഞങ്ങളെയോ നോക്കിയില്ല. അപ്പോഴാണു ഞാനറിയുന്നത് അത് മരണപ്പെട്ടവരുടെ ലൈബ്രറിയായിരുന്നു. ഞാൻ കണ്ടതെല്ലാം എന്റെ തന്നെ ജീവിതവും! പക്ഷെ അതിത്ര മനോഹരമായിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ മരണപ്പെടുമായിരുന്നില്ലല്ലോ…..

Srishti-2022   >>  Short Story - Malayalam   >>  തങ്കൻ ഏലിയാസ് തീ തങ്കൻ

തങ്കൻ ഏലിയാസ് തീ തങ്കൻ

ഇരുട്ടിലേക്ക് വീണു തുടങ്ങുന്ന കോത്താഴമുക്കിലെ ഇടിച്ചു കുത്തി പെയ്ത മഴ തോർന്നൊരു കുളിരുന്ന സന്ധ്യ നേരം. മുക്കിലെ സകലമാന കുടിയന്മാർക്കും കൂലിപ്പണിയും കഴിഞ്ഞ് ചേക്കേറാൻ പ്രൊപ്രൈറ്റർ പീതാംബരൻ തന്റെ ഷാപ്പിന്റെ വാതിൽ മലർക്കെ തുറന്ന് വച്ചു. എന്നിട്ട് ഒരു തെറുപ്പു ബീഡി വലിച്ച് ആത്‌മാവിനെ ഒന്ന് പുകച്ചുണർത്താൻ ശ്രമിച്ചു വെറുതെ കുരച്ചു ചുമച്ചിരുന്നു .. ഇടവപ്പാതി വിട്ടു നിൽക്കുന്ന ഇടുങ്ങിയ ഇടവഴിയെ ചവുട്ടി ഉണർത്തി കുടിയ പ്രമാണിമാർ കടന്നു വന്നു കൊണ്ടിരുന്നു. രണ്ടു കാലുകളുടെ വരവിലും നാലുകാലുകളുടെ പോക്കിലും ഇടവഴി ആകെ ചെളി പുരണ്ടു കിടന്നപ്പോൾ, കാലുകൾക്കിടയിലൂടെ തെന്നി മാറിയ പൊക്‌റാച്ചി തവള ഒരെണ്ണം ജീവനും കൊണ്ട് വയലിലേക്ക് ചാടി നെടുവീർപ്പിട്ടു.  

പെട്ടെന്നാണ് പതിവുകാരൻ പാൽക്കാരൻ കോര വലിവ് പിടിച്ചു വലഞ്ഞ വയറ്റിലേക്ക് ഒഴിച്ചു കൊടുത്ത കള്ളിന്റെ ബലത്തിൽ ഒന്ന് ആഞ്ഞ് കത്തിയത്. താൻ പാലിൽ വെള്ളം ചേർത്തതിനെ പണ്ടെങ്ങാണ്ടോ ചോദ്യം ചെയ്ത മൈക്കാടുകാരൻ മോനിച്ചന്റെ കുത്തിനു പിടിച്ചു വേച്ചു പോകുന്ന കാലിൽ തൂങ്ങി നിന്നാടി കോര അലറി. "നിനക്കൊക്കെ പാലിൽ വെള്ളം അല്ലാതെ കള്ള് കലക്കി തരാൻ പറ്റുമോടാ പുന്നാര "(ബീപ്, ബീപ് സുവിശേഷക്കാരൻ മത്തക്കൊച്ചു കോരച്ചേട്ടന്റെ തെറി ബീപ് ചെയ്തു ഒരു പ്ലേറ്റ് ബീഫ്‌ ഓർഡർ ചെയ്തു ) അത്രയും പറഞ്ഞപ്പോളേക്കും കോരച്ചേട്ടൻ മോനിച്ചന്റെ തോളിൽ നിന്ന് ചാർജ് തീർന്ന് ഊർന്നിറങ്ങി ബെഞ്ചിൽ ഇരുന്ന് വലിച്ചു. താൻ ഒന്ന് തുമ്മിയാൽ പോലും വെടി തീർന്നു പോയേക്കാവുന്ന കോരച്ചേട്ടന്റെ ഇൻഷുറൻസ് ഇല്ലാത്ത ലൈഫിനെക്കുറിച്ചും, അതിലുപരി കെട്ടു പ്രായത്തിൽ മുട്ടി നിൽക്കുന്ന അയാളുടെ രണ്ടു പെൺമക്കളെയും കുറിച്ച് ഓർത്തപ്പോൾ കോരച്ചേട്ടനെ അവോയ്ഡ് ചെയ്ത് മോനിച്ചൻ ചുളുങ്ങിയ ഷർട്ട്‌ നേരെ ഇട്ടിരുന്നു.എന്നിട്ട് തന്റെ വലിയ മനസ്സ് മുഴുവൻ കള്ളിന് സമർപ്പിച്ചു..

എന്നാൽ ഇതെല്ലാം ശ്രദ്ധിച്ചു ഒരു സംഘം ഇളകിയാടുന്ന ബഞ്ചിൽ തുളുമ്പിയൂറുന്ന കുടം കള്ളും മോന്തി ഇരിപ്പുണ്ടായിരുന്നു. കള്ളവാറ്റുകാരൻ കോമപ്പന്റെ കണ്ണുകളും സംഘ തലവൻ മാർജാരൻ മണിയുടെ കണ്ണുകളും തമ്മിൽ ഉടക്കിയപ്പോൾ ഉടക്കാൻ കണ്ണുകൾ കിട്ടാത്ത മണിയുടെ വാലുകളായ മറ്റു മൂന്നു പേർ പരസ്പരം കണ്ണുകൾ ഉടക്കി കോക്രി കാട്ടി. തെക്കൻ മലയിൽ ഒരു പണിയും ഇല്ലാതെ ഫെമിനിച്ചികളായി തുടങ്ങിയ കെട്ടിയോൾമാരുടെ ആട്ടു കേട്ടും, ആ കലിപ്പ് തീർക്കാൻ ഈച്ചയും ആട്ടി കുത്തിയിരുന്നു കാലിൽ വേര് കിളിർത്ത മാർജാരൻ മണിയേയും അവന്റെ ശിങ്കിടികൾ ആയ അടിയോടടി ഓടെടാ ഓട്ടം കണ്ടം വഴി ടീമിനെയും മലയിറക്കി കോത്താഴത്തു മുക്കിലെ ഷാപ്പിൽ എത്തിച്ചതിനു പിന്നിൽ കള്ളവാറ്റുകാരൻ കോമപ്പന്റെ കുടില ബുദ്ധി ആയിരുന്നു.. തന്റെ വാറ്റു ചാരായം കൊണ്ട് മൂന്നോ നാലോ പേരുടെ കണ്ണ് പോയതൊഴിച്ചാൽ മുക്കിലെ കുടിയൻമാർക്ക് തുച്ഛമായ പൈസയ്ക്ക് ബാറ്ററിയും അട്ടത്തോടും പോലുള്ള പോഷകസമ്പൂർണ്ണം ആയ സംഗതികൾ ഇട്ടു വാറ്റി നൽകുന്ന കുടിയ സഹായിയും കുടില ബുദ്ധിയും ആയ കോമപ്പന്റെ കള്ളവാറ്റ്‌ പോലീസിനോട് ഒറ്റിക്കൊടുത്തു പൂട്ടിച്ച ചെത്തുകാരൻ തങ്കപ്പനോടുള്ള പ്രതികാരം തീർക്കാൻ ആണ് കോമപ്പൻ വരുത്തന്മാരായ ചട്ടമ്പികളെ തന്റെ വാറ്റു പുരയുടെ ആധാരം വരെ പണയപ്പെടുത്തി ഇറക്കിയത്.. മുക്കിലെ പനകളിലും, തെങ്ങുകളിലും ചെത്തിയടിച്ചു കറങ്ങി നടക്കുന്ന തങ്കപ്പൻ സകലമാന കുടിയന്മാർക്കും മായം കലരാത്ത isi മുദ്രയുള്ള കള്ള് നൽകുന്നവനും എന്ത്‌ പ്രശ്നം ഉണ്ടായാലും ന്യായത്തിന്റെ ഭാഗത്തു നിൽക്കുന്നവനും, സർവ്വോപരി കോത്താഴ മുക്കിലെ തരുണീമണികളുടെ ആരാധ്യ പുരുഷനും ആണ്. പക്ഷെ ഓർമ്മകളുടെ കനലുകൾക്കിടയിൽ ഓർത്തിരിക്കാൻ ഒരു പുല്ലും ഇല്ലാത്ത തങ്കപ്പന്റെ ചങ്കിനെ പ്രണയം കൊണ്ട് പുഷ്പ്പിപ്പിച്ചത് മീൻകാരി മാറിയമ്മേടെ മൂത്ത പുത്രി അന്നക്കുട്ടി ആയിരുന്നു. വേലി ചാടാൻ വെമ്പി നിന്ന അന്നക്കുട്ടി അങ്ങനെ തങ്കപ്പന്റെ ചങ്കിന്റെ വേലി പൊളിച്ചു. അന്യായം കണ്ടാൽ തങ്കപ്പൻ പിന്നെ തീ തങ്കൻ ആണ്. തോമസ് ചാക്കോയ്ക്ക് ആട് തോമ എന്ന പേര് വീണപോലെ തങ്കപ്പന് തീ തങ്കൻ എന്ന പേര് കിട്ടാനും ഒരു കാരണം ഉണ്ട്. തങ്കപ്പന്റെ ചങ്കെന്നു സ്വയം വ്യാഖ്യാനിക്കുന്ന കോര ചേട്ടന്റെ വാക്കിൽ പറഞ്ഞാൽ "അതിപ്പോൾ നാല് കുടം കള്ളടിക്കാൻ ആണെങ്കിലും നാല് ചട്ടമ്പികളെ അടിക്കാൻ ആണെങ്കിലും തുടങ്ങുന്നതിനു മുൻപ് തങ്കപ്പൻ ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചു മുകളിലോട്ടു എറിയും, ആ കൊള്ളി വായുവിൽ ഉയർന്നു കത്തിയമർന്നു താഴെ വീണ് കെടുന്നതിനു മുൻപ് തങ്കപ്പൻ തീ തങ്കൻ ആയി പഷ്ടായിട്ടു തന്റെ ജോലി തീർത്തു അച്ചാറും തൊട്ട് നക്കിയിരിക്കും. ഒരു തീപ്പെട്ടിക്കൊള്ളി കത്തിത്തീരുന്ന സമയത്തിനുള്ളിൽ നാല് കുപ്പി കള്ളും നാല് തടിയന്മാരെയും ഒരുമിച്ചടിച്ചു തന്റെ റെക്കോർഡ്‌ ബ്രേക്ക്‌ ചെയ്ത് ഗിന്നസ് ബുക്കിൽ ട്രൈ ചെയ്യാൻ മൂച്ചെടുത്തു നിൽക്കുന്ന തങ്കപ്പനെ തേടി ആണ് തെക്കൻ മല ഇറങ്ങി മാർജാര സംഘം എത്തിയേക്കുന്നത്.വിനാശകാലേ വിപരീത ബുദ്ധി. കോമപ്പന്റെ സിഗ്‌നലു കിട്ടിയ മണി പതുക്കെ എഴുന്നേറ്റു. മണി എഴുന്നേൽക്കുന്നത് കണ്ടു കപ്പയിൽ നിന്നും കയ്യെടുത്തു നക്കി എന്തിനെന്നറിയാതെ മാർജാര സംഘവും എഴുന്നേറ്റു. 

മോനിച്ചൻ വിട്ടിടത്തു നിന്ന് തുടങ്ങാൻ ആയിരുന്നു ലവന്മാരുടെ പ്ലാൻ. കോരയെ കുത്തിനു പിടിച്ചു കൂകിച്ചാൽ ചങ്ക് ബ്രോ ആയ തങ്കപ്പൻ ഏത് പനയിറങ്ങിയും വരുമെന്നും, തങ്കപ്പനെ തവിടു പൊടിയാക്കി കള്ളിന് തൊട്ട് നക്കി ആനയും പുലിയും ഒക്കെ ഇറങ്ങുന്നതിന് മുൻപ് മല കയറാം എന്നും ചട്ടമ്പികൾ വെറുതെ വ്യാമോഹിച്ചു. വലിച്ചു വലിച്ചു എവിടെ നിന്നോ വലിച്ചെടുത്ത കള്ളിന്റെ പിൻബലത്തിൽ ഒരിക്കൽക്കൂടി സട കുടഞ്ഞെഴുന്നേൽക്കാൻ വെമ്പി നിന്ന കോരച്ചേട്ടനെ നൈസ് ആയിട്ട് കോളറിന് കുത്തി പൊക്കിയെടുത്തു മണി ആക്രോശിച്ചു. "അതെന്നാടാ നിനക്ക് പാലിൽ കള്ള് കലക്കിയാൽ "ബുൾസൈ കണക്കെ മിഴിച്ചു വന്ന മണിയുടെ ചുവന്ന ഉണ്ടക്കണ്ണും പോളിസ്റ്റർ ഷർട്ടിന്റെ കുത്തഴിക്കാൻ പോന്ന കയ്യിലെ കലിപ്പു മസ്സില് കണ്ടിട്ടും കോര ഞെട്ടിയില്ല, ഷാപ്പിലെ മറ്റു കുടിയന്മാർ ആരും ഞെട്ടിയില്ല. മത്തക്കൊച്ചു മാത്രം ഒരു ബീഫ്‌ കൂടി ഓർഡർ ചെയ്തു. മണിയും സംഘവും ചമ്മി നാശം ആയെങ്കിലും മസ്സില് വിട്ടില്ല, മാർജാരൻ മണിയുടെ തടിച്ച കൈകളിൽ തൂങ്ങി ആടുന്ന കോരച്ചേട്ടൻ വെറുതെ ഒന്ന് ഇളിച്ചു. പെട്ടെന്നാണ് ചുവരിലെ ക്ലോക്കിൽ മണി ആറടിച്ചതു. ആറു മണി എന്നൊരു സമയം ഉണ്ടെങ്കിൽ തങ്കപ്പൻ ഫ്രഷ്‌ കള്ളും ആയി ഷാപ്പിൽ ലാൻഡ് ചെയ്യും എന്ന് സകല കുടിയന്മാർക്കും അതിലുപരി കോരച്ചേട്ടനും കണിശമായ കാര്യം ആയിരുന്നു. ആറുമണി അടിച്ച് അവസാനിച്ച ക്ലോക്കിനും അപ്പുറം, ചമ്മി നിൽക്കുന്ന ചട്ടമ്പിക്കൂട്ടത്തെയും, ഇളിച്ചവായനായ കോരച്ചേട്ടനെയും മറ്റു സകലമാന കുടിയന്മാരെയും ഒരു നിശബ്ദത പൊതിഞ്ഞു എങ്കിലും, മത്തക്കൊച്ചു ബീഫ്‌ ചവയ്ക്കുന്ന ശബ്ദം മാത്രം ഉയർന്നു കെട്ടു.ആ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഹെർക്കുലീസ് സൈക്കിളിന്റെ ബെല്ലുകൾ ഷാപ്പിലേക്കു ഒഴുകി എത്തി. ചിറകടി ശബ്ദം കണക്കെ ചെയിനടി ശബ്ദവും ആയി ആ സൈക്കിൾ ഷാപ്പിന്റെ മുൻപിൽ വന്നു നിൽക്കുന്നത് ചട്ടമ്പികളും മറ്റുള്ളവരും ഓല മെടഞ്ഞ വാതിലിലൂടെ വ്യക്തമായി കണ്ടു. തന്റെ ഒരു സൈക്കിൾ സഡൻ ബ്രേക്ക്‌ ഇട്ടു വായുവിൽ ഒന്ന് വീൽ ചെയ്ത് സ്റ്റൈൽ ആയി ചാടി ഇറങ്ങിയ തങ്കപ്പൻ, സൈക്കിൾ സ്റ്റാൻഡിൽ ഇട്ടു ഞെളിഞ്ഞു നിന്ന് മീശ പിരിച്ചു കേറ്റി. മണിയുടെ കയ്യിൽ തൂങ്ങി ആടി ഇളിക്കുന്ന കോരച്ചേട്ടനെ കണ്ടപ്പോളേ തങ്കപ്പൻ നല്ലൊരു അടിക്ക് വകയുണ്ടെന്നു അറിഞ്ഞു ദ്രിതങ്കപുളകിതനായി. വായിലെ കുറ്റിബീഡിയും തുപ്പി എറിഞ്ഞു ഊരി തോളിലിട്ട ഷർട്ടും ആയി കള്ള് പാത്രവും തൂക്കിപ്പിടിച്ചു നെഞ്ചു വിരിച്ചു തങ്കപ്പൻ ഷാപ്പിലേക്കു നടന്നു കയറിയപ്പോൾ ഇടവപ്പാതിയിൽ ഉറങ്ങി പോയ ഇടി മിന്നൽ ഒരെണ്ണം വെറുതെ ആകാശത്തു വെടി പൊട്ടിച്ചു തങ്കപ്പന് ബിൽഡ് അപ്പ്‌ നൽകി കടന്നു പോയി. 

ഗോദായിൽ എത്തിയ തങ്കപ്പൻ മാർജാരൻ മണിയേയും സംഗത്തിനെയും നോട്ടം കൊണ്ടളന്നു, എന്നിട്ട് ഫോൺ എടുത്ത് ഫേസ്ബുക് ലോഗിൻ ചെയ്ത് തീപ്പൊരി അടി എന്ന് പേരും കൊടുത്തു അന്നക്കുട്ടിയെ ടാഗും ചെയ്ത് ലൈവ് വന്നു. തങ്കപ്പൻ ചോദിക്കാതെ തന്നെ പ്രൊപ്രൈറ്റർ പീതാംബരൻ നാല് കുപ്പി കള്ള് കൊണ്ട് വന്ന് മേശപ്പുറത്തു വച്ചു. തങ്കപ്പന് ഫീൽഡ് ഒരുക്കി മറ്റു കുടിയൻമാർ മേശ വലിച്ചിട്ടു മാറി ഇരുന്നു. കോരച്ചേട്ടനെ വിട്ടിട്ടു മണിയും സംഘവും തങ്കപ്പന് നേരെ തിരിഞ്ഞു. തങ്കപ്പൻ തന്റെ അണ്ടർ വയറിന്റെ പോക്കറ്റിൽ നിന്നും തീപ്പെട്ടി എടുത്തതും കുടിയന്മാർ എല്ലാം ആകാംഷാഭരിതർ ആയി. ഒണക്കച്ചുള്ളി പോലെ ഇരിക്കുന്ന തങ്കപ്പന് കിട്ടുന്ന നാട്ടുകാരുടെ ഓവർ ബിൽഡ് അപ്പിനെ മാർജാരൻ മണിയും സംഘവും നിസ്സാരവൽക്കരിച്ചു. മണിയും സംഘവും തങ്കപ്പന്റെ കൈപ്പാങ്ങിനു വന്നപ്പോൾ തങ്കപ്പൻ തീപ്പെട്ടി ഉരച്ചു ആകാശത്തേക്ക് എറിഞ്ഞു. ഞൊടി ഇട കൊണ്ട് തങ്കപ്പൻ തീ തങ്കൻ ആയി മാറി.പിന്നെ പറയണോ പൂരം വലത്തേ കൈകൊണ്ടു കുപ്പിയിലെ കള്ളും ഇടത്തെ കൈകൊണ്ടു മാർജാര സംഘത്തിനെയും തീ തങ്കൻ നേരിട്ടു. മണിയെ കുത്തിനു പിടിച്ചു കറക്കിയെടുത്തു ഇടതു മാറി വലതു മാറി മാർജാര സംഘത്തിനേയും തൊഴിച്ചു പറത്തി തങ്കൻ കുപ്പി രണ്ടെണ്ണം കാലിയാക്കി. തീപ്പെട്ടിക്കൊള്ളി തറയിൽ വീഴാൻ ഞൊടിയിട ബാക്കി നിൽക്കെ മിച്ചമുള്ള രണ്ടു കുപ്പി കള്ളും അടിച്ചു മാർജാരൻ മണിയേയും കറക്കി എറിഞ്ഞു കോത്താഴമുക്കിലെ കുടിയ സഭയ്ക്ക് മുൻപിൽ തങ്കപ്പൻ തന്റെ തന്നെ റെക്കോർഡ് ബ്രേക്ക്‌ ചെയ്തു. കണ്ടം വഴി ഓടിയ മണിയും സംഘവും ഉറങ്ങിക്കിടക്കുന്ന കെട്ടിയോൾമാരെ ഉണർത്തി തങ്കപ്പൻ ബാക്കി വച്ച ഇടി മേടിക്കാൻ നിൽക്കാതെ മാർജാര പാദം സ്വീകരിച്ചു പതുങ്ങി പതുങ്ങി അകത്തു കയറി അണച്ചണച്ചു കിടന്നു .കള്ളവാറ്റുകാരൻ കോമപ്പൻ തങ്കപ്പനെ ഇടിക്കാൻ പറ്റിയ പുതിയ ചട്ടമ്പികളെ തേടി നൈസ് ആയിട്ട് ഷാപ്പിൽ നിന്നും ഒഴിവായപ്പോൾ, കോത്താഴ മുക്കുകാർക്കു പാടി നടക്കാൻ അടിയിൽ പുതിയ ചരിത്രം സൃഷ്ട്ടിച്ച തീ തങ്കപ്പന്റെ ഫേസ്ബുക് ലൈവ് അന്നക്കുട്ടിയുടെ ഷെയറിലൂടെ വയറൽ ആയി തുടങ്ങിയിരുന്നു..

ശുഭം ...

Srishti-2022   >>  Short Story - Malayalam   >>  മണ്ണിന്റെ മനുഷ്യൻ

Ansu Sabu

EY

മണ്ണിന്റെ മനുഷ്യൻ

ഞാൻ മധു. ഇത് എൻ്റെ കഥ. ഞാനൊരു ആദിവാസിയായിരുന്നു. മണ്ണിൻ്റ പുത്രൻ. അമ്മയും  സഹോദരിയും ആണ് എനിക്ക് ആകെ ഉണ്ടായിരുന്നത്. ജീവിതത്തിൽ സംഭവിച്ച പലതും എന്റെ മനസിന്റെ താളം തെറ്റിച്ചപ്പോൾ വീടും നാടും ഉപേക്ഷിച്ച എനിക്ക് ഓടി പോകേണ്ടി വന്നു. കാടിന് നടുവിൽ ഇരുട്ട് മൂടിയ ഒരു ഗുഹയായിരുന്നു എന്റെ വാസ സ്ഥലം. ആരോരും അറിയാതെ ആരോരുമില്ലാതെ ഞാൻ അവിടെ താമസിച്ചു. എങ്ങനെയൊക്കെയോ ഭക്ഷണത്തിനുള്ള വഴി ഞാൻ കണ്ടെത്തിയിരുന്നു. പക്ഷെ പിന്നീട് മാര്ഗങ്ങളെല്ലാം തടസ്സപ്പെട്ടപ്പോൾ ഞാൻ പട്ടിണിയായി. വിശപ്പും ദാഹവും എന്നെ വല്ലാതെ അലട്ടി. " വയറുവേദന സഹിക്കാനാകുന്നില്ല. തല കറങ്ങുന്ന പോലെ. എനിക്ക് വിശക്കുന്നു. " എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുടക്കുവാൻ ആരുമില്ലാതെ പോയി. വേദനയും വിശപ്പും സഹിക്കാൻ വയ്യാതെ ഞാൻ ഓടി, എങ്ങോട്ടെന്നില്ലാതെ. അവശനായി തളർന്നു വീണു. ദീർഘനേരം ബോധരഹിതനായി ഞാൻ കിടന്നു. മഴ പെയ്യുന്നു. കണ്ണിൽ വന്നു പതിച്ച മഴ തുള്ളികൾ എന്നെ എഴുന്നേൽപ്പിച്ചു. മഴവെള്ളം കുടിച്ച ദാഹമകറ്റാം, പക്ഷെ... വിശപ്പ്??? ഞാൻ വേച്ചു വേച്ചു നടന്നു. കാട് അവസാനിച്ചു. വർണ നിറമുള്ള വസ്ത്രങ്ങളണിഞ്ഞ കുറെ മനുഷ്യർ. അർദ്ധ നഗ്നനായ എന്നെ അവർ സസൂക്ഷ്മം നോക്കുന്നതും നിരീക്ഷിക്കുന്നതും ഞാൻ ശ്രധിച്ചു. എന്താണിങ്ങനെ? ഞാനും അവരെ പോലെ ഒരു മനുഷ്യനല്ലേ? പക്ഷെ... എന്റെ കണ്ണുകൾ ഉടക്കിയത് ഒരു പലചരക്ക് കടയിലാണ്. ആരും അറിയാതെ കുറച്ച അരി ഞാൻ അവിടെ നിന്ന് മോഷ്ടിച്ചു. മോഷണം ഒരു കുറ്റമാണ്, സമയത് അതൊന്നും എനിക്ക് ചിന്തിക്കാനായില്ല. എങ്ങനെയും വിശപ്പകറ്റണം എന്ന ചിന്ത മാത്രം. ഞാൻ അവിടെ നിന്ന് രക്ഷപെടാൻ ശ്രമിക്കവേ, ഒരു കൂട്ടം മനുഷ്യർ എന്നെ പൊതിഞ്ഞു. എന്റെ കൈയിലെ അരി അവർ പിടിച്ചെടുത്തു. എന്നെ കെട്ടിയിട്ടു, മർദിച്ചു. ഞാൻ വീണു. ജീവൻ നഷ്ടമാകുന്നത്പോലെ തോന്നി. കണ്ണുകൾ മെല്ലെ അടഞ്ഞു. ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു. ഇല്ല.... ഞാൻ ഇനി ലോകത് ജീവനോടെയില്ല.കുറച്ച ഭക്ഷണം മോഷ്ടിച്ചതിന് എല്ലാവരും കൂടി എന്നെ കൊന്നു. ഒരു തരത്തിൽ എനിക്ക് സന്തോഷിക്കാം., ഇനി എനിക്ക് വിശക്കില്ല... എനിക്ക് മോഷ്ടിക്കേണ്ടി വരില്ല. ഇതുപോലെയുള്ള സമൂഹത്തിൽ ജീവിക്കുന്നതിനു ഇനി എനിക്ക് തലകുനിക്കേണ്ടി വരില്ല. എന്നെ പുതിയൊരു ലോകത്തേക് പറഞ്ഞുവിട്ട നിങ്ങളോട് ഒരു വാക്കു... 

വിശന്നിട്ടാ ചേട്ടന്മാരെ ഞാൻ കട്ടത്.. അതിനു എന്നെ കൊല്ലണമായിരുന്നോ ????""

Subscribe to Short Story - Malayalam